Tuesday, 2 May 2023

രോഗം - അനുഭവം - എഴുത്ത്

 രോഗാഖ്യാനങ്ങൾക്ക് ഇന്ന് സാഹിത്യശാഖയിലും പ്രമുഖമായ ഒരു സ്ഥാനമുണ്ട്. രോഗങ്ങളെ പറ്റിയുള്ള ചില ആത്മാഖ്യാനങ്ങളിൽ പൊതുവായി ഉയർന്നു വന്നിട്ടുള്ള അനുഭവങ്ങളെ വായിച്ചെടുക്കാനാണ് ഈ പഠനങ്ങളിലൂടെ ശ്രമിക്കുന്നത്.


My love is as a fever longing still, For that which longer nurseth the disease; Feeding on that which doth preserve the ill, The uncertain sickly appetite to please." :- William Shakespeare

രോഗാനുഭവങ്ങൾ, അതിനെ കുറിച്ചുള്ള പഠനങ്ങൾ, എഴുത്തുകൾ അങ്ങനെ ഒട്ടേറെ വായനകളിലൂടെ ഇതിനകം നാം കടന്നുപോയിട്ടുണ്ടാകും. ഇത്തരത്തിൽ ആദ്യം മനസ്സിൽ ഓടിവരുന്നത് കെപി അപ്പന്റെ രോഗവും സാഹിത്യ ഭാവനയും എന്ന പുസ്തകമാണ്. രോഗങ്ങൾ പ്രജ്ഞയെയും പ്രതിഭയെയും ഭാവനയെയും അവിചാരിതമേഖലകളിലേക്ക് ആനയിക്കുന്നതെങ്ങനെ എന്ന അന്വേഷണമായ, എഴുത്തുകാരുടെ രോഗങ്ങളും അവരുടെ കൃതികളിൽ അവയുണ്ടാക്കിയ സർഗ്ഗവിസ്മയങ്ങളും വെളിപ്പെടുത്തികൊണ്ട് വ്യത്യസ്തമായ  കൃതി. ലോകത്ത് ഇത്തരം പുസ്തകങ്ങൾ ഏറെ വായിക്കപ്പെട്ടിട്ടുണ്ട്. 'എയ്ഡ്സും അതിന്റെ രൂപകങ്ങളും',  എന്ന സൂസൻ സൊൻടാഗിന്റെ പുസ്തകവും സോൾ ഷെനിത്സന്റെ 'കാൻസർ വാർഡും' അടക്കം ധാരാളം കൃതികൾ നമുക്ക് മുന്നിൽ ഉണ്ട്. മലയാളത്തിലെ എഴുത്തുകാരുടെ രോഗാവസ്ഥയും സർഗ്ഗവിസ്മയ ലോകവും വായിക്കുമ്പോൾ നമ്മെ അത്ഭുതപ്പെടുത്തും. ഈ പുസ്തകത്തിലെ "ചങ്ങമ്പുഴയുടെ ക്ഷയരോഗവും 'കളിത്തോഴി' പ്രവചിച്ചിരുന്നു" എന്ന അധ്യായവും ബഷീറിനെ കുറിച്ചുള്ള  "ബഷീറിന്റെ ഭ്രാന്തും എന്റെ കിറുക്കുകളും" എന്ന അധ്യായവും ശ്രദ്ധേയം. 

"സമൂഹത്തിൽ ഭ്രഷ്ടനാക്കപ്പെട്ടവൻ കൂടുതൽ വ്യക്തമായി സമൂഹത്തെ കാണുന്നു. ഭ്രാന്ത് സ്വയംഭ്രഷ്ടനാകാനുള്ള മാർഗ്ഗമാണ്. അത് പ്രതിഭയുടെ ആവശ്യവുമാണ്. ഭ്രാന്തിനു ശേഷം രോഗലക്ഷണങ്ങൾ പൂർണ്ണമായും വിട്ടുമാറുന്നില്ല. അപ്പോൾ എഴുത്തുകാരൻ കൂടുതൽ കരുത്താനാകുന്നു. ജ്ഞാനിയാകുന്നു. ജ്ഞാനിയുടെ ഫലിതം പറയാൻ തുടങ്ങുന്നു." കെപി അപ്പന്റെ വരികളാണിത്. എഴുത്തുകാരന്റെ വീക്ഷണകോണിലൂടെയും രോഗികളായ എഴുത്തുകാരുടെ അനുഭവങ്ങൾ ഇത്തരത്തിൽ പലവിധത്തിൽ വന്നിട്ടുണ്ട്. കൂടാതെ  ചിത്രകാരന്മാരുടെ വരകൾ അതുമായി ബന്ധപ്പെട്ട എഴുത്തുകൾ, സിനിമകൾ  അങ്ങനെ പലതും  രോഗവുമായി ബന്ധെപ്പട്ട സൃഷ്ടികൾ രൂപപ്പെട്ടിട്ടുണ്ട്. നോർവീജിയൻ ചിത്രകാരൻ എഡ്വാർഡ് മഞ്ച് (Edvard Munch) ന്റെ ചിത്രങ്ങൾ നിരീക്ഷിച്ചാൽ ഒരു ഒരു കാര്യം മനസിലാക്കാം, ജീവിതം രോഗാതുരവും  ദാരുണവുമായിരുന്നു എന്ന് ഓരോ ചിത്രവും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ The Scream, The Sick Child, Death in the Sickroom എന്നീ മൂന്നു ചിത്രങ്ങളും രോഗാനുഭവവുമായി  ബന്ധപ്പെട്ട അനുഭവസാക്ഷ്യങ്ങളാണ്. എഴുത്തുകാർക്കും ആർട്ടിസ്റ്റുമാർക്കും മറ്റും എഴുത്തുലൂടെ നിറങ്ങളിലൂടെ സിനിമകളിലൂടെ ഒട്ടനവധി അനുഭവസാക്ഷ്യങ്ങൾ നാം കണ്ടും വായിച്ചും കഴിഞ്ഞു. അത്തരത്തിൽ ഈയിടെ ഇറങ്ങിയ പുസ്തകമാണ് 'രോഗാനുഭവപഠനങ്ങൾ', ഡോ.ജി. ഉഷാകുമാരിയും ഡോ.വി.കെ അബ്ദുൽ അസീസും ചേർന്ന് എഡിറ്റ് ചെയ്ത്  പുല്ലൂറ്റ്  കെ.കെ.ടി.എം ഗവ: കോളേജും ദയ പബ്ലിക്കേഷനും ചേർന്ന്  ഇറക്കിയ പുസ്തകത്തിൽ വിവിധ മേഖലകളിൽ സ്പർശിക്കുന്ന രോഗാനുഭവങ്ങളുടെ പതിനൊന്നു പഠനങ്ങളാണ്  ഉള്ളത്. 

"ആധുനിക മെഡിക്കൽ മുന്നേറ്റങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ സഹായിച്ചിട്ടുണ്ട്. ഈ മെച്ചപ്പെടുത്തലുകൾക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നത് പതിറ്റാണ്ടുകളായി മെഡിക്കൽ ഗവേഷണത്തിൽ നില്കുന്നവരെയാണ് " ഐകെ സ്കെൽട്ടൺന്റെ  വരികളാണിത്. മോഡേൺ മെഡിസിന്റെ വളർച്ചയാണ് ഇന്ന് ലോകത്തിന്റെ നിലനിൽപ്പ് തന്നെ. ഇന്നത്തെ മോഡേൺ മെഡിസിനിലേക്ക് എത്തപ്പെട്ട ചരിത്ര വഴികൾ പ്രധാനമാണ് അത്തരം ഒരു അന്വേഷണമാണ് ഇതിലെ പല പഠനങ്ങളും  രോഗത്തിന്റെ ആഖ്യാനത്തിൽ തീർച്ചയായും അതനുഭവിക്കുന്ന രോഗിക്ക് വലിയ പങ്കുണ്ട്. അവർ പറയുന്നതറിയുന്നത് മറ്റു രോഗികൾക്കും ചികിത്സകർക്കും സഹായകമാവും. രോഗാഖ്യാനങ്ങൾക്ക് ഇന്ന് സാഹിത്യശാഖയിലും പ്രമുഖമായ ഒരു സ്ഥാനമുണ്ട്. രോഗങ്ങളെ പറ്റിയുള്ള ചില ആത്മാഖ്യാനങ്ങളിൽ പൊതുവായി ഉയർന്നു വന്നിട്ടുള്ള അനുഭവങ്ങളെ വായിച്ചെടുക്കാനാണ് ഈ പഠനങ്ങളിലൂടെ ശ്രമിക്കുന്നത്. 

ഈ പഠനത്തിലെ ആദ്യ അദ്ധ്യായം ഡോ. ജയശ്രീ എകെ എഴുതിയ 'രോഗം: അനുഭവവും അറിവും' ആണ്. ഒരാളിൽ രോഗം വന്നു കഴിഞ്ഞാൽ അയാളിൽ സ്വായം രൂപപ്പെടുന്ന ഒരു അനുഭവതലവും അതുമായി രൂപപ്പെടുന്ന അറിവും ഉണ്ട്. "സ്വന്തം ശരീരാനുഭവങ്ങളുടെ ആഖ്യാതാവ് അതേ ആൾ തന്നെ ആകണമല്ലോ, സമാനമായ അനുഭവങ്ങൾ ഉണ്ടാകുന്നവർക്ക് ഈ ആഖ്യാനങ്ങൾ കൂടുതൽ ആത്മവിശ്വാസവും കരുത്തും നൽകും. പലരും പല രീതിയിലാണ് രോഗത്തെ സ്വീകരിക്കുന്നത്. രോഗാനുഭവത്തെ കുറിച്ചുള്ള ആഖ്യാനങ്ങൾ ഇപ്പോൾ നമുക്ക് പരിചിതമാണ്. 

വാർദ്ധക്യത്തിലും മഹാമാരിക്കാലത്തുമൊക്കെ നമ്മൾ രോഗം പ്രതീക്ഷിക്കാറുണ്ട്. എങ്കിലും അവയുടെ അനുഭവങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും" എയ്ഡ്‌സ് രോഗിയായ അവിവാഹിതനായ യുവാവുവിന്റെ രോഗാനുഭവത്തിലൂടെയാണ് തുടങ്ങുന്നത്. 

തൊണ്ണൂറുകളിൽ എയ്ഡ്‌സ് ബാധിച്ചവരെ  കേരളം എങ്ങനെയെയാണ് ട്രീറ്റ് ചെയ്തത് എന്ന് പലർക്കും ഓർമ്മയുണ്ടാകും, സമൂഹത്തിൽ നിന്നും പൂർണമായും അകറ്റി നിർത്തി പരമാവധി അപമാനിച്ചത് നാം കണ്ടതാണ്. ഇന്ന് ആ മനോഭാവം മാറി.  അനുഭവത്തിന്റെ അറിവാണ് ആ മനോഭാവം മാറ്റാൻ കാരണം. മറ്റൊരു രോഗിയുടെ രോഗാനുഭവവും അവരുടെ തന്നെ പുസ്‌തകവും വെച്ചുകൊണ്ടാണ് പറയുന്നത് രണ്ട് രാജ്യങ്ങൾക്കിടയിൽ - തകർന്ന ജീവിതത്തിന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പേരിൽ അമേരിക്കയിൽ താമസിക്കുന്ന സുലൈഖ ജോവാദ് എഴുതിയ പുസ്തകത്തിലൂടെ അനുഭവത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു, എന്തായിരിക്കും എന്റെ രോഗം? എന്ന ബോധ്യത്തെ ഓർമ്മപെടുത്തുകയും രോഗത്തിനൊപ്പം നീങ്ങുമ്പോൾ ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠകൾ, ബന്ധങ്ങളും കരുതലും ഇങ്ങനെ ഓരോ തലത്തെയും കൃത്യമായി സ്പർശിച്ചു കൊണ്ടാണ് ഈ അദ്ധ്യായം പോകുന്നത്. വിചിത്രമായ പദങ്ങളുടെ പുതിയ ലോകം, ആശുപത്രിവാസസ്ഥലമാകുമ്പോൾ, പ്രിയപെട്ടവരുടെ പ്രതികരണങ്ങൾ, മറ്റ് ചികിത്സകൾ ഉണ്ടോ, വിപുലമായ ഗാഡബന്ധങ്ങൾ, ചികിത്സയിൽ രോഗിയുടെ പങ്ക്, അതിജീവനം ഇങ്ങനെ ഉപശീർഷകങ്ങളിൽ എല്ലാ വിഷയങ്ങളെയും തൊടുന്നു. "രോഗാനുഭവങ്ങൾ ആത്മാഖ്യാനങ്ങളുടെ വെളിച്ചത്തിൽ' എന്നതാണു  പുസ്തകത്തിന്റെ കേന്ദ്രബിന്ദു.


ഡോ.ജി. ഉഷാകുമാരി

'ചരിത്രം, ഐതിഹ്യം, ജീവിതം: കൂടിക്കുഴയലുകളുടെ വർണ്ണഭൂമികയും ആധികാരികതയും' എന്ന അദ്ധ്യായത്തിലൂടെ ഡോ: കെ.പി. ഗിരിജ പറയുന്നത്. കേരള ആയുർവേദ ചരിത്രത്തിലൂടെ പ്രധാനപ്പെട്ട വൈദ്യന്മാരിലൂടെ അവരുടെ സംഭാവനകളെ വിലയിരുത്തികൊണ്ടുള്ള എഴുത്ത്. 

ഷഹാന കെ.ടിയുടെ "ജീവശരീരത്തിൽ ആലേഖനം ചെയ്യപ്പെടുന്ന നാനാർഥങ്ങൾ മാധവിക്കുട്ടിയുടെ ആത്മകഥകളിലെ രോഗവും ആഖ്യാനവും' എന്ന അദ്ധ്യായം തികച്ചും വെത്യസ്തമായ ഒന്നാണ്. ഒരാള്‍ എപ്പോഴാകും ആത്മകഥ എഴുതുക? എന്ന പ്രസക്തമായ ചോദ്യം ഇതിനോട് ചേർത്തുവായിക്കാം, മരണം ഒരു നിഴൽപോലെ കൂടെ നടക്കുന്നത് നാം തിരിച്ചറിയുമ്പോൾ,  അപ്പോൾ  ഭയം ഒരു നിശാവസ്ത്രം പോലെ നമ്മളിൽ ചേർന്ന് കിടക്കും, ഈ തിരിച്ചറിവിൽ നിന്നും അവനവനിലേക്ക് തന്നെയുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ആത്മകഥ. പലപ്പോഴും അങ്ങനെ തിരിഞ്ഞുനോട്ടം ഉണ്ടാവാറ് നമ്മുടെ ശരീരത്തിലേക്ക് ഏതേതെങ്കിലും തരത്തിൽ രോഗം കടന്നു വരുമ്പോഴാണ്. ഇനിയധികം ദൂരം താണ്ടാനാകില്ലല്ലോ എന്ന ബോധ്യം നമ്മളിൽ കയറിക്കൂടും, ഇനിയും പറയാതെ പോകാത്തരുതെന്ന നിശ്ചയം നമ്മെ പൊതിയും, നമ്മളിലത് വിമ്മിഷ്ടം ഉണ്ടാക്കും, അത്തരത്തിൽ സ്വയമേ എഴുതിപ്പോകുന്ന ഒന്നായിരിക്കണം ആത്മകഥ എന്ന് പറയാം. 

"ആത്മത്തെ രൂപപ്പെടുത്തുന്നതിൽ ശരീരത്തിന് പ്രധാനപ്പെട്ട പങ്കുണ്ടെന്ന തിരിച്ചറിവാണ് സമകാല ധൈഷണിക സമൂഹത്തിൽ നിലനിൽക്കുന്നത്. അതിനാൽത്തന്നെ ആത്മകഥയെക്കുറിച്ചുള്ള പഠനത്തിൽ ശരീരത്തെ കുറിച്ചുള്ള ആലോചനകൾ പ്രധാനമാണ്. പ്രാഥമിക ഘട്ടം മുതൽ ഇന്നുവരെയുള്ള തത ചിന്താചരിത്രത്തിൽ ശരി എന്ന സങ്കല്പനത്തിൽ നിരവധിയായ പരിണാമ ങ്ങൾ സംഭവിക്കുന്നുണ്ട്. ശരീരം-ആത്മാവ് എന്ന ദ്വന്ദ്വത്തെ നിർമിക്കുകയും അധമപദവിയിൽ ശരീരത്തെ പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ടാണ് അതിന്റെ ആരംഭം തന്നെയും. ശരീരത്തിന് കുറെക്കൂടി സങ്കീർണമായ വസ്തുപദവി കല്പിച്ചു നൽകുകയാണ് ആധുനികശാസ്ത്രവും ചിന്തയും ചെയ്തത്. ഞാന ം ശരീരവും, അകവും പുറവും എന്ന മട്ടിൽ പരസ്പരം മുറിഞ്ഞുനിൽക്കുന്നു. വെന്ന കാഴ്ചപ്പാടിലാണ് അറിവിനെക്കുറിച്ചുള്ള ശാസ്ത്രം സാധ്യമാകുന്നത്. അകം പുറത്തെക്കുറിച്ച് നടത്തുന്ന ആലോചനയായി ചിന്ത തിരിച്ചറിയപ്പെട്ടു. ആധുനിക വ്യവഹാരങ്ങളുടെയെല്ലാം കേന്ദ്രമായ കാർട്ടീഷ്യൻ സിദ്ധാന്തം ചിന്തിക്കുന്ന വ്യക്തിയാണ് എല്ലാ അറിവിന്റേയും കേന്ദ്രമെന്ന് കരുതി. "ഞാൻ എന്ന വിഷയിക്ക് നോക്കിക്കാണാനും വിശകലനം ചെയ്യാനും കഴിയുന്ന വി ഷയമായി ശരീരം തിരിച്ചറിയപ്പെട്ടു"(മധു, 2011 61). എനിക്ക് വിഷയമാകാൻ കഴിയാത്ത ഞാൻ അശരീരിയാണ്. അത് തിരിച്ച് പുറമില്ലാത്ത അകമാണ്. ഈ അകത്തെ എല്ലാ വൃത്തിയുടെയും കർത്തൃസ്ഥാനമായി അടയാളപ്പടുത്തുകയാണ് കാർട്ടീഷ്യൻ ചിന്ത ചെയ്തതത് ആധുനിക വൈദ്യശാസ്ത്രവും പിന്തുടരുന്നത് ദെക്കാർത്തിന്റെ ഈ ആശയത്തെയാണ്" ഗഹനമായ അർത്ഥതലത്തിൽ തുടർന്ന് പോകുന്ന ഈ എഴുത്ത് ശരീരത്തിന്റെ ഭിന്ന നിലകളെയും, ദ്രവശരീരമെന്നതിനെയും ശരീരങ്ങളുടെ പകരംവെയ്പ്പും ഒപ്പം ആധുനിക വൈദ്യശാസ്ത്രത്തോടുള്ള വിമർശനവും ചേർത്ത് എഴുതുന്നു.


ഡോ. വി.കെ അബ്ദുൽ അസീസ്

പുസ്തകത്തിലെ മറ്റൊരു  പ്രധാന പഠനമാണ് മനു.ബി എഴുതിയ കാൻസർ സാഹിത്യവും ഡാബോറിസ്കിയൻ മനഃശാസ്ത്ര ചിന്തകളും. രോഗവും സാഹിത്യവും എന്ന വിഷയത്തെ ആഴത്തിൽ പുതിയകാലത്തിന്റെ അടയാളങ്ങൾ കൂടി  ചേർത്ത് ഡാബോറിസ്കിയൻ സിദ്ധാത്നത്തിന്റെ പിന്തുണയോടെയുള്ള ഗഹനമായ പഠനമാണ് ഇത്. "സാഹിത്യസൃഷ്ടികളുടെ പുനർവായന എന്നതിന് അപ്പുറം പ്രസ്തുത വിഷയത്തിൽ മനഃശാസ്ത്രപരമായ സമീപനങ്ങൾക്ക് അനന്തസാധ്യതകളാ ണുള്ളത്. മനഃശാസ്ത്രപരമായ സമീപനങ്ങളും പഠനങ്ങളും എന്ന് കേൾ ക്കുമ്പോൾ സ്വമേധയാ മിക്കവരിലേക്കും ഉയർന്നു വരുന്നത് ഫ്രോയിഡിയൻ സിദ്ധാന്തങ്ങൾ തന്നെയായിരിക്കാം. എന്നിരിക്കിലും ഫ്രോയിഡാനന്തരം ചില സിദ്ധാന്തങ്ങളും സൈദ്ധാന്തികരും മനഃശ്ശാസ്ത്രത്തിൽ നടത്തിയ വ്യത്യസ്തവും വിചിത്രവുമായ സമീപനങ്ങൾ പഠനവിധേയമായിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഫ്രോയിഡിനോളം ചിരപരിചിതനല്ലാത്ത ഒരു സൈദ്ധാന്തികനാണ് പോളിഷ് ചിന്തകനായ കസിമിയേഴ്സ് ഡാബോവ്സ്കി (1902-1980) ഡാബോവ്സ്കിയുടെ ചിന്തയിൽ മനുഷ്യമനസ്സുകളുടെ സങ്കീർണ്ണതകൾ വരച്ചുകാട്ടുന്നതിലും ഉപരിയായി വ്യത്യസ്തരായ മനുഷ്യർക്കിടയിലെ അപാരമായ വ്യക്തിവൈഭവവും മറ്റും ഏത് പ്രതിസന്ധിഘട്ടത്തിലും അവരിൽ പോസിറ്റീവ് ആയ ഒരു പരിവർത്തനവും  തദ്ഫലമായിട്ടുള്ള വ്യക്തിത്വ വികസനവും സാധ്യമാക്കുന്നുള്ളതായി അദ്ദേഹം സമർത്ഥിക്കുന്നു. തന്റെ ഈയൊരുവാദത്തെ സെക്കൻഡറി ഇന്റഗ്രേഷൻ എന്നാണ് അദ്ദേഹം സൈദ്ധാന്തികമായി നിർണ്ണയിച്ചത്. ഡാബോവ്സ്കിയൻ മനഃശാസ്ത്ര വിശകലനത്തിലൂടെയുള്ള യാത്ര ഒട്ടേറെ അറിവിന്റെ ലോകത്തെ തുറന്നുതന്നു. 

മലയാള സാഹിത്യ ലോകത്ത് നിന്നും വേദനയോടെ വിടപറഞ്ഞ എഴുത്തുകാരിയാണ് ഗീതാ ഹിരണ്യൻ. രോഗം അവരെ വളരെ വേഗത്തിൽ കൊണ്ടുപോയപ്പോൾ മലയാളത്തിന് നഷ്ടമായത് ഒരു മികച്ച എഴുത്തുകാരിയെയാണ്. അവരുടെ രോഗാതുരമായ ജീവിതത്തിലൂടെയുള്ള വേദനിപ്പിക്കുന്ന യാത്ര കൂടിയാണ് കെ.സജിമോൻ എഴുതിയ 'ഇനിയും വിടാത്ത ഹൃദയത്തിന്റെ കടം ഗീതാഹിരണ്യന്റെ ജീവിതം.' എന്ന അദ്ധ്യായം. "പഠിച്ചതൊന്നും പ്രയോഗിക്കാനിട നൽകാതെ മീതെക്കു മീതെ പുതുപാഠങ്ങളെടുത്ത് പോർഷൻ തീർക്കാനുള്ള തത്രപ്പാടിലായിരുന്നു ജീവിതാധ്യാപകൻ " ഗീത മരണത്തിന്റെ കൃതിയെ നേരത്തെ കുറിച്ചു വെച്ചിട്ടുണ്ടായിരുന്നു. വാക്കുകൾ മുഴുമിക്കുംമുന്നേ ഗീതയ്ക്ക് മടങ്ങേണ്ടിവന്നു." മാഡം ക്യുറിയായി പുനർജനിക്കണം എന്ന് ഉള്ളിൽ ആശപേറി അകാലത്തിൽ പൊലിഞ്ഞുപോയ ഗീതാ ഹിരണ്യന്റെ ജീവിതത്തിലൂടെ വേദനയോടെ പോകുന്ന ഒരധ്യായം. 

ഇവയെ കൂടാതെ രോഗം, റഹീമ തീം ഒ. യും ഡോ. വിനോദ് ബാലകൃഷ്ണനും ചേർന്നെഴുതിയ  'ശരീരം, മനസ്സ് രോഗാനുഭവാഖ്യാനങ്ങളെ പുനർവായിക്കുമ്പോൾ, കാൻസർ എന്ന അനുഗ്രഹം എന്ന കൃതിയെ മുൻനിർത്തിയുള്ള പഠനം'. ഫെൽബിൻ ആന്റണിയുടെ 'ആത്മാഖ്യാനങ്ങളിലെ കാൻസർ അറിവുകൾ തെരഞ്ഞെടുത്ത ആത്മകഥകളെ മുൻനിർത്തിയുള്ള പഠനം', ലീലാമേനോന്റെ 'നിലയ്ക്കാത്ത സിംഫണി'യെ ആസ്പദമാക്കി  രമ്യ വി ആർ എഴുതിയ 'രോഗവും അതിജീവന പാഠങ്ങളും' എന്ന പഠനം, തെരെഞ്ഞെടുത്ത ആത്മകഥകളെ മുൻനിർത്തി അഞ്ജലി മോഹൻ എം ആർ എഴുതിയ അർബുദവും ആത്മകഥാവായനയും, ദിവ്യ ഐ എഴുതിയ 'രോഗാഖ്യാനം ഇവൻ എന്റെ പ്രിയ സിജെയിൽ', ഇന്നസെന്റിന്റെ ക്യാൻസർ വാർഡിലെ ചിരി എന്ന കൃതിയെ ആസ്പദമാക്കി സിന്റോ കോങ്കോത്ത് എ തയ്യാറാക്കിയ 'രോഗവും മനോഭാവവും' തുടങ്ങിയ പഠനങ്ങൾ അടങ്ങിയതാണ് 'രോഗാനുഭവപഠനങ്ങൾ' എന്ന പുസ്തകം. ഇത്തരത്തിൽ രോഗവും അതുമായി ബന്ധപ്പെട്ട എഴുത്തുകളും ചേർത്തുവെച്ച ഇത്ര സമഗ്രമായ ഇതുപോലുള്ള  പുസ്തകം മലയാളത്തിൽ അധികം ഉണ്ടായിട്ടില്ല എന്ന് പറയാം. 

 =================================

wtplive link (25-April-2023)

https://wtplive.in/Niroopanam-Vimarshanam/faizal-bava-about-roganubavapadanangal-edited-by-dr-g-ushakumari-and-dr-vk-abdul-azeez-4630



Thursday, 30 March 2023

വൃക്ഷങ്ങളുടെ രഹസ്യജീവിതം

വൃക്ഷങ്ങളെക്കുറിച്ച് കൗതുകകരവും വിസ്മയജനകവും നാടകീയത നിറഞ്ഞതുമായ നിരവധി വിവരങ്ങളടങ്ങുന്ന ഒരദ്ഭുതലോകത്തേക്ക് നമ്മെ നയിക്കുന്നു. മരങ്ങളുടെ ദൈനംദിന നാടകങ്ങളിലേക്കും ചലിക്കുന്ന പ്രണയകഥകളിലേക്കുമൊക്കെ പോകുന്ന ഒരു ലോകത്തെ കുറിച്ച് പറയുമ്പോൾ വൃക്ഷങ്ങൾ മനുഷ്യരെപ്പോലെ സാമൂഹികജീവിതം നയിക്കുന്നുവോ എന്ന കൗതുകരമായ സംശയമാണ് ഈ പുസ്തകവായന നമ്മളിൽ ഉണ്ടാക്കുക.  പീറ്റർ വോലെബെന്റെ 'ദി ഹിഡൻ ലൈഫ് ഓഫ് ട്രീസ് ' എന്ന പുസ്തകത്തിന്റെ wtplive ൽ വന്ന വായനാനുഭവം. 

 


 

 

 

 

 

"പൂക്കൾ സുഗന്ധം പരത്തുന്നത് ആകസ്മികമായ ഒന്നല്ല, നമ്മെ സന്തോഷിപ്പിക്കാനുള്ളതുമല്ല അത്. ഫലവൃക്ഷങ്ങൾ, വില്ലോ മരങ്ങൾ, ചെസ്റ്റ്നട്ട് മരങ്ങൾ എന്നിവ അവയുടെ സൗരഭ്യസന്ദേശങ്ങളുപയോഗിക്കുന്നത് അവയിലേക്ക് ശ്രദ്ധയാകർഷിക്കുന്നതിനും കടന്നുപോകുന്ന തേനീച്ചകളെ ഭക്ഷണത്തിനു ക്ഷണിക്കുവാനുമാണ്. പഞ്ചസാര നിറഞ്ഞ മധുരത്തേൻ, തങ്ങളുടെ സന്ദർശനത്തിലൂടെ നടത്തുന്ന പൂമ്പൊടി വിതരണത്തിനു പകരമായി ഷഡ്പദ ഞങ്ങൾക്കു കിട്ടുന്ന പ്രതിഫലമാണ്. പൂക്കളുടെ ആകൃതിയും നിറവുമെല്ലാം സന്ദേശങ്ങൾ തന്നെയാണ്. പച്ചനിറത്തിലുള്ള വനചാർത്തിനു മുൻപിൽ. ഭക്ഷണത്തിലേക്കു വഴികാണിക്കുന്ന ബോർഡുകൾപോലെ പൂക്കൾ തലയുയർത്തി നില്കുന്നു. അങ്ങനെ വൃക്ഷങ്ങൾ ഗന്ധം, ദൃശ്യം, വൈദ്യുതതരംഗങ്ങൾ എന്നിവ വഴി ആശയവിനിമയം നടത്തുന്നു. (വൈദ്യുതസന്ദേശങ്ങൾ വേരുകളുടെ അഗ്രഭാഗത്തു നാഡീകോശങ്ങൾ വഴിയാണു സഞ്ചരിക്കുന്നത്.)"


പീറ്റർ വോലെബെന്റെ വൃക്ഷങ്ങളുടെ രഹസ്യ ജീവിതം എന്ന പുസ്തകത്തിൽ 'വൃക്ഷങ്ങളുടെ ഭാഷ' എന്ന അദ്ധ്യായത്തിൽ നിന്നുള്ള വരികളാണിത്. അത്ഭുതപ്പെടുത്തുന്ന കുറെ കാര്യങ്ങളിലൂടെ കടന്നു പോകുന്ന പുസ്തകം ഇറങ്ങിയ കാലത്ത് തന്നെ ബെസ്റ്റ് സെല്ലർ ആയിരുന്നു, ഒട്ടേറെ വായനക്കാരെ ലഭിച്ചു, ഒപ്പം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചു. ഗോട്ടിംഗൻ സർവ്വകലാശാലയിലെ രണ്ട് ജർമ്മൻ ശാസ്ത്രജ്ഞർ ഇദ്ദേഹത്തിന്റെ വാദത്തെ ശക്തമായി നിഷേധിച്ചു, "ഇവയൊന്നും യഥാർത്ഥ കഥകളല്ല, വളരെ നിർഭാഗ്യകരമാണ്, പുസ്തകത്തിലൂടെ നിരവധി ആളുകളിലേക്ക് വന ആവാസവ്യവസ്ഥയെക്കുറിച്ച് വളരെ യാഥാർത്ഥ്യബോധമില്ലാത്ത ധാരണയാണ് നൽകുന്നത്, കാരണം പുസ്തകത്തിലൂടെ നടത്തിയ പ്രസ്താവനകൾ അർദ്ധസത്യങ്ങളുടെയും പക്ഷപാതപരമായ വിധിന്യായങ്ങളുടെയും അഭിലാഷ ചിന്തകളുടെയും സംയോജനമാണ്. കൂടാതെ വിവരങ്ങളുടെ ഉറവിടങ്ങളിലും സംശയം ജനിപ്പിക്കുന്നു" എന്ന് അവർ പറഞ്ഞു. ഇങ്ങനെ ശക്തമായ വിമർശങ്ങൾ ഉണ്ടാകുമ്പോഴും പുസ്തകം വായിക്കുന്നവരുടെ എണ്ണം വർധിച്ചു വന്നുകൊണ്ടിരുന്നു.

 

സസ്യങ്ങളുടെ ജീവിതത്തിനെ കുറിച്ചുള്ള ചിന്തകൾക്ക് നൂറ്റണ്ടുകളുടെ പഴക്കമുണ്ട്. ലൂഥര്ബെര്ബാങ്ക് (Luther Burbank) എന്ന പ്രകൃതി സ്നേഹിയായ ശാസ്ത്രജ്ഞന്മുന്നോട്ട് വെച്ച അല്ഭുതം എന്നു പറയാവുന്ന ഒരു ആശയം ആണ് സസ്യങ്ങള്ക്കും മനസുണ്ട് എന്നത്. അതിനദ്ദേഹം അനുഭവത്തിന്റെ ഒരേട് നമുക്ക് പറഞ്ഞു തരുന്നു The Training of the Human Plant എന്ന തന്റെ കൃതിയിൽ ഇക്കാര്യം പറയുന്നുണ്ട് "തന്റെ മട്ടുപ്പാവിലെ റോസാ ചെടിയില്എന്നും അദ്ദേഹം തലോടികൊണ്ട് പറയാറുണ്ടത്രേ "നീ എത്ര സുന്ദരിയാണ് നിന്റെ പൂക്കള്നല്കുന്ന സൌരഭ്യം എത്ര വലുതാണ് പക്ഷേ നിന്റെ മുള്ളുകള്‍? അത് സൌന്ദര്യം നിറഞ്ഞ നിന്നില്വേണ്ടായിരുന്നു, സുരക്ഷക്കാണ് നീയിതിനെ നിലനിര്ത്തുന്നത് എങ്കില് മട്ടുപ്പാവില്എന്നും നീ സുരക്ഷിതയായിരിക്കും അതിനാല്നിന്റെ മുള്ളുകള്നിനക്കു വേണ്ട നിന്നെ ഞാന്സംരക്ഷിക്കും" എന്നും അദ്ദേഹം പ്രക്രിയ തുടര്ന്നു ക്രമേണ പുതുതായി കിളിര്ത്തു വന്ന കൊമ്പുകളില്മുള്ളുകള്ഉണ്ടായിരുന്നിലത്രേ. ശാസ്ത്രീയമായി ഇക്കാര്യങ്ങളിൽ ഏറെ തർക്കം നിലനിൽക്കുന്നു എങ്കിലും ഇത്തരം ചിന്തകളിലൂടെയുള്ള യാത്ര വായന രസകരമാണ്, യക്ഷികൾ ഇല്ലെന്നറിഞ്ഞിട്ടും യക്ഷികഥകൾ വായിച്ചു രസിക്കും പോലെ. സാഹിത്യത്തിലും സഞ്ചാര സാഹിത്യത്തിലുമൊക്കെ ഇത്തരം ചിന്തകൾ വന്നുപോയിട്ടുണ്ട്. സഞ്ചാരിയും എഴുത്തുകാരനുമായ മുസഫർ അഹമ്മദിന്റെ 'മരുഭൂമിയുടെ ആത്മകഥ'യിലും ഇത്തരം അനുഭവം പങ്കുവെക്കുന്ന ഭാഗമുണ്ട്. 'നിലാവ് കോരിക്കുടിച്ച കള്ളിമുള്ചെടികള്‍' എന്ന അദ്ധ്യായത്തിൽ "നിലാവ് വീണുകിടക്കുന്ന കള്ളിമുള്ച്ചെടിക്കൂട്ടത്തില്നിന്നല്പം അകലെയായിരുന്നു തമ്പ്, മുള്ള് കൊള്ളാതെ ചെടിക്കൂട്ടത്തിനരികില്പോയി നിന്നു, പൊടുന്നനെ കള്ളിമുള്ച്ചെടികള്ചുംബനം ഏറ്റുവാങ്ങാനെന്ന പോലെ എഴുന്നു നില്ക്കുന്നു, ഇലകള്നിവര്ന്നു നിന്നതിന് പിന്നാലേ മുള്ളുകളും എഴുന്നു നിന്നു, മുള്ളുകള്ചെടികളുടെ രോമങ്ങള്ആണെന്ന പാഠം രാത്രിയിലാണ് പഠിച്ചത്, തമ്പിലുണ്ടായിരുന്ന പ്രായമുള്ള ഒരു ബദുവിനോട് ചെടികളുടെ ഭാവമാറ്റത്തെക്കുറിച്ച് ചോദിച്ചു, അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, മരുഭൂമിയെ കുറിച്ചറിയാന്ശ്രമിക്കുന്നവന് പ്രപഞ്ചത്തെക്കുറിച്ച് സാമാന്യ ധാരണയെങ്കിലും വേണമെന്ന്, ചെടികളും മനുഷ്യരെ പോലെ ദൈവ സൃഷ്ടിയാണെന്നും അവയ്ക്കും വികാരങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു" എന്ന് പറയുന്നുണ്ട് മനുഷ്യരുമായുള്ള നിരന്തര സഹവാസത്തിലൂടെ ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന് സഞ്ചാരിയായ മുസഫറിനോട് പറഞ്ഞുകൊടുക്കുന്നത് ബദ്ദുവായ ഒരു അറബിയാണ്. ഇത് നൂറ്റാണ്ടുകളായി കൈമാറിവന്ന അനുഭവത്തിൽ നിന്നുള്ള അറിവിന്റെ വായ്മൊഴിയാണ്.

 പീറ്റർ വോലെബെന്റെ വൃക്ഷങ്ങളുടെ രഹസ്യ ജീവിതം എന്ന പുസ്തകത്തിൽ ജൈവവൈവിധ്യങ്ങളുടെ അമ്മത്തൊട്ടിൽ എന്ന അദ്ധ്യായത്തിൽ പറയുന്നത് നോക്കൂ "വൃക്ഷങ്ങളെ ആശ്രയിക്കുന്ന ഭൂരിപക്ഷം മൃഗങ്ങളും അവയെ ഉപദ്രവിക്കുകയില്ല. വ്യത്യസ്ത അളവുകളിലുള്ള ആർദ്രതയുടെയും പ്രകാശത്തിന്റെയും ലഭ്യതയനുസരിച്ച് അവ അനുകൂലമായ പാരിസ്ഥിതിക ജീവിതസാഹചര്യങ്ങൾ പ്രദാനം ചെയ്യുന്ന തായ്ത്തടികളോ തലപ്പുകളോ തങ്ങളുടെ ഭവനങ്ങളായി ഉപയോഗിക്കുന്നു. അസംഖ്യം സവിശേഷവർഗങ്ങൾ അവിടെ ജീവിക്കുവാൻ സ്ഥലം കണ്ടെത്തുന്നു. മുകളിലേക്കുയർത്തുന്ന യന്ത്രങ്ങളോ മേടകളോ ആവശ്യമായതിനാൽ വനത്തിന്റെ മേൽനിലകളിൽ കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടില്ല. പണച്ചെലവു കുറയ്ക്കുന്നതിനായി ചിലപ്പോൾ ക്രൂരമായ മാർഗങ്ങൾപോലും ഉപയോഗിക്കപ്പെടുന്നു. അങ്ങനെയൊരു പരീക്ഷണത്തിൽ 2009- വനഗവേഷകനായ മാർട്ടിൻ ഗോർ, ബാവ റിയൻ ഫോറസ്റ്റ് നാഷണൽ പാർക്കിലെ ഏറ്റവും പ്രായമായതും (600 വർഷം) ഏറ്റവും ശക്തമായതും (170 അടി ഉയരവും നെഞ്ചുയരത്തിൽ 5 അടി കനവും) ആയ വൃക്ഷത്തിൽ ജീവജാലങ്ങൾക്കു ഹാനികരമായ രാസവസ്തുക്കൾ സ്പ്രേ ചെയ്തു. അതിനുപയോഗിച്ചത് പൈറെത്രം എന്ന കീടനാശിനിയായിരുന്നു. പരീക്ഷണത്തിൽ അനേകം ചിലന്തികളും കീടങ്ങളും ചത്തുവീണു. മാരകമായ ഫലം കാണിച്ചുതരുന്നത് ഉന്നതങ്ങളിലെ ജീവിതം എതയധികം വർഗവൈവിധ്യമുള്ളതാണെന്നാണ്. 257 വിവിധ വർഗങ്ങളിൽപ്പെട്ട 2045 ജീവികളെ അന്നു ശാസ്ത്രജ്ഞർ ശവാവശിഷ്ടങ്ങളിൽ എണ്ണിയെടുത്തു" ഏറെ കാലത്തേ തന്റെ നിരീക്ഷണങ്ങളാണ് എഴുത്ത് എന്ന് മനസിലാക്കാം, മാത്രമല്ല സസ്യങ്ങളുടെ രഹസ്യ ജീവിതത്തിന്റെ ചുരുൾ അഴിക്കുമ്പോൾ കൂടുതൽ കൂടുതൽ അദ്ഭുതകരമായ ലോകത്തേക്കാണ് ഇറങ്ങിച്ചെല്ലുക, വായനക്കാരെ ആകാംഷയുടെ മുൻമുനയിൽ നിർത്തി പുതിയ പുതിയ സംശയങ്ങൾ ജനിപ്പിക്കുന്നു. ശാസ്ത്ര ഭാഷയിൽ പറഞ്ഞാൽ തെറ്റിദ്ധരിപ്പിക്കുന്നു. മറ്റുജീവികളിൽ അവരുടെ പ്രത്യുത്പാദന സമയത്ത് അവരിൽ ഉണ്ടാകുന്ന ലൈംഗികാനുഭൂതി പോലെയോ മറ്റൊരു തരത്തിലോ സസ്യങ്ങളുടെ പ്രതിപാദന സമയത്ത് അവയ്ക്ക് അനുഭവിക്കാൻ സാധിക്കുമോ എന്ന ചോദ്യം ആരെയും കുഴക്കുന്നതാണ്. വൃക്ഷങ്ങളുടെ ലൈംഗികാനുഭൂതി എന്നതിനെ പിറ്റർ വോലെബെന്റെ പുസ്തകത്തിൽ ലവ് എന്ന അദ്ധ്യായത്തിൽ ഇക്കാര്യത്തെ പറ്റി പറയുന്നുണ്ട്.

"ചില വർഗങ്ങൾ സമയക്രമികരണത്തെ ആശ്രയിക്കുന്നു. ആൺപൂക്കളും പെൺപൂക്കളും അല്പദിവസങ്ങളുടെ ഇടവേളകളിലാണു വിടരുക. സമയംകൊണ്ട് ആദ്യം വിരിഞ്ഞവയുടെ പരാഗങ്ങൾ മറ്റു വൃക്ഷങ്ങളുടെ പൂക്കളിൽ പരാഗണം നടത്തിക്കുഴിയും. ബേർഡ് ചെറിപോലെ ഷഡ്പദങ്ങളെ ആശ്രയിക്കുന്ന വൃക്ഷങ്ങൾക്ക് ഇതൊരു നല്ല തന്ത്രമല്ല, ഇവയുടെ ഒരേ പൂവിൽത്തന്നെയാണ് സ്ത്രീപുരുഷലിംഗഭാഗങ്ങൾ, തേനീച്ചകളെ പരാഗവിതരണത്തിനനുവദിക്കുന്ന ചുരുക്കം വന വൃക്ഷങ്ങളിലൊന്നാണ് ബേർഡ് ചെറി.

തേനീച്ചകൾ വൃക്ഷത്തലപ്പിലാകമാനം സഞ്ചരിക്കുമ്പോൾ അവയുടെ സ്വന്തം പൂമ്പൊടി അതിൽത്തന്നെ വിതരണം ചെയ്യാതിരിക്കുക സാധ്യമല്ല. പക്ഷേ സ്വന്തം പരാഗങ്ങളുടെ സംയോഗത്തെപ്പറ്റി വൃക്ഷങ്ങൾ ജാഗ്രത പുലർത്തുന്നു. ഒരു പൂമ്പൊടി അഥവാ പരാഗം സ്റ്റിഗ്മയിൽ വീഴുമ്പോൾ അതിന്റെ ജീനുകൾ പ്രവർത്തനക്ഷമമാകുകയും അത് അണ്ഡാശയത്തിലേക്ക് ഒരു നേരിയ കുഴൽ വളർന്ന് അതിലൂടെ അണ്ഡത്തെ തേടിപ്പോകുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്ന സമയത്ത് വൃക്ഷം അതിന്റെ സാമാന്യസ്വഭാവത്തെ പരിശോധിക്കുകയും അത് സ്വന്തം പരാഗത്തിന്റെതുമായി സമാനമാണെങ്കിൽ കുഴലിനെ അടയ്ക്കുകയും ചെയ്യും. അങ്ങനെ ചെയ്തുകഴിയുമ്പോൾ കുഴൽ ഉണങ്ങുകയാണു സംഭവിക്കുക. അന്യജീനുകൾ, അതായത് ഭാവിവിജയം ഉറപ്പാക്കുന്ന ജീനുകൾ മാത്രമാണ് അകത്തേക്കു പ്രവേശനാനുമതി നേടുകയും ഫലവും വിത്തുമുത്പാദിപ്പിക്കുകയും ചെയ്യുന്നത്. എങ്ങനെയാണൊരു ബേർഡ് ചെറി 'എന്റേതും' നിന്റെതും തിരിച്ചറിയുന്നത്?. നമുക്കതു കൃത്യമായി അറിയില്ല. ജീനുകൾ ഉത്തേജിപ്പിക്കപ്പെടണമെന്നും അവ വൃക്ഷത്തിന്റെ പരിശോധനയിൽ വിജയിക്കണമെന്നും മാത്രമാണു നമുക്കറിയാവുന്നത്. വൃക്ഷം അവയെ അനുഭവിച്ചറിതുന്നുവെന്നോ തൊട്ടറിയുന്നുവെന്നോ നമുക്കു പറയാം. നമ്മളും പ്രണയത്തിന്റെ ശാരീരികവൃത്തികളെ, ശരീരത്തിന്റെ രഹസ്യങ്ങളെ ഉണർത്തുന്ന ന്യൂറോ ട്രാൻസ്മിറ്റകളുടെ സ്രവങ്ങളെന്നതിൽ കൂടുതലായി അറിയുന്നുവെങ്കിലും ഇണചേരുക എന്നത് വൃക്ഷങ്ങൾക്ക് ഏതു രീതിയിലാണ് അനുഭവവേദ്യമാകുന്നതെന്നുള്ള വസ്തുത ഇനി ഇതൊരു കാലംകൂടി സങ്കല്പത്തിൽത്തന്നെ അവശേഷിക്കും"

 

വൃക്ഷങ്ങളെക്കുറിച്ച് കൗതുകകരവും വിസ്മയജനകവും നാടകീയത നിറഞ്ഞതുമായ നിരവധി വിവരങ്ങളടങ്ങുന്ന ഒരദ്ഭുതലോകത്തേക്ക് നമ്മെ നയിക്കുന്നു. മരങ്ങളുടെ ദൈനംദിന നാടകങ്ങളിലേക്കും ചലിക്കുന്ന പ്രണയകഥകളിലേക്കുമൊക്കെ പോകുന്ന ഒരു ലോകത്തെ കുറിച്ച് പറയുമ്പോൾ വൃക്ഷങ്ങൾ മനുഷ്യരെപ്പോലെ സാമൂഹികജീവിതം നയിക്കുന്നുവോ എന്ന കൗതുകരമായ സംശയമാണ് പുസ്തകവായന നമ്മളിൽ ഉണ്ടാക്കുക, അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുക


. എന്നാൽ അവ പരസ്പരം പരിപാലിക്കുന്നു, അന്യോന്യം ആശയവിനിമയം നടത്തുന്നു. പോഷകങ്ങൾ പങ്കുവെക്കുന്നു. അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്കുന്നു. നിരവധി ദശകങ്ങൾ നീണ്ട നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമായി ഗ്രന്ഥകാരന്റെ വിസ്മയകരമായ കണ്ടെത്തലുകൾ വായിക്കുമ്പോൾ, പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും സസ്യങ്ങളെ സ്നേഹത്തോടെ സമീപിക്കാനും, അത്ഭുത ലോകത്തേക്ക് ഇറങ്ങി ചെല്ലാനും നമുക്കത്ര പരിചയമില്ലാത്ത ഒരുപക്ഷെ അത്ര താല്പര്യം കാണിക്കാത്ത ഒരു ലോകത്തേക്ക് കൊണ്ടുപോകാൻ പുസ്തകത്തിനാകുന്നു. പുസ്തകം ആരെയാണ് അഭിസംബോധന ചെയ്തിരിക്കുന്നതെന്ന് പൂർണ്ണമായും വ്യക്തമല്ല, കാരണം ഇത് പ്രൊഫഷണൽ ഫോറസ്ട്രി ശാസ്ത്രജ്ഞരെ പ്രകോപിപ്പിച്ചിട്ടുണ്ട്. എന്നാൽ സാധാരണക്കാർ അവയെ ഊഷ്മളമായി സ്വാഗതം ചെയ്തു

വോൾബെൻ പറയുന്നത്, സസ്യജീവിതത്തിന്റെ "കഴിവുകൾ മനസ്സിലാക്കുകയും, മരങ്ങളുടെ വൈകാരിക ജീവിതവും ആവശ്യങ്ങളും തിരിച്ചറിയാൻ പഠിക്കുകയും ചെയ്താൽ, ഞങ്ങൾ സസ്യങ്ങളെ വ്യത്യസ്തമായി പരിഗണിക്കാൻ തുടങ്ങും, വനങ്ങളെ തടി ഫാക്ടറികളായി കാണുന്നത് അവസാനിപ്പിക്കും, അത് എങ്ങനെയെന്ന് മനസ്സിലാക്കും. കാടുകൾ നമുക്ക് വിശ്രമത്തിന്റെയും വീണ്ടെടുക്കലിന്റെയും മരുപ്പച്ചയായി വർത്തിക്കും. കാടുകൾ വെറുതെ വിട്ടാൽ മരങ്ങൾക്കെന്നപോലെ നമുക്കും ലഭിക്കുന്ന നേട്ടങ്ങളെ വിലമതിക്കാനാണെന്നാണ് അദ്ദേഹത്തിന്റെ വാദം

സാധാരണ ജനങ്ങളുടെ ശാസ്ത്രീയ അറിവിനെ പുസ്തകം തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. സസ്യ ജീവശാസ്ത്രജ്ഞനായ എറിൻ സിമ്മർമാൻ, ശാസ്ത്രജ്ഞയും ശാസ്ത്ര എഴുത്തുകാരിയുമായ സാറാ ബൂൺ എന്നിവരും പുസ്തകത്തെ കുറിച്ച് വിമർശനാത്മക നിരൂപണങ്ങൾ എഴുതിയിട്ടുണ്ട്. പുസ്തകം ശാസ്ത്രീയമായ പദപ്രയോഗങ്ങളൊന്നും ഇല്ലാത്തവയാണ് എന്നതിന് വോലെബെൻ പറയുന്നത് "അങ്ങനെ ചെയ്യാനുള്ള കാരണം - മിക്ക ശാസ്ത്രീയ രചനകളും പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്തതാണ് " എന്നാണ്. ഇങ്ങനെ ഒരു പുസ്തകം നമ്മെ വായനയിലൂടെ അത്ഭുതപ്പെടുത്തുമ്പോഴും ഇതിനു പിന്നിലെ ശാസ്ത്രസത്യങ്ങൾ തെളിയുന്ന കാലത്തോളം ഇതൊക്കെ യക്ഷിക്കഥകൾ പോലെ ഉള്ളിൽ കിടന്നലയും എന്നത് പുസ്തകത്തിന്റെ വായനാനുഭവം നൽകുന്ന യാഥാർഥ്യമാണ്. എന്തായാലും വാദങ്ങളും വിവാദങ്ങളും നടക്കുമ്പോഴും നിരവധി ഭാഷകളിലേക്ക് പുസ്തകത്തിന്റെ പരിഭാഷ ഇറങ്ങുന്നുണ്ട്. മൂലഭാഷയായ ജർമനിൽ ഇന്നും ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത് പരിസ്ഥിതി എഴുത്തുകാരനായ ടിം ഫ്ലാനറിയാണ്. മലയാളത്തിൽ, സ്മിത മീനാക്ഷിയാണ് കൃതി പരിഭാഷപ്പെടുത്തിയത് (പ്രസാധകർ: മാതൃഭൂമി ബുക്സ്)

----------------------------------

 wtplive link

👇

 

Sunday, 26 March 2023

ഐ. ഷൺമുഖദാസ്: എഴുത്ത്, സിനിമ, ജീവിതം

 അഭിമുഖം 

 

 

മലയാള നാട് വെബ് മാഗസിനിൽ വന്ന അഭിമുഖം 

ലോക സിനിമയെ കുറിച്ചും, മറുഭാഷാ ഇന്ത്യൻ സിനിമകളെ കുറിച്ചും, മലയാള സിനിമകളെ കുറിച്ചും ആഴത്തിലുള്ള ഒട്ടേറെ നിരൂപണങ്ങൾ, പഠനങ്ങൾ, നിരീക്ഷണങ്ങൾ എന്നിവ നമുക്ക് നൽകിയ, ദേശീയ പുരസ്‌കാരം അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ച പ്രശസ്ത എഴുത്തുകാരനും സീനിയർ സിനിമാ പ്രവർത്തകനുമായ ഐ ഷണ്മുഖദാസ് മാഷുമായി കൂടെ നടന്ന് സംസാരിച്ച കാര്യങ്ങളാണ് ഇതിലുള്ളത്. 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India) (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ്) ഏർപ്പെടുത്തിയ സത്യജിത് റേ മെമ്മോറിയൽ അവാർഡ് ലഭിച്ചതിലുള്ള ആദരവ് രേഖപ്പെടുത്തൽ കൂടിയാണ് ഈ അഭിമുഖം ഐ.ഷണ്മുഖദാസ് ഒറ്റപ്പാലത്ത് ജനിച്ചു. ഇപ്പോള്‍ തൃശൂരിൽ സ്ഥിരതാമസം.ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബോംബെയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കേരള സർക്കാർ സർവ്വീസിൽ വിവിധ കോളേജുകളിൽ ഇംഗ്ളീഷ് അധ്യാപകനായി ജോലി ചെയ്തു. തൃശൂർ സി. അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജിൽ നിന്നാണ് വിരമിച്ചത്. വിദ്യാർത്ഥിജീവിതകാലം മുതൽ ഫിലിം സൊസൈറ്റി അംഗമാകുകയും പിന്നീട് ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തു. എഴുപതുകളുടെ അവസാനം മുതല്‍ ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എഴുതുവാൻ തുടങ്ങി. ദൃശ്യകലാപഠനത്തിന് മുൻതൂക്കം നൽകിയ ദൃശ്യകല, ദർശി എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ അവാർഡിന് 1999-ല്‍ അര്‍ഹനായി. സത്യജിത്‌ റായുടെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പുസ്തകം ‘സഞ്ചാരിയുടെ വീടി’ന് 1996-ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. മികച്ച ചലച്ചിത്ര സംബന്ധിയായ ലേഖനത്തിനുള്ള 2013-ലെ സംസ്ഥാന പുരസ്കാരം എം.ടി വാസുദേവന്‍ നായരുടെ ‘നിര്‍മ്മാല്യ’ത്തിനെ കുറിച്ചെഴുതിയ ‘ദൈവനർത്തകന്റെ ക്രോധ’ത്തിന് ലഭിച്ചു. സാഹിത്യ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്കാരം, മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ജി.എൻ പിള്ള എൻഡോവ്മെന്റ് (2008), ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്കാരം (2012), രണ്ട് വട്ടം ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിലുള്ള അവാർഡ് (1997, 2006), 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India) (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ്) ഏർപ്പെടുത്തിയ സത്യജിത് റേ മെമ്മോറിയൽ അവാർഡ്. എന്നിവയും ലഭിച്ചിട്ടുണ്ട്. മലകളില്‍ മഞ്ഞ് പെയ്യുന്നു’ സിനിമയുടെ വഴിയില്‍’, സഞ്ചാരിയുടെ വീട്’, ആരാണ് ബുദ്ധനല്ലാത്തത്’, ഗൊദാര്‍ദ്: കോളയ്ക്കും മാര്‍ക്സിനും നടുവില്‍, പി. രാമദാസ്‌: വിദ്യാര്‍ത്ഥിയുടെ വഴി’, സിനിമയും ചില സംവിധായകരും, ശരീരം, നദി, നക്ഷത്രം എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ഫൈസൽ ബാവ : അടൂരിൽ നിന്ന് തന്നെ തുടങ്ങാം എന്ന് തോന്നുന്നു. അടൂർ സിനിമകൾ അരാഷ്ട്രീയ സിനിമകളാണ് എന്ന വിമർശനത്തെ എതിർത്തുകൊണ്ട്, മാഷ് ഈയിടെ നടത്തിയ പ്രസ്താവന ഏറെ പ്രസക്തമാണല്ലോ. അത് ശരിയല്ല എന്നും അടൂർ സിനിമകൾ രാഷ്ട്രീയ സിനിമകൾ തന്നെയാണെന്നും താങ്കൾ ഉറപ്പിച്ചു പറഞ്ഞിരുന്നു .അടൂർ സിനിമകൾ രാഷ്ട്രീയമാണോ? അടൂരിന്റെ “എലിപ്പത്തായം”തിരക്കഥയ്ക്ക് താങ്കളുടെ അവതാരികയായിരുന്നല്ലോ? ഐ.ഷൺമുഖദാസ് : പ്രകടമായി രാഷ്ട്രീയമില്ല എന്ന് തോന്നുമെങ്കിലും അടൂർ സിനിമകളിൽ ആന്തരികമായി രാഷ്ട്രീയം ഉണ്ട്. കാഴ്ചയുടെ ആഴമേറിയ അനുഭവതലം തരാൻ അതിനാകുന്നു. സത്യത്തിൽ അടൂരിൽ ഉള്ള രാഷ്ട്രീയം ഇടതുപക്ഷ മാർക്സിസ്റ്റ് രാഷ്ട്രീയമല്ല അദ്ദേഹത്തെ ഏറെയും സ്വാധീനിച്ചത് ഗാന്ധിയൻ രാഷ്ട്രീയമാകാം. അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച്‌ ഈ വീക്ഷണകോണിൽ നിന്നുകൊണ്ടുള്ള സൂക്ഷ്‌മമായ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. അത് ആമുഖമോ അവതാരികയോ ആയി എഴുതിയതല്ല, നേരത്തെ സ്വതന്ത്രമായി എഴുതിയതാണ്. ‘യാഥാര്‍ത്ഥ്യത്തിന്‍റെ ഭ്രമാത്മകമായ മുഖം’ എന്നപേരിൽ അത് ഫിലിം സൊസൈറ്റി സുവനീറില്‍ അച്ചടിച്ചു വന്നിരുന്നതുമാണ്. പിന്നീട് എന്റെ സമ്മതത്തോടെ തന്നെ പുസ്തകത്തിൽ ചേർത്തതാണ്. അത് അക്കാലത്തെ എന്റെ രാഷ്ട്രീയ വീക്ഷണങ്ങളുടെ സാധ്യതകളോടുകൂടി ചേർത്ത് വായിക്കാം. ഹംഗേറിയൻ മാർക്സിസ്റ്റ് സൈദ്ധാന്തികനായ ലൂകാഷിന്റെ (György Lukács) ചില സ്വാധീനങ്ങൾ അതിലുണ്ട് . പ്രകടമായ രാഷ്ട്രീയം ഇല്ല എങ്കിൽ പോലും അക്കാലത്തെ എന്റെ മാർക്സിസ്റ്റ് സൈദ്ധാന്തിക വായനയുടെ ഭാവതലം അന്നത്തെ എഴുത്തിലുണ്ട്. ലേഖനത്തിൽ എന്റെ സഹതാപം എലിപ്പത്തായത്തിലെ കേന്ദ്ര കഥാപാത്രത്തോടാണ്. അവസാന രംഗം അക്കാലത്ത് ഏറെ വിമർശിക്കപ്പെട്ടതാണ്. കരമന ജനാർദ്ദനൻ നായർ അവതരിപ്പിക്കുന്ന കഥാപാത്രം ഉണ്ണിക്കുഞ്ഞ് കാണികളുടെ മുമ്പിൽ ഇരിക്കുമ്പോൾ, സിനിമയിലത് സംഭവിക്കുന്നത് നാട്ടുകാരുടെ മുമ്പിലാണ്. അദ്ദേഹത്തിന്റെ സഹോദരി ജലജ ചെയ്ത കഥാപാത്രം ഒന്നിലേറെ തവണ എലിക്കെണിയിൽ പെട്ട എലിയെ കുളത്തിൽ മുക്കികൊല്ലുന്ന രംഗമുണ്ട് . ഈ സന്ദർഭത്തിൽ വരുന്ന പശ്ചാത്തല സംഗീതം അടൂർ വിരുദ്ധരായ ചിലരും അരവിന്ദൻ പക്ഷക്കാരായ ചിലരും ജാറിങ് സംഗീതം എന്നു വിമർശിച്ചു . അങ്ങനെ അവർ പറയുന്നു എങ്കിൽ അത് അദ്ദേഹത്തെ കുറിച്ചുള്ള ഗംഭീരമായ പുകഴ്ത്തലാണ് എന്നേ എനിക്ക് പറയാൻ കഴിയൂ. സത്യത്തിൽ അടൂർ ജാറിങ് മ്യൂസിക് എന്നു തോന്നാൻ വേണ്ടിത്തന്നെയാണ് ചെയ്തത്. നാടുവാഴിത്ത വ്യവസ്ഥിതിയുടെ തുടർച്ചയായ ഒരു ജീവിതം ജീവിക്കുന്ന കഥാപാത്രമാണ് ഉണ്ണിക്കുഞ്ഞ്. ഏതാണ്ട് അതേ വ്യവസ്ഥിതിയുടെ തുടർച്ചയാണ് സംവിധായകന്റെ ജീവിതവും എന്ന് പറയാം. അദ്ദേഹത്തിന് പ്രകടമായ കമ്യുണിസ്റ്റ് ചായ്‌വൊന്നുമില്ല. ഞാൻ നേരത്തെ പറഞ്ഞപോലെ അദ്ദേഹത്തെ സ്വാധീനിച്ചത് ഗാന്ധിസമാണ്. ഗാന്ധി ഗ്രാമിലെ അധ്യാപകനായിരുന്ന ജി ശങ്കരപിള്ളയുടെ ശിഷ്യനെ പോലെ ഒരാളായിരുന്നു അടൂർ. അപ്പോൾ ആ ചിത്രം സങ്കീർണമായ തലത്തിൽ ഒരു മാർക്സിയൻ സൗന്ദര്യശാസ്ത്ര ധാരയുമായും അതിലെ ചിന്തയുമായും ചേർന്ന് നില്ക്കുന്നു. അതേ സമയം അതിനെ പിന്തുണച്ചുകൊണ്ടല്ല. വിമർശനാത്മകമായ ഒരു താളം അതിലുണ്ട്. എന്നാൽ അത്തരത്തിൽ നേരിട്ടുള്ള ഒന്ന് “അനന്തര”ത്തിൽ കാണാനാവില്ല. അത് അടൂർ സിനിമ അരാഷ്ട്രീയമാണ് എന്ന വാദത്തിന് കാരണമായിട്ടുണ്ടാവാം. എലിപ്പത്തായം എന്ന സിനിമയിൽ ഗംഭീരവും തീക്ഷ് ണവുമായവ എന്ന് പറയാവുന്ന രണ്ടു രംഗങ്ങൾ ഇവയാണ് . ഒന്ന്: ഷിമ്മിസ് ധരിച്ച പെൺകുട്ടി പാലുമായി വന്ന് അതവിടെ വെയ്ക്കുന്ന രംഗം.രണ്ട്: പ്രേതഭവനം പോലെ അടച്ചിട്ട വീടിന്റെ പടിക്ക് മുന്നിലൂടെ അമ്മയും കൊച്ചുമോളും പോകുമ്പോൾ കുട്ടിയുടെ സഹജമായ നിഷ്കളങ്കതകണ്ട്, പടിയിലേക്ക് പോകുന്ന കുട്ടിയെ അമ്മ ഭീതിയോടെ പിടിച്ചു വെക്കുന്ന രംഗം. ചലച്ചിത്രഭാഷയിലെ യഥാർത്ഥ രീതിയെയും എക്സ്പ്രക്ഷണിസ്റ്റ് രീതിയെയും ഏകോപിപ്പിച്ചു കാണിക്കുന്നതിൽ കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നാണ് ദൃശ്യ ഭാഷ പറയുന്നത്. സത്യത്തിൽ ഉപരിതലത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ തോന്നുന്ന ഒരു അഭിപ്രായമായിട്ടേ അടൂർ സിനിമകൾ അരാഷ്ട്രീയമാണ് എന്ന വാദത്തെ സ്വീകരിക്കാൻ പറ്റൂ. അതുകൊണ്ടാണ് ഒരു വെല്ലുവിളിയെന്നോണം അടൂർ സിനിമകളിലെ രാഷ്ട്രീയം ശക്തമാണ് എന്ന് ഞാൻ പറയാൻ കാരണം. read more https://malayalanatu.com/archives/15563?fbclid=IwAR3FIqic4RNHfV_ONpV37PIbRTa23I39uP_sHdglwA-LAeZih7svvqcfGfM

 

"പ്രശസ്ത എഴുത്തുകാരനും സീനിയർ സിനിമാ പ്രവർത്തകനുമായ ഐ ഷണ്മുഖദാസ് മാഷുമായി കൂടെ നടന്ന് സംസാരിച്ച കാര്യങ്ങളാണ് ഇതിലുള്ളത്. 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India) (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ്) ഏർപ്പെടുത്തിയ സത്യജിത് റേ മെമ്മോറിയൽ അവാർഡ് ലഭിച്ചതിലുള്ള ആദരവ് രേഖപ്പെടുത്തൽ കൂടിയാണ് ഈ അഭിമുഖം"
 
"ഐ ഷണ്മുഖദാസ്‌, എഴുത്ത്, സിനിമ, ജീവിതം '
ഫൈസൽ ബാവ 

മുഖചിത്രം : Adithya Saish
 
 
 
ഐ.ഷണ്മുഖദാസ്  ഒറ്റപ്പാലത്ത് ജനിച്ചു. ഇപ്പോള്‍ തൃശൂരിൽ സ്ഥിരതാമസം, ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബോംബെയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കേരള സർക്കാർ സർവ്വീസിൽ വിവിധ കോളേജുകളിൽ ഇംഗ്ളീഷ് അധ്യാപനായി ജോലി ചെയ്തു. തൃശൂർ സി. അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജിൽ നിന്നാണ് അധ്യാപകനായി വിരമിച്ചത്. വിദ്യാർത്ഥിജീവിതകാലം മുതൽ തന്നെ ഫിലിം സൊസൈറ്റി അംഗമാകുകയും പിന്നീട് ഫിലിം സൊസൈറ്റി പ്രവർത്തങ്ങളുടെ ഭാഗമാകുകയും ചെയ്തു. എഴുപതുകളുടെ അവസാനം മുതല്‍ ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എഴുതുവാൻ തുടങ്ങി. ദൃശ്യകലാപഠനത്തിന് മുൻതൂക്കം നൽകിയ ദൃശ്യകല, ദർശി എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.

മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ അവാർഡിന് 1999-ല്‍ അര്‍ഹനായി. സത്യജിത്‌ റായുടെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പുസ്തകം 'സഞ്ചാരിയുടെ വീടി'ന് 1996-ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. മികച്ച ചലച്ചിത്ര സംബന്ധിയായ ലേഖനത്തിനുള്ള 2013-ലെ സംസ്ഥാന പുരസ്കാരം എം.ടി വാസുദേവന്‍ നായരുടെ 'നിര്‍മ്മാല്യ'ത്തിനെ കുറിച്ചെഴുതിയ  'ദൈവനർത്തകന്റെ ക്രോധ'ത്തിന് ലഭിച്ചു. സാഹിത്യ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്കാരം, മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ജി.എൻ പിള്ള എൻഡോവ്മെന്റ് (2008), ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്കാരം (2012), രണ്ട് വട്ടം ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിലുള്ള അവാർഡ് (1997, 2006), 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India) (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ്) ഏർപ്പെടുത്തിയ സത്യജിത് റേ മെമ്മോറിയൽ അവാർഡ്. എന്നിവയും ലഭിച്ചിട്ടുണ്ട്. 

'മലകളില്‍ മഞ്ഞ് പെയ്യുന്നു', 'സിനിമയുടെ വഴിയില്‍', 'സഞ്ചാരിയുടെ വീട്', 'ആരാണ് ബുദ്ധനല്ലാത്തത്', 'ഗൊദാര്‍ദ്: കോളയ്ക്കും മാര്‍ക്സിനും നടുവില്‍', 'പി. രാമദാസ്‌: വിദ്യാര്‍ത്ഥിയുടെ  വഴി', 'സിനിമയും ചില സംവിധായകരും', 'ശരീരം, നദി, നക്ഷത്രം' എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.

 

ചോദ്യം: ഫൈസൽ ബാവ : അടൂരിൽ നിന്ന് തന്നെ തുടങ്ങാം എന്ന് തോന്നുന്നു, മാഷ് ഈയിടെ പറഞ്ഞ പ്രസ്താവന ഏറെ പ്രസക്തമാണല്ലോ. അടൂർ സിനിമകൾ അരാഷ്ട്രീയ സിനിമകളാണ് എന്ന വിമർശനത്തെ എതിർത്തുകൊണ്ട്  അത് ശരിയല്ല അടൂർ സിനിമകൾ രാഷ്ട്രീയ സിനിമകൾ തന്നെ എന്ന് മാഷ് അഗ്രസീവ് ആയി തന്നെ പറഞ്ഞിരുന്നല്ലോ, അടൂർ സിനിമകൾ രാഷ്ട്രീയമാണോ? അടൂരിന്റെ എലിപ്പത്തായം തിരക്കഥയ്ക്ക് മാഷിന്റെ അവതരികയായിരുന്നല്ലോ?


ഐ.ഷൺമുഖദാസ്  : പ്രകടമായ രാഷ്ട്രീയമല്ല എന്ന് തോന്നുമെങ്കിലും  അടൂർ സിനിമകളിൽ  ആന്തരികമായി അതിൽ രാഷ്ട്രീയം കിടപ്പുണ്ട്. കാഴ്ചയുടെ ആഴമേറിയ അനുഭവതലം തരാൻ അതിനാകുന്നു. സത്യത്തിൽ അടൂരിൽ ഉള്ള രാഷ്ട്രീയം ഇടതുപക്ഷ മാർക്സിസ്റ്റ് രാഷ്ട്രീയമല്ല അദ്ദേഹത്തിൽ ഏറെയും സ്വാധീനിച്ചത് ഗാന്ധിയൻ രാഷ്ട്രീയമാകാം എന്ന് തോന്നിയിട്ടുണ്ട്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ സിനിമകളെയും ഒക്കെ ഈ വീക്ഷണകോണിൽ നിന്നുകൊണ്ട് അടൂരിനെ  ഗാന്ധിയൻ ദർശനങ്ങൾ എങ്ങനെ സ്വാധീനിച്ചു എന്ന രീതിയിൽ സൂക്ഷ്‌മമായ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു.

സത്യത്തിൽ അത് ആമുഖമോ അവതാരികയോ ആയി എഴുതിയതല്ല, നേരത്തെ 
സ്വതന്ത്രമായി എഴുതിയതാണ്,  'യാഥാര്‍ത്ഥ്യത്തിന്‍റെ ഭ്രമാത്മകമായ മുഖം' എന്നപേരിൽ അത്  ഫിലിം സൊസൈറ്റി സുവനീറില്‍  അച്ചടിച്ചു വന്നിരുന്നതുമാണ്.  പിന്നീട് എന്റെ സമ്മതത്തോടെ തന്നെ  അതെടുത്ത് പുസ്തകത്തിൽ ചേർത്തതാണ്.
അത് അക്കാലത്തെ എന്റെ രാഷ്ട്രീയ വീക്ഷണങ്ങളുടെ സാധ്യതകളെ കൂടി ചേർത്ത് വായിക്കാം. ഹംഗേറിയൻ  മാർകിസ്റ്റ് സൈദ്ധാന്തികമായ ലൂകാഷിന്റെ (György Lukács) ചില സ്വാധീനങ്ങൾ, ആ ആശയങ്ങളുടെ തരികൾ അതിലുണ്ട് എന്ന് ഞാൻ കരുതുന്നു. പ്രകടമായ രാഷ്ട്രീയം ഇല്ല എങ്കിൽ പോലും അക്കാലത്തെ എന്റെ മാർകിസ്റ്റ് സൈദ്ധാന്തിക വായനയുടെ ഭാവതലം അന്നത്തെ എഴുത്തിലുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ആ ലേഖനത്തിൽ എന്റെ സഹതാപം, അനുതാപം  കേന്ദ്ര കഥാപാത്രത്തോടാണ്. അതിലെ അവസാന രംഗം അക്കാലത്തത് ഏറെ വിമർശിക്കപ്പെട്ടതാണ്. ആ സിനിമയിൽ കരമന ജനാർദ്ദനൻ നായർ അവതരിപ്പിക്കുന്ന കഥാപാത്രം ഉണ്ണിക്കുഞ്ഞ് അവിടെ കാണികളുടെ മുമ്പിൽ  ഇരിക്കുമ്പോൾ, സിനിമയിലത് നാട്ടുകാരുടെ മുമ്പിലാണ്. അദ്ദേഹത്തിന്റെ സഹോദരി ജലജ ചെയ്ത കഥാപാത്രം  അവർ ഒന്നിലേറെ തവണ  എലിക്കെണിയിൽ പെട്ട എലിയെ കുളത്തിൽ  മുക്കികൊല്ലുന്ന രംഗം കാണിക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ വരുന്ന പശ്ചാത്തല സംഗീതമുണ്ട്, അക്കാലത്ത് അടൂർ വിരുദ്ധരായ ചിലരും  അരവിന്ദൻ പക്ഷക്കാരായവരും ആയ ചിലർ  പറഞ്ഞിരുന്നത് അത് ജാറിങ് സംഗീതം എന്നാണ്. അങ്ങനെ  അവർ പറയുന്നു എങ്കിൽ അത് അദ്ദേഹത്ത ഗംഭീരമായ പുകഴ്ത്തലാണ് എന്നേ എനിക്ക് പറയാൻ കഴിയൂ. സത്യത്തിൽ അടൂർ അത് ജാറിങ് മ്യൂസിക്  തോന്നാൻ  വേണ്ടിത്തന്നെയാണ് അങ്ങനെ ചെയ്തത്. ആ  സിനിമയില്  ഒരു നാടുവാഴിത്ത വ്യെവസ്ഥതയുടെ അതിന്റെ തുടർച്ചയായിട്ടുള്ള ഒരു ജീവിതം  ജീവിക്കുന്ന ഒരു കഥാപാത്രമാണ് ഉണ്ണിക്കുഞ്ഞ്. ഏതാണ്ട് അതെ വ്യവസ്ഥിതിയുടെ തുടർച്ചയാണ് സംവിധായകന്റെ ജീവിതവും എന്ന് വേണമെങ്കിൽ പറയാം. അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റുമായി പ്രകടമായ ചായ്‌വ് ഒന്നുമില്ല  ഞാൻ നേരത്തെ പറഞ്ഞപോലെ അദ്ദേഹത്തെ സ്വാധീനിച്ചത് ഗാന്ധിസമാണ്, അതിനോടാണ്  ചായ്‌വ്. ഗാന്ധി ഗ്രാമിലെ വിദ്യാർത്ഥിയായിരുന്നു. ജി ശങ്കരപിള്ളയുടെ  ശിഷ്യനെ പോലെ ഒരാളായിരുന്നു അടൂർ.
അപ്പോൾ ആ ചിത്രം സങ്കീർണമായ തലത്തിൽ ഒരു മാർക്സിയൻ സൗന്ദര്യശാസ്ത്ര ധാരയുമായിട്ട്  അതിലെ ചിന്തയുമായിട്ട് ചേർന്ന് നില്ക്കുന്നു, എന്നാൽ  അതിനെ പിന്തുണച്ചുകൊണ്ടല്ല വിമർശനാത്മകമായ ഒരു താളം അതിലുണ്ട് എന്ന് ഞാൻ കരുതുന്നു. എന്നാൽ അനന്തരത്തിൽ നേരിട്ടുള്ള അത്തരത്തിൽ ഒന്ന് കാണാൻ ആകില്ല.  ചില  അരാഷ്ട്രീയ തീർച്ചപ്പെടുത്തലുകൾക്ക് അതും കാരണമായിട്ടുണ്ടാകുക. അങ്ങിനെയാകാം അടൂരിൽ രാഷ്ട്രീയമില്ല അല്ലെങ്കിൽ അരാഷ്ട്രീയമാണ് എന്ന വാദം ഉണ്ടാകുന്നത്. എലിപത്തായം എന്ന സിനിമയിൽ  ഗംഭീരമായ ഒരു ദൃശ്യം,  തീഷ്ണമായ ഒരു രംഗം എന്ന് പറയാവുന്ന രണ്ടു രംഗങ്ങൾ ഒന്ന് സിമ്മിസ് ധരിച്ച പെൺകുട്ടി പാലുമായി വന്ന് അതവിടെ വെയ്ക്കുന്ന രംഗമാണ്. അതുപോലെ പ്രേതഭവനം പോലെ അടച്ചിട്ട വീടിന്റെ പടിക്ക് മുന്നിലൂടെ അമ്മയും കൊച്ചുമോളും പോകുമ്പോൾ കുട്ടിയുടെ സഹജമായ നിഷ്കളങ്കതയാൽ പടിയിലേക്ക് പോകുന്ന കുട്ടിയെ അമ്മ ഭീതിയുടെ പിടിച്ചു വെക്കുന്ന രംഗമുണ്ട്. ചലച്ചിത്രഭാഷ ഉപയോഗിച്ചുകൊണ്ട് യഥാർത്ഥ രീതിയെയും എക്സ്പ്രക്ഷണിസ്റ്റ് രീതിയെയും ഏകോപിപ്പിച്ചുകൊണ്ട് കാണിക്കുന്നതിൽ കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നാണ് ദൃശ്യ ഭാഷ പറയുന്നത്.  സത്യത്തിൽ ഉപരിതലത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ തോന്നുന്ന ഒരു തോന്നലായിട്ടെ അടൂർ സിനിമകൾ ആരാഷ്ട്രീയമാണ് എന്ന വാദത്തെ സ്വീകരിക്കാൻ പറ്റൂ. അതുകൊണ്ടാണ് ഒരു വെല്ലുവിളിയെന്നോണം അടൂർ സിനിമകളിലെ രാഷ്ട്രീയം ശക്തമാണ് എന്ന് പറയാൻ കാരണം.
 
ഫൈസൽ ബാവ : 'നിലവിളിക്ക് ശേഷം' എന്നപേരിൽ മാഷ് അനന്തരത്തെ കുറിച്ചെഴുതിയ ലേഖനമില്ലേ അതിലെ ദൃശ്യ സാധ്യതകളെ  മറ്റൊരു തലത്തിൽ ആണല്ലോ അതിൽ പ്രതിപാദിക്കുന്നത്?

ഐ.ഷൺമുഖദാസ് : അടിസ്ഥാനാപരമായി എനിക്ക് തോന്നുന്നത് അല്ലെങ്കിൽ ഞാനതിനെ വായിക്കുന്നത്  മറ്റൊരു തലത്തിൽ ആണ് സിനിമയുടെ ഒരു സൗന്ദര്യ ശാസ്ത്രം ഉപയോഗിച്ച് പറയുമ്പോൾ സിനിമയുടെ ആദ്യ പകുതിയിൽ ലോങ്ങ് ഷോട്ടുകൾ ഒക്കെയുള്ള അതിന്റെ പരിചരണ രീതി റിയലിസവുമായിട്ടാണ് നില്കുന്നത്, വസ്തുനിഷ്ഠ കാഴ്ചപ്പാടാണ് പോയന്റ് ഓഫ് വ്യൂ അത് ഒബ്ജക്റ്റീവ് ആണ്   എന്നാൽ രണ്ടാം പകുതിയിൽ എക്പ്രഷനിസ്റ്റ് രീതിയിലാണ്, അത് ആത്മനിഷ്ഠമാണ്. ഒരു തരം ഭ്രാന്തിന്റെ ഭ്രമാത്മകതയിൽ നിന്ന് കൊണ്ടാണ് അതിന്റെ ദൃശ്യപരത. ഏങ്കോണിക്ക പെട്ട ആംഗിളുകൾ നമുക്കതിൽ കാണാം. അടൂരിന്റെ സിനിമയിലെ വേറിട്ട ഒരാഖ്യാനം അനന്തരം ആണ്.   

ഫൈസൽ ബാവ : അടൂരിന്റെ 'മുഖാമുഖം' ആണല്ലോ ഒരു പക്ഷെ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട സിനിമ. പ്രത്യേകിച്ച് ഇടതുപക്ഷ ബൗദ്ധിക ഇടങ്ങളിൽ നിന്നും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി, എന്തായിക്കാം അതിനു കാരണം?

ഐ.ഷൺമുഖദാസ്  : അടൂരിന്റെ 'മുഖാമുഖം'  കമ്യുണിസ്റ്റ് രാഷ്ട്രീയവുമായി ഏറെ ബന്ധമുള്ള സിനിമയാണ്. അതിനാൽ  അതിറങ്ങിയ കാലത്ത് തന്നെ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. അതിനു കാരണമായി എനിക്ക് തോന്നുന്നത് സിനിമാ നിരൂപണരംഗത്ത് ഇടത് സൈദ്ധാന്തികരിൽ വളരെ പ്രധാനിയുമായിരുന്ന രവീന്ദ്രന്റെ  ലേഖനം ഉണ്ടായിരുന്നു, ആ ലേഖനത്തിൽ വന്ന വലിയൊരു അബദ്ധം ആണെന്നാണ്.  അത്‌ പുനർവായന നടത്താതെ എല്ലാവരും പ്രത്യേകിച്ച് ഇടതു പക്ഷ ധാരയിൽ ഉള്ള പലരും അതേറ്റു പാടി എന്നതാണ് അതിനു കാരണം. ഒരു പ്രത്യേക ദൃശ്യരംഗം അദ്ദേഹം പറയുകയുണ്ടായി കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ് എന്ന്. ഒരു ഫാക്ടറിയിൽ ഉണ്ടായ സമരത്തിനിടെ പെട്ടെന്ന് ചെങ്കൊടി ഉയർത്തുന്നു. കമ്യുണിസ്റ്റുകാർ എന്തെങ്കിലും ഉത്പാദിപ്പിക്കുന്നതിന് എതിരു നില്കുന്നവരാണ് എന്ന ധ്വനിയുണ്ടാക്കുന്നതിലേക്കാണ് ഈ രംഗം കൊണ്ടുപോകുന്നത് എന്നദ്ദേഹം വിമർശിച്ചു. എന്നാൽ ഈ സിനിമയിൽ അദ്ദേഹം ചൂണ്ടികാണിക്കപ്പെട്ട ക്രമം അങ്ങനെയാണോ എന്ന് സംശയമുണ്ട്. അദ്ദേഹത്തിന്റെ നിലപാടിൽ നിന്നും നോക്കുമ്പോൾ അത്‌ ശാരിയായിരിക്കാം. പക്ഷെ അതിലൊരു മറുവായന നടത്താതെ അതേറ്റു പറഞ്ഞു കമ്യുണിസ്റ്റ് വിരുദ്ധത എന്ന് പറയിപ്പിക്കുന്നതിലേക്ക് അതെത്തിച്ചു എന്നാണ് എന്റെ അഭിപ്രായം.
ഫൈസൽ ബാവ: മലയാള സിനിമയിൽ പ്രധാന സാനിധ്യമായിരുന്നു കെജി ജോർജ്ജ്, എന്ത്  കൊണ്ടാണ്  സിനിമക്കാരുടെ ബൗദ്ധിക ചർച്ചകളിൽ അധികം  ഇടം നേടാതെ പോയത്? ജോർജ്ജിന്റെ മറ്റൊരാൾ എന്ന സിനിമയെ കുറിച്ച് എൺപതുകളിൽ തന്നെ 'ദാമ്പത്യം ഒരു മുറിവ് ' എന്ന  മാഷിന്റെ ലേഖനം വന്നിരുന്നല്ലോ, പക്ഷെ അത്തരത്തിൽ ഒരു നിരീക്ഷണം ഏറെ ചർച്ച ചെയ്യപ്പെട്ടവോ?  കെജി ജോർജ്ജ് മലയാള സിനിമയിലെ അവിഭാജ്യഘടകമല്ലേ?

ഐ.ഷൺമുഖദാസ്  :  അതെ, അക്കാര്യത്തിൽ സംശയമില്ല. എൺപതുകളിലാണ് ജോർജ്ജിന്റെ മറ്റൊരാൾ എന്ന സിനിമയെ കുറിച്ച്   'ദാമ്പത്യം ഒരു മുറിവ് ' എന്ന ലേഖനം ഞാൻ  എഴുതുന്നത്. എല്ലാ ജോണറിലും ഉള്ള സിനിമകൾ ചെയ്ത മലയാളത്തിലെ പ്രധാന സംവിധായകനാണ് ജോർജ്ജ്. പക്ഷെ മലയാളത്തിലെ ധൈഷണിക ധാര എന്നറിയപ്പെടുന്ന ആർട്ട് സിനിമ എന്ന് പറയപ്പെടുന്നവർക്കൊപ്പമായിരുന്നില്ല ജോർജ്ജ്. അതിനാൽ അവരുടെ സിനിമാ ചർച്ചകളിൽ ജോർജ്ജിന് ഇടം കിട്ടിയില്ല. സമാന്തര സിനിമകൾക്കൊപ്പവും അദ്ദേഹം നടന്നില്ല. ജോർജ് സ്വന്തമായി ഒരു വഴിയിലൂടെ നടക്കാൻ ശ്രമിച്ച ആളാണ്. എന്നാൽ ജോർജിന്റെ സിനിമകളെ അതിന്റെ പ്രാധാന്യത്തെ  ഇന്ന് പുതിയ തലമുറ തിരിച്ചറിഞ്ഞു തുടങ്ങി.

ഫൈസൽ ബാവ: 'ഇരകൾ' പോലുള്ള സിനിമ അക്കാലത്ത് ചെയ്തത് എങ്ങനെ കാണുന്നു?

ഐ.ഷൺമുഖദാസ്  :    ആ സിനിമ എന്റെ പ്രത്യേക ശ്രദ്ധയിൽ പെട്ടൊരു ജോർജിന്റെ നല്ലൊരു വർക്കാണ്.  അതിനെക്കുറിച്ചെഴുതാൻ എന്നെ പ്രേരിപ്പിച്ച  പ്രധാന കാരണം പടം തുടങ്ങുമ്പോൾ ചുമരിൽ തൂക്കിയിട്ട ഒരു ചിത്രമാണ്. സിനിമയിൽ ഗണേഷ് കുമാർ അവതരിപ്പിച്ച കഥാപാത്രം ഹോസ്റ്റൽ മുറിയിൽ ഉലാത്തുകയാണ്. കൂടെതാമസിക്കുന്ന ആള് കിടന്നുറങ്ങുന്നു. കഥാപാത്രമായ ഗണേഷ്‌കുമാറിന്റെ അപ്പോഴത്തെ ചിന്ത കയ്യിൽ ഒരു വയർ എടുത്തു അയാളെ കഴുത്തിൽ കുരുക്കി മുറുക്കി കൊല്ലണം എന്നാണ് മനസ്സിൽ. ഇവർ തമ്മിൽ ഒരു വൈരാഗ്യവും ഉണ്ടാവണം എന്നില്ല. സുഹൃത്തുക്കൾ ആണ് താനും. കഥാപാത്രത്തിന്റെ മനസ്സിനെയാണ് ഈ രംഗത്തിലൂടെ ദൃശ്യവിഷ്കരിക്കുന്നത്. ഇവിടെയാണ് നേരത്തെ പറഞ്ഞ ചിത്രത്തിന്റെ പ്രാധാന്യം. ചുമരിൽ മൂന്ന് ചിത്രങ്ങൾ ഉണ്ട് അതിൽ മധ്യത്തിൽ ഉള്ളത് പതിച്ചത് കഥാപാത്രമോ അവിടെ ഉറങ്ങി കിടക്കുന്ന ആളോ അല്ല. അത്‌ സംവിധായകൻ തന്നെ മനഃപൂർവം പതിച്ചതാകാനാണ് വഴി. ആ ചിത്രത്തിലൂടെ സംവിധായകന് എന്തോ പറയാനുണ്ട് എന്നതിനാലാണ് അതവിടെ വെച്ചത്.
ഈ സിനിമ
യുടെ പ്രമേയം എന്ന് പറയുന്നത് ഹിംസയാണ്, ഫ്രോയിഡ് പറയുന്നുണ്ടല്ലോ  മനുഷ്യന്റെ ആദിമ വികാരങ്ങളാണ് സെക്സും അക്രഷനും എന്നത്. ഈ സിനിമ മനുഷ്യന്റെ ഹിംസയെ കുറിച്ചുളള വളരെ ആഴത്തിലുള്ള ഒരാന്വേഷണമാണ്. അതിന്റെ പ്രതിഫലനം ചുമരിൽ ആ ചിത്രത്തിലും കാണാൻ സാധിക്കും. സോക്ഷ്‌മമായ നിരീക്ഷണം വേണമെന്ന് മാത്രം. ഈ സിനിമ എടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ജോർജ്ജ് തന്നേ പറഞ്ഞത് ഓർക്കുന്നു. സഞ്ജയ് ഗാന്ധിയുടെ ചെരുപ്പ്  അന്നത്തെ പ്രസിഡന്റ്എടുത്തുകൊടുക്കുന്ന ചിത്രം കണ്ടത് മുതലാണ് ഈ സിനിമ കുറിച്ച് ആലോചിച്ചതത്രെ.  ഒരാളിൽ സിനിമ ജനിക്കുന്നത് തന്നെ ഇത്തരത്തിൽ പല രാഷ്ട്രീയ കാരണങ്ങളാലാണ്. ചിലപ്പോൾ അതേപടി അതാകണം എന്നില്ല. പക്ഷെ പലപ്പോഴും ആദ്യം ത്രെഡ് പൊളിറ്റികൾ ആകാനാണ് സാധ്യത.   

ഫൈസൽ ബാവ :  ഇരകൾ പോലുള്ള സിനിമയുടെ പ്രമേയം എന്തുകൊണ്ടാണ് ഇക്കാലത്ത് കൂടുതൽ പരീക്ഷിക്കപ്പെടാത്തത്?

 ഐ.ഷൺമുഖദാസ് :    പരീക്ഷിക്കപ്പെടുന്നില്ല എന്ന് പറയാൻ പറ്റില്ല, ശ്രദ്ധിക്കപ്പെട്ടുന്നോ എന്നത് പ്രാധാന്യമാണ്. ജോർജിന്റെ ഇരകൾ എന്ന സിനിമയും ഈയിടെ ഇറങ്ങിയ ദിലീഷ് പോത്തന്റെ  'ജോജി' എന്ന സിനിമയും തമ്മിലുള്ള ചാർച്ച ഉദാഹരണമാണ്, ജോജി എന്ന സിനിമയെ പലരും വിമർശിച്ചിട്ടുണ്ട്. ജോജി എന്ന സിനിമ വലിയതോതിൽ എന്നെ ആകർഷിച്ചു എന്നു പറയാനാകില്ല. പക്ഷെ എന്നെ ഉണർത്തിയ ഒരു സിനിമയാണ്. ഒരു സിനിമ പ്രേക്ഷകനിൽ എന്തു പ്രതികരണമാണ് ഉണ്ടാക്കേണ്ടത് എന്നെന്നോട് ചോദിച്ചാൽ ഞാൻ പറയുക ഉറങ്ങിക്കിടക്കുന്ന പ്രേക്ഷകരെ ഉണർത്തുക, ചിന്തയെ ഉണർത്തുക  എന്നുള്ളതാണ് നല്ല സിനിമയുടെ പല ലക്ഷ്യങ്ങളിൽ ഒന്ന്.  ഒരു നല്ല സിനിമ പ്രേക്ഷകരെ സ്പർശിക്കണം. എന്നാൽ അതിനൊരു അളവുകോല് പറയാൻ എനിക്കറിയില്ല. പലരിലും പലമതിരിയായിരിക്കും. അതിലവരുടെ കാഴ്ചയുടെ സംസ്കാരവും അടങ്ങിയിട്ടുണ്ടാകും.

ഇരകൾ എന്ന സിനിമ ഏതു രീതിയിൽ എന്നിലെ സത്തയെ, ചിന്തയെ ഉണർത്തി എന്നപോലെ അതെ രീതിയിൽ ജോജി എന്നെ സ്പർശിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയും. എന്നാൽ അതിലെ എന്തെല്ലാമോ എലമെൻസ് എന്നെ സ്പർശിച്ചിട്ടുണ്ട്. മാക്ക്‌ബത്തിനെ ആധാരമാക്കിയുള്ള സിനിമയാണ് എന്നാണ് തുടക്കത്തിൽ അദ്ദേഹം പറയുന്നത്. അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. 

 ഫൈസൽ ബാവ: ഇരകൾ എടുക്കുന്ന കാലത്തെ സാങ്കേതികതയല്ല ഇന്ന് സിനിമയിൽ ഉള്ളത്. സാങ്കേതിക വളർച്ചയെ കലാപരമായി പ്രയോജനപ്പെടുത്താൻ ഇന്നാവുന്നുണ്ടോ?

ഐ.ഷൺമുഖദാസ്  :  തീർച്ചയായും. ഈ സിനിമയിലെ തന്നേ തുടക്കം എനിക്കേറെ ഇഷ്ടപ്പെട്ടതാണ്. മലയാള സിനിമയിൽ തന്നേ മുമ്പ്  അധികം കാണാത്ത ഷോട്ട്, മുകളിൽ നിന്നുള്ള ക്യാമറയാണ്, അങ്ങനെയൊരു ഷോട്ട് സാധ്യക്കിയത് ഇന്നത്തെ സാങ്കേതിക വളർച്ചയാണ്. ഇന്ന് ഇങ്ങനെ ഒരു ഏരിയൽ  വ്യൂ ഏറെ തെളിച്ചതോടെ തന്നെ  കുറഞ്ഞ ചെലവിൽ എടുക്കാനാകും. ഇത് പറയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഞാൻ എൺപതിയഞ്ചിലോ മറ്റോ നടത്തിയ ഒരു അഭിമുഖമാണ്. ഒന്നോ രണ്ടോ തവണ ഇവിടെ ജൂറിയായി വന്നിട്ടുള്ള പ്രശസ്ത സംവിധായകൻ സയ്യിദ് മിർസ പറഞ്ഞത് അദ്ദേഹത്തിന്റെ 1978ൽ ഇറങ്ങിയ   Arvind Desai Ki Ajeeb Dastaan എന്ന സിനിമയുടെ  ചിത്രീകരണ സമയത്ത് ബോംബെ നഗരമാണ് സിനിമയിലെ മുഖ്യ കഥാപാത്രം . മികച്ച ഒരു സിനിമയായിരുന്നു അത്‌, ആ സിനിമയുടെ അവസാന ഭാഗത്ത്  ഹെലികോപ്റ്റർ ഷോട്ടാണ് വേണ്ടിയിരുന്നത്. എന്നാൽ അക്കാലത്ത് അങ്ങനെ ഷോട്ടെടുക്കാൻ ഹെലികോപ്റ്ററിന് തന്നേ ദിവസം ഒരുലക്ഷം വാടക വേണ്ടിവരും. അത്‌ വലിയ ബാധ്യത വരുത്തും എന്നതിനാൽ ആ ആഗ്രഹം ഉള്ളിലൊതുക്കി  എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ പറഞ്ഞു വരുന്നത് സാങ്കേതിക വളർച്ച നേടിയ ഇക്കാലത്ത് വളരെ എളുപ്പത്തിൽ അതെടുക്കാൻ ആകും, പക്ഷെ അതെങ്ങനെ കലാപരമായി എടുക്കുന്നു എന്നിടത്താണ് കാര്യം. ഇന്ന് നമ്മൾ പറഞ്ഞുവരുന്ന ജോജി, റോഷൻ ആൻഡ്രൂസിന്റെ 'സ്കൂൾ ബസ്സ്‌', കണ്ണൂരിന്റെ രാഷ്ട്രീയം പറയുന്ന ബി.അജിത്കുമാറിന്റെ 'ഈട' തുടങ്ങി പല സിനിമകളിലും ഇത്തരം ഷോട്ടുകൾ ഇപ്പോൾ പരീക്ഷിക്കപെടുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം  സാങ്കേതിക വളർച്ച കലാ പ്രവർത്തനങ്ങളെ കൂടുതൽ എളുപ്പത്തിലാകും, പക്ഷെ അതിലെ ക്രിയേറ്റിവിറ്റി ചോർന്നു പോകാതെ ശ്രദ്ധിക്കണം എന്നു മാത്രം.

ഫൈസൽ ബാവ:  ഒട്ടേറെ പ്രമുഖരെ  നേരിട്ട് ഇന്റർവ്യൂ ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടാല്ലോ സിനിമാ മേഖലയിലെ മാത്രമല്ല വിവിധ മേഖലയിലെ പല പ്രശസ്തരെയും അടക്കം ഇരുനൂറോളവും  ഇന്റർവ്യൂ ചെയ്തിട്ടുണ്ടല്ലോ? ഇപ്പോൾ രാഹുൽ ഗാന്ധിയെ ഇന്റർവ്യൂ ചെയ്യാൻ ശ്രമം നടത്തിയിരുന്നല്ലോ, ഇനിയും പല പ്രമുഖരും ആ ലിസ്റ്റിൽ ഉണ്ടെന്ന് അറിയാം. അഭിമുഖം എന്നതിനോട് ഇത്ര താല്പര്യത്തിനു കാരണം?


ഐ.ഷൺമുഖദാസ്  :   ജീവിതത്തിൽ ഏറ്റവും ആനന്ദകരമായ കാര്യം ഏതാണ് എന്നൊന്നോട് ചോദിച്ചാൽ ഞാൻ പറയുക സിനിമയെ കുറിച്ചുളള ലേഖനം എഴുതുക എന്നതാണ് ഏറ്റവും ആനന്ദകരമായ പണിയെന്നു ഞാൻ പറയും. ഇപ്പോൾ അതുപോലെ അഭിമുഖം എന്നത് എനിക്കൊരു ഭ്രമം ആണ്. അതിന്റെ കാരണങ്ങൾ പലതിനും പലതാണ്. ഭാഷ അറിയാത്തവോട് പോലും ഇത്തരത്തിൽ അഭിമുഖം നടത്തിയിട്ടുണ്ട്. പല പ്രമുഖരെയും ഇതിനകം ഇൻറർവ്യൂ ചെയ്തു ഇനിയും മനസിലുള്ള പട്ടിക വളരെ വലുതാണ്. അതിൽ സിനിമാക്കാർ മാത്രമല്ല പല മേഖലകളിൽ പെട്ടവർ ഉണ്ട്. ഒരു അമച്വർ സാഹിത്യ പത്രപ്രവർത്തകൻ എന്ന നിലയിൽ, റസൂൽ പൂക്കുട്ടിയും  ജീൻ ക്ലോഡും ഉൾപ്പെടെ ഒമ്പത് സൗണ്ട് ഡിസൈനർമാരെ ഞാൻ അഭിമുഖം ചെയ്തിട്ടുണ്ട്. അതിൽ  "Blue' , White' ,And 'Red'' എന്നീ ചിത്രങ്ങളുടെ ത്രീ കളർ ട്രൈലോജിക്ക് വേണ്ടി പ്രവർത്തിച്ച ഫ്രഞ്ച് സൗണ്ട് ഡിസൈനറാണ് ലോറക്സ്. 'ദ ഡബിൾ ലൈഫ് ഓഫ് വെറോണിക്ക',യുടെ സൃഷ്ടാവ്  പോളിഷ് മാസ്റ്ററായ ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയെ  ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. കൂടാതെ   വെർനർ ഹെർസോഗ്, ക്രിസ്സ്റ്റോഫ് സാനുസ്സി, കാർലോസ് സൗറ, മൊഹ്‌സെൻ മഖ്മൽബാഫ്, സമീറ മഖ്മൽബാഫ്, മർസി മെഷ്കിനി, അലക്സാണ്ടർ സൗഖോറോവ്, കിം കി ഡുക്ക്, സെമിൻ കപ്ലോനോഗ്ലു, അടൂർ ഗോപാലകൃഷ്ണൻ, സഈദ് മിർസ, ആനന്ദ് പട്വർധൻ, ഷാജി എൻ.കരുൺ,
ഗിരീഷ് കാസറവള്ളി, തുടങ്ങിയ ലോകപ്രശസ്ത ചലച്ചിത്ര സംവിധായകരെ  അഭിമുഖം ചെയ്തിട്ടുണ്ട് 
ബുദ്ധദാസ് ഗുപ്ത, എം.എസ്.സത്യു, നാടകകൃത്തും  തിരക്കഥാകൃത്തും ശ്യാം ബെനഗലിന്റെ 
"ഭൂമിക"യുടെ തിരക്കഥയുടെ ദേശീയ അവാർഡ് നേടിയ  വിജയ് ടെണ്ടുൽക്കർ
പരിസ്ഥിതി പ്രവർത്തക കൂടാതെ മറ്റു ചിലർ . സിനിമയിലെ പ്രമുഖരെക്കൂടാതെ മഹാശ്വേതാ ദേവി, 
ഉൽപ്പൽ ദത്ത്, മേധാ പട്കർ, ഹിമാലയൻ മേഖലയിലെ പരിസ്ഥിതി ചിപ്കോ 
പ്രസ്ഥാനത്തിന്റെ ചന്ദിപ്രസാദ് ഭട്ട്, എഡ്വേർഡ് ഒ.വിൽസൺ, മാധവ് ഗാഡ്ഗിൽ, ഹൈദരാബാദിൽ 
നിന്നുള്ള പത്മവിഭൂഷൺ പുരസ്‌കാര ജേതാവും മോളിക്യുലാർ ബയോളജിസ്റ്റുമായ പുഷ്പ മിത്ര ഭാർഗവ  
എന്നിവരെയും  ഞാൻ അഭിമുഖം ചെയ്യാൻ സാധിച്ചു.  ഏറ്റവും അവസാനം ശ്രമിച്ചത്  
രാഹുൽ ഗാന്ധിയെയാണ് പക്ഷെ  ആ അഭിമുഖം നടന്നില്ല. രാഹുൽ ഗാന്ധിയെ  ആകർഷിച്ചതിന് 
കാരണം അദ്ദേഹത്തിന്റെ പേരാണ്. 'രാഹുൽ' ആരുടെ മകനാണ് എന്ന് ഓർമ്മപ്പെടുത്തേണ്ടതില്ലല്ലോ
എന്നിൽ ആ പേരാണ് സ്ട്രൈക്ക് ചെയ്തത്. അങ്ങനെ പലരിലും പലതാകാം ആകർഷിക്കുന്നത്. 
ഇന്നെനിക്ക് ഇതൊരു ഭ്രമം ആയിട്ടുണ്ട് എന്നത് നേരാണ്.  
ഫൈസൽ ബാവ: അതു പറഞ്ഞപ്പോഴാണ്  ‘ക്ളോസ്ളി ഒബ്സേർവ്ഡ് ട്രെയിൻ' പോലുള്ള  സിനിമ ചെയ്ത ചെക്ക് സംവിധായകൻ ജെറി മെൻസിലുമായി നടത്തിയ അഭിമുഖം   വഴങ്ങാൻ മടിക്കുന്ന ഇംഗ്ലീഷ്ഭാഷയിലായിരുന്നു എന്ന് താങ്കൾ പറഞ്ഞിരുന്നു. എങ്ങനെയാണു അത്തരത്തിൽ ഒരു അഭിമുഖം സാധ്യമാകുന്നത്?

ഐ.ഷൺമുഖദാസ്  :  അത്തരം അനുഭവങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട് പലപ്പോഴും വിദേശത്ത് നിന്നും എത്തുന്ന പല സംവിധായകർക്കും ഇംഗ്ലീഷ് അത്ര വശമില്ല എന്നത് ഒരു പ്രശ്നമാണ്. പക്ഷെ അതിനെ മറികടക്കാൻ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്.  ഇദ്ദേഹവുമായുള്ള ആഭിമുഖ്യത്തിൽ ഈ പരിമിതി അദ്ദേഹം തന്നെ തിരിച്ചറിഞ്ഞിരുന്നു എന്നതിനാൽ ഏറെ എളുപ്പമായി. അത്കൊണ്ട് തന്നേ വേണ്ടത്ര ആംഗിക ചലനങ്ങളും ഭാവപ്രകടനങ്ങളും ഉപയോഗിക്കുന്നതിൽ നടനും കൂടിയായ ഈ സംവിധായകൻ പിശുക്കുകാണിക്കുകയുണ്ടായില്ല. കലയിൽ മാത്രമല്ല ജീവിതവും നർമ്മപ്രധാനമായിരിക്കണം എന്ന ഒരുബോധം ഈ സംവിധായകന്റെ വാക്കുകളിൽ മാത്രമല്ല ഭാവ പ്രകടനങ്ങളിലും തെളിഞ്ഞു നിന്നിരുന്നു. അത്‌ ഞങ്ങളുടെ സംവേദനത്തിന് ഏറെ ഗുണം ചെയ്തു. 

ഫൈസൽ ബാവ: അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് എന്ന നോവലിനെ കുറിച്ച് എന്ന 'ശരീരം, നദി, നക്ഷത്രം' പുസ്തകം തന്നെ എഴുതിയിട്ടുണ്ടല്ലോ, അതിനുള്ള പ്രചോദനം എന്തായിരുന്നു?

ഐ.ഷൺമുഖദാസ്  :  അരുന്ധതീ റോയിയുടെ The God of Small things എന്ന നോവലിനെ ഞാൻ കാണുന്നത്  പഞ്ചേന്ദ്രിയങ്ങളും സമര്‍പ്പിച്ച ഒരെഴുത്തായിട്ടാണ്. വായിക്കുമ്പോൾ തന്നേ  ഗഹനമായ അനുഭവമാണ് ഈ പുസ്തകം നൽകിയത്. നോവലിന്റെ ഘടനയും ഉള്ളടക്കവും ഈ പഠന ഗ്രന്ഥത്തിന്റെ രൂപത്തെ നിര്‍ണ്ണയിച്ചിരിക്കുന്നു . സിനിമയും കവിതയും പ്രകൃതിയും ഗ്രന്ഥകാരന്റെതന്നെ ആന്തരികാനുഭവങ്ങളുമെല്ലാം ഈ പുസ്തകത്തിൽ   നിന്നും ലഭിക്കുന്നുണ്ട്.  സൗന്ദര്യശാസ്ത്രം, മനഃശാസ്ത്രം, മനുഷ്യ മസ്തിഷ്കത്തിന്റെ നിഗൂഢതകൾ എന്നിവയിൽ
താൽപ്പര്യമുള്ള ഒരാളാണ് ഞാൻ. പുസ്തകങ്ങൾ വായിക്കുന്നവന്റെയും സിനിമകൾ
കാണുന്നവന്റെയും വീക്ഷണകോണിൽ നിന്ന് മനുഷ്യ മനസ്സ്. എനിക്ക് കേൾക്കാൻ 
താൽപ്പര്യമുണ്ട് സിനിമകളിൽ നിന്നും പുസ്തകങ്ങളിൽ നിന്നുമുള്ള ശബ്ദങ്ങൾ.
'ദി ഗോഡ് ഓഫ് സ്മോൾ തിംഗ്സ്' ഒരു സിനിമാറ്റിക് ഉള്ള നോവലായിട്ടാണ്
ഞാൻ കണക്കാക്കുന്നത്. നോവല്‍ വായനകൊണ്ട് എങ്ങനെ ചിന്തയുടെയും അനുഭൂതിയുടെയും ലോകത്തേക്ക് എത്താം എന്നതാണ് 'ശരീരം, നദി, നക്ഷത്രം' എന്ന പുസ്തകം എഴുതാൻ കാരണം.

 










ഈ ലിങ്കിൽ കയറിയാൽ മലയാള നാട്  അഭിമുഖം വെബ് പേജിൽ  വായിക്കാം
 👇🏻

ലോക സിനിമയെ കുറിച്ചും, മറുഭാഷാ ഇന്ത്യൻ സിനിമകളെ കുറിച്ചും, മലയാള സിനിമകളെ കുറിച്ചും ആഴത്തിലുള്ള ഒട്ടേറെ നിരൂപണങ്ങൾ, പഠനങ്ങൾ, നിരീക്ഷണങ്ങൾ എന്നിവ നമുക്ക് നൽകിയ, ദേശീയ പുരസ്‌കാരം അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ച പ്രശസ്ത എഴുത്തുകാരനും സീനിയർ സിനിമാ പ്രവർത്തകനുമായ ഐ ഷണ്മുഖദാസ് മാഷുമായി കൂടെ നടന്ന് സംസാരിച്ച കാര്യങ്ങളാണ് ഇതിലുള്ളത്. 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India) (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ്) ഏർപ്പെടുത്തിയ സത്യജിത് റേ മെമ്മോറിയൽ അവാർഡ് ലഭിച്ചതിലുള്ള ആദരവ് രേഖപ്പെടുത്തൽ കൂടിയാണ് ഈ അഭിമുഖം ഐ.ഷണ്മുഖദാസ് ഒറ്റപ്പാലത്ത് ജനിച്ചു. ഇപ്പോള്‍ തൃശൂരിൽ സ്ഥിരതാമസം.ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബോംബെയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കേരള സർക്കാർ സർവ്വീസിൽ വിവിധ കോളേജുകളിൽ ഇംഗ്ളീഷ് അധ്യാപകനായി ജോലി ചെയ്തു. തൃശൂർ സി. അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജിൽ നിന്നാണ് വിരമിച്ചത്. വിദ്യാർത്ഥിജീവിതകാലം മുതൽ ഫിലിം സൊസൈറ്റി അംഗമാകുകയും പിന്നീട് ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തു. എഴുപതുകളുടെ അവസാനം മുതല്‍ ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എഴുതുവാൻ തുടങ്ങി. ദൃശ്യകലാപഠനത്തിന് മുൻതൂക്കം നൽകിയ ദൃശ്യകല, ദർശി എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ അവാർഡിന് 1999-ല്‍ അര്‍ഹനായി. സത്യജിത്‌ റായുടെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പുസ്തകം ‘സഞ്ചാരിയുടെ വീടി’ന് 1996-ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. മികച്ച ചലച്ചിത്ര സംബന്ധിയായ ലേഖനത്തിനുള്ള 2013-ലെ സംസ്ഥാന പുരസ്കാരം എം.ടി വാസുദേവന്‍ നായരുടെ ‘നിര്‍മ്മാല്യ’ത്തിനെ കുറിച്ചെഴുതിയ ‘ദൈവനർത്തകന്റെ ക്രോധ’ത്തിന് ലഭിച്ചു. സാഹിത്യ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്കാരം, മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ജി.എൻ പിള്ള എൻഡോവ്മെന്റ് (2008), ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്കാരം (2012), രണ്ട് വട്ടം ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിലുള്ള അവാർഡ് (1997, 2006), 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India) (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ്) ഏർപ്പെടുത്തിയ സത്യജിത് റേ മെമ്മോറിയൽ അവാർഡ്. എന്നിവയും ലഭിച്ചിട്ടുണ്ട്. മലകളില്‍ മഞ്ഞ് പെയ്യുന്നു’ സിനിമയുടെ വഴിയില്‍’, സഞ്ചാരിയുടെ വീട്’, ആരാണ് ബുദ്ധനല്ലാത്തത്’, ഗൊദാര്‍ദ്: കോളയ്ക്കും മാര്‍ക്സിനും നടുവില്‍, പി. രാമദാസ്‌: വിദ്യാര്‍ത്ഥിയുടെ വഴി’, സിനിമയും ചില സംവിധായകരും, ശരീരം, നദി, നക്ഷത്രം എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ഫൈസൽ ബാവ : അടൂരിൽ നിന്ന് തന്നെ തുടങ്ങാം എന്ന് തോന്നുന്നു. അടൂർ സിനിമകൾ അരാഷ്ട്രീയ സിനിമകളാണ് എന്ന വിമർശനത്തെ എതിർത്തുകൊണ്ട്, മാഷ് ഈയിടെ നടത്തിയ പ്രസ്താവന ഏറെ പ്രസക്തമാണല്ലോ. അത് ശരിയല്ല എന്നും അടൂർ സിനിമകൾ രാഷ്ട്രീയ സിനിമകൾ തന്നെയാണെന്നും താങ്കൾ ഉറപ്പിച്ചു പറഞ്ഞിരുന്നു .അടൂർ സിനിമകൾ രാഷ്ട്രീയമാണോ? അടൂരിന്റെ “എലിപ്പത്തായം”തിരക്കഥയ്ക്ക് താങ്കളുടെ അവതാരികയായിരുന്നല്ലോ? ഐ.ഷൺമുഖദാസ് : പ്രകടമായി രാഷ്ട്രീയമില്ല എന്ന് തോന്നുമെങ്കിലും അടൂർ സിനിമകളിൽ ആന്തരികമായി രാഷ്ട്രീയം ഉണ്ട്. കാഴ്ചയുടെ ആഴമേറിയ അനുഭവതലം തരാൻ അതിനാകുന്നു. സത്യത്തിൽ അടൂരിൽ ഉള്ള രാഷ്ട്രീയം ഇടതുപക്ഷ മാർക്സിസ്റ്റ് രാഷ്ട്രീയമല്ല അദ്ദേഹത്തെ ഏറെയും സ്വാധീനിച്ചത് ഗാന്ധിയൻ രാഷ്ട്രീയമാകാം. അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച്‌ ഈ വീക്ഷണകോണിൽ നിന്നുകൊണ്ടുള്ള സൂക്ഷ്‌മമായ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. അത് ആമുഖമോ അവതാരികയോ ആയി എഴുതിയതല്ല, നേരത്തെ സ്വതന്ത്രമായി എഴുതിയതാണ്. ‘യാഥാര്‍ത്ഥ്യത്തിന്‍റെ ഭ്രമാത്മകമായ മുഖം’ എന്നപേരിൽ അത് ഫിലിം സൊസൈറ്റി സുവനീറില്‍ അച്ചടിച്ചു വന്നിരുന്നതുമാണ്. പിന്നീട് എന്റെ സമ്മതത്തോടെ തന്നെ പുസ്തകത്തിൽ ചേർത്തതാണ്. അത് അക്കാലത്തെ എന്റെ രാഷ്ട്രീയ വീക്ഷണങ്ങളുടെ സാധ്യതകളോടുകൂടി ചേർത്ത് വായിക്കാം. ഹംഗേറിയൻ മാർക്സിസ്റ്റ് സൈദ്ധാന്തികനായ ലൂകാഷിന്റെ (György Lukács) ചില സ്വാധീനങ്ങൾ അതിലുണ്ട് . പ്രകടമായ രാഷ്ട്രീയം ഇല്ല എങ്കിൽ പോലും അക്കാലത്തെ എന്റെ മാർക്സിസ്റ്റ് സൈദ്ധാന്തിക വായനയുടെ ഭാവതലം അന്നത്തെ എഴുത്തിലുണ്ട്. ലേഖനത്തിൽ എന്റെ സഹതാപം എലിപ്പത്തായത്തിലെ കേന്ദ്ര കഥാപാത്രത്തോടാണ്. അവസാന രംഗം അക്കാലത്ത് ഏറെ വിമർശിക്കപ്പെട്ടതാണ്. കരമന ജനാർദ്ദനൻ നായർ അവതരിപ്പിക്കുന്ന കഥാപാത്രം ഉണ്ണിക്കുഞ്ഞ് കാണികളുടെ മുമ്പിൽ ഇരിക്കുമ്പോൾ, സിനിമയിലത് സംഭവിക്കുന്നത് നാട്ടുകാരുടെ മുമ്പിലാണ്. അദ്ദേഹത്തിന്റെ സഹോദരി ജലജ ചെയ്ത കഥാപാത്രം ഒന്നിലേറെ തവണ എലിക്കെണിയിൽ പെട്ട എലിയെ കുളത്തിൽ മുക്കികൊല്ലുന്ന രംഗമുണ്ട് . ഈ സന്ദർഭത്തിൽ വരുന്ന പശ്ചാത്തല സംഗീതം അടൂർ വിരുദ്ധരായ ചിലരും അരവിന്ദൻ പക്ഷക്കാരായ ചിലരും ജാറിങ് സംഗീതം എന്നു വിമർശിച്ചു . അങ്ങനെ അവർ പറയുന്നു എങ്കിൽ അത് അദ്ദേഹത്തെ കുറിച്ചുള്ള ഗംഭീരമായ പുകഴ്ത്തലാണ് എന്നേ എനിക്ക് പറയാൻ കഴിയൂ. സത്യത്തിൽ അടൂർ ജാറിങ് മ്യൂസിക് എന്നു തോന്നാൻ വേണ്ടിത്തന്നെയാണ് ചെയ്തത്. നാടുവാഴിത്ത വ്യവസ്ഥിതിയുടെ തുടർച്ചയായ ഒരു ജീവിതം ജീവിക്കുന്ന കഥാപാത്രമാണ് ഉണ്ണിക്കുഞ്ഞ്. ഏതാണ്ട് അതേ വ്യവസ്ഥിതിയുടെ തുടർച്ചയാണ് സംവിധായകന്റെ ജീവിതവും എന്ന് പറയാം. അദ്ദേഹത്തിന് പ്രകടമായ കമ്യുണിസ്റ്റ് ചായ്‌വൊന്നുമില്ല. ഞാൻ നേരത്തെ പറഞ്ഞപോലെ അദ്ദേഹത്തെ സ്വാധീനിച്ചത് ഗാന്ധിസമാണ്. ഗാന്ധി ഗ്രാമിലെ അധ്യാപകനായിരുന്ന ജി ശങ്കരപിള്ളയുടെ ശിഷ്യനെ പോലെ ഒരാളായിരുന്നു അടൂർ. അപ്പോൾ ആ ചിത്രം സങ്കീർണമായ തലത്തിൽ ഒരു മാർക്സിയൻ സൗന്ദര്യശാസ്ത്ര ധാരയുമായും അതിലെ ചിന്തയുമായും ചേർന്ന് നില്ക്കുന്നു. അതേ സമയം അതിനെ പിന്തുണച്ചുകൊണ്ടല്ല. വിമർശനാത്മകമായ ഒരു താളം അതിലുണ്ട്. എന്നാൽ അത്തരത്തിൽ നേരിട്ടുള്ള ഒന്ന് “അനന്തര”ത്തിൽ കാണാനാവില്ല. അത് അടൂർ സിനിമ അരാഷ്ട്രീയമാണ് എന്ന വാദത്തിന് കാരണമായിട്ടുണ്ടാവാം. എലിപ്പത്തായം എന്ന സിനിമയിൽ ഗംഭീരവും തീക്ഷ് ണവുമായവ എന്ന് പറയാവുന്ന രണ്ടു രംഗങ്ങൾ ഇവയാണ് . ഒന്ന്: ഷിമ്മിസ് ധരിച്ച പെൺകുട്ടി പാലുമായി വന്ന് അതവിടെ വെയ്ക്കുന്ന രംഗം.രണ്ട്: പ്രേതഭവനം പോലെ അടച്ചിട്ട വീടിന്റെ പടിക്ക് മുന്നിലൂടെ അമ്മയും കൊച്ചുമോളും പോകുമ്പോൾ കുട്ടിയുടെ സഹജമായ നിഷ്കളങ്കതകണ്ട്, പടിയിലേക്ക് പോകുന്ന കുട്ടിയെ അമ്മ ഭീതിയോടെ പിടിച്ചു വെക്കുന്ന രംഗം. ചലച്ചിത്രഭാഷയിലെ യഥാർത്ഥ രീതിയെയും എക്സ്പ്രക്ഷണിസ്റ്റ് രീതിയെയും ഏകോപിപ്പിച്ചു കാണിക്കുന്നതിൽ കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നാണ് ദൃശ്യ ഭാഷ പറയുന്നത്. സത്യത്തിൽ ഉപരിതലത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ തോന്നുന്ന ഒരു അഭിപ്രായമായിട്ടേ അടൂർ സിനിമകൾ അരാഷ്ട്രീയമാണ് എന്ന വാദത്തെ സ്വീകരിക്കാൻ പറ്റൂ. അതുകൊണ്ടാണ് ഒരു വെല്ലുവിളിയെന്നോണം അടൂർ സിനിമകളിലെ രാഷ്ട്രീയം ശക്തമാണ് എന്ന് ഞാൻ പറയാൻ കാരണം. read more https://malayalanatu.com/archives/15563?fbclid=IwAR3FIqic4RNHfV_ONpV37PIbRTa23I39uP_sHdglwA-LAeZih7svvqcfGfM
ലോക സിനിമയെ കുറിച്ചും, മറുഭാഷാ ഇന്ത്യൻ സിനിമകളെ കുറിച്ചും, മലയാള സിനിമകളെ കുറിച്ചും ആഴത്തിലുള്ള ഒട്ടേറെ നിരൂപണങ്ങൾ, പഠനങ്ങൾ, നിരീക്ഷണങ്ങൾ എന്നിവ നമുക്ക് നൽകിയ, ദേശീയ പുരസ്‌കാരം അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ച പ്രശസ്ത എഴുത്തുകാരനും സീനിയർ സിനിമാ പ്രവർത്തകനുമായ ഐ ഷണ്മുഖദാസ് മാഷുമായി കൂടെ നടന്ന് സംസാരിച്ച കാര്യങ്ങളാണ് ഇതിലുള്ളത്. 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India) (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ്) ഏർപ്പെടുത്തിയ സത്യജിത് റേ മെമ്മോറിയൽ അവാർഡ് ലഭിച്ചതിലുള്ള ആദരവ് രേഖപ്പെടുത്തൽ കൂടിയാണ് ഈ അഭിമുഖം ഐ.ഷണ്മുഖദാസ് ഒറ്റപ്പാലത്ത് ജനിച്ചു. ഇപ്പോള്‍ തൃശൂരിൽ സ്ഥിരതാമസം.ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബോംബെയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കേരള സർക്കാർ സർവ്വീസിൽ വിവിധ കോളേജുകളിൽ ഇംഗ്ളീഷ് അധ്യാപകനായി ജോലി ചെയ്തു. തൃശൂർ സി. അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജിൽ നിന്നാണ് വിരമിച്ചത്. വിദ്യാർത്ഥിജീവിതകാലം മുതൽ ഫിലിം സൊസൈറ്റി അംഗമാകുകയും പിന്നീട് ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തു. എഴുപതുകളുടെ അവസാനം മുതല്‍ ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എഴുതുവാൻ തുടങ്ങി. ദൃശ്യകലാപഠനത്തിന് മുൻതൂക്കം നൽകിയ ദൃശ്യകല, ദർശി എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ അവാർഡിന് 1999-ല്‍ അര്‍ഹനായി. സത്യജിത്‌ റായുടെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പുസ്തകം ‘സഞ്ചാരിയുടെ വീടി’ന് 1996-ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. മികച്ച ചലച്ചിത്ര സംബന്ധിയായ ലേഖനത്തിനുള്ള 2013-ലെ സംസ്ഥാന പുരസ്കാരം എം.ടി വാസുദേവന്‍ നായരുടെ ‘നിര്‍മ്മാല്യ’ത്തിനെ കുറിച്ചെഴുതിയ ‘ദൈവനർത്തകന്റെ ക്രോധ’ത്തിന് ലഭിച്ചു. സാഹിത്യ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്കാരം, മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ജി.എൻ പിള്ള എൻഡോവ്മെന്റ് (2008), ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്കാരം (2012), രണ്ട് വട്ടം ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിലുള്ള അവാർഡ് (1997, 2006), 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India) (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ്) ഏർപ്പെടുത്തിയ സത്യജിത് റേ മെമ്മോറിയൽ അവാർഡ്. എന്നിവയും ലഭിച്ചിട്ടുണ്ട്. മലകളില്‍ മഞ്ഞ് പെയ്യുന്നു’ സിനിമയുടെ വഴിയില്‍’, സഞ്ചാരിയുടെ വീട്’, ആരാണ് ബുദ്ധനല്ലാത്തത്’, ഗൊദാര്‍ദ്: കോളയ്ക്കും മാര്‍ക്സിനും നടുവില്‍, പി. രാമദാസ്‌: വിദ്യാര്‍ത്ഥിയുടെ വഴി’, സിനിമയും ചില സംവിധായകരും, ശരീരം, നദി, നക്ഷത്രം എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ഫൈസൽ ബാവ : അടൂരിൽ നിന്ന് തന്നെ തുടങ്ങാം എന്ന് തോന്നുന്നു. അടൂർ സിനിമകൾ അരാഷ്ട്രീയ സിനിമകളാണ് എന്ന വിമർശനത്തെ എതിർത്തുകൊണ്ട്, മാഷ് ഈയിടെ നടത്തിയ പ്രസ്താവന ഏറെ പ്രസക്തമാണല്ലോ. അത് ശരിയല്ല എന്നും അടൂർ സിനിമകൾ രാഷ്ട്രീയ സിനിമകൾ തന്നെയാണെന്നും താങ്കൾ ഉറപ്പിച്ചു പറഞ്ഞിരുന്നു .അടൂർ സിനിമകൾ രാഷ്ട്രീയമാണോ? അടൂരിന്റെ “എലിപ്പത്തായം”തിരക്കഥയ്ക്ക് താങ്കളുടെ അവതാരികയായിരുന്നല്ലോ? ഐ.ഷൺമുഖദാസ് : പ്രകടമായി രാഷ്ട്രീയമില്ല എന്ന് തോന്നുമെങ്കിലും അടൂർ സിനിമകളിൽ ആന്തരികമായി രാഷ്ട്രീയം ഉണ്ട്. കാഴ്ചയുടെ ആഴമേറിയ അനുഭവതലം തരാൻ അതിനാകുന്നു. സത്യത്തിൽ അടൂരിൽ ഉള്ള രാഷ്ട്രീയം ഇടതുപക്ഷ മാർക്സിസ്റ്റ് രാഷ്ട്രീയമല്ല അദ്ദേഹത്തെ ഏറെയും സ്വാധീനിച്ചത് ഗാന്ധിയൻ രാഷ്ട്രീയമാകാം. അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച്‌ ഈ വീക്ഷണകോണിൽ നിന്നുകൊണ്ടുള്ള സൂക്ഷ്‌മമായ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. അത് ആമുഖമോ അവതാരികയോ ആയി എഴുതിയതല്ല, നേരത്തെ സ്വതന്ത്രമായി എഴുതിയതാണ്. ‘യാഥാര്‍ത്ഥ്യത്തിന്‍റെ ഭ്രമാത്മകമായ മുഖം’ എന്നപേരിൽ അത് ഫിലിം സൊസൈറ്റി സുവനീറില്‍ അച്ചടിച്ചു വന്നിരുന്നതുമാണ്. പിന്നീട് എന്റെ സമ്മതത്തോടെ തന്നെ പുസ്തകത്തിൽ ചേർത്തതാണ്. അത് അക്കാലത്തെ എന്റെ രാഷ്ട്രീയ വീക്ഷണങ്ങളുടെ സാധ്യതകളോടുകൂടി ചേർത്ത് വായിക്കാം. ഹംഗേറിയൻ മാർക്സിസ്റ്റ് സൈദ്ധാന്തികനായ ലൂകാഷിന്റെ (György Lukács) ചില സ്വാധീനങ്ങൾ അതിലുണ്ട് . പ്രകടമായ രാഷ്ട്രീയം ഇല്ല എങ്കിൽ പോലും അക്കാലത്തെ എന്റെ മാർക്സിസ്റ്റ് സൈദ്ധാന്തിക വായനയുടെ ഭാവതലം അന്നത്തെ എഴുത്തിലുണ്ട്. ലേഖനത്തിൽ എന്റെ സഹതാപം എലിപ്പത്തായത്തിലെ കേന്ദ്ര കഥാപാത്രത്തോടാണ്. അവസാന രംഗം അക്കാലത്ത് ഏറെ വിമർശിക്കപ്പെട്ടതാണ്. കരമന ജനാർദ്ദനൻ നായർ അവതരിപ്പിക്കുന്ന കഥാപാത്രം ഉണ്ണിക്കുഞ്ഞ് കാണികളുടെ മുമ്പിൽ ഇരിക്കുമ്പോൾ, സിനിമയിലത് സംഭവിക്കുന്നത് നാട്ടുകാരുടെ മുമ്പിലാണ്. അദ്ദേഹത്തിന്റെ സഹോദരി ജലജ ചെയ്ത കഥാപാത്രം ഒന്നിലേറെ തവണ എലിക്കെണിയിൽ പെട്ട എലിയെ കുളത്തിൽ മുക്കികൊല്ലുന്ന രംഗമുണ്ട് . ഈ സന്ദർഭത്തിൽ വരുന്ന പശ്ചാത്തല സംഗീതം അടൂർ വിരുദ്ധരായ ചിലരും അരവിന്ദൻ പക്ഷക്കാരായ ചിലരും ജാറിങ് സംഗീതം എന്നു വിമർശിച്ചു . അങ്ങനെ അവർ പറയുന്നു എങ്കിൽ അത് അദ്ദേഹത്തെ കുറിച്ചുള്ള ഗംഭീരമായ പുകഴ്ത്തലാണ് എന്നേ എനിക്ക് പറയാൻ കഴിയൂ. സത്യത്തിൽ അടൂർ ജാറിങ് മ്യൂസിക് എന്നു തോന്നാൻ വേണ്ടിത്തന്നെയാണ് ചെയ്തത്. നാടുവാഴിത്ത വ്യവസ്ഥിതിയുടെ തുടർച്ചയായ ഒരു ജീവിതം ജീവിക്കുന്ന കഥാപാത്രമാണ് ഉണ്ണിക്കുഞ്ഞ്. ഏതാണ്ട് അതേ വ്യവസ്ഥിതിയുടെ തുടർച്ചയാണ് സംവിധായകന്റെ ജീവിതവും എന്ന് പറയാം. അദ്ദേഹത്തിന് പ്രകടമായ കമ്യുണിസ്റ്റ് ചായ്‌വൊന്നുമില്ല. ഞാൻ നേരത്തെ പറഞ്ഞപോലെ അദ്ദേഹത്തെ സ്വാധീനിച്ചത് ഗാന്ധിസമാണ്. ഗാന്ധി ഗ്രാമിലെ അധ്യാപകനായിരുന്ന ജി ശങ്കരപിള്ളയുടെ ശിഷ്യനെ പോലെ ഒരാളായിരുന്നു അടൂർ. അപ്പോൾ ആ ചിത്രം സങ്കീർണമായ തലത്തിൽ ഒരു മാർക്സിയൻ സൗന്ദര്യശാസ്ത്ര ധാരയുമായും അതിലെ ചിന്തയുമായും ചേർന്ന് നില്ക്കുന്നു. അതേ സമയം അതിനെ പിന്തുണച്ചുകൊണ്ടല്ല. വിമർശനാത്മകമായ ഒരു താളം അതിലുണ്ട്. എന്നാൽ അത്തരത്തിൽ നേരിട്ടുള്ള ഒന്ന് “അനന്തര”ത്തിൽ കാണാനാവില്ല. അത് അടൂർ സിനിമ അരാഷ്ട്രീയമാണ് എന്ന വാദത്തിന് കാരണമായിട്ടുണ്ടാവാം. എലിപ്പത്തായം എന്ന സിനിമയിൽ ഗംഭീരവും തീക്ഷ് ണവുമായവ എന്ന് പറയാവുന്ന രണ്ടു രംഗങ്ങൾ ഇവയാണ് . ഒന്ന്: ഷിമ്മിസ് ധരിച്ച പെൺകുട്ടി പാലുമായി വന്ന് അതവിടെ വെയ്ക്കുന്ന രംഗം.രണ്ട്: പ്രേതഭവനം പോലെ അടച്ചിട്ട വീടിന്റെ പടിക്ക് മുന്നിലൂടെ അമ്മയും കൊച്ചുമോളും പോകുമ്പോൾ കുട്ടിയുടെ സഹജമായ നിഷ്കളങ്കതകണ്ട്, പടിയിലേക്ക് പോകുന്ന കുട്ടിയെ അമ്മ ഭീതിയോടെ പിടിച്ചു വെക്കുന്ന രംഗം. ചലച്ചിത്രഭാഷയിലെ യഥാർത്ഥ രീതിയെയും എക്സ്പ്രക്ഷണിസ്റ്റ് രീതിയെയും ഏകോപിപ്പിച്ചു കാണിക്കുന്നതിൽ കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നാണ് ദൃശ്യ ഭാഷ പറയുന്നത്. സത്യത്തിൽ ഉപരിതലത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ തോന്നുന്ന ഒരു അഭിപ്രായമായിട്ടേ അടൂർ സിനിമകൾ അരാഷ്ട്രീയമാണ് എന്ന വാദത്തെ സ്വീകരിക്കാൻ പറ്റൂ. അതുകൊണ്ടാണ് ഒരു വെല്ലുവിളിയെന്നോണം അടൂർ സിനിമകളിലെ രാഷ്ട്രീയം ശക്തമാണ് എന്ന് ഞാൻ പറയാൻ കാരണം. read more https://malayalanatu.com/archives/15563?fbclid=IwAR3FIqic4RNHfV_ONpV37PIbRTa23I39uP_sHdglwA-LAeZih7svvqcfGfM

Monday, 27 February 2023

ജീവിതപ്പച്ച പറഞ്ഞ സിനിമ

 സിനിമാ പരിചയം 

 


 

Film: Lunana: A Yak in the Classroom
(Dir.Pawo Choyning Dorji/Bhutan/2019/109 minutes)

 

ങ്ങരംകുളം കാണി ഫിലിം സോസൈറ്റിയുടെ പ്രതിമാസ സിനിമാ പ്രദർശനത്തിൽ നിന്നാണ് പാവോ ചോയ്നിംഗ് ഡോർജി (Pawo Choyning Dorji ) തിരക്കഥയും സംവിധാനവും നിർവ്വഹിച്ച 2019 ലെ ഭൂട്ടാൻ ചലച്ചിത്രമായ ലുനാന:എ യാക്ക് ഇൻ ദ ക്ലാസ്സ് റൂം. (Lunana: A Yak in the Classroom ) കണ്ടത്. ബി ഫ്‌.ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രത്തിന്റെ ലോക പ്രീമിയർ ഉണ്ടായിരുന്നു. 93-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ഭൂട്ടാൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. ഹിമാലയൻ മഞ്ഞിന്റെ കുളിർമ്മയുള്ള പ്രകൃതിയുടെ താളങ്ങൾ ലയിപ്പിച്ച ഒരു കൊച്ചു ചിത്രം.

നേർ രേഖയിൽ കഥ പറയുന്ന, ട്വിസ്റ്റുകളോ അത്ഭുതങ്ങളോ ഒന്നുമില്ലാത്ത, മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയാണ് ലുണാന.
അദ്ധ്യാപക ജോലി ഒട്ടും താല്പര്യമില്ലാത്ത, ആസ്ട്രേലിയയിൽ കുടിയേറാൻ വിസ കാത്തു നിൽക്കുന്ന ഊഗിൻ ദോർജി എന്ന ചെറുപ്പക്കാരനെ ഭൂട്ടാനിലെ ഏറ്റവും വിദൂരമായ മലമ്പ്രദേശമായ ലുണാനയിലെ ചെറിയ സ്കൂളിലേക്ക് നിർബന്ധപൂർവ്വം അയക്കുന്നതാണ് സിനിമയുടെ പ്രമേയം. നഗരമായ തിമ്പുവിൽ നിന്നും ഏറെ അകലെ പതിനയ്യായിരത്തിലധികം ഉയരത്തിൽ മറ്റു സ്ഥലങ്ങളുമായി ബന്ധില്ലാത്ത തീർത്തും ഒറ്റപെട്ട ലുണാന. അവിടേക്ക് പോകാൻ താല്പര്യമില്ലാത്ത ഊഗിൻ ദോർജിയെ കൂട്ടുകാരൻ തന്തിനു ഏറെ നിർബന്ധിച്ചത് കൊണ്ടാണ് താത്കാലികമായി പോകാമെന്നു ഊഗിൻ ദോർജി സമ്മതിക്കുന്നത്.
തിമ്പുവിൽനിന്നും ഗസ എന്ന സ്ഥലംവരെ മാത്രേ ബസ്സ്‌ ഉള്ളൂ. ഊഗിൻ ദോർജി അവിടെ ബസ്സ്‌ ഇറങ്ങിയപ്പോൾ തന്നെ ലുണാന ഗ്രാമത്തലവൻ ഗുനാ ആശാ ആപ് ചിനാ പറഞ്ഞയച്ച സാംഗ്യയും കൂട്ടുകാരും കാത്തു നില്കുന്നുണ്ടായിരുന്നു. 

 
ഒരാഴ്ച നടന്നു മല കയറി എത്തിപ്പെടേണ്ട സ്ഥലമാണ് ലുണാന. സർക്കാരിന് വേണ്ടി ജോലി ചെയ്യാൻ താല്പര്യം ഇല്ലെന്നു നായകൻ ഊഗിൻ ദോർജി ഇടക്കിടക്കു പറയുന്നുണ്ട്. ദുർഘടമായ യാത്രക്കൊടുവിൽ ലുണാനയിൽ എത്തിയ ഉടനെ അവിടത്തെ അവസ്ഥ കണ്ടു തിരിച്ചു പോകാനൊരുങ്ങിയ ഊഗിൻ ദോർജി ഏതാനും ദിവസങ്ങൾക്കുള്ളിൽ അവരിലൊരാളാവുന്നതും തിരിച്ചു പോകാൻ മടിക്കുന്നതുമാണ് സിനിമ. സ്കൂളിലെ താമസം അത്ര പോര എന്ന അഭിപ്രായമാണ് അയാൾക്ക്. രാവിലെ തന്നെ ക്ലാസ് ലീഡർ പെമ്സോ വന്നു വിളിക്കുമ്പോൾ അയാൾ എഴുനേറ്റ് ചുറ്റും വീക്ഷിക്കുന്നുണ്ട്. പിന്നെ പിന്നെ ഗ്രാമീണരായ ആളുകളുടെ സ്നേഹവും നിഷ്കളങ്കരായ കുട്ടികളും എല്ലാം അയാളിൽ മാറ്റം ഉണ്ടാക്കിയിരിക്കണം.
നോബു എന്ന യാക്കിനെ ക്ലാസ് റൂമിൽ തന്നെയാണ് കെട്ടിയിരിക്കുന്നത്. ഏറെ മലകൾ താണ്ടി വരുമ്പോൾ കോപകുലനായ ദോർജവഴി മദ്ധ്യേ ഉള്ള ക്ഷേത്രത്തിൽ തൊഴാൻ തയ്യാറാകുന്നില്ല.
തുടർന്നുള്ള യാത്രയിൽ അപകടങ്ങൾ ഇല്ലാതെ സുരക്ഷിതമായി എത്താനുള്ള പ്രാർത്ഥനയുടെ ഭാഗമായി സാംഗ്യയും കൂട്ടരും പാല് കൊണ്ട് അഭിഷേകം നടത്തി പ്രാർത്ഥിക്കുമ്പോൾ ദോർജ അതിനെ അവഗണിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. മഞ്ഞു വീഴ്ചയുടെ കാലമാകുന്നതോടെ അവിടെ നിന്നും തിരിച്ചു വരുമ്പോൾ അയാൾ അവിടെ പ്രാർത്ഥിക്കുന്നുണ്ട്. ഗ്രാമത്തിലെ ഒരു പെൺകുട്ടിയോട് അയാൾക്ക് പ്രത്യേക ഇഷ്ടം ഉണ്ട് എങ്കിലും പ്രകടമായ പ്രണയം അവിടെ കാണുന്നില്ല
വളരെ ലളിതമായ സിനിമ, നേരെ കഥപറയുന്ന രീതിയും ഭൂട്ടാൻ ഗ്രാമത്തിന്റെ പ്രകൃതി ഭംഗിയും മികച്ച രീതിയിൽ ചേർത്തിക്കിരിക്കുന്നു. സിനിമയിലെ ഫ്രെയിമുകൾ അതി മനോഹരമായ ഒരു ദൃശ്യവിരുന്നു തന്നെയാണ്.