Sunday 6 January 2019

കാലത്തോട് സംവദിക്കുന്ന മുകുന്ദൻ കഥകൾ

കഥകൾ: വായനാനുഭവം



മലയാള കഥയിൽ ആധുനികതയുടെ വേരോട്ടത്തിന് തുടക്കമിട്ട മയ്യഴിയുടെ കഥാകാരൻ എം മുകുന്ദന്റെ കഥകൾ പലതും അതാത് കാലത്തിന്റെ രേഖപ്പെടുത്തലാണ്. എന്നാൽ കാലങ്ങൾ കഴിഞ്ഞു വായിക്കുമ്പോൾ വായിക്കുന്ന കാലത്തോടും കൂട്ടികെട്ടാൻ കഴിയുന്നു എന്നതാണ് ഒരു പ്രത്യേകത. ആദ്യ കാലത്ത് എഴുതിയ *അമ്മമ്മ* കഥ തന്നെ എടുക്കാം അമ്മമ്മയിൽ നിന്നും പഴയ കാലത്തോട് കൂട്ടികെട്ടാൻ പാകത്തിൽ ഉള്ള ഉത്തരം പ്രതീക്ഷിച്ചു പുതിയ കാലമല്ലേ അമ്മമ്മേ ഇത്രയൊക്കെ സാധിക്കൂ എന്നു പറയാൻ ചെല്ലുന്ന മകനോട്‌ ഏറ്റവും പുതിയകാലത്തെ പ്രതിനിധിയായി ചെല്ലാൻ പറയുന്ന അമ്മമ്മയെയാണ് കാണുന്നത്. 
മലയാളത്തിലെ ഏറ്റവും മികച്ച കഥകളിൽ ഉൾപ്പെടുന്ന കഥയാണ് *ദൽഹി1981* ഒരു സിനിമ പോലെ ആസ്വാദിക്കുകയും എന്നാൽ പിന്നെ നമ്മെ ആലോസരപ്പെടുത്തുകയും ചെയ്യുന്ന കഥ. ഒരു ദൃശ്യം കാണുന്നപോലെയാണ് കഥയുടെ ആഖ്യാനം. ഫ്‌ളാറ്റിന്റെ ജനലിലൂടെ നോക്കുമ്പോൾ നീണ്ടുകിടക്കുന്ന ഇടുങ്ങിയ തെരുവ് അതിലൂടെ നടന്നു വരുന്ന ഒരു യുവതിയും യുവാവും അവർ ഈയിടെ കല്യാണം കഴിഞ്ഞവർ ആയിരിക്കണം  സുന്ദരിയായ പെണ്ണ് പെട്ടെന്നു മൂന്നുപേർ അവരെ കടന്നു പിടിക്കുന്നു, യുവാവിനെ അടിച്ചിട്ട് അവർ ആ യുവതിയെ ബലാത്സംഗം ചെയ്യുന്നു. എന്നാൽ ജനലിൽ കൂടി നോക്കുന്നവർ അത് സിനിമ കാണുന്ന പോലെ അടുത്തത് എന്തെന്ന ആകാംഷയോടെ കാണുന്നു. ജനൽ കാഴ്ചകൾ ഇന്ന് സ്‌ക്രീനിൽ ആയെന്നു മാത്രം നമുക്ക് വലിയ മാറ്റങ്ങൾ ഒന്നും ഇല്ല 
ബാബരി മസ്ജിദ് തകർക്കപ്പെട്ട ത്തിനു ശേഷം എഴുതപെട്ട കഥയാണ് *അപനിർമ്മാണം* . നിങ്ങൾക്കിപ്പോ എന്താ പണി എന്ന് ചോദിക്കുമ്പോൾ പള്ളിപൊളിക്കൽ എന് പറഞ്ഞവസാനിക്കുന്ന ഭാഗം ഇന്ത്യൻ രാഷ്ട്രീയ അവസ്ഥയെ കാണിക്കുന്നു.
*കൈകുമ്പിളിലെ വെള്ളം* ഏറെ വിമർശനം ഏറ്റുവാങ്ങിയ കഥ "മനുഷ്യന്റെ ഇറച്ചി  കിട്ടിയിരുന്നു എങ്കിൽ അതും തിന്നേനേ" എന്ന സംഭാഷണം കാനിബളിസത്തെ  പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അന്ന് വിമര്ശിക്കപ്പെട്ടത്. 
*ഫോട്ടോ* ഈ കഥ പീഡനകാലം തുടരുന്ന കാലത്തോളം പ്രസക്തമാണ് കുട്ടികളുടെ വലിയ ആഗ്രഹമായ ഫോട്ടോ എടുത്ത് പൈസ കൊടുക്കാൻ ഇല്ലാതായപ്പോൾ അതിനെ ചെറിയ പെൺകുട്ടിയുടെ ഫോട്ടോ നഗ്‌നമായി എടുത്ത് സ്റ്റുഡിയോകാരൻ ആ സാഹചര്യത്തെ മുതലെടുക്കുന്നു... അഞ്ചു വയസുള്ള കുട്ടി, പ്ലാസ്റ്റിക്, സിംഹവാലൻ, തട്ടാത്തി പെണ്ണിന്റെ കല്യാണം.... മുകുന്ദൻ കഥകൾ തീരുന്നില്ല. 
ഇനിയും ഏറെ...


കണ്ണാടി ഓൺലൈൻ മാഗസിനിൽ 14/ 12/ 2018 ൽ വന്നു 

No comments:

Post a Comment