Friday 13 December 2013

വെടിയൊച്ചകള്‍ക്കിടയിലെ ഒലീവ് തൈ

സിനിമ 

"പരേതതരെക്കുറിച്ചല്ല വിലപിക്കേണ്ടത്, നിരുത്സാഹരായ ജനക്കൂട്ടത്തെക്കുറിച്ചോര്‍ത്ത് ദു:ഖിക്കുക, ശാന്തരും, സാധുക്കളും ലോകത്തിന്റെ കൊടിയ വേദനയും തെറ്റുകളും കാണുന്നവര്‍, എന്നിട്ടും പറയാന്‍ ധൈര്യമില്ലാത്തവര്‍ "
                                                                                 : റാല്‍ഫ് ചാപ്ലിന്‍

യുദ്ധങ്ങള്‍ എന്നും സിനിമയിലെ ഒരു വിഷയമായിരുന്നു. എപ്പോഴും  വെടിയൊച്ചകളാൽ ശബ്ദമുകരിതമായ നഗരമാണ് ഇസ്രയേലി സംവിധായകന്‍ ഏറാൻ  റിക്ലിസിന്റെ സൈത്തൂന്‍ എന്ന സിനിമയുടെ പശ്ചാത്തലം.  പശ്ചിമേഷ്യയിലെ സമാധാനം ലോകത്തിന്റെ ആഗ്രഹമാണ്. എന്നാല്‍ എന്നും ഇവിടം യുദ്ധ കലുഷമായിരുന്നു.  1982 ലെ ലബനാന്‍ ഇസ്രായേല്‍ യുദ്ധം ഒരുദാഹരണം മാത്രം.  ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ചോരക്കറ വീണത്‌ നാം കണ്ടതാണ്.  “ഭയമെന്ന വാക്കിന്റെ അര്‍ത്ഥം‍ അവര്‍ക്ക് (ഫലസ്തീനികള്‍ക്ക്) ഇപ്പോള്‍ അറിയില്ല, മുട്ടുകുത്തി ജീവിക്കുന്നതിനേക്കാള്‍ എഴുന്നേറ്റുനിന്ന് മരിക്കാന്‍ തീരുമാനിച്ചവരാണവര്‍" പലസ്തീന്‍ കവി മുസ്തഫുല്‍ കുര്‍ദ്ദിന്റെ വരികളില്‍ അവര്‍ക്കിന്നും ആവേശമാണ്. യുദ്ധമണം ശ്വസിച്ചു വളരുന്ന കുട്ടികളുടെ ജീവിതവും ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ യുദ്ധത്തിനിടയിലെ അപൂര്‍വമായ ഒരു സൌഹൃദത്തിന്‍റെ കഥ പറയുകയാണ് ഈ സിനിമ.  സൈത്തൂന്‍ എന്നാല്‍ ഒലീവ് ആണ്. അറേബ്യന്‍ മേഖലയില്‍ ഒലീവ് തൈകള്‍ക്ക് വളരെ ഏറെ പ്രാധാന്യം ഉണ്ട്  ചിത്രത്തിന്റെ അവസാനം വരെ ഒരു ഒലീവ് തൈ സാന്നിദ്ധ്യം അതിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.  ഇസ്രയേലി ഭടന്മാരുടെ ക്രൂര വിനോദങ്ങളില്‍ പ്രതികരിക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ പെട്ട ഫഹദ് എന്ന ബാലനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഫുട്ബോള്‍ പ്രേമിയായ ഫഹദ്   പ്രശസ്ത ഫുട്ബോള്‍ താരം സീക്കോ എന്ന പേരിലറിയാനാണ് ഇഷ്ടം അതുകൊണ്ട് തന്നെ ആര് പേര് ചോദിച്ചാലും സീക്കോ എന്നാണ് പറയാറ്. അവന്റെ ഒരു ദിനം ആരംഭിക്കുന്നത് തന്നെ വെടിയൊച്ചകളുടെ അകംപടിയോടെയാണ്. നിരന്തരം ആക്രമണം നടക്കുന്ന ദേശത്തു നിന്നും വളരുന്ന കുട്ടികളില്‍  പ്രതിരോധമാര്‍ഗ്ഗം അവര്‍ തന്നെ കണ്ടെത്തും. ഫഹദ് അവന്റെ കൂട്ടുകാരുമൊത്ത് ഇസ്രയേല്‍ ഭടന്മാരുടെ കണ്ണില്‍ പെടാതെയാണ് നടക്കുന്നത് മുത്തച്ഛന്റെ സേനഹമാണ് അവന്റെ ആശ്വാസം.  എന്നാൽ പോരാളികളുടെ കുട്ടിപട്ടാളത്തിൽ ചേരാനും അവനു താല്പര്യം ഇല്ല. എന്നാൽ അവർ അവനെയും കൂട്ടുകാരെയും വട്ടമിട്ട് പിടിക്കുന്നുണ്ട്. അവസാനം അവനും സംഘവും കുട്ടിപട്ടാളത്തിലെ അംഗമാകുന്നു. മുത്തച്ഛൻ അവനെ അവരെ കൂടെ കൂടിയതിന് വഴക്ക് പറയുന്നുണ്ട്. ജീവിതത്തിന്റെ തീഷ്ണതയെ പറ്റി എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന പിതാവിന്‍റെ മുന്നിലവന്‍ പരുങ്ങിയെ നില്‍ക്കാറുള്ളൂ. ഉപ്പ ചട്ടിയില്‍ വളര്‍ത്തുന്ന ഒലീവ് തൈ പരിചരിക്കുമ്പോള്‍ പുറത്ത് വെടിയൊച്ച മുഴങ്ങുന്നു. തെരുവിൽ കേട്ട വെടിയോച്ചകൊപ്പം  രക്ഷിക്കാനായ്‌ ഇറങ്ങിയ തന്റെ പിതാവ് മരിച്ചു വീഴുന്നു. പിതാവിന്റെ വേർപാട് അവനിൽ പോരാട്ട വീര്യം വർദ്ധിപ്പിക്കുന്നു പിതാവ് വെള്ളമൊഴിച്ച് നാട്ടു വളർത്തുന്ന ഒലിവ് തൈ നോക്കി അവൻ ഇസ്രായേലി പട്ടാളത്തെ വെറുക്കുന്നു. 

ഫഹദ്  പട്ടാള ക്യാമ്പിൽ  കൂടുതല്‍  ശക്തിയോടെ ആയുധ പരിശീലനം നേടുന്നു. ആകാശത്തിലൂടെ ചീറിപ്പായുന്ന ഹെലികോപ്ടര്‍ ഫഹദ് വെടിവെച്ചിടുന്നു. പാരച്യൂട്ടില്‍ രക്ഷപ്പെടുന്ന യാനി എന്ന ഇസ്രയേലി പട്ടാളക്കാരനെ അവര്‍ ബന്ധിയാക്കുന്നു. അവരുടെ എല്ലാ ദേഷ്യങ്ങളും അവര്‍ ഈ പട്ടാളകാരനില്‍ തീര്‍ക്കുകയാണ്.  അത്രയും വെറുപ്പാണ് അവന് ഇസ്രയേല്‍ പട്ടാളക്കാരോട്. ബന്ധിയാക്കിയ പട്ടാളക്കാരനെ അവന്‍ പ്രകോപിപ്പിക്കാറുണ്ട്. വെള്ളം കൊടുക്കുക്കുന്നതായി കാണിച്ചു അയാളെ ഫഹദ് കളിയാക്കുന്നുണ്ട് അപ്പോഴൊക്കെ ഇസ്രയേല്‍ പട്ടാളം കുട്ടികളോട് കാണിക്കുന്ന ക്രൂരതയുടെപ്രതികരണം അവിടെ ഉടലെടുക്കുന്നതായി പ്രേക്ഷകന് തോന്നും. കയ്യില്‍ കിട്ടിയ വിലങ്ങ് അവന്‍ യാനിയുടെ കൈകളില്‍ ഇടുന്നു.  ഫഹദിന്റെ ഒരാഗ്രഹം എങ്ങനെയും അതിര്‍ത്തി കടക്കണം എന്നാണ് ഒരു രാത്രി അവന്‍ യാനിയുടെ അടുത്ത് എത്തുകയാണ്. കയ്യില്‍ വിലങ്ങണിഞ്ഞ അയാളെ ഫഹദ് തുറന്നു വിടുന്നു രണ്ടുപേരും രാതിയുടെ മറവില്‍ രക്ഷപ്പെടുകയാണ് അവരുടെ വെറുപ്പ് അതേപടി നിലനില്‍ക്കുമ്പോളും അവരില്‍ എങ്ങിനെയോ ഒരടുപ്പം ഉടലെടുക്കുന്നു. ഇടക്കിടക്ക് ഇവര്‍ തമ്മില്‍ തല്ല് കൂടുന്നു. ഇതിനിടയില്‍ യാനിക്ക് രക്ഷപ്പെടാനുള്ള ഒരവസരത്തില്‍ ഫഹാദിനെ ബന്ധിയാക്കി അയാള്‍ രക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഏറെ താമസിയാതെ അയാള്‍ തിരിച്ചു വന്ന് ബന്ധന്‍സ്ഥാനായ മോചിതനാക്കി കൂടെ കൂട്ടുന്നു. അതിര്‍ത്തിയിലേക്കുള്ള യാത്രയാണ് അവര്‍ തുടരുകയാണ് യാത്രക്കിടയിലെ രസകരമായ സംഭവങ്ങള്‍ അവരുടെ സൌഹൃദത്തിന്‍റെ ആഴം വര്‍ദ്ധിക്കുന്നു. ക്രമേണ അവര്‍ക്ക് പരസ്പരം പിരിയാനാവാത്ത അവസ്ഥയില്‍ എത്തുന്നു  എംബസിയില്‍ എത്തിയതോടെ യാനി തന്‍റെ ജീവന്‍ കിട്ടി എന്ന ആശ്വാസം പങ്കിടുന്നു യാനിക്കും ഫഹദിനും  പിരിയാന്‍ തോന്നുന്നില്ല എങ്കിലും അവര്‍ ഫഹാദിനെ യാത്രയാക്കാന്‍ ഒരുങ്ങുന്നു.... യുദ്ധഭൂമിയില്‍ നിന്നും കഥ പറയുമ്പോളും ഒരു അപൂര്‍വ സൌഹൃദത്തിന്റെ ചിലപ്പോള്‍ ഒരിയ്ക്കലും നടക്കാന്‍ സാദ്ധ്യ ഇല്ലാത്ത സൌഹൃദത്തിന്‍റെ നേര്‍രേഖ തയാറാകിയ എറാന്‍ റിക്ലിസിന്റെ രീതി പ്രശംസിക്കാതെ വയ്യ. വളരെ ലളിതമായി സിനിമ പറയാന്‍ അദ്ദേദത്തിനാവുന്നു. സിനിമയില്‍ ആദ്യാവസാനം വരെ കാണുന്ന ഒലീവ് തൈ ഒരു പ്രതീകമാണ്. പ്രതീക്ഷയുടെ പ്രതീകമാണ് വെടിയൊച്ചകള്‍ക്കിടയിലെ ഈ ഒലീവ് തൈ...... 
സ്റ്റെഫാൻ  ഡോര്‍ഫാന് യാനി എന്ന ഇസ്രയേലി പട്ടാളക്കാരന്റെ വേഷം ചെയ്തിരിക്കുന്നത്. ഫഹദിന്റെ വേഷം ചെയ്ത അബ്ദുല്ല അല്‍ ആകാലിന്റെ അഭിനയത്തെ പറ്റി പറയാതെ വയ്യ. ദുരിതങ്ങള്‍ക്ക് നടുവില്‍ ഉണരുന്ന പോരാട്ട വീര്യം അവനില്‍ നിറഞ്ഞു നില്ക്കുന്നു. ചിത്രത്തിന്‍റെ സംഗീതം ചെയ്തിരിക്കുന്നത് സിറിള്‍ മോറിന്‍ ആണ് തിരക്കഥ നാദര്‍ റിസ്കിന്‍റേതാണ്. ടൊറന്‍റോ, ലണ്ടന് ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ ചിത്രമാണ് സൈത്തൂന്‍ 

Saturday 5 October 2013

പ്രതിരോധത്തിന്റെ നാരങ്ങാമണം

സിനിമ

പലസ്തീന്‍ കഥകളത്രയും അതിജീവനഗന്ധിയാവുന്നതിന്റെ പൊരുള്‍ പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെ അവിടെ നിന്നും വരുന്ന സിനിമകള്‍ക്കും ഈ അതിജീവനത്തിന്റെ കഥകള്‍ പറയാനുണ്ടാകും അത്തരത്തില്‍ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'ലെമണ്‍ ട്രീ' അറബ് ജനതയോട് അടുപ്പം പുലര്‍ത്തുന്ന ഇസ്രയേലി കലാകാരന്മാരിലൊരാളായ എറാന്‍ റിക്ലിസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ഒരു സിനിമ എങ്ങനെ ലളിതമാവാം എന്ന് ഈ സിനിമ മനസിലാക്കി തരുന്നു.
പാരമ്പര്യമായി ലഭിച്ച തന്റെ ചെരുനാരങ്ങാതോട്ടം നോക്കി അതില്‍നിന്നുള്ള വരുമാനത്തിലൂടെ ജീവിതം നീക്കുയാണ് സല്‍മ സിദാന്‍ എന്ന 45 വയസുള്ള പലസ്തീന്‍കാരിയാണ് നായിക. വിശാലമായ നാരങ്ങാ തോട്ടം അവരുടെ ജീവിതം തന്നെയാണ്. ഒരു ദിവസം തുടങ്ങുന്നതും ഈ തോട്ടതില്‍ നിന്നാണ്. നാരങ്ങ ചെടിയില്‍ പഴുത്തു നില്ക്കുന്ന ചെറുനാരങ്ങ അതിരാവിലെ ഇവര്‍ തന്നെ പറിച്ചെടുക്കുന്നു, അവ വിവിധ മാര്‍ക്കറ്റില്‍ എത്തിക്കുന്നു. ഇവര്‍ക്ക് ഭര്‍ത്താവ് ഇല്ല. ആകെയുള്ള ഒരു മകന്‍ അമേരിക്കയില്‍ ഒരു റെസ്‌റ്റോറന്റില്‍ ജോലി ചെയ്യുകയാണ് അവനും അമ്മയുടെ കൃഷിയോട് താല്പര്യമില്ല. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ പലസ്തീന്‍ അതിര്‍ത്തി പ്രദേശത്താണ് ഈ തോട്ടം ഉള്ളത്. എപ്പോഴും അക്രമത്തിന്റെ ചുവയുള്ള മണ്ണില്‍ എപ്പോള്‍ വേണമെങ്കിലും അക്രമം ഉണ്ടാകാം, വെടിയൊച്ച മുഴങ്ങാം. ഇതാണ് സിനിമയുടെ പശ്ചാത്തലം.
സംഘര്‍ഷഭരിതമായ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും ഇവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. പ്രതിസന്ധിയുടെ ചെറുതായ ദൃശ്യങ്ങള്‍ നമുക്കും കാണാന്‍ ആകുന്നുണ്ട് എന്നാല്‍ വലിയ സംഘര്‍ഷ ഭാരം കാഴ്ചക്കാരനില്‍ അടിച്ചേല്‍പ്പിക്കുന്നില്ല എന്ന പ്രത്യേകത ഉണ്ട്. പറയുന്നതത്രയും ലളിതമായി തന്നെ അതിന്റെ യാഥാര്‍ത്യത്തെ ചോര്‍ത്തികളയാതെ പറയുന്നു. ഇങ്ങനെ പ്രതിസന്ധികളിലൂടെ തന്റെ ജീവിതം മുന്നോട്ട് നയിക്കുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ ഈ തോട്ടത്തിനടുത് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍നോവോന്റെ വീട് ഈ അതിര്‍ത്തിക്കരികില്‍ വരികയാണ്. അതോടെ സുരക്ഷയുടെ പേരില്‍ നാരങ്ങ തോട്ടം നീക്കണമെന്ന ആവശ്യവും ഉയരുന്നു. അതിനെതിരെ ആ സ്ത്രീ നടത്തുന്ന പോരാട്ടമാണ് ഈ സിനിമ. സാധാരണക്കാരിയായ ഒരു സ്ത്രീ അതിജീവനത്തിനായി നടത്തുന്ന പോരാട്ടം സിനിമയെ മികച്ചതാക്കുന്നു.

പട്ടാളം പറിച്ചെറിഞ്ഞ നാരങ്ങ ചെടികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉയര്‍ത്തി കാട്ടി 'ഇതെന്റെ ജീവിതമാണ് ഇതിനെ ഇതുപോലെ പിഴുതു മാറ്റാന്‍ സാധ്യമല്ല' എന്നവര്‍ പറയുന്നുണ്ട്. വീണുകിടക്കുന്ന നാരങ്ങകള്‍ മന്ത്രിയും മറ്റുള്ളവരും നോക്കി നില്‍ക്കെ തന്നെ അവര്‍ക്കുനേരെ വലിച്ചെറിയുന്നുണ്ട്. മന്ത്രി പത്‌നിക്ക് അവരോട് സഹതാപം ജനിക്കുന്നു. അതിന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണാതെ അവര്‍ സല്‍മയുടെ വീട്ടില്‍ എത്തുന്നു. എന്നാല്‍, ഇവരുടെ കൂടിക്കാഴ്ച നടക്കുന്നില്ല അതിനു മുമ്പേ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ തിരികെ കൊണ്ട് പോകുന്നു. സുരക്ഷാ സേന സല്‍മയുടെ വീട് കടന്നാക്രമിക്കുന്നു. തന്റെ ഫയലുകളും വീട്ടുസാമാഗ്രികളും വലിച്ചുവാരിയിട്ടത് നോക്കിയിരുന്ന് അവര്‍ കരയുന്ന രംഗമുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം അവരില്‍ കൂടുതല്‍ പോരാട്ട വീര്യം ഉണ്ടാക്കുകയാണ്.
തന്റെ നാരങ്ങ തോട്ടം നിലനിര്‍ത്താനായി അവര്‍ നിയമ നടപടികള്‍ തുടരുന്നു. അതിനായി അവരെ സഹായിക്കാന്‍ ഒരു വക്കീല്‍ എത്തുന്നു. അവര്‍ക്കിടയില്‍ പ്രണയം ഉറവപൊട്ടുന്നുണ്ട്. കേസിന്റെ കാര്യങ്ങള്‍ക്കായി അവര്‍ ഒരുമിച്ചു പല തവണ സഞ്ചരിക്കുന്നു. അയാളെ തേടി ഒരു ദിവസം ഓഫിസില്‍ എത്തിയപ്പോള്‍ അടക്കും ചിട്ടയും ഇല്ലാത്ത വക്കീലിന്റെ ഓഫിസ് സല്‍മ തന്നെ അടക്കിയൊതുക്കി വെക്കുന്നുണ്ട്. ആരും സ്‌നേഹിക്കാനില്ലാത്ത സല്‍മയുടെ ജീവിതത്തിലേക്ക് സ്‌നേഹത്തിന്റെ പ്രതീക്ഷയുടെ കവാടം തുറക്കുകയാണ്. അവര്‍ക്കിടയില്‍ എങ്ങിനെയോ പ്രണയത്തിന്റെ നേര്‍ത്ത രേഖകള്‍ പിറക്കുന്നു. എന്നാല്‍ അതിന്റെ ആയുസ്സ് വളരെ കുറവായിരുന്നു. അയാളുടെ ലക്ഷ്യം പ്രണയം മാത്രമായിരുന്നില്ല. സല്‍മയുടെ ശരീരം തന്നെയായിരുന്നു എന്നവര്‍ കൃത്യമായി തിരിച്ചറിഞ്ഞതോടെ അയാളെ അവര്‍ തന്റെ ജീവിതത്തില്‍ നിന്നും അകറ്റി ഔദ്യോഗിക കാര്യങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നു.
മന്ത്രി മന്ദിരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ തോട്ടത്തിലേക്ക് കടത്തി വിടാത്ത തരത്തില്‍ പ്രതിരോധ മതില്‍ തീര്‍ത്തതോടെ അവര്‍ ഒറ്റപെട്ട പോലെ ആയി. തന്റെ പിതാവിന്റെ സുഹൃത്തും അവരോടൊപ്പം കൃഷി കാര്യങ്ങളില്‍ സഹായിക്കുന്ന വൃദ്ധന്‍ ഇവരുടെ അവസ്ഥയില്‍ സമാധാനിപ്പിക്കുനുണ്ട് പക്ഷെ വലിയൊരു മതിലിനു പിറകെ നിന്നാണ് തന്റെ പ്രതിരോധത്തിന്റെ മുറവിളി അത് വളരെ ചെറുതായി മാത്രമേ അധികൃതരുടെ ചെവികളില്‍ എത്തൂ എന്നൊക്കെ അവര്‍ മനസിലാക്കുന്നുണ്ട്. എങ്കിലും താന്‍ സത്യതോടൊപ്പം ആണെന്നും നന്മയും നീതിയും എന്നായാലും വിജയിച്ചേ മതിയാകൂ എന്നവര്‍ക്ക് ഉറപ്പുണ്ട്. അതിനവര്‍ കഠിന പ്രയത്‌നം തന്നെ നടത്തുന്നു. ഇവരുടെ പോരാട്ടം ലോക ശ്രദ്ധ നേടുന്നു അമ്മയുടെ പോരാട്ടം മകന്‍ അമേരിക്കയില്‍ റെസ്‌റ്റോറന്റില്‍ ജോലിക്കിടെ ടിവി വാര്‍ത്തയിലൂടെ കാണുന്ന രംഗമുണ്ട്. അതിജീവനത്തിനായുള്ള ഇവരുടെ പോരാട്ടവും വിജയവും ഈ സിനിമയെ മികച്ചതാക്കുന്നു. ഹിയാം അബ്ബാസ് ആണ് സല്‍മ സിദാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ അഭിനയം ഈ സിനിമയെ കൂടുതല്‍ ഉയരത്തില്‍ എത്തിക്കുന്നു. മന്ത്രിയായി എത്തിയ ഡോരോണ്‍ ടാരോവി, റോണ ലിപാസ് മിഷേല്‍ തുടങ്ങിയവരും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രതിരോധത്തിന്റെ നാരങ്ങാമണം നല്‍കുന്ന ഈ ചിത്രമാവട്ടെ ഈ മാസം നിങ്ങള്‍ കാണാനായി തിരഞ്ഞെടുക്കുന്നത്.

Wednesday 4 September 2013

വിജനതയിലെ മരണദൂരം

 
അതിര്‍ത്തിയിലെ കടുത്ത വിരോധങ്ങള്‍ക്കിടയിലും ജീവന്റെ തുടിപ്പിനായി മനുഷ്യന്‍ ചിലപ്പോള്‍ ഒന്നാകുന്ന കാഴ്ച നമുക്ക് കാണാം. ഇവിടെയും ജീവനെടുക്കാന്‍ എളുപ്പത്തില്‍ കഴിയുന്ന മനുഷ്യന്‍ തന്നെ ഒരു ജീവനെ മരണത്തിന് മുന്നില്‍ നിവര്‍ത്തി കിടത്തി ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ സിനിമ അവസാനിക്കുന്നു. രൂക്ഷമായ യുദ്ധരംഗങ്ങളോ വലിയ വെടിയൊച്ചകളോ ഇല്ലാതെ തന്നെ യുദ്ധമുഖത്തെ അവസ്ഥകള്‍ വളരെ വ്യത്യസ്തമായി ഈ ചിത്രം കാണിക്കുന്നു. ഓരോ ഫ്രയിമും വളരെ മികച്ചു നില്‍ക്കുന്നു. ചിത്രത്തിന്റെ അവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ചിത്രം കണ്ടിറങ്ങിയാലും നെഞ്ചില്‍ ഒരു പിടച്ചില്‍ ബാക്കിയാകുന്നു. സിറയുടെ സ്ഥിതി ഇനി എന്തായിരിക്കും? വെളിച്ചം അകലുമ്പോള്‍ ഇരുട്ട് സിറയെ മൂടുകയാണ്. കയ്യിലുള്ള ഫോട്ടോ മുറുക്കെ പിടിച്ചു സിറ ഇരുട്ട് പടരുന്ന ആകാശത്തേക്ക് നോക്കി കിടക്കുന്നു.
ണ്ടു പട്ടാള ബാരക്കുകള്‍ക്കിടയിലെ ദൂരം മരണത്തെ എളുപ്പം അടുപ്പിക്കുന്നു അതിര്‍ത്തിയിലെ രണ്ടറ്റങ്ങള്‍ക്കും മരണത്തിന്റെ മണമാണ്. രാജ്യങ്ങള്‍ തമ്മില്‍ ശത്രുത കൂടുമ്പോള്‍ പട്ടാളക്കാരുടെ ജീവനു മീതെ മരണത്തിന്റെ മണം പരക്കും. പട്ടാള ജീവിതം എന്നാല്‍ ഒരു വശത്ത് വലിയ ഒരു സമൂഹത്തിന്റെ ജീവനും മറുവശത്ത് ഈ പട്ടാളക്കാരന്‍ എന്ന ഒറ്റ മനുഷ്യന്റെ ജീവനുമാണ്. രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം സ്വന്തം ജീവനേക്കാള്‍ അവര്‍ മറ്റു ജീവനുകളെ സ്‌നേഹിക്കുന്നു എന്നതാണ്. അവര്‍ക്കായി ജീവന്‍ നല്‍കാന്‍ തയ്യാറാകുന്നു എന്നതാണ്. മരണമുഖം കണി കണ്ടുണരുന്ന പട്ടാള കഥകള്‍ എന്നും നമുക്ക് ആവേശമാണ് നിരവധി പട്ടാള കഥകള്‍ നാം സിനിമയായി കണ്ടിട്ടുണ്ടാവും. എന്നാല്‍ 2002ല്‍ ഇറങ്ങിയ ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത 'നോ മാന്‍സ് ലാന്‍ഡ്' എന്ന ബോസ്‌നിയന്‍ സിനിമ അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്.

ബോസ്‌നിയന്‍ അതിര്‍ത്തിയിലെ പട്ടാള ട്രഞ്ച് ആണ് സിനിമയുടെ പശ്ചാത്തലം. ട്രഞ്ചില്‍ അകപ്പെടുന്ന കികി, സിറ എന്നീ ബോസ്‌നിയന്‍ പട്ടാളക്കാരും നിനോ എന്ന സെര്‍ബ് പടയാളിയുമാണ് സിനിമയിലേ പ്രധാന കഥാപാത്രങ്ങള്‍. സെര്‍ബ് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറി ആക്രമിക്കാന്‍ ഒരുങ്ങുന്ന ഒരു ബറ്റാലിയനിലെ അംഗങ്ങളാണ് കികിയും സിറയും. രാത്രി അവര്‍ വിജനമായ ഒരിടത്ത് മൂടല്‍ മഞ്ഞില്‍ ജാഗരൂകരായി ഇരിക്കുകയാണ്. തൊട്ടടുത്താണ് ശത്രു പാളയത്തിന്റെ ട്രഞ്ച്. അതിനപ്പുറം അവരുടെ പട്ടാള ബാരക്കും. രാത്രിയുടെ മറവില്‍ വളരെ ശ്രദ്ധയോടെ അവര്‍ മേജറുടെ നിര്‍ദ്ദേശം അനുസരിച്ച് നുഴഞ്ഞു നീങ്ങുന്നു. എന്നാല്‍, അപ്രതീക്ഷിതമായ അക്രമത്തില്‍ ബറ്റാലിയനിലെ നിരവധി പേര്‍ മരിച്ചു വീഴുന്നു. ബാക്കിയായവരില്‍ ചിലര്‍ തങ്ങളുടെ ബാരക്കിലേക്ക് പിന്‍വാങ്ങുന്നു. എന്നാല്‍ കികിയും സിറയും മുന്നോട്ട് കുതിക്കുന്നു. രണ്ടു പേരും വെടിയേറ്റ് ട്രഞ്ചിലേക്ക് വീഴുന്നു.
ട്രഞ്ചില്‍ അകപെട്ട രണ്ടു പട്ടാളക്കാരുടെ വളരെ അപകടം നിറഞ്ഞ നിമിഷങ്ങളാണ് ഈ സിനിമ. സഹപട്ടാളക്കാരനെ രക്ഷിക്കുന്നതെങ്ങനെ എന്ന വളരെ ബുദ്ധിമുട്ടും എന്നാല്‍ രക്ഷിച്ചേ തീരൂ എന്ന അവസ്ഥയും കൂടിച്ചേര്‍ന്ന് വല്ലാത്തൊരു അവസ്ഥയിലേക്കാണ് നമ്മളെ സിനിമ കൊണ്ടുപോകുന്നത്. കൈക്കും വയറിനും വെടിയേറ്റ കികി തന്റെ കയ്യിലുള്ള മരുന്ന് ഉപയോഗിച്ച് സ്വയം കെട്ടിവെക്കുന്നു. വെടിയേറ്റ് മരിച്ചു വീഴുന്ന തന്റെ സഹപ്രവര്‍ത്തകനായ സിറ ഇതേ ട്രഞ്ചില്‍ എവിടെയോ ഉണ്ടെന്ന കാര്യം കികിക്ക് അറിയാം എന്നാല്‍, അയാളുടെ അടുത്തേക്ക് നീങ്ങാന്‍ പറ്റാതെ നില്‍ക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥയിലാണ് ഏറെ വേദന സഹിക്കുന്ന കികി. ഇതിനിടയില്‍ എതിര്‍ പാളയത്തില്‍ ട്രഞ്ച് നിരീക്ഷിക്കാനായി രണ്ടു പേരെ ചുമതലപ്പെടുത്തുന്നു. ഏറെ പരിചയ സമ്പന്നനായ ക്യാപ്റ്റനും പുതുതായി എത്തിയ നിനോയും ആയിരുന്നു അത്. അവര്‍ ട്രഞ്ചില്‍ എത്തുന്നതോടെയാണ് സിനിമ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നത്.
സര്‍ബ് പട്ടാളം വികസിപ്പിച്ചെടുത്ത പ്രത്യക തരം മൈന്‍കുഴി കുഴിച്ച് അതിന്റെ വാല് മാത്രം മുകളില്‍ ആക്കി മരണപ്പെട്ടെന്ന് കരുതി സിറ എന്ന ബോസ്‌നിയന്‍ പടയാളിയെ അതിനു മുകളില്‍ കിടത്തുന്നു. സഹപട്ടാളക്കാരന്റെ മൃതദേഹം അന്വേഷിച്ചെത്തുന്ന ബോസ്‌നിയന്‍ പടയാളികള്‍ തന്റെ സഹപ്രവര്‍ത്തകന്റെ മൃതദേഹം പോക്കിയെടുക്കുമ്പോള്‍ മൈന്‍ പൊട്ടും. സെര്‍ബ് പട്ടാളക്കാരുടെ ഈ പ്രവൃത്തിയെ നിനോ എതിര്‍ക്കുന്നു. എങ്കിലും ഇതൊക്കെ പട്ടാള നിയമത്തിലെ അനുവദനീയമായ ചതിയാണ് എന്ന് ക്യാപ്റ്റന്‍ നിനോയെ മനസിലാക്കുന്നു. ഇതെല്ലാം കികി ഒളിച്ചിരുന്ന് കേള്‍ക്കുകയാണ്. ക്യാപ്റ്റനെ വെടിവെച്ചു വീഴ്ത്തി കികി അവിടം തന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നു. തുടര്‍ന്ന് സിറ മരിച്ചിട്ടില്ല എന്നു മനസിലാകുന്നതോടെ സിനിമ അതിന്റെ ഉദ്യേഗനിമിഷങ്ങളിലേക്ക് കടക്കുന്നു.


അതിര്‍ത്തിയിലെ കടുത്ത വിരോധങ്ങള്‍ക്കിടയിലും ജീവന്റെ തുടിപ്പിനായി മനുഷ്യന്‍ ചിലപ്പോള്‍ ഒന്നാകുന്ന കാഴ്ച നമുക്ക് കാണാം. ഇവിടെയും ജീവനെടുക്കാന്‍ എളുപ്പത്തില്‍ കഴിയുന്ന മനുഷ്യന്‍ തന്നെ ഒരു ജീവനെ മരണത്തിന് മുന്നില്‍ നിവര്‍ത്തി കിടത്തി ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ സിനിമ അവസാനിക്കുന്നു. രൂക്ഷമായ യുദ്ധരംഗങ്ങളോ വലിയ വെടിയൊച്ചകളോ ഇല്ലാതെ തന്നെ യുദ്ധമുഖത്തെ അവസ്ഥകള്‍ വളരെ വ്യത്യസ്തമായി ഈ ചിത്രം കാണിക്കുന്നു. ഓരോ ഫ്രയിമും വളരെ മികച്ചു നില്‍ക്കുന്നു. ചിത്രത്തിന്റെ അവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ചിത്രം കണ്ടിറങ്ങിയാലും നെഞ്ചില്‍ ഒരു പിടച്ചില്‍ ബാക്കിയാകുന്നു. സിറയുടെ സ്ഥിതി ഇനി എന്തായിരിക്കും? വെളിച്ചം അകലുമ്പോള്‍ ഇരുട്ട് സിറയെ മൂടുകയാണ്. കയ്യിലുള്ള ഫോട്ടോ മുറുക്കെ പിടിച്ചു സിറ ഇരുട്ട് പടരുന്ന ആകാശത്തേക്ക് നോക്കി കിടക്കുന്നു. കികിയായി അഭിനയിച്ച ബ്രാങ്കോ ദുരിച (Branko Ðuric-Ciki), നിനോ ആയി അഭിനയിച്ച റെനെ ബിറ്റൊറാജെച് (Rene Bitorajac-Nino), സിറയായി അഭിനയിച്ച ഫിലിപ്പ് സോവജോവിച് (Filip Sovagovic-Cera) എന്നിവരുടെ അവിസ്മരണീയ പ്രകടനം എടുത്തു പറയേണ്ടതാണ്. ഒട്ടും നാടകീയത കലരാതെ തന്മയത്വത്തോടെ തങ്ങളുടെ കഥാപാത്രങ്ങളെ അവര്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഡാനിസ് തനോവിച്ച് എന്ന സംവിധായന്റെ ഏറ്റവും മികച്ച സിനിമകില്‍ ഒന്നാണ് നോ മാന്‍സ് ലാന്‍ഡ് 2002ല്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത 'നോ മാന്‍സ് ലാന്‍ഡ്'നു ലഭിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ഇതിന്റെ രചനയും, സംഗീത സംവിധാനവും ചെയ്തിരിക്കുന്നത്. വള്തര്‍ വാന്‍ഡെന്‍ എന്‍ഡേയാണ് (Walther vanden Ende) ചിത്രത്തിന്റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യന്‍ ചിത്രമായ ലഗാനും ഈ ചിത്രത്തോടൊപ്പം മത്സരിക്കാന്‍ ഉണ്ടായിരുന്നു ലഗാനും ഈ ചിത്രത്തോടൊപ്പം മത്സരിക്കാന്‍ ഉണ്ടായിരുന്നു.
==========================================================================

നെല്ല് ഡോട്ട് നെറ്റില്‍ 2013 സെപ്തംബര്‍ ലക്കത്തില്‍ വന്ന കോളം
http://www.nellu.net/component/content/article/780.html
 

Monday 2 September 2013

ശരീരത്തെ സമരായുധമാക്കി ഒരു ജീവിതം

സിനിമ
 
 
രാഷ്ട്രീയ സിനിമകളില്‍ വളരെ പ്രസക്തമായ ചിത്രമാണ് സ്റ്റീവ്മക്വീവന്‍ സംവിധാനം ചെയ്ത ‘ഹംഗര്‍’ (Hunger). ശരീരം എങ്ങനെ ഒരു സമരായുധം ആക്കുന്നു എന്നു ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. hunger_ver2_mഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ സജീവ പടയാളിയും ഐറിഷ് സ്വതന്ത്രത്തിനായി പൊരുതി മരിച്ച കവിയുമായ ബോബി സാന്‍ഡ്‌സ് അവസാന കാലത്തെ ജയില്‍ ജീവിതമാണ് സിനിമയില്‍ പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ 1981ല്‍ വടക്കന്‍ അയര്‍ലന്‍ഡിലെ ബല്‍ഫാസ്റ്റിലുള്ള മാസെ ജയിലില്‍ അദ്ദേഹം അനുഷ്ഠിക്കുന്ന 66 ദിവസം നീണ്ട ഉപവാസ സമരവും മരണവും.
ഇരുട്ട് പടര്‍ന്ന ജയിലുകളില്‍ സ്വതന്ത്രത്തിനായി സമര തീഷ്ണമായ ഉള്‍ക്കരുത്തോടെ കഴിയുന്ന സമര നായകനും ഐറിഷ് റിപ്ലബ്ലിക് സേനയുടെ ധീരനായ ഭടനുമാണ് ബോബി സാന്‍ഡ്‌സ്. ഐക്യ അയര്‍ലന്‍ഡ് എന്ന സപ്നവുമായി കഴിയുന്ന ബോബിയടക്കമുള്ള സമര ഭടന്മാരെ ബ്രിട്ടീഷ് ഭരണകൂടം അംഗീകരിച്ചിരുന്നില്ല എന്നു മാത്രമല്ല അവരെ ക്രിമിനലുകളായാണ് കണ്ടിരുന്നത്. തടവറക്കുള്ളില്‍ തങ്ങളെ രാഷ്ട്രീയ തടവുകാരായി പരിഗണിക്കണം എന്ന ആവശ്യം ജയിലധികൃതര്‍ തള്ളുന്നു. അതോടെ ബോബിയുടെ സമര വീര്യം വര്‍ദ്ധിക്കുകയാണ്. ജയിലില്‍ അവര്‍ തരുന്ന വസ്ത്രം ധരിക്കാന്‍ ബോബിയും കൂട്ടുകാരും വിസമ്മതിക്കുകയും തങ്ങളുടെ വസ്ത്രം മാത്രമേ ധരിക്കൂ എന്നു വാശി പിടിക്കുകയും ചെയ്യുന്നു.3hunger460 എന്നാല്‍ അതനുവദിക്കാന്‍ ജയിലധികൃതര്‍ തയ്യാറാകുന്നില്ല. രാഷ്ട്രീയത്തടവുകാര്‍ക്കുള്ള അവകാശങ്ങള്‍ക്കുവേണ്ടി ജയിലധികൃതര്‍ നല്കിയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു വിവസ്ത്രരായി അവര്‍ ഉപവാസ സമരം തുടങ്ങുന്നു. പുതപ്പ് മാത്രം ഉപയോഗിച്ച് നഗ്നത മറക്കുന്നു. കുളിക്കാതെ, ഭക്ഷണം കഴിക്കാതെ, തടിയും മുടിയും വെട്ടാതെ, സ്വന്തം ശരീരം പീഡിപ്പിച്ച് സമരം തുടരുന്നു. കുപിതരായ സൈന്യം നിഷ്ഠുരമായ മര്‍ദനമുറകളും തുടരുന്നു. ആത്മപീഡനം ഒരു സമരായുധമാക്കുന്നതോടെ ഇരുട്ട് പടര്‍ന്ന ജയിലുകള്‍ സ്മരത്തിന്റെ തീക്ഷണത വര്‍ദ്ധിക്കുന്നു ഒപ്പം ആത്മപീഡനവും. സമര രംഗത്തെ തീപ്പൊരിയായ ബോബിയുടെ സമര വീര്യം കുറക്കാന്‍ സൈന്യം ബോബിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു. ആത്മ പീഡനത്തിന് പുറമെ സൈന്യത്തിന്റെ ക്രൂരമായ നീക്കങ്ങള്‍ കൂടിയായപ്പോള്‍ ബോബിയുടെ ശരീരം ക്ഷീണിക്കുന്നു അസുഖം ബാധിക്കുന്നു. ഏറെ പോരാട്ടങ്ങള്‍ക്കൊടുവില്‍ ബോബിയെ ചികില്‍സിക്കാന്‍ ഡോക്ടറെ അനുവദിക്കുകയാണ് എന്നാല്‍ അദ്ദേഹം അതിനും വഴങ്ങുന്നില്ല. ജയിലുകളുടെ ഇരുട്ട് പടര്‍ന്ന ഇടനാഴികളില്‍ ശരീര ദുര്‍ഗന്ധത്തിന്റെയും വീര്‍പ്പ് മുട്ടലുകള്‍. എന്നിട്ടും സമരവീര്യം കുറക്കാന്‍ സൈന്യത്തിനായില്ല. അവഗണിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടും നീതിക്കയുള്ള പോരാട്ടത്തിന്റെ വീര്യം കുറക്കാനാകാതെ സൈന്യം കുഴങ്ങി 66 ദിവസം നീണ്ടു നിന്ന സഹന സമരത്തിനോടുവില്‍ ആ ധീരസമര ഭടന്‍ മരിച്ചു വീഴുന്നു. ജയിലുകൾക്കുള്ളിലെ ഓരോ സീനും ഏറെ വേദന ജനിപ്പിക്കുന്നു. ക്ലോസറ്റിൽ ചോര hunger_657തൂറി ബോബി തളര്ന്നു വീഴുന്ന സീൻ നമ്മെ ഏറെ അസ്വസ്ഥനാക്കുന്നു. അഴുക്ക് പുരണ്ട വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനും രാഷ്ട്രീയ തടവുകാരുടെ ധാര്‍മിക അവകാശം നേടിയെടുക്കാനും നടത്തിയ സഹന സ്മരത്തിന്റെ നേര്‍ചിത്രമാണ് സ്റ്റീവ്മക്വീനന്‍റെ ‘ഹംഗര്‍’എന്ന ചിത്രം. അതുകൊണ്ടു തന്നെ ഈ സിനിമ നമ്മെ ഏറെ അസ്വസ്ഥമാക്കുന്നു. 1981ൽ അയര്‍ലന്‍ഡിലെ മാസെ ജയിലില്‍ നടന്ന സംഭവത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഈ സിനിമ 2008-ല്‍ ലോകത്തിറങ്ങിയ മികച്ച പത്തു സിനിമകളില്‍ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്. ബ്രിട്ടീഷ് നടനായ സ്റ്റീവ്മക്വീനന് കാന്‍ ഫെസ്റ്റിവലില്‍ നവാഗത സംവിധായകനുള്ള ‘ക്യാമറ ഡി ഓര്‍’അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ഹംഗർ. മിഷേൽ ഫസ്ബെന്ടെർ.
(Michael Fassbender) ആണ് ഏറെ വെല്ലുവിളികളുള്ള ബോബി സാന്‍ഡ്‌സിന്റെ വേഷം ചെയ്തിരിക്കുന്നത് ഇതിനായി അദ്ദേഹം ശരീരത്തിന്റെ ഭാരം വളരെയധികം കുറയ്ക്കുകയുണ്ടായി. കൂടാതെ സഹ തടവുകാരായി അഭിനയിച്ചവരും നല്ല അഭിനയം കാഴ്ചവെച്ചു. ഒട്ടും അസ്വാഭാവികത നിറക്കാതെ കൂടുതൽ വർണാഭമല്ലാതെ ഇരുട്ട് പടർന്ന ഫ്രെയിമുകളാൽ സിനിമയെ കൂടുതൽ ശ്രദ്ധേയമാക്കിയ ക്യാമറ ചെയ്തിരിക്കുന്നത് സീൻ ബോബിറ്റ് ആണ്. സിനിമയിലെ ഡേവിഡ് ഹോംസിന്റെ പശ്ചാതലസംഗീതം എടുത്തു പറയേണ്ടതാണ്. 90 മിനുട്ടുള്ള ഈ സിനിമ ലോകം ഏറെ ചര്ച്ച ചെയ്യപെട്ടതാണ്.
=========================================================================
 
നേര്‍രേഖ ഡോട്ട് കോമിലെ കാഴ്ച എന്ന കോളം
 
- See more at:  http://www.nerrekha.com/%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a/faisa-bava/%e0%b4%b6%e0%b4%b0%e0%b5%80%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%be%e0%b4%af%e0%b5%81%e0%b4%a7%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%92/#sthash.Uq1ifreL.dpuf

Monday 12 August 2013

മുല്ലപ്പൂ കരിഞ്ഞ്, വസന്തം വിരിയാതെ?

ലേഖനം


റെ വാഴ്ത്തപ്പെട്ട മുല്ലപ്പൂവിപ്ലവം ഒട്ടും സുഗന്ധം പരത്താതെ വാടി ഉണങ്ങി, ഇപ്പോള്‍ കരിഞ്ഞിരിക്കുന്നു. ടുണീഷ്യയിലെ ഒരു തെരുവുകച്ചവടക്കാരന്‍ കാണിച്ച ധീരമായ ചെറുത്തുനില്പ്, പ്രതിഷേധം, അയാളുടെ ജീവന്‍ നല്കികൊണ്ടായിരുന്നു അതിന്റെ തുടക്കം. അറബ് മണ്ണില്‍ പുതുചരിത്രമെഴുതുന്നതായിരുന്നു ഈ ആത്മഹത്യ. പതിറ്റാണ്ടുകളായി ഏകാധിപത്യത്തിന്റെ തടവില്‍ കഴിഞ്ഞിരുന്ന ആഫ്രിക്കന്‍ അറബ് രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ ആണികല്ലിലിളക്കാന്‍ ഈ ആത്മഹത്യ ഒരു കാരണമായി. പല ഭരണകര്‍ത്താക്കളുടെയും പതിറ്റാണ്ടുകളായുള്ള അധികാരം തെറിപ്പിച്ച് കാലങ്ങളായി ഒരു വന്യമൃഗത്തിന്റെ ആമാശയത്തിനുള്ളിലെന്നപോലെ കഴിഞ്ഞ ഒരു ജനതയെ തുറസ്സായ ഒരു സ്ഥലത്തേക്ക് തുറന്നുവിടാന്‍ സഹായിച്ചു. പക്ഷെ ആ തുറന്നുവിടലിന് എത്രകണ്ടു ഫലപ്രാപ്തികിട്ടി എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ഏറെ പ്രതീക്ഷയോടെ കണ്ട മുല്ലപ്പൂവിപ്ലവം എത്ര പെട്ടെന്നാണ് വഴിമാറി നടന്നത്. ഈ വിപ്ലവം എത്രമാത്രം മുന്നോട്ട് കൊണ്ടുപോകാന്‍കഴിഞ്ഞു എന്ന് പരിശോധിച്ചാല്‍ കൃത്യമായ ഒരു ആശയത്തിന്റെ പിന്‍ബലമില്ലായ്മ കാണാന്‍ കഴിയും. അസംതൃപ്തരായ ജനപഥം അവരുടെ വൈകാരികതലത്തില്‍ ഉണ്ടായ പ്രതിഷേധം എന്നതിലുപരി മുന്നോട്ട് പോയോ എന്ന് സംശയമാണ്. മാത്രമല്ല ഈ മുല്ലപ്പൂവിപ്ലവം കഴിഞ്ഞ പലയിടത്തും അധികാരം ലഭിച്ചവര്‍ ഇനി ജനാധിപത്യം നിലനിര്‍ത്താന്‍ പാകത്തില്‍ ഉള്ളവരാകുമോ? ഇക്കാര്യത്തില്‍ നിലനിന്നിരുന്ന സംശയം ശരിവെക്കുന്ന തരത്തിലാണ് പിന്നീട് കാര്യങ്ങള്‍ നീങ്ങിയത്. അതിനു ഈജിപ്തിലെ മാത്രം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. തഹ്രീര്‍ ചത്വരത്തില്‍ എത്തുമ്പോള്‍ ആ വിപ്ലവത്തിന് പുതിയ മാനം വന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം മാസങ്ങള്‍ തഹ്രീര്‍ ചത്വരത്തില്‍ താമസിച്ച് നടത്തിയ സമരം ഹുസ്നി മുബാറക്‌ എന്ന ഏകാധിപതിയെ അധികാരക്കസേരയില്‍നിന്നും പുറത്താക്കുംവരെ എത്തി. പിന്നീട് അവിടെ സംഭവിച്ചത് ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ ആണെങ്കിലും കൂടുതല്‍ മതാധിഷ്ടിതമായ കക്ഷി ഭരണത്തില്‍ മേല്‍ക്കൈ നേടുന്നു. എന്നാല്‍ അതോടെയും ജനങ്ങള്‍ തൃപ്തരാകുന്നില്ല അതുകൊണ്ട് തന്നെ ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയപ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാവായ മുഹമ്മദ്‌ മുര്‍സിക്ക് പ്രസിഡണ്ട്‌ സ്ഥാനം ഏറെക്കാലം നിലനിര്‍ത്താന്‍ ആയില്ല. ഇപ്പോള്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് തടങ്കലില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിക്കെതിരെ ക്രിമിനല്‍ അന്വേഷണം നടത്തുമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചിരിക്കുകയാണ്. ചാരപ്രവര്‍ത്തനം, അക്രമത്തിന് പ്രേരിപ്പിക്കല്‍, രാജ്യത്തിന്റെ സാമ്പത്തികത്തകര്‍ച്ച തുടങ്ങിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്. ഹുസ്നി മുബാറക്കിനുവന്ന അതേ അവസ്ഥ ഇന്ന് മുഹമ്മദ് മുര്‍സിക്കും സംഭവിച്ചിരിക്കുന്നു. എന്നാല്‍ മുര്‍സിഅനുകൂലികള്‍ വെറുതെ ഇരിക്കുന്നില്ല. ഈ പട്ടാളഅട്ടിമാറിക്കെതിരെ അവരും പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഏകാധിപതിയുടെ തകര്‍ച്ച കൊണ്ടൊന്നും ഈജിപ്തില്‍ ജനാധിപത്യം തിരിച്ചെത്തിയില്ല. ഒപ്പം സമാധാനവും. എന്തുകൊണ്ടാണ് ഈജിപ്തില്‍ മുല്ലപ്പൂവിപ്ലവം സുഗന്ധം പരത്താതെ പോയത്? തികച്ചും ഒരു ആശയത്തിന്റെ പിന്തുണ ഇല്ലായ്മ ഈജിപ്തിനെ പിടിച്ചുലക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും ഈ പ്രശ്നം നേരിടുന്നു. ഒരു ഭരണകൂടത്തെ കടപുഴക്കിക്കളഞ്ഞുവെങ്കിലും കേവലം കുറെ ജനങ്ങള്‍ ഒത്തുകൂടിയാല്‍ മാത്രം അതിനെ വിജയകരമായ ഒരു നീക്കം എന്ന് പറയാന്‍ കഴിയില്ല.
സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ പ്രചരിപ്പിക്കപ്പെട്ട ആശയങ്ങളാണ് ഇവരുടെ പിന്തുണയും ശക്തിയും. എന്നാല്‍ ഇതേ സോഷ്യല്‍ നെറ്റ് വര്‍ക്കിനെത്തന്നെ നിയന്ത്രിക്കുന്നത് സാമ്രാജ്യത്വരാജ്യങ്ങളാണ് എന്ന സത്യം മറച്ചു വെക്കുന്നില്ല. (ഈ വല പലപ്പോഴും അവരുടെ കയ്യില്‍ നിന്നും പൊട്ടിപ്പോയിട്ടുമുണ്ട്.) പക്ഷെ ഇത് മാത്രം ഒരു ആശയരൂപീകരണത്തിനു തക്ക കാരണമല്ല. അവിടെ വ്യക്തമായ രാഷ്ട്രീയം ഉരുത്തിരിയണം. ജനാധിപത്യം ഉണ്ടാകണം. നിലവില്‍ മുല്ലപ്പൂവിപ്ലവം അരങ്ങേറിയ ഒരിടത്തും അതുണ്ടായില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് വലിയ വസന്തം വിരിച്ച്‌ ഉണ്ടായ മുല്ലപ്പൂ വളരെ പെട്ടന്ന് വാടിക്കരിഞ്ഞത്.
ലിബിയയില്‍ ഇപ്പോഴും മുറിവുണങ്ങിയിട്ടില്ല, യമനിലും ടുണീഷ്യയിലും സമാന സ്ഥിതിയില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. എന്നിവിടങ്ങളിലെല്ലാം ഈ അലയൊലി കൃത്യമായ മാറ്റങ്ങള്‍ക്കു വഴിവെച്ചു. അതില്‍ ലിബിയയില്‍ ഉണ്ടായത്‌ ഒരു അധിനിവേശം തന്നെയായിരുന്നു. അതിനായി ആ രാജ്യത്തെ അസംതൃപ്തരായ ജനതയെ അമേരിക്ക വളരെ കൃത്യമായി ഉപയോഗിക്കുകയായിരുന്നു. അവരെക്കൊണ്ടുതന്നെ ഭരണാധികാരിയെ കൊല്ലിച്ചു. സിറിയയില്‍ ഇപ്പോഴും ചോരപ്പുഴ ഒഴുകിക്കൊണ്ടിരിക്കുന്നു. ബഷറുല്‍ അസദ് എന്ന ഏകാധിപതിയെ തളയ്ക്കാന്‍ വിമതര്ക്കും കഴിഞ്ഞിട്ടില്ല. കത്തുന്ന സിറിയയില്‍ സമാധാനത്തിന്റെ ഒരു തിരിയും ഇതുവരെ തെളിഞ്ഞിട്ടില്ല. മൂന്നുവര്‍ഷമായിഒരു രാജ്യം ആഭ്യന്തരയുദ്ധത്തില്‍ വീര്‍പ്പുമുട്ടുന്നു. ദിനംപ്രതി നൂറുകണക്കിന് പേര്‍ തോക്കിനിരയാകുന്നു. കടുത്ത സാമ്പത്തികമാന്ദ്യം ഉണ്ടായ ഈ സമയത്ത്‌ ലോകത്താകമാനം പുതിയ വിപ്ലവചിന്തകള്‍ ഉണ്ടാകുന്നു എന്നത് ആശാവഹമാണ്. വാള്‍ സ്ട്രീറ്റില്‍ നടന്ന സമരമുറ ആ അര്‍ത്ഥത്തില്‍ പുതുപ്രതീക്ഷകള്‍ തന്നുവെങ്കിലും മുതലാളിത്തകവാടത്തിനെ തച്ചുതകര്‍ക്കാന്‍ പാകത്തില്‍ ആ വിപ്ലവവും വളര്ന്നില്ല. മുതലാളിത്തത്തിന്റെ വികലമായ നയങ്ങള്‍ ജനങ്ങള്‍ക്ക്‌ പൊറുതിമുട്ടുന്ന തരത്തില്‍ ആയപ്പോഴാണ് ജനങ്ങള്‍ തന്നെ തെരുവില്‍ ഇറങ്ങാന്‍ തയ്യാറായത്‌. ഇതിന്റെയെല്ലാം പ്രചോദനം അറബുദേശങ്ങളില്‍ ഉരിത്തിരിഞ്ഞു വന്ന മുല്ലപ്പൂവിപ്ലവത്തില്‍ നിന്നാണ് എന്ന കാര്യത്തില്‍ സംശയം ഇല്ല.
എന്നാല്‍ എവിടെയും കൃത്യമായ ലക്ഷ്യപ്രാപ്തിയില്‍ ഏത്താതെയാണ് ഈ വസന്തം പെട്ടെന്ന് ഇല്ലാതായത്. ഈ വിപ്ലവത്തിന്റെ പ്രധാനഗുണം ഏകാധിപതികളുടെ കാലം കഴിഞ്ഞെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു എന്നതായിരുന്നു എങ്കിലും. കൃത്യമായ ഒരു ആശയരൂപീകരണത്തിലൂടെ മാത്രമേ ലോകം മുന്നോട്ട് നയിക്കപ്പെടാന്‍ സാധിക്കൂ. അതില്‍ ഭൂമിയുടെ രാഷ്ട്രീയം കൃത്യമായി ഉള്‍പ്പെടുകയും വേണം. ഈ വാടിയ മുല്ലപ്പൂ വീണ്ടും വസന്തം വിരിക്കാന്‍ ഉതകുന്ന തരത്തില്‍ ഒരു ജനാധിപത്യചിന്ത വളരാന്‍ കഴിയണം. അതുണ്ടായില്ല എന്ന് മാത്രമല്ല മിക്കയിടത്തും അരക്ഷിതാവസ്ഥ നിലനിര്‍ത്തി. എന്നും സമധാനം പിറക്കാതെ ഇറാഖും എന്നും ചോരക്കഥകള്‍ പറയുന്ന പലസ്തീനും ഈ ചുറ്റുവട്ടത്ത് ഉണ്ട്. മനുഷ്യന്റെ വിലയറിയുന്ന ഭരണാധികാരികള്‍ ഇങ്ങനെ പല രാജ്യങ്ങളിലും ഇല്ലാത്തതിനാല്‍ അടിച്ചമര്‍ത്തലുകള്‍ അധിനിവേശങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇടയ്ക്ക് ഇതുപോലെ പാതി വിരിഞ്ഞു കരിഞ്ഞു വീഴുന്ന വിപ്ലവങ്ങള്‍ മാത്രം. ലോകത്തെ ചോരക്കളമാക്കുന്നതില്‍ നിന്നും പിന്തിരിയാതെ ചിലര്‍ ലോകത്തിന്റെ ചക്രം തിരിക്കുന്നു. അതിനിടയില്‍ ഏറെ വാഴ്ത്തപെട്ട മുല്ലപ്പൂവിപ്ലവം ഒട്ടും സുഗന്ധം പരത്താതെ വാടി ഉണങ്ങി ഇപ്പോഴിതാ കരിഞ്ഞിരിക്കുന്നു.
===============================================

ചിന്ത ഡോട്ട് കോമിലെ തര്ജ്ജനി വെബ് മാഗസിനിൽ വന്ന ലേഖനം

Saturday 10 August 2013

"വിങ്ങലോടെ, തിരിച്ച്, ഒറ്റയ്ക്ക്"

 സിനിമ

 
ഹജ്ജ് കഴിഞ്ഞ് ഓരോരുത്തരായി തിരിച്ചു വരുന്നതും നോക്കി റിഡ കാത്തിരിക്കുകയാണ്. അവിടെ നിന്നും പരിച്ചയപെട്ടവരും കൂടെ പോയവരും എല്ലാവരും തിരുവന്നിട്ടും പിതാവ് മാത്രം തിരിച്ചു വരുന്നില്ല. അവന്‍ കാത്തിരുപ്പ് അവസാനിപ്പിച്ചു മക്കയിലേക്ക് തിരിക്കുന്നു. തിരക്കുകള്‍ക്കിടയില്‍ അവന്‍ പിതാവിനെ തിരക്കുയാണ്. തിരക്കിന്‍ അവന്‍ അസ്വസ്ഥനാകുന്നു. പട്ടാളം അവനെ തിരക്കില്‍ നിന്നും പിടിച്ചു കൊണ്ടുപോകുന്നു. അവസാനം അവനെ അവര്‍ തണുത്തുറഞ്ഞ മോര്‍ച്ചറിയിലേക്ക് കൊണ്ട് പോയത്. വെള്ള പുതച്ച മയ്യെത്തുകള്ക്കിടയിലേക്ക് എന്നതിനാണ് കൊണ്ടുവന്നതെന്ന് റിഡക്ക് മനസിലാകുന്നില്ല. എന്നാല്‍ അതിലെ ഒരു വെളുത്ത തുണിക്കടിയില്‍ തണുത്തുറഞ്ഞു തന്റെ പിതാവ് ഉണ്ടെന്നറിയുന്നതോടെ അവന്‍ ആകെ തളരുന്നു തൊട്ടടുത്ത ദിവസം വരെ താന്‍ ഏറെ ശല്യം ചെയ്തിരുന്ന ബാപ്പയുടെ ശരീരം ഇപ്പോള്‍ അനക്കമില്ലാതെ!
രു അച്ഛനും മകനും തമ്മിലുള്ള തീവ്രമായ ബന്ധത്തിന്റെ കഥ പറയുന്ന ഇസ്മില്‍ ഫറൂക്കിയുടെ ദി ഗ്രാന്‍ഡ്‌ വോയേജ് എന്ന മൊറോക്കന്‍ ഫ്രഞ്ച് ചിത്രം നല്കുന്ന സന്ദേശം വളരെ വലുതാണ് വിശുദ്ധ തീര്‍ത്ഥാടനമായ ഹജ്ജിനായി തെക്കന്‍ ഫ്രാന്‌സി്ല്‍ നിന്നും കാറില്‍ പുറപ്പെടുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. നിരവധി രാജ്യങ്ങള്‍ കടന്ന് ആയിരക്കണക്കിന് മൈലുകള്‍ താണ്ടിയാലെ മക്കയിലെത്തൂ. കഠിനമായ ഈ തീര്ഥാടനം ഒരു മുസല്മാനെ സംബന്ധിച്ച് വളരെ പ്രധാനപെട്ടതും അവന്റെ ജീവിത ലക്ഷ്യങ്ങളില്‍ ഒന്നുമാണ്. ഇവിടെ പിതാവിന്റെ തീരുമാനത്തെ കുടുംബത്തിന്റെ പിന്തുണയുണ്ട് എങ്കിലും കാറിലാണ് യാത്ര എന്നതിനാല്‍ അവര്‍ക്ക് ഭയമുണ്ട് മാത്രമല്ല പിതാവിന്റെ ആരോഗ്യസ്ഥിതി മോശവുമാണ്. തന്റെ മൂത്ത മകനുമായി യാത്രക്കൊരുങ്ങിയത് എങ്കിലും യാത്രാരേഖകള്‍ ശരിയാകാതതിനാല്‍ താഴെയുള്ള കൌമാരക്കാരനായ റിഡ എന്ന മകനുമായാണ് പിതാവ് വിശുദ്ധ യാത്രക്കൊരുങ്ങിയത്. എന്നാല്‍ ഇങ്ങനെ ഒരു യാത്രക്ക് തന്നെ പിതാവ് തെരഞ്ഞെടുത്തതില്‍ അവന്‍ ഒട്ടും തൃപ്തനല്ല. കുടുംബത്തിന്റെ നിര്ബന്ധത്തിനു വഴങ്ങി അവനും യാത്രയില്‍ പങ്കാളിയാകുന്നു. പഴയ ഒരു കാറില്‍ അവര്‍ യാത്ര തിരിക്കുകയാണ്.

വിവിധ അതിര്‍ത്തികള്‍ താണ്ടിയുള്ള യാത്രയില്‍ അച്ഛനും മകനും തമ്മിലുള്ള തര്‍ക്കങ്ങള്‍, തന്നെ ഇതിനു വലിച്ചിഴച്ചു കൊണ്ടുവന്നതിലുള്ള നീരസം എല്ലാം പ്രകടമാണ്. പിതാവ് അപ്പോഴൊക്കെ ഈ യാത്രയുടെ പരിശുദ്ധിയെ പറ്റി ഓര്‍മ്മിപ്പിക്കുന്നുണ്ട്. കടുത്ത തണുപ്പില്‍ രാത്രി റോഡരികില്‍ രാത്രിവിശ്രമത്തിനായി നിര്‍ത്തിയിടുമ്പോള്‍ ഇരുട്ടിന്റെ മൂടല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാല്‍ നേരം പുലര്ന്നതോടെ കാറിനെ മുഴുവന്‍ മഞ്ഞുമൂടികഴിഞ്ഞിരുന്നു. അകത്ത് പിതാവ് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുന്നത് അവന്‍ കാണുകയാണ് ഉടനെ പിതാവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ അവന്‍ ശ്രമിക്കുകയാണ് അപ്പോള്‍ അവന്റെ ഉള്ളില ഉറഞ്ഞു കിടക്കുന്ന സ്‌നേഹം നാം തിരിച്ചറിയുന്നു. യാത്രക്കിടയില്‍ സ്വയം പരിചയപ്പെടുത്തി കയറുന്ന യാത്രക്കാരന്റെ സ്വഭാവത്തില്‍ എന്തോ പന്തികേടുണ്ടെന്ന് പിതാവ് മനസിലാക്കുന്നു. എന്നാല്‍ അപ്പോഴേക്കും വാചക കാസര്ത്തിലൂടെ മകനെ അയാള് കയ്യിലെടുത്തു കഴിഞ്ഞിരുന്നു. അവസാനം മകനെ അനാശ്യകേന്ദ്രം വരെ കൂടികൊണ്ടുപോന്നതും പിതാവ് അറിയുന്നു ഉടനെ പിതാവ് അവനെ അടിക്കുകയാണ് രണ്ടു പേരും വിഷമിച്ചു ആ രാത്രി കഴിച്ചു കൂട്ടുന്നു നേരം പുലര്‍ന്നപ്പോള്‍ അറിയുന്നത് തങ്ങളുടെ പണമെല്ലാം അയാള് മോഷിടിച്ചു കൊണ്ടുപോയി എന്നാണ്. പിതാവിന്റെ വാക്കുക്കള്‍ കേള്‍ക്കാതെ താന്‍ കാണിച്ച തെറ്റുകളില്‍ അവന്‍ പശ്ചാതപിക്കുന്നുണ്ട്. തന്റെ പ്രണയിനിയെ ബന്ധപ്പെടാനുള്ള മൊബൈല്‍ അവനറിയാതെ പിതാവ് വലിച്ചെറിയുന്നു യാത്രക്കിടയിലെവിടെയോ ആ മൊബൈല്‍ അനാഥമായി കിടക്കുന്നുണ്ട് എന്ന് അവന്‍ അറിയുന്നില്ല. അവന്റെ തിരച്ചി ലുകള്‍ക്കൊടുവില്‍ അക്കാര്യം പിതാവ് അവനോട പറയുന്നു. അവന്‍ ഏറെ കുപിതനാകുന്നുണ്ട് ഇങ്ങനെ ഇണങ്ങിയും പിണങ്ങിയും ആണ് യാത്ര. ഒരു വൃദ്ധയോട് വഴി ചോദിച്ചപ്പോള്‍ അവര്‍ ഒന്നും മിണ്ടാതെ വണ്ടിയില്‍ കയറുന്നുണ്ട് ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ അവര്‍ സ്വയം അപ്രതക്ഷ്യമാകുകയും ചെക്ക് പോസ്റ്റ് താണ്ടി അവര്‍ പോന്നപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു അതിര്‍ത്തികള്‍ താണ്ടാന്‍ അഭയാര്‍ഥികള്‍ ഇങ്ങനെ പല വിദ്യകളും കാണിക്കാറുണ്ട്. എന്നാല്‍ അവര്‍ ഒന്നും പറയുന്നില്ല. നേരെ പോകാനുള്ള കൈകൊണ്ടുള്ള അക്ഷാന്‍ മാത്രം....
റിഡയും പിതാവും ഒരിടത്ത് വിശ്രമിക്കുമ്പോള്‍ അവന്‍ പിതാവിനോട് ചോദിക്കുന്നുണ്ട്. 'എന്തിനാണ് നമ്മള്‍ ഇങ്ങനെ കഷ്ടപ്പെട്ട് കാറില്‍ വന്നത് വിമാനത്തില്‍ വന്നിരുന്നെങ്കില്‍ എത്ര സുഖമായിരുന്നു' എന്ന്. പിതാവ് ഒന്ന് ചിരിക്കുന്നു. 'മകനെ യാത്ര ചെയ്യാന്‍ നിനക്കൊരു കുതിരയുണ്ട് എങ്കിലും നടന്നാണ് ഹജ്ജിനു പോകാന്‍ കഴിയുക എങ്കില്‍ അതാണ് കൂടുതല്‍ ഉത്തമം, എന്നാല്‍ നിനക്കൊരു കാറുണ്ട് എങ്കിലും കുതിരയില്‍ പോകുന്നതാണ് കൂടുതല്‍ കൂടുതല്‍ ഉത്തമം. എന്നാല്‍ നിനക്ക് പോകാന്‍ വിമാനം തയ്യാറാണ് എങ്കിലും കാറില്‍ പോകുന്നതാണ് കൂടുതല്‍ ഉത്തമം.' പിതാവിന്റെ മറുപടി മകനെ ഏറെനേരം ചിന്തിപ്പിക്കുന്നു. ബാപ്പയും മകനും തമ്മിലുള്ള സംഘര്ഷം ക്രമേണ കുറയുന്നു. മക്ക അടുക്കും തോറും ഒപ്പം തീര്ഥാടകാരുടെ വാഹന വ്യൂഹം നീളുന്നു . വണ്ടി നിറുത്തിയത് മുതല്‍ ഇഹ്‌റാം കെട്ടി പിതാവ് ഹജ്ജിനായ് പിന്നെയങ്ങോട്ട് ഒറ്റക്ക് പോകുകയാണ് തീര്‍ഥാടക സംഘത്തോടൊപ്പം പിതാവ് നടന്നു നീങ്ങുന്നത് റിഡ നോക്കി നില്ക്കുന്നു. അവിടെയാകെ ഇഹ്‌റാം കെട്ടിയ ഹാജിമാരുടെ സമുദ്രമാകുന്നു. തക്ബീറുകള്‍ മുഴങ്ങുന്നു.
ഹജ്ജ് കഴിഞ്ഞ് ഓരോരുത്തരായി തിരിച്ചു വരുന്നതും നോക്കി റിഡ കാത്തിരിക്കുകയാണ്. അവിടെ നിന്നും പരിച്ചയപെട്ടവരും കൂടെ പോയവരും എല്ലാവരും തിരുവന്നിട്ടും പിതാവ് മാത്രം തിരിച്ചു വരുന്നില്ല. അവന്‍ കാത്തിരുപ്പ് അവസാനിപ്പിച്ചു മക്കയിലേക്ക് തിരിക്കുന്നു. തിരക്കുകള്‍ക്കിടയില്‍ അവന്‍ പിതാവിനെ തിരക്കുയാണ്. തിരക്കിന്‍ അവന്‍ അസ്വസ്ഥനാകുന്നു. പട്ടാളം അവനെ തിരക്കില്‍ നിന്നും പിടിച്ചു കൊണ്ടുപോകുന്നു. അവസാനം അവനെ അവര്‍ തണുത്തുറഞ്ഞ മോര്‍ച്ചറിയിലേക്ക് കൊണ്ട് പോയത്. വെള്ള പുതച്ച മയ്യെത്തുകള്ക്കിടയിലേക്ക് എന്നതിനാണ് കൊണ്ടുവന്നതെന്ന് റിഡക്ക് മനസിലാകുന്നില്ല. എന്നാല്‍ അതിലെ ഒരു വെളുത്ത തുണിക്കടിയില്‍ തണുത്തുറഞ്ഞു തന്റെ പിതാവ് ഉണ്ടെന്നറിയുന്നതോടെ അവന്‍ ആകെ തളരുന്നു തൊട്ടടുത്ത ദിവസം വരെ താന്‍ ഏറെ ശല്യം ചെയ്തിരുന്ന ബാപ്പയുടെ ശരീരം ഇപ്പോള്‍ അനക്കമില്ലാതെ! അവനത് ഉള്‌കൊള്ളാന്‍ കഴിയുന്നില്ല. മയ്യത്ത് കുളിപ്പിക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നു. ബാപ്പയുടെ ബാക്കിയായ വസ്ത്രങ്ങളും പെട്ടിയുമായി അവന്‍ ഒറ്റക്ക് മടങ്ങുന്നു...

ബാപ്പയും മകനും തമ്മിലുള്ള സംഘര്ഷകവും അവരുടെ സാഹസികമായ യാത്രയും തുടര്ന്ന് തിരിച്ചുവരാതായ അച്ഛനെ തേടി തിരക്കേറിയ മക്കയിലെ തീര്ഥാഷടകര്ക്കിവടയില്‍ ഉള്ള അന്വേഷനംവും ബാപ്പ നഷ്ടമായതോടെ മകന്‍ ഒറ്റയ്ക്ക് തിരിക്കേണ്ടി വരുന്നതിന്റെ അവസ്ഥയും തീവ്രമായി ചിത്രീകരിക്കാന്‍ ഇസ്മില്‍ ഫറൂക്കിക്ക് ആകുന്നു. ഇസ്മില്‍ ഫറൂക്കിതന്നെയാണ് ഇതിന്റെ രചയും നിര്‍വഹിച്ചിരിക്കുന്നത്. 2004 ല്‍ ഇറങ്ങിയ ദി ഗ്രാന്‍ഡ്‌ വോയേജ്' ടോറെനടോ, വെനീസ് തുടങ്ങി നിരവധി അന്താരാഷ്ട്ര ചലചിത്രമേള കളില്‍ ഏറെ ശ്രദ്ധേനേടിയിരുന്നു. പിതാവായി അഭിനയിച്ചിരിക്കുന്നത് മുഹമ്മദ് മാജ്ദ് ആണ് പക്വമായ അഭിനയപാടവം കൊണ്ട് തീര്ത്തും കഥാപാത്രത്തെ ഉള്‍കൊള്ളാന്‍ അദ്ദേഹത്തിനാകുന്നു. റിഡയായി മകന്റെ വേഷം ചെയ്തത് നിക്കോളാസ് സെസലെ യാണ് ( Nicolas Cazalé – Réda). മികച്ച അഭിനയം കൊണ്ട് ഈ സിനിമയെ സജ്ജീവമാകിയ ഈ നടന്റെ പ്രകടനത്തെ പറ്റി കൂടുതല്‍ പറയേണ്ടതില്ല. 108 മിനുട്ടുള്ള ഈ ചിത്രം നമ്മുടെ മനസിനെ പിടിച്ചുകുലുക്കുന്നുണ്ട്
=====================================================
nellu.netൽ 2013 ആഗസ്റ്റ്‌ ലക്കത്തിൽ വന്ന കോളം 
http://www.nellu.net/component/content/article/752.html

കെ.സി.എസ്. പണിക്കർ ഇന്ത്യന്‍ ചിത്രകലയുടെ നെടുംതൂണ്‍

ചിത്രകല 
കെ.സി.എസ്. പണിക്കർ എന്നാല്‍ ഇന്ത്യന്‍ ചിത്രകലയിലെ നെടുംതൂണായി അറിയപ്പെടുന്നു. ഇന്ത്യയിലെ ഒരു അതീന്ദ്രിയ (Metaphysical) ചിത്രകാരനും, അമൂർത്ത ചിത്രകാരനുമായിരുന്നു കെ.സി.എസ്. പണിക്കർ. രാജ്യത്തിന്റെ പുരാതനമായ അതീന്ദ്രിയ ജ്ഞാനത്തെയും ആത്മീയ ജ്ഞാനത്തെയും ചിത്രകലയിലൂടെ വ്യാഖ്യാനിക്കുവാൻ ശ്രമിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇന്ത്യൻ കലാരംഗത്തെയും ചിത്രകാരന്മാരെയും പാശ്ചാത്യ സ്വാധീനത്തിൽ നിന്നു പുറത്തുകൊണ്ടുവന്ന് സ്വന്തമായ വ്യക്തിത്വം സ്ഥാപിക്കുവാൻ പ്രേരിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ ചിത്രകലാ പ്രവർത്തനങ്ങൾ. അപകർഷ ബോധവും ആത്മവിശ്വാസക്കുറവുമുള്ള കുട്ടിയായാണ് കെ.സി.എസ് പണിക്കർ ചെറുപ്പകാലത്തെ സ്വയം വിലയിരുത്തുന്നത്. ചെറുപ്പത്തിലേ തന്നെ ചിത്രകലാ രംഗത്ത് തല്പരനായിരുന്ന പണിക്കർ കേരളത്തിലെ തന്റെ ഗ്രാമമായ പൊന്നാനിക്കടുത്തുള്ള വെളിയങ്കോട്ടെ കനാലുകളും തെങ്ങുകളും വയലുകളും പകർത്തിയാണ് വര തുടങ്ങിയത്. മദ്രാസ് ക്രിസ്‌ത്യൻ കോളേജ് സ്കൂളിലെ ഒരു സഹപാഠിയാണത്രേ ചിത്രകലയെ കുറിച്ച് അദ്ദേഹത്തിന് കൂടുതൽ ഉൾക്കാഴ്ച്ച നൽകിയത്. പ്രകൃതി ദൃശ്യങ്ങളിലേക്ക് നോക്കി നിൽക്കുമ്പോൾ പലപ്പോഴും തന്റെ കണ്ണു നിറയുമായിരുന്നു എന്നും അത് മറ്റാരും കാണാതിരിക്കാൻ പെട്ടെന്ന് തുടച്ചു മാറ്റുമായിരുന്നു എന്നും അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. നൈമിഷികവും അഭൗമവുമായ സ്വർഗ്ഗങ്ങളായിരുന്നു താൻ കണ്ടിരുന്നതെന്നും അങ്ങനെ ചിത്രരചന ആഹ്ലാദാനുഭൂതിക്കുളള ഒരു മാർഗ്ഗമായതായും കെ.സി.എസ് പണിക്കർ പറയുന്നുണ്ട്. വൈകാരികാനുഭൂതിക്കുള്ള മാർഗ്ഗമായിരുന്നു എങ്കിലും ചിത്രരചനാശീലം പതുക്കെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി. പൊന്നാനിയിലെ എ.വി. ഹൈസ്കൂളിലും അന്നത്തെ മദ്രാസിലുമായി അദ്ദേഹം ഔപചാരിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് കലാജീവിതം1917 മുതൽ '30 വരെ മദ്രാസിലെ ഗവ. ആർട്സ് സ്കൂളിൽ അദ്ദേഹം കലാപഠനം നടത്തി. അതിനു ശേഷം അതേ സ്കൂളിൽ അദ്ദേഹം അദ്ധ്യാപകനായും ജോലി ചെയ്തു. രവിവർമ്മ, ലേഡി പെന്റ്ലാന്റ്, കോട്ട്മാൻ , ബ്രാങ്‌വിൻ , വാൻഗോഗ്‍ , ഗോഗിൻ , മാറ്റിസ്സ്, ഫോവ്‌സ് എന്നിങ്ങനെ പലരും പല ഘട്ടങ്ങളിലായി അദ്ദേഹത്തിന്റെ രചനകളെ സ്വാധീനിച്ചു കൊണ്ടിരുന്നു. 1941 വരെ മദ്രാസിലും ദില്ലിയിലും അദ്ദേഹം ഏകാങ്ക ചിത്രകലാ പ്രദർശനങ്ങൾ നടത്തിയിരുന്നു. ഇന്ത്യക്കു പുറത്ത് പ്രദർശനങ്ങൾ നടത്തവേ സാൽ‌വദോർ ദാലി തുടങ്ങിയ അമൂർത്ത കലാകാരൻ‌മാരുമായുണ്ടായ സമ്പർക്കം അദ്ദേഹത്തിന്റെ കലയിൽ ഒരു വലിയ സ്വാധീനം ചെലുത്തി. 1950-കളുടെ തുടക്കത്തിൽ അദ്ദേഹത്തിന് പാശ്ചാത്യ സ്വാധീനത്തിനോട് വിമുഖത തോന്നിത്തുടങ്ങി. 1953 മുതൽ '63 വരെ അദ്ദേഹം വാൻഗോഗിന്റെയും അജന്ത ശില്പകലയുടെയും സമ്മിശ്ര സ്വാധീനത്തിലായിരുന്നു. ഈ കാലത്താണ് അദ്ദേഹത്തിന് ഭാരതീയ ചിത്രകലയിൽ തന്റേതായ സംഭാവനകൾ നൽകാൻ കഴിയുമെന്ന ആത്മവിശ്വാസം വന്നത്.
പാശ്ചാത്യ ചിത്രകലയിൽ ദൃതവേഗമുള്ള മാറ്റങ്ങൾ പ്രകടമായിരുന്ന അക്കാലത്ത് ആ മാറ്റങ്ങൾ ഉൾക്കൊള്ളാതെ ഇന്ത്യയിലെ ചിത്രകലയിൽ സുപ്രധാനമായൊന്നും ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം കരുതി. സ്വിസ്സ് കലാകാരനായ പോൾ ക്ലീയും അക്കാലത്ത് അദ്ദേഹത്തിൽ സ്വാധീനം ചെലുത്തി. ഈജിപ്ഷ്യൻ ചിത്രകലയും നിഗൂഢലിഖിതങ്ങളും പോൾ ക്ലീയെ സ്വാധീനിച്ചിരുന്നു. പോൾ ക്ലീയുടെ ജീവൻ തുളുമ്പുന്ന സൃഷ്ടികൾ പിക്കാസോ, ബ്രാക്ക് എന്നിവരേക്കാളും ഇന്ത്യൻ ചിത്രകലയുമായി അടുത്തു നിൽക്കുന്നതായി അദ്ദേഹം വിശ്വസിച്ചു. എന്നാൽ തന്റെ രചനകൾ പോൾ ക്ലീയുടേതിന്റെ അനുകരണമാവുന്നതിനേക്കാൾ സ്വന്തമായ രീതിക്ക് തുടക്കമിടാനാണ് അദ്ദേഹം ആഗ്രഹിച്ചത്. 1963-ൽ പുതിയ ഭാവുകത്വത്തിലേക്ക് അദ്ദേഹത്തിന്റെ രചനകൾ പ്രവേശിച്ചു. അറബിക് അക്കങ്ങളും ആൾജിബ്രയിലേയും ജ്യാമിതിയിലേയും ലാറ്റിൻ പ്രതീകങ്ങളും രൂപങ്ങളും പുതിയ ആശയങ്ങൾ‍ക്ക് രൂപം നൽകാൻ അദ്ദേഹത്തെ സഹായിച്ചു. പരമ്പരാഗതമായ ഇന്ത്യൻ പ്രതീകങ്ങളും ജ്യോതിഷ ചാർട്ടുകളും ചിഹ്നങ്ങളും അദ്ദേഹത്തിന്റെ താൽപര്യ പരിധികളിൽ വന്നു. രചനയുടെ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന റോമൻ അക്ഷരങ്ങൾ അദ്ദേഹം വെടിയുകയും മലയാള ലിപികൾ കൂടുതൽ സ്വീകരിക്കുകയും ചെയ്തു. പിന്നെയും കുറേ കാലം കഴിഞ്ഞാണ് കെ.സി.എസ് പണിക്കർ താന്ത്രിക ചിത്രകലയിലേക്ക് തിരിയുന്നത്. പക്ഷേ ഒരു പരിധി വരെ ഇതിന് തന്റെ ക്രിയാത്മക ചോദനകളെ സം‌തൃപ്തമാക്കാൻ കഴിയാതിരുന്നതായി അദ്ദേഹം വിലയിരുത്തുന്നുണ്ട്. പിന്നീട് ചിത്രകലയിൽ കെ.സി.എസ്. പണിക്കർ ഉപയോഗിച്ച അടയാളങ്ങൾ ഏതെങ്കിലും ഭാഷയിലെ ലിപികൾ എന്നതിനേക്കാളേറെ സ്വയം രൂപപ്പെടുത്തിയ ചിഹ്നങ്ങളായിരുന്നു. മലയാളം അക്ഷരങ്ങൾ മാത്രം വളരെ ഭാഗികമായി അവയിൽ അവശേഷിച്ചു. നിരർത്ഥകമായ ആ അക്ഷരസമാനമായ രൂപങ്ങൾ അദ്ദേഹം ദൃശ്യങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ മാത്രമാണ് ഉപയോഗിച്ചത്.
തമിഴ് നാട്ടിലെ ചോളമണ്ഡലത്തിൽ കെ.സി.എസ്. പണിക്കർ സ്ഥാപിച്ച കലാഗ്രാമം ദക്ഷിണേന്ത്യയിലെ യുവ ചിത്രകാരുടെ കൂട്ടായ്മക്കും വളർച്ചക്കും സഹായകരമായതായി വിലയിരുത്തപ്പെടുന്നു. ചിത്രകാരൻമാർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ കലാഗ്രാമമാണിത്. ജയപാലപ്പണിക്കർ, പാരീസ് വിശ്വനാഥൻ, എം.വി.ദേവൻ, ഹരിദാസ്, നന്ദഗോപാൽ, എസ്. ജി. വാസുദേവ്, പി. ഗോപിനാഥ്, സേനാധിപതി തുടങ്ങിയ പ്രശസ്ത ചിത്രകാരൻമാർ ഇവിടെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു.പ്രദർശനങ്ങളും പുരസ്കാരങ്ങളും17 വയസ്സായപ്പോഴേക്കും അദ്ദേഹം ‘മദ്രാസ് ഫൈൻ ആർട്ട്‌സ് സൊസൈറ്റി‘ യുടെ വാർഷിക ചിത്രകലാ പ്രദർശനങ്ങളിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുവാൻ തുടങ്ങിയിരുന്നു. മദ്രാസിലെ പ്രോഗ്രസീവ് പെയിന്റേഴ്‌സ് അസോസിയേഷന്റെ രൂപവത്കരണത്തിനു ശേഷം 1944 മുതൽ '53 വരെ മദ്രാസ്, ബോംബേ, കൽക്കത്ത, ന്യൂഡൽഹി, ലണ്ടൻ എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദർശനം നടത്തിയിട്ടുണ്ട്. 1954-ൽ ന്യൂ ഡൽഹിയിലെ ലളിത കലാ അക്കാദമി അദ്ദേഹത്തെ മികച്ച ഒമ്പത് കലാകാരിൽ ഒരാളായും അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോർഡ് അംഗമായും തെരഞ്ഞെടുത്തു. ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്‌സർലാന്റ് എന്നീ രാജ്യങ്ങളിൽ സഞ്ചരിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൗസിലും ഫ്രാൻസിലും പ്രദർശനങ്ങൾ നടത്തി. 1955-ൽ മദ്രാസിലെ ഗവ. ആർട്‌സ് & ക്രാഫ്റ്റ്സ് സ്കൂളിന്റെ വൈസ് പ്രിൻ‍സിപ്പാൾ ആയും '57-ൽ പ്രിൻ‍സിപ്പാൾ ആയും അദ്ദേഹം സ്ഥാനമേറ്റു. 1959-ൽ അന്നത്തെ സോവിയറ്റ് യൂണിയനിൽ പര്യടനം നടത്തി, മോസ്കോയിലും ലെനിൻ ഗ്രാഡിലും കീവിലും ഇന്ത്യൻ ചിത്രകലയെ കുറിച്ച് പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. 1961-ൽ ബ്രസീലിലും 1962-ൽ മെക്സിക്കോയിലും പ്രദർശനങ്ങൾ നടത്തി. ഇക്കാലയളവിൽ മദ്രാസിലെ ആർട്‌സ് & ക്രാഫ്‌റ്റ്‌സ് സ്കൂൾ കോളേജായി ഉയർത്തപ്പെട്ടു. 1963-ൽ ന്യൂയോർക്കിൽ വെച്ചു നടന്ന ലോക ചിത്രകലാ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗമായി പങ്കെടുത്തു. അമേരിക്കയുടെ ഔദ്യോഗിക അതിഥിയായി അമേരിക്കയിലുടനീളം സഞ്ചരിക്കുകയും അമേരിക്കൻ കലാകാരുമായി ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തു. 1965-ൽ ടോക്യോയിലെ അന്തർദേശീയ പ്രദർശനത്തിലും ലണ്ടനിലെ ഫെസ്റ്റിവൽ ഹാൾ പ്രദർശനത്തിലും പങ്കെടുത്തു. ഈ വർഷം ചിത്രരചനക്ക് ദേശീയ പുരസ്കാരം ലഭിച്ചു. 1966-ൽ മദ്രാസിൽ ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ച കെ.സി.എസ് 1967-ൽ ആർട്സ് & ക്രാഫ്റ്റ്സ് കോളേജിലെ പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്നും വിരമിച്ചു. മകനും പ്രശസ്ത ശില്പിയുമായ നന്ദഗോപാൽ ആണ് ഇപ്പോഴത്തെ ചോളമണ്ഡലം കലാഗ്രാമം സെക്രട്ടറി. മരണം1977 ജനുവരി 15ന് അറുപത്തി ആറാമത്തെ വയസ്സിൽ കെ.സി.എസ്. പണിക്കർ ചെന്നൈയിൽ വെച്ച് അന്തരിച്ചു.

Friday 12 July 2013

ഒരു സിനിമ കൊട്ടക കാലം

 
സിനിമ കൊട്ടക എന്ന പേര് തന്നെ നമുക്കിടയില്‍ നിന്നും മാഞ്ഞു കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്, പുതിയ സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കില്‍ സ്വാഭാവികമായും ഇല്ലാതാവുന്ന പലതില്‍ ഒന്നുമാത്രമാണ് ഇതെന്ന് നമുക്ക് ആശ്വസിക്കാം. മാത്രമല്ല ഈ സാങ്കേതിക വിദ്യ തന്നെ നമുക്ക് ലോക ക്ലാസിക്ക് സിനിമകള്‍ വിരല്‍ത്തുമ്പില്‍ എത്തിച്ചു തരുന്നു എന്നതും വളരെ നല്ല കാര്യം തന്നെ. അതുകൊണ്ടു തന്നെ സിനിമ കൊട്ടക എന്നത് നമുക്കിന്ന് ഗൃഹാതുരത്വം തരുന്ന ഓര്‍മയാണ്. ലോക ക്ലാസിക്ക് സിനിമകള്‍ എന്നും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കടന്നു വരികയോ ജനങ്ങള്‍ക്കിടയില്‍ താല്‍പര്യം ജനിപ്പിക്കുകയോ ഉണ്ടാകാത്ത ഒന്നാണെന്ന കാര്യം മറച്ചു വെക്കുന്നില്ല. അതുകൊണ്ടു തന്നെ രാജ്കുമാറും അമിതാബച്ചനും, രാജനീകാന്തും, പ്രേംനസീറും, മമ്മൂട്ടിയും, മോഹന്‍ലാലും, തുടങ്ങി ഫഹദ് ഫാസിലും അല്ലു അര്‍ജ്ജുനും വരെയുള്ള എത്തി നില്‍ക്കുന്ന താരനിരയും അവരുടെ സിനിമകളും നാട്ടിന്‍പുറങ്ങളില്‍ പോലും നിറഞ്ഞോടുമ്പോള്‍ തന്നെ ലോകം മുഴുവന്‍ ചര്ച്ച ചെയ്യപ്പെടുന്ന സംവിധായകരുടെ സിനിമകള്‍ ഇന്നും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ അത്ര ചര്ച്ച ചെയ്യപ്പെടുന്നില്ല, ലോക ക്ലാസിക്കുകളായ സെവന്‍ത് സീല്‍, റെഡ് ബിയെര്‍ഡ്, ബാറ്റില്‍ഷിപ് പൊതംകിന്‍, നോസ്റ്റാള്‍ജിയ, ഇറാന്‍ സിനിമകള്‍, കിം കി ഡുക് സിനിമകള്‍, എന്തിന് ഇന്ത്യന്‍ ഇതിഹാസങ്ങളായ ഘട്ടക് സിനിമകള്‍, റേയുടെ ചിത്രങ്ങള്‍, മലയാളത്തിന്റെ മുഖം ലോകത്ത് എത്തിച്ച അടൂരോ അരവിന്ദനോ ഇവരുടെ ഒക്കെ എത്ര സിനിമകള്‍ നാട്ടിപുറങ്ങളില്‍ കണ്ടിട്ടുണ്ടാകും, ചര്ച്ച ചെയ്തിട്ടുണ്ടാകും.

എന്നാല്‍ ഇന്ന് ലോകം ഏറെ മാറികഴിഞ്ഞു, ലോകം വിരല്‍ത്തുമ്പില്‍ നിറഞ്ഞാടുകയാണ് ടോറന്‍റും മറ്റ് സൈറ്റുകളും നമ്മുടെ മുന്നില്‍ ഉണ്ട്, ലോക സിനിമകള്‍ കാണുന്ന ഒരു സമൂഹം ഇന്ന് വളര്‍ന്ന് വരുന്നു. ഒരു സംവിധായകനും ലോകത്തെ ഏത് ഭാഷയിലുള്ള സിനിമകളിലെ രംഗങ്ങളും പകര്‍ത്തി തന്റെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത കാലം അങ്ങിനെ ചെയ്താല്‍ ആ നിമിഷം സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ ഉടനടി പ്രതികരിക്കുന്ന സമൂഹം. ഈവര്‍ക്കിടയിലേക്കാണ് പഴയകാല ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിന്റെ മാതൃക പിന്‍പറ്റി ഇന്നും കൃതമായി പ്രവര്‍ത്തിക്കുന്ന ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെയും സിനിമകള്‍ കാണിക്കാന്‍ അവസരം നല്‍കുന്ന കൃഷ്ണ മൂവീസിന്റെയും പ്രസക്തി. ഇന്നും ബദല്‍ സാധ്യതകളിലൂടെ പ്രതീക്ഷകള്‍ കാണുന്ന ഒരു കൂട്ടത്തിന്റെ വലിയ പ്രവര്‍ത്തനമാണ് കാണി ഫിലിം സൊസൈറ്റി. ഒരു ചെറിയ സമൂഹത്തില്‍ ആണെങ്കില്‍ പോലും നല്ല സിനിമകളെ കണ്ടെത്തി അവ ജനങ്ങളെ കാണിച്ചു നല്ല കാഴ്ചയുടെ സംസ്കാരം വളര്‍ത്തി കൊണ്ടുവരാന്‍ ഫിലിം സൊസൈറ്റികള്‍ നല്കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്.
ഇവിടെയാണ് ചങ്ങരം കൃഷ്ണ മൂവീസിനെ മറ്റു ടാക്കീസുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കൃഷ്ണ മൂവീസിലാണ് കാണി ഫിലിം സൊസൈറ്റി എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കാറ്. നാട്ടിന്‍പുറത്തെ ടാക്കീസുകള്‍ ഓര്‍മ്മയില്‍ അവശേഷിക്കുകയോ ഓഡിറ്റോറിയമായി മാറുകയോ ചെയ്ത സാഹചര്യത്തില്‍ സാധാരണ സിനിമകള്‍ കാണിക്കുക മാത്രമല്ല മാസത്തില്‍ ഒരു ഞായറാഴ്ച ലോക ക്ലാസിക്ക് സിനിമ കാണിക്കുവാന്‍ അവസരം ഉണ്ടാകുന്നു എന്നത് നിസ്സാര കാര്യമല്ല. അത് കൊണ്ട് തന്നെ ചങ്ങരം കുളം കൃഷ്ണ മൂവീസില്‍ ബര്‍ഗ്മാന്‍റെ വൈല്‍ഡ് സ്റ്റോബറിയെന്നോ, കുറസോവയുടെ രാഷമോന്‍ എന്നോ, മഖ്മല്‍ ബഫിന്റെ സൈക്ക്ലിസ്റ്റെന്നു കേള്‍ക്കുമ്പോള്‍ ഇവിടെയുള്ളവള്‍ അത്ഭുതപ്പെടാറില്ല. അലന്‍ റെനെയുടെ വെര്‍ണര് ഹെര്‍സോഗിന്റെ കിം കി ഡുക്കിന്‍റെ സിനിമാ പോസ്റ്ററുകള്‍ കാണുമ്പോള്‍ സാധാരണം എന്ന മട്ടില്‍ അവര്‍ കാണുന്നു. സാധാരണക്കാരായ പ്രേക്ഷകരെ ഈ സിനിമകള്‍ കാണാന്‍ പ്രേരിപ്പിക്കുന്നതും ഈ ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനഫലമാണ്. ഗുണപരമായ ഒരു ദൃശ്യ സംസ്കാരം വളര്‍ത്തി കൊണ്ടുവരാന്‍ നടത്തുന്ന ഈ പ്രവര്‍ത്തനം അതിനായി അവസരം ഒരുക്കുന്ന ഒരു ടാക്കീസ് തീര്‍ച്ചയായും മറ്റുള്ള പ്രദേശങ്ങള്‍കും ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാണ്.

ഓഫ്‌സൈഡില്‍ ഒരു ധിക്കാരി

സിനിമ

സാമൂഹിക അസമത്വങ്ങളെയും കാലഹരണപ്പെട്ട നീതിശാസ്ത്രങ്ങളെയും എതിര്ക്കു ന്ന നിരാലംബരായ കുട്ടികളെയും സ്ത്രീകളെയും ഓര്ത്ത്  വേവലാതിപ്പെടുന്ന സംവിധായകനാണ് ജാഫര്‍ പനാഹി.

വ്യവസ്ഥിതിയോടുള്ള എതിര്പ്പ്ര ശക്തമായിത്തന്നെ തന്റെ സിനിമകളില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു. അതുകൊണ്ട് തന്നെയാണ് ഇറാന്‍ ഭരണകൂടവും മതപുരോഹിതരും കാതലുള്ള ധിക്കാരിയായ ജാഫര്‍ പനാഹി എന്ന സംവിധായകനെ ഭയപ്പെടുന്നത്. സിനിമ സമൂഹമനസ്സിലുണ്ടാക്കുന്ന സ്വാധീനത്തെ അധികാര, പുരോഹിതവര്ഗംക തടയാന്‍ ശ്രമിക്കുന്നത് സ്വാഭാവികം. സിനിമയിലും പുറത്തും പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ പേരില്‍ അവര്‍ പനാഹിക്ക് ഒരുക്കിക്കൊടുത്തത് തടവറയാണ്. കൂടാതെ സിനിമയെടുക്കുന്നതില്‍ നിന്ന് 20 വര്ഷയത്തേക്ക് വിലക്കും.
ഗാലറികളില്‍ ഇരുന്നു കളി കാണാന്‍ അനുവാദമില്ലാത്ത സ്ത്രീകള്‍ അതിനെതിരെ ശബ്ദമുയര്‍ത്തന്നതിനെ കുറിച്ചാണ് ഈ ചിത്രം പറയുന്നത്. നാല് പെണ്‍കുട്ടികള്‍ ഈ വിലക്കിനെ മറികടക്കാന്‍ ശ്രമിക്കുകയാണ്. നിറഞ്ഞാടുന്ന കളിക്കളവും ഗാലറിയും സ്ത്രീകള്‍ക്ക് എന്നും അന്യമായിരുന്നു. ഒരു യാഥാസ്ഥിതിക ഭരണകൂടത്തിന്റെ സ്ത്രീ വിരുദ്ധ നയങ്ങള്‍ മൂലം പൊതു ഇടങ്ങളില്‍ നിന്നും മാറിനില്‍ക്കേണ്ടി വരുന്ന സ്ത്രീകളില്‍ ചിലരെങ്കിലും പ്രതികരിക്കാന്‍ തയ്യാറാകുന്നു, അല്ലെങ്കില്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നു. അത്തരം ഒരു ശ്രമമാണ് ചിത്രത്തില്‍ നാല് പെണ്‍കുട്ടികള്‍ ചെയ്യുന്നത്.

ഇദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രമാണ് 'ഓഫ്‌സൈഡ്'. ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ പനാഹി ഈ ചിത്രത്തിലൂടെ ചോദ്യം ചെയ്യുന്നു. ഗാലറികളില്‍ ഇരുന്നു കളി കാണാന്‍ അനുവാദമില്ലാത്ത സ്ത്രീകള്‍ അതിനെതിരെ ശബ്ദമുയര്ത്ത ന്നതിനെ കുറിച്ചാണ് ഈ ചിത്രം പറയുന്നത്. നാല് പെണ്കുടട്ടികള്‍ ഈ വിലക്കിനെ മറികടക്കാന്‍ ശ്രമിക്കുകയാണ്. നിറഞ്ഞാടുന്ന കളിക്കളവും ഗാലറിയും സ്ത്രീകള്ക്ക്  എന്നും അന്യമായിരുന്നു. ഒരു യാഥാസ്ഥിതിക ഭരണകൂടത്തിന്റെ സ്ത്രീ വിരുദ്ധ നയങ്ങള്‍ മൂലം പൊതു ഇടങ്ങളില്‍ നിന്നും മാറിനില്ക്കേ ണ്ടി വരുന്ന സ്ത്രീകളില്‍ ചിലരെങ്കിലും പ്രതികരിക്കാന്‍ തയ്യാറാകുന്നു, അല്ലെങ്കില്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നു. അത്തരം ഒരു ശ്രമമാണ് ചിത്രത്തില്‍ നാല് പെണ്കുയട്ടികള്‍ ചെയ്യുന്നത്. ലോകകപ്പില്‍ കളിക്കാനുള്ള യോഗ്യതാ മത്സരത്തില്‍ ബഹറൈനും ഇറാനും തമ്മിലുള്ള അതി പ്രധാന്യമുള്ള കളിയാണ് നടക്കാന്‍ പോകുന്നത്. ലോകകപ്പില്‍ കളിക്കാനുള്ള യോഗ്യതാ മത്സരത്തില്‍ എത്തുന്നതോടെയാണ് സിനിമ തുടങ്ങുന്നത്.
രാജ്യം ആവേശത്തില്‍ കൊണ്ടാടപ്പെടുന്ന ഈ മത്സരത്തില്‍ രാജ്യത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കാന്‍ നിയുക്തമായ 11 കളിക്കാര്ക്ക്  പിന്തുണയേകി ജനങ്ങള്‍ ആരവത്തോടെ സ്‌റ്റേഡിയത്തിലേക്ക് പാഞ്ഞടുക്കുമ്പോള്‍ അവര്ക്കി ടയിലേക്ക് ആണ്വേ്ഷം കെട്ടി എത്തുന്ന പെണ്കുോട്ടിയെ പോലിസ് തിരിച്ചറിയുന്നു. അതോടെ അവിടെ നിന്നും ഓടിയൊളിക്കുന്ന അവള്‍ എങ്ങനെയെങ്കിലും ഗാലറിയില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്നു. ആ ശ്രമമാണ് സിനിമ. ഗാലറിയില്‍ കടന്നു കൂടുന്നതിനിടയില്‍ അവള്‍ പിടിക്കപ്പെടുന്നു. എന്നാല്‍ ഈ പെണ്കുയട്ടിയെ കൂടാതെ അവിടെ പിന്നേയും മൂന്നു പെണ്കുനട്ടികള്‍ കൂടി ഉണ്ടായിരുന്നു. പിന്നീട് അവരും പട്ടാളക്കാരും തമ്മിലുള്ള വാക്തര്ക്കിത്തില്‍ ഇറാന്റെ രാഷ്ട്രീയത്തെ കൃത്യമായി ചോദ്യം ചെയ്യുന്ന തരത്തില്‍ ആണ് സംവിധായകന്‍ ബുദ്ധിപൂര്വം  ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ കണ്ടാല്‍ തീരുന്നതാണോ ഒരു രാഷ്ട്രത്തിന്റെ അഭിമാനം എന്നു അവള്‍ ചോദിക്കുമ്പോള്‍ പട്ടാളക്കാരന്‍ പരുങ്ങുന്നു. ഇതിനിടയില്‍ മൂത്രപ്പുരയില്‍ പോകണം എന്നാവശ്യപ്പെടുന്ന പെണ്കുതട്ടിയോട് ഈ സ്‌റ്റേഡിയത്തില്‍ സ്ത്രീകള്ക്ക്  മൂത്രപ്പുരയില്ല എന്ന് പറയുന്നുണ്ട്. തുടര്ന്്   ആണുങ്ങളുടെ മൂത്രപ്പുരയിലേക്ക് പോകുന്ന പെണ്കുറട്ടിയും പട്ടാളക്കാരനും അവിടെയുള്ള പുരുഷന്മാരെ ഒഴിവാക്കാന്‍ ഉള്ള ശ്രമത്തിനിടയില്‍ പെണ്കുഒട്ടി ഗാലറിയിലെ ജനങ്ങള്ക്കിതടയിലേക്ക് ഓടിയൊളിക്കുന്നു. അവരുടെ ആവേശത്തിരയില്‍ പട്ടാളക്കാര്‍ പകച്ചു പോകുന്നതാണ് നാം കാണുന്നത്.

പട്ടാളക്കാരനായി സഫര്‍ സമന്ദരും നാല് പെണ്കുചട്ടികളുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഷിമ മൊബാറക്, ഷാഹി (ആദ്യത്തെ പെണ്കു്ട്ടി), ഷായിസ്‌തെ ഇറാനി (പുകവലിക്കുന്ന പെണ്കുകട്ടി), ഐദ സദിഖി, ഗോള്നാകസ് ഫെര്മാകനി എന്നിവരുടെ മികച്ച അഭിനയം ചിത്രത്തിന്റെ മേന്മ വര്ദ്ധി പ്പിക്കുന്നു. ഇത് ഒരു കളി കാണാനുള്ള ഒരു ശ്രമം മാത്രമായി ചുരുക്കി കാണേണ്ടതില്ല എന്ന് പനാഹി തന്നെ പറയുന്നുണ്ട്. ഇറാനിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഗാലറിയുടെ ആരവങ്ങള്ക്കി ടയിലും മുഖ്യധാരയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള പനാഹിയുടെ തീവ്രമായ ശ്രമമാണ് ഇത്. അതുകൊണ്ട് തന്നെയാണ് പനാഹിക്കെതിരെ അതിലേറെ സന്നാഹത്തോടെ ഭരണകൂടം നീങ്ങിയത്. ഫുട്‌ബോള്‍ അടിസ്ഥാനമാകി നിരവധി സിനിമകള്‍ ലോകത്ത് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍, ഇറാനിലെ രാഷ്ട്രീയം കൃത്യമായി പറയുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. 2006ല്‍ ഇറങ്ങിയ ഈ ചിത്രത്തിന് ബെര്ലിുന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും സില്വറര്‍ ബെയര്‍ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് ന്യൂയോര്ക്ക്  , ടോറെന്റോ ഫെസ്റ്റിവെലുകളില്‍ ശ്രദ്ധേയമായ ചിത്രം കൂടിയാണ് 'ഓഫ്‌സൈഡ്'.

'I use the football game as a metaphor to show the discrimination against women on a larger scale. All my movies have that topic at their center. This is what I amt rying to change in Iranian socitey.' Jafar Panahi.

http://www.nellu.net/component/content/article/731.html
http://www.nellu.net എന്ന വെബ് മാഗസിനില്‍ വന്ന കോളം

Tuesday 2 July 2013

വെന്ത മനസുകളുടെ അന്വേഷണങ്ങൾ

സിനിമ



റാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷമാണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചത്. അമേരിക്ക നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ ഈ ഭൂമികയിൽ പലതും സംഭവിച്ചു. എണ്ണക്കായി നടത്തിയ മത്സരങ്ങള യുദ്ധങ്ങളിൽ കലാശിച്ചു. ഏറ്റവും പഴക്കം ചെന്ന മൊസപൊട്ടാമിയൻ സംസ്കാരത്തെ തച്ചുതകര്ക്കാൻ അവര്ക്കായി അതിനെതിരെ നിരവധി ശബ്ദങ്ങൾ ഇറാഖിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഉയർന്നു അതിലെ ഒരു ശബ്ദം
തുര്ക്കി സംവിധായകനായ അതില്‍ ഇനാഖിന്റെതായിരുന്നു അദ്ദേഹം തന്റെ മാധ്യമമായ സിനിമയിലൂടെ ശക്തമായി പ്രതികരിച്ചു. അത്തരത്തിൽ ശക്തമായ പ്രതികരണമാണ് അതില്‍ ഇനാഖിന്റെ എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നെസ്സ് എന്ന ചിത്രം. വടക്കന്‍ ഇറാഖിലെ ഒരു ഗ്രാമത്തില്‍ 2003-ലുണ്ടായ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഇനാഖ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇറാഖിലെ അമേരിക്കയുടെ സഹായത്തോടെ നടന്ന പട്ടാളവിപ്ലവത്തിന്റെ പിന്നാമ്പുറക്കഥകൾ അന്വേഷിക്കുന്ന ഈ സിനിമയുടെ പശ്ചാത്തലം ഇറാക്കിലെയും തുര്‍ക്കിയിലെയും പ്രദേശങ്ങൾ ആണ്. അമേരിക്കൻ അധിനിവേശത്തെ എതിര്ക്കുക എന്നാൽ തീവ്രവാദത്തെ അനുകൂലിക്കുക എന്ന തരത്തിൽ ഒരു അവസ്ഥ അമേരിക്കൻ മാധ്യമങ്ങളും മറ്റും ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമയിലൂടെ ഇനാഖ് തീവ്രവാദത്തെ വളരെ ശക്തമായി എതിർക്കുന്നുണ്ട്. രണ്ടും അപകടമാണെന്ന് തുറന്നു പറയുന്നുണ്ട്. കൂടുതലൊന്നും അവള്‍ക്കറിയില്ല.
ശാന്ത സുന്ദരമായ ജീവിതം നയിച്ചുവരുന്ന വടക്കാൻ ഇറാഖിലെ പരവതാനി നെയ്യുന്നവരുടെ ഒരു ഗ്രാമത്തിലേക്ക് തീവ്രവാദികളെ അന്വേഷിച്ച് അമേരിക്കാൻ സേന എത്തുന്നതോടെ ഗ്രാമത്തിൽ ഉണ്ടാകുന്ന അശാന്തിയാണ് സിനിമയുടെ കേന്ദ്രബിന്ദു. ഗ്രാമത്തിൽ എത്തുന്ന അമേരിക്കൻ പട്ടാളം ആ ഗ്രാമാന്തരീക്ഷത്തെ യുദ്ധസമാനമാക്കുന്നു. വീടുകൾ കയറി പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നു, കൂട്ടകൊലകൾ നടത്തുന്നു, കുട്ടികളെയും സ്ത്രീകളെയും ദ്രോഹിക്കുന്നു, കൊല്ലുന്നു. അങ്ങ് ദൂരെയിരുന്നു ഈ ദുരിതങ്ങൾക്ക് സാക്ഷിയാകുന്ന സെനത്ത് എന്ന യുവതിയുടെ ഒരന്വേഷണമാണ് ഈ സിനിമ. അവളുടെ കൈയില്‍ പണമില്ല. സഹായിക്കാനും ആരുമില്ല. എങ്കിലും ,അവള്‍ യാത്ര തുടങ്ങുന്നു. കഠിനവഴികള്‍ താണ്ടിയുള്ള ആ അന്വേഷണവും അതിന്റെ അപ്രതീക്ഷിതമായ പര്യവസാനവുമാണ് ‘എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നസ്സ് ‘എന്ന സിനിമയില്‍ അനാവരണം ചെയ്യുന്നത്. ഒച്ചയില്ലാതമാരുന്ന ഒരു ജനതയുടെ നിലവിളി അവൾ കേൾക്കുന്നു. അതിൽ തന്റെ കൂടപ്പിറപ്പുകൾ വെന്തുപിടയുന്നത് അവൾ അറിയുന്നു. സമാധാന പ്രിയനായ തന്റെ സഹോദരന അസിമും നഷ്ടമായാൽ പിന്നെയാരും തനിക്കില്ലെന്ന തിരിച്ചറിവ് അവളെ സഹോദരനെ തേടിയുള്ള അന്വേഷണത്തിന് കാരണമാകുന്നു. പണ്ടെങ്ങോ അയച്ച കത്തും അതിലെ തേഞ്ഞു മാഞ്ഞ അക്ഷരങ്ങളും മങ്ങിയ ഒരു ഫോട്ടോയുമായി അവള്‍ തന്റെ അന്വേഷണം തുടങ്ങുകയായി. കിര്‍ക്കുക്ക് നഗരത്തിൽ സഹോദരനുണ്ടെന്നു അവള്‍ അന്വേഷിച്ചറിയുന്നു . മലനിരകള്‍ താണ്ടി സെന്നത്ത് അവൾ യുദ്ധാവശിഷ്ടങ്ങൾ ചിതറിയ നഗരത്തിൽ എത്തിയപ്പോഴാണ് അവളറിയുന്നത്
ബോംബ് സ്‌ഫോടനത്തില്‍ തന്റെ മൂത്ത സഹോദരൻ അസിമിനു പരിക്ക് പറ്റിയെന്നും ചികിത്സക്കായി തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് കൊണ്ടുപോയിരിക്കുന്നു എന്നും. പാസ്പോർട്ട് ഇല്ലാത്തതിനാൽ തുർക്കിയിലേക്ക് പ്രവേശിക്കുക അസാധ്യമാണ്. അങ്ങനെ വളരെ ബുദ്ധിമുട്ടി കണ്ട വാഹനങ്ങളിൽ കയറിയും നടന്നും അവർ അതിര്ത്തി കടക്കുന്നും യാത്ര തുടരുകയാണ്. ആ യാത്ര സെനത്ത് ചെന്നുപെടുന്നത് ഒരു കള്ളക്കടത്തുസംഘത്തിന്റെ വലയിലാണ്. സംഘത്തിലൊരുവന്‍ അവളെ മാനഭംഗപ്പെടുത്തുന്നു. ജീവിതം തന്നെ മടുത്ത അവൾ നദിയില ചാടി ആത്മത്യക്കൊരുങ്ങുന്നു. നദിയില നിന്നും ഒരു തീവ്രവാദി സംഘം അവളെ രക്ഷിച്ചെടുക്കുകയാണ്. തുടർന്ന് അവരുമായാണ് സെന്നത്തിന്റെ സഞ്ചാരം അവളറിയാതെ തന്നെ തന്റെ ജീവിതം മാറ്റിമറിക്കപ്പെടുകയാണ് ക്രമേണ അവളിൽ പ്രതികാര ദാഹം വളരുന്നു. തീവ്രവാദി സംഘത്തിന്റെ മസ്തിഷ്ക പ്രക്ഷാളനത്തിൽ അവൾ ആ സംഘത്തിനായി അരയിൽ ബോബുമായി തുര്‍ക്കിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ സ്‌ഫോടനം നടത്താന്‍ അവള്‍നിയോഗിക്കപ്പെടുന്നു. അതിനായി അവൾ യാത്ര തിരിക്കുന്നു. എന്നാൽ പച്ചമനുഷ്യരെ വെന്ത മാംസ കഷണങ്ങൾ ആക്കാൻ അവൾ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല. തന്നെ നയിക്കുന്ന സംഘത്തെ അനുസരിക്കാതിരിക്കാനും വയ്യ, അനുസരിക്കാൻ തന്റെ മന:സാക്ഷി അനുവദിക്കുന്നുമില്ല എന്ന ധര്‍മസങ്കടങ്ങളിലേക്കാണ് സിനിമയുടെപിന്നീടുള്ള യാത്ര. മനസിലെ നന്മ വറ്റിപോകാതെ കാത്തു സൂക്ഷിക്കുന്ന സെനത്തിനു സ്വയം പൊട്ടിത്തെറിച്ച് മറ്റുള്ളവരെ ഇല്ലാതാക്കാൻ തയാറാകാതെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിയുകയാണ്. അങ്ങനെ ഇരുട്ടിൽ നിന്നും തിരിച്ചുവരുന്ന സെനത്തിനെയാണ് നാം കാണുന്നത്.
അമേരിക്കാൻ അധിനിവേശത്തെ നിശിദമായി വിമര്ശിക്കുകയും തീവ്രവാദി സംഘങ്ങളുടെ പ്രവര്ത്തനങ്ങളെ എതിര്ക്കുകയും ചെയ്യുന്ന സമാധാനം വേണമെങ്കിൽ ഇവർ രണ്ടുകൂട്ടരും ഒരുപോലെ പിന്മാറിയേ പറ്റൂ എന്ന വ്യക്തമായ രാഷ്ട്രീയം പറയാൻ ഈ ചിത്രത്തിലൂടെ അതിൽ ഇനാഖിനു കഴിയുന്നുണ്ട്. സുസൻ ജെണ്‍സാനു ഈ ചിത്രത്തിൽ സെനത്തിന്റെ വേഷം വളരെ നന്നായി ചെയ്തിരിക്കുന്നത്.
2009-ല്‍ തിരുവനന്തപുരം, ഇസ്താംബുള്‍, അലക്‌സാന്‍ഡ്രിയ, മോണ്‍ട്രിയല്‍, കോപ്പന്‍ഹേഗന്‍, ലോസ് ആഞ്ജലിസ് ഫിലിം ഫെസ്റ്റിവലുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിൽ ഇനാഖിന്റെ ഓരോ സിനിമകളും ഈ അർത്ഥത്തിൽ അതിന്റേതായ രാഷ്ട്രീയം പറയുന്നുണ്ട്. Zincirbozan (2007), Kolpaçino (2009),Yasar ne Yasar ne Yasamaz (2008),Ortak-Partner (2011), Daire-Circle (2013) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ
- See more at: http://www.nerrekha.com/%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a/faisa-bava/%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%99#sthash.CFoQaFL4.dpuf



http://www.nerrekha.com/wp-content/uploads/avatar/934941_10201424533764963_880199929_n.jpg

റാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷമാണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചത്. അമേരിക്ക നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ ഈ ഭൂമികയിൽ പലതും സംഭവിച്ചു. എണ്ണക്കായി നടത്തിയ മത്സരങ്ങള യുദ്ധങ്ങളിൽ കലാശിച്ചു. ഏറ്റവും പഴക്കം ചെന്ന മൊസപൊട്ടാമിയൻ സംസ്കാരത്തെ തച്ചുതകര്ക്കാൻ അവര്ക്കായി അതിനെതിരെ നിരവധി ശബ്ദങ്ങൾ ഇറാഖിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഉയർന്നു അതിലെ ഒരു ശബ്ദം
തുര്ക്കി സംവിധായകനായ അതില്‍ ഇനാഖിന്റെതായിരുന്നു അദ്ദേഹം തന്റെ മാധ്യമമായ സിനിമയിലൂടെ ശക്തമായി പ്രതികരിച്ചു. അത്തരത്തിൽ ശക്തമായ പ്രതികരണമാണ് അതില്‍ ഇനാഖിന്റെ എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നെസ്സ് എന്ന ചിത്രം. വടക്കന്‍ ഇറാഖിലെ ഒരു ഗ്രാമത്തില്‍ 2003-ലുണ്ടായ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഇനാഖ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇറാഖിലെ അമേരിക്കയുടെ സഹായത്തോടെ നടന്ന പട്ടാളവിപ്ലവത്തിന്റെ പിന്നാമ്പുറക്കഥകൾ അന്വേഷിക്കുന്ന ഈ സിനിമയുടെ പശ്ചാത്തലം ഇറാക്കിലെയും തുര്‍ക്കിയിലെയും പ്രദേശങ്ങൾ ആണ്. അമേരിക്കൻ അധിനിവേശത്തെ എതിര്ക്കുക എന്നാൽ തീവ്രവാദത്തെ അനുകൂലിക്കുക എന്ന തരത്തിൽ ഒരു അവസ്ഥ അമേരിക്കൻ മാധ്യമങ്ങളും മറ്റും ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമയിലൂടെ ഇനാഖ് തീവ്രവാദത്തെ വളരെ ശക്തമായി എതിർക്കുന്നുണ്ട്. രണ്ടും അപകടമാണെന്ന് തുറന്നു പറയുന്നുണ്ട്. കൂടുതലൊന്നും അവള്‍ക്കറിയില്ല.
ശാന്ത സുന്ദരമായ ജീവിതം നയിച്ചുവരുന്ന വടക്കാൻ ഇറാഖിലെ പരവതാനി നെയ്യുന്നവരുടെ ഒരു ഗ്രാമത്തിലേക്ക് തീവ്രവാദികളെ അന്വേഷിച്ച് അമേരിക്കാൻ സേന എത്തുന്നതോടെ ഗ്രാമത്തിൽ ഉണ്ടാകുന്ന അശാന്തിയാണ് സിനിമയുടെ കേന്ദ്രബിന്ദു. ഗ്രാമത്തിൽ എത്തുന്ന അമേരിക്കൻ പട്ടാളം ആ ഗ്രാമാന്തരീക്ഷത്തെ യുദ്ധസമാനമാക്കുന്നു. വീടുകൾ കയറി പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നു, കൂട്ടകൊലകൾ നടത്തുന്നു, കുട്ടികളെയും സ്ത്രീകളെയും ദ്രോഹിക്കുന്നു, കൊല്ലുന്നു. അങ്ങ് ദൂരെയിരുന്നു ഈ ദുരിതങ്ങൾക്ക് സാക്ഷിയാകുന്ന സെനത്ത് എന്ന യുവതിയുടെ ഒരന്വേഷണമാണ് ഈ സിനിമ. അവളുടെ കൈയില്‍ പണമില്ല. സഹായിക്കാനും ആരുമില്ല. എങ്കിലും ,അവള്‍ യാത്ര തുടങ്ങുന്നു. കഠിനവഴികള്‍ താണ്ടിയുള്ള ആ അന്വേഷണവും അതിന്റെ അപ്രതീക്ഷിതമായ പര്യവസാനവുമാണ് ‘എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നസ്സ് ‘എന്ന സിനിമയില്‍ അനാവരണം ചെയ്യുന്നത്. ഒച്ചയില്ലാതമാരുന്ന ഒരു ജനതയുടെ നിലവിളി അവൾ കേൾക്കുന്നു. അതിൽ തന്റെ കൂടപ്പിറപ്പുകൾ വെന്തുപിടയുന്നത് അവൾ അറിയുന്നു. സമാധാന പ്രിയനായ തന്റെ സഹോദരന അസിമും നഷ്ടമായാൽ പിന്നെയാരും തനിക്കില്ലെന്ന തിരിച്ചറിവ് അവളെ സഹോദരനെ തേടിയുള്ള അന്വേഷണത്തിന് കാരണമാകുന്നു. പണ്ടെങ്ങോ അയച്ച കത്തും അതിലെ തേഞ്ഞു മാഞ്ഞ അക്ഷരങ്ങളും മങ്ങിയ ഒരു ഫോട്ടോയുമായി അവള്‍ തന്റെ അന്വേഷണം തുടങ്ങുകയായി. കിര്‍ക്കുക്ക് നഗരത്തിൽ സഹോദരനുണ്ടെന്നു അവള്‍ അന്വേഷിച്ചറിയുന്നു . മലനിരകള്‍ താണ്ടി സെന്നത്ത് അവൾ യുദ്ധാവശിഷ്ടങ്ങൾ ചിതറിയ നഗരത്തിൽ എത്തിയപ്പോഴാണ് അവളറിയുന്നത്
ബോംബ് സ്‌ഫോടനത്തില്‍ തന്റെ മൂത്ത സഹോദരൻ അസിമിനു പരിക്ക് പറ്റിയെന്നും ചികിത്സക്കായി തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് കൊണ്ടുപോയിരിക്കുന്നു എന്നും. പാസ്പോർട്ട് ഇല്ലാത്തതിനാൽ തുർക്കിയിലേക്ക് പ്രവേശിക്കുക അസാധ്യമാണ്. അങ്ങനെ വളരെ ബുദ്ധിമുട്ടി കണ്ട വാഹനങ്ങളിൽ കയറിയും നടന്നും അവർ അതിര്ത്തി കടക്കുന്നും യാത്ര തുടരുകയാണ്. ആ യാത്ര സെനത്ത് ചെന്നുപെടുന്നത് ഒരു കള്ളക്കടത്തുസംഘത്തിന്റെ വലയിലാണ്. സംഘത്തിലൊരുവന്‍ അവളെ മാനഭംഗപ്പെടുത്തുന്നു. ജീവിതം തന്നെ മടുത്ത അവൾ നദിയില ചാടി ആത്മത്യക്കൊരുങ്ങുന്നു. നദിയില നിന്നും ഒരു തീവ്രവാദി സംഘം അവളെ രക്ഷിച്ചെടുക്കുകയാണ്. തുടർന്ന് അവരുമായാണ് സെന്നത്തിന്റെ സഞ്ചാരം അവളറിയാതെ തന്നെ തന്റെ ജീവിതം മാറ്റിമറിക്കപ്പെടുകയാണ് ക്രമേണ അവളിൽ പ്രതികാര ദാഹം വളരുന്നു. തീവ്രവാദി സംഘത്തിന്റെ മസ്തിഷ്ക പ്രക്ഷാളനത്തിൽ അവൾ ആ സംഘത്തിനായി അരയിൽ ബോബുമായി തുര്‍ക്കിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ സ്‌ഫോടനം നടത്താന്‍ അവള്‍നിയോഗിക്കപ്പെടുന്നു. അതിനായി അവൾ യാത്ര തിരിക്കുന്നു. എന്നാൽ പച്ചമനുഷ്യരെ വെന്ത മാംസ കഷണങ്ങൾ ആക്കാൻ അവൾ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല. തന്നെ നയിക്കുന്ന സംഘത്തെ അനുസരിക്കാതിരിക്കാനും വയ്യ, അനുസരിക്കാൻ തന്റെ മന:സാക്ഷി അനുവദിക്കുന്നുമില്ല എന്ന ധര്‍മസങ്കടങ്ങളിലേക്കാണ് സിനിമയുടെപിന്നീടുള്ള യാത്ര. മനസിലെ നന്മ വറ്റിപോകാതെ കാത്തു സൂക്ഷിക്കുന്ന സെനത്തിനു സ്വയം പൊട്ടിത്തെറിച്ച് മറ്റുള്ളവരെ ഇല്ലാതാക്കാൻ തയാറാകാതെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിയുകയാണ്. അങ്ങനെ ഇരുട്ടിൽ നിന്നും തിരിച്ചുവരുന്ന സെനത്തിനെയാണ് നാം കാണുന്നത്.
അമേരിക്കാൻ അധിനിവേശത്തെ നിശിദമായി വിമര്ശിക്കുകയും തീവ്രവാദി സംഘങ്ങളുടെ പ്രവര്ത്തനങ്ങളെ എതിര്ക്കുകയും ചെയ്യുന്ന സമാധാനം വേണമെങ്കിൽ ഇവർ രണ്ടുകൂട്ടരും ഒരുപോലെ പിന്മാറിയേ പറ്റൂ എന്ന വ്യക്തമായ രാഷ്ട്രീയം പറയാൻ ഈ ചിത്രത്തിലൂടെ അതിൽ ഇനാഖിനു കഴിയുന്നുണ്ട്. സുസൻ ജെണ്‍സാനു ഈ ചിത്രത്തിൽ സെനത്തിന്റെ വേഷം വളരെ നന്നായി ചെയ്തിരിക്കുന്നത്.
2009-ല്‍ തിരുവനന്തപുരം, ഇസ്താംബുള്‍, അലക്‌സാന്‍ഡ്രിയ, മോണ്‍ട്രിയല്‍, കോപ്പന്‍ഹേഗന്‍, ലോസ് ആഞ്ജലിസ് ഫിലിം ഫെസ്റ്റിവലുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിൽ ഇനാഖിന്റെ ഓരോ സിനിമകളും ഈ അർത്ഥത്തിൽ അതിന്റേതായ രാഷ്ട്രീയം പറയുന്നുണ്ട്. Zincirbozan (2007), Kolpaçino (2009),Yasar ne Yasar ne Yasamaz (2008),Ortak-Partner (2011), Daire-Circle (2013) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ
- See more at: http://www.nerrekha.com/%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a/faisa-bava/%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%99#sthash.CFoQaFL4.dpuf

ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷമാണ്  പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചത്. അമേരിക്ക നേരിട്ട്  ഇടപെട്ടു തുടങ്ങിയതോടെ ഈ ഭൂമികയിൽ പലതും സംഭവിച്ചു. എണ്ണക്കായി നടത്തിയ മത്സരങ്ങൾ യുദ്ധങ്ങളിൽ കലാശിച്ചു. ഏറ്റവും പഴക്കം ചെന്ന മൊസപൊട്ടാമിയൻ സംസ്കാരത്തെ തച്ചുതകര്ക്കാൻ അമേരിക്കക്കായി. അതിനെതിരെ നിരവധി ശബ്ദങ്ങൾ ഇറാഖിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഉയർന്നു. അതിലെ ഒരു ശബ്ദം   
തുർക്കിയിൽ നിന്നുള്ള സിനിമാ  സംവിധായകന്  ആതിൽ ഇനാഖിന്റെതായിരുന്നു. അദ്ദേഹം തന്റെ മാധ്യമമായ സിനിമയിലൂടെ ശക്തമായി പ്രതികരിച്ചു. അത്തരത്തിൽ ശക്തമായ പ്രതികരണമാണ് ആതിൽ ഇനാഖിന്റെ "എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നെസ്സ്" എന്ന ചിത്രം.  
220px-BuyukOyunFilmPoster.jpg 
വടക്കന്‍ ഇറാഖിലെ ഒരു ഗ്രാമത്തില്‍ 2003-ലുണ്ടായ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഇനാഖ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.  ഇറാഖിലെ അമേരിക്കയുടെ സഹായത്തോടെ നടന്ന പട്ടാളവിപ്ലവത്തിന്റെ പിന്നാമ്പുറക്കഥകൾ അന്വേഷിക്കുന്ന  ഈ സിനിമയുടെ പശ്ചാത്തലം ഇറാക്കിലെയും  തുര്‍ക്കിയിലെയും പ്രദേശങ്ങൾ ആണ്. അമേരിക്കൻ അധിനിവേശത്തെ എതിര്ക്കുക എന്നാൽ തീവ്രവാദത്തെ അനുകൂലിക്കുക എന്ന തരത്തിൽ ഒരു അവസ്ഥ അമേരിക്കൻ മാധ്യമങ്ങളും മറ്റും ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമയിലൂടെ ഇനാഖ് തീവ്രവാദത്തെ വളരെ ശക്തമായി എതിർക്കുന്നുണ്ട്. രണ്ടും അപകടമാണെന്ന് തുറന്നു പറയുന്നുണ്ട്. 
ശാന്ത സുന്ദരമായ ജീവിതം നയിച്ചുവരുന്ന വടക്കാൻ ഇറാഖിലെ പരവതാനി നെയ്യുന്നവരുടെ ഒരു ഗ്രാമത്തിലേക്ക് തീവ്രവാദികളെ അന്വേഷിച്ച് അമേരിക്കാൻ സേന എത്തുന്നതോടെ ഗ്രാമത്തിൽ ഉണ്ടാകുന്ന അശാന്തിയാണ് സിനിമയുടെ കേന്ദ്രബിന്ദു. ഗ്രാമത്തിൽ എത്തുന്ന അമേരിക്കൻ പട്ടാളം ആ ഗ്രാമാന്തരീക്ഷത്തെ യുദ്ധസമാനമാക്കുന്നു. വീടുകൾ കയറി പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നു, കൂട്ടകൊലകൾ നടത്തുന്നു,  കുട്ടികളെയും  സ്ത്രീകളെയും ദ്രോഹിക്കുന്നു, കൊല്ലുന്നു.  അങ്ങ് ദൂരെയിരുന്നു ഈ ദുരിതങ്ങൾക്ക് സാക്ഷിയാകുന്ന സെനത്ത് എന്ന യുവതിയുടെ ഒരന്വേഷണമാണ് ഈ സിനിമ. അവളുടെ കൈയില്‍ പണമില്ല. സഹായിക്കാനും ആരുമില്ല. എങ്കിലും ,അവള്‍ യാത്ര തുടങ്ങുന്നു. കഠിനവഴികള്‍ താണ്ടിയുള്ള ആ അന്വേഷണവും അതിന്റെ അപ്രതീക്ഷിതമായ പര്യവസാനവുമാണ് 'എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നസ്സ് ' എന്ന സിനിമയില്‍ അനാവരണം ചെയ്യുന്നത്. ഒച്ചയില്ലാതമാരുന്ന ഒരു ജനതയുടെ നിലവിളി അവൾ കേൾക്കുന്നു. അതിൽ തന്റെ കൂടപ്പിറപ്പുകൾ വെന്തുപിടയുന്നത് അവൾ അറിയുന്നു. സമാധാന പ്രിയനായ തന്റെ സഹോദരന അസിമും നഷ്ടമായാൽ പിന്നെയാരും തനിക്കില്ലെന്ന തിരിച്ചറിവ് അവളെ സഹോദരനെ  തേടിയുള്ള അന്വേഷണത്തിന് കാരണമാകുന്നു. 
a-step-into-the-darkness.jpg
പണ്ടെങ്ങോ അയച്ച കത്തും അതിലെ തേഞ്ഞു മാഞ്ഞ അക്ഷരങ്ങളും മങ്ങിയ ഒരു ഫോട്ടോയുമായി അവള്‍ തന്റെ അന്വേഷണം തുടങ്ങുകയായി. കിര്‍ക്കുക്ക് നഗരത്തിൽ  സഹോദരനുണ്ടെന്നു  അവള്‍ അന്വേഷിച്ചറിയുന്നു . മലനിരകള്‍ താണ്ടി സെന്നത്ത് അവൾ യുദ്ധാവശിഷ്ടങ്ങൾ ചിതറിയ നഗരത്തിൽ എത്തിയപ്പോഴാണ് അവളറിയുന്നത് 
ബോംബ് സ്‌ഫോടനത്തില്‍ തന്റെ മൂത്ത സഹോദരൻ അസിമിനു പരിക്ക് പറ്റിയെന്നും ചികിത്സക്കായി തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് കൊണ്ടുപോയിരിക്കുന്നു എന്നും. പാസ്പോർട്ട് ഇല്ലാത്തതിനാൽ തുർക്കിയിലേക്ക് പ്രവേശിക്കുക അസാധ്യമാണ്. അങ്ങനെ വളരെ ബുദ്ധിമുട്ടി കണ്ട വാഹനങ്ങളിൽ കയറിയും നടന്നും അവർ അതിര്ത്തി കടന്നും  യാത്ര തുടരുകയാണ്. ആ യാത്ര സെനത്ത് ചെന്നുപെടുന്നത് ഒരു കള്ളക്കടത്തുസംഘത്തിന്റെ വലയിലാണ്. സംഘത്തിലൊരുവന്‍ അവളെ മാനഭംഗപ്പെടുത്തുന്നു. ജീവിതം തന്നെ മടുത്ത അവൾ നദിയില ചാടി ആത്മത്യക്കൊരുങ്ങുന്നു. നദിയിൽ  നിന്നും ഒരു തീവ്രവാദി സംഘം അവളെ രക്ഷിച്ചെടുക്കുകയാണ്. തുടർന്ന് അവരുമായാണ് സെന്നത്തിന്റെ സഞ്ചാരം അവളറിയാതെ തന്നെ തന്റെ ജീവിതം മാറ്റിമറിക്കപ്പെടുകയാണ് ക്രമേണ അവളിൽ പ്രതികാര ദാഹം വളരുന്നു. തീവ്രവാദി സംഘത്തിന്റെ മസ്തിഷ്ക പ്രക്ഷാളനത്തിൽ അവൾ ആ സംഘത്തിനായി അരയിൽ ബോബുമായി തുര്‍ക്കിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ സ്‌ഫോടനം നടത്താന്‍ നിയോഗിക്കപ്പെടുന്നു. അതിനായി അവൾ യാത്ര തിരിക്കുന്നു. എന്നാൽ പച്ചമനുഷ്യരെ വെന്ത മാംസ കഷണങ്ങൾ ആക്കാൻ അവൾ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല. തന്നെ നയിക്കുന്ന സംഘത്തെ അനുസരിക്കാതിരിക്കാനും വയ്യ, അനുസരിക്കാൻ തന്റെ മന:സാക്ഷി അനുവദിക്കുന്നുമില്ല എന്ന ധര്‍മസങ്കടങ്ങളിലേക്കാണ് സിനിമയുടെ പിന്നീടുള്ള യാത്ര. മനസിലെ നന്മ വറ്റിപോകാതെ കാത്തു സൂക്ഷിക്കുന്ന സെനത്തിനു സ്വയം പൊട്ടിത്തെറിച്ച് മറ്റുള്ളവരെ ഇല്ലാതാക്കാൻ തയാറാകാതെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിയുകയാണ്. അങ്ങനെ ഇരുട്ടിൽ നിന്നും തിരിച്ചുവരുന്ന സെനത്തിനെയാണ് നാം കാണുന്നത്. 
Atil Inac.jpg
അമേരിക്കാൻ അധിനിവേശത്തെ നിശിദമായി വിമര്ശിക്കുകയും തീവ്രവാദി സംഘങ്ങളുടെ പ്രവര്ത്തനങ്ങളെ എതിര്ക്കുകയും ചെയ്യുന്ന സമാധാനം വേണമെങ്കിൽ  ഇവർ രണ്ടുകൂട്ടരും ഒരുപോലെ പിന്മാറിയേ പറ്റൂ എന്ന വ്യക്തമായ രാഷ്ട്രീയം പറയാൻ ഈ ചിത്രത്തിലൂടെ അതിൽ ഇനാഖിനു കഴിയുന്നുണ്ട്. സുസൻ ജെണ്‍സാനു ഈ ചിത്രത്തിൽ സെനത്തിന്റെ വേഷം വളരെ നന്നായി ചെയ്തിരിക്കുന്നത്.  
2009-ല്‍ തിരുവനന്തപുരം, ഇസ്താംബുള്‍, അലക്‌സാന്‍ഡ്രിയ, മോണ്‍ട്രിയല്‍, കോപ്പന്‍ഹേഗന്‍, ലോസ് ആഞ്ജലിസ് ഫിലിം ഫെസ്റ്റിവലുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിൽ ഇനാഖിന്റെ ഓരോ സിനിമകളും ഈ അർത്ഥത്തിൽ അതിന്റേതായ രാഷ്ട്രീയം പറയുന്നുണ്ട്. Zincirbozan (2007), Kolpaçino (2009),Yasar ne Yasar ne Yasamaz (2008), Ortak-Partner (2011), Daire-Circle (2013) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ 
 =============================================
http://www.nerrekha.com/%E0%B4%95%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%9A/faisa-bava/%E0%B4%B5%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A4-%E0%B4%AE%E0%B4%A8%E0%B4%B8%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%99 

(നേർരേഖയിൽ സിനിമാ കോളം)
റാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷമാണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചത്. അമേരിക്ക നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ ഈ ഭൂമികയിൽ പലതും സംഭവിച്ചു. എണ്ണക്കായി നടത്തിയ മത്സരങ്ങള യുദ്ധങ്ങളിൽ കലാശിച്ചു. ഏറ്റവും പഴക്കം ചെന്ന മൊസപൊട്ടാമിയൻ സംസ്കാരത്തെ തച്ചുതകര്ക്കാൻ അവര്ക്കായി അതിനെതിരെ നിരവധി ശബ്ദങ്ങൾ ഇറാഖിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഉയർന്നു അതിലെ ഒരു ശബ്ദം
തുര്ക്കി സംവിധായകനായ അതില്‍ ഇനാഖിന്റെതായിരുന്നു അദ്ദേഹം തന്റെ മാധ്യമമായ സിനിമയിലൂടെ ശക്തമായി പ്രതികരിച്ചു. അത്തരത്തിൽ ശക്തമായ പ്രതികരണമാണ് അതില്‍ ഇനാഖിന്റെ എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നെസ്സ് എന്ന ചിത്രം. വടക്കന്‍ ഇറാഖിലെ ഒരു ഗ്രാമത്തില്‍ 2003-ലുണ്ടായ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഇനാഖ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇറാഖിലെ അമേരിക്കയുടെ സഹായത്തോടെ നടന്ന പട്ടാളവിപ്ലവത്തിന്റെ പിന്നാമ്പുറക്കഥകൾ അന്വേഷിക്കുന്ന ഈ സിനിമയുടെ പശ്ചാത്തലം ഇറാക്കിലെയും തുര്‍ക്കിയിലെയും പ്രദേശങ്ങൾ ആണ്. അമേരിക്കൻ അധിനിവേശത്തെ എതിര്ക്കുക എന്നാൽ തീവ്രവാദത്തെ അനുകൂലിക്കുക എന്ന തരത്തിൽ ഒരു അവസ്ഥ അമേരിക്കൻ മാധ്യമങ്ങളും മറ്റും ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമയിലൂടെ ഇനാഖ് തീവ്രവാദത്തെ വളരെ ശക്തമായി എതിർക്കുന്നുണ്ട്. രണ്ടും അപകടമാണെന്ന് തുറന്നു പറയുന്നുണ്ട്.
- See more at: http://www.nerrekha.com/%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a/faisa-bava/%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%99#sthash.CFoQaFL4.dpuf
റാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷമാണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചത്. അമേരിക്ക നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ ഈ ഭൂമികയിൽ പലതും സംഭവിച്ചു. എണ്ണക്കായി നടത്തിയ മത്സരങ്ങള യുദ്ധങ്ങളിൽ കലാശിച്ചു. ഏറ്റവും പഴക്കം ചെന്ന മൊസപൊട്ടാമിയൻ സംസ്കാരത്തെ തച്ചുതകര്ക്കാൻ അവര്ക്കായി അതിനെതിരെ നിരവധി ശബ്ദങ്ങൾ ഇറാഖിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഉയർന്നു അതിലെ ഒരു ശബ്ദം
തുര്ക്കി സംവിധായകനായ അതില്‍ ഇനാഖിന്റെതായിരുന്നു അദ്ദേഹം തന്റെ മാധ്യമമായ സിനിമയിലൂടെ ശക്തമായി പ്രതികരിച്ചു. അത്തരത്തിൽ ശക്തമായ പ്രതികരണമാണ് അതില്‍ ഇനാഖിന്റെ എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നെസ്സ് എന്ന ചിത്രം. വടക്കന്‍ ഇറാഖിലെ ഒരു ഗ്രാമത്തില്‍ 2003-ലുണ്ടായ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഇനാഖ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇറാഖിലെ അമേരിക്കയുടെ സഹായത്തോടെ നടന്ന പട്ടാളവിപ്ലവത്തിന്റെ പിന്നാമ്പുറക്കഥകൾ അന്വേഷിക്കുന്ന ഈ സിനിമയുടെ പശ്ചാത്തലം ഇറാക്കിലെയും തുര്‍ക്കിയിലെയും പ്രദേശങ്ങൾ ആണ്. അമേരിക്കൻ അധിനിവേശത്തെ എതിര്ക്കുക എന്നാൽ തീവ്രവാദത്തെ അനുകൂലിക്കുക എന്ന തരത്തിൽ ഒരു അവസ്ഥ അമേരിക്കൻ മാധ്യമങ്ങളും മറ്റും ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമയിലൂടെ ഇനാഖ് തീവ്രവാദത്തെ വളരെ ശക്തമായി എതിർക്കുന്നുണ്ട്. രണ്ടും അപകടമാണെന്ന് തുറന്നു പറയുന്നുണ്ട്. കൂടുതലൊന്നും അവള്‍ക്കറിയില്ല.
ശാന്ത സുന്ദരമായ ജീവിതം നയിച്ചുവരുന്ന വടക്കാൻ ഇറാഖിലെ പരവതാനി നെയ്യുന്നവരുടെ ഒരു ഗ്രാമത്തിലേക്ക് തീവ്രവാദികളെ അന്വേഷിച്ച് അമേരിക്കാൻ സേന എത്തുന്നതോടെ ഗ്രാമത്തിൽ ഉണ്ടാകുന്ന അശാന്തിയാണ് സിനിമയുടെ കേന്ദ്രബിന്ദു. ഗ്രാമത്തിൽ എത്തുന്ന അമേരിക്കൻ പട്ടാളം ആ ഗ്രാമാന്തരീക്ഷത്തെ യുദ്ധസമാനമാക്കുന്നു. വീടുകൾ കയറി പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നു, കൂട്ടകൊലകൾ നടത്തുന്നു, കുട്ടികളെയും സ്ത്രീകളെയും ദ്രോഹിക്കുന്നു, കൊല്ലുന്നു. അങ്ങ് ദൂരെയിരുന്നു ഈ ദുരിതങ്ങൾക്ക് സാക്ഷിയാകുന്ന സെനത്ത് എന്ന യുവതിയുടെ ഒരന്വേഷണമാണ് ഈ സിനിമ. അവളുടെ കൈയില്‍ പണമില്ല. സഹായിക്കാനും ആരുമില്ല. എങ്കിലും ,അവള്‍ യാത്ര തുടങ്ങുന്നു. കഠിനവഴികള്‍ താണ്ടിയുള്ള ആ അന്വേഷണവും അതിന്റെ അപ്രതീക്ഷിതമായ പര്യവസാനവുമാണ് ‘എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നസ്സ് ‘എന്ന സിനിമയില്‍ അനാവരണം ചെയ്യുന്നത്. ഒച്ചയില്ലാതമാരുന്ന ഒരു ജനതയുടെ നിലവിളി അവൾ കേൾക്കുന്നു. അതിൽ തന്റെ കൂടപ്പിറപ്പുകൾ വെന്തുപിടയുന്നത് അവൾ അറിയുന്നു. സമാധാന പ്രിയനായ തന്റെ സഹോദരന അസിമും നഷ്ടമായാൽ പിന്നെയാരും തനിക്കില്ലെന്ന തിരിച്ചറിവ് അവളെ സഹോദരനെ തേടിയുള്ള അന്വേഷണത്തിന് കാരണമാകുന്നു. പണ്ടെങ്ങോ അയച്ച കത്തും അതിലെ തേഞ്ഞു മാഞ്ഞ അക്ഷരങ്ങളും മങ്ങിയ ഒരു ഫോട്ടോയുമായി അവള്‍ തന്റെ അന്വേഷണം തുടങ്ങുകയായി. കിര്‍ക്കുക്ക് നഗരത്തിൽ സഹോദരനുണ്ടെന്നു അവള്‍ അന്വേഷിച്ചറിയുന്നു . മലനിരകള്‍ താണ്ടി സെന്നത്ത് അവൾ യുദ്ധാവശിഷ്ടങ്ങൾ ചിതറിയ നഗരത്തിൽ എത്തിയപ്പോഴാണ് അവളറിയുന്നത്
ബോംബ് സ്‌ഫോടനത്തില്‍ തന്റെ മൂത്ത സഹോദരൻ അസിമിനു പരിക്ക് പറ്റിയെന്നും ചികിത്സക്കായി തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് കൊണ്ടുപോയിരിക്കുന്നു എന്നും. പാസ്പോർട്ട് ഇല്ലാത്തതിനാൽ തുർക്കിയിലേക്ക് പ്രവേശിക്കുക അസാധ്യമാണ്. അങ്ങനെ വളരെ ബുദ്ധിമുട്ടി കണ്ട വാഹനങ്ങളിൽ കയറിയും നടന്നും അവർ അതിര്ത്തി കടക്കുന്നും യാത്ര തുടരുകയാണ്. ആ യാത്ര സെനത്ത് ചെന്നുപെടുന്നത് ഒരു കള്ളക്കടത്തുസംഘത്തിന്റെ വലയിലാണ്. സംഘത്തിലൊരുവന്‍ അവളെ മാനഭംഗപ്പെടുത്തുന്നു. ജീവിതം തന്നെ മടുത്ത അവൾ നദിയില ചാടി ആത്മത്യക്കൊരുങ്ങുന്നു. നദിയില നിന്നും ഒരു തീവ്രവാദി സംഘം അവളെ രക്ഷിച്ചെടുക്കുകയാണ്. തുടർന്ന് അവരുമായാണ് സെന്നത്തിന്റെ സഞ്ചാരം അവളറിയാതെ തന്നെ തന്റെ ജീവിതം മാറ്റിമറിക്കപ്പെടുകയാണ് ക്രമേണ അവളിൽ പ്രതികാര ദാഹം വളരുന്നു. തീവ്രവാദി സംഘത്തിന്റെ മസ്തിഷ്ക പ്രക്ഷാളനത്തിൽ അവൾ ആ സംഘത്തിനായി അരയിൽ ബോബുമായി തുര്‍ക്കിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ സ്‌ഫോടനം നടത്താന്‍ അവള്‍നിയോഗിക്കപ്പെടുന്നു. അതിനായി അവൾ യാത്ര തിരിക്കുന്നു. എന്നാൽ പച്ചമനുഷ്യരെ വെന്ത മാംസ കഷണങ്ങൾ ആക്കാൻ അവൾ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല. തന്നെ നയിക്കുന്ന സംഘത്തെ അനുസരിക്കാതിരിക്കാനും വയ്യ, അനുസരിക്കാൻ തന്റെ മന:സാക്ഷി അനുവദിക്കുന്നുമില്ല എന്ന ധര്‍മസങ്കടങ്ങളിലേക്കാണ് സിനിമയുടെപിന്നീടുള്ള യാത്ര. മനസിലെ നന്മ വറ്റിപോകാതെ കാത്തു സൂക്ഷിക്കുന്ന സെനത്തിനു സ്വയം പൊട്ടിത്തെറിച്ച് മറ്റുള്ളവരെ ഇല്ലാതാക്കാൻ തയാറാകാതെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിയുകയാണ്. അങ്ങനെ ഇരുട്ടിൽ നിന്നും തിരിച്ചുവരുന്ന സെനത്തിനെയാണ് നാം കാണുന്നത്.
അമേരിക്കാൻ അധിനിവേശത്തെ നിശിദമായി വിമര്ശിക്കുകയും തീവ്രവാദി സംഘങ്ങളുടെ പ്രവര്ത്തനങ്ങളെ എതിര്ക്കുകയും ചെയ്യുന്ന സമാധാനം വേണമെങ്കിൽ ഇവർ രണ്ടുകൂട്ടരും ഒരുപോലെ പിന്മാറിയേ പറ്റൂ എന്ന വ്യക്തമായ രാഷ്ട്രീയം പറയാൻ ഈ ചിത്രത്തിലൂടെ അതിൽ ഇനാഖിനു കഴിയുന്നുണ്ട്. സുസൻ ജെണ്‍സാനു ഈ ചിത്രത്തിൽ സെനത്തിന്റെ വേഷം വളരെ നന്നായി ചെയ്തിരിക്കുന്നത്.
2009-ല്‍ തിരുവനന്തപുരം, ഇസ്താംബുള്‍, അലക്‌സാന്‍ഡ്രിയ, മോണ്‍ട്രിയല്‍, കോപ്പന്‍ഹേഗന്‍, ലോസ് ആഞ്ജലിസ് ഫിലിം ഫെസ്റ്റിവലുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിൽ ഇനാഖിന്റെ ഓരോ സിനിമകളും ഈ അർത്ഥത്തിൽ അതിന്റേതായ രാഷ്ട്രീയം പറയുന്നുണ്ട്. Zincirbozan (2007), Kolpaçino (2009),Yasar ne Yasar ne Yasamaz (2008),Ortak-Partner (2011), Daire-Circle (2013) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ
- See more at: http://www.nerrekha.com/%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a/faisa-bava/%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%99#sthash.CFoQaFL4.dpuf
റാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷമാണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചത്. അമേരിക്ക നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ ഈ ഭൂമികയിൽ പലതും സംഭവിച്ചു. എണ്ണക്കായി നടത്തിയ മത്സരങ്ങള യുദ്ധങ്ങളിൽ കലാശിച്ചു. ഏറ്റവും പഴക്കം ചെന്ന മൊസപൊട്ടാമിയൻ സംസ്കാരത്തെ തച്ചുതകര്ക്കാൻ അവര്ക്കായി അതിനെതിരെ നിരവധി ശബ്ദങ്ങൾ ഇറാഖിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഉയർന്നു അതിലെ ഒരു ശബ്ദം
തുര്ക്കി സംവിധായകനായ അതില്‍ ഇനാഖിന്റെതായിരുന്നു അദ്ദേഹം തന്റെ മാധ്യമമായ സിനിമയിലൂടെ ശക്തമായി പ്രതികരിച്ചു. അത്തരത്തിൽ ശക്തമായ പ്രതികരണമാണ് അതില്‍ ഇനാഖിന്റെ എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നെസ്സ് എന്ന ചിത്രം. വടക്കന്‍ ഇറാഖിലെ ഒരു ഗ്രാമത്തില്‍ 2003-ലുണ്ടായ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഇനാഖ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇറാഖിലെ അമേരിക്കയുടെ സഹായത്തോടെ നടന്ന പട്ടാളവിപ്ലവത്തിന്റെ പിന്നാമ്പുറക്കഥകൾ അന്വേഷിക്കുന്ന ഈ സിനിമയുടെ പശ്ചാത്തലം ഇറാക്കിലെയും തുര്‍ക്കിയിലെയും പ്രദേശങ്ങൾ ആണ്. അമേരിക്കൻ അധിനിവേശത്തെ എതിര്ക്കുക എന്നാൽ തീവ്രവാദത്തെ അനുകൂലിക്കുക എന്ന തരത്തിൽ ഒരു അവസ്ഥ അമേരിക്കൻ മാധ്യമങ്ങളും മറ്റും ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമയിലൂടെ ഇനാഖ് തീവ്രവാദത്തെ വളരെ ശക്തമായി എതിർക്കുന്നുണ്ട്. രണ്ടും അപകടമാണെന്ന് തുറന്നു പറയുന്നുണ്ട്. കൂടുതലൊന്നും അവള്‍ക്കറിയില്ല.
ശാന്ത സുന്ദരമായ ജീവിതം നയിച്ചുവരുന്ന വടക്കാൻ ഇറാഖിലെ പരവതാനി നെയ്യുന്നവരുടെ ഒരു ഗ്രാമത്തിലേക്ക് തീവ്രവാദികളെ അന്വേഷിച്ച് അമേരിക്കാൻ സേന എത്തുന്നതോടെ ഗ്രാമത്തിൽ ഉണ്ടാകുന്ന അശാന്തിയാണ് സിനിമയുടെ കേന്ദ്രബിന്ദു. ഗ്രാമത്തിൽ എത്തുന്ന അമേരിക്കൻ പട്ടാളം ആ ഗ്രാമാന്തരീക്ഷത്തെ യുദ്ധസമാനമാക്കുന്നു. വീടുകൾ കയറി പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നു, കൂട്ടകൊലകൾ നടത്തുന്നു, കുട്ടികളെയും സ്ത്രീകളെയും ദ്രോഹിക്കുന്നു, കൊല്ലുന്നു. അങ്ങ് ദൂരെയിരുന്നു ഈ ദുരിതങ്ങൾക്ക് സാക്ഷിയാകുന്ന സെനത്ത് എന്ന യുവതിയുടെ ഒരന്വേഷണമാണ് ഈ സിനിമ. അവളുടെ കൈയില്‍ പണമില്ല. സഹായിക്കാനും ആരുമില്ല. എങ്കിലും ,അവള്‍ യാത്ര തുടങ്ങുന്നു. കഠിനവഴികള്‍ താണ്ടിയുള്ള ആ അന്വേഷണവും അതിന്റെ അപ്രതീക്ഷിതമായ പര്യവസാനവുമാണ് ‘എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നസ്സ് ‘എന്ന സിനിമയില്‍ അനാവരണം ചെയ്യുന്നത്. ഒച്ചയില്ലാതമാരുന്ന ഒരു ജനതയുടെ നിലവിളി അവൾ കേൾക്കുന്നു. അതിൽ തന്റെ കൂടപ്പിറപ്പുകൾ വെന്തുപിടയുന്നത് അവൾ അറിയുന്നു. സമാധാന പ്രിയനായ തന്റെ സഹോദരന അസിമും നഷ്ടമായാൽ പിന്നെയാരും തനിക്കില്ലെന്ന തിരിച്ചറിവ് അവളെ സഹോദരനെ തേടിയുള്ള അന്വേഷണത്തിന് കാരണമാകുന്നു. പണ്ടെങ്ങോ അയച്ച കത്തും അതിലെ തേഞ്ഞു മാഞ്ഞ അക്ഷരങ്ങളും മങ്ങിയ ഒരു ഫോട്ടോയുമായി അവള്‍ തന്റെ അന്വേഷണം തുടങ്ങുകയായി. കിര്‍ക്കുക്ക് നഗരത്തിൽ സഹോദരനുണ്ടെന്നു അവള്‍ അന്വേഷിച്ചറിയുന്നു . മലനിരകള്‍ താണ്ടി സെന്നത്ത് അവൾ യുദ്ധാവശിഷ്ടങ്ങൾ ചിതറിയ നഗരത്തിൽ എത്തിയപ്പോഴാണ് അവളറിയുന്നത്
ബോംബ് സ്‌ഫോടനത്തില്‍ തന്റെ മൂത്ത സഹോദരൻ അസിമിനു പരിക്ക് പറ്റിയെന്നും ചികിത്സക്കായി തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് കൊണ്ടുപോയിരിക്കുന്നു എന്നും. പാസ്പോർട്ട് ഇല്ലാത്തതിനാൽ തുർക്കിയിലേക്ക് പ്രവേശിക്കുക അസാധ്യമാണ്. അങ്ങനെ വളരെ ബുദ്ധിമുട്ടി കണ്ട വാഹനങ്ങളിൽ കയറിയും നടന്നും അവർ അതിര്ത്തി കടക്കുന്നും യാത്ര തുടരുകയാണ്. ആ യാത്ര സെനത്ത് ചെന്നുപെടുന്നത് ഒരു കള്ളക്കടത്തുസംഘത്തിന്റെ വലയിലാണ്. സംഘത്തിലൊരുവന്‍ അവളെ മാനഭംഗപ്പെടുത്തുന്നു. ജീവിതം തന്നെ മടുത്ത അവൾ നദിയില ചാടി ആത്മത്യക്കൊരുങ്ങുന്നു. നദിയില നിന്നും ഒരു തീവ്രവാദി സംഘം അവളെ രക്ഷിച്ചെടുക്കുകയാണ്. തുടർന്ന് അവരുമായാണ് സെന്നത്തിന്റെ സഞ്ചാരം അവളറിയാതെ തന്നെ തന്റെ ജീവിതം മാറ്റിമറിക്കപ്പെടുകയാണ് ക്രമേണ അവളിൽ പ്രതികാര ദാഹം വളരുന്നു. തീവ്രവാദി സംഘത്തിന്റെ മസ്തിഷ്ക പ്രക്ഷാളനത്തിൽ അവൾ ആ സംഘത്തിനായി അരയിൽ ബോബുമായി തുര്‍ക്കിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ സ്‌ഫോടനം നടത്താന്‍ അവള്‍നിയോഗിക്കപ്പെടുന്നു. അതിനായി അവൾ യാത്ര തിരിക്കുന്നു. എന്നാൽ പച്ചമനുഷ്യരെ വെന്ത മാംസ കഷണങ്ങൾ ആക്കാൻ അവൾ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല. തന്നെ നയിക്കുന്ന സംഘത്തെ അനുസരിക്കാതിരിക്കാനും വയ്യ, അനുസരിക്കാൻ തന്റെ മന:സാക്ഷി അനുവദിക്കുന്നുമില്ല എന്ന ധര്‍മസങ്കടങ്ങളിലേക്കാണ് സിനിമയുടെപിന്നീടുള്ള യാത്ര. മനസിലെ നന്മ വറ്റിപോകാതെ കാത്തു സൂക്ഷിക്കുന്ന സെനത്തിനു സ്വയം പൊട്ടിത്തെറിച്ച് മറ്റുള്ളവരെ ഇല്ലാതാക്കാൻ തയാറാകാതെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിയുകയാണ്. അങ്ങനെ ഇരുട്ടിൽ നിന്നും തിരിച്ചുവരുന്ന സെനത്തിനെയാണ് നാം കാണുന്നത്.
അമേരിക്കാൻ അധിനിവേശത്തെ നിശിദമായി വിമര്ശിക്കുകയും തീവ്രവാദി സംഘങ്ങളുടെ പ്രവര്ത്തനങ്ങളെ എതിര്ക്കുകയും ചെയ്യുന്ന സമാധാനം വേണമെങ്കിൽ ഇവർ രണ്ടുകൂട്ടരും ഒരുപോലെ പിന്മാറിയേ പറ്റൂ എന്ന വ്യക്തമായ രാഷ്ട്രീയം പറയാൻ ഈ ചിത്രത്തിലൂടെ അതിൽ ഇനാഖിനു കഴിയുന്നുണ്ട്. സുസൻ ജെണ്‍സാനു ഈ ചിത്രത്തിൽ സെനത്തിന്റെ വേഷം വളരെ നന്നായി ചെയ്തിരിക്കുന്നത്.
2009-ല്‍ തിരുവനന്തപുരം, ഇസ്താംബുള്‍, അലക്‌സാന്‍ഡ്രിയ, മോണ്‍ട്രിയല്‍, കോപ്പന്‍ഹേഗന്‍, ലോസ് ആഞ്ജലിസ് ഫിലിം ഫെസ്റ്റിവലുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിൽ ഇനാഖിന്റെ ഓരോ സിനിമകളും ഈ അർത്ഥത്തിൽ അതിന്റേതായ രാഷ്ട്രീയം പറയുന്നുണ്ട്. Zincirbozan (2007), Kolpaçino (2009),Yasar ne Yasar ne Yasamaz (2008),Ortak-Partner (2011), Daire-Circle (2013) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ
- See more at: http://www.nerrekha.com/%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a/faisa-bava/%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%99#sthash.CFoQaFL4.dpuf
വെന്ത മനസുകളുടെ അന്വേഷണങ്ങൾ
റാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷമാണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചത്. അമേരിക്ക നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ ഈ ഭൂമികയിൽ പലതും സംഭവിച്ചു. എണ്ണക്കായി നടത്തിയ മത്സരങ്ങള യുദ്ധങ്ങളിൽ കലാശിച്ചു. ഏറ്റവും പഴക്കം ചെന്ന മൊസപൊട്ടാമിയൻ സംസ്കാരത്തെ തച്ചുതകര്ക്കാൻ അവര്ക്കായി അതിനെതിരെ നിരവധി ശബ്ദങ്ങൾ ഇറാഖിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഉയർന്നു അതിലെ ഒരു ശബ്ദം
- See more at: http://www.nerrekha.com/%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a/faisa-bava/%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%99#sthash.fLo1Lvhv.dpuf