Saturday, 28 June 2014

നെല്‍സന്‍ മണ്ടേലയും സിനിമയും

സിനിമ


ക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സന്‍ മണ്ടേലയുടെ ജീവിതം ആധാരമാക്കി നിരവധി  ഫീച്ചര്‍ സിനിമകൾ ഇറങ്ങിയിട്ടുണ്ട് അതിൽ മൂന്നെണ്ണമാണ് പ്രധാനപ്പെട്ടവ. മണ്ടേല, ഗുഡ്‌ബൈ ബഫാന( Goodbye Bafana ), ഇന്‍വിക്ടസ്('INVICTUS') എന്നിവയാണീചിത്രങ്ങള്‍.'മണ്ടേല'യില്‍ അദ്ദേഹത്തിന്റെ യൗവ്വനകാലമാണ് നമ്മള്‍ കണ്ടത്. രണ്ടാമത്തെ ചിത്രമായ 'ഗുഡ്‌ബൈ ബഫാന'യിലെത്തുമ്പോള്‍ മണ്ടേല തടവുകാരനാണ്. ബില്ലി ഓഗസ്റ്റ് സംവിധാനം ചെയ്ത ഈ ചിത്രം 2007-ലാണ് ഇറങ്ങിയത്. മണ്ടേലയും അദ്ദേഹത്തിന്റെ ജയില്‍ വാര്‍ഡന്‍ ജയിംസ് ഗ്രിഗറി എന്ന വെള്ളക്കാരനും തമ്മില്‍ വളര്‍ന്നുവന്ന ആത്മബന്ധത്തിന്റെ കഥ പറയുന്നു ഈ ചിത്രം. മണ്ടേലയും ജയിംസും രണ്ട് ദശകത്തോളം ഒരുമിച്ചുണ്ടായിരുന്നു. മണ്ടേലയുമായുള്ള അടുപ്പം ജയിംസിന്റെ അടിസ്ഥാനവിശ്വാസങ്ങളെത്തന്നെ മാറ്റിമറിച്ചു. 27 വര്‍ഷത്തെ തടവിനുശേഷം 1990-ല്‍ മണ്ടേല മോചിതനായി. ഈ വിമോചനത്തോടെയാണ് 'ഗുഡ് ബൈ ബഫാന' അവസാനിക്കുന്നത്.

ജോണ്‍ കാര്‍ലിന്‍ എഴുതിയ ഒരു ഗ്രന്ഥത്തെ ആധാരമാക്കി അമേരിക്കന്‍ നടന്‍ ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത ചിത്രമാണ്‌  ഇന്‍വിക്ടസ്', 'അപരാജിതന്‍' എന്നര്‍ഥം വരുന്ന ഇന്‍വിക്ട്‌സ് എന്നത് ലാറ്റിന്‍ വാക്കാണ്. ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സന്‍ മണ്ടേലയ്ക്ക്  ഈ വാക്ക് നന്നായി ചേരും.  നിണമൊഴുകുമ്പോഴും ശിരസ്സുയര്‍ത്തിപ്പിടിച്ച് സ്വന്തം വിധിയുടെ യജമാനന്‍ താന്‍ തന്നെയാണെന്ന് ലോകത്തെ പഠിപ്പിച്ച നേതാവ്. ദക്ഷിണാഫ്രിക്കയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മണ്ടേല അഞ്ചുകൊല്ലം രാജ്യം ഭരിച്ചു. ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും കാലമായിരുന്നു അത്. ഭിന്ന സംസ്‌കാരങ്ങളുള്ള ജനതയെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ അക്ഷീണം പ്രയത്‌നിച്ചു അദ്ദേഹം. 

ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാണദ്ദേഹം. അടിസ്ഥാനപരമായി മാറ്റമുണ്ട് മണ്ടേലയ്ക്ക്. ഏറ്റുമുട്ടലിന്റെ പാത അദ്ദേഹം ഉപേക്ഷിച്ചിരിക്കുന്നു. 'ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷം ആവുന്നതെല്ലാം സന്തോഷത്തോടെ വിട്ടുകൊടുക്കണ'മെന്ന ഗാന്ധിയന്‍ ദര്‍ശനമാണ് അദ്ദേഹത്തിന്റെ വഴികാട്ടി. അനുരഞ്ജനത്തിന്റെ പാതയിലൂടെ ഭിന്ന വിഭാഗങ്ങളെ ഒരുമിപ്പിക്കുകയാണ് മണ്ടേല. തങ്ങളെ അടിച്ചമര്‍ത്തിയ വര്‍ണവെറിയരോട് അദ്ദേഹം പൊറുക്കുന്നു. അവരുടെ സംസ്‌കാരം നിലനിര്‍ത്തി അവരെയും തന്നോടൊപ്പം ചേര്‍ത്തുപിടിക്കുകയാണ് മണ്ടേല. സമാധാനവാദിയാണ് മണ്ടേല. അതേസമയം, തടിമിടുക്കും ആക്രമണോത്സുകതയും ആവശ്യമുള്ള റഗ്ബി എന്ന കളിയുടെ ആരാധകനാണദ്ദേഹം. ഈ കളിയെ രാഷ്ട്രീയതന്ത്രജ്ഞതയുടെ ഭാഗമാക്കിമാറ്റുന്ന മണ്ടേലയെയും ആ ഭരണകാലവുമാണ്. ആ ഭരണകാലമാണ് 2009-ല്‍ ഇറങ്ങിയ 'ഇന്‍വിക്ടസ്' എന്ന ഇംഗ്ലീഷ് സിനിമ വിഷയമാക്കുന്നത്.

കവിത - റിയാലിറ്റി ഷോ

കവിത 


റിയാലിറ്റി ഷോ




ട്ടും യാഥാര്‍ഥ്യമല്ലെങ്കിലും
യാഥാര്‍ത്യത്തെ 
കൂട്ടിനിരുത്തും
ഒട്ടും ചേരാത്ത
നാടകം കളിക്കും,
ഒരിയ്ക്കലും
പൊഴിയാത്ത
കണ്ണീര്‍മഴ
പെയ്യിക്കും,
ഒറ്റദിവസത്തെ
ആയുസ്സിനായി
ദിനങ്ങള്‍
ജീവിക്കും
ജീവനില്ലാത്തതിനെ
ജീവനെന്ന് വിളിക്കാന്‍
ആര്‍ക്കും
നാണമില്ലെന്
തെളിയിക്കും.
ചതുരപ്പെട്ടിയിലൂടെ
ലോകം
മുഴുവന്‍
സഞ്ചരിച്ചിട്ടും
യഥാര്‍ത്യന്തിന്റെ
പൊരുള്‍
തിരിച്ചറിയാതെ
വാചാലമാകും
ഇല്ലാത്ത
അക്ഷരങ്ങളില്‍
കേള്‍ക്കാത്ത
ഭാഷയെ
നിര്‍മ്മിക്കും.
ജീവിതം
ഷോ അല്ല
ഷോ ജീവിതവും.

Saturday, 21 June 2014

തനിയാവര്‍ത്തനം

മിനിക്കഥ 

കലെ  ആകാശത്തില്‍ ഇരുന്ന്‍ അമ്മ വിളിക്കുന്നുണ്ടോ? അതേ അത് അമ്മ തന്നെ, കോടാനുകോടി നക്ഷത്രങ്ങള്‍ക്കിടയിലും അമ്മ തിളങ്ങി തന്നെ നിന്നു, എങ്ങും കേള്‍ക്കാത്ത ശബ്ദത്തില്‍ അമ്മ വിളിക്കുണ്ടോ? അദൃശ്യമായ ഒരു കൈ എന്നെ തലോടുന്നോ? അതോ എന്റെ തോന്നലോ? 

ഈ ഏകാന്തതയില്‍ ആരാലും കൂട്ടില്ലാതെ, എന്തിനായിരുന്നു എല്ലാം? ഒറ്റക്കിരുന്നിരുന്ന അമ്മയെ ഒരിക്കലെങ്കിലും കാണാന്‍ അന്നെന്താ എനിക്കു തോന്നാതിരുന്നത്. ഓരോ അവധിയും ഓരോ സുഖവാസ കേന്ദ്രങ്ങള്‍ കവര്‍ന്നെടുത്തപ്പോള്‍ ഇപ്പോള്‍ വരുമെന്ന പ്രതീക്ഷയില്‍ എത്ര തവണ അമ്മ ഉമ്മറപ്പടിയില്‍ വന്ന്‍ ഇടവഴിയുടെ അറ്റത്തേക്ക് നോക്കിയിട്ടുണ്ടാകും...

ഇപ്പോഴിതാ നീണ്ട അവധി ..... ഒന്നും ചെയ്യാനില്ലാതെ. ജീവിച്ചിരിക്കുമ്പോള്‍ ഒന്നു തീര്‍ഞ്ഞു നോക്കാന്‍  ...

മക്കളുടെ  ശബ്ദം ഒന്നു കേള്‍ക്കാന്‍   തോന്നി, മൊബൈല്‍ എടുത്തു നമ്പര്‍ അടിച്ചുനോക്കി 

'ഈ നമ്പര്‍ ഇപ്പോള്‍ തിരിക്കിലാണ് അല്പ സമയം കഴിഞ്ഞു വിളിക്കുക' ..........

ഇല്ല അവര്‍ തിരക്കിലാകും,  അവരുടെ അവധിക്കാലങ്ങള്‍ അങ്ങനെ തിരക്കില്‍ തന്നെ, ഒരിക്കലെങ്കിലും ഞാന്‍ ആ...   മുറിഞ്ഞു ഇല്ലാതാകുന്ന വാക്കുകള്‍...

പാവം, 
എത്ര ഞാന്‍ അവഗണിച്ചിട്ടും അമ്മായിതാ ആകാശത്തിരുന്ന് എന്നെ തന്നെ നോക്കിയിരിക്കുന്നു
                                       ******************************* 

Wednesday, 11 June 2014

പുഴ

കവിത


കുട്ടീ
ഒരിയ്ക്കലും
നിനക്കെന്നെ
സ്നേഹിക്കാനാകില്ല.
ഒരിക്കലെ
നിനക്കെന്നെ
കാണാനാകൂ.
ഒരിക്കലെ
നിനക്കെന്നില്
നീരാടാനാകൂ.
നിരന്തരം
ഞാന്‍
മാറികൊണ്ടിരിക്കും.


ഒരിക്കല്‍ മാത്രം
കാണുയതിനെ,
കേള്‍ക്കുന്നതിനെ,
അനുഭവിക്കുന്നതിനെ,
നീ
പ്രണയിച്ചാല്‍
ഞാനെങ്ങനെ
കടലില്‍
ലയിക്കും.


നിന്റെ പ്രണയത്തെ
ഞാന്‍ നിരസിക്കുന്നില്ല.
എങ്കിലും
എനിക്കു പോയേ പറ്റൂ.
കടലമ്മ
എന്റെ
തലോടലിനായി
കാത്തിരിക്കുന്നു.

Thursday, 5 June 2014

ഉയരേണ്ടത് സമുദ്രനിരപ്പല്ല, നമ്മുടെ ശബ്ദമാണ്

ഭൂമി അതിന്റെ ഏറ്റവും വിനാശകരമായ ഒരു കാലത്തിലൂടെയാണ് കടന്നു പോയികോണ്ടിരിക്കുന്നത്പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”

ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.ഒട്ടനവധി ദിനങ്ങള്‍ക്കിടയില്‍ ഇതാ ഈ ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി വീണ്ടുമെത്തുന്നു.  ഇത്തവണത്തെ ലോക പരിസ്ഥിതി ദിന സന്ദേശം 'നിങ്ങളുടെ ശബ്ദമാണ് ഉയര്‍ത്തേണ്ടത് : സമുദ്രനിരപ്പല്ല'  എന്നാണ്. ഭയപ്പെടുത്തുന്ന തരത്തില്‍ പ്രകൃതി മാറികൊണ്ടിരിക്കുന്നുആഗോള താപനം (Global Warming), ആഗോള ഇരുളല്‍ (Glogal Dimmimg) എന്നീ ദുരന്തങ്ങള്‍ ക്കരികിലാണ് ഭൂമി, ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങള്‍ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കുവാനായി പാടുപെടുകയാണ്,    ചുട്ടു പൊള്ളുന്ന ഭൂമിയെ പറ്റി ചിന്തിക്കാന്‍ ആര്‍ക്കും ഇന്ന് നേരമില്ല, തീര പ്രദേശങ്ങളും ചെറു ദ്വീപുകളും എന്നും കടലിനടിയിലാകാം എന്ന അവസ്ഥയില്‍ ഈ മുദ്രാവാക്യത്തിന് ഏറെ പ്രസക്തിയുണ്ട്. എന്നാല്‍ ഇതിനെ പറ്റിയൊന്നും ആകുലതയില്ലാത്ത ചിലര്‍ വികസന ഭീകരതയെ സ്വീകരിച്ച് പ്രകൃതിയെ അമിത ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്ഹരിത ഗൃഹ വാതകങ്ങളുടെ അമിത ഉപയോഗം ഉണ്ടാക്കിയ ആഗോള താപനം എന്ന പ്രതിഭാസത്തെ ഇനിയെങ്ങനെ നേരിടാനാകു മെന്നാണ് വളരെ വൈകി യാണെങ്കിലും യു. എന്‍. ചിന്തിച്ചു തുടങ്ങിരിക്കുന്നു.

ഭൂമുഖത്തു നിന്നും ആദ്യം അപ്രത്യക്ഷം ആകാന്‍ ഇടയുള്ള നൌമിയ എന്ന ചെറു ദ്വീപിനെ പറ്റി  നാം ഏറെ ചര്ച്ച ചെയ്തിട്ടുള്ളതാണ് 
ആഗോള താപനത്തിന്റെ (Global Warming) ദുരന്ത ഫലങ്ങള്‍ ലോ‍കത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവ ജാലങ്ങളും അതിജീവിക്കാ നാവാതെ ഉരുകി ഇല്ലാതാവും. WWF ന്റെ കണക്ക് പ്രകാ‍രം ആഗോള താപനം മൂലം 1,60,000 പേര്‍ പ്രതി വര്‍ഷം മരണമട യുന്നുണ്ടെ ന്നാണ് പറയുന്നത്, 2030 ആകുന്നതോടെ ഇത് 300,000 കവിയുമെ ന്നാണ് സൂചിപ്പി ക്കുന്നത്. 2025 ആകുന്നതോടെ 4 ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ദ്ധിക്കുമെന്നും ഈ നൂറ്റാണ്ടിന്റെ അവസാന മാകുമ്പോഴേക്കും 1.4 മുതല്‍ 8.9 വരെ ചൂട് വര്‍ദ്ധിച്ചാല്‍ അത് അത്ഭുതപെടേണ്ട എന്ന് കണക്കുകള്‍ പറയുമ്പോള്‍ ഭൂമി ഒരു ചുടു ഗോളമാകാന്‍ അധികം താമസമുണ്ടാകില്ല

പ്രകൃതിയുടെ സന്തുലിതാ വസ്ഥയെ തകര്‍ക്കുന്ന തരത്തില്‍ ഹിമാലയ, സൈബീരിയ, ആര്‍ട്ടിക്ക് മേഖലഖളിലെ ഹിമ പാളികള്‍ ഉരുകി കൊണ്ടിരിക്കു കയാണ്, ഇതു മൂലം സമുദ്ര നിരപ്പ് ഉയരുകയും ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തി നടിയിലാവും, കാലാവസ്ഥയുടെ ചെറു മാറ്റങ്ങള്‍ പോലും ഗുരുതരമായി ബാധിക്കുന്ന നിരവധി ചെറു ദ്വീപുകള്‍ക്ക് ഇത് വന്‍ ഭീഷണിയാണ്. തുവാലു, മാലി ദ്വീപ്, ലക്ഷ ദ്വീപ്, ആന്‍ഡമാന്‍, പപ്പുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപ്, മാള്‍ട്ട, വിക്ടോറിയ, നിക്കോഷ്യ, മാര്‍ഷല്‍ ദ്വീപുകല്‍ തിടങ്ങിയ ദ്വീപുകളും ജപ്പാന്‍, തായ്‌വാന്‍, ശ്രീലങ്ക, ഇന്ത്യ, മ്യാന്മാര്‍, വിയറ്റ്നാം, ബഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കും, ലണ്ടന്‍, ന്യൂയോര്‍ക്ക്, മുംബൈ, ഹോങ്കോംഗ്, ടോകിയോ, സിംഗപൂര്‍, കൊല്‍കൊത്ത തുടങ്ങിയ നിരവധി മഹാ നഗരങ്ങളുടെയും ഭാവി തുലാസിലാണ്. നാല്പതോളം രാജ്യങ്ങള്‍ക്ക് കനത്ത നാശം വരുത്തി വെക്കുന്ന ആഗോള താപന വര്‍ദ്ധനവു മൂലം നിലവിലെ ഒട്ടുമിക്ക പ്രദേശങ്ങളും മരുഭൂമിയായി മാറിയാലും അത്ഭുതപ്പെടാനില്ല
ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) പുറത്തു വിട്ട കണക്കു പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തി നിടയില്‍ കാലാവസ്ഥ യിലുണ്ടായ മാറ്റത്തിന്റെ ഫലമായി കടല്‍ നിരപ്പ് 10-25 സെന്റീമീറ്റര്‍ വരെ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇനി വരുന്ന പത്ത് വര്‍ഷം ഇത് ഇരട്ടിയിലധികം ആകുമെന്ന് പറയുമ്പോള്‍ മേല്‍ പറഞ്ഞ രാജ്യങ്ങളുടെ ഭാവി എന്തായിരിക്കും?
ഹരിത ഗൃഹ വാതകങ്ങളുടെ അമിതോ പയോഗം വരുത്തി വെച്ച വിനാശകരമായ നാളെയെ പറ്റി ഇനിയെങ്കിലും ചിന്തിക്കേണ്ടി യിരിക്കുന്നു. അന്തരീക്ഷ ത്തിലേക്ക് അമിതമായി തുറന്നു വിടുന്ന കാര്‍ബണ്‍ മൂലകങ്ങളുടെ അതി പ്രസരം ഭൂമിയെ ഒരു ചുടു ഗോളമാക്കി മാറ്റുന്നു എന്ന തിരിച്ചറിവാണ് കാര്‍ബണ്‍ വാതകങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടു വരണമെന്ന് പറയുന്നതിന്റെ സാരം. ഇപ്പോള്‍ തന്നെ അന്തരീക്ഷ ത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ലെവല്‍ 383 ppm (parts per million) ആണ്. വ്യവസായ യുഗത്തിന് മുമ്പ് ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്നും അപ്പോള്‍ ജീവ ജാലങ്ങള്‍ക്ക് അതി ജീവിക്കാനാവില്ല എന്ന് ശാസ്ത്ര ലോകം പറയുന്നു. 

ആഗോള താപനത്തെ പോലെ തന്നെ മറ്റൊരു ദുരന്തമാണ് ആഗോള ഇരുളല്‍, വായു മലിനീകരണ ത്താലും മലിനീകരിക്കപ്പെട്ട മേഘങ്ങളാലും ഭൂമിയിലേക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സൂര്യ പ്രകാശത്തിന്റെ തോത് കുറയുകയും അങ്ങനെ ശക്തി കുറഞ്ഞ പ്രകാഷമാകുന്നതോടെ പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞു വരികയും സസ്യങ്ങള്‍ക്ക് ആവശ്യാനുസരണം സൂര്യപ്രകാശം ലഭിക്കാതെ വരികയും ചെയ്യും.
അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും.
ഭൂമി മാത്രമല്ല ശ്യൂന്യാകാശവും കൃത്രിമ ഉപഗ്രഹങ്ങളാല്‍ ബഹിരാകാശം നിറഞ്ഞു കഴിഞ്ഞു. ഇവ പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ അപകടകരമാം വിധം വര്‍ദ്ധിച്ചുവരുന്നു. ബഹിരാകാശ മലിനീകരണം ഇനിയും വേണ്ട വിധത്തില്‍ നാം ശ്രദ്ധിക്കാതെ വിടുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍ ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും, കര മലിനമാക്കപ്പെടുന്നതോടൊപ്പം കടലും അമിതമായ മലിനീകരണ ഭീഷണി നേരിടുന്നു, കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക. നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യ സമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും,
കടുത്ത ജല ദൌര്‍ലഭ്യതയും ചൂടും കാര്‍ഷിക മേഖലയെ ഏറെക്കുറെ തളര്ത്തിക്കഴിഞ്ഞു. അമിതമായ കീടനാശിനി പ്രയോഗം വിഷമയമായ അന്തരീക്ഷത്തെയും ഭക്ഷണത്തെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള പരിസ്ഥിതി പ്രതിസന്ധി ഭൂമിയിലെ ജീവനെ തുടച്ചു നീക്കുന്ന തരത്തില്‍ മാറികൊണ്ടിരിക്കുകയാണ്, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി മനുഷ്യനല്ലാതെ മറ്റാരാണ്. “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !
ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ – ആണവ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്.

നമ്മുടെ വികസനം ജീവിക്കാനുള്ള ഈ ജീവന്റെ ഗ്രഹത്തിനു ഭീശനിയാണെങ്കില്‍ എന്തിന് നാം ഈ നയങ്ങളുമായി മുന്നോട്ട് പോകണം പരിസ്ഥിതി എന്നാല്‍ കേവലം ജൈവപ്രക്ര്യതി മത്രമല്ല, സാമൂഹിക പ്രകൃതി കൂടിയാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ പരിസ്ഥിതി വാദം ഒരു വിശാല മണ്ഡലത്തെയാണ് ഈ ദിനം  ഓര്‍മപ്പെടുത്തുന്നത്. ഇന്ന് ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യ മന്വേഷി ച്ചിറങ്ങുന്ന നാം സ്വന്തം കാല്‍ കീഴിലെ മണ്ണൊലിച്ചു പോകുന്നത് കാണുന്നില്ല. സുന്ദരമായ ഭൂമിയെന്ന ജീവന്‍ന്റെ ഗോളം നാളെ ഒരു തീഗോളമായി ചുരുങ്ങുമെന്ന സത്യത്തെ ഇനിയെങ്കിലും നാം കണ്ടില്ലെങ്കില്‍ മനുഷ്യവംശം കത്തി ചാമ്പലായി ദിനോസറുകള്‍ക്ക് സമമാകും.

വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കില്‍ മാത്രമേ  ഭൂമിയെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ കഴിയൂ. എന്നാല്‍, നിര്‍ഭാഗ്യകരമെന്നുപറയട്ടെ സാമ്പത്തിക ലാഭത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ കാണാനാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം. അതിനാല്‍ ഉയരേണ്ടത്സമുദ്ര നിരപ്പല്ല നമ്മുടെ ശബ്ദമാണ്,  നിരവധി ദിനങ്ങള്‍ക്കിടയില്‍  പരിസ്ഥിതി ദിനാചരണം അടക്കമുള്ളവ വെറും അനുഷ്ഠാനം മാത്രമായി മാറാതെ ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഇന്നെങ്കിലും ഈ   ഓര്‍മ്മകള്‍ നമ്മളില്‍ ഉണ്ടാകട്ടെ .

Monday, 13 January 2014

പ്രകാശം പരത്തിയ പെണ്‍കുട്ടി

സിനിമ

'ഔള്‍ ആന്റ് ദി സ്പാരോ 
സംവിധാനം:സ്റ്റെഫാന്‍ ഗോജര്‍


അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും ദുരന്ത വഴിയിലൂടെ ഏറെ സഞ്ചരിക്കുകയും ജനങ്ങളുടെ പോരാട്ടത്തിലൂടെ അതിജീവിക്കുകയും ചെയ്ത രാജ്യമാണ് വിയറ്റ്നാം. അമേരിക്കന്‍ അധിനിവേശത്തിന്റെയും അവര്‍ വര്‍ഷിച്ച നാപാം ബോംബുകളുടെയും ദുരന്ത ഭൂമികയായിരുന്നു വിയറ്റ്നാം. ആ ഭൂമികയിലെ കഥ പറയുന്ന വിയറ്റ്‌നാമീസ്‌ ചിത്രമാണ് അമേരിക്കക്കാരനായ സ്റ്റെഫാന്‍ ഗോജര്‍ സംവിധാനം ചെയ്ത ഔള്‍ ആന്റ് ദി സ്പാരോ. പ്രിതൃ സഹോദരന്റെ ക്രൂരതയില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി വീട് വിട്ടിറങ്ങുന്ന അനാഥയായ പത്തുവയസുകാരി തോയി എന്ന പെണ്‍കുട്ടിയിലൂടെയാണ് കഥ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ കണ്ണീര്‍ കഥ പറയാനല്ല സംവിധായകന്‍ ശ്രമിക്കുന്നത്. തോയി എന്ന പെണ്‍കുട്ടി ഇതില്‍ ജീവിതത്തെ പ്രായോഗിയമായി എങ്ങനെ സമീപിക്കാം എന്ന്‍ ചിന്തിക്കുകയും അതിനനുസരിച്ച് ജീവിത മാര്‍ഗം കണ്ടെത്താനും ശ്രമിക്കുന്നു. അതുകൊണ്ടാണ് പ്രിതൃ സഹോദരന്റെ ഫാക്ടറിയില്‍ നിന്നും ജീവിതം തേടി സെയിഗോണ്‍ നഗരത്തിലേക്ക് അവള്‍ പുറപ്പെടുമ്പോള്‍ അവള്‍ ഉണ്ടാകിയ സമ്പാദ്യവും ചെറുതാണെങ്കില്‍ പോലും അതും കയ്യില്‍ കരുതുന്നത്.
നഗര വല്‍ക്കരണത്തിന്റെ എല്ലാ കറുത്ത വശങ്ങളും ഏറ്റു വാങ്ങികൊണ്ടിരിക്കുന്ന നഗരമാണ് സെയിഗോണ്‍ . അതിനാല്‍ അധിജീവനം എന്നത് ഈ പെണ്‍കുട്ടിക്ക് ഇവിടെയും പ്രശ്നമാകുന്നു. കയ്യിലുള്ള പണം കൊണ്ട് അവള്‍ തുടങ്ങുന്ന വിവിധ ചിത്രങള്‍ അടങ്ങിയ പിക്ചര്‍ കാര്ഡ് വില്‍പ്പന നഷ്ടത്തില്‍ കലാശിക്കുന്നു. എന്നാല്‍ അവള്‍ക്ക് സ്വന്തം നന്മയില്‍ അവള്‍ക്ക്‌ വിശ്വാസമുണ്ട്‌. അവള്‍ പുതിയ വഴി തേടുന്നു നഗരത്തില്‍ റോസ്സാപൂ വില്‍പ്പന തുടങ്ങിയതോടെ അവളുടെ ജീവിതത്തില്‍ പുതിയ കൂട്ടുകെട്ടുകള്‍ ഉണ്ടാകുന്നു. താന്‍ ബന്ധപ്പെടുന്നവരെ യൊക്കെ തന്നിലേക്ക്‌ വലിച്ചടുപ്പിക്കാന്‍ കഴിയുന്ന ഒരാകര്‍ഷീയണത ഈ പെണ്‍കുട്ടിക്ക് ഉണ്ട്. അങ്ങിനെ അവള്‍ രണ്ടു കൂട്ടുകാരെ കണ്ടെത്തുന്നു. അതിലൊരാളാണ് ഹായ് എന്ന മൃഗസ്നേഹിയായ എന്ന യുവാവ്. മൃഗശാലയില്‍ വെച്ച് തോയി ആനക്ക് റോസാപ്പൂ നല്‍കുന്നത് കണ്ടാണ് ഹായ് എത്തുന്നത് ആനകള്‍ക്ക് പൂവള കരിമ്പാണ് വേണ്ടതെന്ന് അവന്‍ പറഞ്ഞു കൊടുക്കുകയും കരിമ്പിന്‍ തണ്ട് തോയിയെ കൊണ്ട് തന്നെ ആനക്ക് നല്കുകയും ചെയ്യുന്നു. അതോടെ അവര്‍ കൂട്ടുകാരാകുന്നു
അയാള്‍ ദു:ഖിതനാണ് താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന ആനക്കുട്ടി തന്നില്‍ നിന്നും നഷ്ടപ്പെടാന്‍ പോകുകയാണ്. ആ ആനക്കുട്ടിയെ ഒരു ഇന്ത്യന്‍ മൃയശാലയ്ക്ക് വില്‍ക്കാനുള്ള കരാറില്‍ ഉടമസ്ഥന്‍ ഒപ്പിട്ടുകഴിഞ്ഞു. ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹായുടെ പ്രിയപ്പെട്ട ആനക്കുട്ടിയെ ഇന്ത്യയിലേക്ക് കൊണ്ടുപോകും. ഈ വേദന പേറിയാണ് ഹായ് എന്ന കൂട്ടുകാരന്‍ തോയിയുടെ കൂടെ കൂടുന്നത്. ഇങ്ങനെ മറ്റൊരു കൂട്ടുകാരനെ കൂടി തോയിക്ക് ലഭിക്കുന്നുണ്ട് വിമാന ജോലിക്കാരിയായ ലാന്‍. ഇവരുടെ അഞ്ചു ദിവസമാണ് സിനിമക്കായി കാല പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. വിമാന ജോലിക്കാരിയായ ലാന്‍ സുന്ദരിയാണ് എന്നാല്‍ അവള്‍ക്കൊരു കാമുകനെ കിട്ടുന്നില്ല പലരും തന്റെ ശരീരം ആഗ്രഹിച്ചു വരുന്നവര്‍ മാത്രമാണ് അത്തരത്തില്‍ ഒരാള്‍ ചതിച്ചു പോകുന്ന ഭാഗവും സിനിമയില്‍ കാണിക്കുന്നുണ്ട് ഈ വേദനകള്‍ക്കിടയിലാണ് എന്നും അര്‍ദ്ധരാത്രി റസ്റ്റോറന്‍റില്‍ ഇരിക്കുന്ന ലാനെ തോയി കണ്ടുമുട്ടുന്നത് തോയി ഉറങ്ങുന്നത് ന് നദിയുടെ തീരത്ത് ഒരു തുറസ്സായ സ്ഥലത്താണ് എന്നറിഞ്ഞതോടെ തോയിയെ താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോകുന്നു.
അങ്ങനെ തോയി എന്ന കൊച്ചു കൂട്ടുകാരിയിലൂടെ ഹായ് എന്ന മൃഗസ്നേഹിയേയും കൂട്ടുകാരനായി ലഭിക്കുന്നു. ഇവര്‍ തമ്മിലുള്ള സൌഹൃദത്തിന്‍റെ വലയം ശക്തിപ്പെടുന്നത് നമുക്ക് കാണാം. ലോകത്താകമാനം പറന്നു നടക്കുന്ന ലാനും മൃയാസ്നേഹിയായ ഹായും അതിജീവിതത്തിനായി കുട്ടിയായിരിക്കെ തന്നെ നാടുവിട്ടെത്തിയ തോയിയും തമ്മിലുള്ള ബന്ധം സിനിമയെ വളര്‍ത്തുന്നു. ഒരു നഗരം അതിന്റെ വളര്‍ച്ചയില്‍ നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ ഒക്കെ തന്നെ സെയ്ഗോന്‍ നഗരവും നേരുടുന്നു ആഗോളീകരണത്തിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്ന നഗരമാണ് സെയ്ഗോന്‍. കൂട്ടുകാരികള്‍ക്കൊപ്പം റോസാപ്പൂ വില്‍ക്കുമ്പോള്‍ എളുപ്പത്തില്‍ ചിലര്‍ക്ക് പൂ വില്‍ക്കുന്നത് കണ്ട് ആദ്യ ദിവസം തന്നെ തോയി ചോദിക്കുന്നുണ്ട് എങ്ങനെ നീയിത് എത്ര എളുപ്പത്തില്‍ വില്‍ക്കുന്നു എന്ന്. പെണ്‍കുട്ടികളാണ് വില്‍ക്കുന്നത് എങ്കില്‍ ചിലര്‍ പെട്ടെന്നു വാങ്ങും എന്നവള്‍ പറയുന്നു. ഹോട്ടല്‍ മുറിയില്‍ വെച്ച് തന്‍റെ ലിപ്സ്റ്റിക് ഇടുന്നത് കണ്ട് ലാന്‍ അവളെ വഴക്കു പറയുന്നുണ്ട്. ലിപ്സ്റ്റിക്ക് ഇവിടെ ഒരു പ്രതീകമാണ്. പെണ്ണൊരു ശരീരം മാത്രമായി വികസിക്കുന്ന ഇടമാണ് നഗരമെന്ന് ഇവിടെ പറയാതെ പറയുന്നു.
വളരാനിരിക്കുന്ന തോയി എന്ന പെണ്‍കുട്ടിയിയും ഈ നഗരത്തില്‍ ഇതേ ഭീഷണി നേരിടേണ്ടി വരും എന്ന് ലാന്‍ ഈ ഭയത്തിലൂടെ ചൂണ്ടികാണിക്കുന്നു. തോയി നഗരത്തില്‍ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ ചെറിയച്ഛന്‍ തോയിയെ തേടി വരികയും ഒരു അനാഥാലയത്തില്‍ വെച്ച് കണ്ടുതുകയും ചെയ്യുന്നു എന്നാല്‍ അവളെ സ്വന്തമാക്കാന്‍ എത്തിയ ലാനും ഹായ്കും അവരും തോയിയും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ ആകുന്നില്ല അതോടെ ചെറിയച്ഛന്‍ തന്നെ തോയിയെ തന്റെ ഫാക്ടറിയിലേക്ക് തന്നെ കൊണ്ട് പോകുന്നു വീണ്ടും ദുരിത കാലം. കൂലി നാല്‍കാതെയുള്ള ജോലി. എന്നാല്‍ അവിടെ നിന്നും രക്ഷപ്പെടാന്‍ തോയി ആഗ്രഹിക്കുണ്ട് അതിനവല്‍ ശ്രമിക്കുന്നുമുണ്ട്. അയാള്‍ തനിക്ക് തരാതെ ഒളിപ്പിച്ചു വെച്ച പണം എടുത്ത് അവള്‍ വീണ്ടും സെയിഗോണ്‍ നഗരത്തിലേക്ക് തന്നെ രക്ഷപ്പെടുന്നു. അവള്‍ സ്വരൂപിച്ച പണം മുഴുവന്‍ ഹായ്ക്കു കൈമാറി തന്‍റെ പ്രിയപ്പെട്ട ആനക്കുട്ടിയെ സ്വന്തമാക്കാന്‍ പറയുന്നു എന്നാല്‍ ഈ പണം നിന്റെ ചെറിയച്ഛനു തന്നെ തിരിച്ചു നല്കണമെന്ന് ഹായ് നിര്‍ദ്ദേശിക്കുന്നു. ഹായ് ആ പണം അയാള്‍ക്ക് തന്നെ തിരിച്ചു നല്കുന്നു. അതോടെ ഹായും തായും ഒരുമിച്ച് സെയ്ഗോന്‍ നഗരത്തില്‍ ജീവിക്കുന്നു.
ലാനും ഹായും ഒരുമിക്കണം എന്നുള്ളത് തോയിയുടെ ആഗ്രഹമാണ് അതിനായി അവള്‍ നടത്തുന്ന ശ്രമവും അവരുടെ സമാഗമവുമാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ്. ചിത്രം മുഴുവന്‍ പ്രകാശം പരത്തിയ തോയ് എന്ന പെണ്‍കുട്ടിയുടെ കഥാപാത്രമായി ജീവിച്ചത് പാം ജിയ ഹാന്‍ എന്ന മിടുക്കി കുട്ടിയാണ്. ലാന്‍ ആയി കാറ്റ് ലിയും ഹായിയുടെ വേഷത്തില്‍ ലി തെ ഹുയും എത്തുന്നു. സംവിധായകന്‍ സ്റ്റെഫാന്‍ ഗോജര്‍ തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത്. പീറ്റര്‍ ഗ്യൂയെന്‍ ആണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. 2007ല്‍ ഇറങ്ങിയ ഈ ചിത്രം നിരവധി ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

- See more at: 
http://aksharamonline.com/movies/faisal-bava/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b6%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f#sthash.F2iMrOVr.dpuf

Friday, 13 December 2013

വെടിയൊച്ചകള്‍ക്കിടയിലെ ഒലീവ് തൈ

സിനിമ 

"പരേതതരെക്കുറിച്ചല്ല വിലപിക്കേണ്ടത്, നിരുത്സാഹരായ ജനക്കൂട്ടത്തെക്കുറിച്ചോര്‍ത്ത് ദു:ഖിക്കുക, ശാന്തരും, സാധുക്കളും ലോകത്തിന്റെ കൊടിയ വേദനയും തെറ്റുകളും കാണുന്നവര്‍, എന്നിട്ടും പറയാന്‍ ധൈര്യമില്ലാത്തവര്‍ "
                                                                                 : റാല്‍ഫ് ചാപ്ലിന്‍

യുദ്ധങ്ങള്‍ എന്നും സിനിമയിലെ ഒരു വിഷയമായിരുന്നു. എപ്പോഴും  വെടിയൊച്ചകളാൽ ശബ്ദമുകരിതമായ നഗരമാണ് ഇസ്രയേലി സംവിധായകന്‍ ഏറാൻ  റിക്ലിസിന്റെ സൈത്തൂന്‍ എന്ന സിനിമയുടെ പശ്ചാത്തലം.  പശ്ചിമേഷ്യയിലെ സമാധാനം ലോകത്തിന്റെ ആഗ്രഹമാണ്. എന്നാല്‍ എന്നും ഇവിടം യുദ്ധ കലുഷമായിരുന്നു.  1982 ലെ ലബനാന്‍ ഇസ്രായേല്‍ യുദ്ധം ഒരുദാഹരണം മാത്രം.  ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ചോരക്കറ വീണത്‌ നാം കണ്ടതാണ്.  “ഭയമെന്ന വാക്കിന്റെ അര്‍ത്ഥം‍ അവര്‍ക്ക് (ഫലസ്തീനികള്‍ക്ക്) ഇപ്പോള്‍ അറിയില്ല, മുട്ടുകുത്തി ജീവിക്കുന്നതിനേക്കാള്‍ എഴുന്നേറ്റുനിന്ന് മരിക്കാന്‍ തീരുമാനിച്ചവരാണവര്‍" പലസ്തീന്‍ കവി മുസ്തഫുല്‍ കുര്‍ദ്ദിന്റെ വരികളില്‍ അവര്‍ക്കിന്നും ആവേശമാണ്. യുദ്ധമണം ശ്വസിച്ചു വളരുന്ന കുട്ടികളുടെ ജീവിതവും ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ യുദ്ധത്തിനിടയിലെ അപൂര്‍വമായ ഒരു സൌഹൃദത്തിന്‍റെ കഥ പറയുകയാണ് ഈ സിനിമ.  സൈത്തൂന്‍ എന്നാല്‍ ഒലീവ് ആണ്. അറേബ്യന്‍ മേഖലയില്‍ ഒലീവ് തൈകള്‍ക്ക് വളരെ ഏറെ പ്രാധാന്യം ഉണ്ട്  ചിത്രത്തിന്റെ അവസാനം വരെ ഒരു ഒലീവ് തൈ സാന്നിദ്ധ്യം അതിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.  ഇസ്രയേലി ഭടന്മാരുടെ ക്രൂര വിനോദങ്ങളില്‍ പ്രതികരിക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ പെട്ട ഫഹദ് എന്ന ബാലനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഫുട്ബോള്‍ പ്രേമിയായ ഫഹദ്   പ്രശസ്ത ഫുട്ബോള്‍ താരം സീക്കോ എന്ന പേരിലറിയാനാണ് ഇഷ്ടം അതുകൊണ്ട് തന്നെ ആര് പേര് ചോദിച്ചാലും സീക്കോ എന്നാണ് പറയാറ്. അവന്റെ ഒരു ദിനം ആരംഭിക്കുന്നത് തന്നെ വെടിയൊച്ചകളുടെ അകംപടിയോടെയാണ്. നിരന്തരം ആക്രമണം നടക്കുന്ന ദേശത്തു നിന്നും വളരുന്ന കുട്ടികളില്‍  പ്രതിരോധമാര്‍ഗ്ഗം അവര്‍ തന്നെ കണ്ടെത്തും. ഫഹദ് അവന്റെ കൂട്ടുകാരുമൊത്ത് ഇസ്രയേല്‍ ഭടന്മാരുടെ കണ്ണില്‍ പെടാതെയാണ് നടക്കുന്നത് മുത്തച്ഛന്റെ സേനഹമാണ് അവന്റെ ആശ്വാസം.  എന്നാൽ പോരാളികളുടെ കുട്ടിപട്ടാളത്തിൽ ചേരാനും അവനു താല്പര്യം ഇല്ല. എന്നാൽ അവർ അവനെയും കൂട്ടുകാരെയും വട്ടമിട്ട് പിടിക്കുന്നുണ്ട്. അവസാനം അവനും സംഘവും കുട്ടിപട്ടാളത്തിലെ അംഗമാകുന്നു. മുത്തച്ഛൻ അവനെ അവരെ കൂടെ കൂടിയതിന് വഴക്ക് പറയുന്നുണ്ട്. ജീവിതത്തിന്റെ തീഷ്ണതയെ പറ്റി എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന പിതാവിന്‍റെ മുന്നിലവന്‍ പരുങ്ങിയെ നില്‍ക്കാറുള്ളൂ. ഉപ്പ ചട്ടിയില്‍ വളര്‍ത്തുന്ന ഒലീവ് തൈ പരിചരിക്കുമ്പോള്‍ പുറത്ത് വെടിയൊച്ച മുഴങ്ങുന്നു. തെരുവിൽ കേട്ട വെടിയോച്ചകൊപ്പം  രക്ഷിക്കാനായ്‌ ഇറങ്ങിയ തന്റെ പിതാവ് മരിച്ചു വീഴുന്നു. പിതാവിന്റെ വേർപാട് അവനിൽ പോരാട്ട വീര്യം വർദ്ധിപ്പിക്കുന്നു പിതാവ് വെള്ളമൊഴിച്ച് നാട്ടു വളർത്തുന്ന ഒലിവ് തൈ നോക്കി അവൻ ഇസ്രായേലി പട്ടാളത്തെ വെറുക്കുന്നു. 

ഫഹദ്  പട്ടാള ക്യാമ്പിൽ  കൂടുതല്‍  ശക്തിയോടെ ആയുധ പരിശീലനം നേടുന്നു. ആകാശത്തിലൂടെ ചീറിപ്പായുന്ന ഹെലികോപ്ടര്‍ ഫഹദ് വെടിവെച്ചിടുന്നു. പാരച്യൂട്ടില്‍ രക്ഷപ്പെടുന്ന യാനി എന്ന ഇസ്രയേലി പട്ടാളക്കാരനെ അവര്‍ ബന്ധിയാക്കുന്നു. അവരുടെ എല്ലാ ദേഷ്യങ്ങളും അവര്‍ ഈ പട്ടാളകാരനില്‍ തീര്‍ക്കുകയാണ്.  അത്രയും വെറുപ്പാണ് അവന് ഇസ്രയേല്‍ പട്ടാളക്കാരോട്. ബന്ധിയാക്കിയ പട്ടാളക്കാരനെ അവന്‍ പ്രകോപിപ്പിക്കാറുണ്ട്. വെള്ളം കൊടുക്കുക്കുന്നതായി കാണിച്ചു അയാളെ ഫഹദ് കളിയാക്കുന്നുണ്ട് അപ്പോഴൊക്കെ ഇസ്രയേല്‍ പട്ടാളം കുട്ടികളോട് കാണിക്കുന്ന ക്രൂരതയുടെപ്രതികരണം അവിടെ ഉടലെടുക്കുന്നതായി പ്രേക്ഷകന് തോന്നും. കയ്യില്‍ കിട്ടിയ വിലങ്ങ് അവന്‍ യാനിയുടെ കൈകളില്‍ ഇടുന്നു.  ഫഹദിന്റെ ഒരാഗ്രഹം എങ്ങനെയും അതിര്‍ത്തി കടക്കണം എന്നാണ് ഒരു രാത്രി അവന്‍ യാനിയുടെ അടുത്ത് എത്തുകയാണ്. കയ്യില്‍ വിലങ്ങണിഞ്ഞ അയാളെ ഫഹദ് തുറന്നു വിടുന്നു രണ്ടുപേരും രാതിയുടെ മറവില്‍ രക്ഷപ്പെടുകയാണ് അവരുടെ വെറുപ്പ് അതേപടി നിലനില്‍ക്കുമ്പോളും അവരില്‍ എങ്ങിനെയോ ഒരടുപ്പം ഉടലെടുക്കുന്നു. ഇടക്കിടക്ക് ഇവര്‍ തമ്മില്‍ തല്ല് കൂടുന്നു. ഇതിനിടയില്‍ യാനിക്ക് രക്ഷപ്പെടാനുള്ള ഒരവസരത്തില്‍ ഫഹാദിനെ ബന്ധിയാക്കി അയാള്‍ രക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഏറെ താമസിയാതെ അയാള്‍ തിരിച്ചു വന്ന് ബന്ധന്‍സ്ഥാനായ മോചിതനാക്കി കൂടെ കൂട്ടുന്നു. അതിര്‍ത്തിയിലേക്കുള്ള യാത്രയാണ് അവര്‍ തുടരുകയാണ് യാത്രക്കിടയിലെ രസകരമായ സംഭവങ്ങള്‍ അവരുടെ സൌഹൃദത്തിന്‍റെ ആഴം വര്‍ദ്ധിക്കുന്നു. ക്രമേണ അവര്‍ക്ക് പരസ്പരം പിരിയാനാവാത്ത അവസ്ഥയില്‍ എത്തുന്നു  എംബസിയില്‍ എത്തിയതോടെ യാനി തന്‍റെ ജീവന്‍ കിട്ടി എന്ന ആശ്വാസം പങ്കിടുന്നു യാനിക്കും ഫഹദിനും  പിരിയാന്‍ തോന്നുന്നില്ല എങ്കിലും അവര്‍ ഫഹാദിനെ യാത്രയാക്കാന്‍ ഒരുങ്ങുന്നു.... യുദ്ധഭൂമിയില്‍ നിന്നും കഥ പറയുമ്പോളും ഒരു അപൂര്‍വ സൌഹൃദത്തിന്റെ ചിലപ്പോള്‍ ഒരിയ്ക്കലും നടക്കാന്‍ സാദ്ധ്യ ഇല്ലാത്ത സൌഹൃദത്തിന്‍റെ നേര്‍രേഖ തയാറാകിയ എറാന്‍ റിക്ലിസിന്റെ രീതി പ്രശംസിക്കാതെ വയ്യ. വളരെ ലളിതമായി സിനിമ പറയാന്‍ അദ്ദേദത്തിനാവുന്നു. സിനിമയില്‍ ആദ്യാവസാനം വരെ കാണുന്ന ഒലീവ് തൈ ഒരു പ്രതീകമാണ്. പ്രതീക്ഷയുടെ പ്രതീകമാണ് വെടിയൊച്ചകള്‍ക്കിടയിലെ ഈ ഒലീവ് തൈ...... 
സ്റ്റെഫാൻ  ഡോര്‍ഫാന് യാനി എന്ന ഇസ്രയേലി പട്ടാളക്കാരന്റെ വേഷം ചെയ്തിരിക്കുന്നത്. ഫഹദിന്റെ വേഷം ചെയ്ത അബ്ദുല്ല അല്‍ ആകാലിന്റെ അഭിനയത്തെ പറ്റി പറയാതെ വയ്യ. ദുരിതങ്ങള്‍ക്ക് നടുവില്‍ ഉണരുന്ന പോരാട്ട വീര്യം അവനില്‍ നിറഞ്ഞു നില്ക്കുന്നു. ചിത്രത്തിന്‍റെ സംഗീതം ചെയ്തിരിക്കുന്നത് സിറിള്‍ മോറിന്‍ ആണ് തിരക്കഥ നാദര്‍ റിസ്കിന്‍റേതാണ്. ടൊറന്‍റോ, ലണ്ടന് ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ ചിത്രമാണ് സൈത്തൂന്‍