Saturday 10 August 2013

"വിങ്ങലോടെ, തിരിച്ച്, ഒറ്റയ്ക്ക്"

 സിനിമ

 
ഹജ്ജ് കഴിഞ്ഞ് ഓരോരുത്തരായി തിരിച്ചു വരുന്നതും നോക്കി റിഡ കാത്തിരിക്കുകയാണ്. അവിടെ നിന്നും പരിച്ചയപെട്ടവരും കൂടെ പോയവരും എല്ലാവരും തിരുവന്നിട്ടും പിതാവ് മാത്രം തിരിച്ചു വരുന്നില്ല. അവന്‍ കാത്തിരുപ്പ് അവസാനിപ്പിച്ചു മക്കയിലേക്ക് തിരിക്കുന്നു. തിരക്കുകള്‍ക്കിടയില്‍ അവന്‍ പിതാവിനെ തിരക്കുയാണ്. തിരക്കിന്‍ അവന്‍ അസ്വസ്ഥനാകുന്നു. പട്ടാളം അവനെ തിരക്കില്‍ നിന്നും പിടിച്ചു കൊണ്ടുപോകുന്നു. അവസാനം അവനെ അവര്‍ തണുത്തുറഞ്ഞ മോര്‍ച്ചറിയിലേക്ക് കൊണ്ട് പോയത്. വെള്ള പുതച്ച മയ്യെത്തുകള്ക്കിടയിലേക്ക് എന്നതിനാണ് കൊണ്ടുവന്നതെന്ന് റിഡക്ക് മനസിലാകുന്നില്ല. എന്നാല്‍ അതിലെ ഒരു വെളുത്ത തുണിക്കടിയില്‍ തണുത്തുറഞ്ഞു തന്റെ പിതാവ് ഉണ്ടെന്നറിയുന്നതോടെ അവന്‍ ആകെ തളരുന്നു തൊട്ടടുത്ത ദിവസം വരെ താന്‍ ഏറെ ശല്യം ചെയ്തിരുന്ന ബാപ്പയുടെ ശരീരം ഇപ്പോള്‍ അനക്കമില്ലാതെ!
രു അച്ഛനും മകനും തമ്മിലുള്ള തീവ്രമായ ബന്ധത്തിന്റെ കഥ പറയുന്ന ഇസ്മില്‍ ഫറൂക്കിയുടെ ദി ഗ്രാന്‍ഡ്‌ വോയേജ് എന്ന മൊറോക്കന്‍ ഫ്രഞ്ച് ചിത്രം നല്കുന്ന സന്ദേശം വളരെ വലുതാണ് വിശുദ്ധ തീര്‍ത്ഥാടനമായ ഹജ്ജിനായി തെക്കന്‍ ഫ്രാന്‌സി്ല്‍ നിന്നും കാറില്‍ പുറപ്പെടുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. നിരവധി രാജ്യങ്ങള്‍ കടന്ന് ആയിരക്കണക്കിന് മൈലുകള്‍ താണ്ടിയാലെ മക്കയിലെത്തൂ. കഠിനമായ ഈ തീര്ഥാടനം ഒരു മുസല്മാനെ സംബന്ധിച്ച് വളരെ പ്രധാനപെട്ടതും അവന്റെ ജീവിത ലക്ഷ്യങ്ങളില്‍ ഒന്നുമാണ്. ഇവിടെ പിതാവിന്റെ തീരുമാനത്തെ കുടുംബത്തിന്റെ പിന്തുണയുണ്ട് എങ്കിലും കാറിലാണ് യാത്ര എന്നതിനാല്‍ അവര്‍ക്ക് ഭയമുണ്ട് മാത്രമല്ല പിതാവിന്റെ ആരോഗ്യസ്ഥിതി മോശവുമാണ്. തന്റെ മൂത്ത മകനുമായി യാത്രക്കൊരുങ്ങിയത് എങ്കിലും യാത്രാരേഖകള്‍ ശരിയാകാതതിനാല്‍ താഴെയുള്ള കൌമാരക്കാരനായ റിഡ എന്ന മകനുമായാണ് പിതാവ് വിശുദ്ധ യാത്രക്കൊരുങ്ങിയത്. എന്നാല്‍ ഇങ്ങനെ ഒരു യാത്രക്ക് തന്നെ പിതാവ് തെരഞ്ഞെടുത്തതില്‍ അവന്‍ ഒട്ടും തൃപ്തനല്ല. കുടുംബത്തിന്റെ നിര്ബന്ധത്തിനു വഴങ്ങി അവനും യാത്രയില്‍ പങ്കാളിയാകുന്നു. പഴയ ഒരു കാറില്‍ അവര്‍ യാത്ര തിരിക്കുകയാണ്.

വിവിധ അതിര്‍ത്തികള്‍ താണ്ടിയുള്ള യാത്രയില്‍ അച്ഛനും മകനും തമ്മിലുള്ള തര്‍ക്കങ്ങള്‍, തന്നെ ഇതിനു വലിച്ചിഴച്ചു കൊണ്ടുവന്നതിലുള്ള നീരസം എല്ലാം പ്രകടമാണ്. പിതാവ് അപ്പോഴൊക്കെ ഈ യാത്രയുടെ പരിശുദ്ധിയെ പറ്റി ഓര്‍മ്മിപ്പിക്കുന്നുണ്ട്. കടുത്ത തണുപ്പില്‍ രാത്രി റോഡരികില്‍ രാത്രിവിശ്രമത്തിനായി നിര്‍ത്തിയിടുമ്പോള്‍ ഇരുട്ടിന്റെ മൂടല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാല്‍ നേരം പുലര്ന്നതോടെ കാറിനെ മുഴുവന്‍ മഞ്ഞുമൂടികഴിഞ്ഞിരുന്നു. അകത്ത് പിതാവ് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുന്നത് അവന്‍ കാണുകയാണ് ഉടനെ പിതാവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ അവന്‍ ശ്രമിക്കുകയാണ് അപ്പോള്‍ അവന്റെ ഉള്ളില ഉറഞ്ഞു കിടക്കുന്ന സ്‌നേഹം നാം തിരിച്ചറിയുന്നു. യാത്രക്കിടയില്‍ സ്വയം പരിചയപ്പെടുത്തി കയറുന്ന യാത്രക്കാരന്റെ സ്വഭാവത്തില്‍ എന്തോ പന്തികേടുണ്ടെന്ന് പിതാവ് മനസിലാക്കുന്നു. എന്നാല്‍ അപ്പോഴേക്കും വാചക കാസര്ത്തിലൂടെ മകനെ അയാള് കയ്യിലെടുത്തു കഴിഞ്ഞിരുന്നു. അവസാനം മകനെ അനാശ്യകേന്ദ്രം വരെ കൂടികൊണ്ടുപോന്നതും പിതാവ് അറിയുന്നു ഉടനെ പിതാവ് അവനെ അടിക്കുകയാണ് രണ്ടു പേരും വിഷമിച്ചു ആ രാത്രി കഴിച്ചു കൂട്ടുന്നു നേരം പുലര്‍ന്നപ്പോള്‍ അറിയുന്നത് തങ്ങളുടെ പണമെല്ലാം അയാള് മോഷിടിച്ചു കൊണ്ടുപോയി എന്നാണ്. പിതാവിന്റെ വാക്കുക്കള്‍ കേള്‍ക്കാതെ താന്‍ കാണിച്ച തെറ്റുകളില്‍ അവന്‍ പശ്ചാതപിക്കുന്നുണ്ട്. തന്റെ പ്രണയിനിയെ ബന്ധപ്പെടാനുള്ള മൊബൈല്‍ അവനറിയാതെ പിതാവ് വലിച്ചെറിയുന്നു യാത്രക്കിടയിലെവിടെയോ ആ മൊബൈല്‍ അനാഥമായി കിടക്കുന്നുണ്ട് എന്ന് അവന്‍ അറിയുന്നില്ല. അവന്റെ തിരച്ചി ലുകള്‍ക്കൊടുവില്‍ അക്കാര്യം പിതാവ് അവനോട പറയുന്നു. അവന്‍ ഏറെ കുപിതനാകുന്നുണ്ട് ഇങ്ങനെ ഇണങ്ങിയും പിണങ്ങിയും ആണ് യാത്ര. ഒരു വൃദ്ധയോട് വഴി ചോദിച്ചപ്പോള്‍ അവര്‍ ഒന്നും മിണ്ടാതെ വണ്ടിയില്‍ കയറുന്നുണ്ട് ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ അവര്‍ സ്വയം അപ്രതക്ഷ്യമാകുകയും ചെക്ക് പോസ്റ്റ് താണ്ടി അവര്‍ പോന്നപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു അതിര്‍ത്തികള്‍ താണ്ടാന്‍ അഭയാര്‍ഥികള്‍ ഇങ്ങനെ പല വിദ്യകളും കാണിക്കാറുണ്ട്. എന്നാല്‍ അവര്‍ ഒന്നും പറയുന്നില്ല. നേരെ പോകാനുള്ള കൈകൊണ്ടുള്ള അക്ഷാന്‍ മാത്രം....
റിഡയും പിതാവും ഒരിടത്ത് വിശ്രമിക്കുമ്പോള്‍ അവന്‍ പിതാവിനോട് ചോദിക്കുന്നുണ്ട്. 'എന്തിനാണ് നമ്മള്‍ ഇങ്ങനെ കഷ്ടപ്പെട്ട് കാറില്‍ വന്നത് വിമാനത്തില്‍ വന്നിരുന്നെങ്കില്‍ എത്ര സുഖമായിരുന്നു' എന്ന്. പിതാവ് ഒന്ന് ചിരിക്കുന്നു. 'മകനെ യാത്ര ചെയ്യാന്‍ നിനക്കൊരു കുതിരയുണ്ട് എങ്കിലും നടന്നാണ് ഹജ്ജിനു പോകാന്‍ കഴിയുക എങ്കില്‍ അതാണ് കൂടുതല്‍ ഉത്തമം, എന്നാല്‍ നിനക്കൊരു കാറുണ്ട് എങ്കിലും കുതിരയില്‍ പോകുന്നതാണ് കൂടുതല്‍ കൂടുതല്‍ ഉത്തമം. എന്നാല്‍ നിനക്ക് പോകാന്‍ വിമാനം തയ്യാറാണ് എങ്കിലും കാറില്‍ പോകുന്നതാണ് കൂടുതല്‍ ഉത്തമം.' പിതാവിന്റെ മറുപടി മകനെ ഏറെനേരം ചിന്തിപ്പിക്കുന്നു. ബാപ്പയും മകനും തമ്മിലുള്ള സംഘര്ഷം ക്രമേണ കുറയുന്നു. മക്ക അടുക്കും തോറും ഒപ്പം തീര്ഥാടകാരുടെ വാഹന വ്യൂഹം നീളുന്നു . വണ്ടി നിറുത്തിയത് മുതല്‍ ഇഹ്‌റാം കെട്ടി പിതാവ് ഹജ്ജിനായ് പിന്നെയങ്ങോട്ട് ഒറ്റക്ക് പോകുകയാണ് തീര്‍ഥാടക സംഘത്തോടൊപ്പം പിതാവ് നടന്നു നീങ്ങുന്നത് റിഡ നോക്കി നില്ക്കുന്നു. അവിടെയാകെ ഇഹ്‌റാം കെട്ടിയ ഹാജിമാരുടെ സമുദ്രമാകുന്നു. തക്ബീറുകള്‍ മുഴങ്ങുന്നു.
ഹജ്ജ് കഴിഞ്ഞ് ഓരോരുത്തരായി തിരിച്ചു വരുന്നതും നോക്കി റിഡ കാത്തിരിക്കുകയാണ്. അവിടെ നിന്നും പരിച്ചയപെട്ടവരും കൂടെ പോയവരും എല്ലാവരും തിരുവന്നിട്ടും പിതാവ് മാത്രം തിരിച്ചു വരുന്നില്ല. അവന്‍ കാത്തിരുപ്പ് അവസാനിപ്പിച്ചു മക്കയിലേക്ക് തിരിക്കുന്നു. തിരക്കുകള്‍ക്കിടയില്‍ അവന്‍ പിതാവിനെ തിരക്കുയാണ്. തിരക്കിന്‍ അവന്‍ അസ്വസ്ഥനാകുന്നു. പട്ടാളം അവനെ തിരക്കില്‍ നിന്നും പിടിച്ചു കൊണ്ടുപോകുന്നു. അവസാനം അവനെ അവര്‍ തണുത്തുറഞ്ഞ മോര്‍ച്ചറിയിലേക്ക് കൊണ്ട് പോയത്. വെള്ള പുതച്ച മയ്യെത്തുകള്ക്കിടയിലേക്ക് എന്നതിനാണ് കൊണ്ടുവന്നതെന്ന് റിഡക്ക് മനസിലാകുന്നില്ല. എന്നാല്‍ അതിലെ ഒരു വെളുത്ത തുണിക്കടിയില്‍ തണുത്തുറഞ്ഞു തന്റെ പിതാവ് ഉണ്ടെന്നറിയുന്നതോടെ അവന്‍ ആകെ തളരുന്നു തൊട്ടടുത്ത ദിവസം വരെ താന്‍ ഏറെ ശല്യം ചെയ്തിരുന്ന ബാപ്പയുടെ ശരീരം ഇപ്പോള്‍ അനക്കമില്ലാതെ! അവനത് ഉള്‌കൊള്ളാന്‍ കഴിയുന്നില്ല. മയ്യത്ത് കുളിപ്പിക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നു. ബാപ്പയുടെ ബാക്കിയായ വസ്ത്രങ്ങളും പെട്ടിയുമായി അവന്‍ ഒറ്റക്ക് മടങ്ങുന്നു...

ബാപ്പയും മകനും തമ്മിലുള്ള സംഘര്ഷകവും അവരുടെ സാഹസികമായ യാത്രയും തുടര്ന്ന് തിരിച്ചുവരാതായ അച്ഛനെ തേടി തിരക്കേറിയ മക്കയിലെ തീര്ഥാഷടകര്ക്കിവടയില്‍ ഉള്ള അന്വേഷനംവും ബാപ്പ നഷ്ടമായതോടെ മകന്‍ ഒറ്റയ്ക്ക് തിരിക്കേണ്ടി വരുന്നതിന്റെ അവസ്ഥയും തീവ്രമായി ചിത്രീകരിക്കാന്‍ ഇസ്മില്‍ ഫറൂക്കിക്ക് ആകുന്നു. ഇസ്മില്‍ ഫറൂക്കിതന്നെയാണ് ഇതിന്റെ രചയും നിര്‍വഹിച്ചിരിക്കുന്നത്. 2004 ല്‍ ഇറങ്ങിയ ദി ഗ്രാന്‍ഡ്‌ വോയേജ്' ടോറെനടോ, വെനീസ് തുടങ്ങി നിരവധി അന്താരാഷ്ട്ര ചലചിത്രമേള കളില്‍ ഏറെ ശ്രദ്ധേനേടിയിരുന്നു. പിതാവായി അഭിനയിച്ചിരിക്കുന്നത് മുഹമ്മദ് മാജ്ദ് ആണ് പക്വമായ അഭിനയപാടവം കൊണ്ട് തീര്ത്തും കഥാപാത്രത്തെ ഉള്‍കൊള്ളാന്‍ അദ്ദേഹത്തിനാകുന്നു. റിഡയായി മകന്റെ വേഷം ചെയ്തത് നിക്കോളാസ് സെസലെ യാണ് ( Nicolas Cazalé – Réda). മികച്ച അഭിനയം കൊണ്ട് ഈ സിനിമയെ സജ്ജീവമാകിയ ഈ നടന്റെ പ്രകടനത്തെ പറ്റി കൂടുതല്‍ പറയേണ്ടതില്ല. 108 മിനുട്ടുള്ള ഈ ചിത്രം നമ്മുടെ മനസിനെ പിടിച്ചുകുലുക്കുന്നുണ്ട്
=====================================================
nellu.netൽ 2013 ആഗസ്റ്റ്‌ ലക്കത്തിൽ വന്ന കോളം 
http://www.nellu.net/component/content/article/752.html

No comments:

Post a Comment