Wednesday 8 April 2015

യാത്രാവസാനം

കവിത













ച്ചപ്പാടില്ലാതെ
ഒന്നവസാനിപ്പിക്കാൻ
ആരുടെ യൊക്കെ
കാലുപിടിക്കണം.


ഒറ്റക്കുതിപ്പിൽ
തീരുന്നതാണെങ്കിലും
കുതിക്കാനാവാതെ
വിയർക്കുന്നു
കൂർത്ത നോട്ടങ്ങൾ,
കാതു തുളക്കുന്ന
കുത്തുവാക്കുകൾ
കുതിപ്പിനാക്കം കൂട്ടുന്നു.
എന്നാലും
ദൈവത്തിന്റെ നോട്ടം-
പോലെ ചില കുഞ്ഞുക്കണ്ണുകൾ,
ജീവിത ത്തോളം
ആഴമുള്ള ചില വിളികൾ,
മന്ദമാരുത നെ തോൽപ്പികുന്ന
സ്നേഹസ്പർ ശം,
പിന്തിരിപ്പിക്കാൻ ഇങ്ങനെ
പലതും....


ക്ലാവുവീണ ജീവിത ത്തെ
ഇനിയും ഞാനെത്ര തവണ
തേച്ചു മിനുക്കണം.


ഒരു തുണ്ട്‌ ഭൂമിയിൽ
ഒതുക്കിവെക്കാൻ
ഇന്നീ ശരീരം ആവുന്നില്ല,
തിരിച്ചെടുക്കാൻ ഞാനയച്ച
നിവേദനങ്ങളത്രയും
മഴയായും മഞ്ഞായും
ആകാശത്ത്‌
നീ കീറിയെറിഞ്ഞല്ലോ...


മടുത്തവ രെ വിട്ട്‌
നീ കൊതിച്ചവ രെ
കൊത്തിയെടുക്കുന്നു.


തരിക
നിന്റെയൊടിച്ചുമടക്കിയ
ആകാശത്തിലൊരിടം.


യാത്രയുടെ അവസാനത്തിലെങ്കിലും
നിന്നെ ഞാൻ ക ണ്ടെത്തും.
നിനക്കു മുന്നിൽ
ഞാനെ ന്റെ ജീവിതം
ചോദ്യമായി തൂക്കിയിടും.

________________________

No comments:

Post a Comment