Sunday 6 March 2016

മുളങ്കാടുകളുടെ സംഗീതം നിലക്കുമോ


പാഴ്മുളം തണ്ടിൽ പാട്ടിന്റെ പാലാഴി തീർക്കാൻ പാകത്തിൽ പ്രകൃതി അനുഗ്രഹിച്ചു നല്കിയ ഒരു സസ്യമാണ് മുള. പുല്ലിന്റെ വർഗത്തിൽ പിറക്കുകയും എന്നാൽ വൻ വൃക്ഷത്തേക്കാൾ ഉയരത്തിൽ വളരുകയും ചെയ്യുന്ന ഈ വൻപുല്ല് ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്. പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ്‌ മുള. ഇതൊരു ഏകപുഷ്പിയാണ്. ഇതിലെ ഏറ്റവും വലിയ ഇനമായ ഭീമൻ മുളകൾക്ക് 80 അടിയോളം ഉയരമുണ്ടാകുംചില ഇനങ്ങൾ എല്ലാ വർഷവും, ചിലവ ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കാറുള്ളൂ. വേനൽകാലത്ത് വനത്തിൽ അവശേഷിക്കുന്ന പ്രധാന ഭക്ഷണമാണ് മുള. ഇളംപച്ച നിറത്തിലുള്ള ഇവയുടെ പൂക്കൾ വളരെ ചെറുതാണ്. മുളയുടെ ഫലത്തിന് ഗോതമ്പുമണിയോടാണ് കൂടുതൽ സാദൃശ്യം. ആദിവാസികളുടെ ജീവിതത്തോട് ഏറെ ചേർന്ന് നില്ക്കുന്ന ഒരു സസ്യമാണ് മുള ഇന്ത്യയിലെ പലയിടങ്ങളിലും ഈ സസ്യം വംശനാശം നേരിടാതെ നിലക്കുന്നതിന്റെ പ്രധാന കാരണം ആദിവാസികളും മുളയെ അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായാതിനാലാണ്. 

അവർ മുളകൊണ്ട് നിരവധി ഇന്ത്യയുടെ വടക്കുകിഴക്കൻമേഖലയിലെ ആദിവാസികൾ മുളകൊണ്ടുള്ള ഭാരം കുറഞ്ഞ വീടുകളുണ്ടാക്കുന്നു. എന്നാൽ മുള പൂത്ത് വിത്തുണ്ടാകുന്ന കാലം ഒരു നിർഭാഗ്യകരമായ ഒന്നായി പലയിടങ്ങളിലും കണക്കാക്കുന്നവരും ഉണ്ട് . എലികൾ ഈ വിത്ത് തിന്നാനായി ധാരാളമായി എത്തുകയും വിത്തുകൾ തീരുന്നതോടെ അവ മറ്റു വിളകൾ ആക്രമിക്കാനാരംഭിക്കുകയും ഇതുവഴി വൻ ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നതായിരിക്കണം ഇതിനു  കാരണം വയനാട്ടിൽ ഉറവ് എന്ന കൂട്ടായ്മ നടത്തിയ വിപ്ലവകരമായ മുന്നേറ്റം ഇന്ത്യയിലും ലോകത്താകമാനവും  മുല ഉത്പന്നങ്ങൾക്ക് മൂല്യം നല്കാൻ സഹായിച്ചിട്ടുണ്ട് ഇന്ന് പല ഗവേഷണങ്ങളും മുളയെ അടിസ്ഥാനമാക്കി നടക്കുന്നുണ്ട്. അതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നു മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ എല്ലാ വർഷവും സെപ്റ്റംബർ 18-നാണ് ലോക മുള ദിനം ആചരിക്കുന്നു. വേൾഡ് ബാംബൂ ഓർഗനൈസേഷനാണ് ഈ ദിനാചരണം ആരംഭിച്ചത്.  കേരളീയ ജീവിതത്തോട് ചേർന്ന് നില്ക്കുന്ന നിരവധി ഉൽപന്നങ്ങൾ മുളകൊണ്ട് നിര്മ്മിക്കുന്നവയുണ്ട്. ഇന്നതിന്റെ സ്ഥാനം പ്ലാസ്റ്റിക് ഏറ്റെടുത്തതോടെ കുടിൽ വ്യവസായമായിരുന്ന മുള ഉല്പന്നങ്ങളുടെ ഉപയോഗം കുറഞ്ഞു വന്നു. കേരളത്തിലെ കാർഷികവൃത്തിയിൽ മുളകൾകൊണ്ടു നിർമ്മിച്ച കുട്ടവട്ടിപരമ്പ്, പലതരം മുറങ്ങൾ  ഉപകരണങ്ങൾക്ക് വിപണി സാധ്യത ഇല്ലാതായി. മുളകൊണ്ട് നിർമ്മിച്ച അളവുപാത്രങ്ങളും പാചകോപകരണങ്ങളും ഒരുകാലത്ത് നമ്മുടെ വീടുകളിലെ പ്രധാനഇനങ്ങൾ ആയിരുന്നു  ടൂറിസത്തിന്റെ ഭാഗമായി മുള കൊണ്ട് നിര്മ്മിക്കുന്ന കരകൌശല വസ്തുക്കളും ഫർണീച്ചർ തുടങ്ങിയവക്കും ഇന്ന് പ്രചാരം ഏറി വരുന്നു എന്നത് ആശ്വാസം തന്നെ. ഒരുകാലത്ത് മുളംകാടുകളാൽ സമൃദ്ധമായിരുന്ന വയനാട്ടിൽ നിന്നും ഗ്വാളിയോർ റയോണ്‍ ഫാക്ടറിയിലേക്കും കടലാസ് നിർമാണത്തിനായും വെട്ടി കൊണ്ടുപോകാൻ തുടങ്ങിയതോടെ മുളകളുടെ കഷ്ടകാലം തുടങ്ങി, ഇന്ന് വംശനാശം നേരിടുന്ന സസ്യങ്ങളുടെ പട്ടികയിൽ മുളയും ഉണ്ട്   ഇതുകൊണ്ടുണ്ടാക്കുന്നു. അളവുപാത്രങ്ങളും പാചകോപകരണങ്ങളും ഒരുകാലത്ത് നമ്മുടെ വീടുകളിലെ പ്രധാനഇനങ്ങൾ ആയിരുന്നു. ഇന്ന് മുള നമുക്ക് ഒരു ശല്യകാരനാണ്. വംശനാശം നേരിടുന്ന ഏറ്റവും വലിയ പുല്ലിനെ വെറും പുല്ലായി കാണാതെ സംരക്ഷിച്ചു നിറുത്തേണ്ടത് ആവശ്യമാണ്‌. 


---------------------------------------------------------------------------------------------------------------------
ഗള്‍ഫ് സിറാജ് ദിനപത്രം ഞായറാഴ്ചയില്‍  പച്ചമരം എന്ന കോളത്തില്‍ വന്നത് 

No comments:

Post a Comment