Monday 11 February 2019

അനുഭവത്തിന്റെ ഊടും പാവും കഥകളിൽ

വായനാനുഭവം

സിവി ശ്രീരാമന്റെ കഥകളും ജീവിതവും

സി വി ശ്രീരാമന്റെ ജീവിതം പോലെ തന്നെ കഥകളും അനുഭവത്തിന്റെ തീച്ചൂളയിൽ നിന്നും കാച്ചിയെടുത്തവയാണ്. ഒരു വലിയ യാത്രയായിരുന്നല്ലോ ശ്രീരാമേട്ടന്റെ ജീവിതം. വിവിധ ഇടങ്ങളിൽ മാറി മാറിയുള്ള ജീവിതം കഥയും അതുപോലെ ജീവിതത്തിന്റെ കടുത്ത യാഥാർത്യ . സിലോണില്‍ ജനിച്ച്,കേരളത്തില്‍ വളര്‍ന്ന് മംഗലാപുരത്തും മദിരാശിയിലുമൊക്കെ പഠിച്ച് കല്‍ക്കട്ടയില്‍ ആന്തമാന്‍ദ്വീപുകളില്‍ ജോലിചെയ്ത് അവസാനം  കേരളക്കരയില്‍ തിരിച്ചെത്തി ഏറെകാലം അഭിഭാഷകനായി  ഒപ്പം പൊതുപ്രവര്‍ത്തകനായി. ഏറെ കാലം പഞ്ചായത്ത് പ്രസിഡണ്ടായി ബ്ലോക്ക് പ്രസിഡണ്ടായി അങ്ങനെ വിവിധങ്ങളായ മേഖലകളില്‍ തന്റേതായ വെക്തിമുദ്ര പതിപ്പിക്കുകയും  കഥകള്‍ എഴുതി തീവ്രമായ മനുഷ്യാനുഭവങ്ങള്‍ എഴുത്തിലൂടെ അനുഭവിച്ച അത്ഭുതപ്പെടുത്തിയ ഒരാളാണ്   ശ്രീരാമേട്ടന്‍ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന സി വി ശ്രീരാമന്‍.
ഓരോ കഥകളും ജീവിതത്തിന്റെ നേര്ചിത്രങ്ങള്‍ ആയിരുന്നു കേരളത്തിന്റെ ഗ്രാമഭംഗിയും ഉള്‍നാടന്‍ തനിയും ജീവിതവും അതിന്റെ ആഴത്തില്‍ വരച്ചുവെച്ച *കുരുതി*, കഥ മുഴുമിപ്പിക്കാതെ പോയ വഴിപോക്കനേ തടഞ്ഞു നിര്‍ത്തി പരിഭവിക്കുന്ന വൃദ്ധനെ അവതരിപ്പിച്ച പുതുമയില്ലാത്ത നഗരം,
ഒരു വാച്ചിലൂടെ ജീവിതത്തിന്റെ തീവ്രാനുഭവങ്ങള്‍ പങ്കുവെക്കുന്ന *ഉര്‍ലോസ്, വാസ്തുഹാര', 'ചിദംബരം*, 'ഇരിക്കപ്പിണ്ഡം' റെയിൽ‌വേ പാളങ്ങൾ, 'പൊന്തന്‍മാട'*, അങ്ങനെ എത്ര കഥകള്‍, പുസ്തകങ്ങള്‍, 
ലോകത്തെ എല്ലാ അഭയാര്‍ഥികള്‍ക്കും ഒരേ മുഖമാനെന്നും ആരെ വേദനയാണെന്നും പറയുന്ന എല്ലാകാലത്തും പ്രസക്തമായ ഒരു കഥയാണ്  *വാസ്തുഹാര* വിഭജനകാലത്ത് അവിഭക്ത ഇന്ത്യയിൽ, തുടർന്ന് ബംഗാളിൽ,പലസ്ഥീനിൽ, ചെച്നിയയിൽ, കാബൂളിൽ, ഗുജറാത്തിൽ, ശ്രീലങ്കയിൽ, ഇറാഖിൽ, ആഫ്രിക്കയിൽ ഈയിടെ സിറിയയില്‍ അഭയാര്‍ഥി പ്രവാഹം ലോകത്താകമാനം പറന്നു കിടക്കുന്ന ഒന്നാണ് അവയെ ഈ കഥ പ്രതിനിധീകരിക്കുന്നു. ഈ കഥയിലെ വേണു, ആരതി, അങ്ങനെ മനസ്സില്‍ നിനും മായാത്ത കഥാപാത്രങ്ങള്‍ വാസ്തുഹാരയും 
*മങ്ക്റ* എന്ന കഥ, ആനയെ നോക്കുന്ന മങ്ക്റയുടെ അവസാനം നൽകുന്ന വേദന നമ്മെ വല്ലാതെ അസ്വസ്ഥപ്പെടുത്തും. സ്വന്തം നാട്ടിലേക്ക് പോകാമെന്ന പ്രതീക്ഷയെ പരമാവധി ചൂഷണം ചെയ്യുന്ന കമ്പനിക്ക് മങ്ക്റ എന്ന ഒരു മനുഷ്യനെ പരിഗണിക്കുന്നേയില്ല. 
*പുറംകാഴ്ചകൾ* എന്ന കഥയിൽ  അവസാന ഭാഗത്ത്  പറയുന്ന ആ ഒരൊറ്റ വരി  മതി *"അപ്പോൾ അതുവരെവെറുപ്പ് മാത്രം ജനിപ്പിച്ച അജ്ഞാതനായ ആ  മനുഷ്യനുവേണ്ടി അയാളുടെ മനസ്സ് ഒരു ഒരിറ്റ് കണ്ണീരു വാർത്തു"* ഒരു യാത്രയിൽ നടക്കുന്ന സംഭവങ്ങളാണ് കഥ ഓർത്തെടുക്കുന്നു ചില നിമിഷങ്ങൾ ഓരോരുത്തരിലും അവരുടേതായ സന്തോഷവും സങ്കടവും കടലോളം അലയടിക്കുന്നു എന്നും പക്ഷെ മറ്റൊരാൾക്ക് അത് മനസിലാക്കാൻ അതിനനുസൃതമായ ഒരു സന്ദർഭം രൂപപ്പെടുന്നത് വരെ അയാളിൽ നിന്നും നമുക്ക് എതിരെ എന്ന് തോന്നുന്ന ഓരോന്നും അയാളിലെക്കുള്ള നമ്മുടെ അകലം കൂട്ടുമെന്നും എന്നാൽ സത്യം അറിയുമ്പോൾ നമ്മളിൽ ഉണ്ടാകുന്ന വികാരം?  അതാണ് ആ അവസാന വരി നഷ്ടപ്രണയം ഓർത്ത് യാത്ര നടത്തുന്ന ഒരാളിൽ നിന്നും ഉള്ള ഓർമകളിലൂടെയാണ് കഥ ഒരു ബസ് യാത്ര. അസ്വസ്ഥനായ ഒരു മനുഷ്യൻ അയാൾക്ക് യാത്രയിലെ ശബ്ദങ്ങളും ചോദ്യങ്ങളും ഒന്നും സ്വീകരിക്കാനോ അതിനു മറുപടി പറയാനോ മാറ്റുന്ന മാനസികാവസ്ഥയിൽ അല്ല അതെന്തുകൊണ്ടാണ് എന്ന് അവസാനം അയാൾ ബസ്സിറങ്ങി ഓടുമ്പോൾ മാത്രമാണ് ബസ്സിലെ എല്ലാവരും തിരിച്ചറിയുക. കേരള കഫെ എന്ന സിനിമയിൽ ഒരു കഥ ഇതായിരുന്നു ശ്രീനിവാസനും മമ്മുട്ടിയും അഭിനയിച്ച ഈ ഭാഗം സംവിധാനം ചെയ്തത് ലാൽ ജോസായിരുന്നു.  
രതിയും ലഹരിയും തീർത്ത ബാബുവിന്റെ ജീവിതം പറയുന്ന *സ്നേഹത്തിന്റെ നെല്ലിക്ക* ഒരു നിമിത്തം നമ്മെ ജീവിതത്തിൽ മറ്റു പലതിൽ മാറ്റി നിർത്തും ലഹരിയുടെ ആസക്തിയിൽ ഇല്ലാതാകുന്ന ബാബുവിൻേറയും കുമയുടെയും കഥയാണ് ഇത്. 

ചിദംബരവും 'പൊന്തന്‍മാടയും വാസ്തുഹാരയും  വെള്ളിത്തിരയിലും മികച്ച കലാസൃഷ്ടിയായി മാറി. ശ്രീലങ്കയും കൊൽക്കൊത്തയും ആന്തമാനും തമിഴ്‌നാടും പശ്ചാത്തലമായുള്ളതാണ്. പ്രവാസവും ഒറ്റപ്പെടലും അദ്ദേഹത്തിന്റെ കഥകളിലെ പ്രധാന വിഷയങ്ങളും അവിടുത്തെ ജീവിതകഥാപാത്രങ്ങളും നമ്മെ പുതിയ തലത്തിലേക്ക് നയിക്കപ്പെടുന്നു. ഒരുപാട് കഥകള്‍ എഴുതി എങ്കിലും ഓരോ കഥകളും വ്യത്യസ്ഥമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നതാണ് സിവി ശ്രീരാമന്റെ പ്രസക്തി.   
എഴുത്തുകാരന് രാഷ്ട്രീയം വേണം എന്ന് മാത്രമല്ല സജ്ജീവ രാഷ്ട്രീയത്തില്‍ ഇറങ്ങി പ്രയോഗത്തെ സ്വീകരിക്കാനും തയ്യാറായാല്‍ മാത്രമേ ജനപക്ഷത്ത് നിന്നെഴുതാന്‍ കഴിയൂ എന്ന് സി വി ശ്രീരാമന്‍ കഥകളിലൂടെയും രാഷ്ട്രീയ ജീവിതത്തിലൂടെയും തെളിയിയിച്ചു. ഗാലറിയില്‍ ഇരുന്ന കളി കാണുന്ന ഒരാളായല്ല മറിച്ച് ജനത്തോടൊപ്പം നിന്ന് എഴുതാനാണ് അദ്ദേഹം ഇഷ്ടപെട്ടത് 
 1983-ൽ കേരള സാഹിത്യ അക്കാദമി അവാർഡും, ശ്രീരാമന്റെ കഥകൾ എന്ന ചെറുകഥാ സമാഹാരത്തിന് 1999-ൽ കേന്ദ്ര സാഹിത്യ അക്കാദമിപുരസ്കാരവുംലഭിച്ചിട്ടുണ്ട്. വാസ്തുഹാര എന്ന ആദ്യ ചെറുകഥാസമാഹാരത്തിനു ശക്തിഅവാര്‍ഡും കേരളസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ഇഷ്ടദാനം എന്ന കഥയ്ക്ക് വി.പി.ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡും അടക്കം നിരവധി പുരസ്കാരങ്ങള്‍. ലഭിച്ചിട്ടുണ്ട്  
1979 മുതല്‍ രണ്ടു തവണയായി 12 വര്‍ഷം കുന്നംകുളത്തിനടുത്ത പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. 1995 മുതല്‍ മൂന്നുവര്‍ഷം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ മുന്‍നിരക്കാരനായിരുന്ന ശ്രീരാമന്‍ 1988-91 കാലഘട്ടത്തില്‍ കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗമായിരുന്നു. മരിയ്ക്കുമ്പോള്‍ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കുന്നംകുളം, ചാവക്കാട് ബാര്‍ അസോസിയേഷനുകളുടെ പ്രസിഡന്റായിരുന്നു. മലയാള സാഹിത്യത്തിനു സി വി ശ്രീരാമന്‍ ചെറുകഥയിലൂടെ നല്‍കിയ സംഭാവന വളരെ വിലപെട്ടതാണ്, മലയാള ചെറുകഥയെ ലോക നിലവാരത്തിലേക്ക് പ്രതിഷ്ഠിക്കാന്‍ അദ്ദേഹത്തിന്‍റെ തൂലികക്കായി. ലളിതമായിരിക്കുക എന്നത് അത്ര ലളിതമല്ല എന്നദ്ദേഹം കഥകളിലൂടെ തെളിയിച്ചു. സിവി ശ്രീരാമന്റെ കഥകളെ കുറിച്ച് പറഞ്ഞാൽ തീരില്ല. ജീവിതവും കഥയും ഇനിയും ഏറെ പറയാനുണ്ട് 
2007 ഒക്ടോബർപത്തിനാണ് ആ വലിയ എഴുത്തുകാരന്‍ അനുഭവങ്ങള്‍ ഇല്ലാത്ത ലോകത്തേക്ക് പൊന്‍തൂലികയുമായി പോയത്.

No comments:

Post a Comment