Sunday 13 January 2019

ചേറപ്പായി കഥകൾ

വായനാനുഭവം
ഐപ്പ് പാറമേലിന്റെ ചേറപ്പായി കഥകളിലൂടെ 

കാമ്പുള്ള ഹാസ്യത്തെ കഥയിൽ കൂട്ടിച്ചേർത്തു ഒരേ സമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന കഥകളാണ് ഐപ്പ് പാറമേലിന്റെ കഥകൾ ചേറപ്പായി വക്കീൽ ഒരു കാലഘത്തോടൊപ്പം സഞ്ചരിക്കുകയും വായനക്കാരിൽ മായാതെ നിറഞ്ഞു നിന്നതുമാണ്, തൃശൂരിന്റെ ഭാഷയുടെ  കൊളോക്കിയൽ സവിശേഷത കഥകളിൽ നിറയുന്നു ഒപ്പം ജീവിതത്തെ ആത്മാര്ഥതയുടെ തൊടുന്ന കഥകളും കൂടിയാകുന്നു. ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക്‌ ഇറങ്ങുന്ന രീതിയാണ് ചേറപ്പായി കഥകൾക്ക്. 
മാത്തുണ്ണി  കുഞ്ഞിത്താണ്ടാ ദമ്പതികളിൽ പിറന്ന ചേറപ്പായി. വിഷവിത്തെന്നു മാത്തുണ്ണിയമ്മാൻ... മാത്തുണ്ണി പുരാണം തുടങ്ങുമ്പോൾ ചേറപ്പായിയെ കുറിച്ചുള്ള ഒരു ചിത്രമിതാണ്. ചേറപ്പായിക്ക് കിട്ടുന്ന ഓരോ ചൂരൽ കഷായവും കുഞ്ഞിത്തണ്ടയെ   കരയിപ്പിച്ചുകൊണ്ടിരുന്നു മാതാവിന് മെഴുകുതിരി കത്തിച്ചു ഉണ്ടായ ചേറപ്പായി നിരയാകും എന്ന് തന്നെ കുഞ്ഞിത്തണ്ടയുടെ മാതൃഹൃദയം പറഞ്ഞു. ചേറപ്പായിയുടെ പിതാവ് മാത്തുണ്ണിയുടെ ജീവിതത്തെ കുറിച്ചാണ് മാത്തുണ്ണി പുരാണം എന്ന കഥ. രണ്ടു കഥാപാത്രങ്ങളുടെ വ്യത്യാസങ്ങൾ നമുക്കതിൽ കാണാൻ ആകും 
 ചേറപ്പായിടെ വികൃതികാലമാണ് രോഗിയും വൈദ്യനും എന്ന ഭാഗത്ത്. ചേറപ്പായിക്ക് പരീക്ഷയിൽ ഫസ്റ്റ് ക്‌ളാസ്സ് കിട്ടുക എന്നത് അത്ഭുതം ആയിരിന്നു ഒരിക്കലും ജയിക്കാൻ സാധ്യത പോലുമില്ലാത്ത  ശങ്കരങ്കുട്ടി ജയിച്ചത്  ചേറപ്പായിയെ  ഓടിച്ചിട്ട് പിടിച്ചു പറഞ്ഞ ശങ്കരന്കുട്ടിയോടു ചേറപ്പായി ചോദിക്കുന്നുണ്ട് അപ്പോൾ ഞാനോ?. അവർ ഒന്നിച്ചു വേലുക്കുട്ടി മാഷിനെ കാണുന്നു അപ്പഴാണ് തനിക്ക് ഫസ്റ്റ്ക്ലാസുണ്ടെന്ന് ചേറപ്പായി അറിയുന്നത്    അപ്പോൾ ഊഹിക്കാമല്ലോ  ചേറപ്പായി കുസൃതികൾ.  ചേറപ്പായിയുടെ കള്ളുകുടിയാരംഭമാണ് അന്തിക്കളള് എന്ന ഭാഗത്തിൽ. 
*"നിലാവുപോലുള്ള പൂമണൽ വിരിച്ച തറ. ഓല കൊണ്ടുള്ള ചുവരുകൾ. അകത്തുകയറിയിരിക്കുമ്പോൾ, മുന്നിൽ കള്ളു കുപ്പികൾ. മായം ചേർക്കാത്ത അന്തിക്കളള്"* ഇങ്ങനെ ഒഴുകുന്ന ഒരു തുടർച്ചയാണ്   ചേറപ്പായി  കഥകൾ തൃശൂർ ഭാഷയുടെ ലാളിത്യവും കൊളോക്കിയൽ ഭംഗിയും ഐപ്പ് പാറമേൽ എന്ന എഴുത്തുകാരന്റെ സ്വതസിദ്ധമായ  ശൈലിയും ചേരുമ്പോൾ ചിരിയോടൊപ്പം ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് നമ്മെ എത്തിക്കുന്നു. വായിക്കുംതോറും ഹരമായി മരുന്ന് ഒരു കഥാ പരമ്പരയാണ് ചേറപ്പായി കഥകൾ. വായിക്കാതെ പോകരുത് ചേറപ്പായി കഥകൾ മാത്രം നമ്മുടെ ജീവിതത്തോട് രസകരമായി ചേർന്ന് നില്കും ചേറപ്പായി. 

No comments:

Post a Comment