Sunday 24 September 2023

ഗൗരിലങ്കേഷ്:കൊലപ്പെടുത്താനാകാത്ത പോരാട്ട വീര്യം‌

 (സെപ്റ്റംബർ 5 ഗൗരി ലങ്കേഷ് ഓർമ്മ ദിനം) 


 

 

മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമർശകയായിരുന്ന  ഗൗരി ലങ്കേഷിനെ ഹിന്ദുത്വ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തിയിട്ട് സെപ്റ്റംബർ അഞ്ചിന്  ആറു വർഷം  തികയുന്നു.  ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും  വര്‍ഗീയത അജണ്ടയാക്കി പ്രവർത്തിക്കുന്ന ഭരണകൂടത്തേയും അതിന്റെ   രാഷ്ട്രീയത്തെയും ജാതീയതയെയും തന്റെ എഴുത്തിലൂടെ തീവ്രമായി എതിര്‍ത്തിരുന്ന ഒരു മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി ലങ്കേഷ്, അതിനുവേണ്ടി ഗൗരി ലങ്കേഷ് പത്രികെ'യിലൂടെ ശക്തമായ വിമർശനങ്ങൾ പൊതു സമൂഹത്തിലേക്ക് പറത്തിവിട്ടു.  പത്രാധിപ എന്ന നിലയിൽ ജനാധിപത്യത്തിന്റെ നാലാം തൂണെന്നതിനെ അതിന്റെ ഗൗരവത്തിൽ തന്നെ കാണുകയും പ്രവർത്തിക്കുകയും എഴുതുകയും ചെയ്ത മാധ്യമ പ്രവർത്തക.  അതിന്റെ പ്രതിഫലനയിരുന്നു 2017 സെപ്റ്റംബർ 5ന്   അക്ഷരങ്ങളെ ഭയക്കുന്നവരുടെ വെടിയുണ്ടയിൽ ആ ജീവൻ പിടഞ്ഞു വീണത്. 

തീവ്രഹിന്ദുത്വസംഘടനയായ സനാദന്‍ സന്‍സ്തയുടെ പ്രവര്‍ത്തകനായ  പരുശുറാം വാഗമോറെയാണ് ആ വെടിയുതിർത്തത്. ദാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നീ  സമാനമായ മൂന്നു കൊലപാതകങ്ങൾക്ക് ശേഷമുള്ള കൊലപാതമനയിരുന്നു ഇത്.  വെറുപ്പിന്റെ രാഷ്ട്രീയത്തെ ജനമനസ്സുകളിൽ ഉറപ്പിച്ച അങ്ങനെ അധികാരം തുടരാമെന്ന് തെളിയിച്ച ഭരണകൂടത്തിന്റെ നിശബ്ദ പിന്തുണയും ഇതിനുണ്ടായിരുന്നു എന്നത് ഭയത്തിന്റെ ആഴിയിലേക്ക്  നയിക്കുന്നു.  ആള്‍ക്കൂട്ടകൊലയും കലാപവും ഇന്ന് സാധാരണമായതിനു  പിന്നിൽ ഈ ഭരണകൂട  പിന്തുണയാണ്. 'ലങ്കേഷ് പത്രികെ' എന്ന ടാബ്ലോയ്ഡ് ഉയർത്തിവിട്ട അക്ഷരങ്ങളെ ഭയപ്പെട്ടു എന്നത് ഈ കൊലപാതകത്തിലൂടെ തെളിഞ്ഞു. എതിർക്കുന്നവരെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് രീതിയുടെ ബാക്കിപത്രമാണ് മേല്പറഞ്ഞവരൊക്കെ എങ്കിൽ അവർ കൊളുത്തിയ പ്രതിരോധത്തിന്റെ അലകൾ ഈ വർഗീയ കോമരങ്ങളെ നെഞ്ചുറപ്പോടെ നേരിട്ടുകൊണ്ടിരിക്കും എന്ന ഒരപ്പെടുത്തലാണ്  ലങ്കേഷിന്റെ ഈ  ദിനം ഉണർത്തുന്നത്,  ഇനിയും ഗൗരി ലങ്കേഷ്മാർ ഇവിടെ വെടിയേറ്റ് വീഴാനുള്ള സാധ്യത ഇപ്പോൾ ഏറെയാണ്. മണിപ്പൂരിലും ഹരിയാനയിലും  ഉണ്ടായ കലാപങ്ങളും കൊലപാതങ്ങളും തുടർച്ചയാകാത്തരിയക്കാൻ ഹിന്ദുത്വ തീവ്രവാദത്തിനെതിരായ പ്രതിരോധത്തിന്റെ ഓർമ്മപ്പെടുത്തലാണ് സെപ്തംബർ 5 ഗൗരി ലങ്കേഷ് ഓർമ്മ ദിനം.

 

 

No comments:

Post a Comment