Thursday 31 August 2023

ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ.

 (ബാർട്ട് ഹൈലൻ എന്ന കലാകാരന്റെ ചിത്രങ്ങളിലൂടെ )

 
നുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവ തിരയുന്ന കല നിർമ്മിക്കുകയും ചെയ്യുന്ന കലാകാരനാണ് ബെൽജിയത്തിൽ നിന്നുള്ള ബാർട്ട് ഹൈലൻ (Bart Heijlen). സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവയ്‌ക്കായുള്ള തിരയലാണ് തന്റെ കലയെന്ന് അദ്ദേഹം പറയുന്നു.

പരമ്പരാഗത പെയിന്റിങ്ങിന്റെ പുനരുപയോഗം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കാണാം. എന്നാൽ ആ മേച്ചിൽപ്പുറത്തിന് ഒരു തരത്തിലുമുള്ള നൊസ്റ്റാൾജിയയും, ചരിത്രത്തിന്റെ ഒരു രുചിയും ഇല്ലാതെ തന്റെതായ ഒരു ശൈലിയിലേക്ക് കൊണ്ടുവരുമ്പോൾ കണക്കുകൾ വിചിത്രവും തിരിച്ചറിയാവുന്നതും സ്വയം ഏറ്റുമുട്ടുന്നതുമായി മാറുന്നു,
സാർവത്രികമായി മനുഷ്യനെന്ന ആശയത്തിനുവേണ്ടി കലഹിക്കുന്നവരാണ് കലാകാരന്മാർ. കൃത്യതയോടെയുള്ള ഒരു ദർശനം എനിക്കുണ്ട്, സത്യത്തിൽ ഞാൻ സ്ഥാപനവൽക്കരിക്കപ്പെട്ട സമകാലികരെ ഇറക്കുമതി ചെയ്യുന്നില്ല" എന്ന് അദ്ദേഹം തന്നെ തന്നിലെ കലയെ കലാകാരനെ വിലയിരുത്തുന്നു 

എക്സ്‌പ്ലോഷൻ എന്ന ചിത്രം നമ്മെ വല്ലാതെ അസ്വസ്ഥമാക്കും, ചിന്തകൾ താറുമാറാക്കുമ്പോൾ ഒരാളിൽ ഉണ്ടാകുന്ന പൊട്ടിത്തെറിയെ ആ ചിതറലിൽ കാണാം. ദി മെഡിറ്ററേനിയൻ ചിത്രത്തിൽ വറ്റിപ്പോയ സമുദ്രത്തിൽ ഉറച്ചു നിൽക്കുന്ന കപ്പലും നങ്കൂരവും കാണാം. ചരിത്രത്തിന്റെ തിരുശേഷിപ്പ് കാണാം. 
 
Bart Heijlen ന്റെ പ്രശസ്തമായ ചിത്രമാണ് Eros and Thanatos. സിഗ്മണ്ട് ഫ്രോയിഡിന്റെ ബിയോണ്ട് ദ പ്ലെഷർ പ്രിൻസിപ്പിൾ എന്ന ലേഖനത്തിന്റെ വായനയിൽ നിന്നാണ് ഈ ചിത്രത്തിലേക്ക് എത്തിയത് എന്നു പറയുന്നു. ലൈംഗികതയും മരണവും കൈകോർത്തു കൊണ്ടുള്ള മനഃശാസ്ത്രപരമായ ഒരു സമീപനം ചിത്രത്തിൽ കാണാം.
The patch up princess എന്ന ചിത്രം ലോകത്തെ മുഴുവൻ തുന്നിക്കൂട്ടിയ ഒന്നാക്കി മാറ്റുന്നു. വാരി വലിച്ചെടുത്ത ലോകത്തിന്റെ ഭൂപടം കീറിയ ഇടങ്ങൾ തുന്നിച്ചേർക്കാൻ പാടുപെടുന്ന രാജകുമാരി. 
 
 

ഹെർകുലീസ് എന്ന ഡ്രോയിങ് വല്ലാതെ അസ്വാസ്ഥ്യം ഉണ്ടാക്കുന്ന ഒന്നാണ് മനുഷ്യകുലത്തെ മുഴുവൻ താങ്ങിനിൽക്കുന്ന ഹെർകുലീസ്. ആ ഗോളം നിറയെ മനുഷ്യരാണ്. വലയ്ക്കകത്ത് ഞെങ്ങി നിരങ്ങി കിടക്കുന്ന മനുഷ്യർ. ദി തിങ്കർ എന്ന ചിത്രം പുസ്തകങ്ങൾക്ക് മുകളിലിരിക്കുന്ന നഗ്നനായ മനുഷ്യൻ കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ ചിത്രം. നർമ്മത്തെ കുറിച്ചു ചിത്രകാരന്റെ അഭിപ്രായം പ്രസക്തമാണ്. "എന്തിനേയും ഏറ്റവും കൂടുതൽ വിമർശിക്കുന്ന രീതിയിലാണ് നർമ്മം ഇരിക്കുന്നത്. നർമ്മം എന്നെ പരിരക്ഷിക്കുകയും എന്നിൽ വ്യാപിക്കുകയും ചെയ്യുന്നു. എന്റെ ചിന്തകളോട് അടുപ്പമുള്ളവ". മനുഷ്യാവകാശങ്ങൾ തീർച്ചപ്പെടുത്തുന്ന ചിത്രങ്ങളാണ് പലതും. ലസ്റ്റ് ഫോർ ലൈഫ് എന്ന ചിത്രം ആ തീവ്രതയിലേക്ക് നർമ്മത്തിലൂടെ അല്ലാതെ ഗൗരവമായി കടന്നു ചെല്ലുന്ന ചിത്രമാണ്. കുന്നുകൂടി കിടക്കുന്ന ഒരു പറ്റം മനുഷ്യർ അലറിവിളിച്ചു കരയുന്ന കുട്ടികൾ, വിജയാരവം മുഴക്കി ആട്ടവും പാട്ടുമായി എത്തുന്ന മറ്റൊരു സംഘം. എല്ലാ തരം അവസ്ഥയും അഭിമുഖീകരിക്കുന്ന തെരുവ്. ജീവിതാസക്തി തന്നെ എവിടെയും.

Curator animarum എന്ന ചിത്രം എങ്ങനെയും വായിക്കാം ആത്മാക്കളുടെ രോഗശാന്തി എന്നോ സമകാലിക രാഷ്ട്രീയത്തെയോ ചേർത്തുവെക്കാം പ്രത്യക്ഷത്തിൽ രാജാവ് നഗ്നനാണ് എന്ന് ലോകത്ത് എവിടെയും വിളിച്ചു പറഞ്ഞിട്ടുള്ളത് മുതിർന്നവർ അല്ല കുട്ടികൾ ആണ്. കുട്ടികൾക്കെ അതിനു കഴിയൂ രാജാധികാരം ഒരു ബുൾഡോസർ ആയി ഉരുണ്ടു വരുമ്പോൾ ഒരു നഗ്ന ബാലിക, കുരിശിൽ തറച്ച യേശു. ശക്തമായ രാഷ്ട്രീയ വിമർശനം.ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ.(ബാർട്ട് ഹൈലൻ എന്ന കലാകാരന്റെ ചിത്രങ്ങളിലൂടെ )
Circus Europe comes to town സർക്കസ് യൂറോപ്പിലേക്ക് വരുന്നു എന്ന ചിത്രവും garden of delights എന്ന ചിത്രവും തികച്ചും വ്യത്യസ്തമാണ്. ആനന്ദത്തിന്റെ സൃഷ്ടിയാണ് ഇവ.
ഒരു കലാകാരൻ തന്റെ കലയനുസരിച്ചുള്ള ജീവിത്തിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിടണം. പല ഉപരോധങ്ങൾക്ക് വിധേയനാകണം. എന്നാൽ ഇദ്ദേഹം വാണിജ്യപരമായ പെയിന്റ് ചെയ്യാറുണ്ടായിരുന്നു. മ്യൂറൽ അലങ്കാരങ്ങൾ ചെയ്യാറുണ്ട്, ശക്തമായ ശില്പങ്ങൾ ചെയ്യാറുണ്ട്. പലതും പുരാതന സംസ്കാരത്തെ കലയിലൂടെ തിരിച്ചു പിടിക്കാൻ ഉള്ള ശ്രമങ്ങൾ. എന്നാൽ ഒരു കലാകാരൻ സ്വയം ഭരണാധികാരിയായിക്കാനും അന്യായങ്ങൾക്കെതിരെ ജീവൻ നൽകാനും നിരന്തരം കലഹിക്കാനും കഴിയുന്നവൻ ആകണം. കലയുടെ ചരിത്രം കണക്കെടുക്കുമ്പോൾ ആ കലഹങ്ങളുടെ പ്രതിഫലനങ്ങൾ കാണാം. നവോത്ഥാനത്തിന്റെ നട്ടെല്ലുകളാണ് കലാകാരന്മാർ. പ്രായോഗികതയും കലാമൂല്യവും ചേർത്തുവെച്ച കലാപ്രവർത്തനം എന്ന് അദ്ദേഹം തന്നെ പറയുന്നു.  
"സാർവത്രികമായി മനുഷ്യന് വേണ്ടിയുള്ള ആശയത്തിന് വേണ്ടി കലഹിക്കുന്നവർ. നിലവിലെ കലാകാരന്മാർക്ക് കൃത്യതയോടെയുള്ള ഒരു ദർശനം എനിക്കുണ്ട്, സത്യത്തിൽ ഞാൻ സ്ഥാപനവൽക്കരിക്കപ്പെട്ട സമകാലികരെ ഇറക്കുമതി ചെയ്യുന്നില്ല" അദ്ദേഹത്തിന്റെ ഈ വാക്യങ്ങൾ പ്രസക്തമാണ്. അസ്വസ്ഥമായ കുറെയേറെ കലാ സൃഷ്ടികളാൽ സമകാലികമായ കുറെ ചോദ്യങ്ങൾ നിറച്ച കലഹങ്ങളാണ് ഓരോ സൃഷ്ടിയും
---------------------------------------------------------------

LINK

 : https://athmaonline.in/article-faisal-bava/

 

 

 

 

 

 

Wednesday 30 August 2023

മഴ മാറിയ കര്‍ക്കടകം; ഒഴുക്ക് നിലച്ച് ചാലക്കുടിപ്പുഴ

 ലേഖനം

 

കേരളത്തിലെ ശരാശരി മഴയുടെ അളവ് 2018.7 മില്ലീമീറ്ററാണ്. എന്നാൽ  ഈ വര്ഷം  ഇതുവരെ ലഭിച്ച മഴയുടെ അളവ് 877.1 മില്ലീമീറ്റർ മാത്രമാണ്.  ഈ നില തുടർന്നാൽ ഈ വർഷം ശരാശരിയുടെ പാതിപോലും ലഭിക്കാൻ സാധ്യതയില്ല. ചാലക്കുടി പുഴയുടെ കാര്യം മഹാകഷ്ടമാണ്. പെരിങ്ങൽകുത്ത്  ഡാമിലോ  ഷോളയാർ ഡാമിലോ ഇപ്പോൾ ആവശ്യത്തിന് പോലും വെള്ളമില്ല. 

 

 

ഇടവപ്പാതി, കർക്കടകം തുടങ്ങിയ രാശികള്‍ മാറ്റി വരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വരണ്ടുണങ്ങിയ കർക്കടകമാണ് ഇത്തവണ കടന്നുപോയത്. കാർമേഘത്താൽ കറുത്തിരുളുന്ന കർക്കടകം ഇപ്പോൾ വെളിച്ചത്തിൽ വിളറി നില്കുന്നു.ശാസ്ത്ര സാങ്കേതിക രംഗത്ത് നാം നേടിയെടുത്ത പുരോഗതികള്‍ തന്നെ  വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുകയാണോ?. മഴയൊഴിഞ്ഞ നാടായി കേരളം മാറുകയാണോ?. 

സാധാരണ ജൂൺ മാസത്തിൽ കാലങ്ങളായി കിട്ടികൊണ്ടിരുന്നത് ശരാശരി 648.3 മില്ലീമീറ്റർ ആയിരുന്നുവെങ്കിൽ ഈ വർഷം ജൂണിൽ അകെ കിട്ടിയത് 260.4 മാത്രം. അതായത് 60% കുറവ്. ജൂലൈയിൽ, അല്പം കൂടി എങ്കിലും കഴിഞ്ഞ തവണത്തെ അത്ര ലഭിച്ചില്ല (ലഭിച്ചത് 653.4 -591.6 മില്ലീമീറ്റർ മാത്രം. 9%കുറവ്). ആഗസ്റ്റ് 15 വരെ 240.2 മില്ലീമീറ്റർ ലഭിക്കാറുള്ളത്  ഈ വര്ഷം, വെറും 25.0 മില്ലീമീറ്റർ മാത്രം. അതായത് 90% കുറവ്!.  ഈ തരത്തിൽ ആണ് കാലാവസ്ഥ  എങ്കിൽ  കടുത്ത ജലക്ഷാമവും വൈദ്യുതി ഉത്പാദനത്തിൽ ഗണ്യമായ കുറവും ഉണ്ടാകും. 


കേരളത്തിലെ ശരാശരി മഴയുടെ അളവ് 2018.7 മില്ലീമീറ്ററാണ്. എന്നാൽ  ഈ വര്ഷം  ഇതുവരെ ലഭിച്ച മഴയുടെ അളവ് 877.1 മില്ലീമീറ്റർ മാത്രമാണ്.  ഈ നില തുടർന്നാൽ ഈ വർഷം ശരാശരിയുടെ പാതിപോലും ലഭിക്കാൻ സാധ്യതയില്ല. ചാലക്കുടി പുഴയുടെ കാര്യം മഹാകഷ്ടമാണ്. പെരിങ്ങൽകുത്ത് ഡാമിലോ ഷോളയാർ ഡാമിലോ ഇപ്പോൾ ആവശ്യത്തിന് പോലും വെള്ളമില്ല. മഴയുടെ കുറവും കൂടി ആകുമ്പോൾ പുഴ വരളും. മൺസൂൺ മഴയുടെ കുറവ് ഇത്തവണ കൃഷിക്കും ബാധിക്കും. മഴയൊഴിയുന്ന  കേരളമെന്നപോലെ വെള്ളമൊഴിഞ്ഞ ചാലക്കുടി പുഴ എന്ന് പറയേണ്ടി വരും.16 കിലോമീറ്റർ നീളമുള്ള ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ മുതൽ 244 കിലോമീറ്റർ നീളമുള്ള പെരിയാർ വരെ 44 നദികളുടെ ഈ സംസ്ഥാനത്ത് കടുത്ത ജലക്ഷാമം നേരിടുന്നു എങ്കിൽ നമുക്കെവിടെയോ പിഴച്ചിട്ടുണ്ട് എന്നുറപ്പ്.  ഒരു മഴയിൽ നാം മുങ്ങുകയും ഒരു വെയിലിൽ വരളുകയും ചെയ്യുന്നുവെങ്കിൽ നമ്മുടെ ആസൂത്രണങ്ങളില്‍ പാകപ്പിഴകള്‍ സംഭവിച്ചു എന്നുറപ്പിക്കാം.

ഒരു വെയിലിൽ വരളുകയും  ഒരു മഴയിൽ മുങ്ങുകയും ചെയ്യുന്ന ഇടമായി നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട് മാറിക്കഴിഞ്ഞു. 'മഴപെയ്താൽ പുഴയറിയും' എന്നൊരു പഴഞ്ചൊല്ലണ്ട്. പുഴയറിയാതെ ഒരു മഴയും പെയ്തിട്ടില്ല. എന്നാൽ പുഴകളൊക്കെയിങ്ങനെ നീർച്ചാലായാൽ നാളെയെന്താകും അവസ്ഥ?. ചാലക്കുടി പുഴയെ ഈ കർക്കടകമാസത്തിൽ പോലും നിറയ്ക്കാൻ മഴക്കായില്ല എന്നത് ഏറെ ഭയപ്പെടുത്തുന്നു. ആർത്ത് ഉല്ലസിച്ചു പതഞ്ഞൊഴുകിയ വാഴച്ചാൽ വെള്ളച്ചാട്ടം ഇന്ന് നീർച്ചാലായി കിതച്ചാണ് പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകി വീഴുന്നത്. പാൽ നിറത്തിൽ പതഞ്ഞു വേഗത്തിൽ ഓടിപ്പോകാൻ വെമ്പിയ ആ തിടുക്കം ഇപ്പോൾ വാഴച്ചാലിൽ നിന്നും നമുക്ക് കാണാനാകുന്നില്ല.

 പുഴകളൊക്കെയിങ്ങനെ നീർച്ചാലായാൽ നാളെയെന്താകും അവസ്ഥ?. ചാലക്കുടി പുഴയെ ഈ കർക്കടകമാസത്തിൽ പോലും നിറയ്ക്കാൻ മഴക്കായില്ല എന്നത് ഏറെ ഭയപ്പെടുത്തുന്നു. ആർത്ത് ഉല്ലസിച്ചു പതഞ്ഞൊഴുകിയ വാഴച്ചാൽ വെള്ളച്ചാട്ടം ഇന്ന് നീർച്ചാലായി കിതച്ചാണ് പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകി വീഴുന്നത്

 

 ഉയരത്തിൽ നിന്നും എടുത്തു ചാടിയിരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം നൂലുപോലെ താഴേക്ക് നീണ്ടുകിടക്കുന്നുണ്ട്, അതിരപ്പിള്ളിയെ സ്നേഹുക്കുന്നവർക്ക് വേദനക്കാഴ്ച്ച. ജീവനോടെ ഒഴുകാനുള്ള പുഴയുടെ അവകാശത്തെ കുരുതി കഴിച്ചതു കൊണ്ടുള്ള നഷ്ടങ്ങള്‍ ഇതിനകം നമ്മളേറെ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു നദിയുടെ നാശം വലിയൊരു ഭൂപ്രദേശത്തിന്റെ ജീവിതത്തെയും സംസ്കാരത്തെയും ബാധിക്കുമെന്നു  നമ്മള്‍ മറന്നുപോകുന്നു. നശിപ്പിക്കുവാനായി നമുക്ക് കാടും, പുഴയും ഇനിയില്ലെന്നതും സത്യം. അവശേഷിക്കുന്നവയെങ്കിലും എന്തു വില കൊടുത്തും നില നിര്‍ത്തേണ്ടതിനു പകരം നശിപ്പിക്കുവാനാണ് നാം അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നത്.

 

“കാടുകള്‍ വെട്ടി വെളുത്തു, കരിമണ്‍ -
മേടുകള്‍ പൊങ്ങി കമ്പനി വക്കില്‍
ആറുകളില്‍ കുടി വെള്ളം വിഷമായ്
മാറുകയാം കെടു രാസ ജലത്താല്‍”


കൊന്നപ്പൂക്കളിലെ വൈലോപ്പിള്ളിയുടെ വരികള്‍ അന്വര്‍ത്ഥമായിക്കൊണ്ടിരിക്കുന്നു. കാടുകള്‍ വെട്ടിത്തെളിച്ച് നാം വികസന മന്ത്രം ചൊല്ലുമ്പോള്‍, വരുംകാലം ജലത്തിനു വേണ്ടി ഏറെ പൊരുതേണ്ടി വരുമെന്ന് മറക്കുകയാണ്!. ജലത്തിന്റെ കാര്യത്തിൽ മാത്രമല്ല പ്രകൃതിയെ പരിഗണിക്കുന്ന കാര്യത്തിൽ നമ്മുടെ പ്രബുദ്ധതയ്ക്ക് ഒരു സ്ഥാനവും ഇല്ലെന്നു തോന്നുന്നു. പാരിസ്ഥിതിക അവബോധം ചോര്‍ന്നു പോയി കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞിട്ടുണ്ട്‌: “ഇന്നത്തെ അമൂര്ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”

 

 ---------------------------------------------------------------

ആത്മ  ഡോട്ട് കോമിൽ 21 August 2023 പ്രസിദ്ധീകരിച്ചു 

link

https://bahuswara.in/politics/f/%E0%B4%AE%E0%B4%B4-%E0%B4%AE%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%AF-%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%95%E0%B4%82-%E0%B4%92%E0%B4%B4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4

Tuesday 29 August 2023

ആധുനിക കാലത്ത് മുഖമില്ലാതാകുമ്പോൾ

 (പ്രശസ്‍ത അമേരിക്കൻ ആർട്ടിസ്റ്റ് ടെറി അലന്റെ ശില്പങ്ങളിലൂടെ)

 



 

 

 

 

 

 

 

“നിങ്ങൾ എപ്പോഴെങ്കിലും ശരിക്കും വിഷാദത്തിലാണെങ്കിൽ, ഒരു ടെറി അലൻ ആൽബം ഇടുക. അത് നിങ്ങളെ ചിരിപ്പിക്കും. അദ്ദേഹത്തിന്റെ നർമ്മബോധം, വാക്കുകളുടെ വഴി, അവൻ എഴുതുന്ന സാഹചര്യങ്ങൾ എന്നിവ വിലമതിക്കാനാവാത്തതാണ്" 

                                                                                                                : - ഗൈ ക്ലാർക്ക്





ടെറി അലൻ എന്ന അമേരിക്കൻ  കലാകാരന്റെ ലോകം വിപുലമാണ് ചിത്ര ശില്പകലയിൽ മാത്രമല്ല ഗായകൻ, സംഗീത സംവിധയകൻ  ഗാനരചയിതാവ്,  എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ആർട്ടിസ്റ്റാണ് അദ്ദേഹം, അദ്ദേഹത്തിന്റെ സംഗീതലോകത്തെ കുറിച്ച് ധാരാളം പഠനങ്ങൾ  വന്നിട്ടുണ്ട്. റോഡ്‌നി ക്രോവൽ (Rodney Crowell) എഴുതിയ ലേഖനത്തിൽ അദ്ദേഹത്തിന്റെ   വിശാലമായ  കലാലോകത്തെ സ്പർശിക്കുന്നു. ടെറി  അലൻ തന്റെ ചുറ്റുപാടുകളെ സാധാരണമായി കാണുകയും എന്നാൽ  അർത്ഥവത്തായ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ അനുവദിക്കുന്ന വിധത്തിൽ തന്റെ കലാലോകത്തെ വിപുലപ്പെടുത്തി. ഒരർത്ഥത്തിൽ , കോർമാക് മക്കാർത്തിയുടെ  ആക്ഷേപഹാസ്യം എഴുതിയത് പോലെയാണ് തന്റെ  കഥാപാത്രങ്ങളും.  ഒരു വ്യക്തിയുടെ ജീവിതം ലൗകികമോ പ്രാധാന്യമോ ഉള്ളതാണെന്ന വ്യത്യാസമില്ല, എന്ത് പറയുന്നു എന്നതാണ് പ്രധാനം. ഒരേ സമയം സംഗീതത്തിലും എഴുത്തിലും ചിത്ര ശില്പകലയിലും ഒരേപോലെ ശ്രദ്ധേയരായ വളരെ ചുരുക്കം പേരെ ലോകത്ത് ഉണ്ടായിട്ടുള്ളൂ അതിൽ ടെറി അലന്റെ സ്ഥാനം പ്രധാനമാണ്.    
  
 അദ്ദേഹത്തിന്റെ കോർപ്പറേറ്റ് ഹെഡ് എന്ന ശിൽപം തന്നെ കൃത്യമായി രാഷ്ട്രീയം പറയുന്നു. കോർപ്പറേറ്റ് കെട്ടിടത്തിലേക്ക് തല കയറ്റിവെക്കേണ്ട കോർപ്പറേറ്റ് ജീവനക്കാരനെ നമുക്ക് നമ്മളിൽ കൂടി കാണാം നാം ഓരോരുത്തരും ഇത്തരത്തില് നമ്മുടെ തലകൾ എവിടെയോ കോൺക്രീറ്റ് ചെയ്തു വെച്ചിരിക്കുന്നു എന്നതിലേക്കും ഇതിനെ ചേർത്ത് വായിക്കാം. ഇത്തരത്തിൽ അദ്ദേഹത്തിന്റെ പോലെ ശില്പങ്ങളിലും മുഖങ്ങൾ ഇല്ലാതാകുന്നത് കാണാം.  ഫിലിപ്പ് ലെവിന്റെ കവിതയുമായി  ഈ ശില്പത്തെ ചേർത്തുവായിക്കാം.  1980-കൾ പൊതുനന്മയുടെ അളവുകോലായി പണത്തിനു വേണ്ടിയുള്ള ഒരു ദശാബ്ദമായി അറിയപ്പെട്ടു. അക്കാലയളവിൽ  ഉപരിവർഗത്തിന് ഉദാരമായ നികുതി ആനുകൂല്യങ്ങൾ സർക്കാർ നൽകി, ഒപ്പം ജനക്ഷേമപ്രവർത്തനങ്ങളിൽ നിന്നും  സർക്കാർ പരിപാടികൾ ഇല്ലാതായികൊണ്ടിരുന്നു, സേവിംഗ്സ് ആന്റ് ലോൺ വ്യവസായത്തിന്റെ നിയന്ത്രണം എടുത്തുകളയൽ, ദേശീയ കടം നാലിരട്ടിയാക്കൽ ഇങ്ങനെ പല മാറ്റങ്ങളും ജനതയെ കാര്യമായി ബാധിച്ചു ഈ രാഷ്ട്രീയത്തെയാണ് കോർപറേറ്റ് ഹെഡ് എന്ന ശില്പത്തിലൂടെ  നിർവചിക്കാൻ ടെറി അലൻ ശ്രമിക്കുന്നത്  സഹായിച്ചു. ഈ പശ്ചാത്തലത്തിൽ റൊണാൾഡ്‌ റീഗൻ- ജോർജ്ജ് ബുഷ് ഭരണകാലയളവിനെ രാഷ്ട്രീയമായി കൊത്തിവെക്കുന്നു ഈ ശില്പം,   മൂല്യങ്ങളും ധാർമ്മികതയും ലക്ഷ്യമാക്കി ചെയ്തിട്ടുള്ള കോർപ്പറേറ്റ് ഹെഡ് എന്ന ശില്പം  വലുപ്പത്തിൽ താരതമ്യേന ചെറുതാണെങ്കിലും, കോർപ്പറേറ്റ് മാനസികാവസ്ഥയെ ശക്തമായി വിമർശിക്കുന്നു 
 Shioto Lounge Deer എന്ന ശില്പത്തിൽ മനുഷ്യ രൂപത്തിൽ കിടക്കുന്ന മാനിനെ കാണാം,  "മാൻ രോമങ്ങൾ" എന്നതിന്റെ ഷവോനി പദത്തിൽനിന്നാണ്  "സിയോട്ടോ" വരുന്നത്.  ഇക്കാര്യമാണ്  ടെറി അലൻ  ഈ സീരീസ് നിർമ്മിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്, ഇതോടെ   "മനുഷ്യവൽക്കരിക്കപ്പെട്ട" മാനുകളുടെ കഥാപാത്രം വരുന്ന ഒരു പരമ്പരതന്നെ ചെയ്തു, 



നഷ്ടപെടലുകൾ ആണ് ഒട്ടുമിക്ക ശില്പങ്ങളും, അത് രാഷ്ട്രീയ, 
കൂടിയാണെന്നതാണ് പ്രധാനം. തലകൾ നഷ്ടപെട്ടവരുടെ ഒരു സീരീസ് തന്നെ ഇൻസ്റ്റലേഷൻ ആയി ചെയ്തിട്ടുണ്ട്, പ്ലാസ്റ്റിക് കവറുകൊണ്ട് മുഖം കെട്ടിപ്പൂട്ടിയ ഐടിമാനെ കാണിക്കുന്ന  ശിൽപം,   വായയിൽ ഷൂസ് തിരുകിയ കോർപ്പറേറ്റ്മാനെ കാണിക്കുന്ന ശിൽപം ഇതൊക്കെ മോഡേൺ കമ്മ്യൂണിക്കേഷൻ എന്ന സീരീസിൽ പെടുന്നു. ഇത്തരത്തിൽ ഈ കാലത്തേ രാഷ്ട്രീയത്തെ കൃത്യമായി തുറന്നു കാട്ടുന്ന ശില്പങ്ങളാണ് ടെറി അലന്റെത്. കോർപ്പറേറ്റ് വത്കരിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്റെ നേർചിത്രങ്ങളാണ് തന്റെ ശില്പങ്ങൾ. തലയില്ലാതാകുന്ന ആധുനിക മനുഷ്യരായി കൊത്തി വെക്കുമ്പോൾ തന്നിലെ രാഷ്ട്രീയമാണ് കാണിക്കുന്നത്. മനുഷ്യന്റെ പ്രധാന അടയാളമായ  മുഖത്തെതന്നെ ഇല്ലാതാക്കികൊണ്ടാണ് ഇവിടെ ശില്പങ്ങളിലൂടെ പുതിയ കാലത്തിന്റെ കോർപ്പറേറ്റ് രാഷ്ട്രീയത്തെ പറ്റി പറയുന്നത്. ആധുനിക കാലത്ത് മുഖമില്ലാതാകുമ്പോൾ നഷ്ടമാകുന്നത് ലോകം തന്നെയാണ് എന്ന തിരിച്ചറിവിലേക്ക് ഈ ശില്പങ്ങൾ നമ്മെ എത്തിക്കുന്ന






 
-----------------------------------------------------------
തസ്രാക് ഡോട്ട് കോമിൽ ആഗസ്റ്റ് 2023 പ്രസിദ്ധീകരിച്ചു  
LINK
 
https://thasrak.com/%E0%B4%86%E0%B4%A7%E0%B5%81%E0%B4%A8%E0%B4%BF%E0%B4%95-%E0%B4%95%E0%B4%BE%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%96%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE/?utm_source=copy&utm_medium=website&utm_campaign=Thasrak.com&fbclid=IwAR1j-5lGWWBAto3rnlZJnWee3JLwhHBNZfmbsyH-TFI-_woqf60DibOoziI

Sunday 13 August 2023

കിമ്മിന്റെ സ്വപ്നം

 സിനിമ

 

 

ലോകത്ത് ഏറ്റവും കൂടുതൽ ചര്ച്ച ചെയ്യപ്പെട്ട സംവിധായകരിൽ ഒരാളാണ് തെക്കൻ കൊറിയയിൽ നിന്നുള്ള കിം കി ഡുക്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒക്കെ തന്നെ വളരെ വ്യത്യസ്തമായ വിഷയതിലൂടെയുള്ള തീനടത്തമാണ് . 25 വയസു വരെ ഒറ്റ സിനിമ പോലും കണ്ടിട്ടില്ലാത്ത ഒരാളാണ് 1996 ൽ ക്രൊക്കൊഡേൽ എന്ന സിനിമയിലൂടെ ലോകത്തെ ഞെട്ടിച്ചത്. സ്പ്രിംഗ് സമ്മർ ഫാൾ വിന്റെർ ആൻഡ്‌ സ്പ്രിംഗ് എന്ന എക്കാലത്തെയും ക്ലാസിക്ക് സിനിമയും കിമ്മിൽ നിന്നും ലഭിച്ചു. കിമ്മിന്റെ ഡ്രീം (Bi-mong)  ഇതിവൃത്തംകൊണ്ട് ഏറെ  ശ്രദ്ധേയമായ ചിത്രമാണ് . 2008ന്റെ അവസാനത്തിലാണ് കിമ്മിന്റെ ഈ ചിത്രം ഇറങ്ങുന്നത്. ഒരാള്‍ കാണുന്ന സ്വപ്നം അയാളുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരാളുടെ ജീവിതത്തില്‍ യാഥാര്‍ഥ്യമാകുന്നു. ഇതാണ് പുതിയ ചിത്രത്തിന്റെ വിഷയം. നാല് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് 'ഡ്രീ'മിന്റെ കഥ കിം കിഡുക്ക് പറയുന്നത്. ദുഃസ്വപ്നങ്ങള്‍ കാണുന്ന ജിന്‍ എന്ന ശില്പിയാണ് മുഖ്യ കഥാപാത്രം. ഈ യുവാവിന്റെ സ്വപ്നങ്ങളെല്ലാം ഫലിക്കുന്നത് ലിറാന്‍ എന്ന യുവതിയുടെ ജീവിതത്തിലാണ്. ഫാഷന്‍ ഡിസൈനറായ ലിറാന്‍ നിദ്രാടനക്കാരിയാണ്. താന്‍ ചെയ്യുന്നതൊന്നും അവള്‍ അറിയുന്നില്ല. ശില്പിയുടെ മുന്‍ കാമുകിയും അവളുടെ ഇപ്പോഴത്തെ കാമുകനുമാണ് പ്രധാനപ്പെട്ട മറ്റു കഥാപാത്രങ്ങള്‍. രണ്ടോ മൂന്നോ  പോലീസുദ്യോഗസ്ഥരും സ്വപ്നവിശകലനത്തില്‍ വിദഗ്ധയായ ഒരു ഡോക്ടറും കൂടിയുണ്ട് ഈ ചിത്രത്തില്‍. ഇരുട്ടില്‍ വെളിച്ചത്തിന്റെ വര്‍ണപ്പൊട്ടുകള്‍ കാണിച്ചുകൊണ്ടാണ് 90 മിനിറ്റുള്ള സിനിമ തുടങ്ങുന്നത്.

 ജിന്‍ സ്വപ്നം കാണുകയാണ്. ഒരു കാറപകടം. ഉറക്കം ഞെട്ടിയുണര്‍ന്ന അവന്‍ സ്വപ്നത്തില്‍കാറപകടം നടന്ന സ്ഥലത്തെത്തുന്നു. അത്ഭുതം. സ്വപ്നത്തില്‍ കണ്ടതുപോലുള്ള അപകടം അവിടെ നടന്നിട്ട് നിമിഷങ്ങളേ ആയിട്ടുള്ളൂ. അപകടം വരുത്തിയ കാറോടിച്ചത് ലീ റാന്‍ ആണ്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രംനോക്കി പോലീസ് അവളെ അറസ്റ്റുചെയ്യുന്നു. പക്ഷേ, അവള്‍ കുറ്റം നിഷേധിച്ചു. താന്‍ ആ സമയം വീട്ടില്‍ ഉറങ്ങുകയായിരുന്നുവെന്നാണ് അവളുടെ വാദം. ജിന്നിന് കുറ്റബോധം തോന്നുന്നു. താനാണ് യഥാര്‍ഥ കുറ്റവാളിയെന്ന് അവന്‍ പോലീസിനോടു പറയുന്നു. ''സ്വപ്നംവേറെ, യാഥാര്‍ഥ്യം വേറെ'' എന്നു പറഞ്ഞ് പോലീസ് അവനെ വിരട്ടുന്നു.


ജിന്നിനും ലീറാനും ഒരേസമയത്താണ് അസുഖലക്ഷണങ്ങള്‍ കണ്ടുതുടങ്ങിത്. ജിന്‍ സ്വപ്നം കാണുന്നു. ലീ റാന്റെ ജീവിതത്തില്‍ അത് യാഥാര്‍ഥ്യമായിത്തീരുന്നു. സ്വപ്നങ്ങളില്‍ ജിന്‍ തേടുന്നത് തന്റെ പഴയ കാമുകിയെയാണെന്ന് ഡോക്ടര്‍ വ്യാഖ്യാനിക്കുന്നു. തന്നെ ഉപേക്ഷിച്ചിട്ടും അവനവളെ മറക്കാനാവുന്നില്ല. താനുപേക്ഷിച്ച കാമുകന്റെ മുഖമാണ് ലീ റാന്‍ സ്വപ്നത്തില്‍ത്തേടുന്നത്. അവള്‍ക്ക് പക്ഷേ, അവനോട് ഒട്ടും സ്നേഹമില്ല. ജിന്നും ലീയും ഒന്നാണെന്നും എന്തുകൊണ്ട് ഇരുവര്‍ക്കും സ്നേഹിച്ചുകൂടായെന്നും ഡോക്ടര്‍ ചോദിക്കുമ്പോള്‍ കഥ നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു.

രണ്ടുപേരും ഒരേസമയത്ത് ഉറങ്ങുകയാണെങ്കിലേ സ്വപ്നം കാണലും യാഥാര്‍ഥ്യമാകലും സംഭവിക്കൂവെന്ന് ജിന്നും ലീറാനും മനസ്സിലാക്കുന്നു. ഒരേസമയം ഉറങ്ങുന്നത് ഒഴിവാക്കാനാണ് പിന്നെ അവരുടെ ശ്രമം. ഒരാള്‍ ഉറങ്ങുമ്പോള്‍ മറ്റൊരാള്‍ ഉണര്‍ന്നിരിക്കും. എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് നിദ്രയെ മറികടക്കാനാവുന്നില്ല. കാമുകനെ കൊന്ന കുറ്റത്തിന് ലീറാന്‍ ജയിലിലാവുന്നു. പിന്നെ നമ്മള്‍ കാണുന്നത് ലീറാന്റെയും ജിന്നിന്റെയും ആത്മഹത്യയാണ്. അതിനുമുമ്പ് അവനോടുള്ള പ്രണയം പ്രഖ്യാപിക്കുന്നുണ്ടവള്‍. പുനര്‍ജനിയുടെയോ പ്രതീക്ഷയുടെയോ പ്രതീകമായ ഒരു പൂമ്പാറ്റയുടെയും പരസ്പരംകോര്‍ത്ത രണ്ട് കൈകളുടെയും ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്. പതിവുപോലെ, പ്രേക്ഷകന്റെ വ്യാഖ്യാനത്തിനു വിട്ടുകൊടുത്താണ് കിം സിനിമ അവസാനിപ്പിക്കുന്നത്. തന്റെ സിനിമകളില്‍ കൃത്യമായ ഒരവസാനം ഉണ്ടാകാറില്ലെന്ന് കിം തന്നെ പറഞ്ഞിട്ടുണ്ട്.    സിനിമ പൂര്‍ത്തിയാകുന്നത് പ്രേക്ഷകന്റെ മനസ്സിലാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം

-------------------------------------------------------