tag:blogger.com,1999:blog-42904371882074055182024-03-20T05:34:27.224-07:00നെല്ലിക്കfaisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.comBlogger280125tag:blogger.com,1999:blog-4290437188207405518.post-66702747318998408162023-11-24T02:47:00.000-08:002023-11-24T02:47:01.831-08:00സാമൂഹികബോധത്തെ ഉണർത്തുന്ന കഥകൾ ഫൈസൽ ബാവ
(ജഹാംഗീർ ഇളയേടത്തിന്റെ 'താവളം നിർമ്മിക്കുന്നവർ' എന്ന സമാഹാരത്തിലൂടെ)
<div class="separator" style="clear: both;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjNMIHnijOwNwH82QgVJIZS25JoaRXr29Tvaa-DjxeOWwfMseNPK5PAYOiIGDKvCu_vXviz3V9AFq9Uw5mxBUAVlynxtRglxffA0KmHXZ0Gq7Cw82Igey5CGCtB4dp_8Nm1ko159CZv7axaVXC4FEPrz5BJUAL-MBZVqOctH0CcfgUHJedr5C55izL6dE/s1119/thaavalam-nirmmikkunnavar.jpg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" width="320" data-original-height="583" data-original-width="1119" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjNMIHnijOwNwH82QgVJIZS25JoaRXr29Tvaa-DjxeOWwfMseNPK5PAYOiIGDKvCu_vXviz3V9AFq9Uw5mxBUAVlynxtRglxffA0KmHXZ0Gq7Cw82Igey5CGCtB4dp_8Nm1ko159CZv7axaVXC4FEPrz5BJUAL-MBZVqOctH0CcfgUHJedr5C55izL6dE/s320/thaavalam-nirmmikkunnavar.jpg"/></a></div>
"എടുത്തു പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എല്ലാ കഥകളിലും ഒരുപോലെ കാണുന്ന ഫലിതത്തിന്റെ മൂർച്ചയാണ്. മനുഷ്യാവസ്ഥയുടെ നേരെയാണ്
ചിരി. സ്ഥലകാലങ്ങൾക്ക് അതീതമാണ് അത്. ധ്വനിയിൽ അധിഷ്ഠിതമായ നർമ്മം കണ്ടെടുക്കാനും കൈവശപ്പെടുത്താനും പ്രയോഗിക്കാനും ഒരുപോലെ പ്രയാസമുള്ള ആയുധമാണ്. എന്നുവെച്ചാൽ ഈ കഥാകാരന് എഴുത്ത് നന്നായി വഴങ്ങുന്നു എന്ന് സാരം" ജഹാംഗീർ ഇളയേടത്തിന്റെ 'താവളം നിർമ്മിക്കുന്നവർ' കഥാ സമാഹാരത്തിന്റെ അവതാരികയിൽ
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സി രാധാകൃഷൻ എഴുതിയ വരികളാണിത്. നർമത്തിലൂടെ മനുഷ്യരുമായി ബന്ധപ്പെട്ടതെല്ലാം ജഹാംഗീറിന്റെ കഥകളുടെ ഉത്പാദനഘടകങ്ങളാവുന്നുണ്ട്. സമൂഹവുമായി തുറന്ന വ്യവഹാരമാണ് എഴുത്തിലൂടെ നൽകുന്നത്, ക്ലാനിലെ കൊല, മാട്രിമോണി, ആത്മാവിനെ തൊടുമ്പോൾ, ചന്ദ്രഹാസൻ്റെ ലോകം, ചാക്രികം, താവളം നിർമ്മിക്കുന്നവർ, ഭയം കനക്കുന്ന നേരം, ഭ്രാന്ത്, പൂതി, ഒമിക്രോണും ഓമനയും, ആധി, ഷുഗർ ഡാഡി തുടങ്ങി പന്ത്രണ്ടു കഥകൾ അടങ്ങിയ സമാഹാരാണ് ജഹാംഗീർ ഇളയേടത്തിന്റെ 'താവളം നിർമ്മിക്കുന്നവർ'.
സമാഹാരത്തിലെ ആദ്യകഥയായ ക്ലാനിലെ കൊലയിലെ സുരേഷൻ എന്ന കള്ളനെ ജീവിതം അവതരിപ്പിച്ച രീതി ആ കഥയെ വ്യത്യസ്തമാക്കുന്നത്.
മൊബൈൽ ഗെയിമിങ്ങിന്റെ പശ്ചാത്തലത്തിലൂടെ പറഞ്ഞു വെക്കുന്നത് നമ്മൾക്കിടയിലെ ഒരു വിപത്തിനെ കൂടിയാണ്, പുതികാലത്തിന്റെ സവിശേഷതയും അതിന്റെ പ്രശ്നവും ചേർന്നു നില്കുന്നു എന്നതാണ്. സാങ്കേതിക വിദ്യയുടെ വളർച്ചയിലൂടെ നാം മനുഷ്യർ കൂടുതൽ സ്വതന്ത്രരായികൊണ്ടിരിക്കുകയാണ്. നമ്മുടെ സ്വകാര്യത എന്നത് നമ്മുടേത് മാത്രമായി ഒരു വെർച്വൽ ലോകമായി ചുരുങ്ങുന്നു. നാം ഒരു സാമൂഹിക ജീവി എന്നനിലയിൽ നമ്മളിൽ നിക്ഷിപ്തമായ പലതിൽ നിന്നും നാം ഒരാളായി ഒറ്റയപ്പെട്ട് ഒരേകാന്തപതികനേ പോലെ വെർച്വൽ ലോകത്ത് അലയുന്നു, അൽഷിമേഴ്സ് രോഗിയെ പോലെ അവനറിയുന്നില്ല അവനിലെ ഒറ്റപ്പെടൽ, ഇത് കുട്ടികളിലാണ് ഏറ്റവും വേഗത്തിൽ ബാധിക്കുക, മോഷ്ടിക്കാൻ കയറിയ കള്ളനെ മൊബൈൽ ഗെയ്മിലെ ഒരു കഥാപാത്രമായി കാണാനേ കഴിയുന്നുള്ളു, കള്ളൻ സുരേഷനും താൻ വന്ന ദൗത്യം നടക്കുന്നു.o ദുരന്തപൂർണമായ ഒരന്ത്യത്തിലേക്ക് കഥ പോകുന്നു.
"ജനമൈത്രി പോലീസ് വിഷാദ രോഗത്തിനടിമപെട്ടവരുടെ ആത്മഹത്യ ലിസ്റ്റിൽ ഒരെണ്ണം കൂട്ടിച്ചേർത്ത് ഫയൽ മടക്കി.
മാട്രിമോണി എന്ന കഥ നിലവിലെ അവസ്ഥയെ കറുത്ത ചിരിയിലൂടെ തുറന്നു കാണിക്കുന്നു പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞു നിൽക്കുന്ന മാട്രിമോണി പുതിയ കാലത്തിന്റെ വേറിട്ട അടയാളങ്ങളിൽ ഒന്നാണ്. കല്ല്യണവീരന്മാരുടെ ഒട്ടേറെ കഥകൾ കേട്ടുപരിചയിച്ച നമുക്ക് ഈ കഥ നേരെ വിപരീതമായ തലത്തിലൂടെയാണ് കടന്നു പോകുന്നത് അവസാനം പോലീസ് കയ്യാമം വെച്ച് കൊണ്ടുപോകുന്നത് പല യുവാക്കളെയും പറ്റിച്ച് കടന്നു കളയുന്ന കല്യാണ വീരത്തിയെ അവതരിപ്പിക്കുന്ന കഥ വ്യത്യസ്തത പുലർത്തുന്നു. നമ്മുടെയൊക്കെ സ്വകാര്യതിയിലേക്ക് കടന്നു കയറുന്ന കമ്പോള ശക്തികളെ നമുക്കിതിൽ കാണാം, അനുകരണശീലത്തിൽ മുങ്ങിയ മലയാളി വ്യവസ്ഥയുടെ ദയനീയ ചിത്രം ചതിക്കപെട്ട വരനിൽ കാണാം, ഫോണോ കമ്പ്യൂട്ടറോ തുറന്നാൽ കൈകൂപ്പി ചിരിച്ചു നിൽക്കുന്ന മാട്രിമോണി പരസ്യത്തിന്റെ പിന്നാമ്പുറത്തേക്ക് കൊണ്ടുപോയി ചില യാതാർഥ്യങ്ങൾ തുറന്നു വെക്കുന്നു ഈ കഥയിൽ
ആത്മാവിനെ തൊടുമ്പോൾ എന്ന കഥ നിലവിലെ കുടുംബ വ്യെവസ്ഥക്കിടയിലെ ലൈംഗികതയുടെ തലം എങ്ങനെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നും പരിഷ്കൃത സമൂഹത്തിന്റെ കാഴ്ചപ്പാടുകളും തുറന്നു വെക്കുന്നു. കുടുംബം എന്നും തുറന്നു പറയാൻ ആഗ്രഹിക്കാത്ത ഒന്നാണ് ലൈംഗികത, ലൈംഗിക ബന്ധത്തിലേപ്പെടാൻ ഏറെ പാടുപെടുന്ന ഒരു സാമൂഹികാന്തരീക്ഷം നിലനിൽക്കുന്ന നമ്മുടെ ഈ സമൂഹത്തിനിടയിൽ അതിലെ മറച്ചുവെക്കലുകളുടെയും സങ്കീര്ണതകളേയും ഈ കഥയിലൂടെ വായിക്കാം. കൊൽക്കൊത്തയുടെ അന്തരീക്ഷത്തിൽ പറയുന്ന ഈ കഥയിലെ മുഖ്യ കഥാപാത്രങ്ങളിൽ ഒരാളായ പ്രസൂൺ കുമാർ മുഖർജി നമ്മുടെ സമൂഹത്തിന്റെ പ്രതീകമാണ്.
സമാഹാരത്തിന്റെ തലക്കെട്ടായ കഥയാണ് 'താവളം നിർമിക്കുന്നവർ' കഥയിലൂടെ നടത്തുന്ന സാമൂഹിക നിരീക്ഷണത്തിന്റെ ഉൾകാഴ്ച പ്രധാനമാണ്
"ഒരു സീതാപ്പഴം വേണം കൊണ്ട് പോകാൻ' ഞാൻ പറഞ്ഞു. 'ഒരു ക്കോ' ഡ്രൈവറുടെ ഞെട്ടൽ എനിക്ക് പുതുമയുള്ളതായിരുന്നു
“സാറു അതിനൊക്കെ വലിയ വിലയാകും' 'മുപ്പത് മുപ്പത് രൂപ പോരെ ചാക്കിന് ' ഞാൻ പഴയ കണക്ക് കൂട്ടി. അതു ഒരു കിലോപോലും കിട്ടില്ല ഇക്കാലത്ത്. കാട്ടിലും മേട്ടിലും വളർന്നിരുന്ന തൊക്കെ ഇപ്പോൾ ഇല്ലാതായി. പറിച്ച് വിറ്റിരുന്ന ലമ്പാഡകളും ദൂരെ പ്പോയി. നഗരം വളരുമ്പോൾ ഗ്രാമം ചുരുങ്ങുന്നു. ഗാനം മ്പോൾ മനുഷ്യൻ ഞെരുങ്ങുന്നു. നിസ്സംഗ ഭാവത്തോടെ ഗൂഗിളിനെ ശ്രവിക്കാതെ എന്നോട് സംസാരിച്ച് കൊണ്ട് ഡ്രൈവർ ഗണേഷ് മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു.
പറഞ്ഞ സ്ഥലം തെറ്റാതെ എത്തിച്ച് ഗണേഷ് ചിരിച്ചു. ഗൂഗിളമ്മായിക്ക് എന്നും എപ്പോഴും ഒരേ ഭാവം ഒരേ ഈണം."
പുതിയ കാലത്തിന്റെ നീക്കങ്ങളെ സമർത്ഥമായി കഥയിൽ കൊണ്ടുവരുന്നു, ഗ്രാമങ്ങളെ വിഴുങ്ങിയുള്ള നഗരങ്ങളുടെ വളർച്ചയിലൂടെ നഷ്ടമാകുന്നത് കാണിച്ചു തരുന്നു സർവ്വം സാങ്കേതികക്ക് സമർപ്പിച്ചു ജീവിക്കാമെന്നതിനെ കൃത്യമായി ഓർമ്മിപ്പിക്കുന്നു. ഒപ്പം മുതലാളിത്തം ഗ്രാമീണ മനുഷ്യരെയും, പ്രകൃതിയെയും ചൂഷണം ചെയ്തുകൊണ്ട് തന്ത്രപരമായി നുഴഞ്ഞു കേറികൊണ്ടിരിക്കുകയാണ് എന്ന ഓർമപ്പെടുത്തൽ കൂടിയാണ് താവളം നിർമ്മിക്കുന്നവർ എന്ന അർത്ഥവത്തായ ശീർഷകത്തിലൂടെ പറയുന്നത്.
മേല്പറഞ്ഞ വിഷയത്തിന്റെ മറ്റൊരു വേർഷനാണ് 'ചാക്രികം' എന്ന കഥ. "ചന്ദ്രഹാസന്റെ ലോകം' എന്ന ഈ സമാഹാരത്തിലെ എല്ലാ കഥകളെയും കോർത്തിണക്കുന്ന സാമൂഹിക നിരീക്ഷണമാണ് കഥകളിലാകെ ഒളിച്ചു വെച്ചിട്ടുള്ള കറുത്ത ഹാസ്യം പൊതിഞ്ഞ ചിരിയിലൂടെ സമർത്ഥമായി പറയാനുള്ളത് പറഞ്ഞുകൊണ്ട് കഥാകൃത്ത് തന്റെ ദൗത്യം നിർവഹിക്കുന്നു. ഡോ. കെ. എസ് മിഥുൻ എഴുതിയ 'സാമൂഹിക ബോധത്തെ നിർമ്മിക്കുന്നവർ' എന്ന കഥകളുടെ ആഴങ്ങളിലേക്ക് സൂക്ഷ്മമായി ഇറങ്ങി ചെന്നുള്ള പഠനം അതിനെ സാധൂകരിക്കുന്നു.
താവളം നിർമ്മിക്കുന്നവർ.
ജഹാംഗീർ ഇളയേടത്ത്.faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-23596479241240402062023-11-03T02:54:00.000-07:002023-11-03T02:54:13.412-07:00കെന്‍ സാരോ വിവ: കവിയും പോരാളിയ<p> </p><div class="col-md-10 pt-1"><div class="col-md-7 float-left">
<p class="pb-3 blurb"> <span style="color: #01ffff;"><span style="font-size: medium;"><i>വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മിക്കവയും
അവാസ്തവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന്
വ്യാപകമായി കരുതപ്പെടുന്നു. പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ
എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തി. കോമൺ വെല്‍ത്ത്
രാജ്യങ്ങളുടെ അംഗത്വത്തില്‍ നിന്ന് നൈജീരിയ താത്കാലികമായി
പുറത്താക്കപ്പെടാന്‍ ഇതു കാരണവുമായി </i></span></span></p>
<img alt="" class="w-100" height="312" src="https://wtplive.in/assets/img/articles/1698846082.png" width="532" />
<h4 style="font-size: 17px; line-height: 23px;"> </h4><span class="publishdate"></span>
<p>"പുലരി വാനിന്റെ നിലത്തിരശ്ശീലയ്ക്കു മുന്നിൽ<br />പടരുന്ന നേർത്ത നവംബർ മഞ്ഞിൽ<br />നിന്റെ വത്സലാകാരം മുഴുവൻ ഉയരവും<br />കാണിച്ചുയർന്നു നിന്നു<br />ഇനിയും പാടാത്ത പാട്ടുകൾ"</p>
<p>ഇതുപോലൊരു നവംബർ 10-നാണ് ഇതെഴുതിയ നൈജീരിയന്‍ എഴുത്തുകാരനും പരിസ്ഥിതി
പ്രവര്‍ത്തകനും ടെലിവിഷന്‍ നിര്‍മ്മാതാവും "ഗോള്‍ഡ്മാന്‍
എന്വിറോണ്മെന്റല് പ്രൈസ്" ജേതാവുമാണ് കെന്‍ സാരോ വിവ എന്ന കെനുല്‍
കെന്‍ ബീസന്‍ സാരോ വിവയെ നൈജീരിയന്‍ ഭരണകൂടം പരസ്യമായി തൂക്കികൊന്നത്.
നൈജീരിയയിലെ ഒഗോണി വര്‍ഗത്തിന്റെ മോചനത്തിനായി പോരാടി ജീവന് ത്യജിച്ച കവി.
അദ്ദേഹം എഴുതി</p>
<p>"സുരക്ഷാഭടന്റെ ശാസനകൾ<br />നടപ്പാക്കേണ്ടി വരുന്നതാണത്.<br />നീതിരഹിതമെന്ന് അറിഞ്ഞിട്ടും<br />പുസ്തകത്താളുകളിൽ<br />മജിസ്ട്രേറ്റ് കുറിക്കുന്ന ശിക്ഷകളാണത്.<br />അനുസരണയുടെ മുഖംമൂടിയണിഞ്ഞ്<br />നിന്ദ്യരായ ആത്മാക്കളിലേയ്ക്ക്<br />ആഴ്ന്നിറങ്ങുന്ന ഭീരുത്വവും<br />ഉടുവസ്ത്രങ്ങളെ മലിനമാക്കുന്ന ഭയവും<br />സ്വന്തം മൂത്രം കഴുകാനറയ്ക്കുന്ന<br />ധൈര്യഹീനതയുമാണത്.<br />അതാണ് അതാണ്.<br />പ്രിയ സുഹൃത്തേ, നമ്മുടെ<br />സ്വതന്ത്രലോകത്തെ<br />മടുപ്പിക്കുന്ന<br />തടവറയാക്കുന്നത്."</p>
<p>ഈ വാക്കുകളൊക്കെ ഭരണകൂടത്തിന്റെ ശിരസിലേക്കുള്ള അമ്പുകളായിരുന്നു.
നൈജീരിയയിലെ ഒഗോണി വംശത്തില്‍ പിറന്ന കെന്‍ സാരോ വിവ. ഒഗോണികളുടെ
ജന്മദേശമായ നൈജര്‍ ഡെല്‍റ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശം അസംസ്കൃത എണ്ണ
ഖനനത്തിനായി 1950 മുതല്‍ ഉപയോഗിക്കപ്പെട്ടിരുന്നു. ഇത് ഒഗോണിലാന്റില്‍ എണ്ണ
മലിനാവശിഷ്ടങ്ങള്‍ വിവേചന രഹിതമായി തള്ളുന്നതിനും വന്‍ തോതിലുള്ള
പാരിസ്ഥിതിക നാശത്തിനും കാരണമായി.</p>
<h3><img alt="" height="359" src="https://wtplive.in/assets1/images1/thump_1698888391.jpg" width="540" /><br />കെന്‍ സാരോ വിവ</h3>
<p>ഒഗോണിലാന്റിലെ ഭുമിക്കും വെള്ളത്തിനും വന്നു ചേരുന്ന പാരിസ്ഥിതിക
നാശത്തിനെതിരെ "മൂവ്മെന്റ് ഫോര്‍ ദി സര്‍വൈവല്‍ ഓഫ് ദി ഒഗോണി പീപ്പിള്‍"
(MOSOP) എന്ന സംഘടനയുടെ നേതൃത്വത്തില്‍ കെന്‍ സാരോ വിവ അക്രമരഹിത
സമരത്തിന് തുടക്കമിട്ടു. ഒപ്പം കവിതയിലൂടെ കീറി മുറിച്ചു.</p>
<p>"ഭൂമി മുഴുവൻ ആക്രമിക്കുന്ന<br />വൻകക്കകളുടെ ആകാരം ധരിച്ച്<br />എണ്ണവണ്ടികൾ<br />അശമമായ ദാഹത്തോടെ<br />വഴികളിലിരമ്പിപ്പാഞ്ഞു<br />കരിനൊച്ചിമരങ്ങൾ<br />വരാനിരിക്കുന്ന ഹേമന്തമോർത്ത്<br />ഇല പൊഴിച്ചു<br />കാതൽ മരവിച്ചു നിന്നു<br />ലഗോണികളുടെ ആകാശത്തിൽ<br />അസാധരണമായ ഒരടയാളവും ഇല്ലായിരുന്നു"</p>
<p>ബഹുരാഷ്ട്ര എണ്ണ കമ്പനികള്‍ക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ
നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതില്‍ നൈജീരിയന്‍ ഭരണകൂടം
മടികാട്ടുകയാണ് എന്ന് ആരോപിച്ചുകൊണ്ട് ജനറല്‍ സാനി അബാച്ചയുടെ
നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും ഷെല്‍ എന്ന
എണ്ണക്കമ്പനിക്കെതിരെയും കെന്‍ സാരോ വിവ ശക്തമായി രംഗത്തു വന്നു. ഈ
സമരങ്ങള്‍ ഏറ്റവും ശക്തിപ്രാപിച്ചു നില്ക്കുന്ന സമയത്ത് പട്ടാള ഭരണകൂടം
കെന്‍ സാരോ വിവയെ അറസ്റ്റു ചെയ്തു.</p>
<p>യഥാർത്ഥ തടവറ എന്ന കവിതയിൽ കെൻ സാരോ വിവ ഇങ്ങനെ എഴുതുന്നു </p>
<p>"ഇരുണ്ട്, നാറുന്ന മുറികളുടെ<br />ചോരുന്ന മേൽക്കൂരയോ<br />കൊതുകുകളോ അല്ല<br />നിങ്ങളെ മുറിയിലിട്ടു പൂട്ടുമ്പോൾ<br />വാർഡന്റെ കയ്യിൽ<br />കിലുങ്ങുന്ന താക്കോൽക്കൂട്ടമല്ല.<br />മനുഷ്യനോ മൃഗമോ<br />കഴിക്കാനറയ്ക്കുന്ന<br />വൃത്തി ഹീനമായ ഭക്ഷണമല്ല<br />രാവിന്റെ നിരർത്ഥകതയിലേയ്ക്ക<br />വഴുതിയിറങ്ങുന്ന<br />ദിനത്തിന്റെ ശൂന്യതയുമല്ല.<br />അതല്ല, അതല്ല,<br />അതൊന്നുമല്ല, തടവറ.<br />ഒരൊറ്റ തലമുറയ്ക്കായി<br />നിങ്ങളുടെ കാതുകളിൽ<br />പെരുമ്പറ മുഴക്കുന്ന<br />നുണകളാണത്."</p>
<p>കവിതയുടെ ശക്തിയും സമരവീര്യവും ഭരണകൂടത്തെ വെറുതെയിരുത്തിയില്ല.
പ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴില്‍ വിചാരണ ചെയ്ത് 1995-ല്‍ എട്ട്
സഹപ്രവര്‍ത്തകരോടൊപ്പം കെന്‍ സാരോ വിവയെ പട്ടാള ഭരണകൂടം തൂക്കിലേറ്റി.
വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മിക്കവയും അവാസ്തവങ്ങളും രാഷ്ട്രീയ
ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു.
പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത
പ്രതിഷേധം ക്ഷണിച്ചു വരുത്തി. കോമൺ വെല്‍ത്ത് രാജ്യങ്ങളുടെ അംഗത്വത്തില്‍
നിന്ന് നൈജീരിയ താത്കാലികമായി പുറത്താക്കപ്പെടാന്‍ ഇതു കാരണവുമായി. തന്റെ
കൊലക്കയർ മുന്കൂട്ടിക്കണ്ടുകൊണ്ട് അദ്ദേഹം എഴുതി.</p>
<p><img alt="" height="377" src="https://wtplive.in/assets1/images1/thump_1698888411.jpg" width="540" /></p>
<p>"കഴുത്തിൽ കയർ പതുക്കെപ്പതുക്കെ മുറുകുന്നതറിഞ്ഞ്<br />നിന്റെ ഹൃദയം ഉടലിൽ നിന്നു പുറത്തുചാടി<br />ഓരോ ശവക്കുഴിയിലും മുട്ടി വിളിക്കുന്നു"</p>
<p>ഓഗോണികൾക്കായി നടത്തിയ പോരാട്ടം ലോകം മുഴുവൻ അംഗീകരിച്ചു. ഒരേ സമയം
കവിയും ആക്ടിവിസ്റ്റും ആയി സ്വന്തം ജീവൻ പോലും നോക്കാതെ പൊരുതി.
ഒഗോണികൾക്കായി അദ്ദേഹം പ്രാർത്ഥനാപൂർവം എഴുതിയ കവിതയാണ് 'ഒഗോണി ഗീതം' </p>
<p>"ഒഗോണിയുടെ സ്രഷ്ടാവേ <br />ഔന്നിത്യത്തിന്റെയും<br />സമ്പന്നതയുടെയുംമണ്ണേ<br />നിന്റെ സമാധാനവും<br />അവസാനിക്കാത്ത സ്നേഹവും<br />ഞങ്ങൾക്കു തരിക.<br />നമ്മുടെ ഭൂമിയിൽ നീതി വിതയ്ക്കുക.<br />നമ്മുടെ ശത്രുക്കളെ<br />ലജ്ജിപ്പിക്കാൻ<br />വിവേകവും ശക്തിയും തരിക<br />ഓഗാണിയുടെ സ്രഷ്ടാവേ,<br />ഔന്നിത്യത്തിന്റെയും<br />സമ്പന്നതയുടെയും മണ്ണേ <br />ഗാകാനകൾക്കും ഘാനകൾക്കും<br />എലമെകൾക്കും തായ്മകൾക്കും<br />ബബ്ബേകൾക്കും<br />ഒടുങ്ങാത്ത വരങ്ങൾ തരിക.<br />ഉന്നതമായ ഒഗോണി മണ്ണേ <br />ഒടുങ്ങാത്ത അനുഗ്രഹങ്ങൾ തരിക."</p>
<p>ഓഗോണികൾക്ക് മാത്രമല്ല ദുരിതം പേറുന്ന ആഫ്രിക്കൻ കറുത്ത മക്കൾക്കെല്ലാം
വേണ്ടി കഴുത്തിൽ കയറു മുറുകും വരെ ധീരതയോടെ കവിത ചൊല്ലിക്കൊണ്ടിരുന്നു.
പോരാളിയായ ഈ കവിയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ കൂപ്പുകൈ.</p><p>___________________________________________________________________</p><p><br />
<span class="publishdate"> Published on wtplive.in at : </span><span class="publishdate"><span style="font-size: 21px; font-weight: normal;">Issue 183 </span> 2 November 2023 11:10 AM </span><br /></p>
</div>
</div>
<h6 class="pb-3 pl-3">https://wtplive.in/Niroopanam-Vimarshanam/faizal-bava-about-ken-saro-wiwa-5255?fbclid=IwAR28AdDHljUOoZcxTeYdj7vnFViEtW3Bo2wsFsooRe3z42xtnnrMeF6ySIc<br /></h6>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-71870841336395073372023-11-03T02:27:00.002-07:002023-11-03T02:27:41.258-07:00ബസ്തർ: ആദിവാസി ജീവിതങ്ങളിലൂടെ ഒരു യാത്ര<p> <span class="x-el x-el-span c2-1 c2-2 c2-3 c2-4 c2-5 c2-6 c2-7 c2-8" data-ux="Element"></span></p><p style="margin: 0px;"><span><strong class="x-el x-el-span c2-2a c2-2b c2-3 c2-49 c2-z c2-w c2-4a">പുസ്തക പരിചയം | </strong></span><span class="x-el x-el-span c2-1 c2-2 c2-3 c2-4 c2-5 c2-6 c2-7 c2-8" data-ux="Element"><span><strong class="x-el x-el-span c2-2a c2-2b c2-3 c2-49 c2-z c2-w c2-4a">'ആംചൊ ബസ്തർ'</strong></span></span></p><p style="margin: 0px;"><span class="x-el x-el-span c2-1 c2-2 c2-3 c2-4 c2-5 c2-6 c2-7 c2-8" data-ux="Element"><span><strong class="x-el x-el-span c2-2a c2-2b c2-3 c2-49 c2-z c2-w c2-4a"> </strong></span></span></p><div class="separator" style="clear: both; text-align: center;"><strong class="x-el x-el-span c2-2a c2-2b c2-3 c2-49 c2-z c2-w c2-4a"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjEe9pRU7uvVFCj87S8EV1OUL6jTMT7syloQ76csXu5emRIPDjMCorDvaT55PM49pahj8vunW-V4jfDhxqTvHSmzv2p3K-S3hbUvQ3UdB5zIAcdUciLfsLVcWq8sRwS1pIqvQcPxDC5vTN1OU4A2WL34I7j8IWuTtc4OfPtdesmzXp1AaxpDRpkdUJ6KTM/s1600/basthar%20poster.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1600" data-original-width="1600" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjEe9pRU7uvVFCj87S8EV1OUL6jTMT7syloQ76csXu5emRIPDjMCorDvaT55PM49pahj8vunW-V4jfDhxqTvHSmzv2p3K-S3hbUvQ3UdB5zIAcdUciLfsLVcWq8sRwS1pIqvQcPxDC5vTN1OU4A2WL34I7j8IWuTtc4OfPtdesmzXp1AaxpDRpkdUJ6KTM/s320/basthar%20poster.jpeg" width="320" /></a></strong></div><strong class="x-el x-el-span c2-2a c2-2b c2-3 c2-49 c2-z c2-w c2-4a"><br /></strong><p></p><p style="margin: 0px;"><span><br /></span></p><p style="margin: 0px;"><span><strong class="x-el x-el-span c2-2a c2-2b c2-3 c2-49 c2-z c2-w c2-4a">ഇന്ത്യയിലെ
ഏറ്റവും വലിയ ആദിവാസി മേഖലകളിലൂടെയുള്ള ഒരു സാഹസിക യാത്രയാണ് നന്ദിനി
മേനോൻ എഴുതിയ 'ആംചൊ ബസ്തർ' എന്ന പുസ്തകം. ഭാരതീയ പുരാണങ്ങളിലെ
ദണ്ഡകാരണ്യമെന്ന ഇടമാണ് ഇപ്പോൾ ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ ഭാഗമായ
ബസ്തര്‍, ദന്തേവാദ, കൊണ്ടെഗാവ്, നാരായണ്‍പൂര്‍, കാംകേര്‍, സുക്മ, ബിജാപൂര്‍
എന്നീ ഏഴു ജില്ലകള്‍ ഒന്നിച്ചുചേരുന്ന റെഡ് കോറിഡോർ എന്നറിയപ്പെടുന്ന
ബസ്തര്‍. </strong></span></p><hr class="x-el x-el-hr c2-1 c2-2 c2-4e c2-4f c2-4g c2-1m c2-1o c2-4h c2-3 c2-4 c2-5 c2-6 c2-7 c2-8" /><figure class="x-el x-el-figure c2-1 c2-2 c2-39 c2-1q c2-u c2-1e c2-1p c2-1m c2-1n c2-3f c2-4t c2-3 c2-4 c2-5 c2-6 c2-7 c2-8"><div><img alt="ബസ്തർ: ആദിവാസി ജീവിതങ്ങളിലൂടെ ഒരു യാത്ര" class="x-el x-el-img c2-1 c2-2 c2-4k c2-1e c2-1a c2-1b c2-1m c2-1o c2-12 c2-4l c2-4m c2-3 c2-4 c2-5 c2-6 c2-7 c2-8" height="227" src="https://img1.wsimg.com/isteam/ip/5396f41e-ad75-45c2-8c48-ad9fa9c29ee1/6c8d3a0c-38f0-404f-95fa-e6994d334189.jpeg/:/cr=t:0%25,l:0%25,w:100%25,h:100%25/rs=w:1280" title="ബസ്തർ: ആദിവാസി ജീവിതങ്ങളിലൂടെ ഒരു യാത്ര" width="362" /></div></figure><p><span class="x-el x-el-span c2-1 c2-2 c2-3 c2-4 c2-5 c2-6 c2-7 c2-8" data-ux="Element"></span></p><p style="margin: 0px;"><span>ഈ
പുസ്തകം കാഴ്ചകളെ എഴുതി വെക്കുക മാത്രമല്ല ചെയ്യുന്നത്, ചരിത്രത്തെയും
ഭൂമി ശാസ്ത്രത്തെയും പരത്തി വിവരിക്കുകയുമല്ല; മറിച്ച് അല്ലവയെല്ലാം
പാകത്തിലുള്ള ചേരുവയാക്കി മനോഹരമായി ആവിഷ്കരിക്കുകയാണ്. ജനജീവിതം,
മനുഷ്യരുടെ വേദനകൾ, പ്രണയങ്ങൾ, സമരങ്ങൾ.... എന്നിങ്ങനെ ബസ്തറിലെ
ജീവിതാവസ്ഥകളെ കൃത്യമായി നിരീക്ഷിച്ച് കാലങ്ങളെടുത്ത് പഠിച്ചു മികച്ച
ഭാഷയിൽ എഴുതിയ പുസ്തകമാനിത്.</span></p><p style="margin: 0px;"><span><br /></span></p><p style="margin: 0px;"><span>ഐതിഹാസികമായും
ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമായുമൊക്കെ പ്രാധാന്യം നിലനിൽക്കുന്ന
ഇവിടം പോരാട്ടങ്ങളുടെയും കലാപങ്ങളുടെയും ചോരപ്പാടുകൾ പതിഞ്ഞ ഭൂമിക
കൂടിയാണ്. സംഭവങ്ങളെ എത്ര മനോഹരമായാണ് അവതരിപ്പിക്കുന്നത് എന്നതിന്റെ
ഉദാഹരണമാണ്, പ്രണയകഥകൾ വിശദീകരിക്കുന്ന ഭാഗം. ഗ്രാമീണ സാമൂഹിക അവസ്ഥകൾ
നാടോടിക്കഥയുടെ നൈർമല്യത്തോടെയാണ് പറഞ്ഞു വെക്കുന്നത്. ’ജിട്കു മിട്കി'
എന്ന അധ്യായത്തിലൂടെ സഞ്ചരിക്കുമ്പോൾ അത് കാണാം. </span></p><hr class="x-el x-el-hr c2-1 c2-2 c2-4e c2-4f c2-4g c2-1m c2-1o c2-4h c2-3 c2-4 c2-5 c2-6 c2-7 c2-8" /><figure class="x-el x-el-figure c2-1 c2-2 c2-39 c2-1q c2-u c2-1e c2-1p c2-1m c2-1n c2-3f c2-4t c2-3 c2-4 c2-5 c2-4u c2-4v c2-4w c2-4x c2-6 c2-7 c2-8"><div><img class="x-el x-el-img c2-1 c2-2 c2-4k c2-1e c2-1a c2-1b c2-1m c2-1o c2-12 c2-4l c2-4m c2-3 c2-4 c2-5 c2-6 c2-7 c2-8" src="https://img1.wsimg.com/isteam/ip/5396f41e-ad75-45c2-8c48-ad9fa9c29ee1/9e23c531-7d8e-4fbb-83af-3252308eef88.jpeg/:/cr=t:0%25,l:0%25,w:100%25,h:100%25/rs=w:1280" /></div></figure><p style="margin: 0px;"><span><strong class="x-el x-el-span c2-2a c2-2b c2-3 c2-49 c2-z c2-w c2-4a"> ആംചൊ ബസ്തർ</strong></span></p><p style="margin: 0px;"><span><strong class="x-el x-el-span c2-2a c2-2b c2-3 c2-49 c2-z c2-w c2-4a">▪ നന്ദിനി മേനോൻ</strong></span></p><p style="margin: 0px;"><span>(സഞ്ചാര സാഹിത്യം) </span></p><p style="margin: 0px;"><span>പ്രസാ: <strong class="x-el x-el-span c2-2a c2-2b c2-3 c2-49 c2-z c2-w c2-4a">മാതൃഭൂമി ബുക്സ്</strong></span></p><hr class="x-el x-el-hr c2-1 c2-2 c2-4e c2-4f c2-4g c2-1m c2-1o c2-4h c2-3 c2-4 c2-5 c2-6 c2-7 c2-8" /><p style="margin: 0px;"><span>"കൃഷിയും
കന്നുകാലികളും ധാരാളമുള്ള ഏഴാങ്ങളമാരുടെ കുഞ്ഞിപ്പെങ്ങളായിരുന്നു
അതിസുന്ദരിയായ മിട്കി. കൗമാരം താണ്ടും മുന്നേതന്നെ സുന്ദരനും ധനികനും
ഭാര്യവീട്ടിൽ തങ്ങാൻ തയ്യാറായവനുമായ വരനെ അവരന്വേഷിച്ചു തുടങ്ങി. എന്നാൽ
അതിമനോഹരമായി വാദ്യോപകരണങ്ങൾ വായിക്കുന്ന അയൽഗ്രാമക്കാരനായ ജിട്കു അവളുടെ
മനസ്സിൽ കുടിയേറിയിരുന്നു. അയാൾ ദരിദ്രനായ കന്നുകാലിച്ചെറുക്കനായിരുന്നു
എന്നത് മിട്കിക്ക് വിഷയമായിരുന്നതുമില്ല. നീണ്ട മുടിയും നീളൻ മുക്കും
നിലാവിന്റെ നിറവുമുള്ള മിട്കി അവനിൽ നിറഞ്ഞുതൂവിയിരുന്നു.</span></p><p style="margin: 0px;"><span><br /></span></p><p style="margin: 0px;"><span>മിട്കിയുടെ
പ്രണയത്തിനു മുന്നിൽ ആങ്ങളമാർക്ക് വഴങ്ങേണ്ടിവന്നു. ചൈത്രത്തിൽ വിവാഹം
നടന്നു. പക്ഷേ, ഭാര്യവീട്ടിൽ തങ്ങാതെ ജിട്കു ചെറിയൊരു കുടിൽ കെട്ടി
മിട്കിയുടെ ഗ്രാമത്തിൽ ജീവിതമാരംഭിച്ചു. ആ മിഥുനങ്ങളുടെ പ്രണയം
മഹുവക്കൊമ്പിലെ കാട്ടുതേവിയെപ്പോലും മോഹിപ്പിച്ചു. സല്ലാപങ്ങൾ പൂത്തുലഞ്ഞ
ചമ്പയെപ്പോലും നാണിപ്പിച്ചു. രണ്ടുപേരും ആങ്ങളമാർക്കൊപ്പം പാടത്ത്
കറിനാദ്ധ്വാനം ചെയ്തു.</span></p><p style="margin: 0px;"><span><br /></span></p><p style="margin: 0px;"><span>അങ്ങനെയിരിക്കേയാണ്
ഗ്രാമത്തിൽ അതിരൂക്ഷമായ വരൾച്ചയും ക്ഷാമവും ആരംഭിച്ചത്. കന്നുകാലികൾ
ചത്തൊടുങ്ങാൻ തുടങ്ങി, പാടങ്ങൾ കരിഞ്ഞു. ഗ്രാമപഖരായ സഹോദരങ്ങൾ ചേർന്ന്
വിശാലമായൊരു കുളം കുഴിച്ചെങ്കിലും അത് വീണ്ടുകീറിക്കിടന്നു. മരണം
ഗ്രാമവാതിൽക്കൽ വന്നതിൽ അന്നൊരു രാവിൽ കുലദേവത മൂത്ത ആങ്ങളയുടെ സ്വപ്നത്തിൽ
വന്ന് സുന്ദരനും നല്ലവനും അദ്ധ്വാനിയും ലക്ഷണയുക്തനുമായ യുവാവിന്റെ ബലി
ആവശ്യപ്പെട്ടു. അയാളത് ആവേശത്തോടെ ഗ്രാമീണരുമായി പങ്കിട്ടു. എന്നാൽ
അങ്ങനൊരാളെ കണ്ടുപിടിക്കാനാവാതെ അവർ വലഞ്ഞു.</span></p><p style="margin: 0px;"><span><br /></span></p><figure class="x-el x-el-figure c2-1 c2-2 c2-39 c2-1q c2-u c2-1e c2-1p c2-1m c2-1n c2-3f c2-4t c2-3 c2-4 c2-5 c2-4y c2-4z c2-4w c2-4x c2-6 c2-7 c2-8"><div><img class="x-el x-el-img c2-1 c2-2 c2-4k c2-1e c2-1a c2-1b c2-1m c2-1o c2-12 c2-4l c2-4m c2-3 c2-4 c2-5 c2-6 c2-7 c2-8" height="254" src="https://img1.wsimg.com/isteam/ip/5396f41e-ad75-45c2-8c48-ad9fa9c29ee1/750b18b2-5d45-4b8a-919c-71e7b8bcb796.jpeg/:/cr=t:0%25,l:0%25,w:100%25,h:100%25/rs=w:1280" width="255" /></div></figure><p style="margin: 0px;"><span><br /></span></p><p style="margin: 0px;"><span>അപ്പോഴാണ്
ഒരിക്കൽ മിട്കിയെ കിനാവു കണ്ടു തളർന്നിരുന്ന ഗ്രാമീണ യുവാക്കൾ ആങ്ങളമാരെ
സമീപിക്കുന്നത്. ഇപ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തികഞ്ഞ ജിട്കുവിനെ ബലികൊടുക്കുക,
അവൻ നമ്മുടെ ഗ്രാമക്കാരനല്ല. നമ്മുടെ ഗ്രാമം രക്ഷപ്പെടും,
യൗവ്വനത്തിലേക്കു കാൽകുത്തിയിട്ടുള്ള മിട്കിയെ പരിണയിക്കാൻ മേളപോലെ
ചെറുപ്പക്കാർ വരും. ആങ്ങളമാർ ജിട്കുവിനെയും കൊണ്ട് പിറ്റേന്ന് പാടത്തേക്കു
പോയി. അന്നുച്ചയ്ക്ക് ഇടിവെട്ടി കാടുലഞ്ഞ് ആർത്തിരമ്പി മഴ പെയ്തു. </span></p><p style="margin: 0px;"><span><br /></span></p><p style="margin: 0px;"><span>മിട്കീ
റാഗിച്ചോറും കറികളും കമ്പിളി നിർത്തിയ കിടക്കയുമായി കാത്തിരുന്നു.
മുറ്റത്തുകൂടെ ചുവന്ന ചാലുകൾ അട്ടഹസിച്ചൊഴുകി. ജിട്കി വന്നില്ല. അവളുടെ
കൊച്ചുകുടിൽ ചോർന്നൊഴുകി, മുറ്റത്തെ മന്ദാരം മുഖം കുത്തി. ജിട്കു വന്നില്ല.
കൂരിരുട്ടത്ത് അവൾ അന്വേഷിച്ചിറങ്ങി. നിറങ്ങളും പാലങ്ങൾ തിരഞ്ഞു. തകർന്ന
ഏറുമാടങ്ങൾ തിരഞ്ഞു. പൊട്ടിയൊലിക്കുന്ന പാറപ്പ ങ്ങളിലും തട്ടിയുടഞ്ഞ
താഴ്വാരങ്ങളിലും തിരഞ്ഞു. ജിട്കുവിനെ വിളിച്ച കേണവൾ കുളക്കരയിലെത്തി.
നിറഞ്ഞൊഴുകുന്ന കുളത്തിൽ അവരി അവന്റെ മണം കിട്ടി. പെരുമഴയത്ത്
ഭ്രാന്തിയെപ്പോലെ അവൾ കുളത്തിൽ മുങ്ങിത്തപ്പി. ഒടുവിൽ പാതിരാവിൽ അവന്റെ
മുറിച്ചുമാറ്റപ്പെട്ട ശിരസ്സുമായി അവൾ പൊങ്ങി.</span></p><p style="margin: 0px;"><span><br /></span></p><p style="margin: 0px;"><span>ചെളിവെള്ളത്തിൽ
ആലോലം വാർന്നുനിന്ന് അവൾ ഗ്രാമത്തെ ഉള്ളിൽ ശപിച്ചു. ഒരിക്കലും ഗുണം
പിടിക്കാതെ നശിച്ചുപോകട്ടെ. പിറ്റേന്ന് പെരുമഴ തോർന്നപ്പോൾ കാലുകൾ
തല്ലിയൊടിച്ച നിലയിൽ ജിട്കുവിന്റെ കബന്ധം കുളക്കരയിലും അവന്റെ ശിരസ്സിനെ
മാറോടു ചേർത്ത നിലയിൽ മിട്കിയുടെ ശരീരം കുളത്തിലും ഗ്രാമീണർ കണ്ടു. അത്
ഫലഭൂയിഷ്ഠമായിരുന്ന ആ ഗ്രാമത്തിന്റെ ഒടുക്കത്തിന്റെ തുടക്കമായിരുന്നു.</span></p><p style="margin: 0px;"><span><br /></span></p><p style="margin: 0px;"><span>പിന്നീട്
പല രാവുകളിലും അടുത്ത ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെ ചോരയൊലിക്കുന്നൊരുവൻ
മുടന്തുന്ന കാലും വലിച്ചു നടന്നു കേണ് മീട്കി....നീണ്ടമുടിയുമായി
നനഞ്ഞൊട്ടിയ ഒരുവൾ കൈകൾ നീട്ടി വിലപിച്ചു. ജിട്കൂ.. പലരുടെയും കിനാവുകളിൽ
ഉറക്കെയൊരു വിലാപവുമായി അവർ.ഒരു ഗ്രാമത്തിന്റെ ദുരന്തപര്യവസാനമായി മാറിയ
പ്രണയകഥ പകർത്തി ഗ്രാമചിത്രം വരയ്ക്കുമ്പോൾ ഒരു നാടോടിക്കഥ വായിക്കുമ്പോലെ
വായിക്കാവുന്ന രീതിയിലാണ് ഈ പുസ്തകത്തിലെ ഭാഷ. </span></p><p style="margin: 0px;"><span><br /></span></p><p style="margin: 0px;"><span>ഇന്തയിലെ
ഏറ്റവും വലുതും അതിപുരാതമവുമായ ഏഴു ജില്ലകൾ ഒന്നിച്ചു ചേരുന്ന ആദിവാസി
മേഖലയായ ബസ്തർ ഡിവിഷന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് വിവരിച്ചു കൊണ്ട്
തുടങ്ങുന്ന ആംചൊ ബസ്തർ മികച്ച വായനനുഭവം തരുന്നു. കൃതിയുടെ ആഖ്യാന രീതി
സഞ്ചാര സാഹിത്യത്തിൽ തന്നെ പുതുവഴി സൃഷ്ടിച്ചിരിക്കുന്നു.</span></p><p style="margin: 0px;"><span>______________________________________________________________</span></p><p style="margin: 0px;"><span> </span></p><p style="margin: 0px;"><span>:</span><span style="font-size: x-small;">ബഹുസ്വര വെബ് മാഗസിനിൽ <span class="gmail-x-el gmail-x-el-span gmail-c2-1 gmail-c2-2 gmail-c2-3 gmail-c2-4 gmail-c2-5 gmail-c2-6 gmail-c2-7 gmail-c2-8"><span class="gmail-x-el gmail-x-el-span gmail-c2-1 gmail-c2-2 gmail-c2-q gmail-c2-r gmail-c2-2r gmail-c2-1m gmail-c2-1o gmail-c2-3 gmail-c2-b gmail-c2-2s gmail-c2-2l gmail-c2-2t gmail-c2-2u gmail-c2-2v gmail-c2-2w">31 October 2023ന് പ്രസിദ്ധീകരിച്ചു </span></span></span></p><p></p><p></p><p><span class="x-el x-el-span c2-1 c2-2 c2-3 c2-4 c2-5 c2-6 c2-7 c2-8" data-ux="Element"></span></p><p><span class="x-el x-el-span c2-1 c2-2 c2-3 c2-4 c2-5 c2-6 c2-7 c2-8" data-ux="Element"></span></p><p style="margin: 0px;"><span><br />https://bahuswara.in/literature/f/ബസ്തർ-ആദിവാസി-ജീവിതങ്ങളിലൂടെ-ഒരു-യാത്ര<br /></span></p><p></p><p></p>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-2238958073870441142023-09-27T20:15:00.003-07:002023-09-28T09:28:22.075-07:00പ്രതിഭകളുടെ ആത്മസംഘർഷങ്ങളും ആത്മഹത്യാദാഹവും<p> <span style="color: black; font-size: x-small;">ലേഖനം</span></p><p><span style="color: black; font-size: x-small;"> </span></p><div class="separator" style="clear: both; text-align: center;"><span style="color: black; font-size: x-small;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYzLL6Un5x2QiKyo7iu3dWEWNOL67YAOIh28WUTXlEPM0vYOzk2APyB_Ky-Xcy8txdvK3Y1m3mE_W99r6d0r0YyCF9mQjyakfSeQ3090fQ3Un2ivef9f4iSPd5TOm9At0IY2UxaXIrfGSWy8Q-gz8VvSNYRMKkXxkKO50PMc8xZoqegDsgF9PngYwOGms/s880/prathibhakalude%20athmasmgarsham.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="880" data-original-width="760" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYzLL6Un5x2QiKyo7iu3dWEWNOL67YAOIh28WUTXlEPM0vYOzk2APyB_Ky-Xcy8txdvK3Y1m3mE_W99r6d0r0YyCF9mQjyakfSeQ3090fQ3Un2ivef9f4iSPd5TOm9At0IY2UxaXIrfGSWy8Q-gz8VvSNYRMKkXxkKO50PMc8xZoqegDsgF9PngYwOGms/s320/prathibhakalude%20athmasmgarsham.jpg" width="276" /></a></span></div><span style="color: black; font-size: x-small;"><br /></span><p></p><p><span style="color: black; font-size: x-small;"> </span><br /></p><p>"അനുനയിക്കുവാനെത്തുമെൻകൂട്ടരോ-<br />ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി: </p>
<p>മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ-<br />മരണഭേരിയടിക്കും സഖാക്കളേ!</p>
<p>സഹതപിക്കാത്ത ലോകമേ!-യെന്തിലും<br />സഹകരിക്കുന്ന ശാരദാകാശമേ!"</p>
<p><strong> (മണിനാദം :- ഇടപ്പള്ളി)</strong></p>
<p>ഒരാൾ സ്വയം ഇല്ലാതാവുക, സ്വന്തം ജീവനെടുക്കുക എന്ന രീതി മനുഷ്യനിൽ
തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ആയി. ഒരുപക്ഷെ ആദിമമനുഷ്യന്റെ കാലത്ത് തന്നെ
തുടങ്ങിയിട്ടുണ്ടാകാം. ആത്മഹത്യയെക്കുറിച്ചുള്ള പൊതുവായ അഭിപ്രായം ആദ്യകാല
നിവാസികൾക്കിടയിൽ എന്തായിരുന്നുവെന്ന് വ്യക്തമല്ല. എന്നിരുന്നാലും ലഭ്യമായ
വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രീക്കിലെ വീരന്മാരിൽ ഒരാളായ അജാക്കസ്,
വികാരാധീനനായി സ്വയം ജീവനൊടുക്കി. സ്പാർട്ടയിലെ നിയമസഭാംഗമായ ലൈക്കുർഗസ്
തന്റെ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി ആത്മഹത്യ ചെയ്ത ഒരാളാണ്. ഏതാണ്ട്
എ.ഡി. 150-ൽ, "ഒരു മനുഷ്യന് പുക നിറഞ്ഞ ഒരു മുറിയിൽ നിന്ന്
പുറത്തുപോകാനുള്ള അവകാശം പോലെ തന്നെ ലോകം വിട്ടുപോകാനുള്ള അവകാശവും
ഉണ്ടായിരുന്നു" എന്ന് നെർവ-ആന്റണിൻ രാജവംശത്തിലെ അവസാനത്തെ അംഗവും, റോമൻ
ചക്രവർത്തിയും സ്റ്റോയിക് തത്ത്വചിന്തകനുമായിരുന്നു മാർക്കസ് ഔറേലിയസ്
അന്റോണിയസ് പ്രസ്താവിച്ചതായി പറയപ്പെടുന്നു*. ആത്മഹത്യ എല്ലാകാലത്തും
സമൂഹത്തിലെ പ്രധാന ചർച്ചകളിൽ ഒന്നായിരുന്നു. ഇങ്ങനെ സ്വയംഹത്യ
തെരെഞ്ഞെടുത്തവരിൽ വിവിധ മേഖലകളിൽ തന്റേതായ സംഭാവന നൽകിയ ഒട്ടേറെ
പ്രതിഭകളും ഉണ്ടായിരുന്നു. </p>
<p>പ്രതിഭകൾ അവരുടെ ജീവിതത്തെ പലപ്പോഴും സ്വയം ഇല്ലാതാക്കിയിട്ടുണ്ട്.
പ്രതിഭയുടെ ആധിക്യം അവരിൽ ഉണ്ടാക്കുന്ന മാനസിക സംഘര്ഷമാകാം കാരണം,
അതല്ലെങ്കിൽ സ്വകാര്യമായ മറ്റെന്തെങ്കിലും. അതെന്തായാലും ആത്മഹത്യകളിലൂടെ
ലോകത്തിന് വിവിധ തരത്തിൽ അനേകം പ്രശസ്തരെ നഷ്ടമായിട്ടുണ്ട്, അതിൽ
പ്രസിദ്ധരും, കുപ്രസിദ്ധരും പെടും.</p>
<p>നോബൽ സമ്മാനം ലഭിച്ച ഏണസ്റ്റ് ഹെമിങ്വേ, വിഖ്യാത ചിത്രകാരൻ വിൻസെന്റ്
വാൻഗോഗ്, കവയിത്രി സിൽവിയ പ്ലാത്ത്, ജപ്പാൻ സാഹിത്യകാരൻ യാസുനാരി കവബാത്ത,
പുലിസ്റ്റർ ജേതാവായ ഫോട്ടോഗ്രാഫർ കെവിൻ കാർട്ടർ, ജർമൻ ഏകാധിപതി അഡോൾഫ്
ഹിറ്റ്ലർ, ഹിറ്റ്ലറുടെ തന്നെ നാസി ജർമ്മനിയുടെ പ്രചരണ വിഭാഗം
മന്ത്രിയായിരുന്ന ഗീബൽസ്, ഹോളിവുഡ് നടൻ റോബിൻ വില്യംസ്, കമ്മ്യുണിസ്റ്റ്
നേതാവ് കനു സന്യാൽ, തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി
ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി ദളവ, നോവലിസ്റ്റ്
നന്തനാർ, കവി ഇടപ്പള്ളി രാഘവൻ പിള്ള, എഴുത്തുകാരി രാജലക്ഷ്മി, ശില്പി
കൃഷ്ണകുമാർ, കവി ഗുഹൻ, കവയിത്രി നന്ദിത, "മലയാളി ഒരു തോറ്റ ജനതയാണ്" എന്ന്
എഴുതിവെച്ച സുബ്രഹ്മണ്യദാസ്, സ്വതന്ത്ര സോഫ്റ്റവെയർ ആക്ടിവിസ്റ്റ് ആരൺ
ഷ്വാർട്സ്... ഇങ്ങനെ പല കാരണങ്ങളാൽ പലവിധത്തിൽ സ്വയം ജീവിനൊടുക്കിയ
പ്രശസ്തരുടെ പട്ടിക നീണ്ടുപോകും. </p>
<p>ഇതുപോലെ ജപ്പാനിലെ പ്രശസ്തരായ രണ്ടു പ്രതിഭകളുടെ സർഗാത്മക ജീവിതവും
അവരുടെ ആത്മഹത്യപ്രവണതയും അവരുടെ പരസ്പര സർഗാത്മക ബന്ധവും ചേർത്ത്
വായിക്കുമ്പോൾ പ്രതിഭകൾ എല്ലാ കാലത്തും നേരിട്ടിരുന്ന ആത്മ സംഘർഷത്തിന്റെ
ആഴം എത്രയോ വലുതായിരിക്കും എന്ന് മനസിലാക്കാൻ സാധിക്കും. മുപ്പത്തിയഞ്ചാം
വയസിൽ സ്വയം ജീവിനൊടുക്കിയ എഴുത്തുകാരനായിരുന്നു റ്യൂനോസുകെ അകുതഗാവ (
Ryūnosuke Akutagawa) അതിലൊരാൾ. 1927ലാണ് അദ്ദേഹം ആത്മഹത്യ ചെയ്യുന്നത്.
വിഖ്യാത സംവിധായകൻ അകിര കുറസോവയാണ് ജീവിതത്തിലുടനീളം ആത്മഹത്യാ പ്രവണത
കണ്ടുനടന്ന മറ്റൊരാൾ. അകുതഗാവ സ്വയം ജീവനൊടുക്കുമ്പോൾ അന്ന് അകിര
കുറസോവക്ക് 17 വയസ്സാണ്. കുറസോവ 1998 സെപ്തംബർ 6, ന് മരണപ്പെട്ടു എങ്കിലും
പലതവണ അദ്ദേഹവും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടായിരുന്നു. ഇരുവരും പലതവണ
ആത്മഹത്യാ ശ്രമങ്ങൾ നടത്തിയവരാണ്, അവരുടെ സർഗാത്മക ബന്ധത്തെ കൂടി ചേർത്ത്
വായിക്കുമ്പോൾ സർഗത്മകതയും ആത്മസംഘർഷവും എഴുത്തുകാരിൽ കലാകാരന്മാരിൽ
എത്രമാത്രം ചേർന്ന് നിന്നിരുന്നു എന്ന് മനസ്സിലാക്കാം. കുറസോവയെ ഏറെ
സ്വാധീനിച്ച എഴുത്തുകാരനാണ് റ്യൂനോസുകെ അകുതഗാവ. രണ്ടുപേരും ജപ്പാൻകാരാണ്. </p>
<p><img alt="" height="749" src="https://wtplive.in/assets1/images1/thump_1695862607.jpg" width="540" /></p>
<p>പല തവണ ആത്മഹത്യശ്രമം നടത്തിയ അകുതഗാവ തന്റെ സുഹൃത്തിന് എഴുതിയ ആത്മഹത്യ
കുറിപ്പ് പ്രശസ്തമാണ്. "കഴിഞ്ഞ രണ്ട് വർഷമായി മരിക്കുന്നതിനെക്കുറിച്ച്
മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. ഈ സമയത്താണ് ഞാൻ മെയിൻലാൻഡറിനെ ( Philipp
Mainländer ) അതീവ താല്പര്യത്തോടെ വായിച്ചത്. അമൂർത്തമായ ഭാഷയിൽ
മരണത്തിലേക്കുള്ള യാത്രയെ മെയിൻറാൻഡൽ സമർത്ഥമായി ചിത്രീകരിക്കുന്നു എന്നതിൽ
സംശയമില്ല. എന്നിരുന്നാലും, അതേകാര്യം കൂടുതൽ വ്യക്തമായി ചിത്രീകരിക്കാൻ
ഞാൻ ആഗ്രഹിക്കുന്നു".</p>
<p> ഈ മനുഷ്യൻ മരണത്തെ എത്ര ഒരുക്കത്തോടുകൂടിയാണ് മാടിവിളിച്ചത്, ആ കുറിപ്പ് വീണ്ടും തുടരുന്നു. </p>
<p>"എന്റെ ആദ്യത്തെ ചിന്ത വേദനയില്ലാതെ എങ്ങനെ മരിക്കാം എന്നതായിരുന്നു.
തീർച്ചയായും, ആത്മഹത്യയാണ് ഇതിന് ഏറ്റവും അനുയോജ്യമായ മാർഗം.
എന്നിരുന്നാലും, ഞാൻ സ്വയം തൂങ്ങിക്കിടക്കുന്നതായി സങ്കൽപ്പിച്ചപ്പോൾ,
എനിക്ക് അതിരുകടന്ന സൗന്ദര്യാത്മക വെറുപ്പ് തോന്നി. എനിക്ക് നീന്താൻ
അറിയാവുന്നതിനാൽ മുങ്ങിമരിക്കുന്നത് പോലും എന്റെ ലക്ഷ്യത്തിലെത്തില്ല.
മാത്രവുമല്ല, അത് വിജയിച്ചാലും തൂങ്ങിമരിച്ചതിലും വലുതായിരിക്കും വേദന.
അല്ലെങ്കിൽ കത്തി ഉപയോഗിച്ചുള്ള മരണം എന്റെ വിറയൽ മൂലം പരാജയപ്പെടാൻ
സാധ്യതയുണ്ട്. ഒരു കെട്ടിടത്തിൽ നിന്ന് ചാടുന്നതും വൃത്തികെട്ടതായിരിക്കണം.
ഇക്കാരണങ്ങളാൽ, സ്വയം കൊല്ലാൻ മയക്കുമരുന്ന് ഉപയോഗിക്കാൻ ഞാൻ
തീരുമാനിച്ചു. തൂങ്ങിമരിക്കുന്നതിനേക്കാൾ വേദനാജനകമായിരിക്കും
മയക്കുമരുന്ന് ഉപയോഗിച്ചുള്ള മരണം. എന്നിരുന്നാലും,
തൂങ്ങിമരിക്കുന്നതിനേക്കാൾ സൗന്ദര്യാത്മകമായി വെറുപ്പുളവാക്കാത്തതും
അപകടസാധ്യതയില്ലാത്തതുമാണ്".</p>
<p>മരണത്തെ കുറിച്ച് തീവ്രമായ അന്വേഷണത്തിലൂടെ അതിലേക്ക്
എത്തിച്ചേരുകയായിരുന്നു റ്യൂനോസുകെ അകുതഗാവ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ
രണ്ടുകഥകളാണ് In a Grove (ഒരു കാട്ടിൽ) റാഷമോൺ എന്നിവ. നമുക്കൊന്നും അത്ര
പരിചിതമല്ലാത്ത ഒരു രീതി സ്വീകരിച്ചുകൊണ്ട് വ്യത്യസ്തമായി എഴുതിയ
വിശ്വാത്തര കഥകളാണ് ഇവരണ്ടും, ഈ കഥകളെ അടിസ്ഥാനമാക്കി കുറസോവ എടുത്ത,
റാഷമോൺ എന്ന സിനിമയും.</p>
<h3><img alt="" height="358" src="https://wtplive.in/assets1/images1/thump_1695862632.jpg" width="540" /><br /><span>കുറസോവ</span></h3>
<p>നാം കാണുന്ന സത്യം ആപേക്ഷികമാണ് എന്നും അവസ്ഥകൾക്കനുസരിച്ചു
വ്യത്യസ്തമാകാം എന്നും കൊടും ക്രൂരതകൾ വരെ സാധൂകരിക്കപ്പെടും
എന്നൊക്കെയുള്ള അവസ്ഥ ഈ കഥകളിൽ കാണാം. കാട്ടിൽ ഒരു കൊലപാതകം നടക്കുന്നതാണ്
സംഭവം. കാട് ഇവിടെ മനുഷ്യമനസ്സാണ്. പോലീസ് കമ്മീഷണറുടെ മുമ്പിൽ ഒരു
വിറകുവെട്ടുകാരന്റെ മൊഴിയോടെയാണ് കഥ തുടങ്ങുന്നത്. വിറകുവെട്ടുകാരൻ കാട്ടിൽ
കണ്ട ശവശരീരത്തെ പറ്റിയും താൻ കണ്ട പരിസരവും കമീഷണറോട് വിശദീകരിച്ചു.
സഞ്ചാരിയായ ബുദ്ധസന്യാസിയുടെ മൊഴിയായിരുന്നു അടുത്തത്. കൊല്ലപ്പെട്ടയാളുടെ
വസ്ത്രത്തെക്കുറിച്ചും സാഹചര്യങ്ങളെ കുറിച്ചും സന്യാസിയുടെ ഊഹങ്ങളാണ് ആണ്
കമ്മീഷണറുമായി പങ്കുവെച്ചത്. സംഭവുമായി ബന്ധപ്പെട്ടു കുപ്രസിദ്ധ
കൊള്ളക്കാരൻ തേജോമാരുവിനെ സാഹസികമായി കീഴടക്കി അറസ്റ്റ് ചെയ്ത വീരവാദം
മേലധികാരിക്കു മുന്നിൽ അവതരിപ്പിക്കുകയാണ് അടുത്ത ഭാഗം. പോലീസുകാരൻ
കമ്മീഷണറുടെ മുമ്പാകെ നൽകിയ മൊഴിയിൽ തേജോമാരുവാണ് കുറ്റക്കാരൻ.
"കിയോട്ടുവിന് ചുറ്റും പരുങ്ങി നടക്കുന്ന കൊള്ളക്കാരിൽ ഈ തേജോമാരുവാണ്
സ്ത്രീകൾക്ക് ഏറ്റവും ദ്രോഹം ചെയ്യുന്നവൻ" ഇതാണ് പോലീസുകാരന്റെ മൊഴിയിൽ
ഉള്ള വാദം. എന്നാൽ കമ്മീഷണറുടെ മുമ്പാകെ ഹാജരായ വൃദ്ധ പറയുന്നത് തന്റെ
മകളുടെ ഭർത്താവിന്റേതാണ് ശവം എന്നാണ്. അവർക്കും ആ കൊള്ളകാരനെയാണ് സംശയം.
തേജോമാരുവിന്റെ കുറ്റസമ്മതം കഴിഞ്ഞാൽ കഥ അവസാനിക്കും എന്നു കരുതിയാൽ
തെറ്റി, തീർത്തും വ്യത്യസ്തമായ മൊഴിയായിരുന്നു ഷിമീഡു ക്ഷേത്രത്തിലേക്ക്
വന്ന സ്ത്രീയുടേത്. പിന്നീട് കഥ കൊല്ലപ്പെട്ട ആത്മാവിന്റെ വിവരണം കൂടി
ആയതോടെ അസാധാരണമായ മറ്റൊരു തലത്തിൽ എത്തുന്നു. </p>
<p>ഈ രണ്ടു കഥകളിൽ നിന്നാണ് വിഖ്യാത ജപ്പാനീസ് സംവിധായകൻ അകിര കുറസോവ
റാഷമോണെന്ന ക്ലാസിക്ക് സിനിമ എടുക്കുന്നത്. പ്രതിഭയുടെ നിറകുടമായ കുറസോവ
നൽകിയ ഈ ക്ളാസിക് സിനിമ കാണാത്തവർ ചുരുക്കമായിരിക്കും. 1943ൽ സംശിരോ സുഗത
(Sanshiro Sugata) എന്ന സിനിമയിൽ തുടങ്ങി 1993 ൽ ഇറങ്ങിയ അവസാന സിനിമയായ
മദാദയോ (Mādadayo) വരെ നീണ്ട ചലച്ചിത്ര ജീവിതം ലോകത്തിനു നൽികിയ സംഭാവനകൾ
എണ്ണമറ്റതാണ്. 1998 സെപ്തംബർ 6 നു ഈ മഹാപ്രതിഭ മരണപെട്ടു, അകിര കുറസോവ
തന്റെ വ്യക്തിജീവിതം തുറന്ന് ചർച്ച ചെയ്യാൻ തയ്യാറായിരുന്നില്ല. 1981-ൽ
പ്രസിദ്ധീകരിച്ച ആത്മകഥയിൽ (Something like an Autobiography) 1950-ൽ
ഇറങ്ങിയ റാഷോമോൺ വരെ മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ. അതിനപ്പുറത്തേക്ക്
അദ്ദേഹം താനായി സഞ്ചരിച്ചത് സിനിമയിലെ കഥാപാത്ര സൃഷ്ടിയിലൂടെയായിരുന്നു.
"റാഷോമണിന് ശേഷം എനിക്ക് എന്ത് സംഭവിച്ചുവെന്ന് മനസിലാക്കുക എന്നെ
സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് ഞാൻ കരുതുന്നു, റാഷോമോണിന്
ശേഷം ഞാൻ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളിൽ എന്നെ അന്വേഷിക്കാൻ."</p>
<p>1971ൽ കുറസോവ വീണ്ടും ആത്മഹത്യ ശ്രമം നടത്തിയിരുന്നു, അതിനു കാരണം
ശരീരത്തിലെ പിത്താശയത്തിൽ രൂപപ്പെട്ട കല്ലുകൾ ഉണ്ടാക്കിയിരുന്ന വേദന
മാത്രമായിരിക്കില്ല. അറുപതുകൾ തൊട്ട് സിനിമയിൽ വന്ന മാറ്റങ്ങൾ, വിപണിയുടെ
സ്വാധീനം, തന്റെ സിനിമകളുടെ പരാജയം - ഇതൊക്കെയാകാം. 1960-കളിൽ പുതിയ
താൽപ്പര്യങ്ങളുള്ള നവസംവിധായകരുമായി സിനിമാവ്യവസായം അദ്ദേഹത്തിൽ നിന്ന്
അകന്നുപോകാൻ തുടങ്ങിയിരുന്നു. യുദ്ധാനന്തര കാലഘട്ടത്തിൽ, വഴിതെറ്റിപ്പോയ
ഒരു സമൂഹത്തിൽ അദ്ദേഹത്തിന്റെ ധാർമ്മികമായ അധ്യാപനസ്വരം സ്വാഗതം
ചെയ്യപ്പെട്ടിരുന്നു, എന്നാൽ തീവ്രമായ അന്തഃസംഘർഷത്തിലും 1950-കളുടെ
അവസാനവും 1960-കളുടെ അവസാനവും കുറോസോവയെ സംബന്ധിച്ചു അത്ര
ശുഭകരമായിരുന്നില്ല. എന്നാൽ 1965ൽ ഇറങ്ങിയ റെഡ് ബിയേർഡ്, ഡോഡെസ്കാ-ഡെൻ
(1970) ദർസു ഉസാല (1975) റാൻ (1985) ഡ്രീംസ് (1990) റാപ്സോഡി ഇൻ ഓഗസ്റ്റ്
(1991) തുടങ്ങിയ സിനിമകൾ നൽകി ആ പ്രതിഭ അത്ഭുതപ്പെടുത്തൽ തുടർന്നു. </p>
<p>കുറസോവ തന്റെ എൺപത്തിയെട്ടു വർഷത്തെ ജീവിതത്തിനിടയിൽ പലതവണ ജീവിതത്തിൽ
നിന്നും ഇറങ്ങി പോകാൻ ശ്രമിച്ചതിനു പിന്നിൽ അദ്ദേഹത്തിൽ വളർന്നു വന്ന
ആത്മസംഘർഷങ്ങൾക്ക് വലിയ പങ്കുണ്ടാവാം. പതിമൂന്നാം വയസ്സിൽ ഉണ്ടായ ഭൂകമ്പം
നൽകിയ ഭായനകമായ ഓർമ്മകൾ തന്റെ ആത്മകഥയിൽ പരാമർശിക്കുന്നുമുണ്ട്. "കരിഞ്ഞ,
പാതി കത്തിക്കരിഞ്ഞ ശവങ്ങൾ, ഗട്ടറുകളിൽ, നദികളിൽ, പാലങ്ങളിൽ എല്ലാം ശവങ്ങൾ
നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു..." പിന്നീട് അമേരിക്കയുടെ ലോകത്തെ നടുക്കിയ
ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് ആക്രമണത്തെയും അതിജീവിച്ചു,
ഏതൊരു കലാകാരനേയും ആത്മസംഘർഷത്തിൽ പിടിച്ചുലക്കുന്ന സംഭവങ്ങൾ. ഇതെല്ലാം
ഉള്ളിൽ പതഞ്ഞു പൊങ്ങിക്കൊണ്ടിരുന്നപ്പോൾ അതിന്റെ തീവ്രത സിനിമകളിൽ നിറഞ്ഞു,
ഇനിയും വയ്യെന്ന അവസ്ഥയിൽ വാർധക്യത്തിലും അദ്ദേഹത്തെ അലട്ടിയിരുന്നത്രെ.
അത് ആത്മസംഘർഷങ്ങളുടെ കൂടിയായിരുന്നു. ഒരേ രാജ്യത്ത് ഒരേ ഭാഷയിൽ ചിന്തിച്ച,
എഴുത്തിലും സിനിമയിലും അത്ഭുതങ്ങൾ സൃഷ്ടിച്ച രണ്ടു പ്രതിഭകൾ.
ആത്മസംഘർഷത്താൽ ജീവിതത്തിൽ നിന്നും കുതറിയോടാൻ പലതവണ ശ്രമിക്കുകയും
അതിലൊരാൾ വളരെ പെട്ടെന്ന് കുതറി ഓടുകയും ചെയ്തു. ഒരാളുടെ എഴുത്തിന്
മറ്റൊരാൾ അഭ്രപാളിയിൽ കാവ്യം തീർത്തു. രണ്ടും ക്ലാസിക്കുകൾ. </p>
<p> </p>
<p><strong> റഫറൻസ് :</strong></p>
<p><em>* Suicide Its History, Literature, Jurisprudence, Causation, and Prevention - W. Wynn Westcott</em></p>
<p><em>* Something Like An Autobiography: Akira Kurosawa</em></p>
<p><em>* To the distant observer: form and meaning in the Japanese cinema: Noel Burch</em></p><p><em>==========================================</em></p><div>
<span style="font-size: 21px; font-weight: normal;">wtplive.in <br /></span></div><div><span style="font-size: 21px; font-weight: normal;">28th September | Issue 178 </span></div><div><span style="font-size: 21px; font-weight: normal;"> </span></div><p><em> </em></p><p><span style="color: black; font-size: x-small;"> </span></p><p><span style="color: black; font-size: x-small;"> </span></p><p><span style="color: black; font-size: x-small;"> </span></p>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-40166853546179264602023-09-25T12:18:00.001-07:002023-09-25T12:18:51.785-07:00കെജി ജോർജ്: മലയാളത്തിന്റെ ഫെല്ലിനി<p></p><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsjZkXxuQEMzsqygQdJOMTlP8L84w0rL0EucX9AExxSFRdZ9Yd1ySNcIWoWg8lunhqPvCaORCdmGIYyVyRGB0K5u6XbBVQ-yIeTZrtBxnJf-VbmlDGRhyyO2BzabJmzIyr_BsikcdAGazo0_n-vKXdfdXd2v5dJ-yiTbe2vZL1P2CS5Jn6IeigGdPCIWs/s1170/kg%20george.webp" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="675" data-original-width="1170" height="185" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsjZkXxuQEMzsqygQdJOMTlP8L84w0rL0EucX9AExxSFRdZ9Yd1ySNcIWoWg8lunhqPvCaORCdmGIYyVyRGB0K5u6XbBVQ-yIeTZrtBxnJf-VbmlDGRhyyO2BzabJmzIyr_BsikcdAGazo0_n-vKXdfdXd2v5dJ-yiTbe2vZL1P2CS5Jn6IeigGdPCIWs/s320/kg%20george.webp" width="320" /></a></div><br /> <br /><br /><br />മലയാള സിനിമയിലൂടെ കാലത്തിനു മുന്നേ നടക്കുകയും തന്റേതായ ഒരിടം സൃഷ്ടിച്ച് മലയാള സിനിമയിലെ അധികാരഘടനയെ ചോദ്യംചെയ്തുകൊണ്ട് വ്യത്യസ്തമായ സിനിമകൾ മലയാളിക്ക് നൽകി കെ.ജി. ജോർജ് എന്ന മഹാപ്രതിഭയിതാ ആദാമിന്റെ വാരിയെല്ല് എന്ന സിനിമയിലെ ക്ളൈമാക്സ് പോലെ എല്ലാവരെയും തട്ടിമാറ്റി അഭ്രപാളിക്കപ്പുറത്തേക്ക്, മറ്റൊരു ലോകത്തേക്ക് നടന്നു പോയിരിക്കുന്നു. മലയാളത്തിലെ ധൈഷണിക ധാര എന്നറിയപ്പെടുന്ന ആർട്ട് സിനിമ എന്ന് പറയപ്പെടുന്നവർക്കൊപ്പമായിരുന്നില്ല എന്നും ജോർജ്, എന്നാൽ സമാന്തര സിനിമകൾക്കൊപ്പവും അദ്ദേഹം നടന്നില്ല. സ്വന്തമായി ഒരു വഴിയിലൂടെ നടക്കാൻ ശ്രമിച്ച ആളാണ് കെ.ജി. ജോർജ് എന്ന സംവിധായകൻ. എന്നിട്ടും ചെയ്ത്വെച്ച സൃഷ്ടികൾ കാലത്തെ അതിജീവിച്ച് ഇപ്പോഴും ഒരത്ഭുതമായി നമുക്കുമുന്നിലുണ്ട്. 1976 ൽ സ്വപ്നാടനത്തിൽ തുടങ്ങി 1998 ഇലവങ്കോട് ദേശം വരെയുള്ള ചലച്ചിത്ര സംവിധാന ജീവിതം. എല്ലാ ജോണറിലും സിനിമകൾ ചെയ്ത മലയാളത്തിലെ ഒരേയൊരു സംവിധായകൻ എന്ന് പറയാം. 1975ൽ സ്വതന്ത്ര സംവിധായകനായ ആദ്യ സിനിമ സ്വപ്നാടനം അക്കാലത്തെ സിനിമാ ഭാഷയിൽ ഏറെ പുതുമ ജനിപ്പിച്ച, വിസ്മയിപ്പിച്ച സിനിമയായിരുന്നു. കലാ മേന്മയിലും സാങ്കേതികത്വത്തിലും അദ്ഭുതകരമായ കയ്യടക്കം കാണിച്ച സിനിമ. മനഃശാസ്ത്രവും സിനിമ എന്ന കലയുടെ ശാസ്ത്രവും സ്വപ്നാനടത്തിൽ ചേർത്തു വെച്ചപ്പോൾ തുടക്കക്കാരനിൽ നിന്ന് ഒരു പരിചയസമ്പന്നനിലേക്ക് ആദ്യ സിനിമ തന്നെ പിടിച്ചുയർത്തി. <p></p><p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimBKuiqO5D8OF9fcQaL7ftxpnUWwv6un-s0QjsJiJTMFhaJqx5Jsm-f5ga7w-gWXuA9zNoditcG3_Qo4LeCM0v8vqElggpPF3dG-NsGTCZdkI2mYzUyJB4zaFmA5K0j8JtfktKmj8wXXDBX5Gn3jwHR5Wsf40w1ztBoXP9bcpEDxi7KXSeEkdXlSuamtw/s400/image-6.webp" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="225" data-original-width="400" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimBKuiqO5D8OF9fcQaL7ftxpnUWwv6un-s0QjsJiJTMFhaJqx5Jsm-f5ga7w-gWXuA9zNoditcG3_Qo4LeCM0v8vqElggpPF3dG-NsGTCZdkI2mYzUyJB4zaFmA5K0j8JtfktKmj8wXXDBX5Gn3jwHR5Wsf40w1ztBoXP9bcpEDxi7KXSeEkdXlSuamtw/s320/image-6.webp" width="320" /></a> <br /></div><p></p><p>കേരളത്തിലെ ആദ്യ മനഃശാസ്ത്ര എഴുത്തുകാരിൽ ഒരാളായ സൈക്കോ മുഹമ്മദിന്റെ "പാലായനം" എന്ന കഥയ്ക്ക് പമ്മനായിരുന്നു തിരക്കഥ എഴുതിയത്. പാലായനം എന്ന പേര് പ്രശസ്ത സാഹിത്യകാരൻ ഉറൂബാണ് "സ്വപ്നാടനം" എന്നാക്കി മാറ്റിയത്. സാമ്പ്രദായിക രീതികളിൽ നിന്നും ആദ്യ സിനിമയിൽ തന്നെ കുതറിമാറികൊണ്ട് വേറിട്ടൊരു സംവിധാന ശൈലി കെ.ജി. ജോർജ് സ്വീകരിച്ചു. അങ്ങനെ ആദ്യ സിനിമയ്ക്ക് തന്നെ ദേശീയ, സംസ്ഥാന പുരസ്കരങ്ങൾക്ക് പുറമെ മലയാള സിനിമയുടെ ചരിത്രത്തിൽ കെ.ജി. ജോർജ് എന്ന പുതിയ ഒരദ്ധ്യായം കൂടി എഴുതി ചേർത്തു.<br /><br />ഒരർത്ഥത്തിൽ കുടുംബം എന്ന ഫോർമാറ്റിൽ കുടുങ്ങി കിടന്ന മലയാള സിനിമയെ അതിൽ നിന്നും പിടിച്ചു മാറ്റി കൊണ്ടുവന്ന സംവിധായകരിൽ പ്രധാനി. കേരളത്തിലെ ടിപ്പിക്കൽ മധ്യവർഗ്ഗത്തിന്റെ കുടുംബഘടനയേയും ചോദ്യം ചെയ്തുകൊണ്ട് അവരുടെ പൊങ്ങച്ചവും പുച്ഛവും സിനിമയിലൂടെ എടുത്തു കാട്ടി, സ്ത്രീകളുടെ പ്രശ്ങ്ങളെ കൃതമായി എങ്ങനെയാണ് ചിത്രീകരിക്കേണ്ടത് എന്ന് സ്ത്രീ പക്ഷത്ത് നിന്ന്കൊണ്ട് തന്നെ അത് അവതരിപ്പിച്ചു. അത് മനസ്സിലാക്കാൻ 'ആദാമിന്റെ വാരിയെല്ല്'എന്ന സിനിമ മാത്രം ഉദാഹരണമായി എടുത്താൽ മതി. വ്യത്യസ്തമായ ജീവിതാവസ്ഥയിൽ ഉള്ള മൂന്ന് കഥാപാത്രങ്ങളിലൂടെ കേരളത്തിലെ വിവിധ ജീവിത അവസ്ഥകളെ അവരുടെ യാതനകളും, വേദനകളും അഹങ്കാരങ്ങളും അവതരിപ്പിച്ചു, മലയാള സിനിമയിലെ മനോഹരമായ ക്ളൈമാക്സില് ഒന്നാണ് ഈ സിനിമയിലേത് - ഗെയിറ്റും തള്ളിത്തുറന്ന് സിനിമയെടുക്കുന്ന സംവിധായകനെയും ക്യാമറയെയും എല്ലാത്തിനെയും തള്ളിമാറ്റി സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന സ്ത്രീകൾ. അതുപോലെ സുഹാസിനി റോഡ് മുറിച്ചു കടക്കുന്ന സീൻ ഇങ്ങനെ സൂക്ഷ്മായി നിരീക്ഷിച്ചാൽ ഒട്ടേറെ പ്രത്യേകതകൾ നിറച്ച പലതിനോടും മനഃശാസ്ത്രപരമായ സമീപനം ജോർജിന്റെ സിനിമകളിൽ കാണാം. കാലത്തിനായി കാത്തുവെച്ച പ്രവചനസ്വരമുള്ള സീനുകൾ ആയിരുന്നു.</p><p><br /><br /> ‘യവനിക’ ‘ഇരകൾ’ എന്നീ സിനിമകളിൽ വേറിട്ട രീതികളാണ് സ്വീകരിച്ചത് . യവനികയിൽ നാടക സംഘത്തിലെ ജീവിതവും നാടകവും ഭരത്ഗോപി, നെടുമുടി വേണു, ജലജ, തിലകൻ, വേണു നാഗവള്ളി, മമ്മുട്ടി, ശ്രീവിദ്യ എന്നിവർക്കൊക്കെ അനുയോജ്യമായ വേഷങ്ങൾ നൽകി കലാമൂല്യവും ജനപ്രിയവും ചേർത്ത് എടുത്ത സിനിമ. ഒരു കൊലപാതകം അതിന്റെ അന്വേഷണം ആദ്യവസാനം വരെ ഇനിയെന്ത് എന്ന ത്രസിപ്പിക്കുന്ന ആകാംഷ. നാടകവും സിനിമയും ഇഴചേർത്ത് സിനിമയ്ക്കുള്ളിലെ നാടകവും നാടകത്തിലെ ജീവിതവും ഏറ്റവും ഭംഗിയായി അവതരിപ്പിച്ച സിനിമ പലപ്പോഴും നാടകം സിനിമയിൽ വരുമ്പോൾ നാടകത്തിന്റെ ഗൗരവം ചോർന്നു പോകാതെ സിനിമയിൽ പകർത്തുക എന്നത് എളുപ്പപണിയല്ല, എന്നാൽ നാടകവും അതിന്റെ പിന്നണിയും അതിമനോഹരമായ കാഴ്ചകളാക്കി മാറ്റാൻ ഈ സിനിമയിൽ ആയി. വിജയ സിനിമ എന്നത് മാത്രമല്ല എക്കാലത്തേക്കും ഉള്ള നല്ല സിനിമയുടെ പട്ടികയിലേക്ക് കൂടിയാണ് യവനിക കയറി നിന്നത്. സിനിമാ ലോകത്തെ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജോർജിന്റെ സ്വതന്ത്രമായ ആവിഷ്കാരമാണ് 'ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്' സിനിമയ്ക്കുള്ളിലെ കഥകളെ കുറിച്ചുള്ള സിനിമ. ഈ സിനിമ ചെയ്യാനും അസാമാന്യ ധൈര്യം വേണം. സർക്കസ് കൂടാരത്തിലെ പച്ചയായ ജീവിതത്തെ വേറിട്ട ആഖ്യാനത്തിലൂടെ കാണിച്ച മേള, ക്രിസ്തീയ ജീവിത പശ്ചാത്തലത്തിൽ വെത്യസ്തമായ സിനിമയായ കോലങ്ങൾ. ഇങ്ങനെ എത്രയോ സിനിമകൾ. <br /> <br />അക്കാലത്ത് സൈക്കോളജിക്കൽ ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന ഇരകൾ പോലൊരു സിനിമ ചെയ്യാൻ കാണിച്ച ധൈര്യത്തെയാണ് എടുത്തുപറയേണ്ടതാണ്. ഈ സിനിമയുടെ പ്രമേയം എന്ന് പറയുന്നത് ഹിംസയാണ്, മനുഷ്യന്റെ ആദിമ വികാരങ്ങളാണ് സെക്സും ആകർഷണവും എന്ന് സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞിതിനെ ഇതിനോട് ചേർത്ത് വായിക്കാം. ഈ സിനിമ മനുഷ്യന്റെ ഹിംസയെ കുറിച്ചുളള വളരെ ആഴത്തിലുള്ള ഒരന്വേഷണമാണ്. അതുവരെ നാം സ്വീകരിച്ചുവന്ന രീതി സൽസ്വാഭാവിയായ നന്മയുടെ പ്രതീകമാണ് കേന്ദ്ര കഥാപാത്രം എങ്കിൽ ഇതിൽ മാത്തുക്കുട്ടി എന്ന റബ്ബർ എസ്റ്റേറ്റ് മുതലാളിയുടെ ഇളയ മകനായ ബേബിയാണ് (ഗണേഷ്കുമാർ അവതരിപ്പിക്കുന്ന കഥാപാത്രം) കേന്ദ്ര കഥാപാത്രം. അച്ഛന്റെയും സഹോദരങ്ങളുടെയും കുത്തഴിഞ്ഞ ജീവിതം കണ്ടുവളർന്നു ഹിംസയുടെ ബീജം വളർന്ന യുവാവ്. ഇയാളിലെ മാനസികാവസ്ഥയാണ് ഇരകൾ എന്ന സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. ഇരകൾ എന്ന സിനിമ ഇന്നും മലയാളത്തെ സ്വാധീനിക്കുന്നു എന്നതിന് തെളിവാണ് ഈയിടെ ഇറങ്ങിയ ജോജി എന്ന സിനിമ.<br /><br />ഇരകൾക്ക് തൊട്ടുമുമ്പ് ജോർജ് എടുത്ത പൊളിറ്റിക്കൽ സറ്റയർ ചിത്രമാണ് പഞ്ചവടിപ്പാലം. ഈ രണ്ടു ചിത്രങ്ങളുടെ കാലവും, വിഷയത്തിലും അവതരണത്തിലും കാണിച്ച വ്യത്യസ്തത മാത്രം നോക്കിയാൽ മതി അദ്ദേഹത്തിന്റെ സിനിമകളെ മനസിലാക്കാൻ. ഈ സിനിമയിലെ മനോഹരമായ ഒരു സീനാണ് പാലം തകർന്നു വീണ് കഴിയുമ്പോൾ ബാക്കിയായി നിൽക്കുന്ന പ്രതിമയെ നോക്കി ഭരത് ഗോപിയുടെ ആ നിൽപ്പ്. മാത്രമല്ല പിന്നെ അതിൽ കഥാ പാത്രങ്ങൾക്ക് നൽകിയ രസകരമായ പേരുകൾ - ഭരത് ഗോപിക്കു നൽകിയ പേര് ദുശ്ശാസനക്കുറുപ്പ് എന്നാണ് നെടുമുടി വേണുവിന് നൽകിയത് ശിഖണ്ഡിപ്പിള്ള എന്നാണ് സുകുമാരി (പഞ്ചവടി റാഹേൽ), തിലകൻ (ഇസ്സഹാക്ക് തരകൻ), ജഗതി ശ്രീകുമാർ (ആബേൽ) അംഗപരിമിതിയുള്ള ശ്രീനിവാസൻ ഇതിൽ കാതൊരയനാണ്. ശ്രീവിദ്യ മണ്ഡോദരിയമ്മയും, വേണു നാഗവള്ളിയാണെങ്കിൽ ജീമൂതവാഹനനും. ആലുംമൂടൻ - യൂദാസ് കുഞ്ഞായും, ഇന്നസെന്റ് ബറാബാസ് ആയും, കല്പന അനാർക്കലിയായും ചരിത്രവും ഐതിഹ്യവും ചേർത്ത് വെച്ച് ഉള്ള കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ മലയാളത്തിലെ എക്കാലത്തെയും പൊളിറ്റിക്കൽ സറ്റയർ സിനിമയാണ് പഞ്ചവടിപ്പാലം. <br /> <br />‘വ്യാമോഹം’, ‘ഇനി അവൾ ഉറങ്ങട്ടെ’, ‘ഓണപ്പുടവ’, ‘മണ്ണ്’ തുടങ്ങിയ ആദ്യകാല ചിത്രങ്ങൾ അത്ര ശ്രദ്ധ പതിയാതെ പോയി എങ്കിലും അതും വേറിട്ടവ ആയിരുന്നു. രാപ്പാടികളുടെ ഗാഥയ്ക്ക് അന്ന് പുരസ്കാരങ്ങൾ ലഭിച്ചു, കൂടാതെ പത്മരാജനുമായുള്ള കൂട്ട്കെട്ടായിരുന്നു ആ സിനിമ. തിരക്കഥ പത്മരാജന്റേതായിരുന്നു. വേറിട്ടൊരു പ്രണയ കഥയാണ് ഉൾക്കടൽ. ജോർജ് ഓണക്കൂറിന്റെ നോവലിനെ അടിസ്ഥാമാക്കിയാണ് ഈ ക്യാമ്പസ് പ്രണയ ചിത്രം. ജോർജിന്റെ ശ്രദ്ധേയമായ ചിത്രമാണ് "മറ്റൊരാൾ" പ്രശസ്ത ചലചിത്ര നിരൂപകനും എഴുത്തുകാരനുമായ ഐ ഷൺമുഖദാസ് എഴുതിയ 'ദാമ്പത്യം എന്ന മുറിവ്' എന്ന ലേഖനം ഈ സിനിമയെ കുറിച്ച് വേറിട്ട ഒരു തലത്തെ തുറന്നു വെക്കുന്നു</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVApgOUUnjIWBgNaRHUF3y6ylRz-7Lqq_r02fTnEihuVj7NCjQXArOZYHwkMppXergzARqLqV00A_c2czXd9RgEuoGMuwtJeufVaXlTpeDEh-qPUGgDeptIXC5Vg-x6lRinPPDKvYDaJXAkzmmjUk_57PGQrgXAIklYGc9r46wdnzC5SSQ18wiO0H9K_Y/s640/image-7.webp" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="333" data-original-width="640" height="167" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVApgOUUnjIWBgNaRHUF3y6ylRz-7Lqq_r02fTnEihuVj7NCjQXArOZYHwkMppXergzARqLqV00A_c2czXd9RgEuoGMuwtJeufVaXlTpeDEh-qPUGgDeptIXC5Vg-x6lRinPPDKvYDaJXAkzmmjUk_57PGQrgXAIklYGc9r46wdnzC5SSQ18wiO0H9K_Y/s320/image-7.webp" width="320" /></a></div><br /><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZYZtXGIMxFQQgsgDDLZUAnsIn59hGohQF_TCz_IQufSfjF4z2qvIb2cDDAhfUVB6C7diPRkAGUMivDjyKMru3z4zBQWLQD8A3fYva7VRSmSs5sWEuOdugDxDF1Azs66-hqdGeVKRzAGm-7xCMHA_GSs5gtdd2syg0dpyeNa59nd7vX8atGAnSp2D-aT0/s374/image-8.webp" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="163" data-original-width="374" height="139" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZYZtXGIMxFQQgsgDDLZUAnsIn59hGohQF_TCz_IQufSfjF4z2qvIb2cDDAhfUVB6C7diPRkAGUMivDjyKMru3z4zBQWLQD8A3fYva7VRSmSs5sWEuOdugDxDF1Azs66-hqdGeVKRzAGm-7xCMHA_GSs5gtdd2syg0dpyeNa59nd7vX8atGAnSp2D-aT0/s320/image-8.webp" width="320" /></a></div><p><br />സിനിമയെ കുറിച്ച് കെജി ജോർജ്ജ് തന്നെ പറഞ്ഞ വാക്കുകൾ പ്രസക്തമാണ് "സിനിമയെ ഞാൻ ക്രാഫ്റ്റായിട്ടാണ് കണ്ടത്. അതൊരു ക്രാഫ്റ്റ് വർക്കാണെന്ന് ആരും മറക്കരുത്. സിനിമ ഒരു കലാസൃഷ്ടി മാത്രമല്ല. നമ്മൾ പലപ്പോഴും കാണാതെ പോകുന്നതും ക്രാഫ്റ്റാണ്" അതുവരെ നടന്നുവന്ന മലയാള സിനിമയിലെ രീതികളെ പൊളിച്ചുവെന്നത് മലയാള സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ് ആരും, സഞ്ചരിക്കാത്ത ഇടത്തിലൂടെ സിനിമയിലെ പച്ചയായ ജീവിതത്തെ നിഗൂഢഭാഷ ചമയ്ക്കാതെ അഭ്രപാളിയിൽ എഴുതിച്ചേർത്ത ജോർജ്ജിനെ മലയാളത്തിന്റെ ഫെല്ലിനി എന്നാണ് പറയുന്നത്. അതുകൊണ്ടാകും ജോർജിനെ കുറിച്ച് എടുത്ത ഡോക്യുമെന്ററി ക്ക് ലിജിൻ ജോസ് 81/2 എന്ന് പേരിട്ടത് . സിനിമാക്കാരനായ ജോര്‍ജിനെയും പച്ചമനുഷ്യനായ ജോർജിനെയും സത്യസന്ധമായി ഈ ഡോക്യുമെന്ററിയിൽ അവതരിപ്പിക്കുന്നു. ഫെഡറിക്കോ ഫെല്ലിനിയുടെ "ലാ ഡോൾസ് വീറ്റ"യിൽ നിന്നുള്ള ഒരു സംഭാഷണം നമുക്ക് ജോർജിന്റെ സിനിമയെയും ജീവിതത്തെയും കൂട്ടി വായിക്കാൻ ഇവിടെ ചേർത്ത് വെക്കുന്നു, അവിടെ ഒരു സ്ത്രീ മാർസെല്ലോ മാസ്ട്രോയാനി കഥാപാത്രത്തോട് ഇങ്ങനെ പറയുന്നു പറയുന്നു, "നിങ്ങൾ ആരെയും സ്നേഹിക്കുന്നില്ല. നിങ്ങളുടെ ഹൃദയം അടഞ്ഞതും ശൂന്യവുമാണ്. നിങ്ങൾ ചിന്തിക്കുന്നത് സ്ത്രീകളെക്കുറിച്ചാണ്, അത് പ്രണയമാണെന്ന് നിങ്ങൾ കരുതുന്നു." എന്നാലും ഡോക്യുമെന്ററി ജോർജിന്റെ തൊട്ടടുത്ത് ഇരുന്നു കൊണ്ട് ഭാര്യ സൽമ തന്റെ ഭർത്താവിനെ "ഇതുവരെയുള്ള മലയാളത്തിലെ എല്ലാ സംവിധായകരിലും ഏറ്റവും മികച്ചവൻ" എന്ന് അംഗീകരിക്കുന്നു. മലയാള സിനിമയിലെ മികച്ച സംവിധായകൻ തന്നെയാണ് ജോർജ്. 1998ന് ശേഷം മലയാള സിനിമയിൽ സജ്ജീവമല്ലാതിരുന്നിട്ടും ജോർജ് അന്നും ഇന്നും നിറഞ്ഞു നില്കുന്നു, ഇനി എന്നും നിറഞ്ഞു നില്കും അതാണ് ആ പ്രതിഭയുടെ പ്രത്യേകത</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6WwNGQ0oSGllfTnh_g1q_sSTvqY1a7jkI9S1o_sYDQcb0vwKCiGt0my1YZfO_ZfiDi_1g_2T4SRbIU_G1SZyqkAUBFpddW4ZGD7tNd7EVU00GmL9XaaaFutZ1E-98erbfFR8fye2vPZRCVqWBdT5uHRi-Nd-BksvsxHDCvXBYjHINLFpnsCpGqK-5KEw/s640/image-7.webp" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="333" data-original-width="640" height="167" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6WwNGQ0oSGllfTnh_g1q_sSTvqY1a7jkI9S1o_sYDQcb0vwKCiGt0my1YZfO_ZfiDi_1g_2T4SRbIU_G1SZyqkAUBFpddW4ZGD7tNd7EVU00GmL9XaaaFutZ1E-98erbfFR8fye2vPZRCVqWBdT5uHRi-Nd-BksvsxHDCvXBYjHINLFpnsCpGqK-5KEw/s320/image-7.webp" width="320" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjC_Zu3QFl0r1vzOkf-HKbmXl-zIycCOwDN0ojDAyIrgct1f2qIcJJ_8gLRUfPx0TWMzY3-782eYNVDxYqlZL9gZB-yQnNtbLzyvzj_fxcDm22FF_HF4ayOm4S_K3iQUrXMV-qIkdwvYN9S5nKyYjdBVn4oO7ZPS7ymYgB9y2Jsd6yUuH3VTVMItCwwySc/s640/image-7.webp" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="333" data-original-width="640" height="167" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjC_Zu3QFl0r1vzOkf-HKbmXl-zIycCOwDN0ojDAyIrgct1f2qIcJJ_8gLRUfPx0TWMzY3-782eYNVDxYqlZL9gZB-yQnNtbLzyvzj_fxcDm22FF_HF4ayOm4S_K3iQUrXMV-qIkdwvYN9S5nKyYjdBVn4oO7ZPS7ymYgB9y2Jsd6yUuH3VTVMItCwwySc/s320/image-7.webp" width="320" /></a></div><br /><p> </p><div style="left: -99999px; position: absolute;">മലയാള സിനിമയിലൂടെ
കാലത്തിനു മുന്നേ നടക്കുകയും തന്റെതായ ഒരിടം സൃഷിച്ച് മലയാള സിനിമയിലെ
അധികാരഘടനയെ ചോദ്യംചെയ്തുകൊണ്ട് വ്യത്യസ്തമായ സിനിമകൾ മലയാളിക്ക് നൽകുകയും
ചെയ്ത കെജി ജോർജ് എന്ന മഹാപ്രതിഭയിതാ “ആദാമിന്റെ വാരിയെല്ല് “എന്ന
സിനിമയിലെ ക്ളൈമാക്സ് പോലെ എല്ലാവരെയും തട്ടിമാറ്റി
അഭ്രപാളിക്കപ്പുറത്തേക്ക്, മറ്റൊരു ലോകത്തേക്ക് നടന്നു പോയിരിക്കുന്നു.
മലയാളത്തിലെ ധൈഷണികധാര എന്നറിയപ്പെടുന്ന ആർട്ട്
സിനിമക്കാർക്കൊപ്പമായിരുന്നില്ല എന്നും ജോർജ്. എന്നാൽ സമാന്തര
സിനിമകൾക്കൊപ്പവും അദ്ദേഹം നടന്നില്ല. സ്വന്തമായി ഒരു വഴിയിലൂടെ നടക്കാൻ
ശ്രമിച്ചു കെ ജി ജോർജ് എന്ന സംവിധായകൻ. ഫലമോ?അദ്ദേഹം ചെയ്തു വെച്ച സൃഷ്ടികൾ
കാലത്തെ അതിജീവിച്ച് ഇന്നും ഒരത്ഭുതമായി നമുക്കുമുന്നിലുണ്ട്. 1976 ൽ
‘സ്വപ്നാടന’ത്തിൽ തുടങ്ങി 1998 ൽ ‘ഇലവങ്കോട് ദേശം’ വരെയുള്ള ചലച്ചിത്ര
സംവിധാനസപര്യ. എല്ലാ ജോണറിലും സിനിമകൾ ചെയ്ത മലയാളത്തിലെ ഒരേയൊരു സംവിധായകൻ
എന്ന് പറയാം.1975ൽ സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യ സിനിമ സ്വപ്നാടനം
അക്കാലത്തെ സിനിമാ ഭാഷയിൽ ഏറെ പുതുമ ജനിപ്പിച്ച,വിസ്മയിപ്പിച്ച
സിനിമയായിരുന്നു. കലാ മേന്മയിലും സാങ്കേതികത്വത്തിലും അദ്ഭുതകരമായ
കയ്യടക്കം കാണിച്ച സിനിമ. മനഃശാസ്ത്രവും സിനിമ എന്ന കലയുടെ ശാസ്ത്രവും
സ്വപ്നാടനത്തിൽ ചേർത്തു വെച്ചപ്പോൾ തുടക്കക്കാരനിൽ നിന്ന് ഒരു
പരിചയസമ്പന്നനിലേക്ക് ആദ്യ സിനിമ തന്നെ അദ്ദേഹത്തെ പിടിച്ചുയർത്തി.
കേരളത്തിലെ ആദ്യ മനഃശാസ്ത്ര എഴുത്തുകാരിൽ ഒരാളായ സൈക്കോ മുഹമ്മദിന്റെ
“പലായനം “എന്ന കഥയ്ക്ക് പമ്മനായിരുന്നു തിരക്കഥ എഴുതിയത്. പലായനം എന്ന പേര്
പ്രശസ്ത സാഹിത്യകാരൻ ഉറൂബാണ് സ്വപ്നാടനം എന്നാക്കി മാറ്റിയത്. ആദ്യ
സിനിമയിൽ തന്നെ സാമ്പ്രദായിക രീതികളിൽ നിന്നും കുതറിമാറികൊണ്ട് വേറിട്ടൊരു
സംവിധാന ശൈലി കെജി ജോർജ് സ്വീകരിച്ചു. അങ്ങനെ ആദ്യ സിനിമ ദേശീയ, സംസ്ഥാന
പുരസ്കാരങ്ങൾ നേടിയതിനു പുറമെ മലയാള സിനിമയുടെ ചരിത്രത്തിൽ കെജി ജോർജ് എന്ന
പുതിയ ഒരദ്ധ്യായം കൂടി എഴുതി ചേർത്തു.
ഒരർത്ഥത്തിൽ കുടുംബം എന്ന ഫോർമാറ്റിൽ കുടുങ്ങി കിടന്ന മലയാള സിനിമയെ അതിൽ
നിന്നും പിടിച്ചു മാറ്റി കൊണ്ടുവന്ന സംവിധായകരിൽ പ്രധാനിയാണ് അദ്ദേഹം .
കേരളത്തിലെ ടിപ്പിക്കൽ മധ്യവർഗ്ഗത്തിന്റെ കുടുംബഘടനയെ ചോദ്യം ചെയ്തുകൊണ്ട്
അവിടങ്ങളിലെ പൊങ്ങച്ചവും പുച്ഛവും സിനിമയിലൂടെ എടുത്തു കാട്ടി.സ്ത്രീകളുടെ
പ്രശ്ങ്ങളെ കൃത്യമായി എങ്ങനെയാണ് ചിത്രീകരിക്കേണ്ടത് എന്ന് സ്ത്രീ പക്ഷത്ത്
നിന്ന്കൊണ്ട് തന്നെ അവതരിപ്പിച്ചു. അത് മനസ്സിലാക്കാൻ ‘ആദാമിന്റെ
വാരിയെല്ല്’എന്ന സിനിമ മാത്രം ഉദാഹരണമായി എടുത്താൽ മതി. വ്യത്യസ്തമായ
ജീവിതാവസ്ഥയിൽ ഉള്ള മൂന്ന് കഥാപാത്രങ്ങളിലൂടെ കേരളത്തിലെ വിവിധ തട്ടുകളിൽ
ജീവിക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന യാതനകളും, വേദനകളും അഹങ്കാരങ്ങളും
അവതരിപ്പിച്ചു, മലയാളസിനിമയിലെ മനോഹരമായ ക്ളൈമാക്സുകളിൽ ഒന്നാണ് ഈ
സിനിമയിലേത് ഗെയ്റ്റ് തള്ളിത്തുറന്ന് സിനിമയെടുക്കുന്ന സംവിധായകനെയും
കാമറയെയും എല്ലാത്തിനെയും തള്ളിമാറ്റി സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന
സ്ത്രീകൾ! അതുപോലെ സുഹാസിനി റോഡ് മുറിച്ചു കടക്കുന്ന രംഗംവും സവിശേഷമാണ്.
ഇങ്ങനെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒട്ടേറെ പ്രത്യേകതകളും മനഃശാസ്ത്രപരമായ
സമീപനവും ജോർജിന്റെ സിനിമകളിൽ കാണാം. കാലത്തിനായി കാത്തുവെച്ച
പ്രവചനസ്വഭാവമുള്ള രംഗങ്ങൾ….
‘യവനിക’ ‘ഇരകൾ’ എന്നീ സിനിമകളിൽ വേറിട്ട രീതികളാണ് സ്വീകരിച്ചത് . യവനികയിൽ
നാടക സംഘത്തിലെ ജീവിതവും നാടകവും. ഭരത്ഗോപി, നെടുമുടി വേണു, ജലജ, തിലകൻ,
വേണു നാഗവള്ളി, മമ്മുട്ടി, ശ്രീവിദ്യ എന്നിവർക്കൊക്കെ അനുയോജ്യമായ വേഷങ്ങൾ
നൽകി കലാമൂല്യവും ജനപ്രിയതയും ചേർത്ത് എടുത്ത സിനിമ. ഒരു കൊലപാതകം, അതിന്റെ
അന്വേഷണം, ആദ്യവസാനം ഇനിയെന്ത് എന്ന ത്രസിപ്പിക്കുന്ന ആകാക്ഷ . നാടകവും,
സിനിമയും ,സിനിമയ്ക്കുള്ളിലെ നാടകവും,നാടകത്തിലെ ജീവിതവും ചേർത്തു ഏറ്റവും
ഭംഗിയായി അവതരിപ്പിച്ച സിനിമ.പലപ്പോഴും നാടകം സിനിമയിൽ വരുമ്പോൾ
നാടകത്തിന്റെ ഗൗരവം ചോർന്നു പോകാതെ സിനിമയിൽ പകർത്തുക എളുപ്പമല്ല. എന്നാൽ
നാടകവും അതിന്റെ പിന്നണിയും അതിമനോഹരമായ കാഴ്ചകളാക്കി മാറ്റാൻ ഈ സിനിമയിൽ
ആയി. വിജയിച്ച സിനിമകളുടെ മാത്രമല്ല എക്കാലത്തേക്കും ഉള്ള നല്ല
സിനിമകളുടെയും പട്ടികയിലേക്ക് ആണ് യവനിക കയറി നിന്നത്.
സിനിമാലോകത്തെ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജോർജിന്റെ സ്വതന്ത്രമായ
ആവിഷ്കാരമാണ് ‘ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്’ സിനിമയ്ക്കുള്ളിലെ കഥകളെ
കുറിച്ചുള്ള സിനിമ. ഈ സിനിമ ചെയ്യാനും അസാമാന്യ ധൈര്യം വേണം.
സർക്കസ് കൂടാരത്തിലെ പച്ചയായ ജീവിതത്തെ വേറിട്ട ആഖ്യാനത്തിലൂടെ കാണിച്ച
“മേള” ക്രിസ്തീയ ജീവിത പശ്ചാത്തലത്തിൽ വ്യത്യസ്തമായി കഥ പറയുന്ന
“കോലങ്ങൾ”.ഇങ്ങനെ എത്രയോ സിനിമകൾ…
അക്കാലത്ത് സൈക്കോളജിക്കൽ ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന “ഇരകൾ
“പോലൊരു സിനിമ ചെയ്യാൻ കാണിച്ച ധൈര്യത്തെ എടുത്തുപറയേണ്ടതാണ്. ഈ സിനിമയുടെ
പ്രമേയം ഹിംസയാണ്, മനുഷ്യന്റെ ആദിമ വികാരങ്ങളാണ് സെക്സും അക്രമവും എന്ന്
സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞിതിനോട് ചേർത്ത് കാണാം ഈ സിനിമയുടെ പ്രമേയത്തെ. ഈ
സിനിമ മനുഷ്യന്റെ ഹിംസയെ കുറിച്ചുളള വളരെ ആഴത്തിലുള്ള ഒരന്വേഷണമാണ്. അതുവരെ
നാം സ്വീകരിച്ചുവന്ന രീതി സൽസ്വാഭാവിയായ നന്മയുടെ പ്രതീകമാവണം കേന്ദ്ര
കഥാപാത്രം എന്നാണ്. എന്നാൽ ഇതിൽ മാത്തുക്കുട്ടി എന്ന റബ്ബർ എസ്റ്റേറ്റ്
മുതലാളിയുടെ ഇളയ മകനായ ബേബിയാണ് (ഗണേഷ്കുമാർ അവതരിപ്പിക്കുന്ന കഥാപാത്രം)
കേന്ദ്ര കഥാപാത്രം. അച്ഛന്റെയും സഹോദരങ്ങളുടെയും കുത്തഴിഞ്ഞ ജീവിതം
കണ്ടുവളർന്നു ഉള്ളിൽ ഹിംസയുടെ ബീജം വളർന്ന യുവാവ്. ഇയാളിലെ മാനസികാവസ്ഥയാണ്
ഇരകൾ എന്ന സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. ഇരകൾ എന്ന സിനിമ ഇന്നും
മലയാളത്തെ സ്വാധീനിക്കുന്നു എന്നതിന് തെളിവാണ് ഈയിടെ ഇറങ്ങിയ ജോജി എന്ന
സിനിമ.
“ഇരകൾ”ക്ക് തൊട്ടുമുമ്പ് ജോർജ് എടുത്ത പൊളിറ്റിക്കൽ സറ്റയർ ചിത്രമാണ്
“പഞ്ചവടിപ്പാലം “ഈ രണ്ടു ചിത്രങ്ങളുടെ കാലവും വിഷയത്തിലും അവതരണത്തിലും
കാണിച്ച വ്യത്യസ്തതയും മാത്രം നോക്കിയാൽ മതി അദ്ദേഹത്തിന്റെ സിനിമകളെ
മനസ്സിലാക്കാൻ. ഈ സിനിമയിലെ മനോഹരമായ ഒരു രംഗമാണ് പാലം തകർന്നുവീണു
കഴിയുമ്പോൾ ബാക്കിയായി നിൽക്കുന്ന പ്രതിമയെ നോക്കി ഭരത് ഗോപിയുടെ ആ
നിൽപ്പ്. മാത്രമല്ല അതിൽ കഥാ പാത്രങ്ങൾക്ക് നൽകിയ പേരുകൾ രസകരമാണ്. ഭരത്
ഗോപിക്കു നൽകിയ പേര് ദുശ്ശാസനക്കുറുപ്പ് എന്നാണ് നെടുമുടി വേണുവിന് നൽകിയത്
ശിഖണ്ഡിപ്പിള്ള. സുകുമാരി (പഞ്ചവടി റാഹേൽ), തിലകൻ (ഇസ്സഹാക്ക് തരകൻ), ജഗതി
ശ്രീകുമാർ (ആബേൽ) അംഗപരിമിതിയുള്ള ശ്രീനിവാസൻ കഥാപാത്രം ഇതിൽ കാതരയനാണ്.
ശ്രീവിദ്യ മണ്ഡോദരിയമ്മയും, വേണു നാഗവള്ളി ജീമൂതവാഹനനും. ആലുംമൂടൻ – യൂദാസ്
കുഞ്ഞായും, ഇന്നസെന്റ് ബറാബാസ് ആയും, കല്പന അനാർക്കലിയായും
വരുന്നു.ചരിത്രവും ഐതിഹ്യവും ചേർത്ത് വെച്ച കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ
മലയാളത്തിലെ എക്കാലത്തെയും പൊളിറ്റിക്കൽ സറ്റയർ സിനിമയാണ് പഞ്ചവടിപ്പാലം.
‘വ്യാമോഹം’, ‘ഇനി അവൾ ഉറങ്ങട്ടെ’, ‘ഓണപ്പുടവ’, ‘മണ്ണ്’ തുടങ്ങിയ ആദ്യകാല
ചിത്രങ്ങൾ അത്ര ശ്രദ്ധ പതിയാതെ പോയി എങ്കിലും അവയും വേറിട്ടവ ആയിരുന്നു.
“രാപ്പാടികളുടെ ഗാഥ”യ്ക്ക് അന്ന് പുരസ്കാരങ്ങൾ ലഭിച്ചു, കൂടാതെ
പത്മരാജനുമായുള്ള കൂട്ടു കെട്ടിന്റെ ഫലമായിരുന്നു ആ സിനിമ. തിരക്കഥ
പത്മരാജന്റേതായിരുന്നു. വേറിട്ടൊരു പ്രണയ കഥയാണ് ഉൾക്കടൽ. ജോർജ്
ഓണക്കൂറിന്റെ നോവലിനെ അടിസ്ഥാമാക്കിയാണ് ഈ ക്യാമ്പസ് പ്രണയ ചിത്രം.
ജോർജിന്റെ ശ്രദ്ധേയമായ ചിത്രമാണ്” മറ്റൊരാൾ” പ്രശസ്ത ചലചിത്ര നിരൂപകനും
എഴുത്തുകാരനുമായ ഐ ഷൺമുഖദാസ് എഴുതിയ ‘ദാമ്പത്യം എന്ന മുറിവ്’ എന്ന ലേഖനം ഈ
സിനിമയുടെ വേറിട്ട ഒരു തലത്തെ തുറന്നു വെക്കുന്നു
സിനിമയെ കുറിച്ച് കെജി ജോർജ്ജ് തന്നെ പറഞ്ഞ വാക്കുകൾ പ്രസക്തമാണ് “സിനിമയെ
ഞാൻ ക്രാഫ്റ്റായിട്ടാണ് കണ്ടത്. അതൊരു ക്രാഫ്റ്റ് വർക്കാണെന്ന് ആരും
മറക്കരുത്. സിനിമ ഒരു കലാസൃഷ്ടി മാത്രമല്ല. നമ്മൾ പലപ്പോഴും കാണാതെ
പോകുന്നതും ക്രാഫ്റ്റാണ്” അതുവരെ നടന്നുവന്ന മലയാള സിനിമയിലെ രീതികളെ
പൊളിച്ചുവെന്നത് മലയാള സിനിമാചരിത്രത്തിലെ തിളങ്ങുന്ന ഏടാണ് ആരും,
സഞ്ചരിക്കാത്ത ഇടത്തിലൂടെ സഞ്ചരിച്ച് സിനി മയിലെ പച്ചയായ ജീവിതത്തെ
നിഗൂഢഭാഷ ചമയ്ക്കാതെ അഭ്രപാളിയിൽ എഴുതിച്ചേർത്ത ജോർജ്ജിനെ മലയാളത്തിന്റെ
ഫെല്ലിനി എന്നാണ് പറയുന്നത്. അതുകൊണ്ടാകും ജോർജിനെ കുറിച്ച് എടുത്ത
ഡോകുമെന്ററിക്ക് ലിജിൻ ജോസ് 81/2 എന്ന് പേരിട്ടത് . സിനിമാക്കാരനായ
ജോരർജിനെയും പച്ചമനുഷ്യനായ ജോർജിനെയും സത്യസന്ധമായി ഈ ഡോകുമെന്ററിയിൽ
അവതരിപ്പിക്കുന്നു. ഫെഡറിക്കോ ഫെല്ലിനിയുടെ ‘ലാ ഡോൾസ് വീറ്റ’യിൽ നിന്നുള്ള
ഒരു സംഭാഷണം ജോർജിന്റെ സിനിമയെയും ജീവിതത്തെയും കൂട്ടി വായിക്കാൻ ഇവിടെ
ചേർത്ത് വെക്കുന്നു, അവിടെ ഒരു സ്ത്രീ മാർസെല്ലോ മാസ്ട്രോയാനി
കഥാപാത്രത്തോട് ഇങ്ങനെ പറയുന്നു,
“നിങ്ങൾ ആരെയും സ്നേഹിക്കുന്നില്ല. നിങ്ങളുടെ ഹൃദയം അടഞ്ഞതും ശൂന്യവുമാണ്.
നിങ്ങൾ ചിന്തിക്കുന്നത് സ്ത്രീകളെക്കുറിച്ചാണ്, അത് പ്രണയമാണെന്ന് നിങ്ങൾ
കരുതുന്നു.”
ഡോക്യു മെന്ററിയിൽ ജോർജിന്റെ തൊട്ടടുത്ത് ഇരുന്നു കൊണ്ട് ഭാര്യ സൽമ തന്റെ
ഭർത്താവിനെ “ഇതുവരെയുള്ള മലയാളത്തിലെ എല്ലാ സംവിധായകരിലും ഏറ്റവും
മികച്ചവൻ” എന്ന് അംഗീകരിക്കുന്നു. മലയാള സിനിമയിലെ മികച്ച സംവിധായകൻ
തന്നെയാണ് ജോർജ്. 1998ന് ശേഷം മലയാള സിനിമയിൽ സജീ വമല്ലാതിരുന്നിട്ടും
ജോർജ് ഇന്നും നിറഞ്ഞു നിൽക്കുന്നു , ഇനി എന്നും നിറഞ്ഞു നിൽക്കുകയും
ചെയ്യും.അതാണ് ആ പ്രതിഭയുടെ പ്രത്യേകത.
read more <a href="https://malayalanatu.com/archives/16905" target="_blank">https://malayalanatu.com/archives/16905</a></div><div style="left: -99999px; position: absolute;">മലയാള സിനിമയിലൂടെ
കാലത്തിനു മുന്നേ നടക്കുകയും തന്റെതായ ഒരിടം സൃഷിച്ച് മലയാള സിനിമയിലെ
അധികാരഘടനയെ ചോദ്യംചെയ്തുകൊണ്ട് വ്യത്യസ്തമായ സിനിമകൾ മലയാളിക്ക് നൽകുകയും
ചെയ്ത കെജി ജോർജ് എന്ന മഹാപ്രതിഭയിതാ “ആദാമിന്റെ വാരിയെല്ല് “എന്ന
സിനിമയിലെ ക്ളൈമാക്സ് പോലെ എല്ലാവരെയും തട്ടിമാറ്റി
അഭ്രപാളിക്കപ്പുറത്തേക്ക്, മറ്റൊരു ലോകത്തേക്ക് നടന്നു പോയിരിക്കുന്നു.
മലയാളത്തിലെ ധൈഷണികധാര എന്നറിയപ്പെടുന്ന ആർട്ട്
സിനിമക്കാർക്കൊപ്പമായിരുന്നില്ല എന്നും ജോർജ്. എന്നാൽ സമാന്തര
സിനിമകൾക്കൊപ്പവും അദ്ദേഹം നടന്നില്ല. സ്വന്തമായി ഒരു വഴിയിലൂടെ നടക്കാൻ
ശ്രമിച്ചു കെ ജി ജോർജ് എന്ന സംവിധായകൻ. ഫലമോ?അദ്ദേഹം ചെയ്തു വെച്ച സൃഷ്ടികൾ
കാലത്തെ അതിജീവിച്ച് ഇന്നും ഒരത്ഭുതമായി നമുക്കുമുന്നിലുണ്ട്. 1976 ൽ
‘സ്വപ്നാടന’ത്തിൽ തുടങ്ങി 1998 ൽ ‘ഇലവങ്കോട് ദേശം’ വരെയുള്ള ചലച്ചിത്ര
സംവിധാനസപര്യ. എല്ലാ ജോണറിലും സിനിമകൾ ചെയ്ത മലയാളത്തിലെ ഒരേയൊരു സംവിധായകൻ
എന്ന് പറയാം.1975ൽ സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യ സിനിമ സ്വപ്നാടനം
അക്കാലത്തെ സിനിമാ ഭാഷയിൽ ഏറെ പുതുമ ജനിപ്പിച്ച,വിസ്മയിപ്പിച്ച
സിനിമയായിരുന്നു. കലാ മേന്മയിലും സാങ്കേതികത്വത്തിലും അദ്ഭുതകരമായ
കയ്യടക്കം കാണിച്ച സിനിമ. മനഃശാസ്ത്രവും സിനിമ എന്ന കലയുടെ ശാസ്ത്രവും
സ്വപ്നാടനത്തിൽ ചേർത്തു വെച്ചപ്പോൾ തുടക്കക്കാരനിൽ നിന്ന് ഒരു
പരിചയസമ്പന്നനിലേക്ക് ആദ്യ സിനിമ തന്നെ അദ്ദേഹത്തെ പിടിച്ചുയർത്തി.
കേരളത്തിലെ ആദ്യ മനഃശാസ്ത്ര എഴുത്തുകാരിൽ ഒരാളായ സൈക്കോ മുഹമ്മദിന്റെ
“പലായനം “എന്ന കഥയ്ക്ക് പമ്മനായിരുന്നു തിരക്കഥ എഴുതിയത്. പലായനം എന്ന പേര്
പ്രശസ്ത സാഹിത്യകാരൻ ഉറൂബാണ് സ്വപ്നാടനം എന്നാക്കി മാറ്റിയത്. ആദ്യ
സിനിമയിൽ തന്നെ സാമ്പ്രദായിക രീതികളിൽ നിന്നും കുതറിമാറികൊണ്ട് വേറിട്ടൊരു
സംവിധാന ശൈലി കെജി ജോർജ് സ്വീകരിച്ചു. അങ്ങനെ ആദ്യ സിനിമ ദേശീയ, സംസ്ഥാന
പുരസ്കാരങ്ങൾ നേടിയതിനു പുറമെ മലയാള സിനിമയുടെ ചരിത്രത്തിൽ കെജി ജോർജ് എന്ന
പുതിയ ഒരദ്ധ്യായം കൂടി എഴുതി ചേർത്തു.
ഒരർത്ഥത്തിൽ കുടുംബം എന്ന ഫോർമാറ്റിൽ കുടുങ്ങി കിടന്ന മലയാള സിനിമയെ അതിൽ
നിന്നും പിടിച്ചു മാറ്റി കൊണ്ടുവന്ന സംവിധായകരിൽ പ്രധാനിയാണ് അദ്ദേഹം .
കേരളത്തിലെ ടിപ്പിക്കൽ മധ്യവർഗ്ഗത്തിന്റെ കുടുംബഘടനയെ ചോദ്യം ചെയ്തുകൊണ്ട്
അവിടങ്ങളിലെ പൊങ്ങച്ചവും പുച്ഛവും സിനിമയിലൂടെ എടുത്തു കാട്ടി.സ്ത്രീകളുടെ
പ്രശ്ങ്ങളെ കൃത്യമായി എങ്ങനെയാണ് ചിത്രീകരിക്കേണ്ടത് എന്ന് സ്ത്രീ പക്ഷത്ത്
നിന്ന്കൊണ്ട് തന്നെ അവതരിപ്പിച്ചു. അത് മനസ്സിലാക്കാൻ ‘ആദാമിന്റെ
വാരിയെല്ല്’എന്ന സിനിമ മാത്രം ഉദാഹരണമായി എടുത്താൽ മതി. വ്യത്യസ്തമായ
ജീവിതാവസ്ഥയിൽ ഉള്ള മൂന്ന് കഥാപാത്രങ്ങളിലൂടെ കേരളത്തിലെ വിവിധ തട്ടുകളിൽ
ജീവിക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന യാതനകളും, വേദനകളും അഹങ്കാരങ്ങളും
അവതരിപ്പിച്ചു, മലയാളസിനിമയിലെ മനോഹരമായ ക്ളൈമാക്സുകളിൽ ഒന്നാണ് ഈ
സിനിമയിലേത് ഗെയ്റ്റ് തള്ളിത്തുറന്ന് സിനിമയെടുക്കുന്ന സംവിധായകനെയും
കാമറയെയും എല്ലാത്തിനെയും തള്ളിമാറ്റി സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന
സ്ത്രീകൾ! അതുപോലെ സുഹാസിനി റോഡ് മുറിച്ചു കടക്കുന്ന രംഗംവും സവിശേഷമാണ്.
ഇങ്ങനെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒട്ടേറെ പ്രത്യേകതകളും മനഃശാസ്ത്രപരമായ
സമീപനവും ജോർജിന്റെ സിനിമകളിൽ കാണാം. കാലത്തിനായി കാത്തുവെച്ച
പ്രവചനസ്വഭാവമുള്ള രംഗങ്ങൾ….
‘യവനിക’ ‘ഇരകൾ’ എന്നീ സിനിമകളിൽ വേറിട്ട രീതികളാണ് സ്വീകരിച്ചത് . യവനികയിൽ
നാടക സംഘത്തിലെ ജീവിതവും നാടകവും. ഭരത്ഗോപി, നെടുമുടി വേണു, ജലജ, തിലകൻ,
വേണു നാഗവള്ളി, മമ്മുട്ടി, ശ്രീവിദ്യ എന്നിവർക്കൊക്കെ അനുയോജ്യമായ വേഷങ്ങൾ
നൽകി കലാമൂല്യവും ജനപ്രിയതയും ചേർത്ത് എടുത്ത സിനിമ. ഒരു കൊലപാതകം, അതിന്റെ
അന്വേഷണം, ആദ്യവസാനം ഇനിയെന്ത് എന്ന ത്രസിപ്പിക്കുന്ന ആകാക്ഷ . നാടകവും,
സിനിമയും ,സിനിമയ്ക്കുള്ളിലെ നാടകവും,നാടകത്തിലെ ജീവിതവും ചേർത്തു ഏറ്റവും
ഭംഗിയായി അവതരിപ്പിച്ച സിനിമ.പലപ്പോഴും നാടകം സിനിമയിൽ വരുമ്പോൾ
നാടകത്തിന്റെ ഗൗരവം ചോർന്നു പോകാതെ സിനിമയിൽ പകർത്തുക എളുപ്പമല്ല. എന്നാൽ
നാടകവും അതിന്റെ പിന്നണിയും അതിമനോഹരമായ കാഴ്ചകളാക്കി മാറ്റാൻ ഈ സിനിമയിൽ
ആയി. വിജയിച്ച സിനിമകളുടെ മാത്രമല്ല എക്കാലത്തേക്കും ഉള്ള നല്ല
സിനിമകളുടെയും പട്ടികയിലേക്ക് ആണ് യവനിക കയറി നിന്നത്.
സിനിമാലോകത്തെ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജോർജിന്റെ സ്വതന്ത്രമായ
ആവിഷ്കാരമാണ് ‘ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്’ സിനിമയ്ക്കുള്ളിലെ കഥകളെ
കുറിച്ചുള്ള സിനിമ. ഈ സിനിമ ചെയ്യാനും അസാമാന്യ ധൈര്യം വേണം.
സർക്കസ് കൂടാരത്തിലെ പച്ചയായ ജീവിതത്തെ വേറിട്ട ആഖ്യാനത്തിലൂടെ കാണിച്ച
“മേള” ക്രിസ്തീയ ജീവിത പശ്ചാത്തലത്തിൽ വ്യത്യസ്തമായി കഥ പറയുന്ന
“കോലങ്ങൾ”.ഇങ്ങനെ എത്രയോ സിനിമകൾ…
അക്കാലത്ത് സൈക്കോളജിക്കൽ ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന “ഇരകൾ
“പോലൊരു സിനിമ ചെയ്യാൻ കാണിച്ച ധൈര്യത്തെ എടുത്തുപറയേണ്ടതാണ്. ഈ സിനിമയുടെ
പ്രമേയം ഹിംസയാണ്, മനുഷ്യന്റെ ആദിമ വികാരങ്ങളാണ് സെക്സും അക്രമവും എന്ന്
സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞിതിനോട് ചേർത്ത് കാണാം ഈ സിനിമയുടെ പ്രമേയത്തെ. ഈ
സിനിമ മനുഷ്യന്റെ ഹിംസയെ കുറിച്ചുളള വളരെ ആഴത്തിലുള്ള ഒരന്വേഷണമാണ്. അതുവരെ
നാം സ്വീകരിച്ചുവന്ന രീതി സൽസ്വാഭാവിയായ നന്മയുടെ പ്രതീകമാവണം കേന്ദ്ര
കഥാപാത്രം എന്നാണ്. എന്നാൽ ഇതിൽ മാത്തുക്കുട്ടി എന്ന റബ്ബർ എസ്റ്റേറ്റ്
മുതലാളിയുടെ ഇളയ മകനായ ബേബിയാണ് (ഗണേഷ്കുമാർ അവതരിപ്പിക്കുന്ന കഥാപാത്രം)
കേന്ദ്ര കഥാപാത്രം. അച്ഛന്റെയും സഹോദരങ്ങളുടെയും കുത്തഴിഞ്ഞ ജീവിതം
കണ്ടുവളർന്നു ഉള്ളിൽ ഹിംസയുടെ ബീജം വളർന്ന യുവാവ്. ഇയാളിലെ മാനസികാവസ്ഥയാണ്
ഇരകൾ എന്ന സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. ഇരകൾ എന്ന സിനിമ ഇന്നും
മലയാളത്തെ സ്വാധീനിക്കുന്നു എന്നതിന് തെളിവാണ് ഈയിടെ ഇറങ്ങിയ ജോജി എന്ന
സിനിമ.
“ഇരകൾ”ക്ക് തൊട്ടുമുമ്പ് ജോർജ് എടുത്ത പൊളിറ്റിക്കൽ സറ്റയർ ചിത്രമാണ്
“പഞ്ചവടിപ്പാലം “ഈ രണ്ടു ചിത്രങ്ങളുടെ കാലവും വിഷയത്തിലും അവതരണത്തിലും
കാണിച്ച വ്യത്യസ്തതയും മാത്രം നോക്കിയാൽ മതി അദ്ദേഹത്തിന്റെ സിനിമകളെ
മനസ്സിലാക്കാൻ. ഈ സിനിമയിലെ മനോഹരമായ ഒരു രംഗമാണ് പാലം തകർന്നുവീണു
കഴിയുമ്പോൾ ബാക്കിയായി നിൽക്കുന്ന പ്രതിമയെ നോക്കി ഭരത് ഗോപിയുടെ ആ
നിൽപ്പ്. മാത്രമല്ല അതിൽ കഥാ പാത്രങ്ങൾക്ക് നൽകിയ പേരുകൾ രസകരമാണ്. ഭരത്
ഗോപിക്കു നൽകിയ പേര് ദുശ്ശാസനക്കുറുപ്പ് എന്നാണ് നെടുമുടി വേണുവിന് നൽകിയത്
ശിഖണ്ഡിപ്പിള്ള. സുകുമാരി (പഞ്ചവടി റാഹേൽ), തിലകൻ (ഇസ്സഹാക്ക് തരകൻ), ജഗതി
ശ്രീകുമാർ (ആബേൽ) അംഗപരിമിതിയുള്ള ശ്രീനിവാസൻ കഥാപാത്രം ഇതിൽ കാതരയനാണ്.
ശ്രീവിദ്യ മണ്ഡോദരിയമ്മയും, വേണു നാഗവള്ളി ജീമൂതവാഹനനും. ആലുംമൂടൻ – യൂദാസ്
കുഞ്ഞായും, ഇന്നസെന്റ് ബറാബാസ് ആയും, കല്പന അനാർക്കലിയായും
വരുന്നു.ചരിത്രവും ഐതിഹ്യവും ചേർത്ത് വെച്ച കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ
മലയാളത്തിലെ എക്കാലത്തെയും പൊളിറ്റിക്കൽ സറ്റയർ സിനിമയാണ് പഞ്ചവടിപ്പാലം.
‘വ്യാമോഹം’, ‘ഇനി അവൾ ഉറങ്ങട്ടെ’, ‘ഓണപ്പുടവ’, ‘മണ്ണ്’ തുടങ്ങിയ ആദ്യകാല
ചിത്രങ്ങൾ അത്ര ശ്രദ്ധ പതിയാതെ പോയി എങ്കിലും അവയും വേറിട്ടവ ആയിരുന്നു.
“രാപ്പാടികളുടെ ഗാഥ”യ്ക്ക് അന്ന് പുരസ്കാരങ്ങൾ ലഭിച്ചു, കൂടാതെ
പത്മരാജനുമായുള്ള കൂട്ടു കെട്ടിന്റെ ഫലമായിരുന്നു ആ സിനിമ. തിരക്കഥ
പത്മരാജന്റേതായിരുന്നു. വേറിട്ടൊരു പ്രണയ കഥയാണ് ഉൾക്കടൽ. ജോർജ്
ഓണക്കൂറിന്റെ നോവലിനെ അടിസ്ഥാമാക്കിയാണ് ഈ ക്യാമ്പസ് പ്രണയ ചിത്രം.
ജോർജിന്റെ ശ്രദ്ധേയമായ ചിത്രമാണ്” മറ്റൊരാൾ” പ്രശസ്ത ചലചിത്ര നിരൂപകനും
എഴുത്തുകാരനുമായ ഐ ഷൺമുഖദാസ് എഴുതിയ ‘ദാമ്പത്യം എന്ന മുറിവ്’ എന്ന ലേഖനം ഈ
സിനിമയുടെ വേറിട്ട ഒരു തലത്തെ തുറന്നു വെക്കുന്നു
സിനിമയെ കുറിച്ച് കെജി ജോർജ്ജ് തന്നെ പറഞ്ഞ വാക്കുകൾ പ്രസക്തമാണ് “സിനിമയെ
ഞാൻ ക്രാഫ്റ്റായിട്ടാണ് കണ്ടത്. അതൊരു ക്രാഫ്റ്റ് വർക്കാണെന്ന് ആരും
മറക്കരുത്. സിനിമ ഒരു കലാസൃഷ്ടി മാത്രമല്ല. നമ്മൾ പലപ്പോഴും കാണാതെ
പോകുന്നതും ക്രാഫ്റ്റാണ്” അതുവരെ നടന്നുവന്ന മലയാള സിനിമയിലെ രീതികളെ
പൊളിച്ചുവെന്നത് മലയാള സിനിമാചരിത്രത്തിലെ തിളങ്ങുന്ന ഏടാണ് ആരും,
സഞ്ചരിക്കാത്ത ഇടത്തിലൂടെ സഞ്ചരിച്ച് സിനി മയിലെ പച്ചയായ ജീവിതത്തെ
നിഗൂഢഭാഷ ചമയ്ക്കാതെ അഭ്രപാളിയിൽ എഴുതിച്ചേർത്ത ജോർജ്ജിനെ മലയാളത്തിന്റെ
ഫെല്ലിനി എന്നാണ് പറയുന്നത്. അതുകൊണ്ടാകും ജോർജിനെ കുറിച്ച് എടുത്ത
ഡോകുമെന്ററിക്ക് ലിജിൻ ജോസ് 81/2 എന്ന് പേരിട്ടത് . സിനിമാക്കാരനായ
ജോരർജിനെയും പച്ചമനുഷ്യനായ ജോർജിനെയും സത്യസന്ധമായി ഈ ഡോകുമെന്ററിയിൽ
അവതരിപ്പിക്കുന്നു. ഫെഡറിക്കോ ഫെല്ലിനിയുടെ ‘ലാ ഡോൾസ് വീറ്റ’യിൽ നിന്നുള്ള
ഒരു സംഭാഷണം ജോർജിന്റെ സിനിമയെയും ജീവിതത്തെയും കൂട്ടി വായിക്കാൻ ഇവിടെ
ചേർത്ത് വെക്കുന്നു, അവിടെ ഒരു സ്ത്രീ മാർസെല്ലോ മാസ്ട്രോയാനി
കഥാപാത്രത്തോട് ഇങ്ങനെ പറയുന്നു,
“നിങ്ങൾ ആരെയും സ്നേഹിക്കുന്നില്ല. നിങ്ങളുടെ ഹൃദയം അടഞ്ഞതും ശൂന്യവുമാണ്.
നിങ്ങൾ ചിന്തിക്കുന്നത് സ്ത്രീകളെക്കുറിച്ചാണ്, അത് പ്രണയമാണെന്ന് നിങ്ങൾ
കരുതുന്നു.”
ഡോക്യു മെന്ററിയിൽ ജോർജിന്റെ തൊട്ടടുത്ത് ഇരുന്നു കൊണ്ട് ഭാര്യ സൽമ തന്റെ
ഭർത്താവിനെ “ഇതുവരെയുള്ള മലയാളത്തിലെ എല്ലാ സംവിധായകരിലും ഏറ്റവും
മികച്ചവൻ” എന്ന് അംഗീകരിക്കുന്നു. മലയാള സിനിമയിലെ മികച്ച സംവിധായകൻ
തന്നെയാണ് ജോർജ്. 1998ന് ശേഷം മലയാള സിനിമയിൽ സജീ വമല്ലാതിരുന്നിട്ടും
ജോർജ് ഇന്നും നിറഞ്ഞു നിൽക്കുന്നു , ഇനി എന്നും നിറഞ്ഞു നിൽക്കുകയും
ചെയ്യും.അതാണ് ആ പ്രതിഭയുടെ പ്രത്യേകത.
read more <a href="https://malayalanatu.com/archives/16905" target="_blank">https://malayalanatu.com/archives/16905</a></div><p> -----------------------------------------------------------------------------------------------</p><p> </p><p>25/909/2023</p><p> https://malayalanatu.com/archives/16905 <br /></p>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-77588859876353326472023-09-25T11:58:00.004-07:002023-09-25T11:58:58.094-07:00പാരിസ്ഥിതിക പോരാട്ടങ്ങളുടെ ശില്പങ്ങൾ<p> ശില്പ പരിചയം</p><p><span class="x-el x-el-span c2-1 c2-2 c2-3 c2-4 c2-5 c2-6 c2-7 c2-8" data-ux="Element"></span></p><p style="margin: 0px;"><span><strong class="x-el x-el-span c2-2a c2-2b c2-3 c2-46 c2-z c2-w c2-47">പരിസ്ഥിതി
പ്രവർത്തകനും ആക്ടിവിസ്റ്റുമായ ആൻഡ്രീസ് ബോത്ത ലോകപ്രശസ്തനായ ശില്പി
കൂടിയാണ്. ബോത്തയുടെ ശില്പങ്ങളുടെ കലാപരവും രാഷ്ട്രീയവുമായ പ്രസക്തി
വിശകലനം ചെയ്യുന്നു.</strong></span></p><p style="margin: 0px;"><span><br /></span></p><p style="margin: 0px;"><span><strong class="x-el x-el-span c2-2a c2-2b c2-3 c2-46 c2-z c2-w c2-47"> ഫൈസൽ ബാവ</strong></span></p><p style="margin: 0px;"><span><br /></span></p><p style="margin: 0px;"></p><figure class="x-el x-el-figure c2-1 c2-2 c2-39 c2-1q c2-u c2-1e c2-1p c2-1m c2-1n c2-3f c2-4m c2-3 c2-4 c2-5 c2-6 c2-7 c2-8"><div><img alt="പാരിസ്ഥിതിക പോരാട്ടങ്ങളുടെ ശില്പങ്ങൾ " class="x-el x-el-img c2-1 c2-2 c2-4d c2-1e c2-1a c2-1b c2-1m c2-1o c2-12 c2-4e c2-4f c2-3 c2-4 c2-5 c2-6 c2-7 c2-8" height="236" src="https://img1.wsimg.com/isteam/ip/5396f41e-ad75-45c2-8c48-ad9fa9c29ee1/IMG_3462.jpeg/:/cr=t:0%25,l:0%25,w:100%25,h:100%25/rs=w:1280" title="പാരിസ്ഥിതിക പോരാട്ടങ്ങളുടെ ശില്പങ്ങൾ " width="505" /></div></figure><p></p><p style="margin: 0px;"><span>"മനുഷ്യനും
പ്രകൃതിയും തമ്മിലുള്ള മറന്നുപോയ സംഭാഷണത്തെ" പ്രതീകപ്പെടുത്താൻ
ഉദ്ദേശിച്ചുള്ളതാണ് ആൻഡ്രീസ് ബോത്തയുടെ (Andries Botha ) ശിൽപങ്ങൾ.
ബോത്തയ്ക്ക് ശില്പ നിർമാണം ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്.
രാഷ്ട്രീയക്കാരനും ആക്സിറ്റിവിസ്റ്റുമായിരുന്നു അദ്ദേഹം.
ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് ബോത്ത ശില്പങ്ങൾ കൊത്തിവെച്ചത്.
പാഴ്വസ്തുക്കൾ, വെറുതെ കളയുന്ന മരത്തടി എന്നിവയൊക്കെയാണീ ശില്പിയുടെ
മാധ്യമം. </span></p><p style="margin: 0px;"><span><br /></span></p><p style="margin: 0px;"></p><figure class="x-el x-el-figure c2-1 c2-2 c2-39 c2-1q c2-u c2-1e c2-1p c2-1m c2-1n c2-3f c2-4m c2-3 c2-4 c2-5 c2-6 c2-7 c2-8"><div><img class="x-el x-el-img c2-1 c2-2 c2-4d c2-1e c2-1a c2-1b c2-1m c2-1o c2-12 c2-4e c2-4f c2-3 c2-4 c2-5 c2-6 c2-7 c2-8" height="300" src="https://img1.wsimg.com/isteam/ip/5396f41e-ad75-45c2-8c48-ad9fa9c29ee1/IMG_3459.jpeg/:/cr=t:0%25,l:0%25,w:100%25,h:100%25/rs=w:1280" width="534" /></div></figure><p></p><p style="margin: 0px;"><span>ലണ്ടനിലെ
"പ്ലാനറ്റ് അണ്ടർ പ്രഷർ" എന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. കല,
പരിസ്ഥിതി, രാഷ്ട്രീയം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ എന്ന്
വ്യക്തമാക്കുന്നതായിരുന്നു പരിപാടിയിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ. വിവിധ
മേഖലകളിലെ നേതാക്കൾ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നമ്മുടെ
വാസഗ്രഹം നേരിടുന്ന ഭീഷണിയുമാണ് ചർച്ചയിൽ ഉന്നയിച്ചത്. </span><span class="x-el x-el-span c2-1 c2-2 c2-3 c2-4 c2-5 c2-6 c2-7 c2-8" data-ux="Element"><span>അദ്ദേഹത്തിന്റെ </span></span><span> ഇടപെടൽ
കൊണ്ട് ബോത്ത ചർച്ചയെ സജീവമാക്കി. അക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ
വെല്ലുവിളികളെക്കുറിച്ച് അഭിപ്രായം പറയാൻ </span><span class="x-el x-el-span c2-1 c2-2 c2-3 c2-4 c2-5 c2-6 c2-7 c2-8" data-ux="Element"><span>അദ്ദേഹത്തിന്റെ</span></span><span> കല ഉപയോഗിച്ചുകൊണ്ട്
അദ്ദേഹം ശ്രമിച്ചു. ദക്ഷിണാഫ്രിക്കയുടെ പാരിസ്ഥിതിക പ്രശ്നങ്ങളിൽ
നിരന്തരമായി ഒരു ആക്ടിവിസ്റ്റായി ഇടപെടുകയും ഒപ്പം ശില്പങ്ങളിലൂടെ ശക്തമായി
പ്രതികരിക്കുകയും ചെയ്തു. </span></p><p style="margin: 0px;"><span><br /></span></p><p style="margin: 0px;"></p><figure class="x-el x-el-figure c2-1 c2-2 c2-39 c2-1q c2-u c2-1e c2-1p c2-1m c2-1n c2-3f c2-4m c2-3 c2-4 c2-5 c2-6 c2-7 c2-8"><div><img class="x-el x-el-img c2-1 c2-2 c2-4d c2-1e c2-1a c2-1b c2-1m c2-1o c2-12 c2-4e c2-4f c2-3 c2-4 c2-5 c2-6 c2-7 c2-8" height="303" src="https://img1.wsimg.com/isteam/ip/5396f41e-ad75-45c2-8c48-ad9fa9c29ee1/IMG_3458.jpeg/:/rs=w:1280" width="456" /></div></figure><p></p><p style="margin: 0px;"><span> പരമ്പരാഗതമായ
പരിശീലനങ്ങളിലൂടെയാണ് തന്റെ ശില്പകലയെ വളർത്തികൊണ്ടുവന്നത് എന്ന് ബോത്ത
സമ്മതിക്കുന്നു. എന്നാൽ ഏറ്റവും പുതിയ സൃഷ്ടികൾ ഒട്ടുമിക്കതും
പാഴ്വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഇൻസ്റ്റലേഷനുകളാണ്, സാധാരണക്കാരുമായി
പെട്ടെന്ന് ഇഴകിച്ചേരാനും അതിലേക്ക് ആഴ്ന്നുപോയി ചിന്തിക്കാനും
കഴിയുന്നതിനാൽ ഇൻസ്റ്റലേഷനുകൾക്ക് കൂടുതൽ ശ്രദ്ധ കിട്ടുന്നു.
വംശനാശംനേരിടുന്ന വലിയ മൃഗങ്ങളാണ് തന്റെ ശില്പങ്ങളിലെ പ്രധാന വിഷയങ്ങൾ,
അതിൽ തന്നെ ആനയാണ് ഒരു പ്രധാന വിഷയം, ആനയോളം ഭീഷണി നേരിടുന്ന വേറേതു
ജീവിയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതിജീവനത്തിന്റെ
ഓട്ടത്തിൽ വലിപ്പംകൊണ്ടു തോറ്റുപോകുന്ന ജീവിയാണ് ആന.</span></p><p style="margin: 0px;"><span><br /></span></p><p style="margin: 0px;"></p><figure class="x-el x-el-figure c2-1 c2-2 c2-39 c2-1q c2-u c2-1e c2-1p c2-1m c2-1n c2-3f c2-4m c2-3 c2-4 c2-5 c2-4n c2-4o c2-4p c2-4q c2-6 c2-7 c2-8"><div><img class="x-el x-el-img c2-1 c2-2 c2-4d c2-1e c2-1a c2-1b c2-1m c2-1o c2-12 c2-4e c2-4f c2-3 c2-4 c2-5 c2-6 c2-7 c2-8" src="https://img1.wsimg.com/isteam/ip/5396f41e-ad75-45c2-8c48-ad9fa9c29ee1/IMG_3461.jpeg/:/rs=w:1280" /></div></figure><p></p><p style="margin: 0px;"><span>തന്റെ
ഇൻസ്റ്റാളേഷനുകളിൽ ആന ഒരു പ്രധാന സാന്നിധ്യമാണ്. “എനിക്ക് ആനകളോട് ഒരു
പ്രത്യേക സ്നേഹമുണ്ട്, അവ ഭീഷണമായ പാരിസ്ഥിതികാവസ്ഥയിൽ ജീവിക്കുന്ന
ജീവികളാണ്. രോഗബാധിതമായ അന്തരീക്ഷത്തെ നേരിടാനും അതിനായി പുതിയ വഴികൾ
കണ്ടെത്താനും പാടുപെടുമ്പോൾ അവരെ ഉചിതമായ പാരിസ്ഥിതിക
അംബാസഡർമാരാക്കുകയാണ് ഈ ശില്പങ്ങളിലൂടെ ലക്ഷ്യമിടുന്നത്. അതാണ് എന്റെ
ശില്പങ്ങളുടെ പ്രധാന ആകർഷണം. ബോത്ത പറയുന്നു. </span></p><p style="margin: 0px;"><span><br /></span></p><p style="margin: 0px;"></p><figure class="x-el x-el-figure c2-1 c2-2 c2-39 c2-1q c2-u c2-1e c2-1p c2-1m c2-1n c2-3f c2-4m c2-3 c2-4 c2-5 c2-4r c2-4s c2-4p c2-4q c2-6 c2-7 c2-8"><div><img class="x-el x-el-img c2-1 c2-2 c2-4d c2-1e c2-1a c2-1b c2-1m c2-1o c2-12 c2-4e c2-4f c2-3 c2-4 c2-5 c2-6 c2-7 c2-8" src="https://img1.wsimg.com/isteam/ip/5396f41e-ad75-45c2-8c48-ad9fa9c29ee1/IMG_3457.jpeg/:/cr=t:0%25,l:0%25,w:100%25,h:100%25/rs=w:1280" /></div></figure><p></p><p style="margin: 0px;"><span>ദക്ഷിണാഫ്രിക്കയുടെ
കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിയിലൂടെ തന്റെ കലാസപര്യ തുടരുകയാണീ
ശില്പി. ആൻഡ്രീസ് ബോത്തയുമായി കരോൾ ബക്സർ നടത്തിയ അഭിമുഖം വായിക്കുമ്പോൾ ഈ
കലാകാരന്റെ കലാ സൃഷ്ടിയെ കുറിച്ചും ആതിലൂടെ പറയുന്ന ഗ്രീൻ പൊളിറ്റിക്സിനെ
കുറിച്ചും കൂടുതൽ മനസിലാക്കാൻ സാധിക്കും.</span></p><p></p><p><br /></p><p> </p><p>--------------------------------------------------------------------------------</p><p>ബഹുസ്വരയിൽ വന്നത് <br /></p><p>24/9/2023<br />https://bahuswara.in/entertainment/f/പാരിസ്ഥിതിക-പോരാട്ടങ്ങളുടെ-ശില്പങ്ങൾ<br /> <br /></p>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-53268901965621426272023-09-24T21:53:00.000-07:002023-09-24T21:53:39.501-07:00ഗൗരിലങ്കേഷ്:കൊലപ്പെടുത്താനാകാത്ത പോരാട്ട വീര്യം<p> (സെപ്റ്റംബർ 5 ഗൗരി ലങ്കേഷ് ഓർമ്മ ദിനം) </p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjN_ojxrPCnCaDjG-XFZbhn8K7bxr0LE06dJmawbc_XIDJt5fRztbEyrPd_BGE0kp0Q3Hf1bt0gX3fiKkL3a6p2Mb6OqftQIeuo7lT3Sna4-ipVCt_A9ETKQaXydAB5fXndtlm-l_DXaS0qg05HbhiOeJrpPD6tMWoXYe6ansyoByaRhUnyQItj-voChKY/s1600/gouri%20lankesh.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1600" data-original-width="1600" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjN_ojxrPCnCaDjG-XFZbhn8K7bxr0LE06dJmawbc_XIDJt5fRztbEyrPd_BGE0kp0Q3Hf1bt0gX3fiKkL3a6p2Mb6OqftQIeuo7lT3Sna4-ipVCt_A9ETKQaXydAB5fXndtlm-l_DXaS0qg05HbhiOeJrpPD6tMWoXYe6ansyoByaRhUnyQItj-voChKY/s320/gouri%20lankesh.jpeg" width="320" /></a></div><br /> <p></p><p> </p><p><b><span style="font-size: large;">മാ</span></b>ധ്യമപ്രവർത്തകയും
ആക്ടിവിസ്റ്റും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമർശകയായിരുന്ന
ഗൗരി ലങ്കേഷിനെ ഹിന്ദുത്വ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തിയിട്ട്
സെപ്റ്റംബർ അഞ്ചിന് ആറു വർഷം തികയുന്നു. ജീവന്
ഭീഷണിയുണ്ടായിരുന്നിട്ടും വര്‍ഗീയത അജണ്ടയാക്കി പ്രവർത്തിക്കുന്ന
ഭരണകൂടത്തേയും അതിന്റെ രാഷ്ട്രീയത്തെയും ജാതീയതയെയും തന്റെ എഴുത്തിലൂടെ
തീവ്രമായി എതിര്‍ത്തിരുന്ന ഒരു മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി ലങ്കേഷ്,
അതിനുവേണ്ടി ഗൗരി ലങ്കേഷ് പത്രികെ'യിലൂടെ ശക്തമായ വിമർശനങ്ങൾ പൊതു
സമൂഹത്തിലേക്ക് പറത്തിവിട്ടു. പത്രാധിപ എന്ന നിലയിൽ ജനാധിപത്യത്തിന്റെ
നാലാം തൂണെന്നതിനെ അതിന്റെ ഗൗരവത്തിൽ തന്നെ കാണുകയും പ്രവർത്തിക്കുകയും
എഴുതുകയും ചെയ്ത മാധ്യമ പ്രവർത്തക. അതിന്റെ പ്രതിഫലനയിരുന്നു 2017
സെപ്റ്റംബർ 5ന് അക്ഷരങ്ങളെ ഭയക്കുന്നവരുടെ വെടിയുണ്ടയിൽ ആ ജീവൻ പിടഞ്ഞു
വീണത്. </p><p>തീവ്രഹിന്ദുത്വസംഘടനയായ സനാദന് സന്‍സ്തയുടെ പ്രവര്‍ത്തകനായ
പരുശുറാം വാഗമോറെയാണ് ആ വെടിയുതിർത്തത്. ദാബോല്‍ക്കര്‍, പന്‍സാരെ,
കല്‍ബുര്‍ഗി എന്നീ സമാനമായ മൂന്നു കൊലപാതകങ്ങൾക്ക് ശേഷമുള്ള
കൊലപാതമനയിരുന്നു ഇത്.
വെറുപ്പിന്റെ രാഷ്ട്രീയത്തെ ജനമനസ്സുകളിൽ ഉറപ്പിച്ച അങ്ങനെ അധികാരം
തുടരാമെന്ന് തെളിയിച്ച ഭരണകൂടത്തിന്റെ നിശബ്ദ പിന്തുണയും ഇതിനുണ്ടായിരുന്നു
എന്നത് ഭയത്തിന്റെ ആഴിയിലേക്ക് നയിക്കുന്നു. ആള്‍ക്കൂട്ടകൊലയും
കലാപവും ഇന്ന് സാധാരണമായതിനു പിന്നിൽ ഈ ഭരണകൂട പിന്തുണയാണ്.
'ലങ്കേഷ്
പത്രികെ' എന്ന ടാബ്ലോയ്ഡ് ഉയർത്തിവിട്ട അക്ഷരങ്ങളെ ഭയപ്പെട്ടു എന്നത് ഈ
കൊലപാതകത്തിലൂടെ തെളിഞ്ഞു. എതിർക്കുന്നവരെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ്
രീതിയുടെ ബാക്കിപത്രമാണ് മേല്പറഞ്ഞവരൊക്കെ എങ്കിൽ അവർ കൊളുത്തിയ
പ്രതിരോധത്തിന്റെ അലകൾ ഈ വർഗീയ കോമരങ്ങളെ നെഞ്ചുറപ്പോടെ
നേരിട്ടുകൊണ്ടിരിക്കും എന്ന ഒരപ്പെടുത്തലാണ് ലങ്കേഷിന്റെ ഈ ദിനം
ഉണർത്തുന്നത്, ഇനിയും ഗൗരി ലങ്കേഷ്മാർ ഇവിടെ വെടിയേറ്റ് വീഴാനുള്ള സാധ്യത
ഇപ്പോൾ ഏറെയാണ്. മണിപ്പൂരിലും ഹരിയാനയിലും ഉണ്ടായ കലാപങ്ങളും കൊലപാതങ്ങളും
തുടർച്ചയാകാത്തരിയക്കാൻ ഹിന്ദുത്വ തീവ്രവാദത്തിനെതിരായ പ്രതിരോധത്തിന്റെ
ഓർമ്മപ്പെടുത്തലാണ് സെപ്തംബർ 5 ഗൗരി ലങ്കേഷ് ഓർമ്മ ദിനം. </p><p> </p><p> </p>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-90508861884217397542023-09-05T01:41:00.003-07:002023-09-05T02:20:35.177-07:00ഒരു ഇന്ത്യൻ കർഷകന്റെ യാത്ര<p> സിനിമാ പരിചയം</p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAEgKATNWem2zNGGl_HqY77NrW8n7DUaa5gG5ao4vGVXqMbnp0svFG3oCrqitsFQfseKAtFSb550ueNiOkQXmQEXwsGD48XYvi0M0OtxaaCaU0m_9iJnIrFaXVv-ofe5xoqMO5BNpTdTce_lwvCNV42UwJTUbnWZW8EhxiOYbmc3sY8hrtobeSTWdKsg8/s1500/7.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1102" data-original-width="1500" height="235" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAEgKATNWem2zNGGl_HqY77NrW8n7DUaa5gG5ao4vGVXqMbnp0svFG3oCrqitsFQfseKAtFSb550ueNiOkQXmQEXwsGD48XYvi0M0OtxaaCaU0m_9iJnIrFaXVv-ofe5xoqMO5BNpTdTce_lwvCNV42UwJTUbnWZW8EhxiOYbmc3sY8hrtobeSTWdKsg8/s320/7.jpg" width="320" /></a></div> <p></p><p> </p><p> </p><p> </p><p>ഹ്രസ്വ സിനിമ : JOURNEY OF AN INDIAN FARMER (16Minut)<br />സംവിധാനം: ജോഷി ജോസഫ്</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgWrYjUsFI8URfrEzZ5tNjH9NMv90yk-qB2OktVEpYAuButXtmgiheFY8DIZY3q_qqQLF06KAGFt_qLrWJK7zDTG03SPH6EWXcWmFOWMx64b6M921rW9zb0o7eqzBl9qEEyk1BeOlWLDPHlwrvos5hZI-YPP6MZ1apx-8BXxJD-8Uiij1qOMwBhIPCtqS0/s636/josshi1.jpeg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="636" data-original-width="636" height="154" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgWrYjUsFI8URfrEzZ5tNjH9NMv90yk-qB2OktVEpYAuButXtmgiheFY8DIZY3q_qqQLF06KAGFt_qLrWJK7zDTG03SPH6EWXcWmFOWMx64b6M921rW9zb0o7eqzBl9qEEyk1BeOlWLDPHlwrvos5hZI-YPP6MZ1apx-8BXxJD-8Uiij1qOMwBhIPCtqS0/w154-h154/josshi1.jpeg" width="154" /></a></div><p><br /></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcARObSNjgB2Zn1ZA3cxnOA5DhCd9CeLT1tCusdMBRjzSI__aQdbnHLRsRvmAmMV9aqk-YF88ckPKuEZ-7b6ueKViqg5HJKtAzPCp6JGUTPeZvT0XsHn70sau6D9V-yHcPOIyiOsROSI9CIiix-r87Q79B9BagJUojk95BY_PN7e-5RsanT2r2kry1RcU/s480/josshi.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="360" data-original-width="480" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcARObSNjgB2Zn1ZA3cxnOA5DhCd9CeLT1tCusdMBRjzSI__aQdbnHLRsRvmAmMV9aqk-YF88ckPKuEZ-7b6ueKViqg5HJKtAzPCp6JGUTPeZvT0XsHn70sau6D9V-yHcPOIyiOsROSI9CIiix-r87Q79B9BagJUojk95BY_PN7e-5RsanT2r2kry1RcU/s320/josshi.jpeg" width="320" /></a></div> <p></p><p><span style="font-size: medium;">"ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്"</span> :- ഗാന്ധിജി <br /><br /><br /><b><span style="font-size: large;">മു</span></b>ളകൾ ഉരയുന്ന ശബ്ദത്തോടെയാണ് ഒരു ഇന്ത്യൻ കർഷകന്റെ യാത്ര എന്ന ഹ്രസ്വ ചിത്രം ആരംഭിക്കുന്നത്. ഒരു തീവണ്ടിയാത്രയിലൂടെ ഒരു ഇന്ത്യൻ കര്ഷകനോടുള്ള ഇന്ത്യൻ മധ്യവർഗത്തിന്റെ കാഴ്ചപാട് എങ്ങിനെയാണ് എന്ന് ജോസി ജോസഫിന്റെ ഈ 16 മിനുട്ടുള്ള ഹ്രസ്വ ചിത്രത്തിലൂടെ കാണിച്ചുതരുന്നു. ഇന്ത്യൻ കർഷക സമൂഹത്തിന്റെ ചുമലിലാണ് ഇക്കാലമത്രയും ഇന്ത്യ സഞ്ചരിച്ചത് എന്ന യാഥാർഥ്യത്തെ ഇന്ത്യൻ ജനത അത്ര കാര്യമായി എടുത്തിട്ടുണ്ടോ എന്ന് സംശയമാണ് ഭൂരിപക്ഷം വരുന്ന ഗ്രാമീണ കർഷകരുടെ വിയർപ്പും അധ്വാനവും അതിനനുസരിച്ച രീതിയിൽ ആദരിക്കപ്പെടുന്നുണ്ടോ? </p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinHrHPX8Hw3JQq2H093fP4vGjnfwhu-cOiLNCfRlOqvUtmnaTUsHoU4WDrCXAZ2XYop_FXV0xvzYLy_FppgZCQmxPJ-A1Vl1N0-_zmysQ0NtyrbTvVBU9fB8kCWtgvAX5pykFfm6ZQBfCuOHl_AG3ezMBoSkR-J7hgCRF-sECb84B465kIlIxr2LywKuE/s1478/1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1088" data-original-width="1478" height="140" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinHrHPX8Hw3JQq2H093fP4vGjnfwhu-cOiLNCfRlOqvUtmnaTUsHoU4WDrCXAZ2XYop_FXV0xvzYLy_FppgZCQmxPJ-A1Vl1N0-_zmysQ0NtyrbTvVBU9fB8kCWtgvAX5pykFfm6ZQBfCuOHl_AG3ezMBoSkR-J7hgCRF-sECb84B465kIlIxr2LywKuE/w190-h140/1.jpg" width="190" /></a></div><p>ഈ ഹ്രസ്വ ചിത്രത്തിൽ രാഷ്ട്രപതി ക്ഷണിച്ചു ചെല്ലുന്ന വൃദ്ധരായ കർഷക ദമ്പതിമാരുടെ ഡൽഹിയിലേക്കുള്ള യാത്രയാണ്. തീവണ്ടിക്കകത്ത് ഉള്ള മറ്റുള്ളയാത്രക്കാർ ഇവരെ കാണുന്നത് ഏതോ അപരിഷ്കൃത മനുഷ്യർ എന്ന നിലയിലാണ്. മധ്യവർഗ്ഗത്തിന്റെ കാപട്യവും നമുക്കതിൽ കാണാം, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു യാത്രികന് വരുന്ന ഫോണിന് മറുപടി നൽകുന്നത് ഞാനിപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു മീറ്റിങ്ങിലെന്നാണ്. ഫോർക്കും സ്പൂണും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന മറ്റു യാത്രക്കാർ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന കർഷക ദമ്പതികളെ അറപ്പോടെ നോക്കുന്നുണ്ട്.</p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpMg7S9Il1Pd_g3CtSeWc5CwfcAus1bqxOvZpom_F22SQLwbNhLGeXqtMGDKq8tuHsanLnLSAfAm-FUZaXbvEq5QMb1CzufVISoDisThg6j7xvJA-z0lbkZd72cUIiwxECPa-jL_lMaOO3tvl58mrb9aO7Dtcq14R1DuMwlVdyC2XMyilST4JANzUXIn0/s1485/4.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1107" data-original-width="1485" height="115" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpMg7S9Il1Pd_g3CtSeWc5CwfcAus1bqxOvZpom_F22SQLwbNhLGeXqtMGDKq8tuHsanLnLSAfAm-FUZaXbvEq5QMb1CzufVISoDisThg6j7xvJA-z0lbkZd72cUIiwxECPa-jL_lMaOO3tvl58mrb9aO7Dtcq14R1DuMwlVdyC2XMyilST4JANzUXIn0/w154-h115/4.jpg" width="154" /></a></div><p></p><p></p><p></p><p>ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് ഗാന്ധിജി പറഞ്ഞത് ഈ കർഷകരെ കണ്ടാണ്, അവരാണ് അവർ മണ്ണിൽ കഠിനാധ്വാനം ചെയ്യുന്നത് കൊണ്ടാണ് നാം ഭക്ഷിക്കുന്നത്. <br />ഇന്ത്യയുടെ നട്ടെല്ലാണ് കർഷകർ. എന്നാൽ അവരുടെ അവകാശങ്ങൾക്ക് വേണ്ടി ഇന്നും അവർക്ക് തൊണ്ടകീറി ചോദിക്കേണ്ടി വരുന്നു. ഇന്ത്യയുടെ ആത്മാവും അതിന്റെ സ്പന്ദനവും ഇപ്പോഴും ഗ്രാമങ്ങളിലെ കര്‍ഷകരിലാണ് എന്നൊക്കെ നാം പലവട്ടം പറയുകയും എഴുതുകയും ചെയ്യുമെങ്കിലും അവരെ നാം എങ്ങനെ കാണുന്നു എന്നത് പ്രധാനമാണ്. ദേബ്ജ്യോതി മിസ്രയുടെ മനോഹരമായ പശ്ചാത്തല സംഗീതമാണ് ഈ സിനിമയിലെ മറ്റൊരു ആകർഷണം. മുളയുടെ ശബ്ദവും തീവണ്ടിയുടെ ശബ്ദവുമൊക്കെ അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഒരു യാത്രയിൽ നിന്ന് തന്നെ നേർചിത്രം ആണ് ഈ സിനിമ, രാഷ്ടപതിയുടെ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ച മലയാളത്തിന് അഭിമാനമായ കൽക്കത്തയിൽ പ്രവർത്തിക്കുന്ന ജോഷി ജോസഫിന്റെ ഈ ഹ്രസ്വ സിനിമ വളരെ കുറഞ്ഞ സമയംകൊണ്ട് ഇന്ത്യൻ കർഷകനെയും അവരോടുള്ള ജനങ്ങളുടെ സമീപനവും കൃത്യമായി അവതരിപ്പിച്ചു.<br /><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh20lYJ7OKWeHKNEwOmmbx7WwHaQBq7xFYLzqqQjYEDK0Iz59fFgKBjlsdbAXHKDbsG5CShBL8s2Z2LGdwLLzXQIyQqub1-thvjpO5sVw2XAxjY5rFtmoTmRZfnQV0q329sep9IdP-Is89bGRDyZKBDYXkX2ZXDKl9rx6koMbl7fVHHtP5b9Xno3oBtfvM/s720/chandrika%201.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="284" data-original-width="720" height="126" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh20lYJ7OKWeHKNEwOmmbx7WwHaQBq7xFYLzqqQjYEDK0Iz59fFgKBjlsdbAXHKDbsG5CShBL8s2Z2LGdwLLzXQIyQqub1-thvjpO5sVw2XAxjY5rFtmoTmRZfnQV0q329sep9IdP-Is89bGRDyZKBDYXkX2ZXDKl9rx6koMbl7fVHHtP5b9Xno3oBtfvM/s320/chandrika%201.jpeg" width="320" /></a></div><br /><p></p><br /><br /><p> </p><p> </p><p> 03/09/2023 ചന്ദ്രിക വാരാന്ത്യ പ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നു </p><p> </p><p> </p><p> </p><br />faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-75719168740817924092023-09-01T11:42:00.010-07:002023-09-01T12:05:47.132-07:00തകർന്നുകിടക്കുന്ന ലോകത്തിന്റെ ഛായാചിത്രങ്ങൾ<p> പ്രശസ്ത പോളിഷ് ആർട്ടിസ്റ്റ് പാവെൽ കുചിൻസ്കി (Paweł Kuczyński)യുടെ ഗ്രാഫിക്സ് കാർട്ടൂണുകളിലൂടെ, ആസ്വാദനം. </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyk73x9eASYJSTCAn6rn_3s3ew928huNGRaRh93yStof0Rqo8ja4IcJyC7x63VRxEYXq5r9RPmjI5D2R82L8oWt2AqT_OGUIhwdgHyps4r2SIbZtsGGUPAN5nYoE29ifM83rAOWT0g-q9v7fCZBYcx8Khug_dJLoECRumzqeATuKy68zFZImUCrAijTes/s880/pawal%20kuchinski%20wtplive%20174.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="880" data-original-width="760" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyk73x9eASYJSTCAn6rn_3s3ew928huNGRaRh93yStof0Rqo8ja4IcJyC7x63VRxEYXq5r9RPmjI5D2R82L8oWt2AqT_OGUIhwdgHyps4r2SIbZtsGGUPAN5nYoE29ifM83rAOWT0g-q9v7fCZBYcx8Khug_dJLoECRumzqeATuKy68zFZImUCrAijTes/s320/pawal%20kuchinski%20wtplive%20174.jpg" width="276" /></a></div><br /><p><b><i><span style="color: #073763;">"Being famous on Social media is basically the same thing as being rich on Monopoly".</span></i></b></p>
<p>പുതിയ കാലത്തിന്റെ സാമൂഹിക മാധ്യങ്ങളുടെ വളർച്ചക്കൊപ്പം അവയുടെ
ശക്തമായ വിമർശനങ്ങൾ വരയിലൂടെ പ്രതിഫലിപ്പിക്കുന്ന പോളിഷ് ആർട്ടിസ്റ്റാണ്
പാവെൽ കുചിൻസ്കി (Pawel Kuczynski). സാമൂഹികവും സാംസ്കാരികവും
രാഷ്ട്രീയവുമായ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അതിശക്തമായി അദ്ദേഹം
ആവിഷ്കരിച്ചു. സാമൂഹിക മാധ്യമങ്ങൾ, ഇൻറർനെറ്റ്, മൊബൈൽ ഫോണുകൾ
തുടങ്ങിയവയോടുള്ള ആസക്തി എന്നിവയാണ് പാവലിന്റെ ചിത്രീകരണത്തിന്റെ പൊതുവായ
വിഷയങ്ങൾ. ഇലക്ട്രോണിക് മീഡിയയുടെ ദുരുപയോഗത്തെ അദ്ദേഹം കൃത്യമായി
വരച്ചുകാട്ടുന്നു, പ്രത്യേകിച്ച് ലോകത്താകമാനം വ്യാപിച്ചുകഴിഞ്ഞ സാമൂഹിക
മാധ്യമങ്ങളുടെയും അതിന്റെ എഡിറ്റർ ഇല്ലാത്ത ലോകത്തെയും അടിമത്ത
മനോഭാവത്തേയുമൊക്കെ കുചിൻസ്കിയുടെ ചിത്രങ്ങൾക്ക് വിഷയമാകുന്നു. ഒപ്പം
യുദ്ധവും വിശപ്പുമൊക്കെ കടന്നുവരുന്നു. . പതിനാറാം നൂറ്റാണ്ടിൽ
ജീവിച്ചിരുന്ന ഇറ്റാലിയൻ ചിത്രകാരൻ കാരവാജിയോയാണ് പാവെൽ കുചിൻസ്കിക്ക്
പ്രചോദനമായത്. എന്നാൽ അദ്ദേഹത്തിന്റെ ശൈലിയിൽ നിന്നും ഏറെ അകലം
പാലിക്കുന്നു പാവെൽ കുചിൻസ്കി എന്നത് മറ്റൊരു കാര്യം. വർത്തമാന കാലത്തിന്റെ സോഷ്യൽ മീഡിയയുടെ പ്രവർത്തനങ്ങളെ സസൂക്ഷ്മം
നിരീക്ഷിക്കുകയും വിമർശനാത്മകമായി കാണുകയും ചെയ്യുന്ന ഗ്രാഫിക് കാർട്ടൂൺ
ശൈലിയാണ് പാവെൽ കുചിൻസ്കിയുടെ ചിത്രങ്ങളുടെ പ്രത്യേകത. </p><p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvjaFDASJlba2Vsnit41OHtWpunnjf9MVp-SyNPniTOg9EXUI_gbmJ4g-4nCpdBqlCTEXiLHigrhTkzMcgKLThqLP8E3h5t7X2RWMAkn5l_G8lfxXJ3BypGfLLnMY9LIVZ59vFnLlgOKenagXiegZjiI61XA7fF3EadUNghXWhs9yEqf_hLTLP5yiuXHo/s864/Facebook-by-Pawel-Kuczynski.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="864" data-original-width="600" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvjaFDASJlba2Vsnit41OHtWpunnjf9MVp-SyNPniTOg9EXUI_gbmJ4g-4nCpdBqlCTEXiLHigrhTkzMcgKLThqLP8E3h5t7X2RWMAkn5l_G8lfxXJ3BypGfLLnMY9LIVZ59vFnLlgOKenagXiegZjiI61XA7fF3EadUNghXWhs9yEqf_hLTLP5yiuXHo/s320/Facebook-by-Pawel-Kuczynski.jpg" width="222" /></a></div><br /><p></p><p><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3V0xX21xuHEdlh96s0fLMdH-TEUuAerjkkBGWKLpQ3Y5CWIE92nup-VdWR-6TyQjSzmogTGoINTVQBsT2VOPT5uAvrIqLjL9ktNApMJDc-klIiXfewin9BqEu5hJf5lpVdrloFMOn6FMSU3jK_HedyGzsNi3D3lebM2BRsjGxb32VjOU3cHLwd1GAixg/s270/facebook%204.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="270" data-original-width="187" height="270" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3V0xX21xuHEdlh96s0fLMdH-TEUuAerjkkBGWKLpQ3Y5CWIE92nup-VdWR-6TyQjSzmogTGoINTVQBsT2VOPT5uAvrIqLjL9ktNApMJDc-klIiXfewin9BqEu5hJf5lpVdrloFMOn6FMSU3jK_HedyGzsNi3D3lebM2BRsjGxb32VjOU3cHLwd1GAixg/s1600/facebook%204.jpg" width="187" /></a>നമ്മളൊക്കെ നിരന്തരം
ഉപയോഗിക്കുന്നു എങ്കിലും അതിനെ വേറിട്ട രീതിയിൽ കാണുകയാണ് കുചിൻസ്കി.
സോഷ്യൽ മീഡിയയിൽ മുൻപന്തിയിൽ നിൽക്കുന്ന ഫേസ്ബുക്കാണ് അദ്ദേഹത്തിന്റെ
രചനകളിൽ മിക്കവയ്ക്കും വിഷയമായത്. ഈ ചിത്രങ്ങളിലെ സാമൂഹിക മാധ്യമ
വിമർശനത്തിലൂടെ പാവൽ കുസിൻസ്കി നൽകുന്ന ഊന്നൽ എന്താണ് എന്ന ചോദ്യം ഏറെ
പ്രസക്തമാണ്. സാമൂഹിക മാധ്യമങ്ങൾ എഡിറ്റർമാരുടെ ഇടപെടൽ ഇല്ലാത്ത ഒരു
ലോകത്തെ നമുക്ക് മുന്നിൽ തുറന്നു വെച്ചപ്പോൾ, ആധുനിക കാലത്തെ സാമൂഹികവും
സാംസ്കാരികവും രാഷ്ട്രീയവുമായ ആവിഷ്കാരങ്ങൾക്ക് തുറന്ന ജനാധിപത്യ സ്വഭാവം
ഉണ്ടായി. എന്നാൽ അതോടൊപ്പം തന്നെ വ്യാജ നിർമിതികളും കടന്നു കൂടി. അത്
മാധ്യമ രംഗത്തെ മലീമസമാക്കി. </p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixXwmYsFuE020tyleBONSqOmU6U_1exvjqOur86jYukZr3h31bUf36DsDQ_o7xprCmXczHyq3zFkvoNNnpFcs7qY1x1sAMVi1VfUmTKK-vXSyryavVkzbd9iAJlrhDdIo2VD2QTcF99VCQ9_rdUt-4sVr32s-WZhFiEIbGUwYkhDPeYwlpUglUVZxXFH0/s900/control-by-Pawel-Kuczynski.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="900" data-original-width="900" height="278" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixXwmYsFuE020tyleBONSqOmU6U_1exvjqOur86jYukZr3h31bUf36DsDQ_o7xprCmXczHyq3zFkvoNNnpFcs7qY1x1sAMVi1VfUmTKK-vXSyryavVkzbd9iAJlrhDdIo2VD2QTcF99VCQ9_rdUt-4sVr32s-WZhFiEIbGUwYkhDPeYwlpUglUVZxXFH0/w278-h278/control-by-Pawel-Kuczynski.jpg" width="278" /></a></div>കൂടാതെ സാമൂഹിക മാധ്യമങ്ങൾ പൊതു ഇടങ്ങളിലെ
ജനസമ്പർക്കങ്ങൾ പരിമിതപ്പെടുത്താൻ ഹേതുവാകുകയും ആളുകൾ നാലു
ചുമരുകൾക്കുള്ളിലിരുന്നു കൊണ്ട് ലോകത്തെ കാണുവാനും സാമൂഹിക
ഉത്തരവാദിത്തത്തിന് വിരുദ്ധമായ, യാഥാർഥ്യ ബോധം തൊട്ടുതീണ്ടാത്ത, നിക്ഷിപ്ത
താല്പര്യത്തോടുകൂടിയ അഭിപ്രായങ്ങൾ രൂപപ്പെടുത്താനും പ്രചരിപ്പിക്കാനും
തുടങ്ങി. തല കുനിച്ചു സ്ക്രീനിൽ മാത്രം കണ്ണും നട്ടിരിക്കുന്നവരായി നമ്മൾ മാറി
എന്ന വസ്തുത വിളിച്ചോടുകയാണ് കുചിൻസ്കിയുടെ കൺട്രോൾ എന്ന ചിത്രം. <p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidAsIjT6hMhK06ybpDQ67Bp6mK_swtgjz1ti0JW9Cr-Rm0aUwTlcuVjYLwWCigPtd-mshJwDBloyw0jciqtLtlPHQz9MGGqpLk9LOqfXHJRY547oUHZbIS7AeOg6BcxXBz8sMmA0XvlUziNge1hX7BZKVmkwy299ThmoE_fyQuBlkTjEpN0ByP14Ra9R4/s1218/bath-by-Pawel-Kuczynski.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1218" data-original-width="900" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidAsIjT6hMhK06ybpDQ67Bp6mK_swtgjz1ti0JW9Cr-Rm0aUwTlcuVjYLwWCigPtd-mshJwDBloyw0jciqtLtlPHQz9MGGqpLk9LOqfXHJRY547oUHZbIS7AeOg6BcxXBz8sMmA0XvlUziNge1hX7BZKVmkwy299ThmoE_fyQuBlkTjEpN0ByP14Ra9R4/s320/bath-by-Pawel-Kuczynski.jpg" width="236" /></a></div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKyk1uAIJCu3aRFAXmfUFGpgenrJV5WvjVCMMsN2iEPCp-5k2WgY-ayB9RILnGz-FzoQZLKcLF3gjmppMS9sXnM9kdqu__qfV9XYRpt3q1XnFMHhLijKb2x7YvWwBWeWxsjNp8Gp-20_4zsGZR5b32E9JVYYIcL_z_UwR9Z3c9mCe4p8eBy2lAM1e5H1Q/s1200/Ocean-by-Pawel-Kuczynski.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1200" data-original-width="900" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKyk1uAIJCu3aRFAXmfUFGpgenrJV5WvjVCMMsN2iEPCp-5k2WgY-ayB9RILnGz-FzoQZLKcLF3gjmppMS9sXnM9kdqu__qfV9XYRpt3q1XnFMHhLijKb2x7YvWwBWeWxsjNp8Gp-20_4zsGZR5b32E9JVYYIcL_z_UwR9Z3c9mCe4p8eBy2lAM1e5H1Q/s320/Ocean-by-Pawel-Kuczynski.jpg" width="240" /></a><br />
<p>ഇന്റർനെറ്റിന്റെ ആഴമേറിയ ഇടത്തിൽ ചെല്ലാതെ അതിന്റെ സാധ്യതകളെ
തിരിച്ചറിയാതെ, ആഴം കുറഞ്ഞ കുളത്തിൽ തുഴയുന്നവരാണ് നമ്മളിൽ അധികവും.
മാത്രമല്ല എഴുത്തിന്റെ, വാക്കുകളുടെ അനുഭവ സമുദ്രത്തെ അവഗണിക്കുകയും
ചെയ്യുന്നു എന്ന് സൂചിപ്പിക്കുന്ന ഒന്നിലേറെ ചിത്രങ്ങൾ ഉണ്ട്.
പുസ്തകത്തിലെ കടൽത്തിരയെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന കുട്ടിയാണ് ഓഷ്യൻ
എന്ന ചിത്രത്തിലെങ്കിൽ, പുസ്തകത്തിൽ ഒതുങ്ങിയ കടലും, എന്നാൽ ടാബ്ലെറ്റ്
തന്നെ ബാത്ടബ്ബ് ആയി ചിത്രീകരിക്കപ്പെട്ട ബാത് എന്ന കാർട്ടൂൺ സമകാലിക
യാഥാർഥ്യത്തെ വിളിച്ചോതുന്നു. അമിതമായ സാങ്കേതികവൽക്കരണത്തെ
പ്രതിരോധിക്കുന്ന വിമർശകൻ ആകുകയാണ് ഇവിടെ ചിത്രകാരൻ. <br /></p><p></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFqgn7TJrqlNYha3KIyOhNyDCl3EWTSrdteHuKXMhDTLxzYjrncE6w3f3dZaRnuVhgI4LmhUZJ17e_sJtmx9rmbkuK3nUltynZN4xFcfc8soH0VengKt2lSnVHDJcNYZIezKLGJXaJU680rRmzDgI3rBWjDKZvLSTma83teFy6ohVmyVTC-_oa5m_St3M/s1301/vr-by-Pawel-Kuczynski.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1301" data-original-width="900" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFqgn7TJrqlNYha3KIyOhNyDCl3EWTSrdteHuKXMhDTLxzYjrncE6w3f3dZaRnuVhgI4LmhUZJ17e_sJtmx9rmbkuK3nUltynZN4xFcfc8soH0VengKt2lSnVHDJcNYZIezKLGJXaJU680rRmzDgI3rBWjDKZvLSTma83teFy6ohVmyVTC-_oa5m_St3M/s320/vr-by-Pawel-Kuczynski.jpg" width="221" /></a></div>വീഡിയോ ഗെയിമുകളിൽ അമിതമായി വ്യാപൃതരാകുന്നതുമൂലം ശാരീരിക പ്രവർത്തനങ്ങൾ
പരിമിതപ്പെടുന്നതും അതിന്റെ ഭാഗമായി ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമാകുന്നതും
വിമർശിക്കപ്പെടുന്നു. വീഡിയോ ഗെയിമിന്റെ ലോകത്തെയും ചങ്ങലക്കിടാതെ തന്നെ
ഉപഭോക്താവിനെ അടിമകളാക്കുന്ന അതിന്റെ കെണിവിദ്യകളെയും പൊക്കിമാൻ എന്ന
ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു<p></p><p> <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfY9KZHoYPz-Az4NaLw0erLwbtSM1N3D4EgqGF7WK_rnSJWU4VJJYADd19wtFYxROwF8oDNCuWmUOH-ZyCpqJPd0gXHsWweNwioO7_DGH3hyJ8u1P0XDnRPs4CRWtaBmAqzdoNZCoscMUCyC83pUEzHpXr6eOnwl1w5h7poq7KjZ-5VXhf5TbVdQWU3a8/s900/blinkers-by-Pawel-Kuczynski.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="711" data-original-width="900" height="253" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfY9KZHoYPz-Az4NaLw0erLwbtSM1N3D4EgqGF7WK_rnSJWU4VJJYADd19wtFYxROwF8oDNCuWmUOH-ZyCpqJPd0gXHsWweNwioO7_DGH3hyJ8u1P0XDnRPs4CRWtaBmAqzdoNZCoscMUCyC83pUEzHpXr6eOnwl1w5h7poq7KjZ-5VXhf5TbVdQWU3a8/s320/blinkers-by-Pawel-Kuczynski.jpg" width="320" /></a></p><p>കഴുതയുടെ കണ്ണിനു മീതെ സ്മാർട്ട് ഫോൺ വെച്ചുകെട്ടിയ ചിത്രം മറ്റൊരു ശക്തമായ
വിമർശനമാണ്. ഇവിടെ കഴുത മനുഷ്യരുടെ തന്നെ പ്രതിരൂപമാണ്. അമിത
സാങ്കേതികതയാൽ മനുഷ്യർ അന്ധരായിരിക്കുന്നു, സ്വയം കണ്ടുപിടിച്ച സാങ്കേതിക
വിദ്യ തെളിക്കുന്ന വഴിയിലൂടെ സഞ്ചരിക്കാൻ വിധിക്കപെട്ടവരോ അടിമപ്പെട്ടവരോ
ആണ് മനുഷ്യർ എന്ന് സൂചിപ്പിക്കുന്ന ബ്ലിങ്കേഴ്സ് എന്ന ചിത്രം തികഞ്ഞ
പരിഹാസമാണ്. </p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHBHwC2tqU_kZEF93phWaot49AiywO6tEUYlhpScNkvgYyMR2PrQSeqEkOlACOXt6vb9SBHWW4yxXi73z5rgvsmHse_TRJPJMGfpiE3gpQw7ggoTZ1-s6DiJcCD6-5AZ7c0ubF2mTLideBhz_Ae3tfXV2tLEJN2fDPW1mfFMz8xopCtnh7M_uormQW6ss/s899/president-by-Pawel-Kuczynski.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="701" data-original-width="899" height="198" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHBHwC2tqU_kZEF93phWaot49AiywO6tEUYlhpScNkvgYyMR2PrQSeqEkOlACOXt6vb9SBHWW4yxXi73z5rgvsmHse_TRJPJMGfpiE3gpQw7ggoTZ1-s6DiJcCD6-5AZ7c0ubF2mTLideBhz_Ae3tfXV2tLEJN2fDPW1mfFMz8xopCtnh7M_uormQW6ss/w254-h198/president-by-Pawel-Kuczynski.jpg" width="254" /></a></div>ട്വിറ്റർ ലോഗോയുടെ രൂപത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ്
വരുമ്പോൾ നിങ്ങൾ പ്രശസ്തനോ പണക്കാരനോ ആണെങ്കിൽ നിങ്ങൾക്ക് എന്തും ആകാം,
നീതി വളരെ അന്ധമാണ് എന്ന രാഷ്ട്രീയ യാഥാർഥ്യം തുറന്നു വെക്കുന്നു. ഇതിനെ
പ്രസിഡന്റ് എന്ന ചിത്രത്തിലൂടെ ലളിതമായി ചിത്രീകരിച്ചിരിക്കുന്നു. എലോൺ
മസ്ക്ക് വിലക്ക് വാങ്ങിയ ശേഷം പക്ഷിയുടെ രൂപത്തിൽ നിന്നും X എന്ന
ലോഗോയിലേക്ക് ട്വിറ്ററിന് മാറ്റം സംഭവിച്ചെങ്കിലും ഈ ചിത്രം ആ കാലത്തിന്റെ
രാഷ്ട്രീയ ചിത്രമായി നിലനിൽക്കും. <br /><p></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSQlbRC3dR1f_lnKDJ2DuAZOGoMZMIbHYEHiSlosdXhr7Vjkz-Ywgq-Xj4h7GysdaFS_m9_IH4ig_F3mB1a_zFHEKYwszRYP_9xPzhw5WIfYnl4dHjKfq-xWc6-eUApzd7DZVAgO0Scok7rVeRo2LEQOTF6OigGgLGKp3yuzZQbKgDlu0-6e2QeGOCt10/s900/birth-by-Pawel-Kuczynski.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="900" data-original-width="900" height="261" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSQlbRC3dR1f_lnKDJ2DuAZOGoMZMIbHYEHiSlosdXhr7Vjkz-Ywgq-Xj4h7GysdaFS_m9_IH4ig_F3mB1a_zFHEKYwszRYP_9xPzhw5WIfYnl4dHjKfq-xWc6-eUApzd7DZVAgO0Scok7rVeRo2LEQOTF6OigGgLGKp3yuzZQbKgDlu0-6e2QeGOCt10/w261-h261/birth-by-Pawel-Kuczynski.jpg" width="261" /></a></div><br />ബെർത്ത് ചിത്രത്തിലും വരുന്നത് ട്വിറ്റർ ലോഗോ തന്നെ. ഒരു മനുഷ്യകുഞ്ഞിനെ
തൊട്ടിലോടുകൂടി എടുത്ത് പറക്കുന്നത് യഥാർത്ഥ പക്ഷിയാണ് എങ്കിൽ ട്വിറ്റർ
പക്ഷി ഫോണാണ് എടുത്തു പറക്കുന്നത്. നാചുറാലിറ്റിയും സാങ്കേതികതയും
തമ്മിലുള്ള പാരസ്പര്യവും അനിവാര്യതയും എന്നാൽ സാങ്കേതികതയുടെ മേല്കോയ്മയും
നമുക്കതിൽ കാണാനാവും. <p></p>
<p> </p><p> </p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglOJdgCQoGW0Nv7ZiqiqKwjxETysSbj_CV6VOgHexZbHLvNyJ9BY8IVyJrbECHpfkbMMwYt7q9VesyQW2fykwB9MRez0-y7Cumyn-g62rSmB7n_v1Q01nyIBRcR68mBYANKroO9ODvWqg/s1135/alone-by-Pawel-Kuczynski.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1135" data-original-width="900" height="196" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglOJdgCQoGW0Nv7ZiqiqKwjxETysSbj_CV6VOgHexZbHLvNyJ9BY8IVyJrbECHpfkbMMwYt7q9VesyQW2fykwB9MRez0-y7Cumyn-g62rSmB7n_v1Q01nyIBRcR68mBYANKroO9ODvWqg/w155-h196/alone-by-Pawel-Kuczynski.jpg" width="155" /></a></div><br />എലോൺ എന്ന ചിത്രത്തിലെ ഏകാന്തത ഭീകരമാണ്. ആയിരക്കണക്കിന്
തരംഗങ്ങൾക്കിടയിൽ അയാൾ എങ്ങനെ ഏകാന്തനാകും എന്ന ചോദ്യം ബാക്കി നില്കുന്നു.
ഭീമാകാരമായ ഒരു പൂച്ചയുടെ പൃഷ്ഠം ഫോട്ടോ എടുക്കുവാൻ കാത്തുനിൽക്കുന്ന
മാധ്യമപ്രവർത്തകരുടെ ചിത്രം കാണുമ്പൊൾ സമകാലികമായ പലതിനോടും
കൂട്ടികെട്ടാവുന്ന ഒന്നായി മാറുന്നു.<p></p><p></p><p> </p><p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvt1C_fyeRNyB_S0D8fy8h_v2oCBjwIdqDUWiBXZXIIkf_960g86ANhAv8cJ-AFOmA68K9dalbnaf9Pj7rA9DxjX1mVHil46Kixchi3V5I4QCM2zBA_3JpD9hkptE3FmJcCgV3-qTmLOy6cB_3puxbQnZr_smU19MGFk8T8X5Hp9qjP1GrEGSKmhhr4SU/s1138/perfect-garden-by-Pawel-Kuczynski.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1138" data-original-width="900" height="492" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvt1C_fyeRNyB_S0D8fy8h_v2oCBjwIdqDUWiBXZXIIkf_960g86ANhAv8cJ-AFOmA68K9dalbnaf9Pj7rA9DxjX1mVHil46Kixchi3V5I4QCM2zBA_3JpD9hkptE3FmJcCgV3-qTmLOy6cB_3puxbQnZr_smU19MGFk8T8X5Hp9qjP1GrEGSKmhhr4SU/w389-h492/perfect-garden-by-Pawel-Kuczynski.jpg" width="389" /></a></div>കുചിൻസ്കിയുടെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നാണ് 'പെർഫെക്ട് ഗാർഡൻ.'
ഗ്രാസ്സ് കട്ടിങ് ഡ്രില്ലർ കൊണ്ട് മനുഷ്യർക്ക് മീതെ ഓടിച്ചു എല്ലാം വെട്ടി
സമമാക്കുകയാണ്. അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന തലകൾ യഥേഷ്ടം
വെട്ടിമാറ്റപ്പെടും. ബാക്കിയുള്ളവർ തലകുനിച്ച് സ്മാർട്ട് ഫോണിൽ തന്നെ
ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ചുറ്റുമുള്ളത് അറിയുന്നില്ല.<p></p><p> </p><p> </p><p> </p><p> </p><p> </p><p> </p><p>ഫേസ്ബുക്ക് എന്ന ശീർഷകത്തിൽ ഒന്നിലേറെ ചിത്രങ്ങൾ ഉണ്ട്. കുമ്പസാരക്കൂട്
ഫേസ്ബുക്ക് ലോഗോയാകുന്നു. കുമ്പസാരിക്കുന്നതത്രയും ലോകം മുഴുവൻ വിതറി,
സ്വകാര്യതയിലേക്കു നടത്തുന്ന സോഷ്യൽ മീഡിയയുടെ കടന്നു കയറ്റം ഇവിടെ
വിമർശിക്കപ്പെടുന്നു. കൂടാതെ അന്തർവാഹിനിയുടെ കുഴലായും ഒളിച്ചിരുന്ന്
വീക്ഷിക്കുന്ന ടെലസ്കോപ്പായും ഫേസ്ബുക്ക് ലോഗോയെ വക്രീകരിച്ച്
ചിത്രീകരിക്കുമ്പോൾ കുചിൻസ്കി നൽകുന്ന മുന്നറിയിപ്പും ശ്രദ്ധിക്കപ്പെടാതെ
പോകരുത്.</p><p> </p><p> <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_YHeAsUrs8W4iZ_BH945eO8uxfDzSVXm1IPtuJtUBAl71hSZ_KDgpQWIvPDoycHUcL4OK8pD8m8IXcRaA8zVXFGWgF_Lz8n2qRT036QsbcRTNFlVTTSqZ2x1zgbPCjI8Mq9gfOr4x8YhW4UtLCPdXf6DMXGMVAURF0n8mv0-YovksiqMziNohSoGXo9k/s277/facebook%203.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="277" data-original-width="182" height="310" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_YHeAsUrs8W4iZ_BH945eO8uxfDzSVXm1IPtuJtUBAl71hSZ_KDgpQWIvPDoycHUcL4OK8pD8m8IXcRaA8zVXFGWgF_Lz8n2qRT036QsbcRTNFlVTTSqZ2x1zgbPCjI8Mq9gfOr4x8YhW4UtLCPdXf6DMXGMVAURF0n8mv0-YovksiqMziNohSoGXo9k/w203-h310/facebook%203.jpg" width="203" /></a></p><p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1xA0j0MeBiRy7GqBHihM46xFAGl12YzQcCWHNV-6mrfYfSWZmUKfpMo8J3rsC2LyZkkTTs7F8ooRS6Ql-WPiEX5jAiMsUAqSrgP_TSaHg_UfyV3_AgwmN6Q52EbZoYWHSjMDmS9pUyt1W8adVdc9FwBQFXaKF5Hj-UNNPHh6v-2Iu71dVmd3iS5qk4Uw/s900/fake-news-by-Pawel-Kuczynski.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="622" data-original-width="900" height="221" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1xA0j0MeBiRy7GqBHihM46xFAGl12YzQcCWHNV-6mrfYfSWZmUKfpMo8J3rsC2LyZkkTTs7F8ooRS6Ql-WPiEX5jAiMsUAqSrgP_TSaHg_UfyV3_AgwmN6Q52EbZoYWHSjMDmS9pUyt1W8adVdc9FwBQFXaKF5Hj-UNNPHh6v-2Iu71dVmd3iS5qk4Uw/s320/fake-news-by-Pawel-Kuczynski.jpg" width="320" /></a></div>ഫെയ്ക് ന്യൂസ് എന്ന ചിത്രം ശക്തമായ മറ്റൊരു രാഷ്ട്രീയ വിമർശനമാണ്.
തോക്കിൻ കുഴലിന്റെ അറ്റം സ്മാർട്ട് ഫോണായാണ് അതിൽ ചിത്രീകരിക്കുന്നത്.
ട്രിഗർ ട്വിറ്റർ ലോഗോയും. വ്യാജവാർത്താ നിർമിതിയിലൂടെ പ്രതിച്ഛായ വളർത്തി
അധികാരം നേടുന്ന ഭരണാധികാരികൾക്ക് നേരെയും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന
മാധ്യമങ്ങൾക്ക് നേരെയുമാണ് ഈ തോക്ക് ചൂണ്ടപ്പെടുന്നത്. <br /><p></p><p></p><p>സോഷ്യൽ മീഡിയ കഴിഞ്ഞാൽ കുചിൻസ്കിയുടെ പ്രധാന വിഷയം യുദ്ധവും ഭീകരവാദവും
വിശപ്പും രാഷ്ട്രീയവും ആണ്. ഭീകരവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്
വയലിൻ എന്ന ചിത്രത്തിൽ. എക്സിക്ക്യൂഷൻ എന്ന ചിത്രം ഭീകരതയെ എടുത്തു
കാണിക്കുന്നു. പാവൽ കുചിൻസ്കിയുടെ കാർട്ടൂണുകൾ സാമൂഹിക രാഷ്ട്രീയ
നിരീക്ഷണങ്ങളാൽ സമ്പന്നമാണ്.</p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLlVc2QIyZzwBrU8aNsdqJgztod6BtFf6PeQKnO3Jf1VXaecQeNUD02ddUkq04TzSEe3f6LIPw0Fu-tYF3rcjN13VtsHBnaXJcoxUbg-mVjwv0E_qenXU7hDwQoQQLNh_Py6Pn7eWuWycRPokfqpWMkv89a3fMBzwBcI296jqVt6xypFnOnefOcRUBNo4/s700/Execution-by-Pawel-Kuczynski.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="488" data-original-width="700" height="223" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLlVc2QIyZzwBrU8aNsdqJgztod6BtFf6PeQKnO3Jf1VXaecQeNUD02ddUkq04TzSEe3f6LIPw0Fu-tYF3rcjN13VtsHBnaXJcoxUbg-mVjwv0E_qenXU7hDwQoQQLNh_Py6Pn7eWuWycRPokfqpWMkv89a3fMBzwBcI296jqVt6xypFnOnefOcRUBNo4/s320/Execution-by-Pawel-Kuczynski.jpg" width="320" /></a></div> കലാലോകത്ത് ഇപ്പോഴും സജീവമായ പവൽ കുചിൻസ്കി പോളണ്ടിലാണ് ജനിച്ചതും
പഠിച്ചതും. ഗ്രാഫിക്സിൽ പ്രഗത്ഭനായ ഈ കലാകാരൻ കഴിഞ്ഞകുറച്ച് വർഷങ്ങളായി
ആക്ഷേപഹാസ്യ ചിത്രീകരണത്തിനാണ് ഏറെ സമയവും നീക്കിവെച്ചിരിക്കുന്നത്.
അതിലൂടെ അദ്ദേഹത്തെ ഒട്ടേറെ പുരസ്കാരങ്ങൾ തേടിയെത്തി. അദ്ദേഹത്തിന്റെ
ചിത്രങ്ങൾ യാഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുന്നതോടൊപ്പം അതിന്റെ എല്ലാ
വൈരുദ്ധ്യങ്ങളേയും പ്രശ്നങ്ങളും അതിന്റെ നിഷേധ വശങ്ങളെയും
തുറന്നുകാട്ടുന്നു.<p></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnReLC3xe4mLLY8I8MzK3GCflmKAkZKLjG7_ba1TryPKtaJGZWMMyzMHcdlcn7FiBbDEBGMH9aJaA8Zatt2wLBjRda0DboRWzh1bOGVLY5VtI3tyR_hXJXbHVKa4SaDjNsbVBBdQofWDHGDu8ncuTtJTN4CIP5JygW97jo0dlto0dqfvFZ62RlnalT66k/s700/Bomb-by-Pawel-Kuczynski.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="700" data-original-width="700" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnReLC3xe4mLLY8I8MzK3GCflmKAkZKLjG7_ba1TryPKtaJGZWMMyzMHcdlcn7FiBbDEBGMH9aJaA8Zatt2wLBjRda0DboRWzh1bOGVLY5VtI3tyR_hXJXbHVKa4SaDjNsbVBBdQofWDHGDu8ncuTtJTN4CIP5JygW97jo0dlto0dqfvFZ62RlnalT66k/s320/Bomb-by-Pawel-Kuczynski.jpg" width="320" /></a></div><br /> <p></p>
<p>"തന്റെ ചിത്രങ്ങളിലൂടെ ഉയർന്നുവരുന്നത് തകർന്നുകിടക്കുന്ന ഒരു
ലോകത്തിന്റെ ഛായാചിത്രമാണ്, ഒപ്പം സ്വയം വിമർശനവും" എന്നാണ് അദ്ദേഹം
സ്വന്തം രചനകളെ വിലയിരുത്തുന്നത്. പാവെൽ കുചിൻസ്കിയുടെ ചിത്രങ്ങളിലെ
സാമൂഹിക മാധ്യമ വിമർശനങ്ങൾക്ക് അതിനാൽ തന്നെ രാഷ്ട്രീയ സംബന്ധിയും
ചരിത്രപരവുമായ പ്രാധാന്യമുണ്ട്.</p><p></p><p><br /></p><p><br /></p><br /><p><br /></p><p>-----------------------------------------------------------------------</p><p>wtplive.in | 2023 August 31 ലക്കം 174 🙏<br /><br />ഈ ലിങ്കിൽ വായിക്കാം 👇<br /><br />https://wtplive.in/Niroopanam-Vimarshanam/faizal-bava-about-pawel-kuczynski-political-art-satire-on-social-media-5056<br /></p><p><br /></p><p><br /></p><br /><br />faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-53097318134132761742023-08-31T01:30:00.000-07:002023-08-31T01:30:32.196-07:00ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ.<p> (<b>ബാർട്ട് ഹൈലൻ</b> എന്ന കലാകാരന്റെ ചിത്രങ്ങളിലൂടെ )</p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5VS1M_PDQDy-k7lEFlaTz93UNzC5m0kIy8n3Szsua5AuzYMxmHifqwJ115P-udGuytWXlgxOso0LVn_lVBMcyPf9t-tCJhpSR1kC0Ef3xSLmprDn59EkxQ2sytGFQA7ZD_A8xPshJAqrtujF2znO0VSJLdYMdwrq2doLRcynmN1xnw7RvIhUhq92ZrLE/s1350/ATHMA%20MAGAZINE.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1350" data-original-width="1080" height="524" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5VS1M_PDQDy-k7lEFlaTz93UNzC5m0kIy8n3Szsua5AuzYMxmHifqwJ115P-udGuytWXlgxOso0LVn_lVBMcyPf9t-tCJhpSR1kC0Ef3xSLmprDn59EkxQ2sytGFQA7ZD_A8xPshJAqrtujF2znO0VSJLdYMdwrq2doLRcynmN1xnw7RvIhUhq92ZrLE/w419-h524/ATHMA%20MAGAZINE.jpg" width="419" /></a></div> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhELZznUNpof6KP8MHeDptRtnRi-mD2L5HitA2SAbe_SEQGxF6jzopDhW9-AYjdpIzIh2CXDZWxgUKNmWUz14gjDvdmiViGyojnCqF7Qrv6uUwHkAk8qMOpCTcXbL7CmNp33pyiGuRczBVoP-lol-SCv0eBlFsakK8FZSYSAIhi79OwBmrOL80uZR3473I/s1200/ATHMA%20MAGAZINE%202.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="630" data-original-width="1200" height="220" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhELZznUNpof6KP8MHeDptRtnRi-mD2L5HitA2SAbe_SEQGxF6jzopDhW9-AYjdpIzIh2CXDZWxgUKNmWUz14gjDvdmiViGyojnCqF7Qrv6uUwHkAk8qMOpCTcXbL7CmNp33pyiGuRczBVoP-lol-SCv0eBlFsakK8FZSYSAIhi79OwBmrOL80uZR3473I/w420-h220/ATHMA%20MAGAZINE%202.jpg" width="420" /></a></div><span style="font-size: x-large;"><b><span style="color: #660000;">മ</span></b></span>നുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും
വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത,
മാനസികാരോഗ്യം എന്നിവ തിരയുന്ന കല നിർമ്മിക്കുകയും ചെയ്യുന്ന കലാകാരനാണ്
ബെൽജിയത്തിൽ നിന്നുള്ള ബാർട്ട് ഹൈലൻ (Bart Heijlen). സൗന്ദര്യം, സ്ഥിരത,
മാനസികാരോഗ്യം എന്നിവയ്ക്കായുള്ള തിരയലാണ് തന്റെ കലയെന്ന് അദ്ദേഹം
പറയുന്നു.<p></p><div dir="auto">പരമ്പരാഗത പെയിന്റിങ്ങിന്റെ പുനരുപയോഗം
അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കാണാം. എന്നാൽ ആ മേച്ചിൽപ്പുറത്തിന് ഒരു
തരത്തിലുമുള്ള നൊസ്റ്റാൾജിയയും, ചരിത്രത്തിന്റെ ഒരു രുചിയും ഇല്ലാതെ
തന്റെതായ ഒരു ശൈലിയിലേക്ക് കൊണ്ടുവരുമ്പോൾ കണക്കുകൾ വിചിത്രവും
തിരിച്ചറിയാവുന്നതും സ്വയം ഏറ്റുമുട്ടുന്നതുമായി മാറുന്നു,</div><div dir="auto">സാർവത്രികമായി മനുഷ്യനെന്ന ആശയത്തിനുവേണ്ടി കലഹിക്കുന്നവരാണ് കലാകാരന്മാർ. കൃത്യതയോടെയുള്ള
ഒരു ദർശനം എനിക്കുണ്ട്, സത്യത്തിൽ ഞാൻ സ്ഥാപനവൽക്കരിക്കപ്പെട്ട സമകാലികരെ
ഇറക്കുമതി ചെയ്യുന്നില്ല" എന്ന് അദ്ദേഹം തന്നെ തന്നിലെ കലയെ കലാകാരനെ
വിലയിരുത്തുന്നു </div><div dir="auto"><br /></div><div dir="auto">എക്സ്പ്ലോഷൻ
എന്ന ചിത്രം നമ്മെ വല്ലാതെ അസ്വസ്ഥമാക്കും, ചിന്തകൾ താറുമാറാക്കുമ്പോൾ
ഒരാളിൽ ഉണ്ടാകുന്ന പൊട്ടിത്തെറിയെ ആ ചിതറലിൽ കാണാം. ദി മെഡിറ്ററേനിയൻ
ചിത്രത്തിൽ വറ്റിപ്പോയ സമുദ്രത്തിൽ ഉറച്ചു നിൽക്കുന്ന കപ്പലും നങ്കൂരവും
കാണാം. ചരിത്രത്തിന്റെ തിരുശേഷിപ്പ് കാണാം. </div><div dir="auto"> </div><div dir="auto">Bart
Heijlen ന്റെ പ്രശസ്തമായ ചിത്രമാണ് Eros and Thanatos. സിഗ്മണ്ട്
ഫ്രോയിഡിന്റെ ബിയോണ്ട് ദ പ്ലെഷർ പ്രിൻസിപ്പിൾ എന്ന ലേഖനത്തിന്റെ വായനയിൽ
നിന്നാണ് ഈ ചിത്രത്തിലേക്ക് എത്തിയത് എന്നു പറയുന്നു. ലൈംഗികതയും മരണവും
കൈകോർത്തു കൊണ്ടുള്ള മനഃശാസ്ത്രപരമായ ഒരു സമീപനം ചിത്രത്തിൽ കാണാം.</div><div dir="auto">The
patch up princess എന്ന ചിത്രം ലോകത്തെ മുഴുവൻ തുന്നിക്കൂട്ടിയ ഒന്നാക്കി
മാറ്റുന്നു. വാരി വലിച്ചെടുത്ത ലോകത്തിന്റെ ഭൂപടം കീറിയ ഇടങ്ങൾ
തുന്നിച്ചേർക്കാൻ പാടുപെടുന്ന രാജകുമാരി. <div class="separator" style="clear: both; text-align: left;"> </div><div class="separator" style="clear: both; text-align: center;"> </div><br /></div><div dir="auto">ഹെർകുലീസ്
എന്ന ഡ്രോയിങ് വല്ലാതെ അസ്വാസ്ഥ്യം ഉണ്ടാക്കുന്ന ഒന്നാണ് മനുഷ്യകുലത്തെ
മുഴുവൻ താങ്ങിനിൽക്കുന്ന ഹെർകുലീസ്. ആ ഗോളം നിറയെ മനുഷ്യരാണ്. വലയ്ക്കകത്ത്
ഞെങ്ങി നിരങ്ങി കിടക്കുന്ന മനുഷ്യർ. ദി തിങ്കർ എന്ന ചിത്രം പുസ്തകങ്ങൾക്ക്
മുകളിലിരിക്കുന്ന നഗ്നനായ മനുഷ്യൻ കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ ചിത്രം.
നർമ്മത്തെ കുറിച്ചു ചിത്രകാരന്റെ അഭിപ്രായം പ്രസക്തമാണ്. "എന്തിനേയും
ഏറ്റവും കൂടുതൽ വിമർശിക്കുന്ന രീതിയിലാണ് നർമ്മം ഇരിക്കുന്നത്. നർമ്മം
എന്നെ പരിരക്ഷിക്കുകയും എന്നിൽ വ്യാപിക്കുകയും ചെയ്യുന്നു. എന്റെ
ചിന്തകളോട് അടുപ്പമുള്ളവ". മനുഷ്യാവകാശങ്ങൾ തീർച്ചപ്പെടുത്തുന്ന
ചിത്രങ്ങളാണ് പലതും. ലസ്റ്റ് ഫോർ ലൈഫ് എന്ന ചിത്രം ആ തീവ്രതയിലേക്ക്
നർമ്മത്തിലൂടെ അല്ലാതെ ഗൗരവമായി കടന്നു ചെല്ലുന്ന ചിത്രമാണ്. കുന്നുകൂടി
കിടക്കുന്ന ഒരു പറ്റം മനുഷ്യർ അലറിവിളിച്ചു കരയുന്ന കുട്ടികൾ, വിജയാരവം
മുഴക്കി ആട്ടവും പാട്ടുമായി എത്തുന്ന മറ്റൊരു സംഘം. എല്ലാ തരം അവസ്ഥയും
അഭിമുഖീകരിക്കുന്ന തെരുവ്. ജീവിതാസക്തി തന്നെ എവിടെയും.</div><div dir="auto"><br /></div><div dir="auto">Curator
animarum എന്ന ചിത്രം എങ്ങനെയും വായിക്കാം ആത്മാക്കളുടെ രോഗശാന്തി എന്നോ
സമകാലിക രാഷ്ട്രീയത്തെയോ ചേർത്തുവെക്കാം പ്രത്യക്ഷത്തിൽ രാജാവ് നഗ്നനാണ്
എന്ന് ലോകത്ത് എവിടെയും വിളിച്ചു പറഞ്ഞിട്ടുള്ളത് മുതിർന്നവർ അല്ല കുട്ടികൾ
ആണ്. കുട്ടികൾക്കെ അതിനു കഴിയൂ രാജാധികാരം ഒരു ബുൾഡോസർ ആയി ഉരുണ്ടു
വരുമ്പോൾ ഒരു നഗ്ന ബാലിക, കുരിശിൽ തറച്ച യേശു. ശക്തമായ രാഷ്ട്രീയ
വിമർശനം.ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ.(ബാർട്ട് ഹൈലൻ എന്ന
കലാകാരന്റെ ചിത്രങ്ങളിലൂടെ )</div><div dir="auto">Circus Europe comes to
town സർക്കസ് യൂറോപ്പിലേക്ക് വരുന്നു എന്ന ചിത്രവും garden of delights
എന്ന ചിത്രവും തികച്ചും വ്യത്യസ്തമാണ്. ആനന്ദത്തിന്റെ സൃഷ്ടിയാണ് ഇവ.</div><div dir="auto">ഒരു
കലാകാരൻ തന്റെ കലയനുസരിച്ചുള്ള ജീവിത്തിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിടണം.
പല ഉപരോധങ്ങൾക്ക് വിധേയനാകണം. എന്നാൽ ഇദ്ദേഹം വാണിജ്യപരമായ പെയിന്റ്
ചെയ്യാറുണ്ടായിരുന്നു. മ്യൂറൽ അലങ്കാരങ്ങൾ ചെയ്യാറുണ്ട്, ശക്തമായ ശില്പങ്ങൾ
ചെയ്യാറുണ്ട്. പലതും പുരാതന സംസ്കാരത്തെ കലയിലൂടെ തിരിച്ചു പിടിക്കാൻ ഉള്ള
ശ്രമങ്ങൾ. എന്നാൽ ഒരു കലാകാരൻ സ്വയം ഭരണാധികാരിയായിക്കാനും
അന്യായങ്ങൾക്കെതിരെ ജീവൻ നൽകാനും നിരന്തരം കലഹിക്കാനും കഴിയുന്നവൻ ആകണം.
കലയുടെ ചരിത്രം കണക്കെടുക്കുമ്പോൾ ആ കലഹങ്ങളുടെ പ്രതിഫലനങ്ങൾ കാണാം.
നവോത്ഥാനത്തിന്റെ നട്ടെല്ലുകളാണ് കലാകാരന്മാർ. പ്രായോഗികതയും കലാമൂല്യവും
ചേർത്തുവെച്ച കലാപ്രവർത്തനം എന്ന് അദ്ദേഹം തന്നെ പറയുന്നു. </div><div dir="auto">"സാർവത്രികമായി
മനുഷ്യന് വേണ്ടിയുള്ള ആശയത്തിന് വേണ്ടി കലഹിക്കുന്നവർ. നിലവിലെ
കലാകാരന്മാർക്ക് കൃത്യതയോടെയുള്ള ഒരു ദർശനം എനിക്കുണ്ട്, സത്യത്തിൽ ഞാൻ
സ്ഥാപനവൽക്കരിക്കപ്പെട്ട സമകാലികരെ ഇറക്കുമതി ചെയ്യുന്നില്ല"
അദ്ദേഹത്തിന്റെ ഈ വാക്യങ്ങൾ പ്രസക്തമാണ്. അസ്വസ്ഥമായ കുറെയേറെ കലാ
സൃഷ്ടികളാൽ സമകാലികമായ കുറെ ചോദ്യങ്ങൾ നിറച്ച കലഹങ്ങളാണ് ഓരോ സൃഷ്ടിയും</div><div dir="auto">------------------------------<wbr></wbr>------------------------------<wbr></wbr>---</div><div class="yj6qo"></div><div class="adL"><br />LINK<br /></div><p> : <a data-saferedirecturl="https://www.google.com/url?q=https://athmaonline.in/article-faisal-bava/&source=gmail&ust=1693418610562000&usg=AOvVaw3phRzU2eF-UluQBQhrBIIK" href="https://athmaonline.in/article-faisal-bava/" target="_blank">https://athmaonline.in/<wbr></wbr>article-faisal-bava/</a></p><p> </p><p> </p><p> </p><p> </p><p> </p><p> </p>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-61145639961967656482023-08-30T11:58:00.002-07:002023-08-30T11:58:37.218-07:00മഴ മാറിയ കര്‍ക്കടകം; ഒഴുക്ക് നിലച്ച് ചാലക്കുടിപ്പുഴ<p> <span class="x193iq5w xeuugli x13faqbe x1vvkbs x1xmvt09 x1lliihq x1s928wv xhkezso x1gmr53x x1cpjm7i x1fgarty x1943h6x xudqn12 x3x7a5m x6prxxf xvq8zen xo1l8bm xzsf02u" dir="auto">ലേഖനം</span></p><p><span class="x193iq5w xeuugli x13faqbe x1vvkbs x1xmvt09 x1lliihq x1s928wv xhkezso x1gmr53x x1cpjm7i x1fgarty x1943h6x xudqn12 x3x7a5m x6prxxf xvq8zen xo1l8bm xzsf02u" dir="auto"> </span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKmoOUyWKPm7CbnFEwta--pTIZV9sY-abr9cbCpKVKVk-xOyMqgNT2ELO5ztsWmLvgQvsfcf2rC6uULTmgOye4awU4B2JBtN1fK-_fcOBDF1IEI48n2dmgCZfGuUEp7GpAfX2W8KL9ar1S5y5A_htN9ZVoq8arkE5m4IuMqxhoSXDtLsT_x-hg_iHZFJs/s1280/macha%20chalakudi%20puzha%20agust%202023%20bahuswara.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1280" data-original-width="1280" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKmoOUyWKPm7CbnFEwta--pTIZV9sY-abr9cbCpKVKVk-xOyMqgNT2ELO5ztsWmLvgQvsfcf2rC6uULTmgOye4awU4B2JBtN1fK-_fcOBDF1IEI48n2dmgCZfGuUEp7GpAfX2W8KL9ar1S5y5A_htN9ZVoq8arkE5m4IuMqxhoSXDtLsT_x-hg_iHZFJs/s320/macha%20chalakudi%20puzha%20agust%202023%20bahuswara.jpg" width="320" /></a></div><span class="x193iq5w xeuugli x13faqbe x1vvkbs x1xmvt09 x1lliihq x1s928wv xhkezso x1gmr53x x1cpjm7i x1fgarty x1943h6x xudqn12 x3x7a5m x6prxxf xvq8zen xo1l8bm xzsf02u" dir="auto"></span><p></p><p><span class="x-el x-el-span c2-1 c2-2 c2-3 c2-4 c2-5 c2-6 c2-7 c2-8" data-ux="Element"><span><strong class="x-el x-el-span c2-2a c2-2b c2-3 c2-4a c2-z c2-w c2-4b">കേരളത്തിലെ
ശരാശരി മഴയുടെ അളവ് 2018.7 മില്ലീമീറ്ററാണ്. എന്നാൽ ഈ വര്‍ഷം ഇതുവരെ
ലഭിച്ച മഴയുടെ അളവ് 877.1 മില്ലീമീറ്റർ മാത്രമാണ്. ഈ നില തുടർന്നാൽ ഈ വർഷം
ശരാശരിയുടെ പാതിപോലും ലഭിക്കാൻ സാധ്യതയില്ല. ചാലക്കുടി പുഴയുടെ കാര്യം
മഹാകഷ്ടമാണ്. പെരിങ്ങൽകുത്ത് ഡാമിലോ ഷോളയാർ ഡാമിലോ ഇപ്പോൾ ആവശ്യത്തിന്
പോലും വെള്ളമില്ല. </strong></span></span><span class="x193iq5w xeuugli x13faqbe x1vvkbs x1xmvt09 x1lliihq x1s928wv xhkezso x1gmr53x x1cpjm7i x1fgarty x1943h6x xudqn12 x3x7a5m x6prxxf xvq8zen xo1l8bm xzsf02u" dir="auto"> <br /></span></p><p><span class="x193iq5w xeuugli x13faqbe x1vvkbs x1xmvt09 x1lliihq x1s928wv xhkezso x1gmr53x x1cpjm7i x1fgarty x1943h6x xudqn12 x3x7a5m x6prxxf xvq8zen xo1l8bm xzsf02u" dir="auto"> </span></p><p><span class="x193iq5w xeuugli x13faqbe x1vvkbs x1xmvt09 x1lliihq x1s928wv xhkezso x1gmr53x x1cpjm7i x1fgarty x1943h6x xudqn12 x3x7a5m x6prxxf xvq8zen xo1l8bm xzsf02u" dir="auto"> </span><span class="x-el x-el-span c2-1 c2-2 c2-3 c2-4 c2-5 c2-6 c2-7 c2-8" data-ux="Element"></span></p><p style="margin: 0px;"><span>ഇടവപ്പാതി,
കർക്കടകം തുടങ്ങിയ രാശികള്‍ മാറ്റി വരക്കേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു. വരണ്ടുണങ്ങിയ കർക്കടകമാണ് ഇത്തവണ കടന്നുപോയത്.
കാർമേഘത്താൽ കറുത്തിരുളുന്ന കർക്കടകം ഇപ്പോൾ വെളിച്ചത്തിൽ വിളറി
നില്കുന്നു.ശാസ്ത്ര സാങ്കേതിക രംഗത്ത് നാം നേടിയെടുത്ത പുരോഗതികള്‍ തന്നെ
വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുകയാണോ?. മഴയൊഴിഞ്ഞ നാടായി കേരളം
മാറുകയാണോ?. </span></p><p style="margin: 0px;"><span>സാധാരണ ജൂൺ മാസത്തിൽ
കാലങ്ങളായി കിട്ടികൊണ്ടിരുന്നത് ശരാശരി 648.3 മില്ലീമീറ്റർ
ആയിരുന്നുവെങ്കിൽ ഈ വർഷം ജൂണിൽ അകെ കിട്ടിയത് 260.4 മാത്രം. അതായത് 60%
കുറവ്. ജൂലൈയിൽ, അല്പം കൂടി എങ്കിലും കഴിഞ്ഞ തവണത്തെ അത്ര ലഭിച്ചില്ല
(ലഭിച്ചത് 653.4 -591.6 മില്ലീമീറ്റർ മാത്രം. 9%കുറവ്). ആഗസ്റ്റ് 15 വരെ
240.2 മില്ലീമീറ്റർ ലഭിക്കാറുള്ളത് ഈ വര്‍ഷം, വെറും 25.0 മില്ലീമീറ്റർ
മാത്രം. അതായത് 90% കുറവ്!. ഈ തരത്തിൽ ആണ് കാലാവസ്ഥ എങ്കിൽ കടുത്ത
ജലക്ഷാമവും വൈദ്യുതി ഉത്പാദനത്തിൽ ഗണ്യമായ കുറവും ഉണ്ടാകും. </span></p><p style="margin: 0px;"><span><br /></span></p><p style="margin: 0px;"><span>കേരളത്തിലെ
ശരാശരി മഴയുടെ അളവ് 2018.7 മില്ലീമീറ്ററാണ്. എന്നാൽ ഈ വര്‍ഷം ഇതുവരെ
ലഭിച്ച മഴയുടെ അളവ് 877.1 മില്ലീമീറ്റർ മാത്രമാണ്. ഈ നില തുടർന്നാൽ ഈ വർഷം
ശരാശരിയുടെ പാതിപോലും ലഭിക്കാൻ സാധ്യതയില്ല. ചാലക്കുടി പുഴയുടെ കാര്യം
മഹാകഷ്ടമാണ്. പെരിങ്ങൽകുത്ത് ഡാമിലോ ഷോളയാർ ഡാമിലോ ഇപ്പോൾ ആവശ്യത്തിന്
പോലും വെള്ളമില്ല. മഴയുടെ കുറവും കൂടി ആകുമ്പോൾ പുഴ വരളും. മൺസൂൺ മഴയുടെ
കുറവ് ഇത്തവണ കൃഷിക്കും ബാധിക്കും. മഴയൊഴിയുന്ന കേരളമെന്നപോലെ
വെള്ളമൊഴിഞ്ഞ ചാലക്കുടി പുഴ എന്ന് പറയേണ്ടി വരും.16 കിലോമീറ്റർ നീളമുള്ള
ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ മുതൽ 244 കിലോമീറ്റർ നീളമുള്ള പെരിയാർ
വരെ 44 നദികളുടെ ഈ സംസ്ഥാനത്ത് കടുത്ത ജലക്ഷാമം നേരിടുന്നു എങ്കിൽ
നമുക്കെവിടെയോ പിഴച്ചിട്ടുണ്ട് എന്നുറപ്പ്. ഒരു മഴയിൽ നാം മുങ്ങുകയും ഒരു
വെയിലിൽ വരളുകയും ചെയ്യുന്നുവെങ്കിൽ നമ്മുടെ ആസൂത്രണങ്ങളില്‍ പാകപ്പിഴകള്‍
സംഭവിച്ചു എന്നുറപ്പിക്കാം. <br />
</span></p><p style="margin: 0px;"><span>ഒരു വെയിലിൽ വരളുകയും ഒരു മഴയിൽ
മുങ്ങുകയും ചെയ്യുന്ന ഇടമായി നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്
മാറിക്കഴിഞ്ഞു. 'മഴപെയ്താൽ പുഴയറിയും' എന്നൊരു പഴഞ്ചൊല്ലണ്ട്. പുഴയറിയാതെ
ഒരു മഴയും പെയ്തിട്ടില്ല. എന്നാൽ പുഴകളൊക്കെയിങ്ങനെ നീർച്ചാലായാൽ
നാളെയെന്താകും അവസ്ഥ?. ചാലക്കുടി പുഴയെ ഈ കർക്കടകമാസത്തിൽ പോലും നിറയ്ക്കാൻ
മഴക്കായില്ല എന്നത് ഏറെ ഭയപ്പെടുത്തുന്നു. ആർത്ത് ഉല്ലസിച്ചു പതഞ്ഞൊഴുകിയ
വാഴച്ചാൽ വെള്ളച്ചാട്ടം ഇന്ന് നീർച്ചാലായി കിതച്ചാണ്
പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകി വീഴുന്നത്. പാൽ നിറത്തിൽ പതഞ്ഞു വേഗത്തിൽ
ഓടിപ്പോകാൻ വെമ്പിയ ആ തിടുക്കം ഇപ്പോൾ വാഴച്ചാലിൽ നിന്നും നമുക്ക്
കാണാനാകുന്നില്ല.</span></p><p style="margin: 0px;"><span> </span><span class="x-el x-el-span c2-1 c2-2 c2-3 c2-4 c2-5 c2-6 c2-7 c2-8" data-ux="Element"><span><strong class="x-el x-el-span c2-2a c2-2b c2-3 c2-4a c2-z c2-w c2-4b">പുഴകളൊക്കെയിങ്ങനെ
നീർച്ചാലായാൽ നാളെയെന്താകും അവസ്ഥ?. ചാലക്കുടി പുഴയെ ഈ കർക്കടകമാസത്തിൽ
പോലും നിറയ്ക്കാൻ മഴക്കായില്ല എന്നത് ഏറെ ഭയപ്പെടുത്തുന്നു. ആർത്ത്
ഉല്ലസിച്ചു പതഞ്ഞൊഴുകിയ വാഴച്ചാൽ വെള്ളച്ചാട്ടം ഇന്ന് നീർച്ചാലായി
കിതച്ചാണ് പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകി വീഴുന്നത്</strong></span></span></p><p style="margin: 0px;"><span> </span></p><p style="margin: 0px;"><span> </span><span class="x-el x-el-span c2-1 c2-2 c2-3 c2-4 c2-5 c2-6 c2-7 c2-8" data-ux="Element"><span>ഉയരത്തിൽ
നിന്നും എടുത്തു ചാടിയിരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം നൂലുപോലെ
താഴേക്ക് നീണ്ടുകിടക്കുന്നുണ്ട്, അതിരപ്പിള്ളിയെ സ്നേഹുക്കുന്നവർക്ക്
വേദനക്കാഴ്ച്ച. ജീവനോടെ ഒഴുകാനുള്ള പുഴയുടെ അവകാശത്തെ കുരുതി കഴിച്ചതു
കൊണ്ടുള്ള നഷ്ടങ്ങള്‍ ഇതിനകം നമ്മളേറെ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു
നദിയുടെ നാശം വലിയൊരു ഭൂപ്രദേശത്തിന്റെ ജീവിതത്തെയും സംസ്കാരത്തെയും
ബാധിക്കുമെന്നു നമ്മള് മറന്നുപോകുന്നു. നശിപ്പിക്കുവാനായി നമുക്ക് കാടും,
പുഴയും ഇനിയില്ലെന്നതും സത്യം. അവശേഷിക്കുന്നവയെങ്കിലും എന്തു വില
കൊടുത്തും നില നിര്‍ത്തേണ്ടതിനു പകരം നശിപ്പിക്കുവാനാണ് നാം അറിഞ്ഞോ
അറിയാതെയോ ശ്രമിക്കുന്നത്.</span></span></p><p style="margin: 0px;"><span class="x-el x-el-span c2-1 c2-2 c2-3 c2-4 c2-5 c2-6 c2-7 c2-8" data-ux="Element"><span> </span></span></p><p style="margin: 0px;"><span class="x-el x-el-span c2-1 c2-2 c2-3 c2-4 c2-5 c2-6 c2-7 c2-8" data-ux="Element"><span><em class="x-el x-el-span c2-2a c2-2b c2-3 c2-4a c2-z c2-2f c2-4b c2-4c">“കാടുകള്‍ വെട്ടി വെളുത്തു, കരിമണ്‍ -<br />
മേടുകള്‍ പൊങ്ങി കമ്പനി വക്കില്‍<br />
ആറുകളില്‍ കുടി വെള്ളം വിഷമായ്<br />
മാറുകയാം കെടു രാസ ജലത്താല്‍”</em><br />
<br />
കൊന്നപ്പൂക്കളിലെ വൈലോപ്പിള്ളിയുടെ വരികള്‍
അന്വര്‍ത്ഥമായിക്കൊണ്ടിരിക്കുന്നു. കാടുകള്‍ വെട്ടിത്തെളിച്ച് നാം വികസന
മന്ത്രം ചൊല്ലുമ്പോള്‍, വരുംകാലം ജലത്തിനു വേണ്ടി ഏറെ പൊരുതേണ്ടി വരുമെന്ന്
മറക്കുകയാണ്!. ജലത്തിന്റെ കാര്യത്തിൽ മാത്രമല്ല പ്രകൃതിയെ പരിഗണിക്കുന്ന
കാര്യത്തിൽ നമ്മുടെ പ്രബുദ്ധതയ്ക്ക് ഒരു സ്ഥാനവും ഇല്ലെന്നു
തോന്നുന്നു. പാരിസ്ഥിതിക അവബോധം ചോര്‍ന്നു പോയി കൊണ്ടിരിക്കുകയാണ്. ഭൂമിയെ
പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍
ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ
ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ് ദാര്‍ശനികനായ ആല്‍ഫ്രെഡ്
നോര്‍ത്ത് വൈറ്റ് ഹൈഡ് വളരെ മുന്‍പ് തന്നെ പറഞ്ഞിട്ടുണ്ട്: “ഇന്നത്തെ
അമൂര്ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം,
പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍
ശപിക്കപ്പെട്ടിരിക്കുന്നു.”</span></span><span class="x-el x-el-span c2-1 c2-2 c2-3 c2-4 c2-5 c2-6 c2-7 c2-8" data-ux="Element"><span> <br /></span></span></p><p style="margin: 0px;"><span> </span></p><p style="margin: 0px;"><span> ---------------------------------------------------------------</span></p><p style="margin: 0px;">ആത്മ ഡോട്ട് കോമിൽ 21 August 2023 പ്രസിദ്ധീകരിച്ചു <span></span></p><p style="margin: 0px;"><span>link</span></p><p style="margin: 0px;"><span>https://bahuswara.in/politics/f/%E0%B4%AE%E0%B4%B4-%E0%B4%AE%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%AF-%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%95%E0%B4%82-%E0%B4%92%E0%B4%B4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4<br /></span></p><p></p>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-81153739332912107302023-08-29T11:36:00.002-07:002023-08-29T11:36:55.771-07:00ആധുനിക കാലത്ത് മുഖമില്ലാതാകുമ്പോൾ<p> (പ്രശസ്ത അമേരിക്കൻ ആർട്ടിസ്റ്റ് ടെറി അലന്റെ ശില്പങ്ങളിലൂടെ)</p><p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipdRjViJM3XwoHUOGwDFo-d8NpmCSSfntoH9GNxMBmQLxNI-1PaoTB4_RDajP18z_n1te6l5ZlCfDyE_14AhMJ5-KZlTqUWsOOns7EFd4CX4hUE32eg0p8fgv3zy3AzYhrH9xR6W2D-nebRB8WIIpx8AwHhjkqWc-EjH3vJHMERWiyqhTp4g269klyGuw/s266/Corporate%20Head%202.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="190" data-original-width="266" height="190" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipdRjViJM3XwoHUOGwDFo-d8NpmCSSfntoH9GNxMBmQLxNI-1PaoTB4_RDajP18z_n1te6l5ZlCfDyE_14AhMJ5-KZlTqUWsOOns7EFd4CX4hUE32eg0p8fgv3zy3AzYhrH9xR6W2D-nebRB8WIIpx8AwHhjkqWc-EjH3vJHMERWiyqhTp4g269klyGuw/s1600/Corporate%20Head%202.jpg" width="266" /></a></div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOXEpdRLyWRgvBQkhV335rnfooJOnWR3rFkhiEGmml-B2E0Pd0o6YIGuZgHDXJGCtfEK30CzhCyfGM3zVpmWgNXcxXiilY6lpKJJaH0vMvDmZjX2BXR-Za8oJUlITIUIVC2RrJeHLDHVs3m_HlXhsE-0dkejVz0qZgsMpehU6s0_nCGN3NKItGf9E2kw4/s314/artist%20Terry%20allen.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a><br /><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCpLgnyBXuQ69IEkWJm56FDWvMguVoRb85g1stdwuFGsDqIYYrh3JjTiEDTF_bm_iBjkbcaYtXeXmivt54TR-DPzQ8dv5a5hk7DBEJupoPkTsCE0N9dAjF76YKJ4MQ6KNsYCCgSKBTymStOH-fm_lh3gcWJseKt_mveSYq1UIdm-Ue3CmGALrQuiK7SQk/s314/artist%20Terry%20allen.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="314" data-original-width="220" height="232" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCpLgnyBXuQ69IEkWJm56FDWvMguVoRb85g1stdwuFGsDqIYYrh3JjTiEDTF_bm_iBjkbcaYtXeXmivt54TR-DPzQ8dv5a5hk7DBEJupoPkTsCE0N9dAjF76YKJ4MQ6KNsYCCgSKBTymStOH-fm_lh3gcWJseKt_mveSYq1UIdm-Ue3CmGALrQuiK7SQk/w162-h232/artist%20Terry%20allen.jpg" width="162" /></a></div><br /><p dir="ltr"><span> </span></p><p dir="ltr"><span> </span></p><p dir="ltr"><span> </span></p><p dir="ltr"><span> </span></p><p dir="ltr"><span> </span></p><p dir="ltr"><span> </span></p><p dir="ltr"><span> </span></p><p dir="ltr"><span><b><i>“നിങ്ങൾ
എപ്പോഴെങ്കിലും ശരിക്കും വിഷാദത്തിലാണെങ്കിൽ, ഒരു ടെറി അലൻ ആൽബം ഇടുക. അത്
നിങ്ങളെ ചിരിപ്പിക്കും. അദ്ദേഹത്തിന്റെ നർമ്മബോധം, വാക്കുകളുടെ വഴി, അവൻ
എഴുതുന്ന സാഹചര്യങ്ങൾ എന്നിവ വിലമതിക്കാനാവാത്തതാണ്"</i></b> </span></p><p dir="ltr"><span> : - ഗൈ ക്ലാർക്ക്</span></p>
<div dir="auto"><br /></div><div dir="auto"><br /></div><div dir="auto"><br /></div><div dir="auto"><br /></div><div dir="auto"><b><span style="color: #800180; font-size: x-large;">ടെ</span></b>റി
അലൻ എന്ന അമേരിക്കൻ കലാകാരന്റെ ലോകം വിപുലമാണ് ചിത്ര ശില്പകലയിൽ
മാത്രമല്ല ഗായകൻ, സംഗീത സംവിധയകൻ ഗാനരചയിതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ
നിറഞ്ഞു നിൽക്കുന്ന ആർട്ടിസ്റ്റാണ് അദ്ദേഹം, അദ്ദേഹത്തിന്റെ സംഗീതലോകത്തെ കുറിച്ച് ധാരാളം പഠനങ്ങൾ വന്നിട്ടുണ്ട്. <span lang="ml">റോഡ്നി ക്രോവൽ (</span>Rodney Crowell<span lang="ml">)</span>
എഴുതിയ ലേഖനത്തിൽ അദ്ദേഹത്തിന്റെ വിശാലമായ കലാലോകത്തെ സ്പർശിക്കുന്നു.
ടെറി
അലൻ തന്റെ ചുറ്റുപാടുകളെ സാധാരണമായി കാണുകയും എന്നാൽ അർത്ഥവത്തായ
കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ അനുവദിക്കുന്ന വിധത്തിൽ തന്റെ കലാലോകത്തെ
വിപുലപ്പെടുത്തി. ഒരർത്ഥത്തിൽ , കോർമാക് മക്കാർത്തിയുടെ ആക്ഷേപഹാസ്യം
എഴുതിയത് പോലെയാണ് തന്റെ
കഥാപാത്രങ്ങളും. ഒരു വ്യക്തിയുടെ ജീവിതം ലൗകികമോ
പ്രാധാന്യമോ ഉള്ളതാണെന്ന വ്യത്യാസമില്ല, എന്ത് പറയുന്നു എന്നതാണ് പ്രധാനം.
ഒരേ സമയം സംഗീതത്തിലും എഴുത്തിലും ചിത്ര ശില്പകലയിലും ഒരേപോലെ ശ്രദ്ധേയരായ
വളരെ ചുരുക്കം പേരെ ലോകത്ത് ഉണ്ടായിട്ടുള്ളൂ അതിൽ ടെറി അലന്റെ സ്ഥാനം
പ്രധാനമാണ്.
</div><div dir="auto"> </div><div dir="auto"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiY7ugkabxjDT2OIC828VlfSBnpZ3LCJ8Vco7XET5Bz6nE-fXfzkznZDIM5FIvN-MrVzRyA5QsWjabykqhbLI2DmRXfMZgmPvQWK9le1g56y5lhooqqT1lZyunUrSkkyTuHe17rB9A2y_1ng4CWrwU_e8SThf6PygKOVSxjUqFzj7smFq3PxhdkXaK3LC0/s934/Corporate%20Head.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="455" data-original-width="934" height="156" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiY7ugkabxjDT2OIC828VlfSBnpZ3LCJ8Vco7XET5Bz6nE-fXfzkznZDIM5FIvN-MrVzRyA5QsWjabykqhbLI2DmRXfMZgmPvQWK9le1g56y5lhooqqT1lZyunUrSkkyTuHe17rB9A2y_1ng4CWrwU_e8SThf6PygKOVSxjUqFzj7smFq3PxhdkXaK3LC0/s320/Corporate%20Head.jpg" width="320" /></a></div> അദ്ദേഹത്തിന്റെ കോർപ്പറേറ്റ് ഹെഡ്
എന്ന ശിൽപം തന്നെ കൃത്യമായി രാഷ്ട്രീയം പറയുന്നു. കോർപ്പറേറ്റ്
കെട്ടിടത്തിലേക്ക് തല കയറ്റിവെക്കേണ്ട കോർപ്പറേറ്റ് ജീവനക്കാരനെ നമുക്ക്
നമ്മളിൽ കൂടി കാണാം നാം ഓരോരുത്തരും ഇത്തരത്തില്‍ നമ്മുടെ തലകൾ എവിടെയോ
കോൺക്രീറ്റ് ചെയ്തു വെച്ചിരിക്കുന്നു എന്നതിലേക്കും ഇതിനെ ചേർത്ത്
വായിക്കാം. ഇത്തരത്തിൽ അദ്ദേഹത്തിന്റെ പോലെ ശില്പങ്ങളിലും മുഖങ്ങൾ
ഇല്ലാതാകുന്നത് കാണാം.
ഫിലിപ്പ് ലെവിന്റെ കവിതയുമായി ഈ ശില്പത്തെ ചേർത്തുവായിക്കാം.
1980-കൾ പൊതുനന്മയുടെ അളവുകോലായി പണത്തിനു വേണ്ടിയുള്ള ഒരു ദശാബ്ദമായി
അറിയപ്പെട്ടു. അക്കാലയളവിൽ ഉപരിവർഗത്തിന് ഉദാരമായ നികുതി ആനുകൂല്യങ്ങൾ
സർക്കാർ നൽകി, ഒപ്പം ജനക്ഷേമപ്രവർത്തനങ്ങളിൽ നിന്നും സർക്കാർ
പരിപാടികൾ ഇല്ലാതായികൊണ്ടിരുന്നു, സേവിംഗ്സ് ആന്റ് ലോൺ വ്യവസായത്തിന്റെ
നിയന്ത്രണം
എടുത്തുകളയൽ, ദേശീയ കടം നാലിരട്ടിയാക്കൽ ഇങ്ങനെ പല മാറ്റങ്ങളും ജനതയെ
കാര്യമായി ബാധിച്ചു ഈ രാഷ്ട്രീയത്തെയാണ് കോർപറേറ്റ് ഹെഡ് എന്ന
ശില്പത്തിലൂടെ നിർവചിക്കാൻ ടെറി അലൻ ശ്രമിക്കുന്നത്
സഹായിച്ചു. ഈ പശ്ചാത്തലത്തിൽ റൊണാൾഡ് റീഗൻ- ജോർജ്ജ് ബുഷ് ഭരണകാലയളവിനെ
രാഷ്ട്രീയമായി കൊത്തിവെക്കുന്നു ഈ ശില്പം, മൂല്യങ്ങളും
ധാർമ്മികതയും ലക്ഷ്യമാക്കി ചെയ്തിട്ടുള്ള കോർപ്പറേറ്റ് ഹെഡ് എന്ന ശില്പം
വലുപ്പത്തിൽ താരതമ്യേന ചെറുതാണെങ്കിലും, കോർപ്പറേറ്റ് മാനസികാവസ്ഥയെ
ശക്തമായി വിമർശിക്കുന്നു <br />
</div><div dir="auto"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGDjrxxyO5ZjpnIQDf4QAJB6SsuCdHYYzIm9Y3cUE8N8d6MicwVkhImZX3pulo4tOvSwM6eWHABXmy_BkqEO_q2gI7nPYoMzpbGPn01N2NAtSk_ote78PStD2FP0E_iJY_OSYubRAsDNf8FmEtklvbR3spkI6vhi-sEfsxp-J5Wu193THRcL6mmxOwBH8/s866/Terry-Allen-Scioto-Lounge-Genoa-Park-Columbus-OH-1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="650" data-original-width="866" height="216" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGDjrxxyO5ZjpnIQDf4QAJB6SsuCdHYYzIm9Y3cUE8N8d6MicwVkhImZX3pulo4tOvSwM6eWHABXmy_BkqEO_q2gI7nPYoMzpbGPn01N2NAtSk_ote78PStD2FP0E_iJY_OSYubRAsDNf8FmEtklvbR3spkI6vhi-sEfsxp-J5Wu193THRcL6mmxOwBH8/w288-h216/Terry-Allen-Scioto-Lounge-Genoa-Park-Columbus-OH-1.jpg" width="288" /></a></div> Shioto Lounge Deer
എന്ന ശില്പത്തിൽ മനുഷ്യ
രൂപത്തിൽ കിടക്കുന്ന മാനിനെ കാണാം,
"മാൻ രോമങ്ങൾ" എന്നതിന്റെ ഷവോനി പദത്തിൽനിന്നാണ് "സിയോട്ടോ" വരുന്നത്.
ഇക്കാര്യമാണ് ടെറി അലൻ ഈ സീരീസ് നിർമ്മിക്കാൻ അദ്ദേഹത്തിന്
പ്രചോദനമായത്, ഇതോടെ
"മനുഷ്യവൽക്കരിക്കപ്പെട്ട" മാനുകളുടെ കഥാപാത്രം വരുന്ന ഒരു പരമ്പരതന്നെ
ചെയ്തു, </div><br /><div dir="auto"><br /></div><div dir="auto"><br /></div><div dir="auto">നഷ്ടപെടലുകൾ ആണ് ഒട്ടുമിക്ക ശില്പങ്ങളും,
അത് രാഷ്ട്രീയ, </div><div dir="auto">കൂടിയാണെന്നതാണ് പ്രധാനം. തലകൾ നഷ്ടപെട്ടവരുടെ ഒരു സീരീസ്
തന്നെ ഇൻസ്റ്റലേഷൻ ആയി ചെയ്തിട്ടുണ്ട്, പ്ലാസ്റ്റിക് കവറുകൊണ്ട് മുഖം
കെട്ടിപ്പൂട്ടിയ ഐടിമാനെ കാണിക്കുന്ന ശിൽപം, വായയിൽ ഷൂസ് തിരുകിയ
കോർപ്പറേറ്റ്മാനെ കാണിക്കുന്ന ശിൽപം ഇതൊക്കെ മോഡേൺ കമ്മ്യൂണിക്കേഷൻ എന്ന
സീരീസിൽ പെടുന്നു. ഇത്തരത്തിൽ ഈ കാലത്തേ രാഷ്ട്രീയത്തെ കൃത്യമായി തുറന്നു
കാട്ടുന്ന ശില്പങ്ങളാണ് ടെറി അലന്റെത്. കോർപ്പറേറ്റ്
വത്കരിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്റെ നേർചിത്രങ്ങളാണ് തന്റെ ശില്പങ്ങൾ.
തലയില്ലാതാകുന്ന ആധുനിക മനുഷ്യരായി കൊത്തി വെക്കുമ്പോൾ തന്നിലെ
രാഷ്ട്രീയമാണ് കാണിക്കുന്നത്. മനുഷ്യന്റെ പ്രധാന അടയാളമായ മുഖത്തെതന്നെ
ഇല്ലാതാക്കികൊണ്ടാണ് ഇവിടെ ശില്പങ്ങളിലൂടെ പുതിയ കാലത്തിന്റെ കോർപ്പറേറ്റ്
രാഷ്ട്രീയത്തെ പറ്റി പറയുന്നത്. ആധുനിക കാലത്ത് മുഖമില്ലാതാകുമ്പോൾ
നഷ്ടമാകുന്നത് ലോകം തന്നെയാണ് എന്ന തിരിച്ചറിവിലേക്ക് ഈ ശില്പങ്ങൾ നമ്മെ
എത്തിക്കുന്ന</div><div dir="auto"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQqc9KGkAP61fhPZouhA1fCP9S0D_wKF7EGUVeHQlNtgNE5aFaQo6B-tuLMTbmu9sxCYUPOhS_6LZXWZiM5U9aUFCc4zvtqtZZEOwX2ozCXSD8I0fFEmx1nl60X5ri6aXL5upZD10r7EAvDhRNyae5ws04djhk9EUKeLsBAolMdHiyEEmUiWDF92-22v0/s250/0d462724343b5f8decbc4a47fc237c6a.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="188" data-original-width="250" height="188" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQqc9KGkAP61fhPZouhA1fCP9S0D_wKF7EGUVeHQlNtgNE5aFaQo6B-tuLMTbmu9sxCYUPOhS_6LZXWZiM5U9aUFCc4zvtqtZZEOwX2ozCXSD8I0fFEmx1nl60X5ri6aXL5upZD10r7EAvDhRNyae5ws04djhk9EUKeLsBAolMdHiyEEmUiWDF92-22v0/s1600/0d462724343b5f8decbc4a47fc237c6a.jpeg" width="250" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNyyLC5ro8rBZY91JQgmddLp6NbhFBE_VIDvraw1A1F3NDgbhq821_0quulHfo04QPSaC-Kgci6vHx9RVgV2buuTZ0RqTlxq14mKg3awUJlqQD0rYkBR6h3U_-Gd5ByzgGR18jSvhJEMevtoYDS_ioAQF0peAicQeQ2UJFLli9dCwAo1fEMobrZwJgMPE/s500/266919aed8af552de387772c90ca7d6b.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="500" data-original-width="399" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNyyLC5ro8rBZY91JQgmddLp6NbhFBE_VIDvraw1A1F3NDgbhq821_0quulHfo04QPSaC-Kgci6vHx9RVgV2buuTZ0RqTlxq14mKg3awUJlqQD0rYkBR6h3U_-Gd5ByzgGR18jSvhJEMevtoYDS_ioAQF0peAicQeQ2UJFLli9dCwAo1fEMobrZwJgMPE/s320/266919aed8af552de387772c90ca7d6b.jpg" width="255" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUPau7yYNBecxzjMOeEnMV4fyye_4vRF-POz-oNdhGDdsy3mLJP0XicNQ5TG4edHRWG5cwabssFRus2aNbTC9SKZ-uapbqCfHvWTRx0QNwi9eqQO2jahD9xlN9Sdk_vDQRAfJ1KAph8PZ0oxaE_z5FRsYW5z-K9U9LCxkqBLTN-VOa60lybYP1BkLO3RE/s260/shaking%20man.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="260" data-original-width="194" height="260" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUPau7yYNBecxzjMOeEnMV4fyye_4vRF-POz-oNdhGDdsy3mLJP0XicNQ5TG4edHRWG5cwabssFRus2aNbTC9SKZ-uapbqCfHvWTRx0QNwi9eqQO2jahD9xlN9Sdk_vDQRAfJ1KAph8PZ0oxaE_z5FRsYW5z-K9U9LCxkqBLTN-VOa60lybYP1BkLO3RE/s1600/shaking%20man.jpg" width="194" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8KKuZd3CgqjpBz3ixzFV1FUwpWFuccXmTW7rqtGgJ2DHUSv8guSVhCpv2WaU_8PlKh4EuIFfJl49GoRXtt-PtNwYk4Enn4DYZibqYCyw80vCYD1UfgqqjWCkXAexdcHxoB0sAvCr0b9fuALUKcy-hyiYyxV4HXUb_l2ypzGDsqzYha4kk2GUsX9fF2AY/s234/tank.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="215" data-original-width="234" height="215" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8KKuZd3CgqjpBz3ixzFV1FUwpWFuccXmTW7rqtGgJ2DHUSv8guSVhCpv2WaU_8PlKh4EuIFfJl49GoRXtt-PtNwYk4Enn4DYZibqYCyw80vCYD1UfgqqjWCkXAexdcHxoB0sAvCr0b9fuALUKcy-hyiYyxV4HXUb_l2ypzGDsqzYha4kk2GUsX9fF2AY/s1600/tank.jpg" width="234" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyzbrc4CiyCwQnoAriIAHXA8A2DgM7H8nwaKQyZEvPJwfR-5xtOK9qjQVTWqy60fdehJJPzQWjEp_vJt44qKJoB7P3jdtU85JWfm1Mqhv5gld2aR3C4Qd28Fr-88Zj2CNI1P8U05SrF_JyCE6cutaB40KCL9AmHZ0czxBI4Xzl_-h7kw1LngiLDbcJl6U/s225/Untitled.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="225" data-original-width="225" height="225" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyzbrc4CiyCwQnoAriIAHXA8A2DgM7H8nwaKQyZEvPJwfR-5xtOK9qjQVTWqy60fdehJJPzQWjEp_vJt44qKJoB7P3jdtU85JWfm1Mqhv5gld2aR3C4Qd28Fr-88Zj2CNI1P8U05SrF_JyCE6cutaB40KCL9AmHZ0czxBI4Xzl_-h7kw1LngiLDbcJl6U/s1600/Untitled.jpg" width="225" /></a></div><div class="separator" style="clear: both; text-align: center;"><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOY69XzGyH2GJasAPH_TwWPCSJGrcbBiJxLUVKassdayHzSFzSuqNq30JSow1GUqK_R7xYcjF9Qpql41WOcGoyqXxYljrft5HbVooJNGn72HjB1S1gqfPdC6iQSNmZBfm-ALtVDpK3yACYDiYAN4h5H2zYQFAIK-qsM1UI38aBByhtKI0YZPF6OJJF7io/s906/Terry-Allen-Scioto-Lounge-3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="681" data-original-width="906" height="241" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOY69XzGyH2GJasAPH_TwWPCSJGrcbBiJxLUVKassdayHzSFzSuqNq30JSow1GUqK_R7xYcjF9Qpql41WOcGoyqXxYljrft5HbVooJNGn72HjB1S1gqfPdC6iQSNmZBfm-ALtVDpK3yACYDiYAN4h5H2zYQFAIK-qsM1UI38aBByhtKI0YZPF6OJJF7io/s320/Terry-Allen-Scioto-Lounge-3.jpg" width="320" /></a></div><br /> </div><div dir="auto">------------------------------<wbr></wbr>-----------------------------</div><div dir="auto">തസ്രാക് ഡോട്ട് കോമിൽ ആഗസ്റ്റ് 2023 പ്രസിദ്ധീകരിച്ചു </div><div dir="auto">LINK</div><div dir="auto"> </div><div dir="auto">https://thasrak.com/%E0%B4%86%E0%B4%A7%E0%B5%81%E0%B4%A8%E0%B4%BF%E0%B4%95-%E0%B4%95%E0%B4%BE%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%96%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE/?utm_source=copy&utm_medium=website&utm_campaign=Thasrak.com&fbclid=IwAR1j-5lGWWBAto3rnlZJnWee3JLwhHBNZfmbsyH-TFI-_woqf60DibOoziI<br /></div>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-56698521660303943572023-08-13T11:26:00.000-07:002023-08-13T11:26:17.188-07:00കിമ്മിന്റെ സ്വപ്നം<p> സിനിമ</p><p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-8KqK_ZOZfsUs4MbSgmIwJMAk488ZFO3-HaqzG_ttd40CUd1J5pM5nY2Twc25QAMmsgNabZT5RTIk-L5TtruCHA04YSwRBRQkoF_Gp-U03VfV1GzPY_wrbkRPPsas8Muj1czK9SvGb6Y9TKF7b4QrB3Aj23PErRopu07v9bnfVngtUg6VgxjRyK13kB0/s1600/KIM.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1600" data-original-width="1600" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-8KqK_ZOZfsUs4MbSgmIwJMAk488ZFO3-HaqzG_ttd40CUd1J5pM5nY2Twc25QAMmsgNabZT5RTIk-L5TtruCHA04YSwRBRQkoF_Gp-U03VfV1GzPY_wrbkRPPsas8Muj1czK9SvGb6Y9TKF7b4QrB3Aj23PErRopu07v9bnfVngtUg6VgxjRyK13kB0/s320/KIM.jpg" width="320" /></a></div><p></p><p> <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIfusOCE9l-CsCFPEZqP31zMQFLZD4osR4SoyLnMsek98396IW5rsRittZY_J8vmNo54Zw_4giQW1QTTGjSIaS4isnAj3Gsi7Yu61-Ie1nH9lxqyYnMTUkMMHl_TIY8YszOc_s8eDJ6QLL_KwBuMB4wFaZX4Yf0iXsLOqjUdKAgvyk5P6fBoVKoVeqXl0/s320/rs=w%201280.webp" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="320" data-original-width="226" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIfusOCE9l-CsCFPEZqP31zMQFLZD4osR4SoyLnMsek98396IW5rsRittZY_J8vmNo54Zw_4giQW1QTTGjSIaS4isnAj3Gsi7Yu61-Ie1nH9lxqyYnMTUkMMHl_TIY8YszOc_s8eDJ6QLL_KwBuMB4wFaZX4Yf0iXsLOqjUdKAgvyk5P6fBoVKoVeqXl0/s1600/rs=w%201280.webp" width="226" /></a></p><div><b><span style="font-size: large;">ലോ</span></b>കത്ത് ഏറ്റവും കൂടുതൽ ചര്‍ച്ച ചെയ്യപ്പെട്ട സംവിധായകരിൽ ഒരാളാണ്
തെക്കൻ കൊറിയയിൽ നിന്നുള്ള കിം കി ഡുക്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒക്കെ
തന്നെ വളരെ വ്യത്യസ്തമായ വിഷയതിലൂടെയുള്ള തീനടത്തമാണ് . 25 വയസു വരെ ഒറ്റ
സിനിമ പോലും കണ്ടിട്ടില്ലാത്ത ഒരാളാണ് 1996 ൽ ക്രൊക്കൊഡേൽ എന്ന സിനിമയിലൂടെ
ലോകത്തെ ഞെട്ടിച്ചത്. സ്പ്രിംഗ് സമ്മർ ഫാൾ വിന്റെർ ആൻഡ് സ്പ്രിംഗ് എന്ന
എക്കാലത്തെയും ക്ലാസിക്ക് സിനിമയും കിമ്മിൽ നിന്നും ലഭിച്ചു. കിമ്മിന്റെ
ഡ്രീം (Bi-mong) ഇതിവൃത്തംകൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് . 2008ന്റെ
അവസാനത്തിലാണ് കിമ്മിന്റെ ഈ ചിത്രം ഇറങ്ങുന്നത്. ഒരാള്‍ കാണുന്ന സ്വപ്നം
അയാളുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരാളുടെ ജീവിതത്തില്‍
യാഥാര്‍ഥ്യമാകുന്നു. ഇതാണ് പുതിയ ചിത്രത്തിന്റെ വിഷയം. നാല് കഥാപാത്രങ്ങളെ
കേന്ദ്രീകരിച്ചാണ് 'ഡ്രീ'മിന്റെ കഥ കിം കിഡുക്ക് പറയുന്നത്.
ദുഃസ്വപ്നങ്ങള്‍ കാണുന്ന ജിന്‍ എന്ന ശില്പിയാണ് മുഖ്യ കഥാപാത്രം. ഈ
യുവാവിന്റെ സ്വപ്നങ്ങളെല്ലാം ഫലിക്കുന്നത് ലിറാന്‍ എന്ന യുവതിയുടെ
ജീവിതത്തിലാണ്. ഫാഷന്‍ ഡിസൈനറായ ലിറാന്‍ നിദ്രാടനക്കാരിയാണ്. താന്‍
ചെയ്യുന്നതൊന്നും അവള് അറിയുന്നില്ല. ശില്പിയുടെ മുന്‍ കാമുകിയും അവളുടെ
ഇപ്പോഴത്തെ കാമുകനുമാണ് പ്രധാനപ്പെട്ട മറ്റു കഥാപാത്രങ്ങള്‍. രണ്ടോ മൂന്നോ
പോലീസുദ്യോഗസ്ഥരും സ്വപ്നവിശകലനത്തില്‍ വിദഗ്ധയായ ഒരു ഡോക്ടറും
കൂടിയുണ്ട് ഈ ചിത്രത്തില്‍. ഇരുട്ടില്‍ വെളിച്ചത്തിന്റെ വര്‍ണപ്പൊട്ടുകള്‍
കാണിച്ചുകൊണ്ടാണ് 90 മിനിറ്റുള്ള സിനിമ തുടങ്ങുന്നത്.<br /><br /> ജിന്‍
സ്വപ്നം കാണുകയാണ്. ഒരു കാറപകടം. ഉറക്കം ഞെട്ടിയുണര്‍ന്ന അവന്
സ്വപ്നത്തില്‍കാറപകടം നടന്ന സ്ഥലത്തെത്തുന്നു. അത്ഭുതം. സ്വപ്നത്തില്‍
കണ്ടതുപോലുള്ള അപകടം അവിടെ നടന്നിട്ട് നിമിഷങ്ങളേ ആയിട്ടുള്ളൂ. അപകടം
വരുത്തിയ കാറോടിച്ചത് ലീ റാന്‍ ആണ്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ
ചിത്രംനോക്കി പോലീസ് അവളെ അറസ്റ്റുചെയ്യുന്നു. പക്ഷേ, അവള് കുറ്റം
നിഷേധിച്ചു. താന്‍ ആ സമയം വീട്ടില്‍ ഉറങ്ങുകയായിരുന്നുവെന്നാണ് അവളുടെ
വാദം. ജിന്നിന് കുറ്റബോധം തോന്നുന്നു. താനാണ് യഥാര്‍ഥ കുറ്റവാളിയെന്ന്
അവന് പോലീസിനോടു പറയുന്നു. ''സ്വപ്നംവേറെ, യാഥാര്‍ഥ്യം വേറെ'' എന്നു
പറഞ്ഞ് പോലീസ് അവനെ വിരട്ടുന്നു.<br /><br /><br />ജിന്നിനും ലീറാനും
ഒരേസമയത്താണ് അസുഖലക്ഷണങ്ങള്‍ കണ്ടുതുടങ്ങിത്. ജിന്‍ സ്വപ്നം കാണുന്നു. ലീ
റാന്റെ ജീവിതത്തില്‍ അത് യാഥാര്‍ഥ്യമായിത്തീരുന്നു. സ്വപ്നങ്ങളില്‍ ജിന്‍
തേടുന്നത് തന്റെ പഴയ കാമുകിയെയാണെന്ന് ഡോക്ടര്‍ വ്യാഖ്യാനിക്കുന്നു. തന്നെ
ഉപേക്ഷിച്ചിട്ടും അവനവളെ മറക്കാനാവുന്നില്ല. താനുപേക്ഷിച്ച കാമുകന്റെ
മുഖമാണ് ലീ റാന്‍ സ്വപ്നത്തില്‍ത്തേടുന്നത്. അവള്‍ക്ക് പക്ഷേ, അവനോട്
ഒട്ടും സ്നേഹമില്ല. ജിന്നും ലീയും ഒന്നാണെന്നും എന്തുകൊണ്ട് ഇരുവര്‍ക്കും
സ്നേഹിച്ചുകൂടായെന്നും ഡോക്ടര്‍ ചോദിക്കുമ്പോള്‍ കഥ നിര്‍ണായക
ഘട്ടത്തിലേക്ക് നീങ്ങുന്നു.<br /><br />രണ്ടുപേരും ഒരേസമയത്ത്
ഉറങ്ങുകയാണെങ്കിലേ സ്വപ്നം കാണലും യാഥാര്‍ഥ്യമാകലും സംഭവിക്കൂവെന്ന്
ജിന്നും ലീറാനും മനസ്സിലാക്കുന്നു. ഒരേസമയം ഉറങ്ങുന്നത് ഒഴിവാക്കാനാണ്
പിന്നെ അവരുടെ ശ്രമം. ഒരാള്‍ ഉറങ്ങുമ്പോള്‍ മറ്റൊരാള്‍ ഉണര്‍ന്നിരിക്കും.
എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് നിദ്രയെ മറികടക്കാനാവുന്നില്ല. കാമുകനെ
കൊന്ന കുറ്റത്തിന് ലീറാന്‍ ജയിലിലാവുന്നു. പിന്നെ നമ്മള് കാണുന്നത്
ലീറാന്റെയും ജിന്നിന്റെയും ആത്മഹത്യയാണ്. അതിനുമുമ്പ് അവനോടുള്ള പ്രണയം
പ്രഖ്യാപിക്കുന്നുണ്ടവള്‍. പുനര്‍ജനിയുടെയോ പ്രതീക്ഷയുടെയോ പ്രതീകമായ ഒരു
പൂമ്പാറ്റയുടെയും പരസ്പരംകോര്‍ത്ത രണ്ട് കൈകളുടെയും ദൃശ്യത്തിലാണ് സിനിമ
അവസാനിക്കുന്നത്. പതിവുപോലെ, പ്രേക്ഷകന്റെ വ്യാഖ്യാനത്തിനു
വിട്ടുകൊടുത്താണ് കിം സിനിമ അവസാനിപ്പിക്കുന്നത്. തന്റെ സിനിമകളില്‍
കൃത്യമായ ഒരവസാനം ഉണ്ടാകാറില്ലെന്ന് കിം തന്നെ പറഞ്ഞിട്ടുണ്ട്. സിനിമ
പൂര്‍ത്തിയാകുന്നത് പ്രേക്ഷകന്റെ മനസ്സിലാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം</div><br /><div>------------------------------<wbr></wbr>-------------------------<br /></div><div><br /></div><div><br /></div><div><br /><br /></div>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-45241679539331576292023-05-02T03:19:00.009-07:002023-05-02T03:19:49.675-07:00രോഗം - അനുഭവം - എഴുത്ത്<p> രോഗാഖ്യാനങ്ങൾക്ക് ഇന്ന് സാഹിത്യശാഖയിലും പ്രമുഖമായ ഒരു സ്ഥാനമുണ്ട്.
രോഗങ്ങളെ പറ്റിയുള്ള ചില ആത്മാഖ്യാനങ്ങളിൽ പൊതുവായി ഉയർന്നു വന്നിട്ടുള്ള
അനുഭവങ്ങളെ വായിച്ചെടുക്കാനാണ് ഈ പഠനങ്ങളിലൂടെ ശ്രമിക്കുന്നത്.</p><p></p><p></p><p></p><p></p><p><img alt="" class="w-100" src="https://wtplive.in/assets/img/articles/1682542341.png" /></p><p><br /></p><p><em>My love is as a fever longing still, For that which longer
nurseth the disease; Feeding on that which doth preserve the ill, The
uncertain sickly appetite to please." :- <strong>William Shakespeare</strong></em>
</p><p>രോഗാനുഭവങ്ങൾ, അതിനെ കുറിച്ചുള്ള പഠനങ്ങൾ, എഴുത്തുകൾ അങ്ങനെ ഒട്ടേറെ
വായനകളിലൂടെ ഇതിനകം നാം കടന്നുപോയിട്ടുണ്ടാകും. ഇത്തരത്തിൽ ആദ്യം മനസ്സിൽ
ഓടിവരുന്നത് കെപി അപ്പന്റെ രോഗവും സാഹിത്യ ഭാവനയും എന്ന പുസ്തകമാണ്.
രോഗങ്ങൾ പ്രജ്ഞയെയും പ്രതിഭയെയും ഭാവനയെയും അവിചാരിതമേഖലകളിലേക്ക്
ആനയിക്കുന്നതെങ്ങനെ എന്ന അന്വേഷണമായ, എഴുത്തുകാരുടെ രോഗങ്ങളും അവരുടെ
കൃതികളിൽ അവയുണ്ടാക്കിയ സർഗ്ഗവിസ്മയങ്ങളും വെളിപ്പെടുത്തികൊണ്ട്
വ്യത്യസ്തമായ കൃതി. ലോകത്ത് ഇത്തരം പുസ്തകങ്ങൾ ഏറെ
വായിക്കപ്പെട്ടിട്ടുണ്ട്. 'എയ്ഡ്സും അതിന്റെ രൂപകങ്ങളും', എന്ന സൂസൻ
സൊൻടാഗിന്റെ പുസ്തകവും സോൾ ഷെനിത്സന്റെ 'കാൻസർ വാർഡും' അടക്കം ധാരാളം
കൃതികൾ നമുക്ക് മുന്നിൽ ഉണ്ട്. മലയാളത്തിലെ എഴുത്തുകാരുടെ രോഗാവസ്ഥയും
സർഗ്ഗവിസ്മയ ലോകവും വായിക്കുമ്പോൾ നമ്മെ അത്ഭുതപ്പെടുത്തും. ഈ പുസ്തകത്തിലെ
"ചങ്ങമ്പുഴയുടെ ക്ഷയരോഗവും 'കളിത്തോഴി' പ്രവചിച്ചിരുന്നു" എന്ന അധ്യായവും
ബഷീറിനെ കുറിച്ചുള്ള "ബഷീറിന്റെ ഭ്രാന്തും എന്റെ കിറുക്കുകളും" എന്ന
അധ്യായവും ശ്രദ്ധേയം. </p>
<p>"സമൂഹത്തിൽ ഭ്രഷ്ടനാക്കപ്പെട്ടവൻ കൂടുതൽ വ്യക്തമായി സമൂഹത്തെ കാണുന്നു.
ഭ്രാന്ത് സ്വയംഭ്രഷ്ടനാകാനുള്ള മാർഗ്ഗമാണ്. അത് പ്രതിഭയുടെ ആവശ്യവുമാണ്.
ഭ്രാന്തിനു ശേഷം രോഗലക്ഷണങ്ങൾ പൂർണ്ണമായും വിട്ടുമാറുന്നില്ല. അപ്പോൾ
എഴുത്തുകാരൻ കൂടുതൽ കരുത്താനാകുന്നു. ജ്ഞാനിയാകുന്നു. ജ്ഞാനിയുടെ ഫലിതം
പറയാൻ തുടങ്ങുന്നു." കെപി അപ്പന്റെ വരികളാണിത്. എഴുത്തുകാരന്റെ
വീക്ഷണകോണിലൂടെയും രോഗികളായ എഴുത്തുകാരുടെ അനുഭവങ്ങൾ ഇത്തരത്തിൽ പലവിധത്തിൽ
വന്നിട്ടുണ്ട്. കൂടാതെ ചിത്രകാരന്മാരുടെ വരകൾ അതുമായി ബന്ധപ്പെട്ട
എഴുത്തുകൾ, സിനിമകൾ അങ്ങനെ പലതും രോഗവുമായി ബന്ധെപ്പട്ട സൃഷ്ടികൾ
രൂപപ്പെട്ടിട്ടുണ്ട്. നോർവീജിയൻ ചിത്രകാരൻ എഡ്വാർഡ് മഞ്ച് (Edvard Munch)
ന്റെ ചിത്രങ്ങൾ നിരീക്ഷിച്ചാൽ ഒരു ഒരു കാര്യം മനസിലാക്കാം, ജീവിതം
രോഗാതുരവും ദാരുണവുമായിരുന്നു എന്ന് ഓരോ ചിത്രവും പറയുന്നുണ്ട്.
അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ The Scream, The Sick Child, Death in
the Sickroom എന്നീ മൂന്നു ചിത്രങ്ങളും രോഗാനുഭവവുമായി ബന്ധപ്പെട്ട
അനുഭവസാക്ഷ്യങ്ങളാണ്. എഴുത്തുകാർക്കും ആർട്ടിസ്റ്റുമാർക്കും മറ്റും
എഴുത്തുലൂടെ നിറങ്ങളിലൂടെ സിനിമകളിലൂടെ ഒട്ടനവധി അനുഭവസാക്ഷ്യങ്ങൾ നാം
കണ്ടും വായിച്ചും കഴിഞ്ഞു. അത്തരത്തിൽ ഈയിടെ ഇറങ്ങിയ പുസ്തകമാണ്
'രോഗാനുഭവപഠനങ്ങൾ', ഡോ.ജി. ഉഷാകുമാരിയും ഡോ.വി.കെ അബ്ദുൽ അസീസും ചേർന്ന്
എഡിറ്റ് ചെയ്ത് പുല്ലൂറ്റ് കെ.കെ.ടി.എം ഗവ: കോളേജും ദയ പബ്ലിക്കേഷനും
ചേർന്ന് ഇറക്കിയ പുസ്തകത്തിൽ വിവിധ മേഖലകളിൽ സ്പർശിക്കുന്ന
രോഗാനുഭവങ്ങളുടെ പതിനൊന്നു പഠനങ്ങളാണ് ഉള്ളത്. </p>
<p>"ആധുനിക മെഡിക്കൽ മുന്നേറ്റങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ കൂടുതൽ
ആരോഗ്യത്തോടെ ജീവിക്കാൻ സഹായിച്ചിട്ടുണ്ട്. ഈ മെച്ചപ്പെടുത്തലുകൾക്ക് ഞങ്ങൾ
കടപ്പെട്ടിരിക്കുന്നത് പതിറ്റാണ്ടുകളായി മെഡിക്കൽ ഗവേഷണത്തിൽ
നില്കുന്നവരെയാണ് " ഐകെ സ്കെൽട്ടൺന്റെ വരികളാണിത്. മോഡേൺ മെഡിസിന്റെ
വളർച്ചയാണ് ഇന്ന് ലോകത്തിന്റെ നിലനിൽപ്പ് തന്നെ. ഇന്നത്തെ മോഡേൺ
മെഡിസിനിലേക്ക് എത്തപ്പെട്ട ചരിത്ര വഴികൾ പ്രധാനമാണ് അത്തരം ഒരു
അന്വേഷണമാണ് ഇതിലെ പല പഠനങ്ങളും രോഗത്തിന്റെ ആഖ്യാനത്തിൽ തീർച്ചയായും
അതനുഭവിക്കുന്ന രോഗിക്ക് വലിയ പങ്കുണ്ട്. അവർ പറയുന്നതറിയുന്നത് മറ്റു
രോഗികൾക്കും ചികിത്സകർക്കും സഹായകമാവും. രോഗാഖ്യാനങ്ങൾക്ക് ഇന്ന്
സാഹിത്യശാഖയിലും പ്രമുഖമായ ഒരു സ്ഥാനമുണ്ട്. രോഗങ്ങളെ പറ്റിയുള്ള ചില
ആത്മാഖ്യാനങ്ങളിൽ പൊതുവായി ഉയർന്നു വന്നിട്ടുള്ള അനുഭവങ്ങളെ
വായിച്ചെടുക്കാനാണ് ഈ പഠനങ്ങളിലൂടെ ശ്രമിക്കുന്നത്. </p>
<p><img alt="" height="407" src="https://wtplive.in/assets1/images1/thump_1682542421.jpg" width="540" /></p>
<p>ഈ പഠനത്തിലെ ആദ്യ അദ്ധ്യായം ഡോ. ജയശ്രീ എകെ എഴുതിയ 'രോഗം: അനുഭവവും
അറിവും' ആണ്. ഒരാളിൽ രോഗം വന്നു കഴിഞ്ഞാൽ അയാളിൽ സ്വായം രൂപപ്പെടുന്ന ഒരു
അനുഭവതലവും അതുമായി രൂപപ്പെടുന്ന അറിവും ഉണ്ട്. "സ്വന്തം ശരീരാനുഭവങ്ങളുടെ
ആഖ്യാതാവ് അതേ ആൾ തന്നെ ആകണമല്ലോ, സമാനമായ അനുഭവങ്ങൾ ഉണ്ടാകുന്നവർക്ക് ഈ
ആഖ്യാനങ്ങൾ കൂടുതൽ ആത്മവിശ്വാസവും കരുത്തും നൽകും. പലരും പല രീതിയിലാണ്
രോഗത്തെ സ്വീകരിക്കുന്നത്. രോഗാനുഭവത്തെ കുറിച്ചുള്ള ആഖ്യാനങ്ങൾ ഇപ്പോൾ
നമുക്ക് പരിചിതമാണ്. </p>
<p>വാർദ്ധക്യത്തിലും മഹാമാരിക്കാലത്തുമൊക്കെ നമ്മൾ രോഗം
പ്രതീക്ഷിക്കാറുണ്ട്. എങ്കിലും അവയുടെ അനുഭവങ്ങൾ ഓരോരുത്തരിലും
വ്യത്യസ്തമായിരിക്കും" എയ്ഡ്സ് രോഗിയായ അവിവാഹിതനായ യുവാവുവിന്റെ
രോഗാനുഭവത്തിലൂടെയാണ് തുടങ്ങുന്നത്. </p>
<p>തൊണ്ണൂറുകളിൽ എയ്ഡ്സ് ബാധിച്ചവരെ കേരളം എങ്ങനെയെയാണ് ട്രീറ്റ് ചെയ്തത്
എന്ന് പലർക്കും ഓർമ്മയുണ്ടാകും, സമൂഹത്തിൽ നിന്നും പൂർണമായും അകറ്റി
നിർത്തി പരമാവധി അപമാനിച്ചത് നാം കണ്ടതാണ്. ഇന്ന് ആ മനോഭാവം മാറി.
അനുഭവത്തിന്റെ അറിവാണ് ആ മനോഭാവം മാറ്റാൻ കാരണം. മറ്റൊരു രോഗിയുടെ
രോഗാനുഭവവും അവരുടെ തന്നെ പുസ്തകവും വെച്ചുകൊണ്ടാണ് പറയുന്നത് രണ്ട്
രാജ്യങ്ങൾക്കിടയിൽ - തകർന്ന ജീവിതത്തിന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പേരിൽ
അമേരിക്കയിൽ താമസിക്കുന്ന സുലൈഖ ജോവാദ് എഴുതിയ പുസ്തകത്തിലൂടെ
അനുഭവത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു, എന്തായിരിക്കും എന്റെ
രോഗം? എന്ന ബോധ്യത്തെ ഓർമ്മപെടുത്തുകയും രോഗത്തിനൊപ്പം നീങ്ങുമ്പോൾ ഭാവിയെ
കുറിച്ചുള്ള ഉത്കണ്ഠകൾ, ബന്ധങ്ങളും കരുതലും ഇങ്ങനെ ഓരോ തലത്തെയും കൃത്യമായി
സ്പർശിച്ചു കൊണ്ടാണ് ഈ അദ്ധ്യായം പോകുന്നത്. വിചിത്രമായ പദങ്ങളുടെ പുതിയ
ലോകം, ആശുപത്രിവാസസ്ഥലമാകുമ്പോൾ, പ്രിയപെട്ടവരുടെ പ്രതികരണങ്ങൾ, മറ്റ്
ചികിത്സകൾ ഉണ്ടോ, വിപുലമായ ഗാഡബന്ധങ്ങൾ, ചികിത്സയിൽ രോഗിയുടെ പങ്ക്,
അതിജീവനം ഇങ്ങനെ ഉപശീർഷകങ്ങളിൽ എല്ലാ വിഷയങ്ങളെയും തൊടുന്നു. "രോഗാനുഭവങ്ങൾ
ആത്മാഖ്യാനങ്ങളുടെ വെളിച്ചത്തിൽ' എന്നതാണു പുസ്തകത്തിന്റെ കേന്ദ്രബിന്ദു.</p>
<h3><img alt="" height="536" src="https://wtplive.in/assets1/images1/thump_1682542441.jpg" width="540" /><br /><span>ഡോ.ജി. ഉഷാകുമാരി</span></h3>
<p>'ചരിത്രം, ഐതിഹ്യം, ജീവിതം: കൂടിക്കുഴയലുകളുടെ വർണ്ണഭൂമികയും
ആധികാരികതയും' എന്ന അദ്ധ്യായത്തിലൂടെ ഡോ: കെ.പി. ഗിരിജ പറയുന്നത്. കേരള
ആയുർവേദ ചരിത്രത്തിലൂടെ പ്രധാനപ്പെട്ട വൈദ്യന്മാരിലൂടെ അവരുടെ സംഭാവനകളെ
വിലയിരുത്തികൊണ്ടുള്ള എഴുത്ത്. </p>
<p>ഷഹാന കെ.ടിയുടെ "ജീവശരീരത്തിൽ ആലേഖനം ചെയ്യപ്പെടുന്ന നാനാർഥങ്ങൾ
മാധവിക്കുട്ടിയുടെ ആത്മകഥകളിലെ രോഗവും ആഖ്യാനവും' എന്ന അദ്ധ്യായം തികച്ചും
വെത്യസ്തമായ ഒന്നാണ്. ഒരാള്‍ എപ്പോഴാകും ആത്മകഥ എഴുതുക? എന്ന പ്രസക്തമായ
ചോദ്യം ഇതിനോട് ചേർത്തുവായിക്കാം, മരണം ഒരു നിഴൽപോലെ കൂടെ നടക്കുന്നത് നാം
തിരിച്ചറിയുമ്പോൾ, അപ്പോൾ ഭയം ഒരു നിശാവസ്ത്രം പോലെ നമ്മളിൽ ചേർന്ന്
കിടക്കും, ഈ തിരിച്ചറിവിൽ നിന്നും അവനവനിലേക്ക് തന്നെയുള്ള ഒരു
തിരിഞ്ഞുനോട്ടമാണ് ആത്മകഥ. പലപ്പോഴും അങ്ങനെ തിരിഞ്ഞുനോട്ടം ഉണ്ടാവാറ്
നമ്മുടെ ശരീരത്തിലേക്ക് ഏതേതെങ്കിലും തരത്തിൽ രോഗം കടന്നു വരുമ്പോഴാണ്.
ഇനിയധികം ദൂരം താണ്ടാനാകില്ലല്ലോ എന്ന ബോധ്യം നമ്മളിൽ കയറിക്കൂടും, ഇനിയും
പറയാതെ പോകാത്തരുതെന്ന നിശ്ചയം നമ്മെ പൊതിയും, നമ്മളിലത് വിമ്മിഷ്ടം
ഉണ്ടാക്കും, അത്തരത്തിൽ സ്വയമേ എഴുതിപ്പോകുന്ന ഒന്നായിരിക്കണം ആത്മകഥ എന്ന്
പറയാം. </p>
<p>"ആത്മത്തെ രൂപപ്പെടുത്തുന്നതിൽ ശരീരത്തിന് പ്രധാനപ്പെട്ട പങ്കുണ്ടെന്ന
തിരിച്ചറിവാണ് സമകാല ധൈഷണിക സമൂഹത്തിൽ നിലനിൽക്കുന്നത്. അതിനാൽത്തന്നെ
ആത്മകഥയെക്കുറിച്ചുള്ള പഠനത്തിൽ ശരീരത്തെ കുറിച്ചുള്ള ആലോചനകൾ പ്രധാനമാണ്.
പ്രാഥമിക ഘട്ടം മുതൽ ഇന്നുവരെയുള്ള തത ചിന്താചരിത്രത്തിൽ ശരി എന്ന
സങ്കല്പനത്തിൽ നിരവധിയായ പരിണാമ ങ്ങൾ സംഭവിക്കുന്നുണ്ട്. ശരീരം-ആത്മാവ്
എന്ന ദ്വന്ദ്വത്തെ നിർമിക്കുകയും അധമപദവിയിൽ ശരീരത്തെ പ്രതിഷ്ഠിക്കുകയും
ചെയ്തുകൊണ്ടാണ് അതിന്റെ ആരംഭം തന്നെയും. ശരീരത്തിന് കുറെക്കൂടി സങ്കീർണമായ
വസ്തുപദവി കല്പിച്ചു നൽകുകയാണ് ആധുനികശാസ്ത്രവും ചിന്തയും ചെയ്തത്. ഞാന ം
ശരീരവും, അകവും പുറവും എന്ന മട്ടിൽ പരസ്പരം മുറിഞ്ഞുനിൽക്കുന്നു. വെന്ന
കാഴ്ചപ്പാടിലാണ് അറിവിനെക്കുറിച്ചുള്ള ശാസ്ത്രം സാധ്യമാകുന്നത്. അകം
പുറത്തെക്കുറിച്ച് നടത്തുന്ന ആലോചനയായി ചിന്ത തിരിച്ചറിയപ്പെട്ടു. ആധുനിക
വ്യവഹാരങ്ങളുടെയെല്ലാം കേന്ദ്രമായ കാർട്ടീഷ്യൻ സിദ്ധാന്തം ചിന്തിക്കുന്ന
വ്യക്തിയാണ് എല്ലാ അറിവിന്റേയും കേന്ദ്രമെന്ന് കരുതി. "ഞാൻ എന്ന വിഷയിക്ക്
നോക്കിക്കാണാനും വിശകലനം ചെയ്യാനും കഴിയുന്ന വി ഷയമായി ശരീരം
തിരിച്ചറിയപ്പെട്ടു"(മധു, 2011 61). എനിക്ക് വിഷയമാകാൻ കഴിയാത്ത ഞാൻ
അശരീരിയാണ്. അത് തിരിച്ച് പുറമില്ലാത്ത അകമാണ്. ഈ അകത്തെ എല്ലാ
വൃത്തിയുടെയും കർത്തൃസ്ഥാനമായി അടയാളപ്പടുത്തുകയാണ് കാർട്ടീഷ്യൻ ചിന്ത
ചെയ്തതത് ആധുനിക വൈദ്യശാസ്ത്രവും പിന്തുടരുന്നത് ദെക്കാർത്തിന്റെ ഈ
ആശയത്തെയാണ്" ഗഹനമായ അർത്ഥതലത്തിൽ തുടർന്ന് പോകുന്ന ഈ എഴുത്ത് ശരീരത്തിന്റെ
ഭിന്ന നിലകളെയും, ദ്രവശരീരമെന്നതിനെയും ശരീരങ്ങളുടെ പകരംവെയ്പ്പും ഒപ്പം
ആധുനിക വൈദ്യശാസ്ത്രത്തോടുള്ള വിമർശനവും ചേർത്ത് എഴുതുന്നു.</p>
<h3><img alt="" height="530" src="https://wtplive.in/assets1/images1/thump_1682542523.jpg" width="540" /><br />ഡോ. വി.കെ അബ്ദുൽ അസീസ്</h3>
<p>പുസ്തകത്തിലെ മറ്റൊരു പ്രധാന പഠനമാണ് മനു.ബി എഴുതിയ കാൻസർ സാഹിത്യവും
ഡാബോറിസ്കിയൻ മനഃശാസ്ത്ര ചിന്തകളും. രോഗവും സാഹിത്യവും എന്ന വിഷയത്തെ
ആഴത്തിൽ പുതിയകാലത്തിന്റെ അടയാളങ്ങൾ കൂടി ചേർത്ത് ഡാബോറിസ്കിയൻ
സിദ്ധാത്നത്തിന്റെ പിന്തുണയോടെയുള്ള ഗഹനമായ പഠനമാണ് ഇത്.
"സാഹിത്യസൃഷ്ടികളുടെ പുനർവായന എന്നതിന് അപ്പുറം പ്രസ്തുത വിഷയത്തിൽ
മനഃശാസ്ത്രപരമായ സമീപനങ്ങൾക്ക് അനന്തസാധ്യതകളാ ണുള്ളത്. മനഃശാസ്ത്രപരമായ
സമീപനങ്ങളും പഠനങ്ങളും എന്ന് കേൾ ക്കുമ്പോൾ സ്വമേധയാ മിക്കവരിലേക്കും
ഉയർന്നു വരുന്നത് ഫ്രോയിഡിയൻ സിദ്ധാന്തങ്ങൾ തന്നെയായിരിക്കാം.
എന്നിരിക്കിലും ഫ്രോയിഡാനന്തരം ചില സിദ്ധാന്തങ്ങളും സൈദ്ധാന്തികരും
മനഃശ്ശാസ്ത്രത്തിൽ നടത്തിയ വ്യത്യസ്തവും വിചിത്രവുമായ സമീപനങ്ങൾ
പഠനവിധേയമായിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഫ്രോയിഡിനോളം ചിരപരിചിതനല്ലാത്ത ഒരു
സൈദ്ധാന്തികനാണ് പോളിഷ് ചിന്തകനായ കസിമിയേഴ്സ് ഡാബോവ്സ്കി (1902-1980)
ഡാബോവ്സ്കിയുടെ ചിന്തയിൽ മനുഷ്യമനസ്സുകളുടെ സങ്കീർണ്ണതകൾ
വരച്ചുകാട്ടുന്നതിലും ഉപരിയായി വ്യത്യസ്തരായ മനുഷ്യർക്കിടയിലെ അപാരമായ
വ്യക്തിവൈഭവവും മറ്റും ഏത് പ്രതിസന്ധിഘട്ടത്തിലും അവരിൽ പോസിറ്റീവ് ആയ ഒരു
പരിവർത്തനവും തദ്ഫലമായിട്ടുള്ള വ്യക്തിത്വ വികസനവും
സാധ്യമാക്കുന്നുള്ളതായി അദ്ദേഹം സമർത്ഥിക്കുന്നു. തന്റെ ഈയൊരുവാദത്തെ
സെക്കൻഡറി ഇന്റഗ്രേഷൻ എന്നാണ് അദ്ദേഹം സൈദ്ധാന്തികമായി നിർണ്ണയിച്ചത്.
ഡാബോവ്സ്കിയൻ മനഃശാസ്ത്ര വിശകലനത്തിലൂടെയുള്ള യാത്ര ഒട്ടേറെ അറിവിന്റെ
ലോകത്തെ തുറന്നുതന്നു. </p>
<p>മലയാള സാഹിത്യ ലോകത്ത് നിന്നും വേദനയോടെ വിടപറഞ്ഞ എഴുത്തുകാരിയാണ് ഗീതാ
ഹിരണ്യൻ. രോഗം അവരെ വളരെ വേഗത്തിൽ കൊണ്ടുപോയപ്പോൾ മലയാളത്തിന് നഷ്ടമായത്
ഒരു മികച്ച എഴുത്തുകാരിയെയാണ്. അവരുടെ രോഗാതുരമായ ജീവിതത്തിലൂടെയുള്ള
വേദനിപ്പിക്കുന്ന യാത്ര കൂടിയാണ് കെ.സജിമോൻ എഴുതിയ 'ഇനിയും വിടാത്ത
ഹൃദയത്തിന്റെ കടം ഗീതാഹിരണ്യന്റെ ജീവിതം.' എന്ന അദ്ധ്യായം. "പഠിച്ചതൊന്നും
പ്രയോഗിക്കാനിട നൽകാതെ മീതെക്കു മീതെ പുതുപാഠങ്ങളെടുത്ത് പോർഷൻ
തീർക്കാനുള്ള തത്രപ്പാടിലായിരുന്നു ജീവിതാധ്യാപകൻ " ഗീത മരണത്തിന്റെ കൃതിയെ
നേരത്തെ കുറിച്ചു വെച്ചിട്ടുണ്ടായിരുന്നു. വാക്കുകൾ മുഴുമിക്കുംമുന്നേ
ഗീതയ്ക്ക് മടങ്ങേണ്ടിവന്നു." മാഡം ക്യുറിയായി പുനർജനിക്കണം എന്ന് ഉള്ളിൽ
ആശപേറി അകാലത്തിൽ പൊലിഞ്ഞുപോയ ഗീതാ ഹിരണ്യന്റെ ജീവിതത്തിലൂടെ വേദനയോടെ
പോകുന്ന ഒരധ്യായം. </p>
<p>ഇവയെ കൂടാതെ രോഗം, റഹീമ തീം ഒ. യും ഡോ. വിനോദ് ബാലകൃഷ്ണനും
ചേർന്നെഴുതിയ 'ശരീരം, മനസ്സ് രോഗാനുഭവാഖ്യാനങ്ങളെ പുനർവായിക്കുമ്പോൾ,
കാൻസർ എന്ന അനുഗ്രഹം എന്ന കൃതിയെ മുൻനിർത്തിയുള്ള പഠനം'. ഫെൽബിൻ ആന്റണിയുടെ
'ആത്മാഖ്യാനങ്ങളിലെ കാൻസർ അറിവുകൾ തെരഞ്ഞെടുത്ത ആത്മകഥകളെ മുൻനിർത്തിയുള്ള
പഠനം', ലീലാമേനോന്റെ 'നിലയ്ക്കാത്ത സിംഫണി'യെ ആസ്പദമാക്കി രമ്യ വി ആർ
എഴുതിയ 'രോഗവും അതിജീവന പാഠങ്ങളും' എന്ന പഠനം, തെരെഞ്ഞെടുത്ത ആത്മകഥകളെ
മുൻനിർത്തി അഞ്ജലി മോഹൻ എം ആർ എഴുതിയ അർബുദവും ആത്മകഥാവായനയും, ദിവ്യ ഐ
എഴുതിയ 'രോഗാഖ്യാനം ഇവൻ എന്റെ പ്രിയ സിജെയിൽ', ഇന്നസെന്റിന്റെ ക്യാൻസർ
വാർഡിലെ ചിരി എന്ന കൃതിയെ ആസ്പദമാക്കി സിന്റോ കോങ്കോത്ത് എ തയ്യാറാക്കിയ
'രോഗവും മനോഭാവവും' തുടങ്ങിയ പഠനങ്ങൾ അടങ്ങിയതാണ് 'രോഗാനുഭവപഠനങ്ങൾ' എന്ന
പുസ്തകം. ഇത്തരത്തിൽ രോഗവും അതുമായി ബന്ധപ്പെട്ട എഴുത്തുകളും ചേർത്തുവെച്ച
ഇത്ര സമഗ്രമായ ഇതുപോലുള്ള പുസ്തകം മലയാളത്തിൽ അധികം ഉണ്ടായിട്ടില്ല എന്ന്
പറയാം. </p><p> =================================</p><p>wtplive link (25-April-2023)<br /></p><p>https://wtplive.in/Niroopanam-Vimarshanam/faizal-bava-about-roganubavapadanangal-edited-by-dr-g-ushakumari-and-dr-vk-abdul-azeez-4630<br /></p><p><br /></p><p><br /></p>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-27126831861026190782023-03-30T00:55:00.001-07:002023-03-31T23:01:03.267-07:00വൃക്ഷങ്ങളുടെ രഹസ്യജീവിതം<p><b><span style="color: #01ffff;">വൃക്ഷങ്ങളെക്കുറിച്ച് കൗതുകകരവും വിസ്മയജനകവും നാടകീയത നിറഞ്ഞതുമായ നിരവധി
വിവരങ്ങളടങ്ങുന്ന ഒരദ്ഭുതലോകത്തേക്ക് നമ്മെ നയിക്കുന്നു. മരങ്ങളുടെ ദൈനംദിന
നാടകങ്ങളിലേക്കും ചലിക്കുന്ന പ്രണയകഥകളിലേക്കുമൊക്കെ പോകുന്ന ഒരു ലോകത്തെ
കുറിച്ച് പറയുമ്പോൾ വൃക്ഷങ്ങൾ മനുഷ്യരെപ്പോലെ സാമൂഹികജീവിതം നയിക്കുന്നുവോ
എന്ന കൗതുകരമായ സംശയമാണ് ഈ പുസ്തകവായന നമ്മളിൽ ഉണ്ടാക്കുക. പീറ്റർ
വോലെബെന്റെ 'ദി ഹിഡൻ ലൈഫ് ഓഫ് ട്രീസ് ' എന്ന പുസ്തകത്തിന്റെ </span><span style="color: #01ffff;"><span dir="auto">wtplive ൽ വന്ന</span> വായനാനുഭവം. </span></b></p><p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjugglMLqcgL8igT9875-Qf5zQ3f3iNB-bs32CVxNAA4Z7fu1-sWd5uF5n-YxZzfu0oG5uGUVjDAzpaSa20r85S30mmtncBCnb-gcWLD8-iimNZqK77iJDS2VbF0HOlERWZ89wUH5yPzUgTzVrvptjNNFvCOaIhFMfKT-Ncr-UsOT0sRmzclJ7FnFiB/s700/wtplive%20hiden%20trees.png" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="411" data-original-width="700" height="188" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjugglMLqcgL8igT9875-Qf5zQ3f3iNB-bs32CVxNAA4Z7fu1-sWd5uF5n-YxZzfu0oG5uGUVjDAzpaSa20r85S30mmtncBCnb-gcWLD8-iimNZqK77iJDS2VbF0HOlERWZ89wUH5yPzUgTzVrvptjNNFvCOaIhFMfKT-Ncr-UsOT0sRmzclJ7FnFiB/s320/wtplive%20hiden%20trees.png" width="320" /></a></div><br /><p></p><p> </p><p> </p><p> </p><p> </p><p> </p><p><span>"</span><span><span style="color: #04ff00;"><b><span style="font-size: large;">പൂ</span></b></span>ക്കൾ</span> <span>സുഗന്ധം</span> <span>പരത്തുന്നത്</span> <span>ആകസ്മികമായ</span> <span>ഒന്നല്ല</span><span>, </span><span>നമ്മെ</span> <span>സന്തോഷിപ്പിക്കാനുള്ളതുമല്ല</span> <span>അത്</span><span>. </span><span>ഫലവൃക്ഷങ്ങൾ</span><span>, </span><span>വില്ലോ</span> <span>മരങ്ങൾ</span><span>, </span><span>ചെസ്റ്റ്നട്ട്</span> <span>മരങ്ങൾ</span> <span>എന്നിവ</span> <span>അവയുടെ</span> <span>സൗരഭ്യസന്ദേശങ്ങളുപയോഗിക്കുന്നത്</span> <span>അവയിലേക്ക്</span> <span>ശ്രദ്ധയാകർഷിക്കുന്നതിനും</span> <span>കടന്നുപോകുന്ന</span> <span>തേനീച്ചകളെ</span> <span>ഭക്ഷണത്തിനു</span> <span>ക്ഷണിക്കുവാനുമാണ്</span><span>. </span><span>പഞ്ചസാര</span> <span>നിറഞ്ഞ</span> <span>മധുരത്തേൻ</span><span>, </span><span>തങ്ങളുടെ</span> <span>സന്ദർശനത്തിലൂടെ</span> <span>നടത്തുന്ന</span> <span>പൂമ്പൊടി</span> <span>വിതരണത്തിനു</span> <span>പകരമായി</span> <span>ഷഡ്പദ</span> <span>ഞങ്ങൾക്കു</span> <span>കിട്ടുന്ന</span> <span>പ്രതിഫലമാണ്</span><span>. </span><span>പൂക്കളുടെ</span> <span>ആകൃതിയും</span> <span>നിറവുമെല്ലാം</span> <span>സന്ദേശങ്ങൾ</span> <span>തന്നെയാണ്</span><span>. </span><span>പച്ചനിറത്തിലുള്ള</span> <span>വനചാർത്തിനു</span> <span>മുൻപിൽ</span><span>. </span><span>ഭക്ഷണത്തിലേക്കു</span> <span>വഴികാണിക്കുന്ന</span> <span>ബോർഡുകൾപോലെ</span> <span>പൂക്കൾ</span> <span>തലയുയർത്തി</span> <span>നില്കുന്നു</span><span>. </span><span>അങ്ങനെ</span> <span>വൃക്ഷങ്ങൾ</span> <span>ഗന്ധം</span><span>, </span><span>ദൃശ്യം</span><span>, </span><span>വൈദ്യുതതരംഗങ്ങൾ</span> <span>എന്നിവ</span> <span>വഴി</span> <span>ആശയവിനിമയം</span> <span>നടത്തുന്നു</span><span>. (</span><span>വൈദ്യുതസന്ദേശങ്ങൾ</span> <span>വേരുകളുടെ</span> <span>അഗ്രഭാഗത്തു</span> <span>നാഡീകോശങ്ങൾ</span> <span>വഴിയാണു</span> <span>സഞ്ചരിക്കുന്നത്</span><span>.)"</span></p><p><span></span></p><div class="separator" style="clear: both; text-align: center;"><span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9GBVbpZcCEG209amF8igZWbUvIjkc54WDMPRSDTLuAERBhTbCtxjrh2QtNY4KGTPWEY5aro7H4AUZKt1puV6avXUgkfQn01rRXSu7awrX_qY68hXynypVuWDGHVwBV63fLPqVDZrPNKnwMD3K14XOxl8U5YUUr2Fage87aVyZ_5W4kQlnrQSXGRCg/s1080/WTPLIVE%20POSTER%20HIDEN%20TREES.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="911" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9GBVbpZcCEG209amF8igZWbUvIjkc54WDMPRSDTLuAERBhTbCtxjrh2QtNY4KGTPWEY5aro7H4AUZKt1puV6avXUgkfQn01rRXSu7awrX_qY68hXynypVuWDGHVwBV63fLPqVDZrPNKnwMD3K14XOxl8U5YUUr2Fage87aVyZ_5W4kQlnrQSXGRCg/s320/WTPLIVE%20POSTER%20HIDEN%20TREES.jpeg" width="270" /></a><span> <br /></span></span></div><p></p><span>പീറ്റർ</span> <span>വോലെബെന്റെ</span> <span>വൃക്ഷങ്ങളുടെ</span> <span>രഹസ്യ</span> <span>ജീവിതം</span> <span>എന്ന</span> <span>പുസ്തകത്തിൽ</span><span> '</span><span>വൃക്ഷങ്ങളുടെ</span> <span>ഭാഷ</span><span>' </span><span>എന്ന</span> <span>അദ്ധ്യായത്തിൽ</span> <span>നിന്നുള്ള</span> <span>വരികളാണിത്</span><span>. </span><span>അത്ഭുതപ്പെടുത്തുന്ന</span> <span>കുറെ</span> <span>കാര്യങ്ങളിലൂടെ</span> <span>കടന്നു</span> <span>പോകുന്ന</span> <span>ഈ</span> <span>പുസ്തകം</span> <span>ഇറങ്ങിയ</span> <span>കാലത്ത്</span> <span>തന്നെ</span> <span>ബെസ്റ്റ്</span> <span>സെല്ലർ</span> <span>ആയിരുന്നു</span><span>, </span><span>ഒട്ടേറെ</span> <span>വായനക്കാരെ</span> <span>ലഭിച്ചു</span><span>, </span><span>ഒപ്പം</span> <span>വലിയ</span> <span>ചർച്ചകൾക്കും</span> <span>വിമർശനങ്ങൾക്കും</span> <span>വഴിവെച്ചു</span><span>. </span><span>ഗോട്ടിംഗൻ</span> <span>സർവ്വകലാശാലയിലെ</span> <span>രണ്ട്</span> <span>ജർമ്മൻ</span> <span>ശാസ്ത്രജ്ഞർ</span> <span>ഇദ്ദേഹത്തിന്റെ</span> <span>വാദത്തെ</span> <span>ശക്തമായി</span> <span>നിഷേധിച്ചു</span><span>, "</span><span>ഇവയൊന്നും</span> <span>യഥാർത്ഥ</span> <span>കഥകളല്ല</span><span>, </span><span>വളരെ</span> <span>നിർഭാഗ്യകരമാണ്</span><span>, </span><span>ഈ</span> <span>പുസ്തകത്തിലൂടെ</span> <span>നിരവധി</span> <span>ആളുകളിലേക്ക്</span> <span>വന</span> <span>ആവാസവ്യവസ്ഥയെക്കുറിച്ച്</span> <span>വളരെ</span> <span>യാഥാർത്ഥ്യബോധമില്ലാത്ത</span> <span>ധാരണയാണ്</span> <span>നൽകുന്നത്</span><span>, </span><span>കാരണം</span> <span>ഈ</span> <span>പുസ്തകത്തിലൂടെ</span> <span>നടത്തിയ</span> <span>പ്രസ്താവനകൾ</span> <span>അർദ്ധസത്യങ്ങളുടെയും</span> <span>പക്ഷപാതപരമായ</span> <span>വിധിന്യായങ്ങളുടെയും</span> <span>അഭിലാഷ</span> <span>ചിന്തകളുടെയും</span> <span>സംയോജനമാണ്</span><span>. </span><span>കൂടാതെ</span> <span>വിവരങ്ങളുടെ</span> <span>ഉറവിടങ്ങളിലും</span> <span>സംശയം</span> <span>ജനിപ്പിക്കുന്നു</span><span>" </span><span>എന്ന്</span> <span>അവർ</span> <span>പറഞ്ഞു</span><span>. </span><span>ഇങ്ങനെ</span> <span>ശക്തമായ</span> <span>വിമർശങ്ങൾ</span> <span>ഉണ്ടാകുമ്പോഴും</span> <span>ഈ</span> <span>പുസ്തകം</span> <span>വായിക്കുന്നവരുടെ</span> <span>എണ്ണം</span> <span>വർധിച്ചു</span> <span>വന്നുകൊണ്ടിരുന്നു</span><span>.</span><p> <img alt="" height="418" src="https://wtplive.in/assets1/images1/thump_1680128917.jpg" width="376" /></p><p></p><p></p><p><span>സസ്യങ്ങളുടെ</span> <span>ജീവിതത്തിനെ</span> <span>കുറിച്ചുള്ള</span> <span>ചിന്തകൾക്ക്</span> <span>നൂറ്റണ്ടുകളുടെ</span> <span>പഴക്കമുണ്ട്</span><span>. </span><span>ലൂഥര്‍</span><span> </span><span>ബെര്</span><span></span><span>ബാങ്ക്</span><span> (Luther Burbank) </span><span>എന്ന</span> <span>പ്രകൃതി</span> <span>സ്നേഹിയായ</span> <span>ശാസ്ത്രജ്ഞന്</span><span> </span><span>മുന്നോട്ട്</span> <span>വെച്ച</span> <span>അല്‍</span><span></span><span>ഭുതം</span> <span>എന്നു</span> <span>പറയാവുന്ന</span> <span>ഒരു</span> <span>ആശയം</span> <span>ആണ്</span> <span>സസ്യങ്ങള്‍</span><span></span><span>ക്കും</span> <span>മനസുണ്ട്</span> <span>എന്നത്</span><span>. </span><span>അതിനദ്ദേഹം</span> <span>അനുഭവത്തിന്റെ</span> <span>ഒരേട്</span> <span>നമുക്ക്</span> <span>പറഞ്ഞു</span> <span>തരുന്നു</span><span> The Training of the Human Plant </span><span>എന്ന</span> <span>തന്റെ</span> <span>കൃതിയിൽ</span> <span>ഇക്കാര്യം</span> <span>പറയുന്നുണ്ട്</span><span> "</span><span>തന്റെ</span> <span>മട്ടുപ്പാവിലെ</span> <span>റോസാ</span> <span>ചെടിയില്‍</span><span> </span><span>എന്നും</span> <span>അദ്ദേഹം</span> <span>തലോടികൊണ്ട്</span> <span>പറയാറുണ്ടത്രേ</span><span> "</span><span>നീ</span> <span>എത്ര</span> <span>സുന്ദരിയാണ്</span> <span>നിന്റെ</span> <span>പൂക്കള്‍</span><span> </span><span>നല്</span><span></span><span>കുന്ന</span> <span>സൌരഭ്യം</span> <span>എത്ര</span> <span>വലുതാണ്</span> <span>പക്ഷേ</span> <span>നിന്റെ</span> <span>ഈ</span> <span>മുള്ളുകള്‍</span><span>? </span><span>അത്</span> <span>ഈ</span> <span>സൌന്ദര്യം</span> <span>നിറഞ്ഞ</span> <span>നിന്നില്‍</span><span> </span><span>വേണ്ടായിരുന്നു</span><span>, </span><span>സുരക്ഷക്കാണ്</span> <span>നീയിതിനെ</span> <span>നിലനിര്</span><span></span><span>ത്തുന്നത്</span> <span>എങ്കില്‍</span><span> </span><span>ഈ</span> <span>മട്ടുപ്പാവില്‍</span><span> </span><span>എന്നും</span> <span>നീ</span> <span>സുരക്ഷിതയായിരിക്കും</span> <span>അതിനാല്‍</span><span> </span><span>നിന്റെ</span> <span>മുള്ളുകള്‍</span><span> </span><span>നിനക്കു</span> <span>വേണ്ട</span> <span>നിന്നെ</span> <span>ഞാന്‍</span><span> </span><span>സംരക്ഷിക്കും</span><span>" </span><span>എന്നും</span> <span>അദ്ദേഹം</span> <span>ഈ</span> <span>പ്രക്രിയ</span> <span>തുടര്‍</span><span></span><span>ന്നു</span> <span>ക്രമേണ</span> <span>പുതുതായി</span> <span>കിളിര്</span><span></span><span>ത്തു</span> <span>വന്ന</span> <span>കൊമ്പുകളില്‍</span><span> </span><span>മുള്ളുകള്‍</span><span> </span><span>ഉണ്ടായിരുന്നിലത്രേ</span><span>. </span><span>ശാസ്ത്രീയമായി</span> <span>ഇക്കാര്യങ്ങളിൽ</span> <span>ഏറെ</span> <span>തർക്കം</span> <span>നിലനിൽക്കുന്നു</span> <span>എങ്കിലും</span> <span>ഇത്തരം</span> <span>ചിന്തകളിലൂടെയുള്ള</span> <span>യാത്ര</span> <span>വായന</span> <span>രസകരമാണ്</span><span>, </span><span>യക്ഷികൾ</span> <span>ഇല്ലെന്നറിഞ്ഞിട്ടും</span> <span>യക്ഷികഥകൾ</span> <span>വായിച്ചു</span> <span>രസിക്കും</span> <span>പോലെ</span><span>. </span><span>സാഹിത്യത്തിലും</span> <span>സഞ്ചാര</span> <span>സാഹിത്യത്തിലുമൊക്കെ</span> <span>ഇത്തരം</span> <span>ചിന്തകൾ</span> <span>വന്നുപോയിട്ടുണ്ട്</span><span>. </span><span>സഞ്ചാരിയും</span> <span>എഴുത്തുകാരനുമായ</span> <span>മുസഫർ</span> <span>അഹമ്മദിന്റെ</span><span> '</span><span>മരുഭൂമിയുടെ</span> <span>ആത്മകഥ</span><span>'</span><span>യിലും</span> <span>ഇത്തരം</span> <span>അനുഭവം</span> <span>പങ്കുവെക്കുന്ന</span> <span>ഭാഗമുണ്ട്</span><span>. '</span><span>നിലാവ്</span> <span>കോരിക്കുടിച്ച</span> <span>കള്ളിമുള്‍</span><span></span><span>ചെടികള്‍</span><span>' </span><span>എന്ന</span> <span>അദ്ധ്യായത്തിൽ</span><span> "</span><span>നിലാവ്</span> <span>വീണുകിടക്കുന്ന</span> <span>കള്ളിമുള്‍</span><span></span><span>ച്ചെടിക്കൂട്ടത്തില്</span><span> </span><span>നിന്നല്പം</span> <span>അകലെയായിരുന്നു</span> <span>തമ്പ്</span><span>, </span><span>മുള്ള്</span> <span>കൊള്ളാതെ</span> <span>ചെടിക്കൂട്ടത്തിനരികില്‍</span><span> </span><span>പോയി</span> <span>നിന്നു</span><span>, </span><span>പൊടുന്നനെ</span> <span>കള്ളിമുള്‍</span><span></span><span>ച്ചെടികള്‍</span><span> </span><span>ചുംബനം</span> <span>ഏറ്റുവാങ്ങാനെന്ന</span> <span>പോലെ</span> <span>എഴുന്നു</span> <span>നില്ക്കുന്നു</span><span>, </span><span>ഇലകള്‍</span><span> </span><span>നിവര്</span><span></span><span>ന്നു</span> <span>നിന്നതിന്</span> <span>പിന്നാലേ</span> <span>മുള്ളുകളും</span> <span>എഴുന്നു</span> <span>നിന്നു</span><span>, </span><span>മുള്ളുകള്‍</span><span> </span><span>ചെടികളുടെ</span> <span>രോമങ്ങള്‍</span><span> </span><span>ആണെന്ന</span> <span>പാഠം</span> <span>ആ</span> <span>രാത്രിയിലാണ്</span> <span>പഠിച്ചത്</span><span>, </span><span>തമ്പിലുണ്ടായിരുന്ന</span> <span>പ്രായമുള്ള</span> <span>ഒരു</span> <span>ബദുവിനോട്</span> <span>ചെടികളുടെ</span> <span>ഭാവമാറ്റത്തെക്കുറിച്ച്</span> <span>ചോദിച്ചു</span><span>, </span><span>അദ്ദേഹം</span> <span>ചിരിച്ചുകൊണ്ട്</span> <span>പറഞ്ഞു</span><span>, </span><span>മരുഭൂമിയെ</span> <span>കുറിച്ചറിയാന്‍</span><span> </span><span>ശ്രമിക്കുന്നവന്</span> <span>പ്രപഞ്ചത്തെക്കുറിച്ച്</span> <span>സാമാന്യ</span> <span>ധാരണയെങ്കിലും</span> <span>വേണമെന്ന്</span><span>, </span><span>ചെടികളും</span> <span>മനുഷ്യരെ</span> <span>പോലെ</span> <span>ദൈവ</span> <span>സൃഷ്ടിയാണെന്നും</span> <span>അവയ്ക്കും</span> <span>വികാരങ്ങളുണ്ടെന്നും</span> <span>അദ്ദേഹം</span> <span>കൂട്ടിച്ചേര്</span><span></span><span>ത്തു</span><span>" </span><span>എന്ന്</span> <span>പറയുന്നുണ്ട്</span> <span>മനുഷ്യരുമായുള്ള</span> <span>നിരന്തര</span> <span>സഹവാസത്തിലൂടെ</span> <span>ഇങ്ങനെയൊക്കെ</span> <span>സംഭവിക്കുന്നു</span> <span>എന്ന്</span> <span>സഞ്ചാരിയായ</span> <span>മുസഫറിനോട്</span> <span>പറഞ്ഞുകൊടുക്കുന്നത്</span> <span>ബദ്ദുവായ</span> <span>ഒരു</span> <span>അറബിയാണ്</span><span>. </span><span>ഇത്</span> <span>നൂറ്റാണ്ടുകളായി</span> <span>കൈമാറിവന്ന</span> <span>അനുഭവത്തിൽ</span> <span>നിന്നുള്ള</span> <span>അറിവിന്റെ</span> <span>വായ്മൊഴിയാണ്</span><span>.</span></p>
<p><span> </span><span>പീറ്റർ</span> <span>വോലെബെന്റെ</span> <span>വൃക്ഷങ്ങളുടെ</span> <span>രഹസ്യ</span> <span>ജീവിതം</span> <span>എന്ന</span> <span>പുസ്തകത്തിൽ</span> <span>ജൈവവൈവിധ്യങ്ങളുടെ</span> <span>അമ്മത്തൊട്ടിൽ</span> <span>എന്ന</span> <span>അദ്ധ്യായത്തിൽ</span> <span>പറയുന്നത്</span> <span>നോക്കൂ</span><span> "</span><span>വൃക്ഷങ്ങളെ</span> <span>ആശ്രയിക്കുന്ന</span> <span>ഭൂരിപക്ഷം</span> <span>മൃഗങ്ങളും</span> <span>അവയെ</span> <span>ഉപദ്രവിക്കുകയില്ല</span><span>. </span><span>വ്യത്യസ്ത</span> <span>അളവുകളിലുള്ള</span> <span>ആർദ്രതയുടെയും</span> <span>പ്രകാശത്തിന്റെയും</span> <span>ലഭ്യതയനുസരിച്ച്</span> <span>അവ</span> <span>അനുകൂലമായ</span> <span>പാരിസ്ഥിതിക</span> <span>ജീവിതസാഹചര്യങ്ങൾ</span> <span>പ്രദാനം</span> <span>ചെയ്യുന്ന</span> <span>തായ്ത്തടികളോ</span> <span>തലപ്പുകളോ</span> <span>തങ്ങളുടെ</span> <span>ഭവനങ്ങളായി</span> <span>ഉപയോഗിക്കുന്നു</span><span>. </span><span>അസംഖ്യം</span> <span>സവിശേഷവർഗങ്ങൾ</span> <span>അവിടെ</span> <span>ജീവിക്കുവാൻ</span> <span>സ്ഥലം</span> <span>കണ്ടെത്തുന്നു</span><span>. </span><span>മുകളിലേക്കുയർത്തുന്ന</span> <span>യന്ത്രങ്ങളോ</span> <span>മേടകളോ</span> <span>ആവശ്യമായതിനാൽ</span> <span>വനത്തിന്റെ</span> <span>മേൽനിലകളിൽ</span> <span>കാര്യമായ</span> <span>ഗവേഷണങ്ങൾ</span> <span>നടന്നിട്ടില്ല</span><span>. </span><span>പണച്ചെലവു</span> <span>കുറയ്ക്കുന്നതിനായി</span> <span>ചിലപ്പോൾ</span> <span>ക്രൂരമായ</span> <span>മാർഗങ്ങൾപോലും</span> <span>ഉപയോഗിക്കപ്പെടുന്നു</span><span>. </span><span>അങ്ങനെയൊരു</span> <span>പരീക്ഷണത്തിൽ</span><span> 2009-</span><span>ൽ</span> <span>വനഗവേഷകനായ</span> <span>മാർട്ടിൻ</span> <span>ഗോർ</span><span>, </span><span>ബാവ</span> <span>റിയൻ</span> <span>ഫോറസ്റ്റ്</span> <span>നാഷണൽ</span> <span>പാർക്കിലെ</span> <span>ഏറ്റവും</span> <span>പ്രായമായതും</span><span> (600 </span><span>വർഷം</span><span>) </span><span>ഏറ്റവും</span> <span>ശക്തമായതും</span><span> (170 </span><span>അടി</span> <span>ഉയരവും</span> <span>നെഞ്ചുയരത്തിൽ</span><span> 5 </span><span>അടി</span> <span>കനവും</span><span>) </span><span>ആയ</span> <span>വൃക്ഷത്തിൽ</span> <span>ജീവജാലങ്ങൾക്കു</span> <span>ഹാനികരമായ</span> <span>രാസവസ്തുക്കൾ</span> <span>സ്പ്രേ</span> <span>ചെയ്തു</span><span>. </span><span>അതിനുപയോഗിച്ചത്</span> <span>പൈറെത്രം</span> <span>എന്ന</span> <span>കീടനാശിനിയായിരുന്നു</span><span>. </span><span>ആ</span> <span>പരീക്ഷണത്തിൽ</span> <span>അനേകം</span> <span>ചിലന്തികളും</span> <span>കീടങ്ങളും</span> <span>ചത്തുവീണു</span><span>. </span><span>മാരകമായ</span> <span>ഈ</span> <span>ഫലം</span> <span>കാണിച്ചുതരുന്നത്</span> <span>ഉന്നതങ്ങളിലെ</span> <span>ജീവിതം</span> <span>എതയധികം</span> <span>വർഗവൈവിധ്യമുള്ളതാണെന്നാണ്</span><span>. 257 </span><span>വിവിധ</span> <span>വർഗങ്ങളിൽപ്പെട്ട</span><span> 2045 </span><span>ജീവികളെ</span> <span>അന്നു</span> <span>ശാസ്ത്രജ്ഞർ</span> <span>ആ</span> <span>ശവാവശിഷ്ടങ്ങളിൽ</span> <span>എണ്ണിയെടുത്തു</span><span>" </span><span>ഏറെ</span> <span>കാലത്തേ</span> <span>തന്റെ</span> <span>നിരീക്ഷണങ്ങളാണ്</span> <span>ഈ</span> <span>എഴുത്ത്</span> <span>എന്ന്</span> <span>മനസിലാക്കാം</span><span>, </span><span>മാത്രമല്ല</span> <span>സസ്യങ്ങളുടെ</span> <span>രഹസ്യ</span> <span>ജീവിതത്തിന്റെ</span> <span>ചുരുൾ</span> <span>അഴിക്കുമ്പോൾ</span> <span>കൂടുതൽ</span> <span>കൂടുതൽ</span> <span>അദ്ഭുതകരമായ</span> <span>ലോകത്തേക്കാണ്</span> <span>ഇറങ്ങിച്ചെല്ലുക</span><span>, </span><span>വായനക്കാരെ</span> <span>ആകാംഷയുടെ</span> <span>മുൻമുനയിൽ</span> <span>നിർത്തി</span> <span>പുതിയ</span> <span>പുതിയ</span> <span>സംശയങ്ങൾ</span> <span>ജനിപ്പിക്കുന്നു</span><span>. </span><span>ശാസ്ത്ര</span> <span>ഭാഷയിൽ</span> <span>പറഞ്ഞാൽ</span> <span>തെറ്റിദ്ധരിപ്പിക്കുന്നു</span><span>. </span><span>മറ്റുജീവികളിൽ</span> <span>അവരുടെ</span> <span>പ്രത്യുത്പാദന</span> <span>സമയത്ത്</span> <span>അവരിൽ</span> <span>ഉണ്ടാകുന്ന</span> <span>ലൈംഗികാനുഭൂതി</span> <span>പോലെയോ</span> <span>മറ്റൊരു</span> <span>തരത്തിലോ</span> <span>സസ്യങ്ങളുടെ</span> <span>പ്രതിപാദന</span> <span>സമയത്ത്</span> <span>അവയ്ക്ക്</span> <span>അനുഭവിക്കാൻ</span> <span>സാധിക്കുമോ</span> <span>എന്ന</span> <span>ചോദ്യം</span> <span>ആരെയും</span> <span>കുഴക്കുന്നതാണ്</span><span>. </span><span>വൃക്ഷങ്ങളുടെ</span> <span>ലൈംഗികാനുഭൂതി</span> <span>എന്നതിനെ</span> <span>പിറ്റർ</span> <span>വോലെബെന്റെ</span> <span>പുസ്തകത്തിൽ</span> <span>ലവ്</span> <span>എന്ന</span> <span>അദ്ധ്യായത്തിൽ</span> <span>ഇക്കാര്യത്തെ</span> <span>പറ്റി</span> <span>പറയുന്നുണ്ട്.</span></p>
<p><span>"</span><span>ചില</span> <span>വർഗങ്ങൾ</span> <span>സമയക്രമികരണത്തെ</span> <span>ആശ്രയിക്കുന്നു</span><span>. </span><span>ആൺപൂക്കളും</span> <span>പെൺപൂക്കളും</span> <span>അല്പദിവസങ്ങളുടെ</span> <span>ഇടവേളകളിലാണു</span> <span>വിടരുക</span><span>. </span><span>ആ</span> <span>സമയംകൊണ്ട്</span> <span>ആദ്യം</span> <span>വിരിഞ്ഞവയുടെ</span> <span>പരാഗങ്ങൾ</span> <span>മറ്റു</span> <span>വൃക്ഷങ്ങളുടെ</span> <span>പൂക്കളിൽ</span> <span>പരാഗണം</span> <span>നടത്തിക്കുഴിയും</span><span>. </span><span>ബേർഡ്</span> <span>ചെറിപോലെ</span> <span>ഷഡ്പദങ്ങളെ</span> <span>ആശ്രയിക്കുന്ന</span> <span>വൃക്ഷങ്ങൾക്ക്</span> <span>ഇതൊരു</span> <span>നല്ല</span> <span>തന്ത്രമല്ല</span><span>, </span><span>ഇവയുടെ</span> <span>ഒരേ</span> <span>പൂവിൽത്തന്നെയാണ്</span> <span>സ്ത്രീപുരുഷലിംഗഭാഗങ്ങൾ</span><span>, </span><span>തേനീച്ചകളെ</span> <span>പരാഗവിതരണത്തിനനുവദിക്കുന്ന</span> <span>ചുരുക്കം</span> <span>വന</span> <span>വൃക്ഷങ്ങളിലൊന്നാണ്</span> <span>ബേർഡ്</span> <span>ചെറി</span><span>.</span></p>
<p><span>തേനീച്ചകൾ</span> <span>വൃക്ഷത്തലപ്പിലാകമാനം</span> <span>സഞ്ചരിക്കുമ്പോൾ</span> <span>അവയുടെ</span> <span>സ്വന്തം</span> <span>പൂമ്പൊടി</span> <span>അതിൽത്തന്നെ</span> <span>വിതരണം</span> <span>ചെയ്യാതിരിക്കുക</span> <span>സാധ്യമല്ല</span><span>. </span><span>പക്ഷേ</span> <span>സ്വന്തം</span> <span>പരാഗങ്ങളുടെ</span> <span>സംയോഗത്തെപ്പറ്റി</span> <span>ഈ</span> <span>വൃക്ഷങ്ങൾ</span> <span>ജാഗ്രത</span> <span>പുലർത്തുന്നു</span><span>. </span><span>ഒരു</span> <span>പൂമ്പൊടി</span> <span>അഥവാ</span> <span>പരാഗം</span> <span>സ്റ്റിഗ്മയിൽ</span> <span>വീഴുമ്പോൾ</span> <span>അതിന്റെ</span> <span>ജീനുകൾ</span> <span>പ്രവർത്തനക്ഷമമാകുകയും</span> <span>അത്</span> <span>അണ്ഡാശയത്തിലേക്ക്</span> <span>ഒരു</span> <span>നേരിയ</span> <span>കുഴൽ</span> <span>വളർന്ന്</span> <span>അതിലൂടെ</span> <span>അണ്ഡത്തെ</span> <span>തേടിപ്പോകുകയും</span> <span>ചെയ്യും</span><span>. </span><span>ഇങ്ങനെ</span> <span>ചെയ്യുന്ന</span> <span>സമയത്ത്</span> <span>വൃക്ഷം</span> <span>അതിന്റെ</span> <span>സാമാന്യസ്വഭാവത്തെ</span> <span>പരിശോധിക്കുകയും</span> <span>അത്</span> <span>സ്വന്തം</span> <span>പരാഗത്തിന്റെതുമായി</span> <span>സമാനമാണെങ്കിൽ</span> <span>കുഴലിനെ</span> <span>അടയ്ക്കുകയും</span> <span>ചെയ്യും</span><span>. </span><span>അങ്ങനെ</span> <span>ചെയ്തുകഴിയുമ്പോൾ</span> <span>ആ</span> <span>കുഴൽ</span> <span>ഉണങ്ങുകയാണു</span> <span>സംഭവിക്കുക</span><span>. </span><span>അന്യജീനുകൾ</span><span>, </span><span>അതായത്</span> <span>ഭാവിവിജയം</span> <span>ഉറപ്പാക്കുന്ന</span> <span>ജീനുകൾ</span> <span>മാത്രമാണ്</span> <span>അകത്തേക്കു</span> <span>പ്രവേശനാനുമതി</span> <span>നേടുകയും</span> <span>ഫലവും</span> <span>വിത്തുമുത്പാദിപ്പിക്കുകയും</span> <span>ചെയ്യുന്നത്</span><span>. </span><span>എങ്ങനെയാണൊരു</span> <span>ബേർഡ്</span> <span>ചെറി</span><span> '</span><span>എന്റേതും</span><span>' </span><span>നിന്റെതും</span> <span>തിരിച്ചറിയുന്നത്</span><span>?. </span><span>നമുക്കതു</span> <span>കൃത്യമായി</span> <span>അറിയില്ല</span><span>. </span><span>ജീനുകൾ</span> <span>ഉത്തേജിപ്പിക്കപ്പെടണമെന്നും</span> <span>അവ</span> <span>വൃക്ഷത്തിന്റെ</span> <span>പരിശോധനയിൽ</span> <span>വിജയിക്കണമെന്നും</span> <span>മാത്രമാണു</span> <span>നമുക്കറിയാവുന്നത്</span><span>. </span><span>വൃക്ഷം</span> <span>അവയെ</span> <span>അനുഭവിച്ചറിതുന്നുവെന്നോ</span> <span>തൊട്ടറിയുന്നുവെന്നോ</span> <span>നമുക്കു</span> <span>പറയാം</span><span>. </span><span>നമ്മളും</span> <span>പ്രണയത്തിന്റെ</span> <span>ശാരീരികവൃത്തികളെ</span><span>, </span><span>ശരീരത്തിന്റെ</span> <span>രഹസ്യങ്ങളെ</span> <span>ഉണർത്തുന്ന</span> <span>ന്യൂറോ</span> <span>ട്രാൻസ്മിറ്റകളുടെ</span> <span>സ്രവങ്ങളെന്നതിൽ</span> <span>കൂടുതലായി</span> <span>അറിയുന്നുവെങ്കിലും</span> <span>ഇണചേരുക</span> <span>എന്നത്</span> <span>വൃക്ഷങ്ങൾക്ക്</span> <span>ഏതു</span> <span>രീതിയിലാണ്</span> <span>അനുഭവവേദ്യമാകുന്നതെന്നുള്ള</span> <span>വസ്തുത</span> <span>ഇനി</span> <span>ഇതൊരു</span> <span>കാലംകൂടി</span> <span>സങ്കല്പത്തിൽത്തന്നെ</span> <span>അവശേഷിക്കും</span><span>"</span></p>
<p><span> <img alt="" height="360" src="https://wtplive.in/assets1/images1/thump_1680129022.jpg" width="540" /></span></p>
<p><span>വൃക്ഷങ്ങളെക്കുറിച്ച്</span> <span>കൗതുകകരവും</span> <span>വിസ്മയജനകവും</span> <span>നാടകീയത</span> <span>നിറഞ്ഞതുമായ</span> <span>നിരവധി</span> <span>വിവരങ്ങളടങ്ങുന്ന</span> <span>ഒരദ്ഭുതലോകത്തേക്ക്</span> <span>നമ്മെ</span> <span>നയിക്കുന്നു</span><span>. </span><span>മരങ്ങളുടെ</span> <span>ദൈനംദിന</span> <span>നാടകങ്ങളിലേക്കും</span> <span>ചലിക്കുന്ന</span> <span>പ്രണയകഥകളിലേക്കുമൊക്കെ</span> <span>പോകുന്ന</span> <span>ഒരു</span> <span>ലോകത്തെ</span> <span>കുറിച്ച്</span> <span>പറയുമ്പോൾ</span> <span>വൃക്ഷങ്ങൾ</span> <span>മനുഷ്യരെപ്പോലെ</span> <span>സാമൂഹികജീവിതം</span> <span>നയിക്കുന്നുവോ</span> <span>എന്ന</span> <span>കൗതുകരമായ</span> <span>സംശയമാണ്</span> <span>ഈ</span> <span>പുസ്തകവായന</span> <span>നമ്മളിൽ</span> <span>ഉണ്ടാക്കുക</span><span>, </span><span>അല്ലെങ്കിൽ</span> <span>തെറ്റിദ്ധരിപ്പിക്കുക</span></p><p><br /></p><span>. </span><span>എന്നാൽ</span> <span>അവ</span> <span>പരസ്പരം</span> <span>പരിപാലിക്കുന്നു</span><span>, </span><span>അന്യോന്യം</span> <span>ആശയവിനിമയം</span> <span>നടത്തുന്നു</span><span>. </span><span>പോഷകങ്ങൾ</span> <span>പങ്കുവെക്കുന്നു</span><span>. </span><span>അപകടങ്ങളെക്കുറിച്ച്</span> <span>മുന്നറിയിപ്പു</span> <span>നല്കുന്നു</span><span>. </span><span>നിരവധി</span> <span>ദശകങ്ങൾ</span> <span>നീണ്ട</span> <span>നിരീക്ഷണങ്ങളുടെയും</span> <span>പഠനങ്ങളുടെയും</span> <span>ഫലമായി</span> <span>ഗ്രന്ഥകാരന്റെ</span> <span>വിസ്മയകരമായ</span> <span>കണ്ടെത്തലുകൾ</span> <span>വായിക്കുമ്പോൾ</span><span>, </span><span>പ്രകൃതിയെ</span> <span>സൂക്ഷ്മമായി</span> <span>നിരീക്ഷിക്കാനും</span> <span>സസ്യങ്ങളെ</span> <span>സ്നേഹത്തോടെ</span> <span>സമീപിക്കാനും</span><span>, </span><span>അത്ഭുത</span> <span>ലോകത്തേക്ക്</span> <span>ഇറങ്ങി</span> <span>ചെല്ലാനും</span> <span>നമുക്കത്ര</span> <span>പരിചയമില്ലാത്ത</span> <span>ഒരുപക്ഷെ</span> <span>അത്ര</span> <span>താല്പര്യം</span> <span>കാണിക്കാത്ത</span> <span>ഒരു</span> <span>ലോകത്തേക്ക്</span> <span>കൊണ്ടുപോകാൻ</span> <span>പുസ്തകത്തിനാകുന്നു</span><span>. </span><span>ഈ</span> <span>പുസ്തകം</span> <span>ആരെയാണ്</span> <span>അഭിസംബോധന</span> <span>ചെയ്തിരിക്കുന്നതെന്ന്</span> <span>പൂർണ്ണമായും</span> <span>വ്യക്തമല്ല</span><span>, </span><span>കാരണം</span> <span>ഇത്</span> <span>പ്രൊഫഷണൽ</span> <span>ഫോറസ്ട്രി</span> <span>ശാസ്ത്രജ്ഞരെ</span> <span>പ്രകോപിപ്പിച്ചിട്ടുണ്ട്</span><span>. </span><span>എന്നാൽ</span> <span>സാധാരണക്കാർ</span> <span>അവയെ</span> <span>ഊഷ്മളമായി</span> <span>സ്വാഗതം</span> <span>ചെയ്തു</span><span>. </span><p></p>
<p><span>വോൾബെൻ</span> <span>പറയുന്നത്</span><span>, </span><span>സസ്യജീവിതത്തിന്റെ</span><span> "</span><span>കഴിവുകൾ</span> <span>മനസ്സിലാക്കുകയും</span><span>, </span><span>മരങ്ങളുടെ</span> <span>വൈകാരിക</span> <span>ജീവിതവും</span> <span>ആവശ്യങ്ങളും</span> <span>തിരിച്ചറിയാൻ</span> <span>പഠിക്കുകയും</span> <span>ചെയ്താൽ</span><span>, </span><span>ഞങ്ങൾ</span> <span>സസ്യങ്ങളെ</span> <span>വ്യത്യസ്തമായി</span> <span>പരിഗണിക്കാൻ</span> <span>തുടങ്ങും</span><span>, </span><span>വനങ്ങളെ</span> <span>തടി</span> <span>ഫാക്ടറികളായി</span> <span>കാണുന്നത്</span> <span>അവസാനിപ്പിക്കും</span><span>, </span><span>അത്</span> <span>എങ്ങനെയെന്ന്</span> <span>മനസ്സിലാക്കും</span><span>. </span><span>കാടുകൾ</span> <span>നമുക്ക്</span> <span>വിശ്രമത്തിന്റെയും</span> <span>വീണ്ടെടുക്കലിന്റെയും</span> <span>മരുപ്പച്ചയായി</span> <span>വർത്തിക്കും</span><span>. </span><span>കാടുകൾ</span> <span>വെറുതെ</span> <span>വിട്ടാൽ</span> <span>മരങ്ങൾക്കെന്നപോലെ</span> <span>നമുക്കും</span> <span>ലഭിക്കുന്ന</span> <span>നേട്ടങ്ങളെ</span> <span>വിലമതിക്കാനാണെന്നാണ്</span> <span>അദ്ദേഹത്തിന്റെ</span> <span>വാദം</span><span>. </span></p>
<p><span>സാധാരണ</span> <span>ജനങ്ങളുടെ</span> <span>ശാസ്ത്രീയ</span> <span>അറിവിനെ</span> <span>ഈ</span> <span>പുസ്തകം</span> <span>തെറ്റിദ്ധരിപ്പിക്കുന്നു</span> <span>എന്ന്</span> <span>പല</span> <span>ശാസ്ത്രജ്ഞരും</span> <span>അഭിപ്രായപ്പെടുന്നു</span><span>. </span><span>സസ്യ</span> <span>ജീവശാസ്ത്രജ്ഞനായ</span> <span>എറിൻ</span> <span>സിമ്മർമാൻ</span><span>, </span><span>ശാസ്ത്രജ്ഞയും</span> <span>ശാസ്ത്ര</span> <span>എഴുത്തുകാരിയുമായ</span> <span>സാറാ</span> <span>ബൂൺ</span> <span>എന്നിവരും</span> <span>ഈ</span> <span>പുസ്തകത്തെ</span> <span>കുറിച്ച്</span> <span>വിമർശനാത്മക</span> <span>നിരൂപണങ്ങൾ</span> <span>എഴുതിയിട്ടുണ്ട്</span><span>. </span><span>പുസ്തകം</span> <span>ശാസ്ത്രീയമായ</span> <span>പദപ്രയോഗങ്ങളൊന്നും</span> <span>ഇല്ലാത്തവയാണ്</span> <span>എന്നതിന്</span> <span>വോലെബെൻ</span> <span>പറയുന്നത്</span><span> "</span><span>അങ്ങനെ</span> <span>ചെയ്യാനുള്ള</span> <span>കാരണം</span><span> - </span><span>മിക്ക</span> <span>ശാസ്ത്രീയ</span> <span>രചനകളും</span> <span>പൊതുജനങ്ങൾക്ക്</span> <span>മനസ്സിലാക്കാൻ</span> <span>കഴിയാത്തതാണ്</span><span> " </span><span>എന്നാണ്</span><span>. </span><span>ഇങ്ങനെ</span> <span>ഒരു</span> <span>പുസ്തകം</span> <span>നമ്മെ</span> <span>വായനയിലൂടെ</span> <span>അത്ഭുതപ്പെടുത്തുമ്പോഴും</span> <span>ഇതിനു</span> <span>പിന്നിലെ</span> <span>ശാസ്ത്രസത്യങ്ങൾ</span> <span>തെളിയുന്ന</span> <span>കാലത്തോളം</span> <span>ഇതൊക്കെ</span> <span>യക്ഷിക്കഥകൾ</span> <span>പോലെ</span> <span>ഉള്ളിൽ</span> <span>കിടന്നലയും</span> <span>എന്നത്</span> <span>ഈ</span> <span>പുസ്തകത്തിന്റെ</span> <span>വായനാനുഭവം</span> <span>നൽകുന്ന</span> <span>യാഥാർഥ്യമാണ്</span><span>. </span><span>എന്തായാലും</span> <span>വാദങ്ങളും</span> <span>വിവാദങ്ങളും</span> <span>നടക്കുമ്പോഴും</span> <span>നിരവധി</span> <span>ഭാഷകളിലേക്ക്</span> <span>ഈ</span> <span>പുസ്തകത്തിന്റെ</span> <span>പരിഭാഷ</span> <span>ഇറങ്ങുന്നുണ്ട്</span><span>. </span><span>മൂലഭാഷയായ</span> <span>ജർമനിൽ</span> <span>ഇന്നും</span> <span>ഇംഗ്ളീഷിലേക്ക്</span> <span>പരിഭാഷപ്പെടുത്തിയത്</span> <span>പരിസ്ഥിതി</span> <span>എഴുത്തുകാരനായ</span> <span>ടിം</span> <span>ഫ്ലാനറിയാണ്</span><span>. </span><span>മലയാളത്തിൽ</span><span>, </span><span>സ്മിത</span> <span>മീനാക്ഷിയാണ്</span> <span>ഈ</span> <span>കൃതി</span> <span>പരിഭാഷപ്പെടുത്തിയത്</span><span> (</span><span>പ്രസാധകർ</span><span>: </span><span>മാതൃഭൂമി</span> <span>ബുക്സ്</span><span>)</span></p><p><span>----------------------------------</span></p><p><span></span></p><div class="separator" style="clear: both; text-align: center;"><span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMWQGFO3aCuPiYgx1YF8LUwvoE2bABXCK72DbQ_ecFyON1NakPDR1mxXR2aqJ9Qh2igt6pdOhCBqJmCaHUQdzC6nET__GbQT3Dzz2X3oDPaP35kcy8ebQl-dzjwwjtW2siD-BLAltn0t1MpyDaDYzgCBl4QyFlh6U41Od_QX8mdED8CUed3tyrNcGf/s1280/WTPLIVE%20POSTER%20.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1280" data-original-width="1080" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMWQGFO3aCuPiYgx1YF8LUwvoE2bABXCK72DbQ_ecFyON1NakPDR1mxXR2aqJ9Qh2igt6pdOhCBqJmCaHUQdzC6nET__GbQT3Dzz2X3oDPaP35kcy8ebQl-dzjwwjtW2siD-BLAltn0t1MpyDaDYzgCBl4QyFlh6U41Od_QX8mdED8CUed3tyrNcGf/s320/WTPLIVE%20POSTER%20.jpeg" width="270" /></a></span></div><span> </span><span dir="auto"><span dir="auto">wtplive link </span></span><br /><p></p><div><span dir="auto"><img alt="👇" aria-label="👇" class="an1" data-emoji="👇" src="https://fonts.gstatic.com/s/e/notoemoji/15.0/1f447/32.png" /><br /></span></div><div><br /><span dir="auto"></span><span dir="auto"><span dir="auto"></span></span></div><div><span dir="auto"><a data-saferedirecturl="https://www.google.com/url?q=https://wtplive.in/Niroopanam-Vimarshanam/faizal-bava-about-the-hidden-life-of-trees-by-peter-wohlleben-4550&source=gmail&ust=1680248408046000&usg=AOvVaw1HdF2OwbPTLouQOAwaSi-b" href="https://wtplive.in/Niroopanam-Vimarshanam/faizal-bava-about-the-hidden-life-of-trees-by-peter-wohlleben-4550" target="_blank">https://wtplive.in/Niroopanam-<wbr></wbr>Vimarshanam/faizal-bava-about-<wbr></wbr>the-hidden-life-of-trees-by-<wbr></wbr>peter-wohlleben-4550</a></span></div><p><span> </span></p>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-22559097229489495822023-03-26T23:57:00.000-07:002023-03-26T23:57:19.153-07:00ഐ. ഷൺമുഖദാസ്: എഴുത്ത്, സിനിമ, ജീവിതം <div style="left: -99999px; position: absolute;"><span style="font-family: arial;">അഭിമുഖം
read more <a href="https://malayalanatu.com/archives/15563?fbclid=IwAR3FIqic4RNHfV_ONpV37PIbRTa23I39uP_sHdglwA-LAeZih7svvqcfGfM" target="_blank">https://malayalanatu.com/archives/15563?fbclid=IwAR3FIqic4RNHfV_ONpV37PIbRTa23I39uP_sHdglwA-LAeZih7svvqcfGfM</a></span></div><div style="left: -99999px; position: absolute;"><span style="font-family: arial;">അഭിമുഖം
read more <a href="https://malayalanatu.com/archives/15563?fbclid=IwAR3FIqic4RNHfV_ONpV37PIbRTa23I39uP_sHdglwA-LAeZih7svvqcfGfM" target="_blank">https://malayalanatu.com/archives/15563?fbclid=IwAR3FIqic4RNHfV_ONpV37PIbRTa23I39uP_sHdglwA-LAeZih7svvqcfGfM</a></span></div><p><span style="font-family: arial;"> അഭിമുഖം </span></p><p><span style="font-family: arial;"> <img alt="" class="attachment-penci-full-thumb size-penci-full-thumb penci-lazy wp-post-image" height="351" src="https://i0.wp.com/malayalanatu.com/wp-content/uploads/2023/03/B8780C12-F368-4FF6-983A-CF4989C36242.jpeg?fit=675%2C397&ssl=1" title="B8780C12-F368-4FF6-983A-CF4989C36242" width="517" /></span></p><p><span style="font-family: arial;"> </span></p><p><span style="font-family: arial;">മലയാള നാട് വെബ് മാഗസിനിൽ വന്ന അഭിമുഖം <br /></span></p><div style="left: -99999px; position: absolute;"><span style="font-family: arial;">ലോക സിനിമയെ കുറിച്ചും,
മറുഭാഷാ ഇന്ത്യൻ സിനിമകളെ കുറിച്ചും, മലയാള സിനിമകളെ കുറിച്ചും ആഴത്തിലുള്ള
ഒട്ടേറെ നിരൂപണങ്ങൾ, പഠനങ്ങൾ, നിരീക്ഷണങ്ങൾ എന്നിവ നമുക്ക് നൽകിയ, ദേശീയ
പുരസ്കാരം അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ച പ്രശസ്ത എഴുത്തുകാരനും
സീനിയർ സിനിമാ പ്രവർത്തകനുമായ ഐ ഷണ്മുഖദാസ് മാഷുമായി കൂടെ നടന്ന് സംസാരിച്ച
കാര്യങ്ങളാണ് ഇതിലുള്ളത്. 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India)
(ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ്) ഏർപ്പെടുത്തിയ സത്യജിത് റേ
മെമ്മോറിയൽ അവാർഡ് ലഭിച്ചതിലുള്ള ആദരവ് രേഖപ്പെടുത്തൽ കൂടിയാണ് ഈ അഭിമുഖം
ഐ.ഷണ്മുഖദാസ് ഒറ്റപ്പാലത്ത് ജനിച്ചു. ഇപ്പോള്‍ തൃശൂരിൽ സ്ഥിരതാമസം.ഇംഗ്ളീഷ്
സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബോംബെയിൽ അധ്യാപകനായി
ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കേരള സർക്കാർ സർവ്വീസിൽ വിവിധ
കോളേജുകളിൽ ഇംഗ്ളീഷ് അധ്യാപകനായി ജോലി ചെയ്തു. തൃശൂർ സി. അച്യുതമേനോന്
ഗവണ്മെന്റ് കോളേജിൽ നിന്നാണ് വിരമിച്ചത്. വിദ്യാർത്ഥിജീവിതകാലം മുതൽ ഫിലിം
സൊസൈറ്റി അംഗമാകുകയും പിന്നീട് ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുടെ
ഭാഗമാവുകയും ചെയ്തു. എഴുപതുകളുടെ അവസാനം മുതല്‍ ചലച്ചിത്ര സംബന്ധിയായ
ലേഖനങ്ങൾ എഴുതുവാൻ തുടങ്ങി. ദൃശ്യകലാപഠനത്തിന് മുൻതൂക്കം നൽകിയ ദൃശ്യകല,
ദർശി എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.
മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ അവാർഡിന് 1999-ല്‍ അര്‍ഹനായി.
സത്യജിത് റായുടെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പുസ്തകം ‘സഞ്ചാരിയുടെ വീടി’ന്
1996-ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.
മികച്ച ചലച്ചിത്ര സംബന്ധിയായ ലേഖനത്തിനുള്ള 2013-ലെ സംസ്ഥാന പുരസ്കാരം
എം.ടി വാസുദേവന്‍ നായരുടെ ‘നിര്‍മ്മാല്യ’ത്തിനെ കുറിച്ചെഴുതിയ
‘ദൈവനർത്തകന്റെ ക്രോധ’ത്തിന് ലഭിച്ചു. സാഹിത്യ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള
സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്കാരം, മികച്ച വൈജ്ഞാനിക
ഗ്രന്ഥത്തിനുള്ള ജി.എൻ പിള്ള എൻഡോവ്മെന്റ് (2008), ചലച്ചിത്ര
ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്കാരം (2012), രണ്ട് വട്ടം ഫിലിം
ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിലുള്ള അവാർഡ് (1997,
2006), 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India) (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ്
ഫിലിം ക്രിട്ടിക്സ്) ഏർപ്പെടുത്തിയ സത്യജിത് റേ മെമ്മോറിയൽ അവാർഡ്.
എന്നിവയും ലഭിച്ചിട്ടുണ്ട്.
മലകളില്‍ മഞ്ഞ് പെയ്യുന്നു’ സിനിമയുടെ വഴിയില്‍’, സഞ്ചാരിയുടെ വീട്’, ആരാണ്
ബുദ്ധനല്ലാത്തത്’, ഗൊദാര്‍ദ്: കോളയ്ക്കും മാര്‍ക്സിനും നടുവില്‍, പി.
രാമദാസ്: വിദ്യാര്‍ത്ഥിയുടെ വഴി’, സിനിമയും ചില സംവിധായകരും, ശരീരം, നദി,
നക്ഷത്രം എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.
ഫൈസൽ ബാവ : അടൂരിൽ നിന്ന് തന്നെ തുടങ്ങാം എന്ന് തോന്നുന്നു. അടൂർ സിനിമകൾ
അരാഷ്ട്രീയ സിനിമകളാണ് എന്ന വിമർശനത്തെ എതിർത്തുകൊണ്ട്, മാഷ് ഈയിടെ നടത്തിയ
പ്രസ്താവന ഏറെ പ്രസക്തമാണല്ലോ. അത് ശരിയല്ല എന്നും അടൂർ സിനിമകൾ രാഷ്ട്രീയ
സിനിമകൾ തന്നെയാണെന്നും താങ്കൾ ഉറപ്പിച്ചു പറഞ്ഞിരുന്നു .അടൂർ സിനിമകൾ
രാഷ്ട്രീയമാണോ? അടൂരിന്റെ “എലിപ്പത്തായം”തിരക്കഥയ്ക്ക് താങ്കളുടെ
അവതാരികയായിരുന്നല്ലോ?
ഐ.ഷൺമുഖദാസ് : പ്രകടമായി രാഷ്ട്രീയമില്ല എന്ന് തോന്നുമെങ്കിലും അടൂർ
സിനിമകളിൽ ആന്തരികമായി രാഷ്ട്രീയം ഉണ്ട്. കാഴ്ചയുടെ ആഴമേറിയ അനുഭവതലം തരാൻ
അതിനാകുന്നു. സത്യത്തിൽ അടൂരിൽ ഉള്ള രാഷ്ട്രീയം ഇടതുപക്ഷ മാർക്സിസ്റ്റ്
രാഷ്ട്രീയമല്ല അദ്ദേഹത്തെ ഏറെയും സ്വാധീനിച്ചത് ഗാന്ധിയൻ രാഷ്ട്രീയമാകാം.
അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച് ഈ വീക്ഷണകോണിൽ നിന്നുകൊണ്ടുള്ള
സൂക്ഷ്മമായ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു.
അത് ആമുഖമോ അവതാരികയോ ആയി എഴുതിയതല്ല, നേരത്തെ സ്വതന്ത്രമായി എഴുതിയതാണ്.
‘യാഥാര്‍ത്ഥ്യത്തിന്റെ ഭ്രമാത്മകമായ മുഖം’ എന്നപേരിൽ അത് ഫിലിം സൊസൈറ്റി
സുവനീറില്‍ അച്ചടിച്ചു വന്നിരുന്നതുമാണ്. പിന്നീട് എന്റെ സമ്മതത്തോടെ തന്നെ
പുസ്തകത്തിൽ ചേർത്തതാണ്.
അത് അക്കാലത്തെ എന്റെ രാഷ്ട്രീയ വീക്ഷണങ്ങളുടെ സാധ്യതകളോടുകൂടി ചേർത്ത്
വായിക്കാം. ഹംഗേറിയൻ മാർക്സിസ്റ്റ് സൈദ്ധാന്തികനായ ലൂകാഷിന്റെ (György
Lukács) ചില സ്വാധീനങ്ങൾ അതിലുണ്ട് . പ്രകടമായ രാഷ്ട്രീയം ഇല്ല എങ്കിൽ
പോലും അക്കാലത്തെ എന്റെ മാർക്സിസ്റ്റ് സൈദ്ധാന്തിക വായനയുടെ ഭാവതലം
അന്നത്തെ എഴുത്തിലുണ്ട്. ലേഖനത്തിൽ എന്റെ സഹതാപം എലിപ്പത്തായത്തിലെ കേന്ദ്ര
കഥാപാത്രത്തോടാണ്. അവസാന രംഗം അക്കാലത്ത് ഏറെ വിമർശിക്കപ്പെട്ടതാണ്. കരമന
ജനാർദ്ദനൻ നായർ അവതരിപ്പിക്കുന്ന കഥാപാത്രം ഉണ്ണിക്കുഞ്ഞ് കാണികളുടെ
മുമ്പിൽ ഇരിക്കുമ്പോൾ, സിനിമയിലത് സംഭവിക്കുന്നത് നാട്ടുകാരുടെ മുമ്പിലാണ്.
അദ്ദേഹത്തിന്റെ സഹോദരി ജലജ ചെയ്ത കഥാപാത്രം ഒന്നിലേറെ തവണ എലിക്കെണിയിൽ
പെട്ട എലിയെ കുളത്തിൽ മുക്കികൊല്ലുന്ന രംഗമുണ്ട് . ഈ സന്ദർഭത്തിൽ വരുന്ന
പശ്ചാത്തല സംഗീതം അടൂർ വിരുദ്ധരായ ചിലരും അരവിന്ദൻ പക്ഷക്കാരായ ചിലരും
ജാറിങ് സംഗീതം എന്നു വിമർശിച്ചു . അങ്ങനെ അവർ പറയുന്നു എങ്കിൽ അത്
അദ്ദേഹത്തെ കുറിച്ചുള്ള ഗംഭീരമായ പുകഴ്ത്തലാണ് എന്നേ എനിക്ക് പറയാൻ കഴിയൂ.
സത്യത്തിൽ അടൂർ ജാറിങ് മ്യൂസിക് എന്നു തോന്നാൻ വേണ്ടിത്തന്നെയാണ് ചെയ്തത്.
നാടുവാഴിത്ത വ്യവസ്ഥിതിയുടെ തുടർച്ചയായ ഒരു ജീവിതം ജീവിക്കുന്ന
കഥാപാത്രമാണ് ഉണ്ണിക്കുഞ്ഞ്. ഏതാണ്ട് അതേ വ്യവസ്ഥിതിയുടെ തുടർച്ചയാണ്
സംവിധായകന്റെ ജീവിതവും എന്ന് പറയാം. അദ്ദേഹത്തിന് പ്രകടമായ കമ്യുണിസ്റ്റ്
ചായ്വൊന്നുമില്ല. ഞാൻ നേരത്തെ പറഞ്ഞപോലെ അദ്ദേഹത്തെ സ്വാധീനിച്ചത്
ഗാന്ധിസമാണ്. ഗാന്ധി ഗ്രാമിലെ അധ്യാപകനായിരുന്ന ജി ശങ്കരപിള്ളയുടെ ശിഷ്യനെ
പോലെ ഒരാളായിരുന്നു അടൂർ.
അപ്പോൾ ആ ചിത്രം സങ്കീർണമായ തലത്തിൽ ഒരു മാർക്സിയൻ സൗന്ദര്യശാസ്ത്ര
ധാരയുമായും അതിലെ ചിന്തയുമായും ചേർന്ന് നില്ക്കുന്നു. അതേ സമയം അതിനെ
പിന്തുണച്ചുകൊണ്ടല്ല. വിമർശനാത്മകമായ ഒരു താളം അതിലുണ്ട്. എന്നാൽ
അത്തരത്തിൽ നേരിട്ടുള്ള ഒന്ന് “അനന്തര”ത്തിൽ കാണാനാവില്ല. അത് അടൂർ സിനിമ
അരാഷ്ട്രീയമാണ് എന്ന വാദത്തിന് കാരണമായിട്ടുണ്ടാവാം. എലിപ്പത്തായം എന്ന
സിനിമയിൽ ഗംഭീരവും തീക്ഷ് ണവുമായവ എന്ന് പറയാവുന്ന രണ്ടു രംഗങ്ങൾ ഇവയാണ് .
ഒന്ന്: ഷിമ്മിസ് ധരിച്ച പെൺകുട്ടി പാലുമായി വന്ന് അതവിടെ വെയ്ക്കുന്ന
രംഗം.രണ്ട്: പ്രേതഭവനം പോലെ അടച്ചിട്ട വീടിന്റെ പടിക്ക് മുന്നിലൂടെ അമ്മയും
കൊച്ചുമോളും പോകുമ്പോൾ കുട്ടിയുടെ സഹജമായ നിഷ്കളങ്കതകണ്ട്, പടിയിലേക്ക്
പോകുന്ന കുട്ടിയെ അമ്മ ഭീതിയോടെ പിടിച്ചു വെക്കുന്ന രംഗം. ചലച്ചിത്രഭാഷയിലെ
യഥാർത്ഥ രീതിയെയും എക്സ്പ്രക്ഷണിസ്റ്റ് രീതിയെയും ഏകോപിപ്പിച്ചു
കാണിക്കുന്നതിൽ കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നാണ് ദൃശ്യ ഭാഷ പറയുന്നത്.
സത്യത്തിൽ ഉപരിതലത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ തോന്നുന്ന ഒരു
അഭിപ്രായമായിട്ടേ അടൂർ സിനിമകൾ അരാഷ്ട്രീയമാണ് എന്ന വാദത്തെ സ്വീകരിക്കാൻ
പറ്റൂ. അതുകൊണ്ടാണ് ഒരു വെല്ലുവിളിയെന്നോണം അടൂർ സിനിമകളിലെ രാഷ്ട്രീയം
ശക്തമാണ് എന്ന് ഞാൻ പറയാൻ കാരണം. read more <a href="https://malayalanatu.com/archives/15563?fbclid=IwAR3FIqic4RNHfV_ONpV37PIbRTa23I39uP_sHdglwA-LAeZih7svvqcfGfM" target="_blank">https://malayalanatu.com/archives/15563?fbclid=IwAR3FIqic4RNHfV_ONpV37PIbRTa23I39uP_sHdglwA-LAeZih7svvqcfGfM</a></span></div><p><span style="font-family: arial;"> </span></p><div class="x11i5rnm xat24cr x1mh8g0r x1vvkbs xdj266r x126k92a"><div dir="auto" style="text-align: start;"><span style="font-family: arial;">"പ്രശസ്ത എഴുത്തുകാരനും സീനിയർ സിനിമാ പ്രവർത്തകനുമായ ഐ ഷണ്മുഖദാസ് മാഷുമായി കൂടെ നടന്ന് സംസാരിച്ച കാര്യങ്ങളാണ് ഇതിലുള്ളത്. 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India) (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ്) ഏർപ്പെടുത്തിയ സത്യജിത് റേ മെമ്മോറിയൽ അവാർഡ് ലഭിച്ചതിലുള്ള ആദരവ് രേഖപ്പെടുത്തൽ കൂടിയാണ് ഈ അഭിമുഖം"</span></div><div dir="auto" style="text-align: start;"><span style="font-family: arial;"> </span></div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a"><div dir="auto" style="text-align: start;"><span style="font-family: arial;">"ഐ ഷണ്മുഖദാസ്, എഴുത്ത്, സിനിമ, ജീവിതം ' <br /></span></div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a"><div dir="auto" style="text-align: start;"><span style="font-family: arial;">ഫൈസൽ ബാവ </span></div><div dir="auto" style="text-align: start;"><span style="font-family: arial;"><br /></span> </div><div dir="auto" style="text-align: start;"><span style="font-family: arial;">മുഖചിത്രം : <span><a class="x1i10hfl xjbqb8w x6umtig x1b1mbwd xaqea5y xav7gou x9f619 x1ypdohk xt0psk2 xe8uvvx xdj266r x11i5rnm xat24cr x1mh8g0r xexx8yu x4uap5 x18d9i69 xkhd6sd x16tdsg8 x1hl2dhg xggy1nq x1a2a7pz xt0b8zv x1qq9wsj xo1l8bm" href="https://www.facebook.com/adithya.saish?__cft__[0]=AZUzmT_Ftnw_T72TsBR17cB1f6VHaUUtCn2344P8pZ7cO7ewT6SEXb-WaGulrm9hryArIU5N7pcVi9U8bBEgthzHCB7yiQ5H0_lGIxPPmwigiZkZqkKoS_SyQaInpaudT9GHV0MPCfs4BDWGHVWnQRHJ-PA7jZty5eWHT2XYlAgeuIhB8HUYc_tMKUwJQmj-meoArKuG0kY-eZAvS6cOPEGb5c7Q2SnnBJ4cP5FFa931JQ&__tn__=-]K-R" role="link" tabindex="0"><span class="xt0psk2"><span>Adithya Saish</span></span></a></span></span></div><div dir="auto" style="text-align: start;"><span style="font-family: arial;"><span><span class="xt0psk2"><span> </span></span></span></span></div><div dir="auto" style="text-align: start;"><span style="font-family: arial;"><span><span class="xt0psk2"><span> </span></span></span></span></div><div dir="auto" style="text-align: start;"><span style="font-family: arial;"><span><span class="xt0psk2"><span> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6fT2G_Im_SEJ35Q5L1sn5SG5WMU5VZX3ecs-Nm2EyoR6mjjs5Sr-OPQ6YYMCXfI5di3k-yBOy6W3YTVDy0VPtz3u41mcfo9LYMRU3W_7EuKr8fWfi6KPFrN9ktHNb921Enfj3DKnriqzTEgpRu-ZkGg1sTjdEQAxuHQRxlydvmBmfQaMioQkuQu6o/s768/shanmugha%20das(1).jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="432" data-original-width="768" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6fT2G_Im_SEJ35Q5L1sn5SG5WMU5VZX3ecs-Nm2EyoR6mjjs5Sr-OPQ6YYMCXfI5di3k-yBOy6W3YTVDy0VPtz3u41mcfo9LYMRU3W_7EuKr8fWfi6KPFrN9ktHNb921Enfj3DKnriqzTEgpRu-ZkGg1sTjdEQAxuHQRxlydvmBmfQaMioQkuQu6o/s320/shanmugha%20das(1).jpg" width="320" /></a></div></span></span></span></span><span style="font-family: arial;"><span style="font-size: medium;"><span style="font-size: medium;"><u>ഐ.ഷണ്മുഖദാസ് </u> </span>ഒറ്റപ്പാലത്ത് ജനിച്ചു. ഇപ്പോള്‍ തൃശൂരിൽ സ്ഥിരതാമസം, ഇംഗ്ളീഷ്
സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബോംബെയിൽ അധ്യാപകനായി ഔദ്യോഗിക
ജീവിതം ആരംഭിച്ചു. പിന്നീട് കേരള സർക്കാർ സർവ്വീസിൽ വിവിധ കോളേജുകളിൽ
ഇംഗ്ളീഷ് അധ്യാപനായി ജോലി ചെയ്തു. തൃശൂർ സി. അച്യുതമേനോന് ഗവണ്മെന്റ്
കോളേജിൽ നിന്നാണ് അധ്യാപകനായി വിരമിച്ചത്. വിദ്യാർത്ഥിജീവിതകാലം മുതൽ തന്നെ
ഫിലിം സൊസൈറ്റി അംഗമാകുകയും പിന്നീട് ഫിലിം സൊസൈറ്റി പ്രവർത്തങ്ങളുടെ
ഭാഗമാകുകയും ചെയ്തു. എഴുപതുകളുടെ അവസാനം മുതല്‍ ചലച്ചിത്ര സംബന്ധിയായ
ലേഖനങ്ങൾ എഴുതുവാൻ തുടങ്ങി. ദൃശ്യകലാപഠനത്തിന് മുൻതൂക്കം നൽകിയ ദൃശ്യകല,
ദർശി എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.</span></span><span style="font-family: arial;"></span>
<p><span style="font-family: arial;"><span style="font-size: medium;">മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ അവാർഡിന് 1999-ല്‍
അര്‍ഹനായി.
സത്യജിത് റായുടെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പുസ്തകം 'സഞ്ചാരിയുടെ വീടി'ന്
1996-ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.
മികച്ച ചലച്ചിത്ര സംബന്ധിയായ ലേഖനത്തിനുള്ള 2013-ലെ സംസ്ഥാന പുരസ്കാരം
എം.ടി വാസുദേവന്‍ നായരുടെ 'നിര്‍മ്മാല്യ'ത്തിനെ കുറിച്ചെഴുതിയ
'ദൈവനർത്തകന്റെ ക്രോധ'ത്തിന് ലഭിച്ചു. സാഹിത്യ നിരൂപണ ഗ്രന്ഥത്തിനുള്ള
കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്കാരം, മികച്ച വൈജ്ഞാനിക
ഗ്രന്ഥത്തിനുള്ള ജി.എൻ പിള്ള എൻഡോവ്മെന്റ് (2008), ചലച്ചിത്ര
ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്കാരം (2012), രണ്ട് വട്ടം ഫിലിം
ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിലുള്ള അവാർഡ് (1997,
2006), 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India) (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ്
ഫിലിം ക്രിട്ടിക്സ്) ഏർപ്പെടുത്തിയ സത്യജിത് റേ മെമ്മോറിയൽ അവാർഡ്.
എന്നിവയും ലഭിച്ചിട്ടുണ്ട്. </span></span></p>
<p><span style="font-family: arial;"><span style="font-size: medium;">'മലകളില്‍ മഞ്ഞ് പെയ്യുന്നു', 'സിനിമയുടെ വഴിയില്‍', 'സഞ്ചാരിയുടെ
വീട്', 'ആരാണ് ബുദ്ധനല്ലാത്തത്', 'ഗൊദാര്‍ദ്: കോളയ്ക്കും മാര്‍ക്സിനും
നടുവില്‍', 'പി. രാമദാസ്: വിദ്യാര്‍ത്ഥിയുടെ വഴി', 'സിനിമയും ചില
സംവിധായകരും', 'ശരീരം, നദി, നക്ഷത്രം' എന്നിവയാണ് പ്രസിദ്ധീകരിച്ച
കൃതികള്‍.</span></span></p><p><span style="font-family: arial;"><span style="font-size: medium;"> </span></span></p><div><span style="font-family: arial;"><span style="font-size: medium;"><span style="background-color: #ffe599;">ചോദ്യം: ഫൈസൽ ബാവ :</span> അടൂരിൽ നിന്ന് തന്നെ തുടങ്ങാം എന്ന് തോന്നുന്നു, മാഷ് ഈയിടെ
പറഞ്ഞ പ്രസ്താവന ഏറെ പ്രസക്തമാണല്ലോ. അടൂർ സിനിമകൾ അരാഷ്ട്രീയ സിനിമകളാണ് എന്ന വിമർശനത്തെ എതിർത്തുകൊണ്ട്
അത് ശരിയല്ല അടൂർ സിനിമകൾ രാഷ്ട്രീയ സിനിമകൾ തന്നെ എന്ന് മാഷ് അഗ്രസീവ്
ആയി തന്നെ പറഞ്ഞിരുന്നല്ലോ, അടൂർ സിനിമകൾ രാഷ്ട്രീയമാണോ? അടൂരിന്റെ എലിപ്പത്തായം തിരക്കഥയ്ക്ക് മാഷിന്റെ അവതരികയായിരുന്നല്ലോ? </span></span></div><div><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div><div><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div><span style="font-family: arial;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;">ഐ.</b></span></b></span>ഷൺമുഖദാസ് :</b>
പ്രകടമായ രാഷ്ട്രീയമല്ല എന്ന് തോന്നുമെങ്കിലും അടൂർ സിനിമകളിൽ
ആന്തരികമായി അതിൽ രാഷ്ട്രീയം കിടപ്പുണ്ട്. കാഴ്ചയുടെ ആഴമേറിയ അനുഭവതലം തരാൻ
അതിനാകുന്നു. സത്യത്തിൽ അടൂരിൽ ഉള്ള രാഷ്ട്രീയം ഇടതുപക്ഷ മാർക്സിസ്റ്റ്
രാഷ്ട്രീയമല്ല അദ്ദേഹത്തിൽ ഏറെയും സ്വാധീനിച്ചത് ഗാന്ധിയൻ രാഷ്ട്രീയമാകാം
എന്ന് തോന്നിയിട്ടുണ്ട്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ സിനിമകളെയും ഒക്കെ ഈ
വീക്ഷണകോണിൽ നിന്നുകൊണ്ട് അടൂരിനെ ഗാന്ധിയൻ ദർശനങ്ങൾ എങ്ങനെ സ്വാധീനിച്ചു
എന്ന രീതിയിൽ സൂക്ഷ്മമായ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു.</span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;">സത്യത്തിൽ അത് ആമുഖമോ അവതാരികയോ ആയി എഴുതിയതല്ല, നേരത്തെ </span></span></div></div><div><div><span style="font-family: arial;"><span style="font-size: medium;">സ്വതന്ത്രമായി
എഴുതിയതാണ്, 'യാഥാര്‍ത്ഥ്യത്തിന്റെ ഭ്രമാത്മകമായ മുഖം' എന്നപേരിൽ അത്
ഫിലിം സൊസൈറ്റി സുവനീറില്‍ അച്ചടിച്ചു വന്നിരുന്നതുമാണ്. പിന്നീട് എന്റെ
സമ്മതത്തോടെ തന്നെ അതെടുത്ത് പുസ്തകത്തിൽ ചേർത്തതാണ്.</span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;">അത് അക്കാലത്തെ എന്റെ രാഷ്ട്രീയ വീക്ഷണങ്ങളുടെ സാധ്യതകളെ കൂടി ചേർത്ത് വായിക്കാം. ഹംഗേറിയൻ മാർകിസ്റ്റ് സൈദ്ധാന്തികമായ ലൂകാഷിന്റെ (<b>György Lukács)</b>
ചില സ്വാധീനങ്ങൾ, ആ ആശയങ്ങളുടെ തരികൾ അതിലുണ്ട് എന്ന് ഞാൻ കരുതുന്നു.
പ്രകടമായ രാഷ്ട്രീയം ഇല്ല എങ്കിൽ പോലും അക്കാലത്തെ എന്റെ മാർകിസ്റ്റ്
സൈദ്ധാന്തിക വായനയുടെ ഭാവതലം അന്നത്തെ എഴുത്തിലുണ്ട് എന്ന്
തോന്നിയിട്ടുണ്ട്. ആ ലേഖനത്തിൽ എന്റെ സഹതാപം, അനുതാപം കേന്ദ്ര
കഥാപാത്രത്തോടാണ്. അതിലെ അവസാന രംഗം അക്കാലത്തത് ഏറെ വിമർശിക്കപ്പെട്ടതാണ്.
ആ സിനിമയിൽ കരമന ജനാർദ്ദനൻ നായർ അവതരിപ്പിക്കുന്ന കഥാപാത്രം ഉണ്ണിക്കുഞ്ഞ്
അവിടെ കാണികളുടെ മുമ്പിൽ ഇരിക്കുമ്പോൾ, സിനിമയിലത് നാട്ടുകാരുടെ
മുമ്പിലാണ്. അദ്ദേഹത്തിന്റെ സഹോദരി ജലജ ചെയ്ത കഥാപാത്രം അവർ ഒന്നിലേറെ
തവണ എലിക്കെണിയിൽ പെട്ട എലിയെ കുളത്തിൽ മുക്കികൊല്ലുന്ന രംഗം
കാണിക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ വരുന്ന പശ്ചാത്തല സംഗീതമുണ്ട്, അക്കാലത്ത്
അടൂർ വിരുദ്ധരായ ചിലരും അരവിന്ദൻ പക്ഷക്കാരായവരും ആയ ചിലർ പറഞ്ഞിരുന്നത്
അത് ജാറിങ് സംഗീതം എന്നാണ്. അങ്ങനെ അവർ പറയുന്നു എങ്കിൽ അത് അദ്ദേഹത്ത
ഗംഭീരമായ പുകഴ്ത്തലാണ് എന്നേ എനിക്ക് പറയാൻ കഴിയൂ. സത്യത്തിൽ അടൂർ അത്
ജാറിങ് മ്യൂസിക് തോന്നാൻ വേണ്ടിത്തന്നെയാണ് അങ്ങനെ ചെയ്തത്. ആ
സിനിമയില്‍ ഒരു നാടുവാഴിത്ത വ്യെവസ്ഥതയുടെ അതിന്റെ തുടർച്ചയായിട്ടുള്ള ഒരു
ജീവിതം ജീവിക്കുന്ന ഒരു കഥാപാത്രമാണ് ഉണ്ണിക്കുഞ്ഞ്. ഏതാണ്ട് അതെ
വ്യവസ്ഥിതിയുടെ തുടർച്ചയാണ് സംവിധായകന്റെ ജീവിതവും എന്ന് വേണമെങ്കിൽ പറയാം.
അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റുമായി പ്രകടമായ ചായ്വ് ഒന്നുമില്ല ഞാൻ
നേരത്തെ പറഞ്ഞപോലെ അദ്ദേഹത്തെ സ്വാധീനിച്ചത് ഗാന്ധിസമാണ്, അതിനോടാണ്
ചായ്വ്. ഗാന്ധി ഗ്രാമിലെ വിദ്യാർത്ഥിയായിരുന്നു. ജി ശങ്കരപിള്ളയുടെ
ശിഷ്യനെ പോലെ ഒരാളായിരുന്നു അടൂർ. <br /></span></span></div><div><span style="font-family: arial;"><span style="font-size: medium;">അപ്പോൾ
ആ ചിത്രം സങ്കീർണമായ തലത്തിൽ ഒരു മാർക്സിയൻ സൗന്ദര്യശാസ്ത്ര
ധാരയുമായിട്ട് അതിലെ ചിന്തയുമായിട്ട് ചേർന്ന് നില്ക്കുന്നു, എന്നാൽ അതിനെ
പിന്തുണച്ചുകൊണ്ടല്ല വിമർശനാത്മകമായ ഒരു താളം അതിലുണ്ട് എന്ന് ഞാൻ
കരുതുന്നു. എന്നാൽ അനന്തരത്തിൽ നേരിട്ടുള്ള അത്തരത്തിൽ ഒന്ന് കാണാൻ
ആകില്ല. ചില അരാഷ്ട്രീയ തീർച്ചപ്പെടുത്തലുകൾക്ക് അതും
കാരണമായിട്ടുണ്ടാകുക. അങ്ങിനെയാകാം അടൂരിൽ രാഷ്ട്രീയമില്ല അല്ലെങ്കിൽ
അരാഷ്ട്രീയമാണ് എന്ന വാദം ഉണ്ടാകുന്നത്. എലിപത്തായം എന്ന സിനിമയിൽ
ഗംഭീരമായ ഒരു ദൃശ്യം, തീഷ്ണമായ ഒരു രംഗം എന്ന് പറയാവുന്ന രണ്ടു രംഗങ്ങൾ
ഒന്ന് സിമ്മിസ് ധരിച്ച പെൺകുട്ടി പാലുമായി വന്ന് അതവിടെ വെയ്ക്കുന്ന
രംഗമാണ്. അതുപോലെ പ്രേതഭവനം പോലെ അടച്ചിട്ട വീടിന്റെ പടിക്ക് മുന്നിലൂടെ
അമ്മയും കൊച്ചുമോളും പോകുമ്പോൾ കുട്ടിയുടെ സഹജമായ നിഷ്കളങ്കതയാൽ
പടിയിലേക്ക് പോകുന്ന കുട്ടിയെ അമ്മ ഭീതിയുടെ പിടിച്ചു വെക്കുന്ന രംഗമുണ്ട്.
ചലച്ചിത്രഭാഷ ഉപയോഗിച്ചുകൊണ്ട് യഥാർത്ഥ രീതിയെയും എക്സ്പ്രക്ഷണിസ്റ്റ്
രീതിയെയും ഏകോപിപ്പിച്ചുകൊണ്ട് കാണിക്കുന്നതിൽ കൃത്യമായ രാഷ്ട്രീയം
ഉണ്ടെന്നാണ് ദൃശ്യ ഭാഷ പറയുന്നത്. സത്യത്തിൽ ഉപരിതലത്തിലൂടെ മാത്രം
സഞ്ചരിക്കുമ്പോൾ തോന്നുന്ന ഒരു തോന്നലായിട്ടെ അടൂർ സിനിമകൾ ആരാഷ്ട്രീയമാണ്
എന്ന വാദത്തെ സ്വീകരിക്കാൻ പറ്റൂ. അതുകൊണ്ടാണ് ഒരു വെല്ലുവിളിയെന്നോണം അടൂർ
സിനിമകളിലെ രാഷ്ട്രീയം ശക്തമാണ് എന്ന് പറയാൻ കാരണം.</span></span></div><div><span style="font-family: arial;"><span style="font-size: medium;"> </span></span></div><div class="separator" style="clear: both; text-align: center;"><span style="font-family: arial;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLszFnYBWxDy66K7AG6IgntoiTgZYEQSu801rGhjrSyJzcXTwmZJJePPak25iJyj2yEXIDshVmZP2o2qV2raXqrqzrnKm_PrVFcOFOGB9RxlHD2UEu7J_o4Jl2mhzrDDKL8_LvOOXuHgSOYZsWgCb_3fe5i4PjT3tUjJ8s3JD732wpPN8RSHYLekfT/s236/a1.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="236" data-original-width="213" height="92" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLszFnYBWxDy66K7AG6IgntoiTgZYEQSu801rGhjrSyJzcXTwmZJJePPak25iJyj2yEXIDshVmZP2o2qV2raXqrqzrnKm_PrVFcOFOGB9RxlHD2UEu7J_o4Jl2mhzrDDKL8_LvOOXuHgSOYZsWgCb_3fe5i4PjT3tUjJ8s3JD732wpPN8RSHYLekfT/w83-h92/a1.jpeg" width="83" /></a></span></div><div><span style="font-family: arial;"><span style="font-size: medium;"><span style="background-color: #ffe599;">ഫൈസൽ ബാവ :</span> 'നിലവിളിക്ക് ശേഷം' എന്നപേരിൽ മാഷ് അനന്തരത്തെ കുറിച്ചെഴുതിയ
ലേഖനമില്ലേ അതിലെ ദൃശ്യ സാധ്യതകളെ മറ്റൊരു തലത്തിൽ ആണല്ലോ അതിൽ
പ്രതിപാദിക്കുന്നത്?<br /></span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div><span style="font-family: arial;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;">ഐ.</b></span></b></span>ഷൺമുഖദാസ് :</b> അടിസ്ഥാനാപരമായി
എനിക്ക് തോന്നുന്നത് അല്ലെങ്കിൽ ഞാനതിനെ വായിക്കുന്നത് മറ്റൊരു തലത്തിൽ
ആണ് സിനിമയുടെ ഒരു സൗന്ദര്യ ശാസ്ത്രം ഉപയോഗിച്ച് പറയുമ്പോൾ സിനിമയുടെ ആദ്യ
പകുതിയിൽ ലോങ്ങ് ഷോട്ടുകൾ ഒക്കെയുള്ള അതിന്റെ പരിചരണ രീതി
റിയലിസവുമായിട്ടാണ് നില്കുന്നത്, വസ്തുനിഷ്ഠ കാഴ്ചപ്പാടാണ് പോയന്റ് ഓഫ്
വ്യൂ അത് ഒബ്ജക്റ്റീവ് ആണ് എന്നാൽ രണ്ടാം പകുതിയിൽ എക്പ്രഷനിസ്റ്റ്
രീതിയിലാണ്, അത് ആത്മനിഷ്ഠമാണ്. ഒരു തരം ഭ്രാന്തിന്റെ ഭ്രമാത്മകതയിൽ നിന്ന്
കൊണ്ടാണ് അതിന്റെ ദൃശ്യപരത. ഏങ്കോണിക്ക പെട്ട ആംഗിളുകൾ നമുക്കതിൽ കാണാം.
അടൂരിന്റെ സിനിമയിലെ വേറിട്ട ഒരാഖ്യാനം അനന്തരം ആണ്. <br /></span></span></div><div><span style="font-family: arial;"><span style="font-size: medium;"><br /></span></span></div></div><div><span style="font-family: arial;"><span style="font-size: medium;"><span style="background-color: #ffe599;">ഫൈസൽ ബാവ :</span> അടൂരിന്റെ 'മുഖാമുഖം' ആണല്ലോ ഒരു പക്ഷെ ഏറ്റവും കൂടുതൽ
വിമർശിക്കപ്പെട്ട സിനിമ. പ്രത്യേകിച്ച് ഇടതുപക്ഷ ബൗദ്ധിക ഇടങ്ങളിൽ നിന്നും
ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി, എന്തായിക്കാം അതിനു കാരണം?<br /></span></span></div><div><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div><span style="font-family: arial;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;">ഐ.</b></span></b></span>ഷൺമുഖദാസ് : </b>അടൂരിന്റെ
'മുഖാമുഖം' കമ്യുണിസ്റ്റ് രാഷ്ട്രീയവുമായി ഏറെ ബന്ധമുള്ള സിനിമയാണ്.
അതിനാൽ അതിറങ്ങിയ കാലത്ത് തന്നെ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. അതിനു
കാരണമായി എനിക്ക് തോന്നുന്നത് സിനിമാ നിരൂപണരംഗത്ത് ഇടത് സൈദ്ധാന്തികരിൽ
വളരെ പ്രധാനിയുമായിരുന്ന രവീന്ദ്രന്റെ ലേഖനം ഉണ്ടായിരുന്നു, ആ ലേഖനത്തിൽ
വന്ന വലിയൊരു അബദ്ധം ആണെന്നാണ്. അത് പുനർവായന നടത്താതെ എല്ലാവരും
പ്രത്യേകിച്ച് ഇടതു പക്ഷ ധാരയിൽ ഉള്ള പലരും അതേറ്റു പാടി എന്നതാണ് അതിനു
കാരണം. ഒരു പ്രത്യേക ദൃശ്യരംഗം അദ്ദേഹം പറയുകയുണ്ടായി കമ്മ്യൂണിസ്റ്റ്
വിരുദ്ധമാണ് എന്ന്. ഒരു ഫാക്ടറിയിൽ ഉണ്ടായ സമരത്തിനിടെ പെട്ടെന്ന് ചെങ്കൊടി
ഉയർത്തുന്നു. കമ്യുണിസ്റ്റുകാർ എന്തെങ്കിലും ഉത്പാദിപ്പിക്കുന്നതിന് എതിരു
നില്കുന്നവരാണ് എന്ന ധ്വനിയുണ്ടാക്കുന്നതിലേക്കാണ് ഈ രംഗം കൊണ്ടുപോകുന്നത്
എന്നദ്ദേഹം വിമർശിച്ചു. എന്നാൽ ഈ സിനിമയിൽ അദ്ദേഹം ചൂണ്ടികാണിക്കപ്പെട്ട
ക്രമം അങ്ങനെയാണോ എന്ന് സംശയമുണ്ട്. അദ്ദേഹത്തിന്റെ നിലപാടിൽ നിന്നും
നോക്കുമ്പോൾ അത് ശാരിയായിരിക്കാം. പക്ഷെ അതിലൊരു മറുവായന നടത്താതെ അതേറ്റു
പറഞ്ഞു കമ്യു</span><span style="font-size: medium;">ണിസ്റ്റ് വിരുദ്ധത എന്ന് പറയിപ്പിക്കുന്നതിലേക്ക് അതെത്തിച്ചു എന്നാണ് എന്റെ അഭിപ്രായം.</span></span></div><div dir="auto"><div class="separator" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"><span style="font-family: arial;"><img border="0" data-original-height="405" data-original-width="540" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcLmPhDGZbAxvdCKN_T2REirGiMoikAWuGRDlw5XPADnVUsQvOEAISxvv8GjrigBK7Iuo0LJXYLsPUPvNpiZtAaEvZ0UwxB-eJ-StV9HWAwi0-vwFcq3QGBzYPzKQHtK7U1qDXaXOOleJ98sjyKkT-st24N1kekiRFd0PeXirmcvLGyRRUsRCXpDuB/s320/a3.jpg" width="320" /></span></div><span style="font-family: arial;"></span></div><div><span style="font-family: arial;"><span style="font-size: medium;"><span style="background-color: #ffe599;"><span style="font-size: medium;">ഫൈസൽ ബാവ</span>:</span>
മലയാള സിനിമയിൽ പ്രധാന സാനിധ്യമായിരുന്നു കെജി ജോർജ്ജ്, എന്ത് കൊണ്ടാണ്
സിനിമക്കാരുടെ ബൗദ്ധിക ചർച്ചകളിൽ അധികം ഇടം നേടാതെ പോയത്? ജോർജ്ജിന്റെ
മറ്റൊരാൾ എന്ന സിനിമയെ കുറിച്ച് എൺപതുകളിൽ തന്നെ 'ദാമ്പത്യം ഒരു മുറിവ് '
എന്ന മാഷിന്റെ ലേഖനം വന്നിരുന്നല്ലോ, പക്ഷെ അത്തരത്തിൽ ഒരു നിരീക്ഷണം ഏറെ
ചർച്ച ചെയ്യപ്പെട്ടവോ? കെജി ജോർജ്ജ് മലയാള സിനിമയിലെ
അവിഭാജ്യഘടകമല്ലേ? <br /></span></span></div><div><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div><span style="font-family: arial;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;">ഐ.</b></span>ഷൺമുഖദാസ് : </b> അതെ,
അക്കാര്യത്തിൽ സംശയമില്ല. എൺപതുകളിലാണ് ജോർജ്ജിന്റെ മറ്റൊരാൾ എന്ന സിനിമയെ
കുറിച്ച് 'ദാമ്പത്യം ഒരു മുറിവ് ' എന്ന ലേഖനം ഞാൻ എഴുതുന്നത്. എല്ലാ
ജോണറിലും ഉള്ള സിനിമകൾ ചെയ്ത മലയാളത്തിലെ പ്രധാന സംവിധായകനാണ് ജോർജ്ജ്.
പക്ഷെ മലയാളത്തിലെ ധൈഷണിക ധാര എന്നറിയപ്പെടുന്ന ആർട്ട് സിനിമ എന്ന്
പറയപ്പെടുന്നവർക്കൊപ്പമായിരുന്</span><span style="font-size: medium;">നി<wbr></wbr>ല്ല ജോർജ്ജ്.
അതിനാൽ അവരുടെ സിനിമാ ചർച്ചകളിൽ ജോർജ്ജിന് ഇടം കിട്ടിയില്ല. സമാന്തര
സിനിമകൾക്കൊപ്പവും അദ്ദേഹം നടന്നില്ല. ജോർജ് സ്വന്തമായി ഒരു വഴിയിലൂടെ
നടക്കാൻ ശ്രമിച്ച ആളാണ്. എന്നാൽ ജോർജിന്റെ സിനിമകളെ അതിന്റെ പ്രാധാന്യത്തെ
ഇന്ന് പുതിയ തലമുറ തിരിച്ചറിഞ്ഞു തുടങ്ങി.</span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><span style="background-color: #ffe599;"><span style="font-size: medium;">ഫൈസൽ ബാവ</span>:</span> 'ഇരകൾ' പോലുള്ള സിനിമ അക്കാലത്ത് ചെയ്തത് എങ്ങനെ കാണുന്നു?</span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;">ഐ.</b></span></b></span>ഷൺമുഖദാസ് : </b>
ആ സിനിമ എന്റെ പ്രത്യേക ശ്രദ്ധയിൽ പെട്ടൊരു ജോർജിന്റെ നല്ലൊരു വർക്കാണ്.
അതിനെക്കുറിച്ചെഴുതാൻ എന്നെ പ്രേരിപ്പിച്ച പ്രധാന കാരണം പടം തുടങ്ങുമ്പോൾ
ചുമരിൽ തൂക്കിയിട്ട ഒരു ചിത്രമാണ്. സിനിമയിൽ ഗണേഷ് കുമാർ അവതരിപ്പിച്ച
കഥാപാത്രം ഹോസ്റ്റൽ മുറിയിൽ ഉലാത്തുകയാണ്. കൂടെതാമസിക്കുന്ന ആള്
കിടന്നുറങ്ങുന്നു. കഥാപാത്രമായ ഗണേഷ്കുമാറിന്റെ അപ്പോഴത്തെ ചിന്ത കയ്യിൽ
ഒരു വയർ എടുത്തു അയാളെ കഴുത്തിൽ കുരുക്കി മുറുക്കി കൊല്ലണം എന്നാണ്
മനസ്സിൽ. ഇവർ തമ്മിൽ ഒരു വൈരാഗ്യവും ഉണ്ടാവണം എന്നില്ല. സുഹൃത്തുക്കൾ ആണ്
താനും. കഥാപാത്രത്തിന്റെ മനസ്സിനെയാണ് ഈ രംഗത്തിലൂടെ
ദൃശ്യവിഷ്കരിക്കുന്നത്. ഇവിടെയാണ് നേരത്തെ പറഞ്ഞ ചിത്രത്തിന്റെ പ്രാധാന്യം.
ചുമരിൽ മൂന്ന് ചിത്രങ്ങൾ ഉണ്ട് അതിൽ മധ്യത്തിൽ ഉള്ളത് പതിച്ചത് കഥാപാത്രമോ
അവിടെ ഉറങ്ങി കിടക്കുന്ന ആളോ അല്ല. അത് സംവിധായകൻ തന്നെ മനഃപൂർവം
പതിച്ചതാകാനാണ് വഴി. ആ ചിത്രത്തിലൂടെ സംവിധായകന് എന്തോ പറയാനുണ്ട്
എന്നതിനാലാണ് അതവിടെ വെച്ചത്.</span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;">ഈ സിനിമ</span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;">യുടെ
പ്രമേയം എന്ന് പറയുന്നത് ഹിംസയാണ്, ഫ്രോയിഡ് പറയുന്നുണ്ടല്ലോ മനുഷ്യന്റെ
ആദിമ വികാരങ്ങളാണ് സെക്സും അക്രഷനും എന്നത്. ഈ സിനിമ മനുഷ്യന്റെ ഹിംസയെ
കുറിച്ചുളള വളരെ ആഴത്തിലുള്ള ഒരാന്വേഷണമാണ്. അതിന്റെ പ്രതിഫലനം ചുമരിൽ ആ
ചിത്രത്തിലും കാണാൻ സാധിക്കും. സോക്ഷ്മമായ നിരീക്ഷണം വേണമെന്ന് മാത്രം. ഈ
സിനിമ എടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ജോർജ്ജ് തന്നേ പറഞ്ഞത്
ഓർക്കുന്നു. സഞ്ജയ് ഗാന്ധിയുടെ ചെരുപ്പ് അന്നത്തെ
പ്രസിഡന്റ്എടുത്തുകൊടുക്കുന്ന ചിത്രം കണ്ടത് മുതലാണ് ഈ സിനിമ കുറിച്ച്
ആലോചിച്ചതത്രെ. ഒരാളിൽ സിനിമ ജനിക്കുന്നത് തന്നെ ഇത്തരത്തിൽ പല രാഷ്ട്രീയ
കാരണങ്ങളാലാണ്. ചിലപ്പോൾ അതേപടി അതാകണം എന്നില്ല. പക്ഷെ പലപ്പോഴും ആദ്യം
ത്രെഡ് പൊളിറ്റികൾ ആകാനാണ് സാധ്യത. </span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><span style="font-size: medium;"><span style="background-color: #ffe599;">ഫൈസൽ ബാവ :</span> </span> ഇരകൾ പോലുള്ള സിനിമയുടെ പ്രമേയം എന്തുകൊണ്ടാണ് ഇക്കാലത്ത് കൂടുതൽ പരീക്ഷിക്കപ്പെടാത്തത്?</span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"> <b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;">ഐ.</b></span></b></span>ഷൺമുഖദാസ് : </b>
പരീക്ഷിക്കപ്പെടുന്നില്ല എന്ന് പറയാൻ പറ്റില്ല, ശ്രദ്ധിക്കപ്പെട്ടുന്നോ
എന്നത് പ്രാധാന്യമാണ്. ജോർജിന്റെ ഇരകൾ എന്ന സിനിമയും ഈയിടെ ഇറങ്ങിയ ദിലീഷ്
പോത്തന്റെ 'ജോജി' എന്ന സിനിമയും തമ്മിലുള്ള ചാർച്ച ഉദാഹരണമാണ്, ജോജി എന്ന
സിനിമയെ പലരും വിമർശിച്ചിട്ടുണ്ട്. ജോജി എന്ന സിനിമ വലിയതോതിൽ എന്നെ
ആകർഷിച്ചു എന്നു പറയാനാകില്ല. പക്ഷെ എന്നെ ഉണർത്തിയ ഒരു സിനിമയാണ്. ഒരു
സിനിമ പ്രേക്ഷകനിൽ എന്തു പ്രതികരണമാണ് ഉണ്ടാക്കേണ്ടത് എന്നെന്നോട്
ചോദിച്ചാൽ ഞാൻ പറയുക ഉറങ്ങിക്കിടക്കുന്ന പ്രേക്ഷകരെ ഉണർത്തുക, ചിന്തയെ
ഉണർത്തുക എന്നുള്ളതാണ് നല്ല സിനിമയുടെ പല ലക്ഷ്യങ്ങളിൽ ഒന്ന്. ഒരു നല്ല
സിനിമ പ്രേക്ഷകരെ സ്പർശിക്കണം. എന്നാൽ അതിനൊരു അളവുകോല്‍ പറയാൻ
എനിക്കറിയില്ല. പലരിലും പലമതിരിയായിരിക്കും. അതിലവരുടെ കാഴ്ചയുടെ
സംസ്കാരവും അടങ്ങിയിട്ടുണ്ടാകും.</span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;">ഇരകൾ
എന്ന സിനിമ ഏതു രീതിയിൽ എന്നിലെ സത്തയെ, ചിന്തയെ ഉണർത്തി എന്നപോലെ അതെ
രീതിയിൽ ജോജി എന്നെ സ്പർശിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയും. എന്നാൽ
അതിലെ എന്തെല്ലാമോ എലമെൻസ് എന്നെ സ്പർശിച്ചിട്ടുണ്ട്. മാക്ക്ബത്തിനെ
ആധാരമാക്കിയുള്ള സിനിമയാണ് എന്നാണ് തുടക്കത്തിൽ അദ്ദേഹം പറയുന്നത്. അങ്ങനെ
പറയേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. </span></span></div><div dir="auto"><div class="separator" style="clear: both; text-align: center;"><span style="font-family: arial;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjFb4jGdb9IRkgASXfX-CPmh8YBkkvx5WbVA3OX-UpqEsIR8IvZSkBx_QCe1ei646e0cZ1mgM9KGe-8tEj0SCi6SZfVYauuk-Exp1j5MuzZMsxoXM8osABracrLlisk1qRE7yCb6Ak-Xxn_qH35CZTDfc1MGl3wYuHOFq7XCnyhxFeus5snpxo0lY9/s470/a2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="246" data-original-width="470" height="167" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjFb4jGdb9IRkgASXfX-CPmh8YBkkvx5WbVA3OX-UpqEsIR8IvZSkBx_QCe1ei646e0cZ1mgM9KGe-8tEj0SCi6SZfVYauuk-Exp1j5MuzZMsxoXM8osABracrLlisk1qRE7yCb6Ak-Xxn_qH35CZTDfc1MGl3wYuHOFq7XCnyhxFeus5snpxo0lY9/s320/a2.jpg" width="320" /></a></span></div></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><span style="background-color: #ffe599;"> <span style="font-size: medium;">ഫൈസൽ ബാവ</span>:</span> ഇരകൾ എടുക്കുന്ന കാലത്തെ സാങ്കേതികതയല്ല ഇന്ന് സിനിമയിൽ ഉള്ളത്.
സാങ്കേതിക വളർച്ചയെ കലാപരമായി പ്രയോജനപ്പെടുത്താൻ ഇന്നാവുന്നുണ്ടോ?</span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;">ഐ.</b></span></b></span>ഷൺമുഖദാസ് : </b> തീർച്ചയായും.
ഈ സിനിമയിലെ തന്നേ തുടക്കം എനിക്കേറെ ഇഷ്ടപ്പെട്ടതാണ്. മലയാള സിനിമയിൽ
തന്നേ മുമ്പ് അധികം കാണാത്ത ഷോട്ട്, മുകളിൽ നിന്നുള്ള ക്യാമറയാണ്,
അങ്ങനെയൊരു ഷോട്ട് സാധ്യക്കിയത് ഇന്നത്തെ സാങ്കേതിക വളർച്ചയാണ്. ഇന്ന്
ഇങ്ങനെ ഒരു ഏരിയൽ വ്യൂ ഏറെ തെളിച്ചതോടെ തന്നെ കുറഞ്ഞ ചെലവിൽ
എടുക്കാനാകും. ഇത് പറയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഞാൻ എൺപതിയഞ്ചിലോ
മറ്റോ നടത്തിയ ഒരു അഭിമുഖമാണ്. ഒന്നോ രണ്ടോ തവണ ഇവിടെ ജൂറിയായി
വന്നിട്ടുള്ള പ്രശസ്ത സംവിധായകൻ സയ്യിദ് മിർസ പറഞ്ഞത് അദ്ദേഹത്തിന്റെ 1978ൽ
ഇറങ്ങിയ <i> Arvind Desai Ki Ajeeb Dastaan എന്ന സിനിമയുടെ </i>
ചിത്രീകരണ സമയത്ത് ബോംബെ നഗരമാണ് സിനിമയിലെ മുഖ്യ കഥാപാത്രം . മികച്ച ഒരു
സിനിമയായിരുന്നു അത്, ആ സിനിമയുടെ അവസാന ഭാഗത്ത് ഹെലികോപ്റ്റർ ഷോട്ടാണ്
വേണ്ടിയിരുന്നത്. എന്നാൽ അക്കാലത്ത് അങ്ങനെ ഷോട്ടെടുക്കാൻ ഹെലികോപ്റ്ററിന്
തന്നേ ദിവസം ഒരുലക്ഷം വാടക വേണ്ടിവരും. അത് വലിയ ബാധ്യത വരുത്തും
എന്നതിനാൽ ആ ആഗ്രഹം ഉള്ളിലൊതുക്കി എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ പറഞ്ഞു
വരുന്നത് സാങ്കേതിക വളർച്ച നേടിയ ഇക്കാലത്ത് വളരെ എളുപ്പത്തിൽ അതെടുക്കാൻ
ആകും, പക്ഷെ അതെങ്ങനെ കലാപരമായി എടുക്കുന്നു എന്നിടത്താണ് കാര്യം. ഇന്ന്
നമ്മൾ പറഞ്ഞുവരുന്ന ജോജി, റോഷൻ ആൻഡ്രൂസിന്റെ 'സ്കൂൾ ബസ്സ്', കണ്ണൂരിന്റെ
രാഷ്ട്രീയം പറയുന്ന ബി.അജിത്കുമാറിന്റെ 'ഈട' തുടങ്ങി പല സിനിമകളിലും ഇത്തരം
ഷോട്ടുകൾ ഇപ്പോൾ പരീക്ഷിക്കപെടുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം
സാങ്കേതിക വളർച്ച കലാ പ്രവർത്തനങ്ങളെ കൂടുതൽ എളുപ്പത്തിലാകും, പക്ഷെ അതിലെ
ക്രിയേറ്റിവിറ്റി ചോർന്നു പോകാതെ ശ്രദ്ധിക്കണം എന്നു മാത്രം.</span></span></div><div><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div><span style="font-family: arial;"><span style="font-size: medium;"><span style="background-color: #ffe599;"><span style="font-size: medium;">ഫൈസൽ ബാവ</span>:</span> ഒട്ടേറെ പ്രമുഖരെ നേരിട്ട് ഇന്റർവ്യൂ ചെയ്യാനുള്ള
ഭാഗ്യം ഉണ്ടായിട്ടുണ്ടാല്ലോ സിനിമാ മേഖലയിലെ മാത്രമല്ല വിവിധ മേഖലയിലെ പല
പ്രശസ്തരെയും അടക്കം ഇരുനൂറോളവും ഇന്റർവ്യൂ ചെയ്തിട്ടുണ്ടല്ലോ? ഇപ്പോൾ
രാഹുൽ ഗാന്ധിയെ ഇന്റർവ്യൂ ചെയ്യാൻ ശ്രമം നടത്തിയിരുന്നല്ലോ, ഇനിയും പല
പ്രമുഖരും ആ ലിസ്റ്റിൽ ഉണ്ടെന്ന് അറിയാം. <span>അഭിമുഖം</span> എന്നതിനോട് ഇത്ര
താല്പര്യത്തിനു കാരണം? <br /></span></span></div><div><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;">ഐ.</b></span></b></span>ഷൺമുഖദാസ് : </b>
ജീവിതത്തിൽ ഏറ്റവും ആനന്ദകരമായ കാര്യം ഏതാണ് എന്നൊന്നോട് ചോദിച്ചാൽ ഞാൻ
പറയുക സിനിമയെ കുറിച്ചുളള ലേഖനം എഴുതുക എന്നതാണ് ഏറ്റവും ആനന്ദകരമായ
പണിയെന്നു ഞാൻ പറയും. ഇപ്പോൾ അതുപോലെ <span>അഭിമുഖം</span> എന്നത് എനിക്കൊരു ഭ്രമം ആണ്.
അതിന്റെ കാരണങ്ങൾ പലതിനും പലതാണ്. ഭാഷ അറിയാത്തവോട് പോലും ഇത്തരത്തിൽ
<span>അഭിമുഖം</span> നടത്തിയിട്ടുണ്ട്. പല പ്രമുഖരെയും ഇതിനകം ഇൻറർവ്യൂ ചെയ്തു ഇനിയും
മനസിലുള്ള പട്ടിക വളരെ വലുതാണ്. അതിൽ സിനിമാക്കാർ മാത്രമല്ല പല മേഖലകളിൽ
പെട്ടവർ ഉണ്ട്. </span><span style="font-size: medium;"><span lang="ml">ഒരു അമച്വർ സാഹിത്യ പത്രപ്രവർത്തകൻ എന്ന നിലയിൽ, റസൂൽ പൂക്കുട്ടിയും </span></span><span style="font-size: medium;"><span lang="ml">ജീൻ ക്ലോഡും ഉൾപ്പെടെ ഒമ്പത് സൗണ്ട് ഡിസൈനർമാരെ ഞാൻ <span>അഭിമുഖം</span> ചെയ്തിട്ടുണ്ട്. അതിൽ </span></span><span style="font-size: medium;"><span lang="ml">"Blue' , White' ,And 'Red'' എന്നീ ചിത്രങ്ങളുടെ ത്രീ കളർ ട്രൈലോജിക്ക് വേണ്ടി പ്രവർത്തിച്ച ഫ്രഞ്ച് സൗണ്ട് ഡിസൈനറാണ് ലോറക്സ്.</span></span><span style="font-size: medium;"><span lang="ml"> 'ദ ഡബിൾ ലൈഫ് ഓഫ് വെറോണിക്ക',യുടെ സൃഷ്ടാവ് പോളിഷ് മാസ്റ്ററായ ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയെ </span><span lang="ml">ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. കൂടാതെ വെർനർ ഹെർസോഗ്, ക്രിസ്സ്റ്റോഫ് സാനുസ്സി, കാർലോസ് സൗറ, മൊഹ്സെൻ മഖ്മൽബാഫ്, സമീറ മഖ്മൽബാഫ്, <span lang="ml"></span></span><span lang="ml">മർസി മെഷ്കിനി, അലക്സാണ്ടർ സൗഖോറോവ്, കിം കി ഡുക്ക്, സെമിൻ കപ്ലോനോഗ്ലു, </span></span></span><span style="font-size: medium;"><span style="font-family: arial;"><span lang="ml">അടൂർ ഗോപാലകൃഷ്ണൻ, സഈദ് മിർസ, ആനന്ദ് പട്വർധൻ, ഷാജി എൻ.കരുൺ, </span></span></span><br /><span style="font-size: medium;"><span style="font-family: arial;"><span lang="ml"></span></span></span></div><div dir="auto"><pre dir="ltr" id="m_-2702094274044375177m_7048325715091426515m_3238967508403034141gmail-tw-target-text" style="text-align: left;"><span style="font-size: medium;"><span style="font-family: arial;"><span lang="ml">ഗിരീഷ് കാസറവള്ളി, <span lang="ml">തുടങ്ങിയ ലോകപ്രശസ്ത ചലച്ചിത്ര സംവിധായകരെ <span lang="ml"><span> അഭിമുഖം</span> ചെയ്തിട്ടുണ്ട്</span></span> </span></span></span></pre><pre dir="ltr" id="m_-2702094274044375177m_7048325715091426515m_3238967508403034141gmail-tw-target-text" style="text-align: left;"><span style="font-size: medium;"><span style="font-family: arial;"><span lang="ml">ബുദ്ധദാസ് ഗുപ്ത, എം.എസ്.സത്യു, നാടകകൃത്തും തിരക്കഥാകൃത്തും ശ്യാം ബെനഗലിന്റെ </span></span></span></pre><pre dir="ltr" id="m_-2702094274044375177m_7048325715091426515m_3238967508403034141gmail-tw-target-text" style="text-align: left;"><span style="font-size: medium;"><span style="font-family: arial;"><span lang="ml">"ഭൂമിക"യുടെ തിരക്കഥയുടെ <span lang="ml">ദേശീയ അവാർഡ് നേടിയ</span> <span lang="ml"> വിജയ് ടെണ്ടുൽക്കർ</span>, </span></span></span></pre><pre dir="ltr" id="m_-2702094274044375177m_7048325715091426515m_3238967508403034141gmail-tw-target-text" style="text-align: left;"><span style="font-size: medium;"><span style="font-family: arial;"><span lang="ml">പരിസ്ഥിതി പ്രവർത്തക കൂടാതെ മറ്റു ചിലർ . സിനിമയിലെ പ്രമുഖരെക്കൂടാതെ മഹാശ്വേതാ ദേവി, </span></span></span></pre><pre dir="ltr" id="m_-2702094274044375177m_7048325715091426515m_3238967508403034141gmail-tw-target-text" style="text-align: left;"><span style="font-size: medium;"><span style="font-family: arial;"><span lang="ml">ഉൽപ്പൽ ദത്ത്, മേധാ പട്കർ, ഹിമാലയൻ മേഖലയിലെ പരിസ്ഥിതി ചിപ്കോ </span></span></span></pre><pre dir="ltr" id="m_-2702094274044375177m_7048325715091426515m_3238967508403034141gmail-tw-target-text" style="text-align: left;"><span style="font-size: medium;"><span style="font-family: arial;"><span lang="ml">പ്രസ്ഥാനത്തിന്റെ ചന്ദിപ്രസാദ് ഭട്ട്, എഡ്വേർഡ് ഒ.വിൽസൺ, മാധവ് ഗാഡ്ഗിൽ, ഹൈദരാബാദിൽ </span></span></span></pre><pre dir="ltr" id="m_-2702094274044375177m_7048325715091426515m_3238967508403034141gmail-tw-target-text" style="text-align: left;"><span style="font-size: medium;"><span style="font-family: arial;"><span lang="ml">നിന്നുള്ള പത്മവിഭൂഷൺ പുരസ്കാര ജേതാവും മോളിക്യുലാർ ബയോളജിസ്റ്റുമായ പുഷ്പ മിത്ര ഭാർഗവ <span lang="ml"> </span></span></span></span></pre><pre dir="ltr" id="m_-2702094274044375177m_7048325715091426515m_3238967508403034141gmail-tw-target-text" style="text-align: left;"><span style="font-size: medium;"><span style="font-family: arial;"><span lang="ml"><span lang="ml">എന്നിവരെയും ഞാൻ <span>അഭിമുഖം</span> ചെയ്യാൻ സാധിച്ചു. </span></span></span></span><span style="font-family: arial;"><span style="font-size: medium;"> ഏറ്റവും അവസാനം ശ്രമിച്ചത് </span></span></pre><pre dir="ltr" id="m_-2702094274044375177m_7048325715091426515m_3238967508403034141gmail-tw-target-text" style="text-align: left;"><span style="font-family: arial;"><span style="font-size: medium;">രാഹുൽ ഗാന്ധിയെയാണ് പക്ഷെ ആ <span>അഭിമുഖം</span> നടന്നില്ല. രാഹുൽ ഗാന്ധിയെ ആകർഷിച്ചതിന് </span></span></pre><pre dir="ltr" id="m_-2702094274044375177m_7048325715091426515m_3238967508403034141gmail-tw-target-text" style="text-align: left;"><span style="font-family: arial;"><span style="font-size: medium;">കാരണം അദ്ദേഹത്തിന്റെ പേരാണ്. 'രാഹുൽ' ആരുടെ മകനാണ് എന്ന് ഓർമ്മപ്പെടുത്തേണ്ടതില്ലല്ലോ</span></span></pre><pre dir="ltr" id="m_-2702094274044375177m_7048325715091426515m_3238967508403034141gmail-tw-target-text" style="text-align: left;"><span style="font-family: arial;"><span style="font-size: medium;">എന്നിൽ ആ പേരാണ് സ്ട്രൈക്ക് ചെയ്തത്. അങ്ങനെ പലരിലും പലതാകാം ആകർഷിക്കുന്നത്. </span></span></pre><pre dir="ltr" id="m_-2702094274044375177m_7048325715091426515m_3238967508403034141gmail-tw-target-text" style="text-align: left;"><span style="font-family: arial;"><span style="font-size: medium;">ഇന്നെനിക്ക് ഇതൊരു ഭ്രമം ആയിട്ടുണ്ട് എന്നത് നേരാണ്. </span></span></pre></div><div dir="auto"><div class="separator" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" data-original-height="374" data-original-width="265" height="189" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhh_xdssEvLeQqMPbr1sMBBFkJG5NE1FGRBWlpRpZMcqnTDA_3sV0hzD_nnMk2-5j5piATMtGMD1aKO97MWn2m9FzjCkGogfclRnr-SAVznSf7d3IS8_kBVcUh5WE3TNo_nbA27e3txnVk7nqOYyBsERJ7iO9YsIoCntyskYw4-1iLEcQHJiaiNEARD/w134-h189/A6%20Closelywatchedtrains.jpg" width="134" /></div><span style="font-family: arial;"></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><span style="background-color: #ffe599;"><span style="font-size: medium;">ഫൈസൽ ബാവ</span>:</span> അതു പറഞ്ഞപ്പോഴാണ് ‘ക്ളോസ്ളി ഒബ്സേർവ്ഡ് ട്രെയിൻ' പോലുള്ള സിനിമ ചെയ്ത ചെക്ക് സംവിധായകൻ ജെറി മെൻസിലുമായി നടത്തിയ <span>അഭിമുഖം</span> <span dir="ltr"> <span dir="ltr">വഴങ്ങാൻ മടിക്കുന്ന ഇംഗ്ലീഷ്ഭാഷയിലായിരുന്നു </span><span dir="ltr">എന്ന് താങ്കൾ പറഞ്ഞിരുന്നു.</span><span dir="ltr"> എങ്ങനെയാണു അത്തരത്തിൽ ഒരു <span>അഭിമുഖം</span> സാധ്യമാകുന്നത്?</span></span><br /></span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;">ഐ.</b></span></b></span>ഷൺമുഖദാസ് : </b> അത്തരം
അനുഭവങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട് പലപ്പോഴും വിദേശത്ത് നിന്നും എത്തുന്ന പല
സംവിധായകർക്കും ഇംഗ്ലീഷ് അത്ര വശമില്ല എന്നത് ഒരു പ്രശ്നമാണ്. പക്ഷെ അതിനെ
മറികടക്കാൻ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹവുമായുള്ള ആഭിമുഖ്യത്തിൽ ഈ
പരിമിതി അദ്ദേഹം തന്നെ തിരിച്ചറിഞ്ഞിരുന്നു എന്നതിനാൽ ഏറെ എളുപ്പമായി.
അത്കൊണ്ട് തന്നേ വേണ്ടത്ര ആംഗിക ചലനങ്ങളും ഭാവപ്രകടനങ്ങളും
ഉപയോഗിക്കുന്നതിൽ നടനും കൂടിയായ ഈ സംവിധായകൻ പിശുക്കുകാണിക്കുകയുണ്ടായില്ല.
കലയിൽ മാത്രമല്ല ജീവിതവും നർമ്മപ്രധാനമായിരിക്കണം എന്ന ഒരുബോധം ഈ
സംവിധായകന്റെ വാക്കുകളിൽ മാത്രമല്ല ഭാവ പ്രകടനങ്ങളിലും തെളിഞ്ഞു
നിന്നിരുന്നു. അത് ഞങ്ങളുടെ സംവേദനത്തിന് ഏറെ ഗുണം ചെയ്തു. </span></span></div><div dir="auto"><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div><span style="font-family: arial;"><span style="font-size: medium;"><span style="background-color: #ffe599;"><span style="font-size: medium;">ഫൈസൽ ബാവ</span>:</span>
അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് എന്ന നോവലിനെ കുറിച്ച് എന്ന 'ശരീരം, നദി, നക്ഷത്രം'
പുസ്തകം തന്നെ എഴുതിയിട്ടുണ്ടല്ലോ, അതിനുള്ള പ്രചോദനം എന്തായിരുന്നു?<br /></span></span></div><div dir="auto"><span style="font-family: arial;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjg1MppknaTIpPZC9-Ry2Lpr38kC5f2txXAmpxnSxKHVD-rlJ0v4c1EOL0naiFbDTEgaVjXwj2TqK2nVSZTOo9azhqKRyzM-cXi3YoUfY-K2eEAUIJLaVdXj3RKlKhDOJvdDPfoNETb2tuvLc3EURIXwsG8MYHqx4NgCEeIYKnNWDDH3zoy1oDACpFw/s600/a5.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="600" data-original-width="400" height="163" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjg1MppknaTIpPZC9-Ry2Lpr38kC5f2txXAmpxnSxKHVD-rlJ0v4c1EOL0naiFbDTEgaVjXwj2TqK2nVSZTOo9azhqKRyzM-cXi3YoUfY-K2eEAUIJLaVdXj3RKlKhDOJvdDPfoNETb2tuvLc3EURIXwsG8MYHqx4NgCEeIYKnNWDDH3zoy1oDACpFw/w108-h163/a5.jpg" width="108" /></a><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuQDfd3AQSsRKyrXJEW6otD2HFHF4E3m89OiX-s-jtKOl4QB4yP6I3CL76MzPJlzqhzeYMVSf9pt5FEjzLoa2AcF5aUnfUI4ioEg60WozWNSH_9mnFuV7A0qA9kWphhGceWCeLH6Sx6y4KcmfZj_13TILivwWJRV_MKUK7e3Ztyots9571NLEMzyQd/s462/a4.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="462" data-original-width="300" height="171" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuQDfd3AQSsRKyrXJEW6otD2HFHF4E3m89OiX-s-jtKOl4QB4yP6I3CL76MzPJlzqhzeYMVSf9pt5FEjzLoa2AcF5aUnfUI4ioEg60WozWNSH_9mnFuV7A0qA9kWphhGceWCeLH6Sx6y4KcmfZj_13TILivwWJRV_MKUK7e3Ztyots9571NLEMzyQd/w111-h171/a4.jpg" width="111" /></a></div></span><span style="font-family: arial;"><span style="font-size: medium;"><br /></span></span></div><div><span style="font-family: arial;"><span style="font-size: medium;"><span style="font-family: arial;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;"><span style="font-size: medium;"><b style="background-color: #ef9a9a;">ഐ.</b></span></b></span>ഷൺമുഖദാസ് : </b> </span></span>അരുന്ധതീ
റോയിയുടെ The God of Small things എന്ന നോവലിനെ ഞാൻ കാണുന്നത്
പഞ്ചേന്ദ്രിയങ്ങളും സമര്‍പ്പിച്ച ഒരെഴുത്തായിട്ടാണ്. വായിക്കുമ്പോൾ തന്നേ
ഗഹനമായ അനുഭവമാണ് ഈ പുസ്തകം നൽകിയത്. നോവലിന്റെ ഘടനയും ഉള്ളടക്കവും ഈ പഠന
ഗ്രന്ഥത്തിന്റെ രൂപത്തെ നിര്‍ണ്ണയിച്ചിരിക്കുന്നു . സിനിമയും കവിതയും
പ്രകൃതിയും ഗ്രന്ഥകാരന്റെതന്നെ ആന്തരികാനുഭവങ്ങളുമെല്ലാം ഈ പുസ്തകത്തിൽ
നിന്നും ലഭിക്കുന്നുണ്ട്. </span><span style="font-size: medium;"><span lang="ml">സൗന്ദര്യശാസ്ത്രം, മനഃശാസ്ത്രം, മനുഷ്യ മസ്തിഷ്കത്തിന്റെ നിഗൂഢതകൾ എന്നിവയിൽ </span></span><br /><span style="font-size: medium;"><span lang="ml">താൽപ്പര്യമുള്ള ഒരാളാണ് ഞാൻ. പുസ്തകങ്ങൾ വായിക്കുന്നവന്റെയും സിനിമകൾ </span></span><br /><span style="font-size: medium;"><span lang="ml"></span></span></span><pre dir="ltr" id="m_-2702094274044375177m_7048325715091426515m_3238967508403034141gmail-tw-target-text" style="text-align: left;"><span style="font-size: medium;"><span style="font-family: arial;"><span lang="ml">കാണുന്നവന്റെയും വീക്ഷണകോണിൽ നിന്ന് മനുഷ്യ മനസ്സ്. എനിക്ക് കേൾക്കാൻ <br />താൽപ്പര്യമുണ്ട് സിനിമകളിൽ നിന്നും പുസ്തകങ്ങളിൽ നിന്നുമുള്ള ശബ്ദങ്ങൾ. <br />'ദി ഗോഡ് ഓഫ് സ്മോൾ തിംഗ്സ്' ഒരു സിനിമാറ്റിക് ഉള്ള നോവലായിട്ടാണ് <br />ഞാൻ കണക്കാക്കുന്നത്. നോവല്‍ വായനകൊണ്ട് എങ്ങനെ ചിന്തയുടെയും അനുഭൂതിയുടെയും
ലോകത്തേക്ക് എത്താം എന്നതാണ് 'ശരീരം, നദി, നക്ഷത്രം' എന്ന പുസ്തകം എഴുതാൻ
കാരണം.</span></span></span></pre></div><p><span style="font-family: arial;"><span style="font-size: medium;"> </span></span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIqmRZ-OWMlYpjWG7YN6XfbKnrchGp7M8bMsOHAMhOCup_-It1rT415JxaLzmAo7FLhQBb9Ts5qNu48-69nevk4o5h9aRNaT4La2AHC81uCSX81ZwSUutedePftUbhZYXTGI4E2_ajY21E942yNbLIRtJ-is3zSKibcLZCzwALhx6koSJEIscwpPsB/s720/i%20shanmukhadas%201.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="603" data-original-width="720" height="268" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIqmRZ-OWMlYpjWG7YN6XfbKnrchGp7M8bMsOHAMhOCup_-It1rT415JxaLzmAo7FLhQBb9Ts5qNu48-69nevk4o5h9aRNaT4La2AHC81uCSX81ZwSUutedePftUbhZYXTGI4E2_ajY21E942yNbLIRtJ-is3zSKibcLZCzwALhx6koSJEIscwpPsB/s320/i%20shanmukhadas%201.jpeg" width="320" /></a></span></div><span style="font-size: medium;"></span></div><div dir="auto" style="text-align: start;"><span style="font-size: medium;"><br /></span><p></p></div><div dir="auto" style="text-align: start;"><span style="font-size: medium;"><br /></span><p></p></div><div dir="auto" style="text-align: start;"><span style="font-size: medium;"><br /></span><p></p></div><div dir="auto" style="text-align: start;"><span style="font-size: medium;"><br /></span><p></p></div><div dir="auto" style="text-align: start;"><span style="font-size: medium;"><br /></span><p></p></div><div dir="auto" style="text-align: start;"><span style="font-size: medium;"><br /></span><p></p></div><div dir="auto" style="text-align: start;"><span style="font-size: medium;"><br /></span><p></p></div><div dir="auto" style="text-align: start;"><span style="font-size: medium;"><br /></span><p></p></div><div dir="auto" style="text-align: start;"><br /><div><div dir="auto">ഈ ലിങ്കിൽ കയറിയാൽ മലയാള നാട് അഭിമുഖം വെബ് പേജിൽ വായിക്കാം</div><div dir="auto"> <img alt="👇🏻" aria-label="👇🏻" class="an1" data-emoji="👇🏻" src="https://fonts.gstatic.com/s/e/notoemoji/15.0/1f447_1f3fb/32.png" /></div><div dir="auto"><br /></div><div dir="auto"> <span style="color: #2b00fe;"><a href="https://malayalanatu.com/archives/15563" target="_blank">https://malayalanatu.com/<wbr></wbr>archives/15563</a></span></div></div><span style="font-size: medium;"></span><p></p></div></div><div style="left: -99999px; position: absolute;"><span style="font-family: arial;">ലോക സിനിമയെ കുറിച്ചും,
മറുഭാഷാ ഇന്ത്യൻ സിനിമകളെ കുറിച്ചും, മലയാള സിനിമകളെ കുറിച്ചും ആഴത്തിലുള്ള
ഒട്ടേറെ നിരൂപണങ്ങൾ, പഠനങ്ങൾ, നിരീക്ഷണങ്ങൾ എന്നിവ നമുക്ക് നൽകിയ, ദേശീയ
പുരസ്കാരം അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ച പ്രശസ്ത എഴുത്തുകാരനും
സീനിയർ സിനിമാ പ്രവർത്തകനുമായ ഐ ഷണ്മുഖദാസ് മാഷുമായി കൂടെ നടന്ന് സംസാരിച്ച
കാര്യങ്ങളാണ് ഇതിലുള്ളത്. 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India)
(ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ്) ഏർപ്പെടുത്തിയ സത്യജിത് റേ
മെമ്മോറിയൽ അവാർഡ് ലഭിച്ചതിലുള്ള ആദരവ് രേഖപ്പെടുത്തൽ കൂടിയാണ് ഈ അഭിമുഖം
ഐ.ഷണ്മുഖദാസ് ഒറ്റപ്പാലത്ത് ജനിച്ചു. ഇപ്പോള്‍ തൃശൂരിൽ സ്ഥിരതാമസം.ഇംഗ്ളീഷ്
സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബോംബെയിൽ അധ്യാപകനായി
ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കേരള സർക്കാർ സർവ്വീസിൽ വിവിധ
കോളേജുകളിൽ ഇംഗ്ളീഷ് അധ്യാപകനായി ജോലി ചെയ്തു. തൃശൂർ സി. അച്യുതമേനോന്
ഗവണ്മെന്റ് കോളേജിൽ നിന്നാണ് വിരമിച്ചത്. വിദ്യാർത്ഥിജീവിതകാലം മുതൽ ഫിലിം
സൊസൈറ്റി അംഗമാകുകയും പിന്നീട് ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുടെ
ഭാഗമാവുകയും ചെയ്തു. എഴുപതുകളുടെ അവസാനം മുതല്‍ ചലച്ചിത്ര സംബന്ധിയായ
ലേഖനങ്ങൾ എഴുതുവാൻ തുടങ്ങി. ദൃശ്യകലാപഠനത്തിന് മുൻതൂക്കം നൽകിയ ദൃശ്യകല,
ദർശി എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.
മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ അവാർഡിന് 1999-ല്‍ അര്‍ഹനായി.
സത്യജിത് റായുടെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പുസ്തകം ‘സഞ്ചാരിയുടെ വീടി’ന്
1996-ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.
മികച്ച ചലച്ചിത്ര സംബന്ധിയായ ലേഖനത്തിനുള്ള 2013-ലെ സംസ്ഥാന പുരസ്കാരം
എം.ടി വാസുദേവന്‍ നായരുടെ ‘നിര്‍മ്മാല്യ’ത്തിനെ കുറിച്ചെഴുതിയ
‘ദൈവനർത്തകന്റെ ക്രോധ’ത്തിന് ലഭിച്ചു. സാഹിത്യ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള
സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്കാരം, മികച്ച വൈജ്ഞാനിക
ഗ്രന്ഥത്തിനുള്ള ജി.എൻ പിള്ള എൻഡോവ്മെന്റ് (2008), ചലച്ചിത്ര
ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്കാരം (2012), രണ്ട് വട്ടം ഫിലിം
ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിലുള്ള അവാർഡ് (1997,
2006), 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India) (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ്
ഫിലിം ക്രിട്ടിക്സ്) ഏർപ്പെടുത്തിയ സത്യജിത് റേ മെമ്മോറിയൽ അവാർഡ്.
എന്നിവയും ലഭിച്ചിട്ടുണ്ട്.
മലകളില്‍ മഞ്ഞ് പെയ്യുന്നു’ സിനിമയുടെ വഴിയില്‍’, സഞ്ചാരിയുടെ വീട്’, ആരാണ്
ബുദ്ധനല്ലാത്തത്’, ഗൊദാര്‍ദ്: കോളയ്ക്കും മാര്‍ക്സിനും നടുവില്‍, പി.
രാമദാസ്: വിദ്യാര്‍ത്ഥിയുടെ വഴി’, സിനിമയും ചില സംവിധായകരും, ശരീരം, നദി,
നക്ഷത്രം എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.
ഫൈസൽ ബാവ : അടൂരിൽ നിന്ന് തന്നെ തുടങ്ങാം എന്ന് തോന്നുന്നു. അടൂർ സിനിമകൾ
അരാഷ്ട്രീയ സിനിമകളാണ് എന്ന വിമർശനത്തെ എതിർത്തുകൊണ്ട്, മാഷ് ഈയിടെ നടത്തിയ
പ്രസ്താവന ഏറെ പ്രസക്തമാണല്ലോ. അത് ശരിയല്ല എന്നും അടൂർ സിനിമകൾ രാഷ്ട്രീയ
സിനിമകൾ തന്നെയാണെന്നും താങ്കൾ ഉറപ്പിച്ചു പറഞ്ഞിരുന്നു .അടൂർ സിനിമകൾ
രാഷ്ട്രീയമാണോ? അടൂരിന്റെ “എലിപ്പത്തായം”തിരക്കഥയ്ക്ക് താങ്കളുടെ
അവതാരികയായിരുന്നല്ലോ?
ഐ.ഷൺമുഖദാസ് : പ്രകടമായി രാഷ്ട്രീയമില്ല എന്ന് തോന്നുമെങ്കിലും അടൂർ
സിനിമകളിൽ ആന്തരികമായി രാഷ്ട്രീയം ഉണ്ട്. കാഴ്ചയുടെ ആഴമേറിയ അനുഭവതലം തരാൻ
അതിനാകുന്നു. സത്യത്തിൽ അടൂരിൽ ഉള്ള രാഷ്ട്രീയം ഇടതുപക്ഷ മാർക്സിസ്റ്റ്
രാഷ്ട്രീയമല്ല അദ്ദേഹത്തെ ഏറെയും സ്വാധീനിച്ചത് ഗാന്ധിയൻ രാഷ്ട്രീയമാകാം.
അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച് ഈ വീക്ഷണകോണിൽ നിന്നുകൊണ്ടുള്ള
സൂക്ഷ്മമായ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു.
അത് ആമുഖമോ അവതാരികയോ ആയി എഴുതിയതല്ല, നേരത്തെ സ്വതന്ത്രമായി എഴുതിയതാണ്.
‘യാഥാര്‍ത്ഥ്യത്തിന്റെ ഭ്രമാത്മകമായ മുഖം’ എന്നപേരിൽ അത് ഫിലിം സൊസൈറ്റി
സുവനീറില്‍ അച്ചടിച്ചു വന്നിരുന്നതുമാണ്. പിന്നീട് എന്റെ സമ്മതത്തോടെ തന്നെ
പുസ്തകത്തിൽ ചേർത്തതാണ്.
അത് അക്കാലത്തെ എന്റെ രാഷ്ട്രീയ വീക്ഷണങ്ങളുടെ സാധ്യതകളോടുകൂടി ചേർത്ത്
വായിക്കാം. ഹംഗേറിയൻ മാർക്സിസ്റ്റ് സൈദ്ധാന്തികനായ ലൂകാഷിന്റെ (György
Lukács) ചില സ്വാധീനങ്ങൾ അതിലുണ്ട് . പ്രകടമായ രാഷ്ട്രീയം ഇല്ല എങ്കിൽ
പോലും അക്കാലത്തെ എന്റെ മാർക്സിസ്റ്റ് സൈദ്ധാന്തിക വായനയുടെ ഭാവതലം
അന്നത്തെ എഴുത്തിലുണ്ട്. ലേഖനത്തിൽ എന്റെ സഹതാപം എലിപ്പത്തായത്തിലെ കേന്ദ്ര
കഥാപാത്രത്തോടാണ്. അവസാന രംഗം അക്കാലത്ത് ഏറെ വിമർശിക്കപ്പെട്ടതാണ്. കരമന
ജനാർദ്ദനൻ നായർ അവതരിപ്പിക്കുന്ന കഥാപാത്രം ഉണ്ണിക്കുഞ്ഞ് കാണികളുടെ
മുമ്പിൽ ഇരിക്കുമ്പോൾ, സിനിമയിലത് സംഭവിക്കുന്നത് നാട്ടുകാരുടെ മുമ്പിലാണ്.
അദ്ദേഹത്തിന്റെ സഹോദരി ജലജ ചെയ്ത കഥാപാത്രം ഒന്നിലേറെ തവണ എലിക്കെണിയിൽ
പെട്ട എലിയെ കുളത്തിൽ മുക്കികൊല്ലുന്ന രംഗമുണ്ട് . ഈ സന്ദർഭത്തിൽ വരുന്ന
പശ്ചാത്തല സംഗീതം അടൂർ വിരുദ്ധരായ ചിലരും അരവിന്ദൻ പക്ഷക്കാരായ ചിലരും
ജാറിങ് സംഗീതം എന്നു വിമർശിച്ചു . അങ്ങനെ അവർ പറയുന്നു എങ്കിൽ അത്
അദ്ദേഹത്തെ കുറിച്ചുള്ള ഗംഭീരമായ പുകഴ്ത്തലാണ് എന്നേ എനിക്ക് പറയാൻ കഴിയൂ.
സത്യത്തിൽ അടൂർ ജാറിങ് മ്യൂസിക് എന്നു തോന്നാൻ വേണ്ടിത്തന്നെയാണ് ചെയ്തത്.
നാടുവാഴിത്ത വ്യവസ്ഥിതിയുടെ തുടർച്ചയായ ഒരു ജീവിതം ജീവിക്കുന്ന
കഥാപാത്രമാണ് ഉണ്ണിക്കുഞ്ഞ്. ഏതാണ്ട് അതേ വ്യവസ്ഥിതിയുടെ തുടർച്ചയാണ്
സംവിധായകന്റെ ജീവിതവും എന്ന് പറയാം. അദ്ദേഹത്തിന് പ്രകടമായ കമ്യുണിസ്റ്റ്
ചായ്വൊന്നുമില്ല. ഞാൻ നേരത്തെ പറഞ്ഞപോലെ അദ്ദേഹത്തെ സ്വാധീനിച്ചത്
ഗാന്ധിസമാണ്. ഗാന്ധി ഗ്രാമിലെ അധ്യാപകനായിരുന്ന ജി ശങ്കരപിള്ളയുടെ ശിഷ്യനെ
പോലെ ഒരാളായിരുന്നു അടൂർ.
അപ്പോൾ ആ ചിത്രം സങ്കീർണമായ തലത്തിൽ ഒരു മാർക്സിയൻ സൗന്ദര്യശാസ്ത്ര
ധാരയുമായും അതിലെ ചിന്തയുമായും ചേർന്ന് നില്ക്കുന്നു. അതേ സമയം അതിനെ
പിന്തുണച്ചുകൊണ്ടല്ല. വിമർശനാത്മകമായ ഒരു താളം അതിലുണ്ട്. എന്നാൽ
അത്തരത്തിൽ നേരിട്ടുള്ള ഒന്ന് “അനന്തര”ത്തിൽ കാണാനാവില്ല. അത് അടൂർ സിനിമ
അരാഷ്ട്രീയമാണ് എന്ന വാദത്തിന് കാരണമായിട്ടുണ്ടാവാം. എലിപ്പത്തായം എന്ന
സിനിമയിൽ ഗംഭീരവും തീക്ഷ് ണവുമായവ എന്ന് പറയാവുന്ന രണ്ടു രംഗങ്ങൾ ഇവയാണ് .
ഒന്ന്: ഷിമ്മിസ് ധരിച്ച പെൺകുട്ടി പാലുമായി വന്ന് അതവിടെ വെയ്ക്കുന്ന
രംഗം.രണ്ട്: പ്രേതഭവനം പോലെ അടച്ചിട്ട വീടിന്റെ പടിക്ക് മുന്നിലൂടെ അമ്മയും
കൊച്ചുമോളും പോകുമ്പോൾ കുട്ടിയുടെ സഹജമായ നിഷ്കളങ്കതകണ്ട്, പടിയിലേക്ക്
പോകുന്ന കുട്ടിയെ അമ്മ ഭീതിയോടെ പിടിച്ചു വെക്കുന്ന രംഗം. ചലച്ചിത്രഭാഷയിലെ
യഥാർത്ഥ രീതിയെയും എക്സ്പ്രക്ഷണിസ്റ്റ് രീതിയെയും ഏകോപിപ്പിച്ചു
കാണിക്കുന്നതിൽ കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നാണ് ദൃശ്യ ഭാഷ പറയുന്നത്.
സത്യത്തിൽ ഉപരിതലത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ തോന്നുന്ന ഒരു
അഭിപ്രായമായിട്ടേ അടൂർ സിനിമകൾ അരാഷ്ട്രീയമാണ് എന്ന വാദത്തെ സ്വീകരിക്കാൻ
പറ്റൂ. അതുകൊണ്ടാണ് ഒരു വെല്ലുവിളിയെന്നോണം അടൂർ സിനിമകളിലെ രാഷ്ട്രീയം
ശക്തമാണ് എന്ന് ഞാൻ പറയാൻ കാരണം. read more <a href="https://malayalanatu.com/archives/15563?fbclid=IwAR3FIqic4RNHfV_ONpV37PIbRTa23I39uP_sHdglwA-LAeZih7svvqcfGfM" target="_blank">https://malayalanatu.com/archives/15563?fbclid=IwAR3FIqic4RNHfV_ONpV37PIbRTa23I39uP_sHdglwA-LAeZih7svvqcfGfM</a></span></div><div style="left: -99999px; position: absolute;"><span style="font-family: arial;">ലോക സിനിമയെ കുറിച്ചും,
മറുഭാഷാ ഇന്ത്യൻ സിനിമകളെ കുറിച്ചും, മലയാള സിനിമകളെ കുറിച്ചും ആഴത്തിലുള്ള
ഒട്ടേറെ നിരൂപണങ്ങൾ, പഠനങ്ങൾ, നിരീക്ഷണങ്ങൾ എന്നിവ നമുക്ക് നൽകിയ, ദേശീയ
പുരസ്കാരം അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ച പ്രശസ്ത എഴുത്തുകാരനും
സീനിയർ സിനിമാ പ്രവർത്തകനുമായ ഐ ഷണ്മുഖദാസ് മാഷുമായി കൂടെ നടന്ന് സംസാരിച്ച
കാര്യങ്ങളാണ് ഇതിലുള്ളത്. 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India)
(ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ്) ഏർപ്പെടുത്തിയ സത്യജിത് റേ
മെമ്മോറിയൽ അവാർഡ് ലഭിച്ചതിലുള്ള ആദരവ് രേഖപ്പെടുത്തൽ കൂടിയാണ് ഈ അഭിമുഖം
ഐ.ഷണ്മുഖദാസ് ഒറ്റപ്പാലത്ത് ജനിച്ചു. ഇപ്പോള്‍ തൃശൂരിൽ സ്ഥിരതാമസം.ഇംഗ്ളീഷ്
സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബോംബെയിൽ അധ്യാപകനായി
ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കേരള സർക്കാർ സർവ്വീസിൽ വിവിധ
കോളേജുകളിൽ ഇംഗ്ളീഷ് അധ്യാപകനായി ജോലി ചെയ്തു. തൃശൂർ സി. അച്യുതമേനോന്
ഗവണ്മെന്റ് കോളേജിൽ നിന്നാണ് വിരമിച്ചത്. വിദ്യാർത്ഥിജീവിതകാലം മുതൽ ഫിലിം
സൊസൈറ്റി അംഗമാകുകയും പിന്നീട് ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുടെ
ഭാഗമാവുകയും ചെയ്തു. എഴുപതുകളുടെ അവസാനം മുതല്‍ ചലച്ചിത്ര സംബന്ധിയായ
ലേഖനങ്ങൾ എഴുതുവാൻ തുടങ്ങി. ദൃശ്യകലാപഠനത്തിന് മുൻതൂക്കം നൽകിയ ദൃശ്യകല,
ദർശി എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.
മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ അവാർഡിന് 1999-ല്‍ അര്‍ഹനായി.
സത്യജിത് റായുടെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പുസ്തകം ‘സഞ്ചാരിയുടെ വീടി’ന്
1996-ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.
മികച്ച ചലച്ചിത്ര സംബന്ധിയായ ലേഖനത്തിനുള്ള 2013-ലെ സംസ്ഥാന പുരസ്കാരം
എം.ടി വാസുദേവന്‍ നായരുടെ ‘നിര്‍മ്മാല്യ’ത്തിനെ കുറിച്ചെഴുതിയ
‘ദൈവനർത്തകന്റെ ക്രോധ’ത്തിന് ലഭിച്ചു. സാഹിത്യ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള
സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്കാരം, മികച്ച വൈജ്ഞാനിക
ഗ്രന്ഥത്തിനുള്ള ജി.എൻ പിള്ള എൻഡോവ്മെന്റ് (2008), ചലച്ചിത്ര
ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്കാരം (2012), രണ്ട് വട്ടം ഫിലിം
ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിലുള്ള അവാർഡ് (1997,
2006), 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India) (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ്
ഫിലിം ക്രിട്ടിക്സ്) ഏർപ്പെടുത്തിയ സത്യജിത് റേ മെമ്മോറിയൽ അവാർഡ്.
എന്നിവയും ലഭിച്ചിട്ടുണ്ട്.
മലകളില്‍ മഞ്ഞ് പെയ്യുന്നു’ സിനിമയുടെ വഴിയില്‍’, സഞ്ചാരിയുടെ വീട്’, ആരാണ്
ബുദ്ധനല്ലാത്തത്’, ഗൊദാര്‍ദ്: കോളയ്ക്കും മാര്‍ക്സിനും നടുവില്‍, പി.
രാമദാസ്: വിദ്യാര്‍ത്ഥിയുടെ വഴി’, സിനിമയും ചില സംവിധായകരും, ശരീരം, നദി,
നക്ഷത്രം എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.
ഫൈസൽ ബാവ : അടൂരിൽ നിന്ന് തന്നെ തുടങ്ങാം എന്ന് തോന്നുന്നു. അടൂർ സിനിമകൾ
അരാഷ്ട്രീയ സിനിമകളാണ് എന്ന വിമർശനത്തെ എതിർത്തുകൊണ്ട്, മാഷ് ഈയിടെ നടത്തിയ
പ്രസ്താവന ഏറെ പ്രസക്തമാണല്ലോ. അത് ശരിയല്ല എന്നും അടൂർ സിനിമകൾ രാഷ്ട്രീയ
സിനിമകൾ തന്നെയാണെന്നും താങ്കൾ ഉറപ്പിച്ചു പറഞ്ഞിരുന്നു .അടൂർ സിനിമകൾ
രാഷ്ട്രീയമാണോ? അടൂരിന്റെ “എലിപ്പത്തായം”തിരക്കഥയ്ക്ക് താങ്കളുടെ
അവതാരികയായിരുന്നല്ലോ?
ഐ.ഷൺമുഖദാസ് : പ്രകടമായി രാഷ്ട്രീയമില്ല എന്ന് തോന്നുമെങ്കിലും അടൂർ
സിനിമകളിൽ ആന്തരികമായി രാഷ്ട്രീയം ഉണ്ട്. കാഴ്ചയുടെ ആഴമേറിയ അനുഭവതലം തരാൻ
അതിനാകുന്നു. സത്യത്തിൽ അടൂരിൽ ഉള്ള രാഷ്ട്രീയം ഇടതുപക്ഷ മാർക്സിസ്റ്റ്
രാഷ്ട്രീയമല്ല അദ്ദേഹത്തെ ഏറെയും സ്വാധീനിച്ചത് ഗാന്ധിയൻ രാഷ്ട്രീയമാകാം.
അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച് ഈ വീക്ഷണകോണിൽ നിന്നുകൊണ്ടുള്ള
സൂക്ഷ്മമായ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു.
അത് ആമുഖമോ അവതാരികയോ ആയി എഴുതിയതല്ല, നേരത്തെ സ്വതന്ത്രമായി എഴുതിയതാണ്.
‘യാഥാര്‍ത്ഥ്യത്തിന്റെ ഭ്രമാത്മകമായ മുഖം’ എന്നപേരിൽ അത് ഫിലിം സൊസൈറ്റി
സുവനീറില്‍ അച്ചടിച്ചു വന്നിരുന്നതുമാണ്. പിന്നീട് എന്റെ സമ്മതത്തോടെ തന്നെ
പുസ്തകത്തിൽ ചേർത്തതാണ്.
അത് അക്കാലത്തെ എന്റെ രാഷ്ട്രീയ വീക്ഷണങ്ങളുടെ സാധ്യതകളോടുകൂടി ചേർത്ത്
വായിക്കാം. ഹംഗേറിയൻ മാർക്സിസ്റ്റ് സൈദ്ധാന്തികനായ ലൂകാഷിന്റെ (György
Lukács) ചില സ്വാധീനങ്ങൾ അതിലുണ്ട് . പ്രകടമായ രാഷ്ട്രീയം ഇല്ല എങ്കിൽ
പോലും അക്കാലത്തെ എന്റെ മാർക്സിസ്റ്റ് സൈദ്ധാന്തിക വായനയുടെ ഭാവതലം
അന്നത്തെ എഴുത്തിലുണ്ട്. ലേഖനത്തിൽ എന്റെ സഹതാപം എലിപ്പത്തായത്തിലെ കേന്ദ്ര
കഥാപാത്രത്തോടാണ്. അവസാന രംഗം അക്കാലത്ത് ഏറെ വിമർശിക്കപ്പെട്ടതാണ്. കരമന
ജനാർദ്ദനൻ നായർ അവതരിപ്പിക്കുന്ന കഥാപാത്രം ഉണ്ണിക്കുഞ്ഞ് കാണികളുടെ
മുമ്പിൽ ഇരിക്കുമ്പോൾ, സിനിമയിലത് സംഭവിക്കുന്നത് നാട്ടുകാരുടെ മുമ്പിലാണ്.
അദ്ദേഹത്തിന്റെ സഹോദരി ജലജ ചെയ്ത കഥാപാത്രം ഒന്നിലേറെ തവണ എലിക്കെണിയിൽ
പെട്ട എലിയെ കുളത്തിൽ മുക്കികൊല്ലുന്ന രംഗമുണ്ട് . ഈ സന്ദർഭത്തിൽ വരുന്ന
പശ്ചാത്തല സംഗീതം അടൂർ വിരുദ്ധരായ ചിലരും അരവിന്ദൻ പക്ഷക്കാരായ ചിലരും
ജാറിങ് സംഗീതം എന്നു വിമർശിച്ചു . അങ്ങനെ അവർ പറയുന്നു എങ്കിൽ അത്
അദ്ദേഹത്തെ കുറിച്ചുള്ള ഗംഭീരമായ പുകഴ്ത്തലാണ് എന്നേ എനിക്ക് പറയാൻ കഴിയൂ.
സത്യത്തിൽ അടൂർ ജാറിങ് മ്യൂസിക് എന്നു തോന്നാൻ വേണ്ടിത്തന്നെയാണ് ചെയ്തത്.
നാടുവാഴിത്ത വ്യവസ്ഥിതിയുടെ തുടർച്ചയായ ഒരു ജീവിതം ജീവിക്കുന്ന
കഥാപാത്രമാണ് ഉണ്ണിക്കുഞ്ഞ്. ഏതാണ്ട് അതേ വ്യവസ്ഥിതിയുടെ തുടർച്ചയാണ്
സംവിധായകന്റെ ജീവിതവും എന്ന് പറയാം. അദ്ദേഹത്തിന് പ്രകടമായ കമ്യുണിസ്റ്റ്
ചായ്വൊന്നുമില്ല. ഞാൻ നേരത്തെ പറഞ്ഞപോലെ അദ്ദേഹത്തെ സ്വാധീനിച്ചത്
ഗാന്ധിസമാണ്. ഗാന്ധി ഗ്രാമിലെ അധ്യാപകനായിരുന്ന ജി ശങ്കരപിള്ളയുടെ ശിഷ്യനെ
പോലെ ഒരാളായിരുന്നു അടൂർ.
അപ്പോൾ ആ ചിത്രം സങ്കീർണമായ തലത്തിൽ ഒരു മാർക്സിയൻ സൗന്ദര്യശാസ്ത്ര
ധാരയുമായും അതിലെ ചിന്തയുമായും ചേർന്ന് നില്ക്കുന്നു. അതേ സമയം അതിനെ
പിന്തുണച്ചുകൊണ്ടല്ല. വിമർശനാത്മകമായ ഒരു താളം അതിലുണ്ട്. എന്നാൽ
അത്തരത്തിൽ നേരിട്ടുള്ള ഒന്ന് “അനന്തര”ത്തിൽ കാണാനാവില്ല. അത് അടൂർ സിനിമ
അരാഷ്ട്രീയമാണ് എന്ന വാദത്തിന് കാരണമായിട്ടുണ്ടാവാം. എലിപ്പത്തായം എന്ന
സിനിമയിൽ ഗംഭീരവും തീക്ഷ് ണവുമായവ എന്ന് പറയാവുന്ന രണ്ടു രംഗങ്ങൾ ഇവയാണ് .
ഒന്ന്: ഷിമ്മിസ് ധരിച്ച പെൺകുട്ടി പാലുമായി വന്ന് അതവിടെ വെയ്ക്കുന്ന
രംഗം.രണ്ട്: പ്രേതഭവനം പോലെ അടച്ചിട്ട വീടിന്റെ പടിക്ക് മുന്നിലൂടെ അമ്മയും
കൊച്ചുമോളും പോകുമ്പോൾ കുട്ടിയുടെ സഹജമായ നിഷ്കളങ്കതകണ്ട്, പടിയിലേക്ക്
പോകുന്ന കുട്ടിയെ അമ്മ ഭീതിയോടെ പിടിച്ചു വെക്കുന്ന രംഗം. ചലച്ചിത്രഭാഷയിലെ
യഥാർത്ഥ രീതിയെയും എക്സ്പ്രക്ഷണിസ്റ്റ് രീതിയെയും ഏകോപിപ്പിച്ചു
കാണിക്കുന്നതിൽ കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നാണ് ദൃശ്യ ഭാഷ പറയുന്നത്.
സത്യത്തിൽ ഉപരിതലത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ തോന്നുന്ന ഒരു
അഭിപ്രായമായിട്ടേ അടൂർ സിനിമകൾ അരാഷ്ട്രീയമാണ് എന്ന വാദത്തെ സ്വീകരിക്കാൻ
പറ്റൂ. അതുകൊണ്ടാണ് ഒരു വെല്ലുവിളിയെന്നോണം അടൂർ സിനിമകളിലെ രാഷ്ട്രീയം
ശക്തമാണ് എന്ന് ഞാൻ പറയാൻ കാരണം. read more <a href="https://malayalanatu.com/archives/15563?fbclid=IwAR3FIqic4RNHfV_ONpV37PIbRTa23I39uP_sHdglwA-LAeZih7svvqcfGfM" target="_blank">https://malayalanatu.com/archives/15563?fbclid=IwAR3FIqic4RNHfV_ONpV37PIbRTa23I39uP_sHdglwA-LAeZih7svvqcfGfM</a></span></div>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-19759346420810639652023-02-02T21:03:00.000-08:002023-02-02T21:03:03.271-08:00പുതുവഴി വെട്ടുന്ന സാങ്കേതിക വിദ്യയും തളരുന്ന അച്ചടി വിദ്യയും<p> ലേഖനം </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRcQ8GOCu3gqPZtgOPEzcvV7OunNe95KHksXtef6wWuBk5RzU2HbGeNGOSM4Bp5hyeSHZtUUQodQ_vowiNnK1MdDUinLRKPnM3YSzQtNe9UUFwbQ2IVWZqp9uLCrjmxoICUqe-DZDXZpuTmeiU6bFafDURqdPY1nJfysjwPfTFLkbEjo3IGA9JzevY/s275/history%20old%20printing%201%20.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="183" data-original-width="275" height="153" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRcQ8GOCu3gqPZtgOPEzcvV7OunNe95KHksXtef6wWuBk5RzU2HbGeNGOSM4Bp5hyeSHZtUUQodQ_vowiNnK1MdDUinLRKPnM3YSzQtNe9UUFwbQ2IVWZqp9uLCrjmxoICUqe-DZDXZpuTmeiU6bFafDURqdPY1nJfysjwPfTFLkbEjo3IGA9JzevY/w230-h153/history%20old%20printing%201%20.jpeg" width="230" /></a></div><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipmt6CGx8bNRE4k2Mb9bqJT05phd75p25sj21zPCoqyt1A6MFo9iaTbOVCOAd2snveKhDDf96Mc7Rdc0tfzXdqhpjwA4eFUwfitdxe8tM4H0y4BJ0fvrUUgsuX6HLQjYNIhjnBJ2AL9ioRwzsZ0d4D8BRqNtsSNJBliCPT7zstXDjy8bkKhRWBPXmJ/s275/history%20old%20printing%20.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="183" data-original-width="275" height="152" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipmt6CGx8bNRE4k2Mb9bqJT05phd75p25sj21zPCoqyt1A6MFo9iaTbOVCOAd2snveKhDDf96Mc7Rdc0tfzXdqhpjwA4eFUwfitdxe8tM4H0y4BJ0fvrUUgsuX6HLQjYNIhjnBJ2AL9ioRwzsZ0d4D8BRqNtsSNJBliCPT7zstXDjy8bkKhRWBPXmJ/w228-h152/history%20old%20printing%20.jpeg" width="228" /></a><span style="font-size: large;"><b>ലോ</b></span>കം സാങ്കേതികമായി ഏറെ മുന്നേറിക്കഴിഞ്ഞു. ഓരോ ഘട്ടത്തിലും
വളർച്ചയുടെ വേഗതയും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 100 കൊല്ലംകൊണ്ട് മുമ്പ്
നടന്ന വളർച്ച, ഇന്ന് 10 കൊല്ലത്തിനുള്ളിൽ അതിനേക്കാളേറെ <span style="font-size: x-small;">സംഭവിക്കുന്നു. ഇതിൽ നിന്നുകൊണ്ടാണ് നമുക്കുചുറ്റുമുള്ള മറ്റെല്ലാ കാര്യങ്ങളെയും വിലയിരുത്തേണ്ടത്. </span><span style="font-size: x-small;">ശാസ്ത്രം ഏറ്റവും പുതിയ അന്വേഷണത്തിലാണ്, ഒരു പക്ഷെ <span lang="ml">പ്രപഞ്ചത്തെക്കുറിച്ചും
ഗുരുത്വാകർഷണത്തെക്കുറിച്ചും നമ്മൾ ഇതുവരെ ചിന്തിക്കുന്നതിൽ നിന്നും
പുതിയൊരു വഴി തുറന്നേക്കാം. അങ്ങനെ ഏറ്റവും പുതിയത് എന്ന രീതിയിൽ ലോകം
മുന്നേറുമ്പോൾ നിലവിൽ നാം ഉപയോഗിച്ച പലതിനെയും എന്നെന്നേക്കുമായി നമ്മൾ
ജീവിതത്തിൽ നിന്നും മാറ്റിനിർത്തേണ്ടിവന്നു, ഇനിയും പലതും മാറ്റിനിർത്തേണ്ടി വരും. </span></span>അപ്പോൾ അച്ചടി മാധ്യമ
യുഗം അവസാനിക്കുകയാണോ? എന്ന ചോദ്യം നമ്മെ ചുറ്റുന്നു. അച്ചടി എന്ന
പേരുപോലും ആവശ്യമില്ലാത്ത തരാം ആ സാങ്കേതിക വിദ്യ മാറിക്കഴിഞ്ഞു
അച്ചുവെച്ചു രൂപപെടുത്തിയെടുത്തിരുന്ന കാലത്ത് ഉണ്ടായ വാക്കാണ് അച്ചടി.
കൽക്കരി കത്തിച്ചു ഓടിക്കുന്ന വണ്ടിക്ക് തീവണ്ടി എന്ന പേരിട്ടപോലെ
ഇലക്ട്രിക് ട്രെയിൻ ആയിട്ടും മലയാളത്തിൽ ഇപ്പഴും അത് തീവണ്ടിയായി
നിൽക്കുന്ന പോലെയുള്ള ഒരു വാക്ക് മാത്രമാണ് അച്ചടി എന്നത്. വാക്കാർത്ഥത്തിൽ
അപ്പുറം ഗൃഹാതുരമായ ഒരടുപ്പം നമുക്കെല്ലാവർക്കും ഈ അച്ചടിയോടുണ്ട്
അതുകൊണ്ടു തന്നെ അച്ചുകൂടം എന്നത് സാങ്കേതികമായി ഏറെ മാറി എങ്കിലും
കുറച്ചുകാലം കൂടി ഈ ഗൃഹാതുതത്വ ഓർമ്മകളിലൂടെ നിലനിൽക്കും എന്നാൽ ഈ പുതിയ
നൂറ്റാണ്ടിൽ ജനിച്ചവർക്ക് ആ ഗൃഹാതുരത ഉണ്ടാവാൻ ഇടയില്ല അവരെ സംബന്ധിച്ചു
അച്ചുകൂടം എന്നത് കേട്ടുകേൾവി മാത്രമാണ് പല പ്രസിദ്ധീകരണങ്ങളും
ഓൺലൈനിലേക്ക് മാറിക്കഴിഞ്ഞു. പലരും പണിപ്പെട്ടാണ് അച്ചടിയിൽ തുടരുന്നത്.
അച്ചടി മാധ്യമങ്ങൾ തന്നെ ഓൺലൈൻ മേഖലകളിൽ അവരവരുടെ ഇടം കണ്ടെത്തിക്കഴിഞ്ഞു.
സ്വാഭാവികമായും അച്ചടി എന്നത് ഒരു ആന്റിക് പീസായി നിലനിന്നേക്കാം.
സാങ്കേതിക വിദ്യ ഈ രീതിയിൽ വളർച്ചയുണ്ടാകുമെന്നു അരനൂറ്റാണ്ട് മുമ്പ്
നമുക്ക് തിരിച്ചറിയാനായില്ല. <br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHl2Mi7V-4-Qi0YBUpSEaziaUpcXUgzqD3ZQcy1XK4UvS76ZgbH97Eqr9fizTeceQA91-FFYldVBbXoxBr0leb6gWFVHmVvnjzO3_OuRxatqbjT4j8hsfFnLVZr8GKshjfAcKqoVOXpEOpNhxpPKtjplCKIhmkXrEaEO41GYLzzmeeSeTK0TbrtioQ/s1920/history-printing-press-work-discussion-Johannes-Gutenberg.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1920" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHl2Mi7V-4-Qi0YBUpSEaziaUpcXUgzqD3ZQcy1XK4UvS76ZgbH97Eqr9fizTeceQA91-FFYldVBbXoxBr0leb6gWFVHmVvnjzO3_OuRxatqbjT4j8hsfFnLVZr8GKshjfAcKqoVOXpEOpNhxpPKtjplCKIhmkXrEaEO41GYLzzmeeSeTK0TbrtioQ/s320/history-printing-press-work-discussion-Johannes-Gutenberg.jpg" width="320" /></a></div></div><p></p><div><div>അച്ചടി
മാധ്യമങ്ങൾ മാത്രമല്ല നിലവിലെ ടെലിവിഷൻ അടക്കം പലതും ഭാവിയിൽ ഉണ്ടാകുമെന്നു
ഉറപ്പില്ല രൂപമാറ്റം നേടിയ സാങ്കേതിക വിദ്യയെ സ്വീകരിക്കുക വഴി നമ്മളിൽ
നിന്നും അകന്നേക്കാം. എന്തിനു പറയുന്നു സ്കൂൾ, കോളേജ് എന്നിവ ഒരു വലിയ
കാമ്പസ് എന്ന സങ്കല്പം തന്നെ ഇല്ലാതായേക്കാം. പകരം ഓരോ വീട്ടിലും ഒരു
ക്ലാസ്റൂം തുറക്കപെടാം. കേരളത്തിലെ വീട്ടിൽ ഇരുന്ന് ഇഗ്ലണ്ടിലോ
അമേരിക്കയിലോ പഠിക്കുന്ന വിദ്യാർഥികൾ ആയി നമ്മുടെ കുട്ടികൾ മാറി. ആ കാലം
വന്നു കഴിഞ്ഞു. ഈ കൊറോണക്കാലം കാൽ
നൂറ്റാണ്ടിനു ശേഷം വരേണ്ടിയിരുന്ന ഈ രീതിയെ പെട്ടെന്ന് നമ്മുടെ വീട്ടകത്തിൽ
എത്തിച്ചു. ആഗോള സാമ്പത്തിക തകർച്ചയ്ക്ക് തൊട്ടുമുമ്പ് 2015 ലെ
പ്രസിദ്ധമായ ദി ബിഗ് ഷോർട്ട് എന്ന സിനിമയുടെ
അവസാനത്തിൽ ഉള്ള രംഗം ഉണ്ട് ഒരു പാർട്ടിയിൽ ബൂക്കി ബാങ്കർ
സെൽഫികളുമൊക്കെയായി
എല്ലാവരും നിൽക്കുന്നു -ശബ്ദത്തോടെ ആകെ മിന്നിത്തിളങ്ങുന്നു ,
എല്ലാവരിലും ടിൻഡർ സ്റ്റിക്കുകൾ കത്തിക്കുന്നതിന്റെ ഉത്തേജനം. അവസാനം
ചിത്രം മങ്ങുമ്പോൾ, അവശേഷിക്കുന്നത് ഹരുക്കി മുറകാമിയുടെ 1Q84 എന്ന നോവലിനെ
ഓർമിപ്പിക്കുന്നു “എല്ലാവരും അവരുടെ ഹൃദയത്തിൽ അഗാധമായി, ലോകാവസാനം വരാൻ
കാത്തിരിക്കുകയാണ്.” സിനിമയുടെ വിവരണത്തിന്റെ സൂചിപ്പിക്കുന്ന കാര്യങ്ങൾ
എത്ര അടുത്താണ് നമുക്ക് അനുഭവഭേദ്യമായത്. അവസാനിക്കാറായോ എന്നൊരു ചിന്ത ഈ
കൊറോണക്കാലം ഏവരിലും മുഴച്ചു നിന്നിരുന്നു. <br /></div><br /><div><br /></div><div> എന്നാൽ ഉടമസ്ഥവകാശം പോലും ഇല്ലാതാവാൻ
സാധ്യത വരാനിരിക്കുന്ന കാലത്തിലേക്കാണ് നാം പോയിക്കൊണ്ടിരിക്കുന്നത്. ഓണർ ലെസ്സ് ലോകം
സാധ്യമാകുമ്പോൾ നമ്മുടെയൊക്കെ ഉള്ളിൽ ഉറച്ചുപോയ പലതിനെയും മാറ്റിവെക്കാൻ
നിർബന്ധിതമാകും. ഈ സൂചനകൂടി തിരിച്ചറിയുമ്പോൾ അച്ചടിയുടെ ഭാവി അതായത്
നിലവിൽ നാം <span>വായിച്ചു</span>വരുന്ന കടലാസ്സിൽ അടിച്ച പുസ്ടകങ്ങളെന്നത് ഇന്ന് നാം
എഴുത്തോലയെ, താളിയോലയെ, കാണുന്ന അതെ സമീപനത്തിലേക്ക് മാറിയേക്കാം. അത്
ഇതിന്റെ കാര്യത്തിൽ മാത്രമായല്ല എന്ന് സൂചിപ്പിക്കാനാണ് മേല്പറഞ്ഞ കാര്യങ്ങൾ
കൂട്ടിച്ചേർത്തത്. പക്ഷെ നമ്മുടേതിനപ്പുറമുള്ള ഒരു ലോകത്തെക്കുറിച്ചുള്ള
സവിശേഷമായ <br />ഒരു കാഴ്ച നമുക്ക് വാഗ്ദാനം ചെയ്യുന്നു എന്നതും അതിനോട്
മുഖംതിരിച്ചു നിന്നാൽ നാം പിന്നോട്ട് പോകുമെന്നതിനാലും
വന്നുകൊണ്ടിരിക്കുന്ന സാങ്കേതിക മേന്മയെ പോസറ്റീവ് ആയി
പ്രയോജനപ്പെടുത്താനുള്ള പരിശീലനം നാം സ്വയം നേടണം. </div><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWoG43AEQkipS8ThxvVpF_JaWvHocqp9GiYOrIE8FfuRWwrpGxu8_X1FmAFu6DXHSLMuWcE5zQcXEVpctHPaZvVwHrss_FNZS3o56ZtVvuenvOPTh7Nnrl3W3JI2yQTUJEwAZjp8K9xdqm9Qn5s-aMa26OQKNtCv-Kwzhx8h84cSdJ2eVEEKrlCKxQ/s590/web%20tec1.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="300" data-original-width="590" height="163" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWoG43AEQkipS8ThxvVpF_JaWvHocqp9GiYOrIE8FfuRWwrpGxu8_X1FmAFu6DXHSLMuWcE5zQcXEVpctHPaZvVwHrss_FNZS3o56ZtVvuenvOPTh7Nnrl3W3JI2yQTUJEwAZjp8K9xdqm9Qn5s-aMa26OQKNtCv-Kwzhx8h84cSdJ2eVEEKrlCKxQ/s320/web%20tec1.jpg" width="320" /></a> </div><div>ഓരോന്നിനും
വസന്തകാലവും പിന്നെ അതിൽ നിന്നും ആ തിളക്കം നഷ്ടപെടുന്ന കാലവും ഉണ്ടാകും.
ഇന്ന് ഉപയോഗിക്കുന്ന പേന കണ്ടുപിടിക്കാത്ത കാലത്ത് നാരായം ഒരു മഹാ
കണ്ടുപിടിത്തവും ഏറ്റവും പ്രായോഗികവും ആയിരുന്നു. എന്നാൽ ഇന്നത്
മ്യൂസിയത്തിൽ മാത്രം കാണുന്ന ഒന്നായി മാറി. നാരായത്തിൽ നിന്നും പേനയിലേക്ക്
എത്തിയപ്പോൾ കാലിഗ്രാഫി എന്ന ഒരു ശാഖാ കൂടി തുറക്കപ്പെട്ടു ഒന്ന് ചീഞ്ഞാലേ
മറ്റൊന്നിനു വളമാകൂ എന്ന പഴഞ്ചൊല്ല് നാം ഇടക്കിടക്ക് കൂടെ കൂട്ടുന്നത്
ഇതൊക്കെ കൊണ്ടാകാം. നാരായം ഒരു ഉദാഹരണം മാത്രമാണ്. അങ്ങനെ ഓരോന്നും എടുത്തു
നോക്കാം. അതിന്റെ വസന്ത അകാലങ്ങൾ അസ്തമിക്കുമ്പോൾ അതിനേക്കൾ മികച്ച
മറ്റൊന്ന് എല്ലാകാലത്തും ഉയർന്നു വന്നിട്ടുണ്ട്. അതിനാൽ തന്നെ നിലവിലെ
അച്ചടി മാധ്യമങ്ങൾ തളർച്ച നേരിടുമ്പോൾ തന്നെ അതെ കണ്ടന്റിൽ അതിനു രൂപമാറ്റം
സംഭവിച്ചു നാം അറിഞ്ഞോ അറിയാതെയോ സ്വീകരിക്കപ്പെടുന്നുണ്ട്. അതിനാൽ
അച്ചടി മാഗസിനുകൾക്ക് ഇനിയൊരു വസന്തകാലം ഇനിയുണ്ടാകും എന്ന്
തോന്നുന്നില്ല. ഇനി എത്ര കാലം അവയ്ക്ക് പിടിച്ചു നില്ക്കാൻ കഴിയും എന്നത്
മാത്രമാണ് മുന്നിൽ ബാക്കി നിൽക്കുന്നത്. അപ്രതീക്ഷിതമായി വന്ന ഈ കൊറോണ കാലം
ഈ ചോദ്യങ്ങൾക്ക് മുന്നിലെല്ലാം ഒരു കോമയിട്ടു നിർത്തിയിരിക്കുകയാണ്. ഒന്ന്
സാമ്പത്തികമായി ഒരു തളർച്ച ലോകത്താകമാനം ഉണ്ടായിട്ടുണ്ട്. അതിനെ
അതിജീവിച്ചു വേണം മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ. അപ്പോൾ സ്വാഭാവികമായും
സാമ്പത്തിക അസമത്വം വർധിക്കും. ലഭ്യമാകുന്ന <span class="il">സാങ്കേതികവിദ്യ</span>
പണാധിപത്യത്തിന്റെ തോത് അനുസരിച്ചായിരിക്കും വ്യാപിക്കുക. മുഴുവൻ ഓൺലൈൻ
ആവുന്ന ഒരു കാലം എത്രമേൽ ഗുണകരമാകും എന്നത് ആഗോള സാമ്പത്തിക തകർച്ചക്കും
കോവിഡ് മഹാമാരിക്കാലത്തിനും ശേഷം ലോകത്തിന്റെ ഗതിവിഗതികൾ രാഷ്ട്രീയ
മാറ്റങ്ങൾ ഓക്ക് അനുസരിച്ചാകും. യുവാൽ നോഹ ഹരാരിയുടെ കൊറോണ വൈറസിന്
ശേഷമുള്ള ലോകത്തെകുറിച്ചുള്ള അഭിപ്രായം പ്രസക്തമാണ് "ഈ കൊടുങ്കാറ്റ്
കടന്നുപോകും. എന്നാൽ ഇപ്പോൾ ഞങ്ങൾ ചെയ്യുന്ന തിരഞ്ഞെടുപ്പുകൾ വരും
വർഷങ്ങളിൽ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും" തുടർന്നദ്ദേഹം പറയുന്നു
"മനുഷ്യരാശി ഇപ്പോൾ ആഗോള പ്രതിസന്ധി <br />നേരിടുകയാണ്. ഒരുപക്ഷേ നമ്മുടെ
തലമുറയുടെ ഏറ്റവും വലിയ പ്രതിസന്ധി. അടുത്ത കുറച്ച് നാളുകളിൽ ആളുകളും
സർക്കാരുകളും എടുക്കുന്ന തീരുമാനങ്ങൾ ഒരുപക്ഷേ വരും വർഷങ്ങളിൽ ലോകത്തെ
രൂപപ്പെടുത്തും." ഇവിടെയാണ് നമ്മുടെയൊക്ക നമ്മളെ നയിക്കുന്നവരുടെയും
നിലപാടുകളുടെ പ്രാധാന്യം കിടക്കുന്നത് ഏറ്റവും പുതിയ സാങ്കേതിക വിദ്യ
വിരൽത്തുമ്പിൽ
എത്തിപിടിക്കുന്നവരും ഇതൊക്കെ തൊടാൻ ആകാത്ത ദരിദ്രരും തമ്മിലുള്ള അന്തരവും
വർധിക്കും. അപ്പോഴും കച്ചവട സാധ്യത കൂടുതൽ ഉള്ള ഓൺലൈൻ മേഖല കുടിലിലേക്കും
കുടിയേറും. അങ്ങനെ കച്ചവടം നിലനിക്കുമെന്നതിനാൽ അച്ചടി വ്യവസായത്തെ
അധികകാലം
നമ്മുടെ കൂടെ ഉണ്ടാവാനിടയില്ല. അപ്പോൾ ഓൺലൈൻ <span>വായന</span> എഴുത്ത്
ബാക്കി നില്കും പേന, കടലാസ് എന്നിവയൊക്കെ നിലവിലെ താളിയോല നാരായം
എന്നിവയുടെ സ്ഥാനത്തേക്ക് ഇറങ്ങിയിരിക്കും <br /></div>മുഴുവൻ ഓൺലൈൻ ആവുന്ന
ഒരു കാലം അത്ര ഗുണകരമാണോ എന്ന സംശയം ഏവരിലും കിളിർക്കുന്നുണ്ടാകാം അതിനു
പ്രധാനകാരണം ഒരേ സമയം നാം <span class="il">സാങ്കേതികവിദ്യ</span>യുടെ ഏറ്റവും പുതിയ വശത്തെ
സ്വീകരിച്ചുകൊണ്ട് അതിന്റെ ഗുണങ്ങളെ അനുഭവിച്ചു കൊണ്ട് പഴയതാണ് നല്ലത്
എന്ന് പറഞ്ഞിരിക്കുന്നവരായി എന്നതാണ്. എന്നാൽ തലമുറയുടെ മാറ്റം അവരിലെ
സാങ്കേതിക
ജ്ഞാനത്തിന്റെ വളർച്ചയും ഒക്കെ അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു. അറിവ്
എന്നത് ആർക്കും എളുപ്പത്തിൽ നേടാവുന്ന ഒന്നായി മാറി. കാശപെട്ടു പഠിച്ചാലേ
നന്നാവൂ എന്ന പഴയകാല സങ്കല്പങ്ങള് വിരാമമായി. കഷ്ടപ്പാടായിരുന്നു അന്ന്
അങ്ങനെ ഒരു ആശയം നമ്മളിലൊക്കെ കടന്നു കൂടാൻ കാരണം. എന്നാൽ പുതുതലമുറ ഈ
പറഞ്ഞ നൊസ്റ്റാൾജിയയിൽ അഭിരമിക്കില്ല. അതിനാൽ അവർക്ക് ആദ്യമേ ഗുണകരമായി
മാറും. മെല്ലെമെല്ലെ പഴയവർക്കും. ഓൺ ലൈൻ
<span>വായന</span>യുടെ പരിമിതികൾ എന്നത് വെറും സാങ്കേതികം മാത്രമാണ് നാളെ
ഇന്നുള്ളതിനേക്കാൾ മികച്ച സ്ക്രീനും മറ്റും കണ്ടെത്തിയാൽ തീരുന്ന വളരെ
സിംപിൾ ആയ പ്രശ്നം, <span>വായന</span>യുടെ ഗുണം എങ്ങനെ വായിക്കുന്നു എന്നതിലല്ല എന്ത് വായിക്കുന്നു എന്നതിലാണ്. പിന്നെ പുസ്തകം മറിച്ചു തൊട്ടു വായിക്കുമ്പോൾ നാം
ഇതുവരെ അനുഭവിച്ചു വന്ന ഒരു അനുഭൂതിയുണ്ട്. പക്ഷെ അത് 2000ത്തിനു ശേഷം ജനിച്ചവരിൽ
അത്ര ബാധിക്കാൻ ഇടയില്ല. ഓൺലൈൻ <span>വായന</span>യുടെ സാദ്ധ്യതകൾ
വിപുലമാണ്. ഒന്ന് ആവശ്യമുള്ളത് തെരഞ്ഞെടുക്കാൻ മുമ്പത്തേതിനാൽ കുറച്ചു സമയം
മതി എന്നത് തന്നെ, എന്തും ഏതും ലഭിക്കാൻ പ്രയാസമില്ല എന്നത് മറ്റൊരു ഗുണം.
ഗൂഗിൾ ലെന്‍സ് പോലുള്ള സാങ്കേതിയ മേന്മ ലോകത്തെ ഏതു ഭാഷയും മറ്റൊരു
ദ്വിഭാഷിയുടെ സഹായമില്ലാതെ തന്നെ തന്റെ ഭാഷയിലേക്ക് വിവർത്തനം ചെയ്തു വായിക്കാനും
ആവശ്യമെങ്കിൽ മാത്രം സൂക്ഷിക്കാനും പറ്റുന്ന അവസ്ഥ ഇന്നുണ്ട്. ലാറ്റിൻ അമേരിക്കൻ
നോവലോ ജാപ്പനീസ് പുസ്തകങ്ങളോ വായിക്കാൻ മുമ്പ് അത് ഇംഗ്ലീഷിലാക്കി പിന്നെ
മലയാളത്തിലേക്ക് മാറ്റണമായിരുന്നു. ഇന്നത് വേണ്ട. എല്ലാം നിമിഷങ്ങൾകൊണ്ട്
കമ്പ്യൂട്ടർ ചെയ്യും. നാം സംസാരിച്ചുകൊണ്ടിരിക്കുന്നത് വളരെ എളുപ്പത്തിൽ
എഴുത്താക്കി മാറ്റമെന്നത്... ഇങ്ങനെ എത്രയോ ഗുണങ്ങൾ ഉണ്ട് താനും. <br /><br /></div><img alt="Assam Related Website Address - Online e Magazine - UJUDEBUG" class="n3VNCb KAlRDb" data-noaft="1" height="211" src="https://www.ujudebug.com/wp-content/uploads/2020/06/assamese-online-magazine.jpg" style="height: 403.028px; margin: 0px; width: 562px;" width="295" /><br /><br /><div><br /></div><div>ഈ
'ഓൺലൈൻവല്ക്കരണം' എന്നത് അനിവാര്യമാണ്. പുറം തിരിഞ്ഞു നിന്നാൽ, നിന്നവർ
താഴെപ്പോകും. അതിനാൽ സ്വീകരിച്ചേ പറ്റൂ. സ്വാഭാവികമായും അങ്ങനെ മാറ്റം
സംഭവിക്കുമ്പോൾ ചില്ലറ നഷ്ടങ്ങളും സംഭവിക്കാം. പക്ഷെ ലഭ്യമാകുന്ന
നേട്ടത്തിന് മുന്നിൽ അത് എത്രയോ കുറവാണു. അക്ഷരലോകത്ത് വിപ്ലവാത്മകമായ
ഉണർവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് പ്രധാനമായും ലോകത്തിന്റെ ഏതു മൂലയിൽ
പോയാലും എന്റെ മാതൃഭാഷയെ സാങ്കേതിക വിദ്യയുടെ മേന്മ കൊണ്ട് പഴയതിനേക്കാൾ
കൂടി നിർത്താൻ സാധിക്കും എന്നത് തന്നെ. അത് ഭാഷക്ക് ഉണർവ്വ് പകരും. നമ്മുടെയൊക്കെ
നൊസ്റ്റാൾജിയക്കും മീതെ <span class="il">സാങ്കേതികവിദ്യ</span> സ്വാധീനം ചെലുത്തിക്കഴിഞ്ഞു. പഴയ
വാശികൾ വിട്ട് പുതിയ വാശികളിലേക്ക് നമ്മൾ അറിയാതെ തന്നെ രൂപാന്തരം
ചെയ്യപ്പെടും. </div>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-87681053314979480942023-02-02T04:02:00.001-08:002023-02-02T04:02:05.530-08:00കഥയുടെ ആൾകണ്ണാടി<p> വായനാനുഭവം </p><p><br /></p><div><br /></div><div>(ഡോ:വി.കെ അബ്ദുൾ അസീസിന്റെ 'ആൾകണ്ണാടി'
എന്ന സമാഹാരത്തിലൂടെ.)</div><p> തൃശൂരിലെ ഏറെ തിരക്കുള്ള സർജനാണ് ഡോ:വി.കെ അബ്ദുൾ അസീസ്. അദ്ദേഹം ഏറെ
കാലത്തെ ജീവിതാനുഭവങ്ങളെ ആറ്റികുറുക്കി മികച്ച കഥകളാക്കിയതാണ് 'ആൾകണ്ണാടി'
എന്ന സമാഹാരം. ഈ പുസ്തകം വായിക്കുമ്പോൾ അറിയാം തിരക്കേറിയ ഒരു ഡോക്ടർ ഒരു
കൗതുകത്തിനു വേണ്ടി കുറിച്ചിട്ടതല്ല എന്ന്. പ്രശസ്ത എഴുത്തുകാരി സാറ
ജോസഫാണ് അവതാരിക എഴുതിയത്.
</p><p><img alt="" height="196" src="https://kannadimagazine.com/uploads/media/Dr_ABDUL_AZIZ1.jpeg" width="200" /></p>
<p>സ്നേഹഖജാനകളുടെ കടൽ, ബലൂണുകൾ പോലെ ആകാശത്തിലേക്കുയർന്ന്, നിലിച്ച
ചെമ്പരത്തിപ്പൂവുകൾ, പുഴകളങ്ങനെ പലമാതിരി, എരണ്ടകളുടെ വംശാവലി, മേജർ
ഓപ്പറേഷൻ, മല്ലന്മാരുടെ ഭാഷ, മരണനന്തരം, വിപ്ലവത്തിന്റെ കാമുകൻ, കള്ളികൾ,
ഹുകുമത്തെ ഇലാഹി. തുടങ്ങിയ പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്.
തന്നിലേക്ക് തന്നെ തിരിച്ചുപിടിച്ച കണ്ണാടിയാണ് ഈ കഥകളെന്ന് കഥാകൃത്ത്
തന്നെ പറയുന്നു. ആളുകൾ നിറയുന്ന സ്ഥലങ്ങളിലേക്ക് പടരുന്ന കാലത്തിലേക്ക്
സഞ്ചരിക്കുന്ന കാഴ്ചകൾ അടയാളപ്പെടുത്തുന്ന കഥകളാണ് ഇതിലുള്ളത് അതുകൊണ്ട്
തന്നേ 'ഞാൻ' തന്നെയാണ് മിക്ക കഥകളിലും കഥപറയുന്നതും. ചിലപ്പോൾ
ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്നു, ചിലപ്പോൾ സമകാലിക ചിത്രങ്ങളിൽ
മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ പോയതിനെ ചൂണ്ടികാണിക്കുന്നു, പ്രാദേശിക
ഭാഷയെ അതിന്റെ തനിമയുടെ പ്രയോജനപ്പെടുത്തുന്നു. ഒരോ വാക്കിനായും നടത്തിയ
അന്വേഷണങ്ങളുടെ ആഴം വാചകങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കും. ചിലയിടങ്ങളിൽ
മരങ്ങൾ സംസാരിക്കുന്നു. ചിലപ്പോൾ പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും കഥകൾ
പറയുന്നു ഇങ്ങനെ കഥാകൃത്ത് തെരെഞ്ഞെടുത്തിട്ടുള്ള കാലം ഭൂമിക, വിഷയം എല്ലാം
പ്രാധാന്യമർഹിക്കുന്നു.</p>
<p><img alt="" height="283" src="https://kannadimagazine.com/uploads/media/IMG-20230121-WA0090.jpg" width="190" /></p>
<p> അത്തരത്തിൽ ഇന്നും പ്രസക്തവും എന്നാൽ പതിനെട്ടാം നൂറ്റാണ്ടിലെ
ചരിത്ര സംഭവുമാണ് 'സ്നേഹഖജാനകളുടെ കടൽ' എന്ന കഥ, ബഹുസ്വരവും, ബഹുസ്വരത
പരസ്പരപൂരകവുമായിരിക്കുമ്പോഴാണ് ഒരു സമൂഹം ശാന്തവും സമാധാനപൂർണ്ണവുമായ
ജീവിതം ജീവിക്കുക. ഒരിക്കൽ നമുക്കത് സാധ്യമായിരുന്നു എന്ന് സൂചിപ്പിക്കുന്ന
കഥയാണ് “സ്നേഹഖജാനകളുടെ കടൽ. വർത്തമാനകാലത്ത് ഈ കഥയ്ക്ക് ഏറെ
പ്രസക്തിയുണ്ട്. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷുകാർക്ക്
നികുതി നൽകില്ല എന്ന സമരം നടത്തുന്നതിനും ഒരു നൂറ്റാണ്ടു മുമ്പ് എന്റെ
ജന്മഭൂമിക്ക് പരദേശികളായ ബ്രിട്ടീഷുകാർക്ക് നികുതി നൽകില്ല എന്ന്
അധികാരികളുടെ മുഖത്ത് നോക്കി പ്രഖ്യാപിച്ച സ്വാതന്ത്ര്യസമര സേനയാനിയും
വെളിയങ്കോട് ദേശത്തിന്റെ ധീരദേശസ്നേഹി ഉമർ ഖാളിയാണ് കഥയിലെ മുഖ്യ
കഥാപാത്രം. ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്
ടിപ്പുസുൽത്താന്റെ പടയോട്ടത്തെ കുറിച്ചുള്ള വേറിട്ടൊരു കാഴ്ചപ്പാടാണ് ഈ
കഥയുടെ മറ്റൊരു പ്രത്യേകത. വെളിയങ്കോട് എന്ന ദേശത്തെ ഭാഷ, ഭൂമിശാസ്ത്രം,
സാമൂഹിക ഘടന, വിവിധ മതസ്ഥർ തമ്മിലുള്ള ഐക്യവും സ്നേഹവും, മത
സൗഹർദ്ദവുമൊക്കെ ചരിത്രസത്യങ്ങളായി കഥകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. </p>
<p>"വെട്ടിത്തിളങ്ങുന്ന പഞ്ചാരമണലിൽ കാൽപ്പാദങ്ങളൂന്നി താമ വൈദ്യർ നിന്നു.
ഉണങ്ങിച്ചുരുണ്ട പുകയിലക്കഷ്ണം വായിലേക്ക് തിരുകിവെച്ച്, കണ്ണടച്ച്,
തലയുയർത്തി, പതിയ താളത്തിൽ ഒന്ന് ചവച്ചു. മലങ്കാട്ടിൽ നിന്നോ മറ്റോ
കൊണ്ടുവന്ന പുകയിലച്ചൂര് തലയോട്ടിയിൽ ചെന്ന് ഉച്ചതെറ്റിയ ചൂടിനെ ഒന്നുകൂടി
ഉലച്ചു. താമ വൈദ്യരുടെ നെറ്റിത്തടത്തിൽ നിന്നും വിയർപ്പുമണികൾ ഇറ്റിവീണു."
ഇങ്ങനെ കഥ തുടങ്ങുന്നു ആദ്യ പാരാഗ്രാഫിൽ തന്നേ ദേശത്തിന്റെ, ജനതയുടെ ചിത്രം
വരച്ചു വെക്കുന്നു. കഥയുടെ പ്രധാന ഭാഗം ടിപ്പുവിന്റെ പടയോട്ടം
താവളകുളത്തിൽ എത്തുന്ന ഭാഗമാണ്. കേട്ടുപതിഞ്ഞ ചരിത്രകഥയുടെ
ബാക്കിപ്പത്രമല്ല അത്. ഒരുപക്ഷെ ആരും പറയാത്ത കാര്യം.</p>
<p>“സ്വർണ്ണവും സ്വത്തുമില്ലെങ്കിൽ ഇവിടെ പടച്ചോനുണ്ട്. പള്ളിയായാലും
അമ്പലമായാലും ഖജാനയുണ്ടെങ്കിൽ ഞങ്ങളത് പൊളിക്കും. അവിടെ പടച്ചോനില്ല. ഇവിടെ
ഞങ്ങളൊന്നും ചെയ്യില്ല. പോരേ ഉമർ ഖാളീസാഹീബ്?” സുൽത്താൻ ഖാളിയുടെ നേരെ
നോക്കി." ഈ സംഭവം ചരിത്രത്തോട് ചേർത്ത് വായിക്കാം. ഉമർ ഖാളിയുടെ
ജീവിതത്തിലൂടെ ടിപ്പുവിന്റെ പടയോട്ടത്തെ കൂടി കൊണ്ടുവന്നത്തോടെ ഈ കഥയുടെ
പ്രസക്തി ഏറുകയാണ്. </p>
<p> ഈ സമാഹാരത്തിലെ ശ്രദ്ധേയമായ മറ്റൊരു കഥയാണ് 'പുഴകളങ്ങനെ
പലമാതിരി'. അനുഭവത്തിന്റെ ആഴങ്ങളിൽ നിന്നും ആവാഹിച്ച കഥയിലെ ഭാഷ ലളിതവും
സുന്ദരവുമാണ്. ചുറ്റുപാടുകളെ അവിടുത്തെ മനുഷ്യരെ പ്രകൃതിയെ എല്ലാം
സൂക്ഷമമായി നിരീക്ഷിച്ചുമാണ് കഥയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്.</p>
<p>"പളുങ്കുജലത്തിലേക്ക് കാലെടുത്തുവച്ചപ്പോൾ പുളഞ്ഞൊഴുകുന്ന
മത്സ്യക്കുഞ്ഞുങ്ങൾ കാലിനു ചുറ്റും കൂടി. ചെറു കല്ലുകൾക്കിടയിൽ കാലൂന്നി
മീനുകൾക്ക് സ്വയം തീറ്റയായി ഞാൻ നിന്നുകൊടുത്തു. “വെള്ളപ്പൊക്കം
വന്നുപോയേപ്പിന്നെ മീനുകളൊക്കെ കുറഞ്ഞോ?" വെള്ളത്തിലേക്ക് ഇറങ്ങാൻ
നിൽക്കുന്ന കമ്മപ്പയോട് ഞാൻ ചോദിച്ചു."</p>
<p> ഇങ്ങനെയാണ് കഥ തുടങ്ങുന്നത്. സൈലന്റ് വാലി സമരവും ആക്കാലത്തെ
മെഡിക്കൽ വിദ്യാഭ്യാസവും എഴുപതുകളിലെ ശുബ്ധ യൗവനത്തിന്റെ ആവേശവും കഥയിലൂടെ
വായിച്ചെടുക്കാം. ഒപ്പം കമ്മപ്പ എന്ന കൂട്ടുകാരനുമായുള്ള ആത്മബന്ധവും.
അവരുടെ മെഡിക്കൽ പഠനകാലത്തെ അനുഭവവും, രാധ സിസ്റ്ററുടെ ജീവിതവും,
പ്രസവത്തിൽ അമ്മ നഷ്ടപെട്ട കുഞ്ഞിനെ എടുത്തു വളർത്തിയ അവരുടെ നന്മയും,
എല്ലാം ചേർന്ന ജീവിതം പുഴപോലെ ഒഴുകികൊണ്ടിരിക്കുന്ന ഒന്നാണെന്നു പറയുമ്പോൾ
ജീവിതത്തിൽ നിന്നും പറിച്ചെടുത്ത ഒരു ഏടായി കഥയെ വായിക്കാം. സൈലന്റ്
വാലിയുടെ പച്ചപ്പും സ്ഫടിക സമാനമായ ജലമൊഴുകുന്ന കുന്തിപ്പുഴയും, സൈലന്റ്
വാലി സമരാവേശവും കഥയിൽ വായിക്കാം.</p>
<p> “അമലിന് രാധ സിസ്റ്ററുടെ അതേ ഛായയുണ്ടല്ലേ?” ഞാൻ ആ
മുഖത്തുനിന്നും കണ്ണെടുക്കാതെ പറഞ്ഞു. കമ്മപ്പ കേട്ടുവോ എന്നറിയില്ല.
കമ്മപ്പയും കരയിലേക്ക് കയറിയിരിക്കുന്നു. വെയിൽ മങ്ങി. മുകളിൽ നിന്നും
ഊർന്നിറങ്ങുന്ന കുന്തിപ്പുഴ യിലേക്ക് ഞാൻ മുങ്ങി. നിറയെ പുഴക്കുഞ്ഞുങ്ങൾ ആ
അടിത്തട്ടിൽ പുതുവഴി തേടിപ്പരക്കുകയാണ്. ഞാൻ പിന്നെയും ആഴങ്ങളിലേക്ക്
ഇറങ്ങി. വക്കത്തെ ഉയർന്ന മരത്തിന്റെ വേരുകൾ പുഴയെത്തേടി ആഴങ്ങളിലേക്ക്
ഇറങ്ങിച്ചെന്നത് ഞാൻ കണ്ടു. മരങ്ങളുടെ വേരുകൾപോലെ ആഴത്തിലേക്ക് ഊർന്നിറങ്ങി
പ്പോകാൻ എനിക്ക് കൊതിയായിട്ടുവയ്യ! പഴങ്ങളിലെ ഓർമ്മകൾക്ക് കുന്തിപ്പുഴയോളം
കരുത്തുണ്ടാവണം എന്നും, ആഴത്തിലെ തേഞ്ഞു കറുത്ത കല്ലുകളിലേക്ക് ഞാൻ
കൈതൊടാനാഞ്ഞു... " ഇങ്ങനെയാണ് കഥ അവസാനിപ്പിക്കുന്നത് കഥയിൽ ഞാനായി
കഥാകൃത്ത് ഡോ. അബ്ദുൾ അസീസ് നിറഞ്ഞു നില്കുന്നു. ഒപ്പം സഹപ്രവർത്തകരും
മറ്റും കഥാപാത്രങ്ങാകുന്നു.</p>
<p> ഈ കഥാ സമാഹാരത്തിലെ ശ്രദ്ധേയമായ മറ്റൊരു കഥയാണ് 'ഹുകൂമത്തെ ഇലാഹി'.
വിവാദപരമായ ഒരു വിഷയത്തെയാണിവിടെ കഥയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.
ഹോസ്റ്റൽ വാർഡനായി ചുമതലയേൽക്കുന്ന അസ്മയിലൂടെയാണ് കഥ പറയുന്നത്. യാഥാസ്ഥിക
സമീപനങ്ങൾ അവസരത്തിനൊത്ത് നയങ്ങൾ മാറ്റികൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങൾ
ഇങ്ങനെ കഥ ആത്യന്തികമായി സാമൂഹിക, മത രാഷ്ട്രീയ വിമർശനങ്ങളാണ്.
പ്രത്യേകിച്ച് സ്ത്രീകളോട്, അതും നിർധാരരായവരോട് കാണിക്കുന്ന അനുകമ്പയോടെ
പേരിലുള്ള അധികാരങ്ങൾ കഥയിൽ സമർത്ഥമായി അവതരിപ്പിക്കുന്നു </p>
<p>''എനിക്കിപ്പോൾ കല്യാണാലോചനകൾ വരുന്നുണ്ട്. ടീച്ചറും ഭർത്താവും ഒന്നുരണ്ടുപേരെ കൊണ്ടുവന്നിരുന്നു.''</p>
<p>'നിനക്കെന്താ തോന്നുന്നത്?' അസ്മയുടെ ഏതു കാര്യത്തിലും
അസ്മയുടേതായിരിക്കണം അവസാന വാക്ക് എന്ന് ഞാൻ അവളോട് എന്നും
പറയാറുണ്ടായിരുന്നു.</p>
<p>''ഒരു പങ്കാളിയുള്ളത് നല്ലതല്ലേ സാറേ... എല്ലാം ഷെയർ ചെയ്യാൻ
ഒരാളാവുമല്ലോ... പക്ഷെ, ഇത്...'' അസ്മ അർദ്ധോക്തിയിൽ നിർത്തി. ബാക്കി
കേൾക്കാനായി ഞങ്ങൾ കാതോർത്ത് നിന്നു.</p>
<p>''ശരിയാവില്ല സാറേ... വയസ്സന്മാരാണ്. വേറെ ഭാര്യയുണ്ട്. അവർ
കൊണ്ടുവരുന്നതെല്ലാം ഇതുപോലത്തെയാണ്. അവർ വഴി എനിക്കൊരു ജീവിതം
ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ,
ഇവളെക്കൂടി...'' അസ്മ അനിയത്തിയുടെ തലയിലൂടെ കൈവിരലോടിച്ച് ഒരു അമ്മയുടെ
മക്കളോടുള്ള കരുതലെന്നപോലെ നിന്നു."</p>
<p> സ്ത്രീകൾ എന്നും വിവാഹ കമ്പോളത്തിലെ ചരക്ക് മാത്രമാണ് എന്ന
തോന്നലുകൾ നിനലിൽക്കുന്ന സമൂഹത്തിനെ കഥ തുറന്നു കാട്ടുന്നു, മതങ്ങളുടെ
പേരിൽ ഇത്തരം ഒട്ടേറെ സംഭവങ്ങൾ നടക്കുന്നു. ദാരിദ്ര്യത്തെ ചൂഷണം ചെയ്ത്
പെൺകുട്ടികളെ അവരെക്കാൾ ഏറെ പ്രായവ്യത്യാസവും മറ്റൊരു വിവാഹം കഴിച്ചവരും
കല്യാണം കഴിക്കുന്നത് സാധാരണമായ കാലം ആയിരുന്നു. പെൺകുട്ടികളുടെ
ആഗ്രഹങ്ങൾക്കോ ആശകൾക്കോ അഭിപ്രായങ്ങൾക്കോ ഒരു വിലയും കല്പിച്ചിരുന്നില്ല.
അത്തരം ഒരു ഇരയായിരുന്നു ഈ കഥയിലെ അസ്മ. അനാഥാലയങ്ങളിൽ പഠിക്കുന്ന
കുട്ടികളെയായിരുന്നു ജീവിതം രക്ഷിക്കാനെന്നപേരിൽ ഇത്തരത്തിൽ പലരും വിവാഹം
കഴിക്കാറുള്ളത് ഇതിനോട് ചേർത്ത് വായിക്കാം. അവസാനം അവരെ എങ്ങനെയെങ്കിലും
ഇത്തരം വിവാഹങ്ങളിൽ ഉറപ്പിക്കാൻ ആരെങ്കിലുമൊക്കെ മുൻകൈ എടുക്കും.</p>
<p>"കോയമ്പത്തൂരിൽ നിന്നും വന്ന ഒരാലോചനയുടെ കാര്യം പറഞ്ഞാണ് പിന്നീട് അസ്മയെ ഞങ്ങൾ കാണുന്നത്.</p>
<p>''അവർ കൊണ്ടുവന്നതുതന്നെയാണ്. ബിസിനസുകാരനാണ്. ചാവക്കാട്ട് ഒരു
ഭാര്യയുണ്ട്. സ്വരച്ചേർച്ചയിലല്ല എന്നാണ് ടീച്ചർ പറഞ്ഞത്. എന്തായാലും
വയസ്സനല്ല. ഇതൊക്കെയേ എനിക്ക് പ്രതീക്ഷിക്കാൻ കഴിയൂ...''</p>
<p>അസ്മ അന്ന് ഏറെനേരമൊന്നും സംസാരിക്കാൻ നിൽക്കാതെ വേഗത്തിൽ
മടങ്ങിയിരുന്നു. ഞാൻ അവളുടെ പോക്ക് ശ്രദ്ധിച്ച് നിന്നു." അസ്മയുടെ ഈ
വാക്കുകളിൽ ആ നിസായാവസ്ഥ തിരിച്ചറിയാം. മത പരിവർത്തനം വലിയ തോതിൽ രാഷ്ട്രീയ
ചർച്ചയാകുന്നു കാലത്ത് മതപരിവർത്തനം വിഷയമായ അനുഭവം പോലുള്ള കഥ
തലകെട്ടുകൊണ്ട് ഏറെ ചർച്ചകൾക്ക് വഴിവെക്കാൻ സാധ്യതയുള്ള കഥയാണ് 'ഹുകൂമത്തെ
ഇലാഹി'</p>
<p> കഥാകൃത്ത് ഒട്ടുമിക്ക കഥയിലും മത സൗഹാർദ്ദമെന്ന ആശയത്തെ ചേർത്തുപിടിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്.</p>
<p> മന:പൂർവ്വം സാമുദായിക സ്പർദ്ധയുണ്ടാക്കാൻ വേണ്ടി
പ്രവർത്തിക്കുന്ന 'അഭ്യസ്തവിദ്യരായ യുവാക്കളെ അവതരിപ്പിക്കുന്ന
"മല്ലന്മാരുടെ ഭാഷ' എന്ന കഥയിൽ പൊളിറ്റിക്കൽ റിലീജിയൻ കൃത്യമായി
വരച്ചുകാട്ടുന്നു. സമകാലിക രാഷ്ട്രീയത്തെ നമുക്ക് ഇതിൽ കാണാം. നമ്മുടെ
നിരന്തരാനുഭവത്തിന്റെ പ്രതിരൂപങ്ങളായി നമ്മൾ ഈ കഥയിലൂടെ കണ്ടുമുട്ടുന്നു.
മെഡിക്കൽ കോളേജ് ക്യാമ്പസിലെ ചെറിയ അടിപിടിയിൽ മത സമുദായ ഇടപെടലുകൾ
ആകുന്നതോടെയുണ്ടാകുന്ന അവസ്ഥയെയാണ് അസീസിലൂടെയും സഹദേവനിലൂടെയും
വരച്ചുവെക്കുന്നത്.</p>
<p>“ഇവിടെയൊരു സാമുദായിക ധ്രുവീകരണം വരുന്നുണ്ട്. അസീസിനെ സപ്പോർട്ട്
ചെയ്യാൻ കുറേ കാക്കാന്മാർ കൂടിയിട്ടുണ്ട്. മുഹമ്മദും അബ്ദുല്ലയും പിന്നെ
നിങ്ങളുടെ ബാച്ചിലുള്ള ചിലരും സഹദേവൻ അങ്ങനെയല്ലെങ്കിലും സുഭാഷ്
രാമുണ്ണിയുടെയും പുഷ്പന്റെയും സഹായം തേടിയിട്ടുണ്ട്. അവരൊക്കെ ഇടപെട്ടാ
എന്താകും അവസ്ഥാന്ന് ഞാമ്പറയണ്ടല്ലാ... അങ്ങനെയാവരുത്." കഥയിലെ ഈ
സംഭാഷണത്തിലൂടെ തന്നെ അക്കാലത്തെയും അതിനേക്കാലേറെ ഇക്കാലത്തെയും ചുവന്ന
മഷികൊണ്ട് അടയാളപ്പെടുത്തുകയാണ്. കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “ഈ
ഉണങ്ങാത്ത മുറിവുകളിൽ പുരട്ടാൻ മരുന്നില്ല. മന്ത്രമേയുള്ളൂ. മനുഷ്യൻ
നന്നായാൽ മതിയെന്ന മന്ത്രം " കൂടുതൽ പറയേണ്ടതില്ലല്ലോ. </p>
<p> മരങ്ങളോട് സംസാരിക്കാമോ? മരങ്ങൾക്ക് മനസുണ്ടോ? എന്നൊക്കെയുള്ള
അന്വേഷണങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അമേരിക്കൻ പ്രകൃതി
ശാസ്ത്രജ്ഞൻ ലൂഥർ ബെർബ് ബാംഗ് 'സസ്യങ്ങൾക്ക് മനസുണ്ടോ' എന്ന വിഷയത്തിൽ
പഠനങ്ങളും നടത്തി കുറെ തെളിവുകളും നിരത്തിയിട്ടുണ്ട്. കൂടാതെ പീറ്റർ
വോലെബെന്റെ 'വൃക്ഷങ്ങളുടെ രഹസ്യജീവിതം' എന്ന പ്രശസ്തമായ പുസ്തകവും ഉണ്ട്.
ഇതൊക്കെ ഇവിടെ സൂചിപ്പിച്ചത് സസ്യങ്ങളും പച്ചപ്പും ചികിത്സയുമൊക്കെ ചേർന്ന
'മേജർ ഓപ്പറേഷൻ' എന്ന കഥയെ കുറിച്ചു പറയാനാണ്. ശാസ്ത്രീയ ചികിത്സയും ഒപ്പം
മനുഷ്യന്റെ ആത്മവിശ്വാസവും ശരീരത്തെ രോഗത്തിന്റെ വ്യാപനത്തിൽ നിന്നും
മോചിപ്പിക്കാനുള്ള സാദ്ധ്യതകളെ ഉപയോഗിച്ച മനഃശാസ്ത്രപരമായ ഒരു സമീപനം ഈ
കഥയിൽ കാണാം. കേണൽ അബ്ദുൾ സത്താറിന്റെ പട്ടള ജീവിതത്തിനിടയിൽ ശരീരത്തിൽ
വന്ന കാൻസർ മരണമുഖത്തേക്ക് നയിച്ചു എങ്കിലും അദ്ദേഹത്തിന്റെ ജീവിക്കണം
എന്ന ദൃഢനിശ്ചയത്താൽ അത്ഭുതകരമായി ജീവിതത്തിലേക്ക് അദ്ദേഹം
തിരിച്ചുവരുന്ന മനോഹരമായ കഥയാണ് 'മേജർ ഓപ്പറേഷൻ'. മരങ്ങൾ നട്ട് സമാധാനം
കണ്ടെത്തിയ ഒരാളായി മാറുന്നു കേണൽ അബ്ദുൽ സത്താർ. മാത്രമല്ല രോഗിയും
ഡോക്ടറും തമ്മിലുള്ള മാനസിക ഐക്യത്തിന്റെ പ്രാധാന്യം ഈ കഥയിൽ സമർത്ഥമായി
അവതരിപ്പിക്കാൻ കഥാകൃത്തിന് ആയിട്ടുണ്ട്. കഥയിലെ ഡോക്ടറും കഥാകൃത്ത്
ഡോക്ടറും ഒരാളായി മാറുന്നു എന്നും, അനുഭവത്തിന്റെ വലിയ പിന്തുണ കഥയിൽ ഉണ്ട്
എന്നും മനസിലാക്കാം. പിറന്നാൾ മരം നടുന്ന ഒരു പരിസ്ഥിതി പ്രവർത്തകനെ കേണൽ
പരിചയപ്പെടുന്നതിലൂടെയാണ് തന്റെ ജീവിതത്തിൽ പച്ചപ്പിന്റെ പ്രാധാന്യത്തെ
തിരിച്ചറിയുന്നത്. പിതാവ് വെച്ച മരങ്ങൾ ദയാദാക്ഷിണ്യമില്ലാതെ മുറിച്ചു
മാറ്റിയ കുറ്റബോധം തന്നിൽ ഉണ്ടാകുന്നതും ഈ പരിസ്ഥിതി പ്രവർത്തകന്റെ
സ്വാധീനമാണ്. കേണലിന്റെ അത്ഭുതകരമായ മാറ്റത്തെ കുറിച്ച് ഡോക്ടർ തന്നോട്
തന്നെ ചോദിക്കുന്നുണ്ട്.</p>
<p>"എല്ലാവർക്കും ജീവിക്കാൻ ഓരോ പ്രതീക്ഷകളുണ്ടാവും. കേണലിനെ
ചേർത്തുനിർത്തിയ ആ പ്രതീക്ഷയെന്താണ്? ഒരാളാണോ? ചിലപ്പോൾ അതായിരിക്കാം,
അല്ലായിരിക്കാം!! എന്തായാലും കേണലിനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്തോ
ഉണ്ട്"</p>
<p> ഒരു രോഗി ഡോക്ടറെ സ്വാധീനിക്കുന്ന അപൂർവതയും കഥയിൽ കാണാം.
സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യങ്ങളിൽ ഒന്നായ ഡോക്ടർ
ഫീൽഡിന്റെ മഹത്വവും നമുക്കിതിൽ വായിച്ചെടുക്കാം. രോഗിയെ മനസിലാക്കുക,
അവർക്കായി സമയം ചെലവഴിക്കുക, അവരെ ശ്രദ്ധയോടെ കേൾക്കുക, ഇതൊക്കെ കഥയിലെ
ഡോക്ടർ ഭംഗിയായി നിർവഹിക്കുന്നു. കേണലിന്റെ ആത്മവിശ്വാസം കഥയിൽ പലയിടത്തും
പറയുന്നുണ്ട്. "ഞാൻ പറഞ്ഞില്ലേ, എനിക്കാ മറിക്കാൻ ഇപ്പോൾ സമയമില്ലെന്ന്.
എനിക്കിവിടെ, ഈ മരങ്ങളെല്ലാം പൂത്ത് കായ്ച്ച് നിൽക്കുന്നത് കാണണം. ഞാൻ
മരിച്ചാൽ പിന്നെ ഇവർക്കാരുമില്ലാതാകും. എനിക്കുറപ്പുണ്ടായിരുന്നു
ഞാനിവയൊക്കെ കായ്ച്ചു കഴിഞ്ഞാലേ മരിക്കൂ എന്ന്" കേണലിന്റെ ഈ ആത്മവിശ്വാസം
നമ്മെ ഓർമ്മപ്പെടുത്തുന്നത് ഒ.ഹെൻറിയുടെ പ്രശസ്തമായ 'ദി ലാസ്റ്റ് ലീഫ്'
എന്ന കഥയെയാണ്. രോഗികളുടെ ആത്മവിശ്വാസം വധിപ്പിക്കാൻ ജീവിതത്തിലേക്ക്
തിരികെ നടക്കാൻ പ്രേരിപ്പിക്കുന്ന, പാരിസ്ഥിതിക ചിന്തകൾക്ക് ഊന്നൽ നൽകുന്ന
മികച്ച മോട്ടിവേറ്റഡ് കഥകളിൽ ഒന്നാണ് 'മേജർ ഓപ്പറേഷൻ' </p>
<p> അന്ധവിശ്വാസപരമായ ചികിത്സയെ കടുത്ത രീതിയിൽ വിമർശിക്കുന്ന
മരണാനന്തരം, എണ്ണമറ്റ ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ച പൂന്തോപ്പുള്ള
'നീലിച്ച ചെമ്പരത്തി പൂക്കൾ', വ്യത്യസ്തമായ ആഖ്യാനമായ 'എരണ്ടകളുടെ
വംശാവലി' തുടങ്ങി പ്രകൃതിയും, മനുഷ്യരും, ശാസ്ത്രവും അന്ധവിശ്വാസവും,
പ്രണയവും പ്രണയനഷ്ടവും, വിപ്ലവവും, അധികാരവും, ചരിത്രവും എല്ലാം അടങ്ങിയ
കുറച്ചു കഥകൾ. 'ഞാൻ' തന്നെ കഥാപാത്രമായി കഥകൾ പറഞ്ഞു തന്റെ സഹപ്രവർത്തകരും
സഹപാഠികളും ദേശക്കാരുമൊക്കെ തന്നെ പല കഥാപാത്രങ്ങളായി വരുന്ന കഥകളുടെ
സമാഹാരമാണ് ഡോ: വികെ അബ്ദുൾ അസീസ് എഴുതിയ ആൾകണ്ണാടി എന്ന സമാഹാരം. കഥകൾ
തന്നെ കണ്ണാടിയാകുന്ന സമാഹാരം.</p><p>-----------------------------</p><p>January 2023</p><div>കണ്ണാടി വെബ്മാഗസിനിൽ പ്രസിഹീകരിച്ചത്, വെബ്സൈറ് ലിങ്ക് <img alt="👇🏻" aria-label="👇🏻" class="an1" data-emoji="👇🏻" src="https://fonts.gstatic.com/s/e/notoemoji/15.0/1f447_1f3fb/32.png" /></div><div><a href=" https://kannadimagazine.com/article/2179" target="_blank"> https://kannadimagazine.com/article/2179</a> <br /><br /></div><div><br /><br /></div><p> </p>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-62068745423005858552023-02-02T03:55:00.002-08:002023-02-02T03:55:40.035-08:00പച്ചയായ ജീവിതത്തിലേക്ക് തുറന്നു വെച്ച കഥകൾ <p>വായനാനുഭവം <span class="im"></span></p><div dir="auto"><span style="color: #04ff00;">(എം. പ്രാശാന്തിന്റ 'മൂന്നു ബീഡി ദൂരം' എന്ന കഥാസമാഹാരത്തിലൂടെ)</span></div><div dir="auto"><br /><br /></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhojUtpWwFHER82hcU_TgLe4KXGPIFQd2w7DyOaO3CGFmBA6j8UhGz2UIYQl9Jhsyy_c31EzQWW-f2_UQRN6siLLDGVAqic-bpoWfILxKdGmfD91CACYhlQPxpgN_II85yCK5CXT_ebrvNZu4tT98JYccAaYd_bK8P2RQrFdtq8u5UvlInfr8QKzrmB/s2048/malayalanad%203beedi%20dooram.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1228" data-original-width="2048" height="301" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhojUtpWwFHER82hcU_TgLe4KXGPIFQd2w7DyOaO3CGFmBA6j8UhGz2UIYQl9Jhsyy_c31EzQWW-f2_UQRN6siLLDGVAqic-bpoWfILxKdGmfD91CACYhlQPxpgN_II85yCK5CXT_ebrvNZu4tT98JYccAaYd_bK8P2RQrFdtq8u5UvlInfr8QKzrmB/w502-h301/malayalanad%203beedi%20dooram.jpeg" width="502" /></a></div><p></p><p>യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് എം. പ്രശാന്ത്. മൂന്നു ബീഡി ദൂരം എന്ന സമാഹാരത്തിലൂടെ മലയാള ചെറുകഥാ രംഗത്ത് തന്റെതായ ഒരിടം കണ്ടെത്തിയ കഥാകൃത്താണ് പ്രശാന്ത്.</p><div dir="auto"><i>"അറിവുകൊണ്ട്
വലിയ പ്രയോജനമൊന്നുമില്ല. ജീവിതത്തിലെ ഏത് അനുഭവങ്ങളിൽനിന്നും
ആർജ്ജിച്ചെടുത്ത അറിവുകളിൽ നിന്നു മോചനം നേടിയാലേ യഥാർത്ഥമായ അറിവിന്റെയും
അനുഭൂതിയുടെയും ആനന്ദത്തിന്റെയും ലോകത്തേക്കു പ്രവേശിക്കാനാവും എന്ന്
ദാർശനികർ വ്യാഖ്യാനിച്ചിട്ടുണ്ട്. നേടാത്തത് ഞാൻ തേടുന്നു. തേടാത്തത് ഞാൻ
നേടുന്നു. ഇത് ടാഗോറിന്റെ വരിയാണ്. അറിവിനപ്പുറത്തുള്ള
സൗന്ദര്യാന്വേഷണമാണത്. 'പുല്ലാണ് പുസ്തകജ്ഞാനം പുലരിതൻ പുല്ലാങ്കുഴൽ വിളി
വന്നു പുണരവേ' എന്ന് ഇടപ്പള്ളി, വാക്കുകൾക്കതീതമായ അനുഭവമായി അതു മാറുന്നു.
പാതി ഉപേക്ഷിക്കപ്പെട്ട സ്വപ്നവും മുഴുമിപ്പിക്കാനാവാത്ത ചിത്രവും
അവശേഷിപ്പിക്കുന്ന സൗന്ദര്യമുണ്ട്. സൗന്ദര്യത്തിലേക്കുള്ള യാത്രയാണ്
സർഗ്ഗാത്മകത ആ യാത്രയുടെ ഒപ്പംചേരുന്ന ഒരുപിടി കഥകളുടെ സമാഹാരമാണ് എം
പ്രശാന്തിന്റെ മൂന്ന് ബീഡി ദൂരം"</i>. ഈ സമാഹാരത്തിന് ടിപി വേണുഗോപാലൻ എഴുതിയ
അവതാരിക തുടങ്ങുന്നത് ഇങ്ങനെയാണ്. ഏറ്റവും അനുയോജ്യമായ കുറിപ്പ്.<br /></div><div dir="auto"><br /></div><div dir="auto"><b>ആനകളി,
വേട്ട, മൂന്നു ബീഡിദൂരം, ഡബിൾ ബാരൽ, കോപ്പ അമേരിക്ക, വെള്ളത്താൻ,
ആംഫീബിയൻസ്, കുരിശ്, ഒന്നായ നിന്നെയിഹ, കങ്കാണി, തഞ്ചാവൂരിലെ ശില്പങ്ങൾ,
കുടമാറ്റം </b>തുടങ്ങിയ 12 കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. ആഖ്യാനത്തിലും
തെരഞ്ഞെടുത്ത വിഷയത്തിലും അത്യന്തം വ്യത്യസ്ത പുലർത്തി പുതിയ കാല മലയാള
കഥകളുടെ അടയാളമാകാൻ പ്രശാന്ത് ശ്രമിക്കുന്നുണ്ട്, ആക്കാര്യത്തിൽ കഥാകൃത്ത്
വിജയിക്കുന്നുമുണ്ട്.</div><div dir="auto"><br /></div><div dir="auto"> ആനകളി
കഥ മലയോര മേഖലകളിലെ ജീവിതത്തിൽ നിന്നും ആനവേട്ടക്കാരന്റെ ചിത്രം
വരക്കുന്നതിലൂടെ സമകാലിക മലയോര രാഷ്ട്രീയത്തെ കൂടി നമുക്കിന്ന് ചേർത്ത്
വായിക്കാൻ ആകുന്നുണ്ട്. പ്രകൃതിക്കോ മനുഷ്യനോ പ്രാധാന്യം എന്ന ചോദ്യം
അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത്, കാടിന്റെ വിസ്തൃതി
കൂടുന്നു വനത്തിൽ മൃഗങ്ങൾ കൂടുന്നു എന്ന ആകുലത പേറി മുറവിളി കൂടുമ്പോൾ കാട്
കയ്യേറി നാടാക്കി മാറ്റിയ പീലാത്തോസിലൂടെയാണ് അയാളുടെ ആനവേട്ടയിലൂടെയാണ്.
അതിലൂടെ തന്നെയുള്ള അന്ത്യവുമാണ് ആനകളി എന്ന കഥ. അഖ്യാനത്തിന്റെ ഭംഗിയും
ഒപ്പം കഥക്കായി രൂപപ്പെടുത്തിയ ഭാഷയും വായനയുടെ ആകാംഷ
വർധിപ്പിക്കുന്നുണ്ട്. <br /></div><div dir="auto"><br /></div><div dir="auto">"'മ'യും
'ങ്ങിയും ചേർന്ന് പഴയ പാട്ടുകാരുടെ ഒരു ടോണാണ് അയാൾക്ക്. അതു
മനസ്സിലാക്കിയപാടെ ബുദ്ധിമതിയായ ത്രേസ്യ നേരം വെളുത്തിട്ടേ ഉള്ളുവെന്നും
ഒരുപാട് ജോലികൾ ബാക്കിയുണ്ടെന്നും ഓർത്തു. യാഥാസ്ഥിതികത വന്ന് കർമ്മത്തെ
ഉണർത്തുമ്പോൾ കാല്പനികത ഒഴിഞ്ഞുപോയേ പറ്റു എന്ന മട്ടിൽ ത്രേസ്യ
അടുക്കളയിലേക്കു നടന്നു.</div><div dir="auto"><br /></div><div dir="auto">കണ്ണുകളിൽ
നിന്നും വെളിച്ചം ഇറങ്ങിപ്പോയപ്പോൾ പിലാത്തോസ് അവളിൽ നിന്നും കണ്ണെടുത്തു.
സായിപ്പ് അപ്പന്റെ അപ്പൻ അന്തോണിക്ക് മാർഗ്ഗം കൂടിയതിന്റെ പേരിൽ
സമ്മാനിച്ച തോക്കിലേക്ക് മൂന്ന് ഉണ്ട ടോർച്ചിലേക്ക് ബാറ്ററിയിടുന്ന ലാഘ
വത്തിൽ ഇട്ട് ചായം പിടിച്ച വിരലുകൾകൊണ്ട് മൃദുവായൊന്ന് തലോടി കുറച്ചുനേരം
ജനലിലൂടെ പുറത്തേക്കു നോക്കി ധ്യാനം പോലെ നിന്നു അയാൾ." പീലാത്തോസിന്റെ
ചിത്രം രസകരമായമാണ് വരച്ചിരിക്കുന്നത്. കാട് കയ്യേറി നാടാക്കി
താമസിക്കുന്ന പീലാത്തോസിന് പാരമ്പരാഗതമായി കിട്ടിയ ജോലിയോ നാട്ടിലിറങ്ങുന്ന
ആനകളെ തളക്കലും. പീലാത്തോസിലൂടെ മലയോര കർഷകരിലേക്കും അവരുടെ
ജീവിതത്തിലേക്കും കാടിന്റെ പ്രധാന്യത്തിലേക്കുമൊക്കെ വിരൽ ചൂണ്ടുന്ന ഈ കഥ
സമകാലിക യാഥാർഥ്യങ്ങളിലൂടെ കൂടി സഞ്ചരിക്കുന്നു. </div><div dir="auto"><br /></div><div dir="auto">സമാഹാരത്തിലെ മറ്റൊരു മികച്ച കഥയാണ് 'ഡബിൾ ബാരൽ' ഇവിടെയും കാട് തന്നെയാണ് പശ്ചാത്തലം,</div><div dir="auto"> വേട്ടയാണ്
വിഷയം എങ്കിലും വേട്ടയാടുന്നത് മൃഗങ്ങളെയല്ല പെണ്ണിനെയാണ്.
വർക്കിച്ചായാന്റെ ഡബിൾ ബാരൽ തോക്ക് ചൂണ്ടുന്നിടത്ത് പെടുന്ന മൃഗങ്ങളും
പെണ്ണും പിന്നെ വേട്ടയാടപ്പെട്ട ഇരയാണ്. ആണധികാരം ചവിട്ടി മെതിച്ച
പെണ്ണിന്റെ പക്ഷത്താണ് ഈ കഥ. കുറഞ്ഞ വാക്കുകളിൽ കുറിച്ചിട്ട ചില
പറച്ചിലുകൾക്കിടയിൽ ആൺകോയ്മയെ തുറന്നു കാട്ടുന്നു. "ആണുങ്ങളൊക്കെ റേഡിയോ
ആന്നോ? അവരുടെ ഹൃദയവും തലയുമൊക്കെ ട്രാൻസിസ്റ്റർ കൊണ്ട് ഒണ്ടാക്കിയതാണോ?
അറിയാൻ മേലന്റെ കർത്താവേ!</div><div dir="auto"> അല്ലേൽ പാട്ടിന്റെ
സമയമായാൽ പിന്നിൽ വന്ന് അനുരാഗിണിയെന്നു കുറുക്കി മൂളാനും വാർത്ത
വായിക്കുന്ന പോലെ കലപില കൂട്ടാനും രാത്രി കുഞ്ഞുറങ്ങിക്കഴിഞ്ഞാൽ
റെസ്റ്റിലിങ് കൂട്ട് സ്നേഹമറ്റ് ഉഴുതുമറിക്കാനും സ്റ്റേഷൻ നഷ്ടപ്പെട്ട പോലെ
കൂർക്കം വലിക്കാനും ഈ ആണുങ്ങൾക്കെങ്ങനെ ഇത്ര കൃത്യമായി കഴിയുന്നു" ജോസിനെ
കുറിച്ചുള്ള റോസിയുടെ ഈ പറച്ചിലിൽ തന്നെ പലതും തുറന്നു വെക്കുന്നു. റോസിയെ
വേട്ടയാടുന്ന വർക്കിച്ചായൻ നമുക്കിടയിൽ കൂടെ നടന്ന് സ്വന്തം സുഹൃത്തിനെ
ചതിക്കുന്നവരുടെ പ്രതീകമാണ്. കാടിന്റെ നാടുവിലുള്ള ബംഗ്ലാവും ഇരുട്ട്
നിറച്ച കാടും വേട്ടമനസുള്ള വർക്കിച്ചായനും ഡബിൾ ബാരൽ എന്ന പേരും ചേർന്നു
നിൽക്കുന്നു. കാട്ടിൽ ഗൈഡായി വരുന്ന ആദിവാസി മരുതയ്ക്കും വർക്കിച്ചായന്റെ
രീതികൾ ഇഷ്ടപ്പെടുന്നില്ല. കാട്ടുപന്നിക്കു നേരെ തോക്ക് ചൂണ്ടി
കുതിക്കുമ്പോൾ മരുത് പിറകെ ഓടി പറയുന്നുണ്ട്. </div><div dir="auto">"കെടയ്ക്കലെ സാർ, അത് കാട്ടിൽ പിറന്തവൾ" പെൺ പന്നിയാണ് എന്നറിഞ്ഞിപ്പോൾ അയാൾക്ക് ആവേശം കൂടി.</div><div dir="auto">"ഓഹോ
പെണ്ണാന്നോ ആ പന്നി! അപ്പൊ വെയ്ക്കാതെങ്ങനാടാ മരുതേ വെടി" വർക്കിച്ചന്റെ
ഇത്തരത്തിലുള്ള ദ്വയാർത്ഥമുള്ള പറച്ചിലുകൾ പലവട്ടം കഥയിൽ റോസിയും
സൂചിപ്പിക്കുന്നുണ്ട്. പെണ്ണിന് നേരെയുള്ള ആൺകോയ്മയുടെ ആക്രമണത്തിന്റെ
നേർചിത്രം കൂടിയാണീ കഥ. </div><div dir="auto"> <img alt="" class="wp-image-15216 lazyloaded" data-sizes="(max-width: 503px) 100vw, 503px" data-src="https://i0.wp.com/malayalanatu.com/wp-content/uploads/2023/01/image-43.jpg?resize=503%2C700&ssl=1" data-srcset="https://i0.wp.com/malayalanatu.com/wp-content/uploads/2023/01/image-43.jpg?w=503&ssl=1 503w, https://i0.wp.com/malayalanatu.com/wp-content/uploads/2023/01/image-43.jpg?resize=216%2C300&ssl=1 216w" height="481" src="https://i0.wp.com/malayalanatu.com/wp-content/uploads/2023/01/image-43.jpg?resize=503%2C700&ssl=1" width="345" /> <br /></div><div dir="auto">മണ്ണ്
വെള്ളം പ്രകൃതി മനുഷ്യന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്
എന്നും ഇവയെല്ലാം പണത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണുന്നവരിൽ എല്ലാം
ചരക്ക് മാത്രമാണ് എന്നും ധ്വനിപിക്കുന്ന വ്യത്യസ്തവും എക്കാലത്തും
പ്രസക്തവുമായ കഥയാണ് 'വെള്ളത്താൻ' മോനായിയുടെയും കുഞ്ഞാനാമ്മയുടെയും
പറമ്പിൽ കണ്ണുപോലെ രണ്ടു കിണർ കുഴിച്ചിട്ടും വെള്ളം കാണാതെയായപ്പോൾ
നാട്ടുകാർ ആ മണ്ണിനെ മച്ചിമണ്ണെന്നു വിളിച്ചത് പ്രസവിക്കാത്ത പെണ്ണിനോട്
ഉപമിച്ചാണ്, എല്ലാ അന്ധവിശ്വാസംങ്ങളും ശാസ്ത്രീയ രീതികളും പരീക്ഷിച്ചിട്ടും
പറമ്പിൽ വെള്ളം കണ്ടെത്താനായില്ല, വെള്ളമില്ല എന്നതിനാൽ പറമ്പിനു വില
കിട്ടില്ല എന്ന മോനായിയുടെ തോന്നലുകൾ ശരിയാകുന്ന തരത്തിൽ എല്ലാ വിദ്യകളും
പരാജയപ്പെട്ട് വെള്ളമില്ലാ മണ്ണായി പറമ്പ് പരന്നു കിടന്നു. മണ്ണ് വെള്ളം
പ്രകൃതി എന്നൊക്കെ പറയാനും എഴുതാനും പേടിക്കേണ്ട കാലമാണ്. വെള്ളത്താൻ
തരുന്ന മുന്നറിയിപ്പ് ചെറുതല്ല. മനുഷ്യന്റെ നിലനിൽപ്പിന്റെ ഇടമായ ഭൂമി ഒരു
ചരക്ക് മാത്രമല്ല എന്ന ഓർമപ്പെടുത്തലുകളാണ് കഥ.</div><div dir="auto"><br /></div><p></p><div dir="auto"><span style="font-size: small;"><span>സമാഹാരത്തിന്റെ ശീർഷകം </span><span>വെന്ത
ഓർമ്മകളിലടെ കഥ പറഞ്ഞ 'മൂന്നു ബീഡി ദൂരം' എന്ന കഥയാണ്. ഉള്ള് വെന്തു
നീറുന്ന മനുഷ്യരെ നമുക്ക് ചുറ്റും കാണാം "എത്ര ഉരച്ചാലും വടിച്ചാലും വെന്ത
മനുഷ്യരുടെ നാറ്റം പോവില്ല. സ്പ്രേയടിച്ചാൽക്കൂടി അരമണിക്കൂറിനുള്ളിൽ
പൊന്തിവരും വെന്ത ഓർമ്മകൾ" ദൃസാക്ഷികളിലൂടെ ജീവിതം ആധിയോടെ അങ്ങനെ
നിലനിൽക്കും ഈ കഥയുടെ ആഖ്യാനരീതിയും വ്യത്യസ്തമാണ്. അയാൾ പലകുറി അവളോട്
ചോദിച്ച ചോദ്യം പ്രസക്തമാണ് 'ജീവിതത്തിന്റെ ഈ വാട നിനക്ക് സഹിക്കാനാകുമോ"
എന്നാണ്. ചിതയുടെ മാറ്റം കാലത്തിന്റെ മാറ്റമാണ് എന്ന് പലരും തിരിച്ചറിഞ്ഞു
കഴിഞ്ഞു. "ഇനി അധികനാളൊന്നും ഉണ്ടാവില്ല ഈ വിറകോണ്ടുള്ള അഭ്യാസം.
കറന്റിന്റെ സാധനം എത്തിക്കഴിഞ്ഞു. സ്വിച്ചിട്ടാൽ തീർന്നു. എല്ലുപൊട്ടി
ഞരങ്ങുന്നശബ്ദം പുറത്തേക്കു കേട്ടാൽ ഭാഗ്യം!' ഇങ്ങനെ വെന്ത ഓർമ്മകൾ
പൊന്തിവരുന്ന കഥയാണ് മൂന്നു ബീഡി ദൂരം. </span></span><br /></div><div dir="auto"><br /></div><div dir="auto">തോറ്റ
പടയാളികൾക്കൊപ്പവും ആരെങ്കിലുമൊക്കെ വേണ്ടേ അതിനാൽ ഞാൻ
തോറ്റവർക്കൊപ്പമാണ്. എന്ന് സുഗതകുമാരിടീച്ചർ മുമ്പ് പറഞ്ഞിട്ടുണ്ട്.
അത്തരത്തിൽ തോറ്റെന്നു ഉറപ്പായ ടീമിന്റെ ക്യാപ്റ്റന്റെ കഥ പറയുന്ന 'കോപ്പ
അമേരിക്ക''. മണ്ണിൽ നിന്ന് തുടങ്ങണം ആകാശത്തിലേക്കുള്ള യാത്രകൾ എന്നു ഓർമ്മ
പ്പെടുത്തുന്ന ആംഫീബിയൻസ് തുടങ്ങി മണ്ണും, പെണ്ണും, അശണരും അരികുവത്കരിക്കപ്പെട്ടവരും, ആണധികാര അഹങ്കാരം
തുറന്നു കാണിക്കുന്നവരുമൊക്കെ ഓരോ കഥാപാത്രങ്ങളായി വന്നു പോകുമ്പോൾ മലയാളി
ജീവിതതിന്റെ കാഴ്ചകൾ മികച്ച അഖ്യാനത്തിലൂടെ, അതിനനുസരിച്ച ഭാഷയിലൂടെ
മികച്ച കഥകളായി മാറുന്നു. </div><div dir="auto">====================</div><div dir="auto">February 2023</div><div dir="auto"> <br /></div><div dir="auto">മലയാള നാട് വെബ്സൈറ്റ് page. ലിങ്ക് ഇതാ 👇🏻</div><div dir="auto"><br /> https://malayalanatu.com/archives/15214 https://malayalanatu.com/archives/15214 <br /></div><div class="yj6qo ajU"><div aria-expanded="false" aria-label="Show trimmed content" class="ajR" data-tooltip="Show trimmed content" id=":487" role="button" tabindex="0"><img class="ajT" src="https://ssl.gstatic.com/ui/v1/icons/mail/images/cleardot.gif" /></div></div><div style="left: -99999px; position: absolute;">എം. പ്രശാന്തിന്റെ ‘മൂന്നു ബീഡി ദൂരം’ എന്ന കഥാസമാഹാരത്തിലൂടെ read more <a href="https://malayalanatu.com/archives/15214" target="_blank">https://malayalanatu.com/archives/15214</a></div><div style="left: -99999px; position: absolute;">എം. പ്രശാന്തിന്റെ ‘മൂന്നു ബീഡി ദൂരം’ എന്ന കഥാസമാഹാരത്തിലൂടെ read more <a href="https://malayalanatu.com/archives/15214" target="_blank">https://malayalanatu.com/archives/15214</a></div><div style="left: -99999px; position: absolute;">പച്ചയായ ജീവിതത്തിലേക്ക്
തുറന്നു വെച്ച കഥകൾ
ഫൈസൽ ബാവ Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
എം. പ്രശാന്തിന്റെ ‘മൂന്നു ബീഡി ദൂരം’ എന്ന കഥാസമാഹാരത്തിലൂടെ
യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് എം. പ്രശാന്ത്.
“മൂന്നു ബീഡി ദൂരം” എന്ന സമാഹാരത്തിലൂടെ മലയാള ചെറുകഥാരംഗത്ത് തന്റേതായ
ഒരിടം കണ്ടെത്തിയിരിക്കുന്നു എം പ്രശാന്ത് .
“അറിവുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ജീവിതത്തിലെ ഏത് അനുഭവങ്ങളിൽനിന്നും
ആർജ്ജിച്ചെടുത്ത അറിവുകളിൽ നിന്നു മോചനം നേടിയാലേ യഥാർത്ഥമായ അറിവിൻറെയും
അനുഭൂതിയുടെയും ആനന്ദത്തിൻറെയും ലോകത്തേക്കു പ്രവേശിക്കാനാവൂ എന്ന്
ദാർശനികർ വ്യാഖ്യാനിച്ചിട്ടുണ്ട്. നേടാത്തത് ഞാൻ തേടുന്നു. തേടാത്തത് ഞാൻ
നേടുന്നു. ഇത് ടാഗോറിന്റെ വരിയാണ്. അറിവിനപ്പുറത്തുള്ള
സൗന്ദര്യാന്വേഷണമാണത്. ‘പുല്ലാണ് പുസ്തകജ്ഞാനം പുലരിതൻ പുല്ലാങ്കുഴൽ വിളി
വന്നു പുണരവേ’ എന്ന് ഇടപ്പള്ളി, വാക്കുകൾക്കതീതമായ അനുഭവമായി അതു മാറുന്നു.
പാതി ഉപേക്ഷിക്കപ്പെട്ട സ്വപ്നവും മുഴുമിപ്പിക്കാനാവാത്ത ചിത്രവും
അവശേഷിപ്പിക്കുന്ന സൗന്ദര്യമുണ്ട്. സൗന്ദര്യത്തിലേക്കുള്ള യാത്രയാണ്
സർഗ്ഗാത്മകത ആ യാത്രയുടെ ഒപ്പംചേരുന്ന ഒരുപിടി കഥകളുടെ സമാഹാരമാണ് എം
പ്രശാന്തിൻറെ മൂന്ന് ബീഡി ദൂരം”. ഈ സമാഹാരത്തിന് ടിപി വേണുഗോപാലൻ എഴുതിയ
അവതാരിക തുടങ്ങുന്നത് ഇങ്ങനെയാണ്. ഏറ്റവും അനുയോജ്യമായ കുറിപ്പ്.
ആനകളി, വേട്ട, മൂന്നു ബീഡിദൂരം, ഡബിൾ ബാരൽ, കോപ്പ അമേരിക്ക, വെള്ളത്താൻ,
ആംഫീബിയൻസ്, കുരിശ്, ഒന്നായ നിന്നെയിഹ, കങ്കാണി, തഞ്ചാവൂരിലെ ശില്പങ്ങൾ,
കുടമാറ്റം തുടങ്ങിയ 12 കഥകളാണ് സമാഹാരത്തിൽ ഉള്ളത്.
ആഖ്യാനത്തിലും തിരഞ്ഞെടുത്ത വിഷയങ്ങളിലും അത്യന്തം വ്യത്യസ്തത പുലർത്തുക
വഴി രചനകൾ പുതിയകാല മലയാള കഥകളുടെ അടയാളമാകാൻ പ്രശാന്ത്
ശ്രമിക്കുന്നുണ്ട്,ആ കാര്യത്തിൽ വിജയിക്കുന്നുമുണ്ട്.
” ആനകളി” എന്ന കഥയിൽ മലയോര മേഖലകളിലെ ജീവിതപശ്ചാത്തലത്തിൽ ആനവേട്ടക്കാരന്റെ
ചിത്രീകരണത്തിൽ നിന്ന് സമകാലിക മലയോര രാഷ്ട്രീയത്തെ കൂടി നമുക്ക് ചേർത്ത്
വായിച്ചെടുക്കാൻ ആകുന്നുണ്ട്. പ്രകൃതിക്കോ മനുഷ്യനോ പ്രാധാന്യം എന്ന ചോദ്യം
അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത്, കാടിന്റെ വിസ്തൃതി
കൂടുന്നുഎന്നും അവിടെ മൃഗങ്ങൾ കൂടുന്നുഎന്നും ആകുലത പേറി മുറവിളി കൂടുമ്പോൾ
കാട് കയ്യേറി നാടാക്കി മാറ്റിയ പീലാത്തോസിലൂടെയും, അയാളുടെ
ആനവേട്ടയിലൂടെയുമാണ് കഥ പുരോഗമിക്കുന്നത് .അതിൽ തന്നെയാണ് അന്ത്യവും .
ആഖ്യാനത്തിന്റെ ഭംഗിയും ഒപ്പം കഥക്കായി രൂപപ്പെടുത്തിയ ഭാഷയും വായനക്കാരിൽ
ആകാംക്ഷ വർധിപ്പിക്കുന്നുണ്ട്.
“മ യും ങ്ങി യും ചേർന്ന് പഴയ പാട്ടുകാരുടെ ഒരു ടോണാണ് അയാൾക്ക്. അതു
മനസ്സിലാക്കിയപാടെ ബുദ്ധിമതിയായ ത്രേസ്യ നേരം വെളുത്തിട്ടേ ഉള്ളുവെന്നും
ഒരുപാട് ജോലികൾ ബാക്കിയുണ്ടെന്നും ഓർത്തു. യാഥാസ്ഥിതികത വന്ന് കർമ്മത്തെ
ഉണർത്തുമ്പോൾ കാല്പനികത ഒഴിഞ്ഞുപോയേ പറ്റു എന്ന മട്ടിൽ ത്രേസ്യ
അടുക്കളയിലേക്കു നടന്നു.കണ്ണുകളിൽ നിന്നും വെളിച്ചം ഇറങ്ങിപ്പോയപ്പോൾ
പിലാത്തോസ് അവളിൽ നിന്നും കണ്ണെടുത്തു. സായിപ്പ് അപ്പന്റെ അപ്പൻ
അന്തോണിക്ക് മാർഗ്ഗം കൂടിയതിന്റെ പേരിൽ സമ്മാനിച്ച തോക്കിലേക്ക് മൂന്ന്
ഉണ്ട, ടോർച്ചിലേക്ക് ബാറ്ററിയിടുന്ന ലാഘവത്തിൽ ഇട്ട് ചായം പിടിച്ച
വിരലുകൾകൊണ്ട് മൃദുവായൊന്ന് തലോടി കുറച്ചുനേരം ജനലിലൂടെ പുറത്തേക്കു നോക്കി
ധ്യാനം പോലെ നിന്നു അയാൾ.”
പീലാത്തോസിന്റെ ചിത്രം ഇങ്ങനെ രസകരമായമാണ് വരച്ചിരിക്കുന്നത്. കാട് കയ്യേറി
നാടാക്കി താമസിക്കുന്ന പീലാത്തോസിന് പാരമ്പരാഗതമായി കിട്ടിയ ജോലി
നാട്ടിലിറങ്ങുന്ന ആനകളെ തളക്കൽ.പീലാത്തോസിലൂടെ മലയോര കർഷകരിലേക്കും അവരുടെ
ജീവിതത്തിലേക്കും കാടിന്റെ പ്രധാന്യത്തിലേക്കുമൊക്കെ വിരൽ ചൂണ്ടുന്ന ഈ കഥ
സമകാലിക യാഥാർഥ്യങ്ങളിലൂടെയും സഞ്ചരിക്കുന്നു.
സമാഹാരത്തിലെ മറ്റൊരു മികച്ച കഥയാണ് ‘ഡബിൾ ബാരൽ’ ഇവിടെയും കാട് തന്നെയാണ്
പശ്ചാത്തലം,
വേട്ടയാണ് വിഷയം എങ്കിലും വേട്ടയാടുന്നത് മൃഗങ്ങളെയല്ല പെണ്ണിനെയാണ്.
വർക്കിച്ചായാന്റെ ഡബിൾ ബാരൽ തോക്ക് ചൂണ്ടുന്നിടത്ത് പെടുന്ന മൃഗങ്ങളും
പെണ്ണും ഇരകളാണ്. ആണധികാരം ചവിട്ടി മെതിച്ച പെണ്ണിന്റെ പക്ഷത്താണ് ഈ കഥ
നിലയുറപ്പിക്കുന്നത് . കുറഞ്ഞ വാക്കുകളിൽ കുറിച്ചിട്ട ചില
പറച്ചിലുകൾക്കിടയിൽ ആൺകോയ്മയെ തുറന്നു കാട്ടുന്നു. “ആണുങ്ങളൊക്കെ റേഡിയോ
ആന്നോ? അവരുടെ ഹൃദയവും തലയുമൊക്കെ ട്രാൻസിസ്റ്റർ കൊണ്ട് ഒണ്ടാക്കിയതാണോ?
അറിയാൻ മേലന്റെ കർത്താവേ!
അല്ലേൽ പാട്ടിന്റെ സമയമായാൽ പിന്നിൽ വന്ന് അനുരാഗിണിയെന്നു കുറുക്കി
മൂളാനും വാർത്ത വായിക്കുന്ന പോലെ കലപില കൂട്ടാനും രാത്രി
കുഞ്ഞുറങ്ങിക്കഴിഞ്ഞാൽ റെസ്സിലിങ് കൂട്ട് സ്നേഹമറ്റ് ഉഴുതുമറിക്കാനും
സ്റ്റേഷൻ നഷ്ടപ്പെട്ട പോലെ കൂർക്കം വലിക്കാനും ഈ ആണുങ്ങൾക്കെങ്ങനെ ഇത്ര
കൃത്യമായി കഴിയുന്നു”
ജോസിനെ കുറിച്ചുള്ള റോസിയുടെ ഈ പറച്ചിൽ തന്നെ പലതും തുറന്നു വെക്കുന്നു.
റോസിയെ വേട്ടയാടുന്ന വർക്കിച്ചായൻ, കൂടെനടന്ന് സ്വന്തം സുഹൃത്തിനെ
ചതിക്കുന്നവരുടെ പ്രതീകമാണ്.ഇരുട്ട് നിറച്ച കാടും കാടിന്റെ നടുവിലുള്ള
ബംഗ്ലാവും വേട്ടമനസ്സുള്ള വർക്കിച്ചായനും ഡബിൾ ബാരൽ എന്ന പേരും ചേർന്നു
നിൽക്കുന്നു. കാട്ടിൽ ഗൈഡായി വരുന്ന ആദിവാസി മരുതയ്ക്കും വർക്കിച്ചായന്റെ
രീതികൾ ഇഷ്ടപ്പെടുന്നില്ല. കാട്ടുപന്നിക്കു നേരെ തോക്ക് ചൂണ്ടി
കുതിക്കുമ്പോൾ മരുത പിറകെ ഓടി പറയുന്നുണ്ട്
“കെടയ്ക്കലെ സാർ, അത് കാട്ടിൽ പിറന്തവൾ” പെൺ പന്നിയാണ് എന്നറിഞ്ഞപ്പോൾ
അയാൾക്ക് ആവേശം കൂടി.
“ഓഹോ പെണ്ണാന്നോ ആ പന്നി! അപ്പൊ വെയ്ക്കാതെങ്ങനാടാ മരുതേ വെടി”
വർക്കിച്ചന്റെ ഇത്തരത്തിലുള്ള ദ്വയാർത്ഥമുള്ള പ്രയോഗങ്ങൾ പലവട്ടം കഥയിൽ
റോസിയും സൂചിപ്പിക്കുന്നുണ്ട് . പെണ്ണിന് നേരെയുള്ള ആൺകോയ്മയുടെ
ആക്രമണത്തിന്റെ നേർചിത്രം കൂടിയാണീ കഥ.
മണ്ണ്, വെള്ളം, പ്രകൃതി എന്നിവ മനുഷ്യന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്ന
ഒന്നാണ് എന്നും ഇവയെല്ലാം പണത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണുന്നവർക്ക്
ചരക്ക് മാത്രമാണ് എന്നും ധ്വനിപ്പിക്കുന്ന വ്യത്യസ്തവും എക്കാലത്തും
പ്രസക്തവുമായ കഥയാണ് ‘വെള്ളത്താൻ’ മോനായിയുടെയും കുഞ്ഞന്നാമ്മയുടെയും
പറമ്പിൽ കണ്ണുപോലെ രണ്ടു കിണർ കുഴിച്ചിട്ടും വെള്ളം കാണാതെയായപ്പോൾ
നാട്ടുകാർ ആ മണ്ണിനെ മച്ചിമണ്ണെന്നു വിളിച്ചു പ്രസവിക്കാത്ത പെണ്ണിനോട്
ഉപമിച്ചു. എല്ലാ അന്ധവിശ്വാസങ്ങളും ശാസ്ത്രീയ രീതികളും പരീക്ഷിച്ചിട്ടും
പറമ്പിൽ വെള്ളം കണ്ടെത്താനായില്ല.വെള്ളമില്ല എന്നതിനാൽ പറമ്പിനു വില
കിട്ടില്ല എന്ന മോനായിയുടെ തോന്നലുകൾ ശരിയാകുന്ന തരത്തിൽ എല്ലാ വിദ്യകളും
പരാജയപ്പെട്ട് വെള്ളമില്ലാമണ്ണായി പറമ്പ് പരന്നു കിടന്നു. മണ്ണ് വെള്ളം
പ്രകൃതി എന്നൊക്കെ പറയാനും എഴുതാനും പേടിക്കേണ്ട കാലമാണ്. വെള്ളത്താൻ
തരുന്ന മുന്നറിയിപ്പ് ചെറുതല്ല. മനുഷ്യന്റെ നിലനിൽപ്പിന്റെ ഇടമായ ഭൂമി ഒരു
ചരക്ക് മാത്രമല്ല എന്ന ഓർമപ്പെടുത്തലാണ് കഥ.
സമാഹാരത്തിന്റെ ശീർഷകം,വെന്ത ഓർമ്മകളിലൂടെ പറഞ്ഞ ‘മൂന്നു ബീഡി ദൂരം’ എന്ന
കഥയുടേതാണ്.നമുക്ക് ചുറ്റും കാണുന്ന ഉള്ള് വെന്തു നീറുന്ന മനുഷ്യരുടെ കഥ
“എത്ര ഉരച്ചാലും വടിച്ചാലും വെന്ത മനുഷ്യരുടെ നാറ്റം പോവില്ല.
സ്പ്രേയടിച്ചാൽക്കൂടി അരമണിക്കൂറിനുള്ളിൽ പൊന്തിവരും വെന്ത ഓർമ്മകൾ.ദൃക്
സാക്ഷികളിലൂടെ ജീവിതം ആധിയോടെ അങ്ങനെ നിലനിൽക്കും ” ഈ കഥയുടെ ആഖ്യാനരീതിയും
വ്യത്യസ്തമാണ്. ഇതിലെ നായകൻ പലകുറി തന്റെ കൂടെയുള്ളവളോട് ചോദിച്ച ചോദ്യം
പ്രസക്തമാണ്. ജീവിതത്തിന്റെ ഈ വാട നിനക്ക് സഹിക്കാനാകുമോ” . ചിതയുടെ മാറ്റം
കാലത്തിന്റെ മാറ്റമാണ് എന്ന് പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു. “ഇനി
അധികനാളൊന്നും ഉണ്ടാവില്ല ഈ വിറകോണ്ടുള്ള അഭ്യാസം. കറന്റിന്റെ സാധനം
എത്തിക്കഴിഞ്ഞു. സ്വിച്ചിട്ടാൽ തീർന്നു. എല്ലുപൊട്ടി ഞരങ്ങുന്ന ശബ്ദം
പുറത്തേക്കു കേട്ടാൽ ഭാഗ്യം!’ ഇങ്ങനെ വേവിൻറെ നിനവുകൾ പൊന്തിവരുന്ന കഥയാണ്
മൂന്നു ബീഡി ദൂരം
‘തോറ്റ പടയാളികൾക്കൊപ്പവും ആരെങ്കിലുമൊക്കെ വേണ്ടേ അതിനാൽ ഞാൻ
തോറ്റവർക്കൊപ്പമാണ്’ എന്ന് സുഗതകുമാരിടീച്ചർ മുമ്പ് പറഞ്ഞിട്ടുണ്ട്.
അത്തരത്തിൽ തോറ്റെന്നു ഉറപ്പായ ടീമിന്റെ ക്യാപ്റ്റന്റെ കഥ പറയുന്നു “കോപ്പ
അമേരിക്ക”. മണ്ണിൽ നിന്ന് തുടങ്ങണം ആകാശത്തിലേക്കുള്ള യാത്രകൾ എന്ന്
ഓർമ്മപ്പെടുത്തുന്ന ” ആംഫിബിയൻസ്” തുടങ്ങി മണ്ണും, പെണ്ണും, അശണരും
അരികുവത്കരിക്കപ്പെട്ടവരും, ആണധികാര അഹങ്കാരം തുറന്നുകാണിക്കുന്നവരുമൊക്കെ
ഓരോ കഥാപാത്രങ്ങളായി വന്നു പോകുമ്പോൾ മലയാളി ജീവിതത്തിൻറെ കാഴ്ചകൾ മികച്ച
ആഖ്യാനത്തിലൂടെ , അതിനനുസരിച്ച ഭാഷയിലൂടെ മികച്ച കഥകളായി മാറുന്നു
കവർ : വിത്സൺ ശാരദാ ആനന്ദ് read more <a href="https://malayalanatu.com/archives/15214" target="_blank">https://malayalanatu.com/archives/15214</a></div><div style="left: -99999px; position: absolute;">
വായന
പച്ചയായ ജീവിതത്തിലേക്ക് തുറന്നു വെച്ച കഥകൾ
ഫൈസൽ ബാവ Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
എം. പ്രശാന്തിന്റെ ‘മൂന്നു ബീഡി ദൂരം’ എന്ന കഥാസമാഹാരത്തിലൂടെ
യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് എം. പ്രശാന്ത്.
“മൂന്നു ബീഡി ദൂരം” എന്ന സമാഹാരത്തിലൂടെ മലയാള ചെറുകഥാരംഗത്ത് തന്റേതായ
ഒരിടം കണ്ടെത്തിയിരിക്കുന്നു എം പ്രശാന്ത് .
“അറിവുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ജീവിതത്തിലെ ഏത് അനുഭവങ്ങളിൽനിന്നും
ആർജ്ജിച്ചെടുത്ത അറിവുകളിൽ നിന്നു മോചനം നേടിയാലേ യഥാർത്ഥമായ അറിവിൻറെയും
അനുഭൂതിയുടെയും ആനന്ദത്തിൻറെയും ലോകത്തേക്കു പ്രവേശിക്കാനാവൂ എന്ന്
ദാർശനികർ വ്യാഖ്യാനിച്ചിട്ടുണ്ട്. നേടാത്തത് ഞാൻ തേടുന്നു. തേടാത്തത് ഞാൻ
നേടുന്നു. ഇത് ടാഗോറിന്റെ വരിയാണ്. അറിവിനപ്പുറത്തുള്ള
സൗന്ദര്യാന്വേഷണമാണത്. ‘പുല്ലാണ് പുസ്തകജ്ഞാനം പുലരിതൻ പുല്ലാങ്കുഴൽ വിളി
വന്നു പുണരവേ’ എന്ന് ഇടപ്പള്ളി, വാക്കുകൾക്കതീതമായ അനുഭവമായി അതു മാറുന്നു.
പാതി ഉപേക്ഷിക്കപ്പെട്ട സ്വപ്നവും മുഴുമിപ്പിക്കാനാവാത്ത ചിത്രവും
അവശേഷിപ്പിക്കുന്ന സൗന്ദര്യമുണ്ട്. സൗന്ദര്യത്തിലേക്കുള്ള യാത്രയാണ്
സർഗ്ഗാത്മകത ആ യാത്രയുടെ ഒപ്പംചേരുന്ന ഒരുപിടി കഥകളുടെ സമാഹാരമാണ് എം
പ്രശാന്തിൻറെ മൂന്ന് ബീഡി ദൂരം”. ഈ സമാഹാരത്തിന് ടിപി വേണുഗോപാലൻ എഴുതിയ
അവതാരിക തുടങ്ങുന്നത് ഇങ്ങനെയാണ്. ഏറ്റവും അനുയോജ്യമായ കുറിപ്പ്.
ആനകളി, വേട്ട, മൂന്നു ബീഡിദൂരം, ഡബിൾ ബാരൽ, കോപ്പ അമേരിക്ക, വെള്ളത്താൻ,
ആംഫീബിയൻസ്, കുരിശ്, ഒന്നായ നിന്നെയിഹ, കങ്കാണി, തഞ്ചാവൂരിലെ ശില്പങ്ങൾ,
കുടമാറ്റം തുടങ്ങിയ 12 കഥകളാണ് സമാഹാരത്തിൽ ഉള്ളത്.
ആഖ്യാനത്തിലും തിരഞ്ഞെടുത്ത വിഷയങ്ങളിലും അത്യന്തം വ്യത്യസ്തത പുലർത്തുക
വഴി രചനകൾ പുതിയകാല മലയാള കഥകളുടെ അടയാളമാകാൻ പ്രശാന്ത്
ശ്രമിക്കുന്നുണ്ട്,ആ കാര്യത്തിൽ വിജയിക്കുന്നുമുണ്ട്.
” ആനകളി” എന്ന കഥയിൽ മലയോര മേഖലകളിലെ ജീവിതപശ്ചാത്തലത്തിൽ ആനവേട്ടക്കാരന്റെ
ചിത്രീകരണത്തിൽ നിന്ന് സമകാലിക മലയോര രാഷ്ട്രീയത്തെ കൂടി നമുക്ക് ചേർത്ത്
വായിച്ചെടുക്കാൻ ആകുന്നുണ്ട്. പ്രകൃതിക്കോ മനുഷ്യനോ പ്രാധാന്യം എന്ന ചോദ്യം
അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത്, കാടിന്റെ വിസ്തൃതി
കൂടുന്നുഎന്നും അവിടെ മൃഗങ്ങൾ കൂടുന്നുഎന്നും ആകുലത പേറി മുറവിളി കൂടുമ്പോൾ
കാട് കയ്യേറി നാടാക്കി മാറ്റിയ പീലാത്തോസിലൂടെയും, അയാളുടെ
ആനവേട്ടയിലൂടെയുമാണ് കഥ പുരോഗമിക്കുന്നത് .അതിൽ തന്നെയാണ് അന്ത്യവും .
ആഖ്യാനത്തിന്റെ ഭംഗിയും ഒപ്പം കഥക്കായി രൂപപ്പെടുത്തിയ ഭാഷയും വായനക്കാരിൽ
ആകാംക്ഷ വർധിപ്പിക്കുന്നുണ്ട്.
“മ യും ങ്ങി യും ചേർന്ന് പഴയ പാട്ടുകാരുടെ ഒരു ടോണാണ് അയാൾക്ക്. അതു
മനസ്സിലാക്കിയപാടെ ബുദ്ധിമതിയായ ത്രേസ്യ നേരം വെളുത്തിട്ടേ ഉള്ളുവെന്നും
ഒരുപാട് ജോലികൾ ബാക്കിയുണ്ടെന്നും ഓർത്തു. യാഥാസ്ഥിതികത വന്ന് കർമ്മത്തെ
ഉണർത്തുമ്പോൾ കാല്പനികത ഒഴിഞ്ഞുപോയേ പറ്റു എന്ന മട്ടിൽ ത്രേസ്യ
അടുക്കളയിലേക്കു നടന്നു.കണ്ണുകളിൽ നിന്നും വെളിച്ചം ഇറങ്ങിപ്പോയപ്പോൾ
പിലാത്തോസ് അവളിൽ നിന്നും കണ്ണെടുത്തു. സായിപ്പ് അപ്പന്റെ അപ്പൻ
അന്തോണിക്ക് മാർഗ്ഗം കൂടിയതിന്റെ പേരിൽ സമ്മാനിച്ച തോക്കിലേക്ക് മൂന്ന്
ഉണ്ട, ടോർച്ചിലേക്ക് ബാറ്ററിയിടുന്ന ലാഘവത്തിൽ ഇട്ട് ചായം പിടിച്ച
വിരലുകൾകൊണ്ട് മൃദുവായൊന്ന് തലോടി കുറച്ചുനേരം ജനലിലൂടെ പുറത്തേക്കു നോക്കി
ധ്യാനം പോലെ നിന്നു അയാൾ.”
പീലാത്തോസിന്റെ ചിത്രം ഇങ്ങനെ രസകരമായമാണ് വരച്ചിരിക്കുന്നത്. കാട് കയ്യേറി
നാടാക്കി താമസിക്കുന്ന പീലാത്തോസിന് പാരമ്പരാഗതമായി കിട്ടിയ ജോലി
നാട്ടിലിറങ്ങുന്ന ആനകളെ തളക്കൽ.പീലാത്തോസിലൂടെ മലയോര കർഷകരിലേക്കും അവരുടെ
ജീവിതത്തിലേക്കും കാടിന്റെ പ്രധാന്യത്തിലേക്കുമൊക്കെ വിരൽ ചൂണ്ടുന്ന ഈ കഥ
സമകാലിക യാഥാർഥ്യങ്ങളിലൂടെയും സഞ്ചരിക്കുന്നു.
സമാഹാരത്തിലെ മറ്റൊരു മികച്ച കഥയാണ് ‘ഡബിൾ ബാരൽ’ ഇവിടെയും കാട് തന്നെയാണ്
പശ്ചാത്തലം,
വേട്ടയാണ് വിഷയം എങ്കിലും വേട്ടയാടുന്നത് മൃഗങ്ങളെയല്ല പെണ്ണിനെയാണ്.
വർക്കിച്ചായാന്റെ ഡബിൾ ബാരൽ തോക്ക് ചൂണ്ടുന്നിടത്ത് പെടുന്ന മൃഗങ്ങളും
പെണ്ണും ഇരകളാണ്. ആണധികാരം ചവിട്ടി മെതിച്ച പെണ്ണിന്റെ പക്ഷത്താണ് ഈ കഥ
നിലയുറപ്പിക്കുന്നത് . കുറഞ്ഞ വാക്കുകളിൽ കുറിച്ചിട്ട ചില
പറച്ചിലുകൾക്കിടയിൽ ആൺകോയ്മയെ തുറന്നു കാട്ടുന്നു. “ആണുങ്ങളൊക്കെ റേഡിയോ
ആന്നോ? അവരുടെ ഹൃദയവും തലയുമൊക്കെ ട്രാൻസിസ്റ്റർ കൊണ്ട് ഒണ്ടാക്കിയതാണോ?
അറിയാൻ മേലന്റെ കർത്താവേ!
അല്ലേൽ പാട്ടിന്റെ സമയമായാൽ പിന്നിൽ വന്ന് അനുരാഗിണിയെന്നു കുറുക്കി
മൂളാനും വാർത്ത വായിക്കുന്ന പോലെ കലപില കൂട്ടാനും രാത്രി
കുഞ്ഞുറങ്ങിക്കഴിഞ്ഞാൽ റെസ്സിലിങ് കൂട്ട് സ്നേഹമറ്റ് ഉഴുതുമറിക്കാനും
സ്റ്റേഷൻ നഷ്ടപ്പെട്ട പോലെ കൂർക്കം വലിക്കാനും ഈ ആണുങ്ങൾക്കെങ്ങനെ ഇത്ര
കൃത്യമായി കഴിയുന്നു”
ജോസിനെ കുറിച്ചുള്ള റോസിയുടെ ഈ പറച്ചിൽ തന്നെ പലതും തുറന്നു വെക്കുന്നു.
റോസിയെ വേട്ടയാടുന്ന വർക്കിച്ചായൻ, കൂടെനടന്ന് സ്വന്തം സുഹൃത്തിനെ
ചതിക്കുന്നവരുടെ പ്രതീകമാണ്.ഇരുട്ട് നിറച്ച കാടും കാടിന്റെ നടുവിലുള്ള
ബംഗ്ലാവും വേട്ടമനസ്സുള്ള വർക്കിച്ചായനും ഡബിൾ ബാരൽ എന്ന പേരും ചേർന്നു
നിൽക്കുന്നു. കാട്ടിൽ ഗൈഡായി വരുന്ന ആദിവാസി മരുതയ്ക്കും വർക്കിച്ചായന്റെ
രീതികൾ ഇഷ്ടപ്പെടുന്നില്ല. കാട്ടുപന്നിക്കു നേരെ തോക്ക് ചൂണ്ടി
കുതിക്കുമ്പോൾ മരുത പിറകെ ഓടി പറയുന്നുണ്ട്
“കെടയ്ക്കലെ സാർ, അത് കാട്ടിൽ പിറന്തവൾ” പെൺ പന്നിയാണ് എന്നറിഞ്ഞപ്പോൾ
അയാൾക്ക് ആവേശം കൂടി.
“ഓഹോ പെണ്ണാന്നോ ആ പന്നി! അപ്പൊ വെയ്ക്കാതെങ്ങനാടാ മരുതേ വെടി”
വർക്കിച്ചന്റെ ഇത്തരത്തിലുള്ള ദ്വയാർത്ഥമുള്ള പ്രയോഗങ്ങൾ പലവട്ടം കഥയിൽ
റോസിയും സൂചിപ്പിക്കുന്നുണ്ട് . പെണ്ണിന് നേരെയുള്ള ആൺകോയ്മയുടെ
ആക്രമണത്തിന്റെ നേർചിത്രം കൂടിയാണീ കഥ.
മണ്ണ്, വെള്ളം, പ്രകൃതി എന്നിവ മനുഷ്യന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്ന
ഒന്നാണ് എന്നും ഇവയെല്ലാം പണത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണുന്നവർക്ക്
ചരക്ക് മാത്രമാണ് എന്നും ധ്വനിപ്പിക്കുന്ന വ്യത്യസ്തവും എക്കാലത്തും
പ്രസക്തവുമായ കഥയാണ് ‘വെള്ളത്താൻ’ മോനായിയുടെയും കുഞ്ഞന്നാമ്മയുടെയും
പറമ്പിൽ കണ്ണുപോലെ രണ്ടു കിണർ കുഴിച്ചിട്ടും വെള്ളം കാണാതെയായപ്പോൾ
നാട്ടുകാർ ആ മണ്ണിനെ മച്ചിമണ്ണെന്നു വിളിച്ചു പ്രസവിക്കാത്ത പെണ്ണിനോട്
ഉപമിച്ചു. എല്ലാ അന്ധവിശ്വാസങ്ങളും ശാസ്ത്രീയ രീതികളും പരീക്ഷിച്ചിട്ടും
പറമ്പിൽ വെള്ളം കണ്ടെത്താനായില്ല.വെള്ളമില്ല എന്നതിനാൽ പറമ്പിനു വില
കിട്ടില്ല എന്ന മോനായിയുടെ തോന്നലുകൾ ശരിയാകുന്ന തരത്തിൽ എല്ലാ വിദ്യകളും
പരാജയപ്പെട്ട് വെള്ളമില്ലാമണ്ണായി പറമ്പ് പരന്നു കിടന്നു. മണ്ണ് വെള്ളം
പ്രകൃതി എന്നൊക്കെ പറയാനും എഴുതാനും പേടിക്കേണ്ട കാലമാണ്. വെള്ളത്താൻ
തരുന്ന മുന്നറിയിപ്പ് ചെറുതല്ല. മനുഷ്യന്റെ നിലനിൽപ്പിന്റെ ഇടമായ ഭൂമി ഒരു
ചരക്ക് മാത്രമല്ല എന്ന ഓർമപ്പെടുത്തലാണ് കഥ.
സമാഹാരത്തിന്റെ ശീർഷകം,വെന്ത ഓർമ്മകളിലൂടെ പറഞ്ഞ ‘മൂന്നു ബീഡി ദൂരം’ എന്ന
കഥയുടേതാണ്.നമുക്ക് ചുറ്റും കാണുന്ന ഉള്ള് വെന്തു നീറുന്ന മനുഷ്യരുടെ കഥ
“എത്ര ഉരച്ചാലും വടിച്ചാലും വെന്ത മനുഷ്യരുടെ നാറ്റം പോവില്ല.
സ്പ്രേയടിച്ചാൽക്കൂടി അരമണിക്കൂറിനുള്ളിൽ പൊന്തിവരും വെന്ത ഓർമ്മകൾ.ദൃക്
സാക്ഷികളിലൂടെ ജീവിതം ആധിയോടെ അങ്ങനെ നിലനിൽക്കും ” ഈ കഥയുടെ ആഖ്യാനരീതിയും
വ്യത്യസ്തമാണ്. ഇതിലെ നായകൻ പലകുറി തന്റെ കൂടെയുള്ളവളോട് ചോദിച്ച ചോദ്യം
പ്രസക്തമാണ്. ജീവിതത്തിന്റെ ഈ വാട നിനക്ക് സഹിക്കാനാകുമോ” . ചിതയുടെ മാറ്റം
കാലത്തിന്റെ മാറ്റമാണ് എന്ന് പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു. “ഇനി
അധികനാളൊന്നും ഉണ്ടാവില്ല ഈ വിറകോണ്ടുള്ള അഭ്യാസം. കറന്റിന്റെ സാധനം
എത്തിക്കഴിഞ്ഞു. സ്വിച്ചിട്ടാൽ തീർന്നു. എല്ലുപൊട്ടി ഞരങ്ങുന്ന ശബ്ദം
പുറത്തേക്കു കേട്ടാൽ ഭാഗ്യം!’ ഇങ്ങനെ വേവിൻറെ നിനവുകൾ പൊന്തിവരുന്ന കഥയാണ്
മൂന്നു ബീഡി ദൂരം
‘തോറ്റ പടയാളികൾക്കൊപ്പവും ആരെങ്കിലുമൊക്കെ വേണ്ടേ അതിനാൽ ഞാൻ
തോറ്റവർക്കൊപ്പമാണ്’ എന്ന് സുഗതകുമാരിടീച്ചർ മുമ്പ് പറഞ്ഞിട്ടുണ്ട്.
അത്തരത്തിൽ തോറ്റെന്നു ഉറപ്പായ ടീമിന്റെ ക്യാപ്റ്റന്റെ കഥ പറയുന്നു “കോപ്പ
അമേരിക്ക”. മണ്ണിൽ നിന്ന് തുടങ്ങണം ആകാശത്തിലേക്കുള്ള യാത്രകൾ എന്ന്
ഓർമ്മപ്പെടുത്തുന്ന ” ആംഫിബിയൻസ്” തുടങ്ങി മണ്ണും, പെണ്ണും, അശണരും
അരികുവത്കരിക്കപ്പെട്ടവരും, ആണധികാര അഹങ്കാരം തുറന്നുകാണിക്കുന്നവരുമൊക്കെ
ഓരോ കഥാപാത്രങ്ങളായി വന്നു പോകുമ്പോൾ മലയാളി ജീവിതത്തിൻറെ കാഴ്ചകൾ മികച്ച
ആഖ്യാനത്തിലൂടെ , അതിനനുസരിച്ച ഭാഷയിലൂടെ മികച്ച കഥകളായി മാറുന്നു
കവർ : വിത്സൺ ശാരദാ ആനന്ദ് read more <a href="https://malayalanatu.com/archives/15214" target="_blank">https://malayalanatu.com/archives/15214</a></div>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-6626710718385036762023-02-02T03:18:00.000-08:002023-02-02T03:18:15.946-08:00പ്രകൃതി, മനുഷ്യൻ, പ്രണയം എഴുതാനാവാത്ത വാക്കുകളാകുന്ന കാലം<p> </p><p class="pb-3 blurb"> <span style="color: #660000;"><b><span style="font-size: large;">ജീവിതത്തിന്റെ, നാം പരിചരിക്കുന്ന ചുറ്റുപാടുകളിലെ
ഏറ്റവും സൂക്ഷ്മമായ പൊട്ടിലും പൊടിയിലും തൊട്ടുകൊണ്ട് ജീവിതം എന്തെന്ന്
ചൂണ്ടിക്കാണിക്കുകയാണ് കവി. നോവ്, സ്നേഹം, പ്രണയം, നിസ്സഹായത, വാത്സല്യം,
പ്രതിഷേധം എന്നുവേണ്ട ഏറ്റവും സൂക്ഷ്മമായ ആത്മഭാവങ്ങളെ നേരിട്ട് തൊടുന്ന
രചനാ ശൈലിയുടെ സത്യസന്ധതയാണ് വീരാൻകുട്ടിയുടെ കവിതകളുടെ ആത്മാവ്. </span></b></span></p>
<img alt="" class="w-100" height="269" src="https://wtplive.in/assets/img/articles/1675291732.png" width="459" />
<h4 style="font-size: 17px; line-height: 23px;"> </h4><br />
<p class="storydis"> </p><p>പച്ചമണ്ണിന്റെ ഗന്ധവും മണ്ണും മനുഷ്യനും
തമ്മിലുള്ള ബന്ധവും, പ്രകൃതിയുടെ താളവും അങ്ങനെ ഏതനുഭവവും
കാവ്യാനുഭവമാക്കാമെന്ന് തെളിയിച്ച കവിയാണ് വീരാൻകുട്ടി. ഏതു
ഭാരമില്ലായ്മയെയും ചുമലിലേറ്റാൻ തന്റെ കവിതകൾ സന്നദ്ധം. ഏതിടവും കവിതയുടെ
ഇടമാക്കി മാറ്റും. ഉണ്മയുടെ ഉൾമുഴക്കങ്ങളാക്കി, ഒഴുകി ഒഴുകിയൊഴുകി മോഹം
തീരാത്ത ഒരു പുഴയായ്, വളർന്നു ആകാശം തൊടാൻ വെമ്പുന്ന മരമായ് ഓരോ കവിതയും,
അങ്ങനെ കാതലുള്ള കവിതകൾ വിരിയുന്നു. ചില കവിതകളിൽ ആവിഷ്കാരം
അനുഭവമാക്കുന്നു. ഇങ്ങനെ ചെറു ചിന്തകളിലൂടെ വലിയ ലോകം സൃഷ്ടിക്കുന്നതാണ്
അങ്ങനെ ഒരത്ഭുതമായി ഉത്തരാധുനിക മലയാള സാഹിത്യത്തിലെശ്രദ്ധേയരായ കവികളിൽ
ഒരാളായ വീരാൻകുട്ടി തന്റെ സർഗ്ഗസപര്യ തുടരുന്നു.</p>
<p>മലയാള കാവ്യലോകത്തെ തന്റെ ഭാവനകൊണ്ട് സമ്പന്നമാക്കിയ
വിരാന്‍കുട്ടിമാഷിനെ കുറിച്ച് ഒരു പരിചയപ്പെടുത്തൽ വായിക്കുന്നവർക്കിടയിൽ
വേണ്ടിവരില്ല. എന്തെഴുതിയാലും കറങ്ങിത്തിരിഞ്ഞ് പ്രകൃതിയിലേക്കും ,
മനുഷ്യനിലേക്കും, പ്രണയത്തിലേക്കുമെത്തുന്ന ഒരു മാസ്മരിക വിദ്യ
ഒളിപ്പിച്ചുവെച്ചതാണ് വീരാൻകുട്ടിയുടെ കവിതകൾ. </p>
<p>"ആകാശക്കുടകളെ വലിച്ചു ചുരുക്കി മടക്കിയൊതുക്കി കൈക്കുടന്നയിലാക്കുന്ന
മാന്ത്രികന്റെ കൈയടക്കമുണ്ട് വീരാൻകുട്ടിയുടെ തൂലികക്ക്. നെല്ലിക്കയും
തിന്ന് ഇത്തിരി പച്ചവെള്ളവും കുടിച്ച് ഇവിടം വിട്ടുപോയാലും നമ്മുടെ നാവിലും
മനസ്സിലും ആ കവിതയുടെ വേറിട്ട സ്വാദ് ബാക്കിയുണ്ടാവണമെന്ന കണിശതയുണ്ട്
കവിക്ക്. വ്യക്തിജീവിതത്തിലും അനാർഭാട സുന്ദരമായ മിതത്വത്തിന്റെയും
അച്ചടക്കത്തിന്റെയും വല്ലാത്തൊരു ആകർഷണം ദീക്ഷിക്കുന്ന ഈ പച്ച മനുഷ്യൻ
കാലടിയിലെ കുഞ്ഞുറുമ്പിനു പോലും ക്ഷതം വരുത്താതെ കരുതലോടെ നടക്കുന്നു. ഈ
നടത്തം അന്നും ഇന്നും വീരാൻകുട്ടി തുടരുന്നു". </p>
<p><img alt="" height="419" src="https://wtplive.in/assets1/images1/thump_1675308024.jpg" width="419" /></p>
<p>"ഒലിച്ച് പൂതികെടാത്ത<br />ഒരു പൊഴ നിന്നിടത്താണല്ലോ മോനേ<br />ഇപ്പോഴത്തെ നിന്റെ മാളിക...."</p>
<p>ഒടുവിലൊരുനാൾ പനിച്ചുതുള്ളുന്ന പാതിരയ്ക്ക് മരിച്ചുപോയ ഉമ്മാമ വന്ന്
അരയിൽ ഉറുക്ക് കെട്ടിത്തരുന്നതിനിടയിൽ പറഞ്ഞ ഈ വരികൾ എത്ര സമകാലികം,
പ്രസക്തം. കേരളം കണ്ട കണ്ണുനിറഞ്ഞ നാളുകളെ അതിന്റെ വേദനയോടെ നിറച്ചു
വെച്ചിരിക്കുന്നു 'ബാധ' എന്ന കവിതയിൽ. കുറഞ്ഞ വാക്കുകളിൽ ഏറെയൊന്നും
പിന്നിലല്ലാത്ത ഒരു കാലത്തിന്റെ വേദനയും വ്യഥയും വായിച്ചെടുക്കാം. മനുഷ്യൻ
പ്രകൃതിക്ക് മേൽ നടത്തുന്ന ഏതൊരു കയ്യേറ്റവും ആത്യന്തികമായി
മാനവകുലത്തിന്റെ തന്നെ നാശത്തിന്നാണ് കാരണമാവുക എന്ന് പറയാൻ പാടില്ലാത്ത
കാലമായി മാറുന്നത് അനുഭവിച്ച കവികൂടിയാണ് വീരാൻകുട്ടി. </p>
<p>"ചത്തവർ എഴുന്നേറ്റുവരില്ലെന്ന ഉറപ്പ്<br />വലിയ സൗകര്യംതന്നെ<br />അവരോട് എന്ത് ഉപേക്ഷയും കാട്ടാം<br />കമാന്നൊരക്ഷരം ചോദിക്കില്ല."</p>
<p>എന്ന് പറയുമ്പോൾ ജീവിച്ചിരിക്കുന്നവർ മാത്രമല്ല നമ്മെ വിട്ടുപോയവരും
നമ്മളിൽ നിലനിൽക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു കവിത. മനുഷ്യനെ
ശരീരം മാത്രമായി കാണുന്ന കാലത്തിന്റെ നീതികേടിനെ ജീവനോളം വലുതാണ്
അവന്റെ/അവളുടെ ഓർമകളെന്നു പറയുന്നു.</p>
<p><img alt="" height="550" src="https://wtplive.in/assets1/images1/thump_1675308206.png" width="385" /></p>
<p>"മോർച്ചറിയിൽ ചുറ്റികവച്ച് തലയോട്ടി തകർക്കുന്നയാൾക്ക്<br />അതൊരു മനുഷ്യന്റേതാണെന്ന വിചാരമുണ്ടോ?<br />ക്വാറിയിൽ മെറ്റലടിക്കുന്ന പയ്യനു കാണും<br />അതിനേക്കാൾ ശ്രദ്ധ,അലിവ്."</p>
<p>അലിവ് എന്നത് ഒരു തോന്നൽ മാത്രമല്ല ഉള്ളിൽ നിന്നും കിനിഞ്ഞു വരുന്ന
നമ്മളിലെ മനുഷ്യനെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. സാങ്കേതികമായി അട്ടി
മറിക്കാൻ പറ്റിയ വാക്കാണ് അലിവ്. ഒരുപക്ഷെ ഇപ്പോൾ ചില കവിതകളിൽ മാത്രം ഊറി
നിൽക്കുന്ന വാക്ക്. അങ്ങനെ അലിവ് നിൽക്കുന്ന കവിതയാണ് 'മിണ്ടാപ്രാണി'. </p>
<p>മരിച്ചവരോടുള്ള അലിവ് പിന്നേം കവിതയിൽ പറയുന്നുണ്ട്. </p>
<p>"കുഴിവെട്ടുമ്പോൾ<br />ഒന്നു തിരിഞ്ഞുകിടക്കാനുള്ള തുറസെസങ്കിലും വച്ചാലെന്ത്?<br />എത്രകാലത്തേക്കുള്ള കിടപ്പാണെന്നാർക്കറിയാം?"</p>
<p>മരിച്ചു കഴിഞ്ഞാൽ മരിച്ചവർക്ക് വേണ്ടിയുള്ള നമ്മുടെയൊക്കെ ആവേശത്തെ കവി കറുത്ത ഹസ്യത്തിലൂടെ വരച്ചു കാട്ടുന്നുണ്ട് </p>
<p>"എന്നാൽ<br />പൊയ്ക്കിട്ടിയല്ലോ എന്ന ആശ്വാസം<br />പായസം വിളമ്പിത്തന്നെ ആഘോഷിക്കും<br />അടിയന്തിരത്തിന്റെ അന്ന്.<br />അരുതെന്ന് അയാൾ വാശിവെച്ചതൊക്കെയും<br />അയാളുടെ പേരിൽ ചെയ്യുന്നതിന്റെ<br />മത്സരത്തിലാണേവരും.<br />വെറുതെയല്ല മരിച്ചവർ തിരിച്ചുവരാത്തത്."</p>
<p><img alt="" height="452" src="https://wtplive.in/assets1/images1/thump_1675308235.jpg" width="339" /></p>
<p>ഈ മത്സരലോകത്തേക്ക് തിരിച്ചു വരാൻ ആരാണ് ആഗ്രഹിക്കുക. മരണാനന്തരം
അവർക്കായി നാം കാട്ടിക്കൂട്ടുന്നതിന്റെ പാതിയെങ്കിലും ജീവിച്ചിരിക്കെ
അവർക്ക് ലഭിച്ചിരുന്നെങ്കിൽ അവർ ഭാഗ്യം ചെയ്തവർ ആയേനെ.</p>
<p>"എന്റെ പാട്ട് <br />റിങ് ടോണായി<br />കൊണ്ടു പോകുമോ<br />എന്നൊരു കുയില്‍<br />വഴിയരികിലെ<br />മരത്തില്‍ നിന്നും<br />വിളിച്ചു ചോദിച്ചു കൊണ്ടിരുന്നു."</p>
<p>റിംഗ്ടോൺ എന്ന ഈ കവിത പുതിയകാല ഒച്ചയിലൂടെ പ്രവാസ നൊമ്പരങ്ങളോടു ഏറെ
ചേർന്ന് നിൽക്കുന്ന ഒന്നായി മാറുന്നു . റിങ് ടോണായും ശ്വാസതാളമായും ഒരു
പാട്പാട്ടുകൾ വിങ്ങലോടെ നെഞ്ചേറ്റുന്നവർക്കീ കുയിൽ ഉള്ളിൽ താലോലിക്കുന്ന
ജീവിതം തന്നെയാണ്. ഒപ്പം പ്രകൃതിയിൽ നിന്നും അകന്നു പോയികൊണ്ടിരിക്കുന്ന
കുയിലൊച്ചയെ പാന്റിന്റെ കീശയിൽ തിരുകി വെക്കുന്നു, അവരുടെ തന്നെ
സ്വന്തമാകുന്നയിടത്തിലേക്ക്. കുഞ്ഞു വരിയിലൂടെ കുയിൽപാട്ടിന്റെ
ആഴത്തിലേക്ക് എത്തിക്കുന്നതിൽ കവിയും കവിതയും വിജയിക്കുന്നു.</p>
<p><img alt="" height="283" src="https://wtplive.in/assets1/images1/thump_1675308292.jpg" width="540" /></p>
<p>'പ്രണയമില്ലെങ്കിൽ' എന്ന കവിത ഇങ്ങനെയാണ് തുടങ്ങുന്നത് </p>
<p>''പ്രണയമില്ലെങ്കിൽ<br />ഉടലിനോളം കടുപ്പമുള്ള<br />മരമില്ല വേറെ.<br />ചുണ്ടുകൾ കൊണ്ടെത്ര കൊത്തിയിട്ടും<br />ശിൽപ്പമാകുന്നില്ല തീരേ''. </p>
<p>ഭാഷയുടെ ലാളിത്യം കൊണ്ടും ആശയഗാംഭീര്യം കൊണ്ടും മനസിലൂടെ
തലച്ചോറിലേക്ക് കടന്നുകയറി അവിടെ ഇരുപ്പുറപ്പിക്കുന്നു മാഷിന്റെ കവിതകൾ.
"ഉള്ളിൽ തൊട്ടാൽ തീ പാറുന്ന പ്രണയമാണ് " വീൻകുട്ടിയുടെ കവിതകൾ. </p>
<p>''ഓർത്തിരിക്കാതെ<br />രണ്ടു പ്രാണൻ തമ്മിൽ<br />ഒട്ടുന്നതിന്റെ<br />ആകസ്മികതയുണ്ട്<br />ഏതു പ്രണയത്തിലും.<br />കീറിക്കൊണ്ടല്ലാതെ<br />വേർപെടുത്താൻ<br />പറ്റാത്തതിന്റെ<br />നിസ്സഹായതയുണ്ട്<br />അതിന്റെ പിരിയലിൽ''...</p>
<p>ഒത്തുചേരലും പിരിയലുമെല്ലാം ജീവിതത്തിൽ നിന്നും കീറിയെടുക്കുന്ന
അവസ്ഥകളായി മാറുന്നു. മണ്ണിനടിയിൽ വേരുകൾ കൊണ്ട് കെട്ടിപിടിക്കാനും മരങ്ങളെ
കൊണ്ട് കഴിയുമ്പോൾ ഇലകൾ തമ്മിൽ തൊടാതിരിക്കാൻ അകറ്റി നട്ട നാം മനുഷ്യരെ
കുറിച്ചും മാഷ് എഴുതിയിട്ടുണ്ട്. </p>
<p>"പത്തിയുയർത്തിയുള്ള<br />ആ ഒരു നിമിഷത്തെ നില്പിൽ<br />ഇന്നോളമുള്ള മുഴുവൻ<br />ഇഴച്ചിലുകളും<br />റദ്ദായിപ്പോയിരിക്കുന്നു!"</p>
<p>'ഉരഗമേ' എന്ന കവിതയിൽ ഇഴയുന്ന ഭീരുവാണെന്ന് തോന്നുമ്പോഴൊക്കെയും,
എന്നെങ്കിലുമൊരിക്കൽ സംഭവിച്ചേക്കാവുന്ന ആ ഒറ്റ നിമിഷത്തെ നിൽപ്പിലേക്കായി
അതുവരെയുള്ള ഇഴച്ചലുകളെ റദ്ദ് ചെയ്യുമ്പോൾ കവിത നൽകുന്ന ആത്മവിശ്വാസം
ചെറുതല്ല..، </p>
<p><img alt="" height="635" src="https://wtplive.in/assets1/images1/thump_1675308362.jpg" width="406" /></p>
<p>"എയ്ത ശേഷമുള്ള<br />ഞാണിന്റെ വിറയൽ<br />നിലയ്ക്കുന്നില്ല;<br />അസ്ത്രം ചെന്നു<br />നിർവ്വഹിച്ച കൃത്യം<br />അതറിഞ്ഞു കാണണം!"</p>
<p><em>(വിറയൽ)</em></p>
<p>"പെണ്ണുങ്ങൾ മാറിടം ഒളിപ്പിക്കാൻ <br />ഓളങ്ങളെ റൌക്കയാക്കുന്നു"</p>
<p><em>(ബാധ)</em></p>
<p>"സൂചിയെപ്പറ്റി നിർത്താതെ പറയുന്നു,<br />പരമാവധി നിശ്ശബ്ദത പാലിച്ചുകൊണ്ട്.<br />മുറിവുകൾ തന്നു<br />സൂചി കടന്നുപോയ ശേഷവും,<br />ചേർത്തു പിടിച്ചുകൊണ്ട്<br />നൂൽ കൂടെയുണ്ടെന്നറിഞ്ഞിട്ടും."</p>
<p><em>(നൂലിനെക്കുറിച്ച്)</em></p>
<p>"അറിയാതെ വീട്ടിനുള്ളിൽ<br />പെട്ടുപോയ കിളിയെന്നു<br />തോന്നുന്നുവോ<br />ഇനി ഒന്നും ചെയ്യാനാവില്ലെന്ന്?<br />ചിറകടിക്കൂ<br />മുറിയിൽ തളം കെട്ടിയ വായുവിനെ<br />നൃത്തം ചെയ്യിക്കൂ<br />ശേഷം പറന്നുപോകൂ."</p>
<p><em>(പറന്നുപോകൂ)</em></p>
<p>"മനസ്സിലായതേയില്ല<br />അവൾക്ക്<br />പൂമ്പാറ്റയുടെ<br />ചിത്രം കാണിച്ച്<br />ചിത്രശലഭം എന്ന്<br />ടീച്ചർ പഠിപ്പിച്ചു കൊണ്ടിരുന്നത്" <strong>(പഠിപ്പ്)</strong></p>
<p>ഇങ്ങനെ പറയാൻ ഒട്ടേറെ കവിതകളുണ്ട്. ജീവിതത്തിന്റെ, നാം പരിചരിക്കുന്ന
ചുറ്റുപാടുകളിലെ ഏറ്റവും സൂക്ഷ്മമായ പൊട്ടിലും പൊടിയിലും തൊട്ടുകൊണ്ട്
ജീവിതം എന്തെന്ന് ചൂണ്ടിക്കാണിക്കുകയാണ് കവി. നോവ്, സ്നേഹം, പ്രണയം,
നിസ്സഹായത, വാത്സല്യം, പ്രതിഷേധം എന്നുവേണ്ട ഏറ്റവും സൂക്ഷ്മമായ
ആത്മഭാവങ്ങളെ നേരിട്ട് തൊടുന്ന രചനാ ശൈലിയുടെ സത്യസന്ധതയാണ്
വീരാൻകുട്ടിയുടെ കവിതകളുടെ ആത്മാവ്.</p><p> =================================</p><p> wtplive web page link 👇🏻<br /> <br /><br />https://wtplive.in/Kuripukal/faisal-bava-about-veerankutty-poems-4358 <br /></p>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-90767070189200269502022-12-12T23:17:00.002-08:002022-12-12T23:44:54.639-08:00വന്മരങ്ങൾ വീഴുമ്പോൾ <p> കളിയെഴുത്ത് -</p><p>ഫൈസൽ ബാവ </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnN9xiTtCgQrXiVqMV9XNnILInCMBDEcez3S0xGZPO6doSR73qVzUFCZVnHkNwbQ8WnjGfaZft1kYrGbgfmN1jW8ClKKFYAs4C7IypJUUVVFX_5_Wv_wws9-VwGm-FQf09cAXUPaSH_aOC4-_NtyNV2BZzF7wPYqOtbX-Znc6tIHdkLAaAhKsCX0Bf/s640/IMG-20221213-WA0008.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="406" data-original-width="640" height="203" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnN9xiTtCgQrXiVqMV9XNnILInCMBDEcez3S0xGZPO6doSR73qVzUFCZVnHkNwbQ8WnjGfaZft1kYrGbgfmN1jW8ClKKFYAs4C7IypJUUVVFX_5_Wv_wws9-VwGm-FQf09cAXUPaSH_aOC4-_NtyNV2BZzF7wPYqOtbX-Znc6tIHdkLAaAhKsCX0Bf/s320/IMG-20221213-WA0008.jpg" width="320" /></a></div><p>ഹിഗ്വിറ്റ എന്ന പ്രശ്തമായ കഥ എഴുതിയ എൻ എസ് മാധവന്റെ മറ്റൊരു കഥയാണ് 'വന്മരങ്ങൾ വീഴുമ്പോൾ'. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാജീവ് ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ ആദ്യഭാഗമായിരുന്നു ആ തലക്കെട്ട്. ഈ ലോകകപ്പ് കാലത്ത് തന്നെയാണ് സാഹിത്യ രംഗത്ത് ഹിഗ്വിറ്റ എന്ന കഥയെ സംബന്ധിച്ച വിവാദങ്ങൾ ഉണ്ടായതും. ഈ ലോകക്കപ്പ് അട്ടിമറിയുടെ ലോകകപ്പ് കൂടിയാണ്. ചില വന്മരങ്ങളുടെ വീഴ്ചകളുടെയും</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghyn-UXYrbSID3ELeooiq5AK97x6A3CXpMTeiD5FiQEpbb8sVQ-_ECbbDa8uyEw4uJftUWBlySnOmaeMgxB_0c-HW4CohuS37g4hVuSee_zMt0f30MDkSDNfYfwtHedxiR9cDBtmSbJFCKiFIdLpaOVlvK_7AFvaIesoSoDE1O7ig73MixFjZJJfe8/s718/IMG-20221213-WA0012.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="461" data-original-width="718" height="205" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghyn-UXYrbSID3ELeooiq5AK97x6A3CXpMTeiD5FiQEpbb8sVQ-_ECbbDa8uyEw4uJftUWBlySnOmaeMgxB_0c-HW4CohuS37g4hVuSee_zMt0f30MDkSDNfYfwtHedxiR9cDBtmSbJFCKiFIdLpaOVlvK_7AFvaIesoSoDE1O7ig73MixFjZJJfe8/s320/IMG-20221213-WA0012.jpg" width="320" /></a></div><br /><p></p><p> ആദ്യമായി ഒരു ആഫ്രിക്കൻ ടീം സെമി ഫൈനലിൽ എത്തിയതും, റാങ്കിൽ ഒന്നും രണ്ടും സ്ഥാനമുള്ളവർ പുറത്തായതുമായ ഒരു ലോകകപ്പാണ് ഇത്. ചില വന്മരങ്ങൾ കടപുഴകി വീണു. വൻ മരത്തേക്കാൾ വളർന്ന ചില താരങ്ങളും കണ്ണീരോടെ മടങ്ങി. ഒപ്പം ചില വിവാദങ്ങളും ഉണ്ടായി. ആദ്യ റൗണ്ടിൽ വീണവരിൽ പ്രധാനി ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയമാണ്. കഴിഞ്ഞ ലോകകപ്പിൽ ലുക്കാക്കു എന്ന കളിക്കാരന്റെ ഉയർച്ചയാണ് കണ്ടെതെങ്കിൽ ഈ ലോകകപ്പിൽ ബെഞ്ചിലിരിക്കുന്ന അദ്ദേഹത്തിന്റെ നിഴൽ മാത്രമാന് കാണാൻ സാധിച്ചത്, ഇറങ്ങിയ കളിയിലാകട്ടെ നിഴൽ സാന്നിധ്യം മാത്രമായി.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9wjkH7vaeNYkmM89WS6zCLf8WvqUvPweumGSVN2-Ab7gt12uEdwEav-VPAyDFwKfWvW5VsS1QXvdiMuDK7vbvrDSAIFajzQBf78dgCL0Os7KVRvXX1FNNgfZJTvSS7TCklH1hqGhmKWDJaT0vmn6RanV3qLayxssVmq7F7AL8MSJuDpnkXvBaIMGR/s700/IMG-20221213-WA0013.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="387" data-original-width="700" height="177" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9wjkH7vaeNYkmM89WS6zCLf8WvqUvPweumGSVN2-Ab7gt12uEdwEav-VPAyDFwKfWvW5VsS1QXvdiMuDK7vbvrDSAIFajzQBf78dgCL0Os7KVRvXX1FNNgfZJTvSS7TCklH1hqGhmKWDJaT0vmn6RanV3qLayxssVmq7F7AL8MSJuDpnkXvBaIMGR/s320/IMG-20221213-WA0013.jpg" width="320" /></a></div><br /><p></p><p>കാനഡയോട് മാത്രമേ അവർക്ക് ജയിക്കാൻ ആയുള്ളൂ. കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പായ ക്രൊയേഷ്യയോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ അവരുടെ പ്രതീക്ഷ മങ്ങി എങ്കിലും ആഫ്രിക്കൻ ടീമായ മൊറോക്കോയോട് പൊരുതി ജയിച്ചു രണ്ടാം നമ്പറുകാർ രണ്ടാം റൗണ്ടിൽ ഉണ്ടാകും എന്ന് അവരും ലോകവും പ്രതീക്ഷിച്ചു. പക്ഷെ ഈ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോ ബെൽജിയത്തിന്റെ പ്രതീക്ഷകളെ തെല്ലിക്കെടുത്തിയപ്പോൾ ആ വന്മരത്തിന്റെ വീഴ്ച അക്ഷരാർത്ഥത്തിൽ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ പ്രതിഫലിച്ചു. തോൽവി ഉൾക്കൊള്ളാനാകാതെ, അതും മൊറോക്കോയോട് എന്നതിനാലാകാം തലസ്ഥാന നഗരിയിലെ തെരുവുകൾ കത്തി, പ്രതിഷേധം ആർത്തിരമ്പി. അങ്ങനെ ഫിഫ രണ്ടാം റാങ്കും ലോക കപ്പ് ഫൈനലിസ്റ്റ് ആകുമെന്ന് കരുതിയ ബെൽജിയം എന്ന വന്മരത്തെ രണ്ടേ പൂജ്യം എന്ന സ്കോറിൽ വീഴ്ത്തി ഖത്തറിൽ നിന്നും പുറത്തേക്ക് വഴി തുറന്നു കൊടുത്തു. റോബർട്ടോ മാർട്ടിനെസ് മൊണ്ടോളി എന്ന പരിശീലകന്റെ കറുത്ത ദിനങ്ങളാണ് ഈ ലോകകപ്പ് നൽകിയത്.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicVMSePeJfAK1Lnwb40vJLiu12uQIlV7VDDKT3fO_Qgv-E0X0bL6ZEj3Kr4uvRQfkXBWhk3Atbo6McyFXMuxeiTSxk9q1gmJBPeIjJFBCtpukzOhZZ-oFwyLIKfAVD4J9HQsZPxDm7KaVXwhvHHGWWA13l75FZg9lArUvv_Zx2wPmpglGqvTLPyQ--/s542/IMG-20221213-WA0011.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="340" data-original-width="542" height="201" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicVMSePeJfAK1Lnwb40vJLiu12uQIlV7VDDKT3fO_Qgv-E0X0bL6ZEj3Kr4uvRQfkXBWhk3Atbo6McyFXMuxeiTSxk9q1gmJBPeIjJFBCtpukzOhZZ-oFwyLIKfAVD4J9HQsZPxDm7KaVXwhvHHGWWA13l75FZg9lArUvv_Zx2wPmpglGqvTLPyQ--/s320/IMG-20221213-WA0011.jpg" width="320" /></a></div><br /><p><br /></p><p>മറ്റൊരു വൻമരം ജർമ്മനിയാണ്. നാലു തവണ കപ്പെടുക്കുകയും നാലുതവണ റണ്ണർ അപ്പ് ആകുകയും നാല് തവണ മൂന്നാം സ്ഥാനവും ലഭിച്ച അപൂർവ റെക്കോഡുള്ള ജർമ്മനി ഈ ഖത്തർ ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ കടപുഴകി വീണു. തങ്ങളേക്കാൾ ഇരുപത് റാങ്ക് താഴെയുള്ള കോസ്റ്റോറിക്കയോട് മാത്രമേ ജർമനിക്ക് ആധിപത്യം ഉണ്ടാകാൻ കഴിഞ്ഞുള്ളു. ഏഷ്യയിൽ നിന്നുള്ള ജപ്പാനോട് പരാജയപെട്ടു പുറത്തു പോകുമ്പോൾ കാമുകിമാരും ഭാര്യമാരും കളിക്കാരുടെ കൂടെ കൂട്ടിയതാണ് ഈ തോൽവിക്ക് കാരണമായത് എന്ന് താരങ്ങള്‍ക്കെതിരെ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന് പറഞ്ഞുകൊണ്ടിരുന്നു. പരിശീലകന് ഹാന്‍സി ഫ്ളിക് തലകുനിച്ച് ഗാലറി വിടുമ്പോൾ വീണത് വൻമരം അല്ലാതെ എന്താണ് ?</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWBOyUTHjXOBwMDbZJ476kNItBc01nLuRYPM0hlnLq08llLzoRVR9K3ZvVn3zb9OpBhaSfJQGsSPszD5psJRubO7bW67bkkZj2G4Qc76yLuuCfCtBALLUHnYWOEtCg-Fcbv_jCUqGgLvhm-MXDSQIQz70XmFRm3huUMdBImowTrY5AO3GshT862yUF/s720/IMG-20221213-WA0009.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="620" data-original-width="720" height="276" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWBOyUTHjXOBwMDbZJ476kNItBc01nLuRYPM0hlnLq08llLzoRVR9K3ZvVn3zb9OpBhaSfJQGsSPszD5psJRubO7bW67bkkZj2G4Qc76yLuuCfCtBALLUHnYWOEtCg-Fcbv_jCUqGgLvhm-MXDSQIQz70XmFRm3huUMdBImowTrY5AO3GshT862yUF/s320/IMG-20221213-WA0009.jpg" width="320" /></a></div><br /><p><br /></p><p>ഈ ലോകകപ്പിലെ ഏറ്റവും വേദനിക്കുന്ന വിടവാങ്ങലായിരുന്നു ക്രിസ്റ്റ്യായാനോ റൊണാൾഡോയുടെത്. ലോകകപ്പിൽ മുത്തമിടാൻ ആയില്ല എങ്കിലും ആധുനിക ഫുട്ബോളിലെ ആ മഹാപ്രതിഭയുടെ തണലിൽ തന്നെയാണ്</p><p>പോർച്ചുഗൽ എന്ന രാജ്യം ലോകത്തിനു മുന്നിൽ തലയുയർത്തി നിന്നത്. എന്നാൽ അവസാന ലോകകപ്പ് സ്വന്തം രാജ്യത്താലും കോച്ചിനാലും അപമാനിതനായി ഉള്ളുപൊള്ളുന്ന വേദനയോടെ ആ മനുഷ്യൻ കണ്ണീർവാർത്തത് ലോകം കണ്ടപ്പോൾ പോർച്ചുഗലിന്റെ തോൽവിയേക്കാൾ CR7 എന്ന റൊണാൾഡോയുടെ വേദനയാണ് ഏറ്റെടുത്തത്.</p><p>ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ മൊറൊക്കൊയുടെ യൂസഫ് എൻ-നെസിരി ക്ലോസ് റേഞ്ചിൽ നിന്ന് ചെയ്ത ഹെഡ് പോർച്ചുഗലിന്റെ വലകുലുക്കുമ്പോൾ ഒരു യുഗാന്ത്യം കൂടിയാകുകയായിരുന്നു.ഒപ്പം പുതുചരിത്രം പിറക്കുകയും ചെയ്തു. തൊട്ടുമുമ്പുള്ള പ്രീ ക്വാർട്ടറിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തി നേടിയ ആധികാരിക വിജയത്തിന്റെ അഹങ്കാരം കോച്ച് ഫെർണാണ്ടോ സാന്റോസിന്റെ ശരീരഭാഷയിൽ നിഴലിച്ചിരുന്നു. മൊറോക്കോയുമായി നടക്കുന്ന കളിയിൽ ടീമിലെ അസ്വാരസ്യങ്ങളും റൊണാൾഡോയോടുള്ള അഭിപ്രായവ്യത്യാസങ്ങളും ടീമിനെ കൃത്യമായി ബാധിച്ചത് കളിയിൽ നിന്നും കാണാനായി. ഫ്രീകിക്കിൽ അതി വിദഗ്ധനായ റൊണാൾഡോ ഗ്രൗണ്ടിൽ ഉള്ളപ്പോൾ ലഭിച്ച ഫ്രീകിക്ക് അദ്ദേഹത്തിന് നൽകിയില്ല, ഒരുപക്ഷെ അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ മത്സരം മാറിമറിയുമായിരുന്നു. ഈ ലോകകപ്പിലെ വലിയ ദുരന്തങ്ങളിൽ ഒന്നാണ് ഒരു മഹാപ്രതിഭയായ കളിക്കാരനെ ഈ വിധത്തിൽ ഒരു യാത്രയപ്പ്. </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVG1FyL3igsnye83VPraHHOKbGDL9tPSjgoei9lBKGOdpzb6F95saup_ctNsvND83RjxXFWmzbFiIXh6Vs-gIDddXB_SNpl5xruSMLEGul6BOjQhuhcNCRhn9mxcsChjMp29BYy5mlYct1pBZDC5_ME1UCYu2RHAFLYsEpSpTehrW7sfQkZlbxx6R2/s602/Screenshot_20221213-125148~2.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="373" data-original-width="602" height="198" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVG1FyL3igsnye83VPraHHOKbGDL9tPSjgoei9lBKGOdpzb6F95saup_ctNsvND83RjxXFWmzbFiIXh6Vs-gIDddXB_SNpl5xruSMLEGul6BOjQhuhcNCRhn9mxcsChjMp29BYy5mlYct1pBZDC5_ME1UCYu2RHAFLYsEpSpTehrW7sfQkZlbxx6R2/s320/Screenshot_20221213-125148~2.png" width="320" /></a></div><br /><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p>കളിയിലും ഫൗളിലും വിവാദനായകനാണ് ഉറുഗ്വായുടെ താരം സുവാരസ് എങ്കിലും മികച്ച കളി പുറത്തെടുക്കാറുള്ള സുവാരസിനും ഈ ലോകകപ്പ് കണ്ണീരാണ് അദ്ദേഹത്തിനും ഇത് അവസാന ലോകകപ്പാണ്. ആദ്യറൗണ്ടിൽ തന്നെ പുറത്തുപോയതോടെ ജഴ്സി മുഖത്തേക്ക് ഇട്ട് ബഞ്ചിലിരുന്ന് പൊട്ടിക്കരയുന്ന സുവാരസിന്റെ നാം കണ്ടു.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj509BE7uLKeCchlL0RPo8CAenUVhvGjyLRNo-STacGca5bGnXhMN7amHwY3i9iJ7iAc7uD98Ml75yUN89_5ICdhrVPlB7sNF931pOhyeWpkd-194D-ZFfcPEjlPjNo_4LHFUxzFHqmuL6dFztieXDj5RX0WiH4wI1S5AGfVjC1wPGSXiToctSd4Ub5/s582/IMG-20221213-WA0106.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="512" data-original-width="582" height="282" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj509BE7uLKeCchlL0RPo8CAenUVhvGjyLRNo-STacGca5bGnXhMN7amHwY3i9iJ7iAc7uD98Ml75yUN89_5ICdhrVPlB7sNF931pOhyeWpkd-194D-ZFfcPEjlPjNo_4LHFUxzFHqmuL6dFztieXDj5RX0WiH4wI1S5AGfVjC1wPGSXiToctSd4Ub5/s320/IMG-20221213-WA0106.jpg" width="320" /></a></div><p>കാളപ്പോരിന്റെ നാട്ടിൽ നിന്നും വന്ന മുൻ ലോക ചാമ്പ്യൻ മാരായിരുന്ന സ്പെയിനിന്റെ പതനവും കണ്ടു. ലോക കപ്പ് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന മറ്റൊരു വന്മരം. ഈ ലോകകപ്പിൽ ഏറ്റവും അധികം സമയം പന്ത് കൈവശം വെച്ചവരും ഏറ്റവും കൂടുതൽ ഒരുപക്ഷെ സ്പെയിൻ ആയിരിക്കും. എന്നാൽ രണ്ടാം റൗണ്ടിൽ ഏറെകാലം തങ്ങൾ അധിനിവേശത്തിലൂടെ കൈവശം വെച്ചിരുന്ന ആഫ്രിക്കൻ രാജ്യമായ മൊറോക്കയോട് അടിയറവ് പറഞ്ഞു പോരുമ്പോൾ ചരിത്രം സാക്ഷിയായി നിന്നു.പോരാട്ടവീര്യം ചോർന്നു പോയ കാളയുടെ ദയനീയത അവരിൽ.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrmJPTqX_IOhY2xKpRdh_DvBWXfPyaw3pkzT3daNvLXFO4wwcW0R-R2FQJ3qkCgO9vrArhSByGhQQjKBq4LVIRRjMQnh6hTco04bMEM_Nhqo_76SosGoGUlGeua-RIK5oe89FL42VHxmuXKG10ODwDxS5APc7RUoQlMNXn6ZwyTB2xUO11Swm3av3B/s653/Screenshot_20221213-125616~2.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="359" data-original-width="653" height="176" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrmJPTqX_IOhY2xKpRdh_DvBWXfPyaw3pkzT3daNvLXFO4wwcW0R-R2FQJ3qkCgO9vrArhSByGhQQjKBq4LVIRRjMQnh6hTco04bMEM_Nhqo_76SosGoGUlGeua-RIK5oe89FL42VHxmuXKG10ODwDxS5APc7RUoQlMNXn6ZwyTB2xUO11Swm3av3B/s320/Screenshot_20221213-125616~2.png" width="320" /></a></div><br /><p><br /></p><p> ഏറെ പ്രതീക്ഷയോടെ വന്ന ലോക ഒന്നാംനമ്പർ ടീമായ ബ്രസീൽ ക്വാർട്ടറിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ പിടഞ്ഞു വീഴുമ്പോൾ നെയ്മർ എന്ന പ്രതിഭയുടെ കണ്ണീർ നാം കണ്ടു. കേരളത്തിൽ ഏറ്റവും അധികം കട്ടൗട്ടറുകൾ ഉയർന്ന താരങ്ങളിൽ ഒരാളാണ് നെയ്മർ, പരിക്കിന്റെ ദൗർഭാഗ്യം എന്നും കൂടെയുള്ള താരം . ഏതു പോസിഷനും മികച്ച യുവ താരങ്ങളാൽ നിറഞ്ഞു നിൽക്കുന്ന, ഈ ലോകകപ്പ് നേടും എന്ന് ഏറ്റവും അധികം പ്രവചനങ്ങൾ വന്ന മികച്ച തുടക്കം കുറിച്ച് അജയ്യനായി വന്ന ബ്രസീലിന്റെ ജൈത്രയാത്രക്ക് ലൂക്ക മോഡ്രിച്ച് നയിക്കുന്ന ക്രൊയേഷ്യ തടയിട്ടപ്പോൾ ഈ ലോകകപ്പിലെ ഏറ്റവും തായ്വേരുള്ള ബ്രസീലിന് സെമി ഫൈനൽ തൊടാതെ ഖത്തർ വിടേണ്ടിവന്നു. നെയ്മർ എന്ന നിർഭാഗ്യവാനായ കളിക്കാരന്റെ കണ്ണീരും കാണേണ്ടി വന്നു. കരഞ്ഞുകൊണ്ടുനിൽകുന്ന നെയ്മറിനെ തങ്ങളെ തോല്പിച്ച ക്രൊയേഷ്യയുടെ താരം പെരിസിച്ചിന്റെ പത്തുവയസുകാരനായ മകൻ ലിയോ വന്നു കെട്ടിപ്പിടിച്ചുകൊണ്ട്</p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiANiKazKFLB8oi37n0jShpjR_ROt0M-6ipFreeBfBTFGonxhVhwUnwHtTS3Qe7cuL4m82uVEAAXuqbG2LoI1-kolXJP_KWOvFSO3tOKhkweforKJydV3ASj1dC0QtcRK3dhmuiVhbVEH3j1y4ognvpO_zK1-daWAl9iP6c77pHWPSDsLVdAwAIZakR/s583/IMG-20221213-WA0010.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="583" data-original-width="539" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiANiKazKFLB8oi37n0jShpjR_ROt0M-6ipFreeBfBTFGonxhVhwUnwHtTS3Qe7cuL4m82uVEAAXuqbG2LoI1-kolXJP_KWOvFSO3tOKhkweforKJydV3ASj1dC0QtcRK3dhmuiVhbVEH3j1y4ognvpO_zK1-daWAl9iP6c77pHWPSDsLVdAwAIZakR/s320/IMG-20221213-WA0010.jpg" width="296" /></a></div><br /> <p></p><p>'' നിങ്ങൾ കരയരുത് സുൽത്താൻ ..,ക്രൊയേഷ്യക്ക് എതിരെയുളള നിങ്ങളുടെ മാജിക് ഗോൾ ഈ ലോകകപ്പിലെ ഏറ്റവും മികവാർന്ന ഗോളുകളിൽ ഒന്നായി നിങ്ങളുടെ പേരിൽ എഴുതപ്പെട്ടിരിക്കുന്നു.. ഫുട്ബോൾ ലോകം എന്നും വാഴ്ത്തപ്പെടുന്ന സുൽത്താനാണ് നിങ്ങൾ." എന്ന് ആ കുട്ടി പറയുമ്പോൾ ഫുട്ബോൾ പോരാട്ടത്തിന്റെ മാത്രമല്ല പ്രതീക്ഷയുടേതും മാനവികതയുടെതും കൂടിയാണ് എന്ന സന്ദേശം നൽകുന്നു. </p><p>ഈ ലോകകപ്പിലും അങ്ങനെ വന്മരങ്ങൾ വീഴുന്നു, പുതിയ നാമ്പുകൾ കിളിർക്കുന്നു മൊറോക്കോ അത്തരത്തിൽ ഏതോ വന്മരത്തിനു പകരം വളർന്നു വരുന്ന ആഫ്രിക്കൻ പച്ചപ്പാണ്.</p><p>-------</p>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-35126333789691511872022-12-12T23:06:00.006-08:002022-12-12T23:06:54.642-08:00കൈലിയൻ എംബാപ്പെ എന്ന അസാധാരണമായ വേഗത<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2G9G7206vn_2qI2J2wAseqK8B-JO2AADiNiJspSxk8aZQfzFStmo-By2DLLiY3qXrOtAafsQ8tar2Yf6Pu6zHn1fFDfScbNhyPWGeF016dJfuopB6ABjm9l-xA_Gd2smK6yBOF1cuMpM5_HSncCa4YF9UPbkI2wgqmxw2hKkPkZ9sz3AmSN63tGwz/s697/Screenshot_20221213-112706~2.png" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="414" data-original-width="697" height="190" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2G9G7206vn_2qI2J2wAseqK8B-JO2AADiNiJspSxk8aZQfzFStmo-By2DLLiY3qXrOtAafsQ8tar2Yf6Pu6zHn1fFDfScbNhyPWGeF016dJfuopB6ABjm9l-xA_Gd2smK6yBOF1cuMpM5_HSncCa4YF9UPbkI2wgqmxw2hKkPkZ9sz3AmSN63tGwz/s320/Screenshot_20221213-112706~2.png" width="320" /></a></div><br /> കളിയെഴുത്ത്<p></p><p>പൂമുഖം SPORTS കൈലിയൻ എംബാപ്പെ എന്ന അസാധാരണമായ വേഗത SPORTS കൈലിയൻ എംബാപ്പെ എന്ന അസാധാരണമായ വേഗത ഫൈസൽ ബാവ ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ? :- വയലാർ ഈ ലോകകപ്പിൽ പുതുതലമുറ ചുവടുറപ്പിക്കുകയാണ്.ഇതുവരെ ഉണ്ടായിരുന്ന ഇതിഹാസങ്ങളൊക്കെ ഏതാണ്ട് ഇത്തവണത്തോടെ ഇറങ്ങി തീരുമ്പോൾ ലോകകപ്പിന്റെ അടുത്ത വരവിനുള്ള ആരവം ഒരുക്കാൻ ഒരു പുതുനിര വരവറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ തന്നെ താരമായ കൈലിയൻ എംബാപ്പെ ആണ് അതിൽ ഒന്നാം നിരയിൽ. ഫ്രാൻസിന്റെ അശ്വവേഗം. ഈ അശ്വത്തെ അത്രപെട്ടെന്നൊന്നും തടയാൻ ആർക്കുമാകില്ല.ഈ കളം തനിക്ക് പോരാ എന്ന രീതിയിലാണ് ആ കുതിപ്പ്. ആ അത്ഭുത പാദുകത്തിൽ നിന്നും തൊടുത്തുവിടുന്ന ശരങ്ങൾ മൂർച്ചയുള്ളതാണ് . ലക്ഷ്യത്തിലേക്ക് കുതിക്കുന്ന പന്തുകൾ എതിരാളികളെ ഭയപ്പെടുത്തുന്നു. ഓരോ കുതിപ്പും എതിരാളികൾ അത്ഭുതത്തോടെ നോക്കിനിൽക്കേണ്ടി വരുന്നു. പതിനെട്ടാം വയസ്സിൽ തുടങ്ങിയ ഈ കുതിപ്പ് തന്റെ രണ്ടാം ലോകകപ്പിലും തുടരുന്നു. ഒപ്പം ഗോൾ വേട്ടയും. ഇതുവരെ എല്ലാവരേക്കാളും മുമ്പിൽ തന്നെ. ഏറെകാലമായി യൂറോപ്പിനെ ചുറ്റിപ്പറ്റി നിന്നിരുന്ന ഒരു ദുരന്തമാണ് എംബാപ്പയിലൂടെ പിഴുതെറിയപ്പെട്ടത്. ഇറ്റലിക്ക് ശേഷം ആരും തുടർച്ചയായി ലോകകപ്പ് എടുത്തിട്ടില്ല എന്നത് മാത്രമല്ല 1990ന് ശേഷം ലോകകപ്പ് എടുത്ത ചാമ്പ്യന്മാർ അടുത്ത ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്താവുന്നു എന്നതാണ് കുറച്ചുകാലായി നാം കേട്ടുവരുന്നത് . ഫ്രാൻസിന്റെ തന്നെ ചരിത്രം പരിശോധിച്ചാൽ നമുക്കത് കാണാം. 1990ലും 1994ലും ലോകകപ്പിൽ യോഗ്യത പോലും കിട്ടാതെ പോയ ഫ്രാൻസാണ് 1998ൽ സിനദിൻ സിദാന്റെ നേതൃത്വത്തിൽ ലോകകപ്പിൽ ആദ്യമായി മുത്തമിട്ടത്. 1986ൽ മെക്സിക്കോ ലോകകപ്പിൽ മൂന്നാം സ്ഥാനം ലഭിച്ചതാണ് അതുവരെ എത്തപ്പെട്ട ഏറ്റവും ഉയർന്ന സ്ഥാനം, മിഷേൽ പ്ലേറ്റിനിയുടെ സ്വപ്നത്തെയാണ് സിദാൻ യാഥാർഥ്യമാക്കി കൊടുത്തത് . എന്നാൽ ചാമ്പ്യന്മാരായി വന്ന് 2002 ൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തേക്ക് പോകേണ്ടി വന്നു. 2006 ൽ റണ്ണറപ്പ് ആകുന്നു, 2010 ൽ വീണ്ടും ആദ്യറൗണ്ടിൽ അതിവേഗത്തിൽ പുറത്തുപോകുന്നു. 2014ൽ ക്വർട്ടറിൽ ജർമനിയോട് അടിയറവ് പറയുന്നു. പിന്നെയതാ 2018ൽ എംബാപ്പെയുടെ അശ്വവേഗത്തിലൂടെ വീണ്ടും ഫൈനലിൽ എത്തുന്നു. സിദാന്റെ പിൻഗാമി എംബാപ്പെയുടെ അതിവേഗത്തിന് മുന്നിൽ ലൂക്കാ മോൺട്രിച്ചിന്റെ സ്വപ്നങ്ങൾ തകരുന്നു. ആദ്യമായി ഫൈനൽ കണ്ട കറുത്ത കുതിരകൾ എന്ന് വിശേഷിപ്പിച്ച ക്രൊയേഷ്യ പിടഞ്ഞു വീഴുന്നു. ആ ലോകകപ്പിലാണ് എംബാപ്പെ എന്ന താരം ജനിക്കുന്നത്. ചാമ്പ്യന്മാർ അടുത്ത ലോകകപ്പിൽ ആദ്യറാണ്ടിൽ വീഴും എന്ന യൂറോപ്പിന്റെ തലയിലെഴുത്താണ് ഇപ്പോൾ മാറിമറിയുന്നത്. ഇതിനകം എംബാപ്പെയുടെ വരവോടെ ആർക്കും തടുക്കാനാവാത്ത ശക്തിയെന്നപോലെ മുന്നേറുന്നത്. ഈ ലോകകപ്പോടെ ലയണൽ മെസ്സി ക്രിസ്ത്യാനോ റൊണാൾഡോ, നെയ്മർ, സുവാരസ്, തുടങ്ങിയ ഇതിഹാസ താരങ്ങൾക്ക് യാത്രയപ്പ് ആയേക്കും .എന്നാൽ ഇത്തവണ വലിയൊരു യുവനിര എല്ലാ ടീമിലും ഉണ്ടായി വരുന്നു എന്നത് ഒരു ആശ്വാസമാണ്. ഈ ടൂർണമെന്റിന്റെ താരം എംബാപ്പെ തന്നെ. വേഗതകൊണ്ട് വിസ്മയിപ്പിക്കുന്നു ഈ ഫ്രഞ്ച് താരം. എംബാപ്പെയുടെ കാലുകളിൽ പന്ത് എത്തുമ്പോൾ എതിർടീമിന്റെ ഉള്ള് പിടക്കുന്നുണ്ടാകും. ആരാണീ കുതിരയെ കെട്ടുക എന്ന് ഗ്യാലറികളിൽ നിന്നും ചോദ്യങ്ങൾ ആർപ്പുവിളികളായി വരുമ്പോൾ വർദ്ധിത വീര്യത്തോടെ ഈ ചെറുപ്പക്കാരൻ കുതിക്കുന്നു “തിയറി ഹെൻറിയുമായി സാമ്യമുള്ള ഒരു വലിയ ഫുട്ബോൾ പ്രതിഭ” എന്നാണ് മുൻ ഫ്രഞ്ച് താരവും ഫുട്ബോൾ മാനേജരുമായിരുന്ന ആർസെൻ വെംഗർ (Arsène Wenger) എംബാപ്പെയെ വിശേഷിപ്പിച്ചത്. ഒരു ബഹുമുഖ മുന്നേറ്റക്കാരനാണ് എംബാപ്പെ. ഒരു വിംഗറായി കളിക്കുകയും, എതിർടീമിന്റെ പോസ്റ്റിലേക്ക് അവസരം കിട്ടുമ്പോഴൊക്കെ അതി ശക്തമായ ഷോട്ടുകൾ പായിക്കുകയും ചെയ്യുന്നു. രണ്ട് കാലുകൾകൊണ്ട് ഒരേ വേഗത്തിൽ ഷോട്ടുകൾ പായിപ്പിക്കാനുള്ള അപാര ശേഷി പ്രതിരോധക്കാരെ വട്ടം കറക്കുന്നു. ഗോൾകീപ്പർക്ക് ഭീഷണി ഉയർത്തുന്നു. ഇടത് വിംഗിൽ നിന്ന് വലതുകാലിലേക്ക് പന്ത് മാറ്റി മധ്യഭാഗത്തേക്ക് കുതിക്കാനും അസാമാന്യ ശക്തിയിൽ ഷോട്ട് പായിക്കാനും അദ്ദേഹത്തിന് കഴിയുന്നു. ലക്ഷ്യത്തിലേക്കുള്ള വേഗതയും, കൃത്യമായ ഫിനിഷിങ്ങും അദ്ദേഹത്തിന്റെ ഗുണകരമായ നീക്കങ്ങളാണ്. അതുപോലെ മനോഹരമായി, വേഗത്തിൽ ഡ്രിബ്ലിംഗ് ചെയ്യുമ്പോൾ ബോൾ കൺട്രോളിങ്ങും, തന്ത്രപരമായ ബുദ്ധിയും, ഷോട്ടിന്റെ വേഗതയും സൂക്ഷ്മതയും എല്ലാം അയാളിലെ സമർത്ഥനായ കളിക്കാരനെ വരച്ചുകാട്ടുന്നു. ഒപ്പം എതിർടീമിന്റെ പേടിസ്വപ്നമായി മാറുന്നു. “പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി അവരെ കബളിപ്പിച്ചു ഓടാനുള്ള എംബാപ്പെയുടെ കഴിവ് 1996 ഒളിമ്പിക്സിലെ റൊണാൾഡോയെ ഓർമ്മിപ്പിച്ചുവെന്നും, എംബാപ്പെക്ക് ഒരു ലോകോത്തര കളിക്കാരന്റെ എല്ലാ പ്രത്യേകതകളും ഉണ്ടെന്നും” ഫ്രാൻസ് കഴിഞ്ഞ തവണ ലോകകപ്പ് നേടുന്നതിന് മുമ്പ് തന്നെ ഫ്രഞ്ച്താരം നിക്കോളാസ് അനെൽക്ക അഭിപ്രായപ്പെട്ടിരുന്നു.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhS_FBQdQOOt_YtOKxHo0U7hxA_S033L9HMLkNmrXHhoNr1edabChVOtI6EWPXVIlwL-Kup-NQggbvrN_FZnBXxF72FH4UBEwFvRx3eM-HcRR6DRUSwN3g1QDrmrCPn2XzNARcDvQaJWzRwFsw7aF-7n-r_4LLbZBPYSw079TZXndX5TY5qZVPnUjSv/s701/Screenshot_20221213-113037~2.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="460" data-original-width="701" height="210" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhS_FBQdQOOt_YtOKxHo0U7hxA_S033L9HMLkNmrXHhoNr1edabChVOtI6EWPXVIlwL-Kup-NQggbvrN_FZnBXxF72FH4UBEwFvRx3eM-HcRR6DRUSwN3g1QDrmrCPn2XzNARcDvQaJWzRwFsw7aF-7n-r_4LLbZBPYSw079TZXndX5TY5qZVPnUjSv/s320/Screenshot_20221213-113037~2.png" width="320" /></a></div><br /><p><br /></p><p>വലിയ പ്രതിസന്ധികളിൽ നിന്നാണ് എംബാപ്പെ ഈ ലോകകപ്പിലേക്ക് എത്തുന്നത്. 2021 യൂറോയിൽ സ്വിറ്റ്സർലൻഡിനെതിരായ അവസാന 16 ഷൂട്ടൗട്ട് തോൽവിയിൽ നിർണ്ണായക പെനാൽറ്റി നഷ്ടമായതിന് ശേഷം ലെസ് ബ്ലൂസിനായി ഒരു ഗോൾ പോലും സ്കോർ ചെയ്യാത്തതിന് ഏറെ പഴികേൾക്കേണ്ടി വന്നു. “ഇനി 23-കാരന് സ്വയം വീണ്ടെടുക്കേണ്ടി വരും, 2018-ൽ ചെയ്തതുപോലെ ഈ ലോകകപ്പിൽ ശ്രമിക്കണം കളിക്കണം” ഫ്രഞ്ച് ഫുട്ബോൾ ജേർണലിസ്റ്റ് ജൂലിയൻ ലോറൻസിന്റെ വാക്കുകളാണ്. അദ്ദേഹത്തിന്റെ ആശങ്കക്കുള്ള മറുപടിയായിരുന്നു എംബാപ്പെയുടെ പ്രകടനങ്ങൾ. കബിലിയയിൽ നിന്നുള്ള അൾജീരിയക്കാരി ഫയ്സ ലാമാരിയുടെ പ്രിയ പുത്രന്റെ ഫുട്ബോൾ പ്രണയം അമ്മയുടെ ജീവിതവുമായി ബന്ധപെട്ടു കിടക്കുന്നു. 23 കാരന്റെ ശക്തമായ നിലയിൽ അമ്മയുടെ നിലപാടുകൾക്ക് ഏറെ സ്വാധീനമുണ്ട്. എംബാപ്പെ കളിയിലൂടെ കൂടുതൽ ഉയർച്ച ലക്ഷ്യം വെച്ചപ്പോൾ, അമ്മ അതിലുംകൂടിയ ഉയരങ്ങൾ ലക്ഷ്യമാക്കി. ഒപ്പം അവൻ തന്റെ വേരുകൾ മറക്കുന്നില്ലെന്ന് അവർ ഉറപ്പുവരുത്തുകയും ചെയ്തു. ഉദാരമതിയായ അവർ തന്റെ മകന്റെ നിറത്തിൽ അഭിമാനം കൊണ്ടു. ആ അൾജീരിയൻ സ്ത്രീ തന്റെ എല്ലാ ബോണസുകളും ഒരു ചാരിറ്റി പ്രോജക്റ്റിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. അവർ അസാധാരണമായ ധാർമ്മികതയുള്ള ആളുകളാണെന്ന് അനുദിനം തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തന്നെ ഇന്നത്തെ നിലയിലാക്കിയ അമ്മയോട് അനുസരണയും നന്ദിയുമുള്ള മകനായി പുൽത്തകിടിയിൽ കൂടുതൽ വേഗത്തിൽ ലക്ഷ്യം കണ്ടു തുടങ്ങി.” ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?”</p><p><br /></p><p>മലയാളനാട് വെബ് മാഗസിനിൽ സോക്കർ ഫീവർ എന്ന പംക്തി 7</p><p>ലിങ്ക്👇🏻 </p><p>https://malayalanatu.com/archives/14779</p>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-25629171246599554802022-12-09T02:38:00.001-08:002022-12-09T03:00:45.649-08:00 എട്ടിൽ തൊട്ടവരും എട്ടിന്റെ പണി കിട്ടിയവരും <p>കളിയെഴുത്ത്</p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhL9e02T3sKG5ZvGIUm7QGcJdDOpHW_xkCFxGr8ZwVae4GwYwlI-JHNl-9_f1e1L4T3E2mk24vGhnSYJNGu_loQ5SNgygpjfyrjgYnsBgowyE5PFS4Q1rXk8Ufz_kdmHIRCep97YfnmrMNntrohHZc3nwIo2D-l6k5hwQA-GBS9IZv8RmkxTkU_Mquf/s1170/soccer%20feaver%205.webp.webp" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="702" data-original-width="1170" height="192" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhL9e02T3sKG5ZvGIUm7QGcJdDOpHW_xkCFxGr8ZwVae4GwYwlI-JHNl-9_f1e1L4T3E2mk24vGhnSYJNGu_loQ5SNgygpjfyrjgYnsBgowyE5PFS4Q1rXk8Ufz_kdmHIRCep97YfnmrMNntrohHZc3nwIo2D-l6k5hwQA-GBS9IZv8RmkxTkU_Mquf/s320/soccer%20feaver%205.webp.webp" width="320" /></a></div><span style="color: #01ffff;"><span><b><span style="font-size: large;">ലോ</span></b></span></span>കകപ്പ് ചിത്രം ഏതാണ്ട്
വന്നു കഴിഞ്ഞു. തുടക്കത്തിലേ അട്ടിമറികളൊക്കെ കഴിഞ്ഞു പതിവുപോലെ യൂറോപ്പ്-
ലാറ്റിൻ അമേരിക്ക പോരിലേക്ക് ചുരുങ്ങി. ആഫ്രിക്കൻ കരുത്ത് അറിയിച്ച്
മൊറോക്കോ മാത്രമാണ് അതിൽ വേറിട്ട് നിൽക്കുന്നത് . അവസാന എട്ടിൽ തൊട്ടവരിൽ
അഞ്ചു ടീമുകളും മുമ്പ് ലോകകപ്പ് തൊട്ടവർ തന്നെ. 5 യൂറോപ്യൻ ടീമുകൾ, 2
ലാറ്റിൻ അമേരിക്കൻ ടീമുകൾ, ഒരു ആഫ്രിക്കൻ ടീമും. അവസാന എട്ടിൽ ഏഷ്യൻ കോൺ
കാഫ് ടീമുകളില്ല. ഇതിൽ 4 ടീമുകൾ മുമ്പു ചാമ്പ്യന്മാരായവരാണ്. ക്രോയേഷ്യ,
നെതർലാൻഡ് ഫൈനൽ കണ്ടവർ, സെമി വരെയെത്തിയ പോർച്ചുഗൽ, ആദ്യമായി ക്വാർട്ടറിൽ
എത്തുന്ന മൊറോക്കോ. ഈ എട്ടിലെ മറ്റൊരു കൗതുകം ഒരു കളിയും തോൽക്കാതെ
വന്നവരും ഓരോ കളി തോറ്റവരും തമ്മിലാണ് മത്സരിക്കുക എന്നതാണ്. <p></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMInNniQ6DWUwFkqKbBc0EZ0Dvfp0hK-P5cF2tGXO0sY3PPHaUwuJy_mPm9G9FsYAMOWzg4ONKiCGkDd91kozp-_llUhOYDhnNjiGw75zFd6O6X_QurDMmYmrh6bOCy4KccJY-i3Ysc6O6YCt1KfNkSsRDM05C_muMz5odBEtR06c70E2j_nGBDUfD/s1024/soccer%20feaver%205a.webp.webp" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1024" data-original-width="1024" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMInNniQ6DWUwFkqKbBc0EZ0Dvfp0hK-P5cF2tGXO0sY3PPHaUwuJy_mPm9G9FsYAMOWzg4ONKiCGkDd91kozp-_llUhOYDhnNjiGw75zFd6O6X_QurDMmYmrh6bOCy4KccJY-i3Ysc6O6YCt1KfNkSsRDM05C_muMz5odBEtR06c70E2j_nGBDUfD/s320/soccer%20feaver%205a.webp.webp" width="320" /></a></div>മൂന്നാം റാങ്കുകാരായ
അർജന്റീന അമ്പത്തിമൂന്നാം റാങ്കുകാരായ സൗദിയോട് രണ്ട്- ഒന്നിന്
ഞെട്ടിക്കുന്ന തോൽവിയോടെയാണ് തുടക്കം കുറിച്ചത് എങ്കിൽ തോൽവിയറിയാതെയാണ്,
വാൻഡെക് നയിക്കുന്ന ഓറഞ്ചു പട നെതർലാൻഡ് അവസാന എട്ടിൽ എത്തിയത്. പ്രീ
ക്വാർട്ടറിൽ അമേരിക്കയെ മൂന്ന് -ഒന്നിന് തോൽപ്പിച്ചാണ് ഓറഞ്ചുപട എത്തിയത്ത്
എങ്കിൽ ആസ്ത്രേലിയയെയാണ് അർജൻറ്റീന നേരിട്ടത്. ആൻഡ്രൂ റെഡ്മെയൻ എന്ന
സമർത്ഥനായ ഗോൾ കീപ്പറുടെ ചിറകിലേറിയാണ് ആസ്ത്രേലിയ ലോകകപ്പിൽ എത്തിയത്.
പിന്നെ മാത്യു ലെക്കിയുടെ മികച്ച പ്രകടനത്തിൽ പ്രീ ക്വാർട്ടറിൽ എത്തി.
ഗ്രഹാം അർനോൾഡ് എന്ന ഓസ്ട്രേലിയൻ പരിശീലകന്റെ തന്ത്രങ്ങളിൽ അവർ കളിച്ചു.
എന്നാൽ അർജന്റീന ആദ്യ തോൽവിയുടെ പഴിയും ട്രോളും ഏറ്റുവാങ്ങിയതിനാൽ ജയം
അനിവാര്യമാണെന്ന് മെസ്സി തന്നെ തിരിച്ചറിഞ്ഞതോടെ മെസ്സിയിലെ നായകൻ ഉണർന്നു.
മെസ്സിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ ആസ്ത്രേലിയക്ക് പിടിച്ചു
നില്ക്കാനായില്ല. മെസ്സിയുടെ ഗോളോടെ ആരവം ഉയർന്നു.
ഗോൾകീപ്പർ മാർട്ടിനെസിന്റെ കൈകളിലേക്ക് കുരുങ്ങേണ്ട പന്ത്ഫെർണാണ്ടസിന്റെ
തലയിൽ തട്ടി സ്വന്തം ഗോൾപോസ്റ്റിലേക്ക് പതിച്ചത് പ്രഹരമായി എങ്കിലും രണ്ട്
-ഒന്നിന് അർജന്റീന എട്ടിൽ എത്തി. ഇനി മെസ്സിയുടെ പടയും വാൻഡിക്കിന്റെ
ഓറഞ്ചു പടയും നേർക്കുനേർ. സെമിയിലേക്ക് കുതിക്കാനുള്ള മുന്നൊരുക്കത്തിന്
ആരെന്നതേ ഇനി ബാക്കിയുള്ളൂ.<p></p><p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDE3DMk6j8Tl0YC917LP17XsLMr-VX0fO4ohRlfqtAEzqJZNB2QOEuKwjXqJZ7nwuuPuwhLZRJSWMswvUR5hROHhPfIzuTiKDcp78YsB2QMXcRMrx2Sh22ZBoHg2iY6kFbXSOc-Zxqu86QOGr3O8CiEtjWhOL-RydZmFp513UU_tmN83XPLXxmPHq7/s480/soccer%20feaver%205d.webp.webp" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="480" data-original-width="384" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDE3DMk6j8Tl0YC917LP17XsLMr-VX0fO4ohRlfqtAEzqJZNB2QOEuKwjXqJZ7nwuuPuwhLZRJSWMswvUR5hROHhPfIzuTiKDcp78YsB2QMXcRMrx2Sh22ZBoHg2iY6kFbXSOc-Zxqu86QOGr3O8CiEtjWhOL-RydZmFp513UU_tmN83XPLXxmPHq7/s320/soccer%20feaver%205d.webp.webp" width="256" /></a></div><br /><p></p><p>ലോക ഒന്നാം നമ്പറും
ഏറ്റവും അധികം ലോക കപ്പ് നേടിയ ടീമുമായി ബ്രസീൽ അവസാന എട്ടിൽ നേരിടുന്നത്
കഴിഞ്ഞ തവണത്തെ റണ്ണർ അപ്പ് ആയ ക്രോയേഷ്യയെയാണ്. മോൺഡ്രിച്ചിന്റെ പടയെ
സിൽവയുടെ പട നേരിടുമ്പോൾ തോറ്റവരും തോൽക്കാതെ എത്തിയവരും തമ്മിലാണ് കളി.
രണ്ടു കളിയിൽ മികച്ച വിജയം നേടി കാമറൂണിന്റെ വില്യം അബോക്കറിന്റെ
വേഗതയ്ക്ക് മുന്നിൽ ബ്രസീൽ വീണിരുന്നു. </p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9R5R_AwMgH0T10QV6fPZCdWleBki0EZsPZ-yijVjgdVbFA4FWvyzXMfbURvP2Fbw9PMtQ4H-faYMTO_inmJcbCaRdDR_YNbLffGI4EVVvK58d7o8IItOdRH3sLx0PBZqGg3T1raYGjEpnRvJNVhfSf04VwnINImb2sI3Wi7rk24P0SmLCEuHrsP-I/s960/soccer%20feaver%205b.webp.webp" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="650" data-original-width="960" height="217" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9R5R_AwMgH0T10QV6fPZCdWleBki0EZsPZ-yijVjgdVbFA4FWvyzXMfbURvP2Fbw9PMtQ4H-faYMTO_inmJcbCaRdDR_YNbLffGI4EVVvK58d7o8IItOdRH3sLx0PBZqGg3T1raYGjEpnRvJNVhfSf04VwnINImb2sI3Wi7rk24P0SmLCEuHrsP-I/s320/soccer%20feaver%205b.webp.webp" width="320" /></a></div> പക്ഷെ ഫീനിക്സ് പക്ഷിയെപ്പോലെ അവർ
ഉയർത്തെഴുന്നേറ്റ്, ഏഷ്യൻ ശക്തിയായ കറുത്ത കുതിരയാകുമോ എന്ന് സംശയിച്ച
കൊറിയയെ നിഷ്പ്രഭരാക്കിയാണ് എട്ടിലേക്കുള്ള വരവ് അറിയിച്ചത്. ഏതു
പൊസിഷനിലും മികച്ച യുവതാരങ്ങൾ ഉള്ള ബ്രസീൽ- ക്രോയേഷ്യ മത്സരം തീ പാറും.
ഏഷ്യൻ പ്രതീക്ഷയായിരുന്ന ജപ്പാനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ്
റണ്ണറപ്പായ ക്രൊയേഷ്യ വരുന്നതും. മത്സരത്തിന്റെ ചൂട് കൂടും എന്നത്
ഉറപ്പാണ്.
തോൽക്കാതെ വന്ന മറ്റൊരു യൂറോപ്യൻ ടീമാണ് ഇംഗ്ലണ്ട്. ഈ ലോകകപ്പിലെ
അരങ്ങേറ്റം തന്നെ ഇറാനെ അഞ്ചുഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ടാണ്. പിന്നെ
സമനില വരെ എത്തി എങ്കിലും തോൽവി അറിഞ്ഞില്ല. പ്രീ ക്വാർട്ടറിൽ ആഫ്രിക്കൻ
പ്രതീക്ഷയായിരുന്ന സെനഗലിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക്
തറപറ്റിച്ചാണ് ഹരിക്കെയ്നും സംഘവും അവസാന എട്ടിൽ എത്തിയത്.
പ്രതിരോധത്തിലൂന്നി കളിച്ചു, ഗോളടിക്കാൻ മറന്നു പോകുന്ന പോളണ്ടിനെതിരെയാണു
എമ്പാപ്പെയുടെ കുതിപ്പിൽ ഏറെ മുന്നിലുള്ള ഫ്രാൻസിന്റെ പടയോട്ടം. <br /><p></p><p>ജയിച്ചിട്ടും സൗദി അടിച്ച ഒരൊറ്റ ഗോളിന്റെ സൗകര്യത്തിൽ എത്തിയ പോളണ്ടിനെ
ഒന്നിനെതിരെ മൂന്നു ഗോളുകൾ കൊടുത്താണ് ഫ്രാൻസ്,ഫൈനലിലേക്കുള്ള വഴി
വെട്ടികൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടും ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ ഈ
ലോകകപ്പിലെ ഏറ്റവും മികച്ച മാച്ചുകളിൽ ഒന്നാകും അത്.
ഈ ലോകകപ്പിലെ യഥാർത്ഥ അട്ടിമറിയിൽ നിന്നും അവസാന എട്ടിൽ ബാക്കിയായ
ആഫ്രിക്കൻ ടീമായ മൊറോക്കോ തോൽവി അറിയാതെ ഗ്രൂപ്പ് ചാമ്പ്യൻ മാരായി വന്ന്,
പ്രീ ക്വാർട്ടറിൽ എത്തി ലോക ചാമ്പ്യന്മാരായ സ്പെയിനിന്റെ ഗോളടിയാത്ര
തടഞ്ഞു. കുറിയ പാസുകൾ ഇട്ട് എതിർ ടീമിന്റെ ഗോൾപോസ്റ്റിലേക്ക് ഗോളടിച്ചു
വീറോടെ വന്ന സ്പെയിൻ പക്ഷെ ആദ്യ റൗണ്ടിൽ തോൽവി അറിഞ്ഞു.ഗാവിയും പെഡ്രെയും
ഒക്കെ നിറഞ്ഞാടിയ മത്സരങ്ങൾക്ക് പ്രീ ക്വാർട്ടറിൽ പെനാൽറ്റി ഇത്തവണയും
സ്പെയിനിന് കടമ്പയായി. </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgkFIX9ZbJ3B8ps0fbuBHotvHmXBkxPWjRrxJMgZh1F_Z-yv1M0MVbj2NHTH9mxp-rjV-uQHmlkSBKIc0PdCT3HkFSnhlBHOltgbnpZDqJpQWtGb76B8uPiGlB1kecXLAkJuTyXC_mjhbCsa7VdP0S52dxNM95hAaP6a_2FyXPYImxxpu4ttpfEqLbv/s1024/soccer%20feaver%205c.webp.webp" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1024" data-original-width="819" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgkFIX9ZbJ3B8ps0fbuBHotvHmXBkxPWjRrxJMgZh1F_Z-yv1M0MVbj2NHTH9mxp-rjV-uQHmlkSBKIc0PdCT3HkFSnhlBHOltgbnpZDqJpQWtGb76B8uPiGlB1kecXLAkJuTyXC_mjhbCsa7VdP0S52dxNM95hAaP6a_2FyXPYImxxpu4ttpfEqLbv/s320/soccer%20feaver%205c.webp.webp" width="256" /></a></div>ഇത് നാലാം തവണയാണ് ലോകകപ്പിൽ ഷൂട്ടൗട്ടിലൂടെ
പുറത്തുപോകുന്നത്. ഹക്കീമിയുടെ പട വിജയം ആഘോഷിക്കുമ്പോൾ ഗാലറിയിൽ ഉമ്മ
ആവേശത്തോടെ ഹക്കീമിയെ പുണരുന്ന കാഴ്ച നാം കണ്ടു.ചരിത്രപരമായ മറ്റൊരു
കാഴ്ച്ച ലോക രണ്ടാംനമ്പർ ടീമായ ബെൽജിയത്തെ ഗ്രൂപ്പ് മത്സരത്തിൽ മൊറോക്കോ
തോല്പിച്ചപ്പോഴാണ് നാം കണ്ടത്. ബെൽജിയത്തിൽ വീട്ടുജോലിക്കാരിയായി ജോലിചെയ്ത
ഉമ്മയുടെ മകനാണ് അന്ന് ബെൽജിയത്തെ ലോക കപ്പിൽ തോല്പിച്ചത്. ഏറ്റവും
മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. മൊറോക്കൻ ഗോൾകീപ്പർ യാസീൻ
ബോണോയാണ് മൊറോക്കോയെ അവസാന എട്ടിലേക്ക് എത്തിച്ചത്. <br /> <p></p><div style="left: -99999px; position: absolute;">മൂന്നാം റാങ്കുകാരായ
അർജന്റീന അമ്പത്തിമൂന്നാം റാങ്കുകാരായ സൗദിയോട് രണ്ട്- ഒന്നിന്
ഞെട്ടിക്കുന്ന തോൽവിയോടെയാണ് തുടക്കം കുറിച്ചത് എങ്കിൽ തോൽവിയറിയാതെയാണ്,
വാൻഡെക് നയിക്കുന്ന ഓറഞ്ചു പട നെതർലാൻഡ് അവസാന എട്ടിൽ എത്തിയത്. പ്രീ
ക്വാർട്ടറിൽ അമേരിക്കയെ മൂന്ന് -ഒന്നിന് തോൽപ്പിച്ചാണ് ഓറഞ്ചുപട എത്തിയത്ത്
എങ്കിൽ ആസ്ത്രേലിയയെയാണ് അർജൻറ്റീന നേരിട്ടത്. ആൻഡ്രൂ റെഡ്മെയൻ എന്ന
സമർത്ഥനായ ഗോൾ കീപ്പറുടെ ചിറകിലേറിയാണ് ആസ്ത്രേലിയ ലോകകപ്പിൽ എത്തിയത്.
പിന്നെ മാത്യു ലെക്കിയുടെ മികച്ച പ്രകടനത്തിൽ പ്രീ ക്വാർട്ടറിൽ എത്തി.
ഗ്രഹാം അർനോൾഡ് എന്ന ഓസ്ട്രേലിയൻ പരിശീലകന്റെ തന്ത്രങ്ങളിൽ അവർ കളിച്ചു.
എന്നാൽ അർജന്റീന ആദ്യ തോൽവിയുടെ പഴിയും ട്രോളും ഏറ്റുവാങ്ങിയതിനാൽ ജയം
അനിവാര്യമാണെന്ന് മെസ്സി തന്നെ തിരിച്ചറിഞ്ഞതോടെ മെസ്സിയിലെ നായകൻ ഉണർന്നു.
മെസ്സിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ ആസ്ത്രേലിയക്ക് പിടിച്ചു
നില്ക്കാനായില്ല. മെസ്സിയുടെ ഗോളോടെ ആരവം ഉയർന്നു.
ഗോൾകീപ്പർ മാർട്ടിനെസിന്റെ കൈകളിലേക്ക് കുരുങ്ങേണ്ട പന്ത്ഫെർണാണ്ടസിന്റെ
തലയിൽ തട്ടി സ്വന്തം ഗോൾപോസ്റ്റിലേക്ക് പതിച്ചത് പ്രഹരമായി എങ്കിലും രണ്ട്
-ഒന്നിന് അർജന്റീന എട്ടിൽ എത്തി. ഇനി മെസ്സിയുടെ പടയും വാൻഡിക്കിന്റെ
ഓറഞ്ചു പടയും നേർക്കുനേർ. സെമിയിലേക്ക് കുതിക്കാനുള്ള മുന്നൊരുക്കത്തിന്
ആരെന്നതേ ഇനി ബാക്കിയുള്ളൂ.
read more <a href="https://malayalanatu.com/archives/14756" target="_blank">https://malayalanatu.com/archives/14756</a></div><p> </p><div dir="auto"><div dir="auto" style="font-size: 12.8px;">മലയാളനാട് വെബ് മാഗസിനിൽ സോക്കർ ഫീവർ എന്ന പംക്തി. <br /></div><div dir="auto">ലിങ്ക് :- <span style="font-size: 12.8px;"><a data-saferedirecturl="https://www.google.com/url?q=https://malayalanatu.com/archives/14756&source=gmail&ust=1670662959028000&usg=AOvVaw0DubjfXcMUFGPpIQXGyVpT" href="https://malayalanatu.com/archives/14756" target="_blank">https://malayalanatu.com/<wbr></wbr>archives/14756</a></span><br /></div></div><div dir="auto"><span style="font-size: 12.8px;"><br /><br /></span></div>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-87053147403776859642022-12-09T02:00:00.000-08:002022-12-09T02:00:01.078-08:00 വീര്യം കുറയുന്ന ഫിഫ റാങ്കിങ്ങ് <p> കളിയെഴുത്ത് </p><p> <br /></p><div style="left: -99999px;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNNAiW7A1o5iyXTK2qd18gFNuA5I4dCyT3UAk6lUyiG-wf_Kjj4aO-oIB5uIrXJrHVDqfaHoxxudUPsEKtdDkIvbUxNQWHaTTKxd42XG3Zk3zKOP4yNGOqwv-g47QJ_ByJiERjbyBClYOVbJSgOsRKZMMVwi6YOpKRo1gAWK_PqJP8jzIzcdbxVh45/s720/soccer%20feaver%204.jpg.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="409" data-original-width="720" height="271" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNNAiW7A1o5iyXTK2qd18gFNuA5I4dCyT3UAk6lUyiG-wf_Kjj4aO-oIB5uIrXJrHVDqfaHoxxudUPsEKtdDkIvbUxNQWHaTTKxd42XG3Zk3zKOP4yNGOqwv-g47QJ_ByJiERjbyBClYOVbJSgOsRKZMMVwi6YOpKRo1gAWK_PqJP8jzIzcdbxVh45/w476-h271/soccer%20feaver%204.jpg.jpeg" width="476" /></a></div>ഈ ലോകകപ്പ്
അട്ടിമറിയുടേതാകുമോ? ഫിഫ റാങ്കിങ്ങ് എന്നത് വെറും കടലാസു രേഖകൾ മാത്രമായി
മാറുമോ? റാങ്ക് കിട്ടിയ പുലികൾ വെറും കടലാസുപുലികൾ മാത്രമാകുമോ? മാത്രമല്ല
ഭൂഖണ്ഡങ്ങൾ തന്നെ മാറി പുതിയ ചരിത്രം കുറിക്കുമോ ഈ ലോകക്കപ്പ്? എന്താണീ ഫിഫ
റാങ്കിങ്ങ് ? ഇങ്ങനെ ഒട്ടേറെ സംശയങ്ങൾ ജനിപ്പിക്കാൻ, ഇങ്ങനെ പല
ചോദ്യങ്ങളുടെയും ഉത്തരമായി മാറിക്കൊണ്ടിരിക്കുകയാണ് ഖത്തർ ലോകകപ്പ്.
വമ്പന്മാർ അടിതെറ്റി വീഴുകയും എഴുനേറ്റ് നില്ക്കാൻ പാടുപെടുകയും
ചെയ്യുമ്പോൾ പുതിയ കുറേ താരങ്ങൾ ഊർജ്ജസ്വലതയോടെ വിജയഗാഥ കുറിക്കുന്നു. ഫിഫ
റാങ്കിങ്ങിലെ വമ്പൻമാർ അട്ടിമറിക്കപ്പെട്ട മത്സരങ്ങൾ ലോകത്താകമാനം ചർച്ച
ചെയ്യപ്പെടുന്നു.
സൂറിച്ച് സർവ്വകലാശാലയിലെ സ്വിസ് അദ്ധ്യാപകരായ മാർക്കസ് ലാംപ്രെക്റ്റുമും
ഡോ. ഹാൻസ്പീറ്റർ സ്റ്റാമും 1992ൽ രൂപപ്പെടുത്തിയ റാങ്കിങ് ഫോർമുലയാണ്
പിന്നീട് ഒട്ടേറെ
പുനഃപരിഷ്കരണങ്ങളിലൂടെ ഇന്ന് നാം ഉപയോഗിച്ചുവരുന്ന റാങ്കിങ് സമ്പ്രദായം.
ഫിഫ അംഗീകരിച്ച എല്ലാ അന്താരാഷ്ട്ര മത്സരങ്ങളുടെയും ഫലങ്ങളെ അടിസ്ഥാനമാക്കി
പോയിന്റ് നൽകിയുള്ള സിസ്റ്റം അനുസരിച്ച് ഏറ്റവും മുന്നിലെത്തിയവരാണ് ഇന്ന്
ലോകകപ്പിൽ
മുട്ടിലിഴയുന്നത്. ഈ ലോകകപ്പ് അട്ടിമറിയുടേതാകുമെന്ന് തുടക്കം തന്നെ സൂചന
നൽകിക്കൊണ്ടിരുന്നു. മൂന്നാം റാങ്കുകാരായ,ലോകത്താകമാനം ആരാധകരുള്ള
സാക്ഷാൽ ലയണൽ മെസ്സി നയിക്കുന്ന അർജന്റീനയെ അൻപത്തിമൂന്നാം റാങ്കുകാരായ
സൗദ്യ അറേബ്യ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് അട്ടിമറിച്ചപ്പോൾ ലോകം ഞെട്ടി.
മെസ്സി ആരാധകരെ സങ്കടക്കടലിൽ ആഴ്ത്തി.
ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയത്തെ ഇക്കുറി ഇരുപത്തിരണ്ടാം റാങ്കുള്ള
മൊറോക്കോ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചു. അതോടെ ബ്രസൽസ്
കത്തി.പലരുടെയും പ്രവചനത്തിലെ ഫൈനലിസ്റ്റ് ആയിരുന്നു ബെൽജിയം. നാലു തവണ ലോക
ചാമ്പ്യൻമാരായ ജർമനിയെ ജപ്പാൻ പരാജയപ്പെടുത്തുന്നു, സമനിലയിൽ
പിടിക്കുന്നു. ഇങ്ങനെ , പ്രവചനങ്ങൾക്ക് അപ്പുറത്താണ്. ഫിഫ
റാങ്കിങ്ങിനൊന്നും വലിയ പ്രസക്തി ഇല്ലാതാകുന്നു. <br /></div><div style="left: -99999px;"><br /></div>കവർ : നിയ മെതിലാജ് <p> </p><div dir="auto" style="font-size: 12.8px;"><br /> </div><br /><div style="left: -99999px; position: absolute;">ഈ ലോകകപ്പ്
അട്ടിമറിയുടേതാകുമോ? ഫിഫ റാങ്കിങ്ങ് എന്നത് വെറും കടലാസു രേഖകൾ മാത്രമായി
മാറുമോ? റാങ്ക് കിട്ടിയ പുലികൾ വെറും കടലാസുപുലികൾ മാത്രമാകുമോ? മാത്രമല്ല
ഭൂഖണ്ഡങ്ങൾ തന്നെ മാറി പുതിയ ചരിത്രം കുറിക്കുമോ ഈ ലോകക്കപ്പ്? എന്താണീ ഫിഫ
റാങ്കിങ്ങ് ? ഇങ്ങനെ ഒട്ടേറെ സംശയങ്ങൾ ജനിപ്പിക്കാൻ, ഇങ്ങനെ പല
ചോദ്യങ്ങളുടെയും ഉത്തരമായി മാറിക്കൊണ്ടിരിക്കുകയാണ് ഖത്തർ ലോകകപ്പ്.
വമ്പന്മാർ അടിതെറ്റി വീഴുകയും എഴുനേറ്റ് നില്ക്കാൻ പാടുപെടുകയും
ചെയ്യുമ്പോൾ പുതിയ കുറേ താരങ്ങൾ ഊർജ്ജസ്വലതയോടെ വിജയഗാഥ കുറിക്കുന്നു. ഫിഫ
റാങ്കിങ്ങിലെ വമ്പൻമാർ അട്ടിമറിക്കപ്പെട്ട മത്സരങ്ങൾ ലോകത്താകമാനം ചർച്ച
ചെയ്യപ്പെടുന്നു.
സൂറിച്ച് സർവ്വകലാശാലയിലെ സ്വിസ് അദ്ധ്യാപകരായ മാർക്കസ് ലാംപ്രെക്റ്റുമും
ഡോ. ഹാൻസ്പീറ്റർ സ്റ്റാമും 1992ൽ രൂപപ്പെടുത്തിയ റാങ്കിങ് ഫോർമുലയാണ്
പിന്നീട് ഒട്ടേറെ
പുനഃപരിഷ്കരണങ്ങളിലൂടെ ഇന്ന് നാം ഉപയോഗിച്ചുവരുന്ന റാങ്കിങ് സമ്പ്രദായം.
ഫിഫ അംഗീകരിച്ച എല്ലാ അന്താരാഷ്ട്ര മത്സരങ്ങളുടെയും ഫലങ്ങളെ അടിസ്ഥാനമാക്കി
പോയിന്റ് നൽകിയുള്ള സിസ്റ്റം അനുസരിച്ച് ഏറ്റവും മുന്നിലെത്തിയവരാണ് ഇന്ന്
ലോകകപ്പിൽ
മുട്ടിലിഴയുന്നത്. ഈ ലോകകപ്പ് അട്ടിമറിയുടേതാകുമെന്ന് തുടക്കം തന്നെ സൂചന
നൽകിക്കൊണ്ടിരുന്നു. മൂന്നാം റാങ്കുകാരായ,ലോകത്താകമാനം ആരാധകരുള്ള
സാക്ഷാൽ ലയണൽ മെസ്സി നയിക്കുന്ന അർജന്റീനയെ അൻപത്തിമൂന്നാം റാങ്കുകാരായ
സൗദ്യ അറേബ്യ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് അട്ടിമറിച്ചപ്പോൾ ലോകം ഞെട്ടി.
മെസ്സി ആരാധകരെ സങ്കടക്കടലിൽ ആഴ്ത്തി.
ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയത്തെ ഇക്കുറി ഇരുപത്തിരണ്ടാം റാങ്കുള്ള
മൊറോക്കോ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചു. അതോടെ ബ്രസൽസ്
കത്തി.പലരുടെയും പ്രവചനത്തിലെ ഫൈനലിസ്റ്റ് ആയിരുന്നു ബെൽജിയം. നാലു തവണ ലോക
ചാമ്പ്യൻമാരായ ജർമനിയെ ജപ്പാൻ പരാജയപ്പെടുത്തുന്നു, സമനിലയിൽ
പിടിക്കുന്നു. ഇങ്ങനെ , പ്രവചനങ്ങൾക്ക് അപ്പുറത്താണ്. ഫിഫ
റാങ്കിങ്ങിനൊന്നും വലിയ പ്രസക്തി ഇല്ലാതാകുന്നു.
കവർ : നിയ മെതിലാജ് read more <a href="https://malayalanatu.com/archives/14644" target="_blank">https://malayalanatu.com/archives/14644</a></div><div dir="auto" style="font-size: 12.8px;"><br /></div><div dir="auto" style="font-size: 12.8px;"><br /></div><div dir="auto" style="font-size: 12.8px;"><br /></div><div dir="auto" style="font-size: 12.8px;"><br /></div><div dir="auto" style="font-size: 12.8px;">മലയാളനാട് വെബ് മാഗസിനിൽ സോക്കർ ഫീവർ എന്ന പംക്തി. 4</div><div dir="auto" style="font-size: 12.8px;"><br /></div><div dir="auto" style="font-size: 12.8px;">ലിങ്ക് ഇതാ :- <a data-saferedirecturl="https://www.google.com/url?q=https://malayalanatu.com/archives/14644&source=gmail&ust=1670662959028000&usg=AOvVaw3zpn1-l16xavAG4OYiKujG" href="https://malayalanatu.com/archives/14644" rel="noreferrer" target="_blank">https://malayalanatu.com/<wbr></wbr>archives/14644</a></div>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0tag:blogger.com,1999:blog-4290437188207405518.post-47687080610925663322022-12-09T01:50:00.001-08:002022-12-09T01:50:06.759-08:00വാമോസ് വാമോസ് അർജന്റീന<p> കളിയെഴുത്ത് </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJG32NOesBKT6PAod7gQC2MIObHrmAnlm6HA78PgSxTDgxr32ie87OUT_2WQlo5RKTn-L1uuMQBlYFwfQJtFpYd5Ft6GdqZIFTD82BtnPeji5p9q2Ih27IY1t-Iq_02Q7Tt669FCIGC-h88lD6Ga6CoTyog8fcoA_VBCnY8n-aqTvTT9W44KYv3O9D/s720/soccer%20feaver%203.webp" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="404" data-original-width="720" height="273" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJG32NOesBKT6PAod7gQC2MIObHrmAnlm6HA78PgSxTDgxr32ie87OUT_2WQlo5RKTn-L1uuMQBlYFwfQJtFpYd5Ft6GdqZIFTD82BtnPeji5p9q2Ih27IY1t-Iq_02Q7Tt669FCIGC-h88lD6Ga6CoTyog8fcoA_VBCnY8n-aqTvTT9W44KYv3O9D/w485-h273/soccer%20feaver%203.webp" width="485" /></a></div><br /><p><br /> </p><div style="left: -99999px;"><span style="color: #0b5394;"><span style="font-size: x-large;"><b>അ</b></span></span>ർജന്റീനയിൽ വളരെ
പ്രചാരമുള്ള ഒരു ഗാനമാണ് വാമോസ് വാമോസ് അർജന്റീന. ഈ ഗാനം മൂളാത്തവർ ഇന്ന്
ലോകത്ത് കുറവായിരിക്കും. എന്നാൽ ഖത്തർ ലോകകപ്പിൽ അർജന്റീനിയൻ ആരാധകരുടെ
ഇടനെഞ്ചിൽ തീവാരിയിട്ടാണ് ആദ്യ കളി അവസാനിച്ചത്. ഫിഫ റാങ്കിങ്ങിൽ അൻപതിനു
മേലെയുള്ള സൗദി അറേബ്യ മൂന്നാം റാങ്കുകാരായ അർജന്റീനയേ രണ്ടു ഗോളിന്
വീഴ്ത്തിയപ്പോൾ അതൊരു വലിയ അട്ടിമറിയായി. ലോകവും ആരാധകരും ഞെട്ടലോടെ കണ്ട
മത്സരം നൽകിയ നിരാശ ചെറുതായിരുന്നില്ല. ഇതുപോലൊരു അവസ്ഥ മുമ്പും
ഉണ്ടായിട്ടുണ്ട് അതും ഇതിഹാസ താരം മറഡോണ നയിക്കുമ്പോൾ. 1990ലെ ലോകകപ്പിൽ
ചാമ്പ്യന്മാരായി കളിക്കാൻ വന്ന് ഉദ്ഘാടന മത്സരത്തിൽ തന്നെ അന്നത്തെ പുതുമുഖ
ടീമായ കാമറൂണുമായി മറഡോണയുടെ അർജന്റീന തോൽക്കുമെന്ന് ലോകത്താരും
കരുതിക്കാണില്ല, പക്ഷെ അത് സംഭവിച്ചു. റോജർ മില്ലയും കൂട്ടരും കളിയും
കയ്യാങ്കളിയുമായി. അവരുടെ ആ ശക്തിക്ക് മുന്നിൽ ലോകനായകന് ഒന്നും ചെയ്യാൻ
ആയില്ല.’കട്ടക്ക് പൂട്ടി’ ഫ്രാംകോയിസ് ഒമം ബിയിക് അന്ന് അർജന്റീനിയൻ
സ്വപ്നങ്ങൾക്ക് ആദ്യ വിലങ്ങുതടിയിട്ടുകൊണ്ട് ഗോൾ വലകുലുക്കി. കാമറൂണിന്റെ
ബെഞ്ചമിങ് മാസിങ്ങിനും ആന്ദ്രേ കാന്‍ ബിയികിനും റെഡ് കാർഡുകൾ കിട്ടി.പിന്നെ
മഞ്ഞകാർഡുകൾ കൊണ്ട് കാമറൂണിനെ മൂടി.എങ്കിലും ഫലം മറിച്ചായില്ല. ഒന്ന്-
പൂജ്യത്തിന് ആദ്യകളി തോറ്റപ്പോൾ ഉണ്ടായ അതേ നിരാശ. അതേ സാഹചര്യത്തിൽ
ആയിരുന്നു അർജന്റീനിയൻ ആരാധകർ.
അവിടെനിന്നാണ് കളിയാരംഭിക്കുന്നത്. ഗ്രൂപ്പിലെ രണ്ടാമത്തെ കളിയിൽ USSR നെ
രണ്ട് -പൂജ്യത്തിന് തോൽപ്പിച്ച് മത്സരം തിരിച്ചു പിടിച്ചു. റൊമാനിയയുമായി
സമനില നേടി ഗ്രൂപ്പിൽ നിന്നും ക്വളിഫൈ ചെയ്തു ലോകത്തെ മുള്ളിൽ ചവിട്ടി
നിർത്തി കളിയുടെ സർവ്വ ആവേശവും നിറച്ച് അർജന്റീന ആദ്യ 16ൽ എത്തി. അവിടെ
എതിരെ മുട്ടിയ ബ്രസീലിനെ ഒന്ന് -പൂജ്യത്തിന് തോൽപിച്ചു. തുടർന്ന് നടന്നത്
ചരിത്രമായി. യുഗോസ്ലാവിയയെയും കടന്ന് സെമിയിൽ മറഡോണയുടെ പട. ഇറ്റലിയോട്,
അതും ഇറ്റലിയിൽതന്നെ. അതോടെ സോക്കർ കപ്പിൽ മാധ്യമങ്ങൾ ചീഞ്ഞ രാഷ്ട്രീയം
കുത്തിനിറച്ചു, പിന്നെ വിവാദങ്ങളായി.അങ്ങനെ ലോകവും മറഡോണയും സെമിയിൽ
മുട്ടി. ആ കുറിയ മനുഷ്യൻ ലോകത്തിന്റെ വായടപ്പിച്ചു. ഇറ്റലിയെ
പരാജയപ്പെടുത്തി ആ ലോകകപ്പിൽ അർജന്റീന ജർമനിയുമായുള്ള ഫൈനലിൽ എത്തി. കളിയും
രാഷ്ട്രീയവും വിവാദങ്ങളും നിറഞ്ഞ ലോകകപ്പ് . ഫൈനലിൽ സാക്ഷാൽ മത്തായിസിന്റെ
ജർമൻ പട. ആവേശം തല്ലിയ കലാശക്കളി. ഒരു ചെറു പിഴവിൽ കിട്ടിയ പെനാൽട്ടി
ആൻഡ്രിയാസ് ബ്രെമ്മെ ഗോളാക്കുന്നു. ജർമനി 1 അർജന്റീന 0 ഒൻപതു പേരേ വെച്ച്
അർജന്റീന കളിച്ചു കലങ്ങിയ കണ്ണുമായി കളം വിട്ട മറഡോണ ശത്രുക്കളെപോലും
കരയിപ്പിച്ചു. അത് ആ കുറിയ മനുഷ്യന്റെ വിജയമായിരുന്നു. പരാജയപ്പെട്ടു
എങ്കിലും അർജന്റീനയെ എഴുതിത്തള്ളിയവർക്ക് മറുപടി നൽകി. ചരിത്രം
ഓർമിപ്പിച്ചത് വെറുതെയല്ല, എന്നും കളി വെറും കളി മാത്രമല്ല. </div><div style="left: -99999px;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzKM1H1jMwNJv7OVS3AjJ97Zps8okLKcJ7gpyXTJ3acaxvCYogKk83SV0jksnbrU7OCcLpTbBwAbBVmhDyDHTxAn_Av9wY43ZA3umXB9q5yjmgd3cCeA4rEuxgPPimRrEFbo6pgPQDaHES6DNhoupZs8ucpb7HWWh-DX4pnzM4HdNWfkfDHjbUmTAi/s720/soccer%20feaver%203a.webp" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="676" data-original-width="720" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzKM1H1jMwNJv7OVS3AjJ97Zps8okLKcJ7gpyXTJ3acaxvCYogKk83SV0jksnbrU7OCcLpTbBwAbBVmhDyDHTxAn_Av9wY43ZA3umXB9q5yjmgd3cCeA4rEuxgPPimRrEFbo6pgPQDaHES6DNhoupZs8ucpb7HWWh-DX4pnzM4HdNWfkfDHjbUmTAi/s320/soccer%20feaver%203a.webp" width="320" /></a></div> </div><div style="left: -99999px;">അറേബ്യൻ മണ്ണിൽ
നടക്കുന്ന ലോകകപ്പ് മറ്റു ചില രാജ്യങ്ങൾക്ക് അത്ര പിടിച്ചിട്ടില്ല. അതിനാൽ
പരമാവധി പെർഫെക്ഷനോടെ ലോകത്തിന് ഈ ലോകകപ്പ് ഒരു മാതൃകയാക്കണം എന്ന നിലയിൽ
ഖത്തർ പ്രവർത്തിക്കുന്നു. അതിനാൽ ഈ മത്സരങ്ങളിൽ അന്നത്തെ പോലെ വിവാദങ്ങൾ
ഉണ്ടാവാൻ ഇടയില്ല. </div><div style="left: -99999px;"><div style="left: -99999px;">ആദ്യ മത്സരത്തിന്റെ
ആഘാതത്തിൽ നിന്നും വലിയ ലക്ഷ്യങ്ങൾ കണ്ടുള്ള തിരിച്ചുവരവിലേക്കാണ്
മെക്സിക്കോക്കെതിരെ അർജന്റീന നേടിയ വിജയവും നീങ്ങുന്നത്. ഇത്
അര്‍ജന്റീനയുടെ തിരിച്ചുവരവ്. വൻമതിൽ തീർത്ത മെക്സിക്കന്‍ പ്രതിരോധത്തെ
രണ്ടാം പകുതിയിൽ രണ്ട് മികച്ച ഗോളുകൾ കൊണ്ട് മെസ്സിയും സംഘവും ആരാധകരെ
അർജന്റീനയുടെ കപ്പ് നേടാനുള്ള വരവറിയിച്ചു. ഗോള്‍രഹിതമായ ആദ്യപകുതി
മന്ദഗതിയിൽ നീങ്ങിയപ്പോൾ ആശങ്കയോടെയാണ് ആരാധകർ ഇരുന്നത്. ഒപ്പം ഭയപ്പാടും.
എല്ലാവരും മെസ്സിയുടെ കാലിൽ നിന്നും തന്നേ ഒരു മാജിക് പ്രതീക്ഷിച്ചു
കാത്തിരുന്നു. കളിയുടെ 64-ാം മിനിറ്റില്‍ അത് സംഭവിച്ചു. ഡി മരിയ നല്കിയ
പാസ് മെസ്സിയുടെ ഇടംകാലടിയിലൂടെ പോസ്റ്റിന്റെ വലതുമൂലയില്‍ പതിച്ചപ്പോള്‍
ലോകത്തെ മികച്ച ഗോൾ കീപ്പാർമാരിൽ ഒരാളായ ഒച്ചാവയുടെ കരങ്ങൾ
എത്തിപ്പിടിക്കും മുമ്പ് പന്ത് വല തൊട്ടു. സ്റ്റേഡിയമാകെയും,
ലോകത്താകമാനവും വാമോസ് വാമോസ് അർജന്റീന എന്ന് ആര്‍ത്തിരമ്പി. അതോടെ
അർജന്റീനിയൻ ടീം ഉണർന്നു. അതുവരെ ഇല്ലാത്ത ഒരു ആവേശം വിരിഞ്ഞു.
പിന്നീടങ്ങോട്ട് അർജന്റീനിയൻ പടയോട്ടം ആയിരുന്നു. വീണ്ടും ഒച്ചാവയേ
ഞെട്ടിച്ചു കൊണ്ട് 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ
വിജയമുറപ്പിച്ച തീതുപ്പുന്നൊരു ആംഗുലര്‍ ഷോട്ട്. ലോകം മുഴുവൻ വാമോസ് വാമോസ്
അർജന്റീന എന്ന ആരവമുയർന്നു. <br /></div><div style="left: -99999px;"><br /></div><div style="left: -99999px;"><br /></div><div style="left: -99999px;">കവർ : നിയ മെതിലാജ്</div></div><p> </p><p>മലയാളനാട് വെബ് മാഗസിനിൽ സോക്കർ ഫീവർ എന്ന പംക്തി - 3 <br /></p><div dir="auto"><a data-saferedirecturl="https://www.google.com/url?q=https://malayalanatu.com/archives/14611&source=gmail&ust=1670662959028000&usg=AOvVaw0C2iaRbcXK_8T7w1ChOL_e" href="https://malayalanatu.com/archives/14611" rel="noreferrer noreferrer noreferrer" target="_blank">https://malayalanatu.com/<wbr></wbr>archives/14611</a><br /></div><div dir="auto"><img alt="🇦🇷" aria-label="🇦🇷" class="an1" data-emoji="🇦🇷" src="https://fonts.gstatic.com/s/e/notoemoji/15.0/1f1e6_1f1f7/32.png" /><img alt="🇦🇷" aria-label="🇦🇷" class="an1" data-emoji="🇦🇷" src="https://fonts.gstatic.com/s/e/notoemoji/15.0/1f1e6_1f1f7/32.png" /><img alt="🇦🇷" aria-label="🇦🇷" class="an1" data-emoji="🇦🇷" src="https://fonts.gstatic.com/s/e/notoemoji/15.0/1f1e6_1f1f7/32.png" /><img alt="🇦🇷" aria-label="🇦🇷" class="an1" data-emoji="🇦🇷" src="https://fonts.gstatic.com/s/e/notoemoji/15.0/1f1e6_1f1f7/32.png" /><img alt="🇦🇷" aria-label="🇦🇷" class="an1" data-emoji="🇦🇷" src="https://fonts.gstatic.com/s/e/notoemoji/15.0/1f1e6_1f1f7/32.png" /><img alt="🇦🇷" aria-label="🇦🇷" class="an1" data-emoji="🇦🇷" src="https://fonts.gstatic.com/s/e/notoemoji/15.0/1f1e6_1f1f7/32.png" /><img alt="🇦🇷" aria-label="🇦🇷" class="an1" data-emoji="🇦🇷" src="https://fonts.gstatic.com/s/e/notoemoji/15.0/1f1e6_1f1f7/32.png" /><img alt="🇦🇷" aria-label="🇦🇷" class="an1" data-emoji="🇦🇷" src="https://fonts.gstatic.com/s/e/notoemoji/15.0/1f1e6_1f1f7/32.png" /><img alt="🇦🇷" aria-label="🇦🇷" class="an1" data-emoji="🇦🇷" src="https://fonts.gstatic.com/s/e/notoemoji/15.0/1f1e6_1f1f7/32.png" /></div>faisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.com0