Tuesday 22 September 2015

വിഎസും മാധ്യമങ്ങളും അജണ്ടകളും

രാഷ്ട്രീയ ലേഖനം 









"ചങ്ങമ്പുഴയെ വിലയിരുത്തുന്നതിൽ വന്ന പരാജയം പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന്റെ തകര്ച്ചയ്ക്ക് തന്നെ കാരണമായി "
(വി എസ് അച്യുതാനന്ദൻ) 
വിഎസിന്റെ നിരവധി  പ്രസ്ഥാവനകൾക്കിടയിൽ ശ്രദ്ധിക്കാതെ പോയ പ്രസക്തമായ ഒരു നിരീക്ഷണം  ഒട്ടും ആവശ്യമില്ലാത്ത പ്രസ്താവനകള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ ഇത്തരം വിഷയങ്ങളില്‍ വി എസ് പറഞ്ഞ വാക്കുകള്‍ നയങ്ങള്‍ ഒട്ടും ശ്രദ്ധിക്കാതെ പോയി ഇങ്ങനെ കൃത്യമായ ഇടപെടലുകളെ തമസ്കരിക്കുകയും എന്നാല്‍ അപ്രധാനമായ പലതിലെയും കൂടുതല്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്യുന്ന ഒരു രീതി മാധ്യമങ്ങള്‍ അവലംബിക്കുന്നു. ഈ പ്രസ്താവന കുറച്ചു മുമ്പ് പറഞ്ഞതാണ് എങ്കിലും വി എസിന്‍റെ വളരെ അര്‍ത്ഥവത്തായ ഒരു വിമര്‍ശനം കാണാതെ പോയത്തിന്റെ പറ്റി ഇവിടെ പരാമര്‍ശിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന പലതും കൃത്യമായ പക്ഷപാതം അടിച്ചേല്‍പ്പിക്കാന്‍ തയ്യാറാകുന്നു എന്നത് ഇന്ന് വ്യക്തമാണ്  ഇവരൊക്കെ വി എസിനെ ആവശ്യത്തിലധികം ഉയര്‍ത്തി കാട്ടുന്നതും മറ്റൊരു ലക്ഷ്യമല്ല. സി പി എമ്മിനെ അടിക്കാന്‍ അവസരം കിട്ടുമ്പോള്‍ ഒക്കെ ഈ മുഖ്യധാരാ പത്രംങ്ങളില്‍ പ്രമുഖമായവ ആ രീതി സ്വീകരിക്കുന്ന പതിവ് ഇന്നും തുടരുന്നു. 
 ഹ്രസ്വകാല താല്പര്യങ്ങൾ ഉന്നം വെച്ചുകൊണ്ട് ഈ  രാഷ്ട്രീയ താല്പര്യം നല്ലതിനല്ല എന്ന സത്യം പലറും തിരിച്ചറിയാതെ പോകുന്നു. രാഷ്ട്രീയ കക്ഷികളും മുഖ്യധാരാ മാധ്യമങ്ങളും നവലിബറൽ രാഷ്ട്രീയത്തിന്റെ വികാസത്തെ കണ്ടില്ലെന്നു നടിക്കുകയും കോര്പ്പറേറ്റ് കമ്പനികളുടെ ഇംഗിതങ്ങള്‍ തന്ത്രത്തില്‍ ജനങ്ങളില്‍ അടിച്ചേല്പ്പിക്കുകയും  ചെയ്യുന്നു. ഏറെ പ്രബുദ്ധമെന്നു വിശ്വസിക്കുന്ന കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തില്‍ വന്ന മാറ്റം ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയയുടെ കടന്നു വരവ് ഇല്ലായിരുന്നു എങ്കില്‍ കഥയാകെ മാറിപോയേനെ. സോഷ്യല്‍ മീഡിയ കടിഞ്ഞാണില്ലാത്ത കുതിരയാണ് എങ്കില്‍പോലും പൊതു സ്വഭാവത്തെ തുറന്നു കാണിക്കാന്‍ കഴിയുന്നു എന്നത് ചെറിയ കാര്യമല്ല. അല്ലെങ്കില്‍ മാധ്യമങ്ങള്‍ തുറന്നു വിടുന്ന ഭാവങ്ങള്‍ മാത്രം കണ്ടു നാം ഭാഗദേയം നിശ്ചയിക്കുമായിരുന്നു. ഇന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത ജാതി സംഘടനകള്‍ക്കും സ്വന്തമായി ചാനല്‍ ഉണ്ട് അതില്‍ പലരും മുഖ്യധാരയില്‍ പ്രധാനപെട്ട ചാനല്‍ ആയി മാറിയിട്ടുമുണ്ട്. അവരൊക്കെ പടച്ചു വിടുന്ന കഥകള്‍ വിശ്വസിക്കാനാവാതെ മിഴിച്ചു നില്‍ക്കുകയാണ് ഇന്ന് മലയാളി. അവസാനം അവന്‍/അവള്‍ ശരണം തേടുന്നത് ഇന്ന് സോഷ്യല്‍ മീഡിയ തന്നെ. മാധ്യമങ്ങളുടെ ഈ താല്പര്യം ഉദാഹരണ സഹിതം കാണിക്കാനാണ് ചങ്ങമ്പുഴയെ കുറിച്ച് വി എസ് പറഞ്ഞ പ്രസ്താവന ആദ്യം സൂചിപ്പിച്ചത്.  

യുദ്ധാനന്തര അവസരവാദത്തില്‍ ഉറച്ചു വി എസ് നില്‍ക്കുമ്പോള്‍ അതിന്റെ ഗുണം ആര്‍ക്കായിരിക്കും ? എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. പാര്ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിരവധി അവസരങ്ങളിൽ വി എസ് എടുത്ത നിലപാടുകളെ അംഗീകരിക്കാൻ ആകില്ല. എന്നാൽ അക്കാര്യം ഏറ്റവും സമർത്ഥമായി ഉപയോഗിച്ചതും അതിന്റെ ഗുണങ്ങൾ ഏറെയും ലഭിച്ചതും മാധ്യമങ്ങള്ക്ക് തന്നെ. കാലഹരണപ്പെട്ട ഇസമെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന വലതു പക്ഷത്തിന് കമ്മ്യൂണിസത്തിന്‍റെ സമകാലിക പ്രസക്തിയെ കടന്നാക്രമിക്കാന്‍ ഒരു വടി കൂടി നല്‍കുകയല്ലാതെ മറ്റെന്താണ്! ജനപക്ഷത്ത് നില്ക്കുന്നു എന്ന വ്യാജേന മാധ്യമ ദൃഷ്ടിയില്‍ നിലനില്‍ക്കാന്‍ നടത്തുന്ന പ്രയോഗിക അവസരവാദത്തിന്റെ ഗുണഭോക്താക്കള്‍ ചില പത്രങ്ങളും ചാനലുകളും അതില്‍ പ്രത്യക്ഷപ്പെടുന്ന ഇടത്തു പക്ഷ വിമര്‍ശകര്‍ എന്നു പറയപ്പെടുന്ന ചിലരും മാത്രമായിരിക്കും, ഇന്ന് ഇന്ത്യ നേരിടുന്ന സമകാലിക പ്രശ്നം നമ്മുടെ ഒക്കെ മനസുകളിലേക്ക് അധിനിവേശം നടത്തികൊണ്ടിരിക്കുന്ന ഫാസിസമാണ്,,, ഇന്നവര്‍ ചിരിച്ചു വരുന്നു, ഉള്ളില്‍ ഒരു അട്ടഹാസം ഒളിപ്പിച്ചുകൊണ്ട്,,, അതിനെതിരെ ഉണരാന്‍ പാകത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഒത്തുചേരലാണ് കാലം ആവശ്യപ്പെടുന്നത്, അതിനുതകുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഈ മാധ്യമങ്ങൾക്ക്  ഊര്‍ജ്ജം ഉപയോഗിച്ച് കൂടെ.

വ്യാജമായി രൂപപ്പെടുത്തിയ വാര്‍ത്ത കളിലൂടെയും അതിലോടെ സൃഷ്ടിക്കപ്പെട്ട  വാഗ്ദാനങ്ങളില്‍ കുരുങ്ങി ഒരു ജനത പ്രതീക്ഷയുടെ പായക്കപ്പലില്‍ സമുദ്രത്തിന്‍റെ ഏകാന്തതയിലേക്ക് കാറ്റിന്‍റെ ഗതിയനുസരിച്ച് നീങ്ങുംപോള് തുടക്കത്തിലെ യാത്രാസുഖം യാത്രാവസാനം വരെ ഉണ്ടാകുമെന്ന ആഗ്രഹം , വ്യാമോഹം അപ്രതീക്ഷമായി വരുന്ന കൊടുങ്കാറ്റിനെ എങ്ങിയായിരിക്കും നേരിടുക? മുങ്ങാറായ കപ്പലില്‍ നിന്നും ഭാരം കുറക്കാന്‍ ആരെയാകും ആദ്യം കടലിലേക്ക് വലിച്ചെറിയുക? ഈ ഭയം അസ്ഥാനത്താണ്, കാത്തിരുന്ന്‍  കാണാം എന്നു പറയുമ്പോളും എപ്പോഴൊക്കെ ഫാസിസം നമ്മുടെ ചുറ്റുവട്ടത് ഉണ്ടോ അപ്പോഴൊക്കെ നമുക്ക് ചുറ്റും ഈ ഭയം ഉണ്ടാകും, 
എല്ലാ പ്രതീക്ഷയെയും തച്ചു തകര്‍ത്ത ഇന്നലെകളോടുള്ള പ്രതിഷേധം വന്നടിഞ്ഞത് കൃത്രിമമായി കെട്ടിപ്പടുത്ത നന്‍മയുടെ തീരത്താണെന്ന തിരിച്ചറിവിലേക്ക് ജനത എത്തുംമ്പോഴേക്കും നന്‍മയുടെ മുഖംമൂടിയണിഞ്ഞ ഫാസിസം തങ്ങളുടെ ഒളിയജണ്ടകള്‍ കോര്‍പ്പറേറ്റ് മേമ്പൊടി ചേര്ത്ത് പരിഹാര മരുന്നായി തരും, അതും മൃതസഞ്ജീവനിയായി കരുതിആവേശത്തോടെ കഴിക്കാന്‍ തയ്യാറാകുന്നു എങ്കില്‍ നമ്മുടെയൊക്കെ രാഷ്ട്രീയ നിരക്ഷരത്വം എവിടെ എത്തിക്കും? ഫാസിസം അതിനുതകുന്ന തരത്തില്‍ മുഖംമൂടികള്‍ മാറ്റികൊണ്ടിരിക്കും അതിനെ തിരിച്ചറിയുക എന്നതാണ് ഇനിയെങ്കിലും ഉണ്ടാകേണ്ട വിവേകം. ഇവര്‍ അവരുടെ അജണ്ട നടപ്പിലാക്കാന്‍  കടലിലേക്ക് വലിചെറിയപ്പെടുന്നത് നാം ഓരോരുത്തരെ തന്നെ ആയിരിക്കും എന്ന സത്യത്തെ എന്നാണ് നമ്മള്‍ തിരിച്ചറിയുക  

ആഗോളനവലിബറൽ മുതലാളിത്തത്തിന്റെകടന്നുകയറ്റത്തിനെതിരെ അണിനിരക്കണമെന്ന് ഇടതുപക്ഷ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ നിരന്തരം ആഹ്വാനം ചെയ്യുന്നതല്ലാതെ ഈ സാംസ്കാരിക  പ്രവര്ത്തനം എങ്ങനെ ഫലപ്രദമായി നടത്താം എന്നാ കാര്യത്തിൽ വ്യക്തമായ ഉത്തരം ഉണ്ടാകുന്നില്ല, എന്ന സത്യത്തെ ഇനിയും വലതുപക്ഷ വിമര്‍ശനം എന്ന് പറഞ്ഞു കൊണ്ട് തള്ളികളയാന്‍ ആകില്ല. ഇന്നത്തെ അവസ്ഥയിൽ  റിപ്പബ്ലിക്കൻ-സോഷ്യലിസ്റ്റ് ആശയങ്ങളിൽ അധിഷ്ഠിതമായ ലിബറൽ ചിന്തയുടെ സംരക്ഷകർ കുറഞ്ഞു വരികയാണോ? എഴുത്തുകാരന്റെ തൂലിക ഒളിച്ചു വെക്കാനുള്ളതല്ല അവരുടെ  ഭീകരമായ മൌനം കനത്ത ഇരുട്ടിലേക്ക് നയിക്കും എന്ന സത്യം തിരിച്ചറിയപപെടണം അല്ലാത്ത പക്ഷം വലിച്ചെറിയുക തൂലിക പത്രപ്രവര്ത്തനം മാധ്യമ പ്രവര്ത്തനം എന്നത് ഇന്ന് അജണ്ടകൾ നടപ്പിലാക്കാനുള്ള ഒന്നാക്കി മാറ്റുന്നവരെ തിരിച്ചറിയുക തന്നെ വേണം അവരുടെ ഒരു പ്രധാന ലക്ഷ്യമാണ്‌ വി എസ. അത് പാര്ട്ടിയും വി എസും തിരിച്ചറിയുക തന്നെ വേണം. മൂന്നാര്‍ സമരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു പാഠം നല്‍കുന്നുണ്ട്. വി എസ് മാത്രം സ്വീകാര്യന്‍ ആയതിന്റെ ചര്‍ച്ചകളില്‍ ഒതുക്കേണ്ടതല്ല അത്. ഒരു ജനത ആവശ്യപ്പെടുന്നവ അവരിലേക്ക് എത്തിപ്പെടാന്‍ വൈകുമ്പോള്‍ അവിടെ അവര്‍ അസ്വസ്തരോ സ്വതന്ത്ര്യമില്ലാത്തവാരോ ആയി മാറുന്നു. അതിന്റെ ബഹിര്‍ഗമനം വിവിധ രൂപത്തില്‍ ആകും ഉണ്ടാകുക. അതാണ്‌ മൂന്നാറില്‍ സംഭവിച്ചത്. ജനങ്ങള്‍ക്കിടയില്‍ വി എസ് ഉണ്ടാകും എന്ന വിശ്വാസമാണ് അദ്ദേഹത്തെ സ്വീകര്യനാക്കിയത്. മാധ്യമങ്ങള്‍ ഉയര്ത്തികാട്ടുന്ന വി എസ് അല്ലാത്ത സമരവീര്യം ഒട്ടും ചോരാത്ത വി എസ് ഉണ്ട് ഇന്നും കേരളത്തിന്റെ പ്രതീക്ഷ നിലനിര്‍ത്തുന്ന രാഷ്ട്രീയക്കാരന്‍... മാധ്യമ  അജണ്ടകള്‍ ആ അജയ്യതയെ തകര്‍ക്കാനും ഒപ്പം പാര്‍ട്ടിയെ ഇകഴ്ത്തി കാണിക്കാനുമാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 
                                                       ******************************
From Daily Malayalam News Web Portal 
http://www.malayalamdailynews.com/?p=177337

Thursday 17 September 2015

അസ്തമയം

കവിത 




പ്രകാശം പരത്തുമീ തീരം
നീയെനിക്ക് തരുമ്പോള്‍ 
ഞാന്‍ ഇരുട്ടിലായിരുന്നു 

ഇരുട്ടില്‍ ഒരു വാല്‍ നക്ഷത്രമായ്‌ 
ഒരു വെള്ളിവരയാണ് 
നീയാദ്യം വരച്ചത് 
പിന്നെയതൊരു സൂര്യനായ്,,,,

ചുവന്ന നിറത്തില്‍ 
നീ തിളങ്ങുന്നതും 
കടലിനെ ചുമ്പിക്കാന്‍ 
നീ അടുക്കുന്നതും 
ഇപ്പോഴെനിക്ക് 
ഭയമാണ് 

നീയിനി
കറങ്ങല്ലേ....
എനിക്ക് നീ ഇരുളിനെ 
തിരിച്ചു തരല്ലേ 
എത്ര സുന്ദരമായാലും. 
           **********
(Painting By Joseph Mallord William - TurnerYacht Approaching the Coast)
Malayalam Daily News എന്ന വെബ്‌ മാഗസിനില്‍ വന്ന കവിത 
http://www.malayalamdailynews.com/?p=176470



Friday 11 September 2015

മൗനം

കവിത





















ച്ചടി മഷി പുരണ്ട 
നിന്റെ വാക്കുകൾ 
എനിക്കിന്ന് 
നോക്കാനാവുന്നില്ല 

ചുട്ടുകളയുക 
നിന്റെയീ 
തൂലിക 

ഇറ്റിവീഴുന്ന 
ചോരകണ്ടും
ഇളകാത്ത 
ഹൃദയത്തിൽ 
എത്ര പൂ വിരിഞ്ഞിട്ടും  
എന്ത് കാര്യം 

നിന്റെ മൌനം 
ഹിമാലയത്തോളം 
വേദന  നൽകുന്നു 

കൊട്ടിയടച്ച 
കാതും, 
മൂടികെട്ടിയ കണ്ണും,
തുന്നിക്കെട്ടിയ 
വായയും 
നിന്റെ 
വളർച്ചയെങ്കിൽ 

വെട്ടിമാറ്റിയ 
തലകൾ അത്രയും 
നിന്റെ 
കവിതകൾ 
ഉരുവിട്ടത്തിൽ 
ഖേദിക്കുന്നുണ്ടാവും.

മാപ്പില്ലാത്ത 
കാലത്ത് 
ചുട്ടു കളയൂ 
നിന്റെയീ മൌനത്തിൻ 
തൂലിക ....
 **************


മാധ്യമം ചെപ്പില്‍ വന്ന കവിത 11/9/2015