Tuesday, 3 August 2021

ഗോത്രഭാഷയെ അടയാളപ്പെടുത്തുന്ന കഥകൾ

 

മനോജ് വെങ്ങോലയുടെ 'പൊറള്' 'പറയപ്പതി' എന്നീ കഥകളിലൂടെ
 
ഫൈസൽ ബാവ
 
 '#കഥായുവത്വം യുവത്വം 110 ഗോത്ര ത്ര ാഷയെ അടയാളം പടുത്തുന്ന കഥ കൾ ഫൈസൽബാവ മനോജ് വങ്ങോലയുടെ 'പൊറള് പറയപ്പതി' എന്നീ കഥകളിലൂടെ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം
-------------------------
പുതിയ കാല കഥകളിലെ പ്രതീക്ഷയാണ് മനോജ് വെങ്ങോല. സമകാലിക സമൂഹികാവസ്ഥയുടെ നേർചിത്രങ്ങൾ കഥയിലൂടെ അവതരിപ്പിക്കുമ്പോൾ കീഴാളന്റെ ഭാഷയും ജീവിതവും പുതിയൊരാഖ്യാനത്തിലൂടെ എഴുതിവെയ്ക്കുന്നു. മനോജ് വെങ്ങോലയുടെ 'പൊറള്' 'പറയപ്പതി' എന്നീ കഥകളിലൂടെയാണ് 110മത്തെ ലക്കം കഥായുവത്വം കടന്നുപോകുന്നത്
മനോജിന്റെ ഏറ്റവും പുതിയ കഥയാണ് പൊറള്. ഈയിടെ മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന കഥ. അന്യം നിന്നു പോയേക്കാവുന്ന കീഴാള ഭാഷയിലൂടെ ജന്മികുടിയാൻ ബന്ധത്തെയും, തെറിയിലൂടെ ആ ജീവിതം നേരിട്ടിരുന്ന അവസ്‌ഥകളേയും തിരിച്ചറിയാം. ഇവിടെ തെറി മുന്നോട്ട് വെക്കുന്നത് ആ സാമൂഹിക ഘടനയുടെ രാഷ്ട്രീയമാണ്. അതിലൂടെ പ്രതിരോധത്തിന്റെയും പ്രതികാരത്തിന്റെയും നിറങ്ങൾ കാണാം. കഥകളിൽ എന്നും കീഴാളരായി ജീവിതം ഒടുങ്ങിപോകുന്ന കുറെ മനുഷ്യരേയും ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവരുടെ ഭാഷയെയും കാണാം.
"എറിഞ്ഞും കൊല്ലാം
പറഞ്ഞും കൊല്ലാം.
എറിഞ്ഞു കൊന്നാൽ ചാവും
പറഞ്ഞു കൊന്നാൽ പിടഞ്ഞേ ചാവൂ.'"
മനോജ് വെങ്ങോലയുടെ പൊറള് എന്ന കഥയുടെ തുടക്കത്തിൽ തന്നെ കൊടുത്തിട്ടുള്ള ചൊല്ല് കഥയെ സംബന്ധിച്ചു വളരെ പ്രസക്തമാണ്. അടിച്ചമർത്തപ്പെട്ടവന്റെ ആധിയും വ്യഥയും ദൈന്യവുമൊക്കെ ഗോത്രഭാഷയെ അടയാളപ്പെടുത്തികൊണ്ട് എഴുതുമ്പോൾ കഥാകൃത്ത് കൃത്യമായി സാമൂഹ്യ യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഥയെ ഉപയോഗിക്കുന്നു. പ്രതികാരത്തിന്റെ മറ്റൊരു മുഖം പരിചയപ്പെടാം. മണ്ണിനെയും മനുഷ്യനെയും മണ്ണിൽകുഴഞ്ഞ ജീവിതങ്ങളെയും അതിലൂടെ കീഴാളരാക്കപ്പെട്ടവരെയും പരിചയപ്പെടാം. അടിമ ജീവിതത്തിന്റെ ആഴങ്ങളിലെ ആരും കാണാതെ മൂടപെട്ടതിനെ മണ്ണിൽ നിന്നും കുഴിച്ചെടുത്ത് കഥയിൽ കൊണ്ടുവരാനുള്ള അസാമാന്യ ധൈര്യം കാണാം.
തമ്പിചേട്ടൻ പേര് പറഞ്ഞു:
"ചോതി"
എന്റെ പേരിന്റെ നടുനിവർത്തി സായ്പ്പ് ഉച്ചരിച്ചു
"ജ്യോതി"
അതുകേട്ട് തമ്പിച്ചേട്ടൻ ചിരിച്ചു. "ഓ... ഞങ്ങൾക്കങ്ങനെ ഫാഷനൊന്നും ഇല്ല... ഇവൻ ചോതി. ഇവന്റപ്പൻ നീലൻകുഞ്ഞ്. അപ്പന്റപ്പൻ കോന്നൻ. ഇവരൊക്കെ കാലങ്ങളായി ഇവിടുത്തെ പണിക്കാരാ. അവര് നട്ടുണ്ടാക്കിയതാ ഈ പറമ്പും പാടോം"
ഈ പറച്ചിലിലൂടെ തന്നെ കാലങ്ങളായി അടിയാളരായി ജീവിച്ച കുറെ മനുഷ്യരുടെ ജീവിതത്തെ തൊട്ടുപോകുന്നു കഥ.
കീഴാളന്റെ ഭാഷയിൽ ഇഴുകിച്ചേർന്ന് കിടക്കുന്ന പലവാക്കുകളേയും ആഢ്യഭാഷാ മേൽക്കോയ്മ കീഴാളന്റെ ഭാഷയെ തെറികളാക്കിമാറ്റി. ഭാഷാ നിർമിതിയിൽ തന്നെയുണ്ടാക്കിയ ആ ആധിപത്യം ഇന്നും തുടരുന്നു. നമ്മുടെ തെറികളുടെ ആന്തരികാർത്ഥം പലതും കീഴാളജീവിതത്തേയും ജാതീയതയേയും, സാമൂഹിക സാമ്പത്തിക അസമത്വത്തേയും സൂചിപ്പിക്കുന്നതാണ്.
സായിപ്പിന്റെ താൽപര്യവും ആ തെറികളുടെ ആഴങ്ങൾ അറിയൽ തന്നെയാണ്.
"ജ്യോതി, പറയൂ. നിനക്ക് എത്രയെണ്ണം അറിയാം.
ഞാനൊന്നു മടിച്ചു.
"കുറെയുണ്ട്. എന്തിനാണീ ചീത്തവാക്കുകൾ. നല്ല വാക്കുകൾ ധാരാളം ഉണ്ടല്ലോ..."
അയാളപ്പോൾ അടുത്ത് വന്ന എന്റെ ചുമലിലൂടെ കൈയിട്ടു.
"ഒരു ഭാഷയിൽ ജീവിക്കുന്നവർക്ക് അവരുടെ രോഷവും സങ്കടവും നിസ്സഹായതയും പ്രകടിപ്പിക്കാൻ വേറെന്ത് വഴി. മലയാളത്തിലെ ചിലത് നീയെനിക്ക് പറഞ്ഞു തരണം"
സായിപ്പ് കണ്ടെത്താൻ ശ്രമിക്കുന്ന ചരിത്രം ആ കാലത്തിന്റെ ഇരുണ്ട ദിനങ്ങൾ കൂടിയാണ്. പുതിയ കാലത്തിന്റെ ഏടുകളിലേക് വിവർത്തനം ചെയ്യാൻ പാകത്തിലുള്ളതാണ്.
"പോളതാഴത്ത് മാതുപൈലി എഴുതുമലേക്കുരിശുപള്ളി കായ്ക്കാരെ ബോധിക്കക്കൊണ്ടും തൻഅവസ്ഥ എന്നാൽ, എന്റെ ഒഴുത്തിൽ ഉള്ള വെള്ള എന്ന പറയനെ പണയം തന്നു മേടിച്ചു നെല്ലു ഒൻപത് പറക്ക് ഒൻപതിന് മൂന്ന് പലിശയും കൂടി തന്നു ശീട്ടു മേടിച്ചു കൊൾകയും ഈ അവധിക്ക് തന്നില്ലെങ്കിൽ പണയം എഴുതിയ ആളെ ഒഴാത്തിൽ എറക്കി തന്നിരിയ്ക്ക കൊണ്ടു കൂട്ടിച്ചുകൊണ്ടുപോന്ന ചെയ്യിയ്തണ്ടെന്നതിതന്ന ശോദ്യവുമില്ല"
മരണാസന്നനായ ഒരാളോട് ഏറ്റവും മോശപ്പെട്ട വാക്കുകൾകൊണ്ട് മരണത്തിലേക്ക് യാത്രയാക്കുന്ന
തലമുറകൾക്ക് മുമ്പ് ഉണ്ടായിരുന്ന ആചാരം ഇന്നും മധ്യകേരളത്തിൽ ഉണ്ടെന്ന കണ്ടെത്തൽ കഥയിലൂടെ രസകരമായവതരിപ്പിക്കുന്നു.
ഈയിടെ വന്ന മികച്ച കഥകളിൽ ഒന്നാണ് പൊറള്.
മനോജിന്റെ കഥാ സമാഹാരത്തിന്റെ ശീർഷകം 'പറയപ്പതി' എന്നാണ്. അതിലെ
പറയപ്പതി എന്ന കഥ തുടങ്ങുന്നത് തന്നെ സമകാലികമായ ഒരു രാഷ്ട്രീയ മുഖത്തെ തുറന്നുവെച്ചുകൊണ്ടാണ്.
"മോദി സര്ക്കാര് അധികാരത്തില്വന്ന അന്നാണ് കുഞ്ഞാളി എന്നെ കാണാന് വന്നത്. ഓഫീസിലാകട്ടെ ആ സമയത്ത് വലിയ തിരക്കായിരുന്നു. ചാനലില്, ഞങ്ങളുടെ ന്യൂസ് ഡസ്കിന് മുകളിലും കോര്പ്പറേറ്റ് മൂലധനം, കലാപം, ഗുജറാത്ത്‌, മതേതരത്വം, ന്യൂനപക്ഷപ്രീണനം തുടങ്ങിയ വാക്കുകള് കരയില് പിടിച്ചിട്ട മീനുകള് പോലെ പിടച്ചുകൊണ്ടിരുന്നു."
ശക്തമായ രാഷ്ട്രീയം പറയുന്ന കഥയാണ് പറയപ്പതി. കുഞ്ഞോളി ഒട്ടനവധി പേരുടെ പ്രതിനിധിയാണ്, വീടും സ്ഥലവും വികസനത്തിന്റെ അടിയിൽ പെട്ട് എങ്ങുമെത്താതെ തീരുന്ന അനേകായിരം ദരിദ്രരുടെ പ്രതിനിധി. താഴ്ന്ന ജാതിക്കാരാകുന്നതോട് കൂടി ഇതൊക്കെ അനുഭവിക്കാൻ അവർ ബാധ്യസ്ഥരാണ് എന്ന സ്ഥായിയായ കാര്യങ്ങൾ കൃത്യമായി ചേർത്തുവെച്ച പൊളിറ്റിക്കൽ കഥ.
പുതിയ കാലത്ത് വാർത്താ ചാനലുകളും സോഷ്യൽ മീഡിയകളും ഏറ്റെടുക്കുന്നതോട് കൂടി ഇതുവരെ ഹരജിയുമായി കയറിയിറങ്ങി മടുത്ത കുഞ്ഞോളിമാർക്ക് ചില പ്രതീക്ഷകൾ ഉണ്ടെന്ന തോന്നലാണ് ന്യൂസ് ഹവർ അവതരിപ്പിക്കുന്നയാളിൽ എത്തപ്പെടാൻ കാരണം.
"പതിനേഴു കൊല്ലായിട്ട് ഞങ്ങളൊരു ത്രിശങ്കുവിലാ ജീവിക്കണത് സാറേ. വീടിന്റെ ഭിത്തിയേല് റെയിവേക്കാര് വന്ന് ചാപ്പ കുത്തിയ മുതല് സ്ഥലം വില്ക്കാന് പറ്റണില്ല. ഒരു ലോണ് എടുക്കാന് പറ്റണില്ല. അന്ന് വേറെ സ്ഥലം തരാന്ന് പറഞ്ഞാരുന്നു വന്ന സാറന്മാര്. അതും ഇല്ല. മക്കള് കുഞ്ഞായിരുന്നപ്പോ അളന്നു പോയതാണ്. ഇപ്പഴവര് കെട്ടിയ്ക്കാന് പ്രായായി. എന്നിട്ടും ഒരു തീരുമാനോല്ല..." എന്തും കാലത്തെ ദീർഘിപ്പിച്ചു മനുഷ്യരെ മുൾമുനയിൽ നിർത്തുക എന്നത് ഇന്ത്യൻ രീതിയാണല്ലോ. സങ്കടങ്ങൾ കാലത്തോടൊപ്പം വലുതായികൊണ്ടിരിക്കും.
പൂർവ്വികരെ അടക്കിയ മണ്ണാണ് പറയപ്പതി. തീവണ്ടിപ്പാത വരുന്നതോടെ മണ്മറഞ്ഞവരുടെ തലക്ക് മുകളിലൂടെ ഇരുമ്പു ചക്രമുരുളും അതവരുടെ വിശ്വാസത്തെ കീറിമുറിക്കും എന്നാൽ ശബരിമല റെയിൽവേ വികസനമെന്നത് അതിനെല്ലാം മറികടക്കുന്ന വിശ്വാസത്തിന്റെ ഭാഗമാണല്ലോ. 'ചെറിയ മീനുകളെ വലിയ മീനുകൾ തിന്നുന്നു' എന്ന പ്രയോഗം ആഗോളവൽക്കരണ വിമർശനങ്ങളിൽ മാത്രം ഒതുങ്ങിയാൽ പോര എന്നർത്ഥം.
"ഞങ്ങടെ പതിയാണ്. പറയപ്പതി."
അയാള് തന്റെ കുലം വെളിപ്പെടുത്തുകയായിരുന്നു.
"പതി എന്ന് പറഞ്ഞാല് അപ്പനപ്പൂപ്പന്മാര് കുടിയിരിക്കണ ഇടം."
ഒന്ന് നിര്ത്തി കുഞ്ഞാളി കൂട്ടിചേര്ത്തു.
"ഈ പതിയും അളന്നുപോയിട്ടുണ്ട്. മരിച്ചു തലയ്ക്കു മുകളില് നില്ക്കണ എന്റെ കാരണവന്മാര് ഇനി എങ്ങോട്ട് പോകും..?"
താനും ഒരു പറയനാണ് എന്ന അവതാരകന്റെ രഹസ്യം വെളിപ്പെടുത്തൽ കേട്ടപ്പോൾ അത്ഭുതപ്പെടുത്തിയ കുഞ്ഞോളിയുടെ മറുപടിയാണ് നാം ഇപ്പഴും നേരിടുന്ന ജാതീയതയുടെ നേർചിത്രം.
"ഒരു രഹസ്യം പോലെ ഞാന് കുഞ്ഞാളിയോട് പറഞ്ഞു: '’ ഞാനും ഒരു പറയനാണ്." കുഞ്ഞാളി പൊട്ടിച്ചിരിച്ചു: "ആരോടും പറയണ്ട...ഓഫീസിലൊക്കെ അറിഞ്ഞാ രഹസ്യമായൊരു തീണ്ടല്വരും. സ്വന്തം കുലം പറയാന് ജോലീം പത്രാസുമുള്ള ചില പറയര് മടിയ്ക്കുന്നതും അതുകൊണ്ടാ.."
കുഞ്ഞാളി നിസാരനല്ലെന്ന് പെട്ടെന്ന് എനിയ്ക്ക് മനസിലായി. അയാള് ഉപയോഗിച്ച വാക്കുകള് എന്നെ ഭയപ്പെടുത്തി.
അയാള് തുടര്ന്നു: "ശ്രീമൂലം സഭയില് അംഗമായിരുന്ന കാവാരിക്കുളം കണ്ടന്കുമാരനെ ആരറിയും. പറയനായിരുന്നു. ചരിത്രം സൗകര്യപൂര്വ്വം അദ്ദേഹത്തെ മറന്നു കളഞ്ഞില്ലേ... അയ്യങ്കാളിയെ മറക്കാതിരുന്നതിന് കാലത്തെ നമിയ്ക്കാം"
കുഞ്ഞോളിയുടെ രാഷ്ട്രീയ ബോധ്യം ജീവിതത്തിന്റെ തഴമ്പിച്ച അനുഭവത്തിൽ നിന്നും കിട്ടിയതാണ്. കീഴാളന്റെ ഭാഷ പറയൽ മാത്രമല്ല മനോജ് കഥകളിലൂടെ ചെയ്യുന്നത്. ആ ജീവിത യാഥാർഥ്യങ്ങളെ അതോടൊപ്പം ഉരുക്കിയൊഴിക്കുകയാണ്. പലതും തച്ചുടക്കുന്ന തുറന്നു പറച്ചിൽ പോലെ ഓരോ കഥയും കല്ലിൽ കൊത്തിയ ശാസനയായി എന്നും മായാതെ കിടക്കും. ഈ കഥകൾ ഒരു മുന്നറിയിപ്പാണ് അന്യം നിന്നുപോയ ഗോത്രഭാഷയിലൂടെ ചരിത്രം മറച്ചുവെക്കാൻ ശ്രമിക്കുന്നത് തുറന്നുവിടുന്ന കഥയുടെ രസവിദ്യ.
 
ഒരു വ്യക്തി, താടി, 'മനോജ് വെങ്ങോല #കഥായുവത്വം 110' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
 
 
 

പ്രാണവായുവിനായി കേഴുന്ന കാലം

 അംബികാസുതന് മാങ്ങാടിന്റെ 'പ്രാണവായു' എന്ന കഥയിലൂടെ

 

ഒന്നോ അതിലധികമോ ആളുകൾ, '#കഥായുവത്വം 111 പ്രാണവായുവിനായി കേഴുന്ന കാലം അംബികാസുതൻ മാങ്ങാടിൻ്റെ 'പ്രാണവായു' എന്ന കഥയിലൂടെ ഫൈസൽ ബാവ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

ഫൈസൽ ബാവ
---------------------------
ലോകം വിറങ്ങലിച്ചു നിൽക്കുന്ന കാലം. ഒരു കൊല്ലത്തിലധിമായി കോവിഡ് മഹാമാരിയുടെ ദുരന്തങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്നു. . പ്രണവായുവിനായി കേഴുന്നവരുടെ രോദനം രാജ്യമാകെ നിറയുന്നു. ജീവിതം തന്നെ കഥയില്ലായ്മ എന്ന അവസ്ഥ നേരിടുന്നു.
ചില എഴുത്തുകാരുടെ എഴുത്തിന് പ്രവചനസ്വരമായിരിക്കും. എഴുതിവെച്ചത് നാളുകൾ കഴിഞ്ഞും കഥയിലെ കാലമങ്ങനെ നമ്മിലേക്ക് വരും. അംബികാസുതൻ മാങ്ങാട് 2015ൽ എഴുതിയ കഥയാണ് പ്രാണവായു. ആ കഥ ഇന്ന് വായിക്കുമ്പോൾ ഏറെ പ്രസക്തിയുണ്ട്. ഓക്സിജൻ സിലിണ്ടറിനായി ജനങ്ങൾ ഓടിപ്പായുകയാണ്. കഥയിലും ഓക്സിജൻ സിലിണ്ടർ സംഘടിപ്പിക്കാൻ നഗരമാകെ ഓടിയലയുകയാണ് വരുൺ. രാജ്യത്തിന്റെ അവസ്ഥ കണ്ട് അനീഷ ചോദിക്കുന്ന ചോദ്യം "അനീഷ വേവലാതിപ്പെട്ടു: ''ഒരു തെറ്റും ചെയ്യാത്ത മനുഷ്യര് ഇങ്ങനെ മരണപ്പെട്ടാല്... ഗവണ്മെന്റ് ഇതിനൊക്കെ ഉത്തരംപറയേണ്ടിവരില്ലേ? തിരഞ്ഞെടുപ്പല്ലേ വരാന്പോകുന്നത്?'' രാജ്യത്ത് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുന്നതും അതേ ചോദ്യം തന്നെ.
പക്ഷെ ഭരണകൂടത്തിൽ നിന്ന് നിസ്സംഗത മാത്രം.
"പരീക്ഷക്കിനി ദിവസം നാലേയുള്ളു.''മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്ന്
വരുണിന് തോന്നി. ''അനീഷാ, ഞാന് നഗരം മുഴുവന് അലഞ്ഞു.
ഒരു ഓക്‌സിജന് ബൂത്ത്‌പോലും തുറന്നിട്ടില്ല. പലേടത്തും ആള്ക്കൂട്ടം
ബൂത്തുകള് തകര്ത്തിട്ടിരിക്കുകയാണ്. ഓക്‌സിജന് കിറ്റുകള് തട്ടിയെടുക്കാന്... ഓക്‌സിജന് തീര്ന്നുപോയ
കുറേ മനുഷ്യര് റോഡരികിലും ബൂത്തിനരികിലുമൊക്കെ വീണുകിടക്കുന്നുണ്ട്."
ശ്വാസിക്കാൻ ശുദ്ധവായു കിട്ടാത്ത അവസ്ഥയിലേക്ക് നാം സ്വയം നടന്നു നീങ്ങികൊണ്ടൊരിക്കുകയായിരുന്നു. ആ അവസരത്തിലാണ് ലോകത്തെ വിറപ്പിച്ചുകൊണ്ടു കൊറോണ വൈറസ് അതിന്റെ താണ്ഡവനൃത്തം ആടാൻ തുടങ്ങിയത്.
"കുറേനിമിഷങ്ങള് കഴിഞ്ഞ് അയാള് കൂട്ടിച്ചേര്ത്തു: ''അനീഷാ,
നീ പേടിക്കരുത്. വഴിയിലൊക്കെ ആളുകള് ഓക്‌സിജന് കിട്ടാതെ മരിച്ചുകിടപ്പുണ്ട്. ഈ ഫ്‌ലാറ്റിന്റെ താഴെയും
കിടപ്പുണ്ട് രണ്ട് ശരീരങ്ങള്.''
അനീഷയുടെ കണ്ണുകള്
ഭയത്താല് തുറിച്ചു."
ഇപ്പോൾ 2021ൽ നടന്നുകൊണ്ടിരിക്കുന്ന യാഥാർഥ്യങ്ങൾ ആണ് ആറു വർഷങ്ങൾക്ക് മുമ്പ് എഴുതിയ ഈ കഥയിൽ വരുന്നത്. രാഷ്ട്രീയമായ പലതും തുറന്ന് പറയുന്ന കഥകൂടിയാണ് പ്രാണവായു.
"''ഇത് കൃത്രിമക്ഷാമമാണ് അനീഷ. കരിഞ്ചന്തയില് കിട്ടുമെന്നൊക്കെ ആള്ക്കാര് പറയുന്നുണ്ട്. ക്ഷാമവാര്ത്തകള് ചാനലുകളില് വന്നുതുടങ്ങിയപ്പോള്ത്തന്നെ പണക്കാെരാക്കെ കുറേ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ടാകും. കിറ്റിന്റെ വിലകൂട്ടാന് കമ്പനിക്കാര് കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതുമാകാം. കഴിഞ്ഞാഴ്ച ഓക്‌സിജന്
കിറ്റിനുള്ള സബ്‌സിഡി സര്ക്കാര്
എടുത്തുകളഞ്ഞതോടെയാണ്
എല്ലാ ദുരിതങ്ങളും ആരംഭിച്ചത്."
ഇന്നിന്റെ വേദനയിലൂടെ കടന്നുപോകുന്ന ഈ കഥയുടെ പുനർവായന അനിവാര്യമാണ്. കഥ അവസാനിക്കുമ്പോൾ വേദനാജനകമായ ഒരവസ്ഥയിലേക്ക് കൊണ്ടുപോകുന്നു.
"ഇന്നു രാത്രിയില് ഒരാള് മരിച്ചേ
ഒക്കൂ. എങ്കില് നാലഞ്ചു ദിവസംകൂടി പിടിച്ചുനില്ക്കാം. അതുകൊണ്ട്...''
''അതുകൊണ്ട്...?''
വാരിയ ചോറ് പ്ലേറ്റില്തന്നെയിട്ട് വരുണ് പരിഭ്രമം കാണിക്കാതെ പറഞ്ഞു: ''പ്രായമായ രണ്ട് പേരുണ്ടിവിടെ. അച്ഛനും അമ്മയും. ഒരാളുടെ
മാസ്‌ക് ഇപ്പോള് നീ അഴിച്ചുമാറ്റണം.''
അനീഷയുടെ കണ്ണ് തുറിച്ചു.
''ആരുടെ?''
''എനിക്കറിയില്ല. അത് നീ തീരുമാനിച്ചാല് മതി!''.
വേദനയോടെ കഥ തീരുന്നു. അടുത്തത് ആരെന്ന ചോദ്യം നമ്മുടേ തലക്ക് മീതെ ഡെമോ‌ക്ലീസിന്റെ വാള് പോലെ തൂങ്ങികിടക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ കഥ.
ഈ മഹാമാരിയെ പ്രതിരോധിക്കാൻ ഓരോരുത്തരും സ്വയം തയ്യാറാകുക. രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക. വേറെ പ്രതിവിധിയില്ല.
 
ഒരു വ്യക്തി, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

മരണപുസ്തകം വായിച്ച ഒരാൾ

 

വി.ബി.ജ്യോതിരാജിന്റെ 'ഏതോ ഒരാൾ' എന്ന കഥയിലൂടെ

 

ഒരു വ്യക്തി, '#കഥായുവത്വം 112 Cưng വിബി.ജ്യോതിരാജ്' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

ഫൈസൽ ബാവ
വേദനയോടെയും കുറ്റബോധത്തോടെയുമാണ് ഈ കഥായുവത്വം അവതരിപ്പിക്കുന്നത്. അതിനു കാരണം തൊട്ടടുത്തുണ്ടായിട്ടും വി.ബി.ജ്യോതിരാജിന്റെ കഥായുവത്വം വൈകി. ആ വൈകലിനു കാത്തുനിൽക്കാതെ അദ്ദേഹം മരണ പുസ്തകം വായിച്ചുകൊണ്ടു നമ്മെ വിട്ടുപോയി. ആ തീരാത്ത വേദന പങ്കുവെക്കുന്നു.
ജ്യോതിരാജിന്റെ ഏതോ ഒരാൾ എന്ന കഥ തുടങ്ങുന്നത് തന്നെ
ഇങ്ങനെയാണ്. 
 ശിൽപ്പം, 'മരണ പുസ്‌തകം വായിച്ച ഒരാൾ കഥായുവത്വം 112 വി.ബി.ജ്യോതിരാജിൻ്റെ ഏതോ ഒരാൾ' എന്ന കഥയിലൂടെ ഫൈസൽ ബാവ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
"ഞാന് ഒരു മരണപുസ്തകം വായിക്കുകയായിരുന്നു. കണ്ണുനീര് ഒലിച്ചിറങ്ങുന്നുണ്ട്. മരണനേരത്ത് ഒരാളുടെ അവസാനത്തെ ഓര്മ്മകള് എന്തായിരിക്കും?"
തന്നിലമർന്ന മരണ ഭയത്തെ എഴുത്തിലൂടെ മറികടക്കുക എന്ന ഒരു വെമ്പൽ ഈ കഥയിൽ കാണാൻ സാധിക്കും.
ജീവിതാന്ത്യത്തിലേക്കുള്ള യാത്രയിൽ ഉടലെക്കുന്ന ആകുലത കഥയിൽ നിറയുന്നു. അതുകൊണ്ടുതന്നെ തന്നിലെ അപരിചിതനായ ഏതോഒരാളെ കണ്ടെത്താനുള്ള ശ്രമമാണ് കഥ. തനിക്കു എങ്ങിനെയോ നഷ്ടപ്പെട്ട ഒരു യൗവനത്തിലെ കാമനകളെ ജീവിതാന്ത്യത്തിൽ തന്റെ ആഗ്രഹങ്ങൾക്കൊപ്പം കെട്ടുകയാണ്. മരണമുഖത്തു നിന്നും ഉദാരമായ ലൈംഗിതാസക്തിയിലേക്ക് എത്താൻ കൊതിക്കുമ്പോൾ യൗവനത്തിലെ സദാചാര വിലങ്ങുകളാൽ തടപ്പെടലിൽ കുടുങ്ങിക്കിടന്ന ഏതോ ഒരാളായ തന്നേയും കാണാം.
"ഇപ്പോഴൊന്നുമല്ല, കുറേയേറെ വര്ഷങ്ങള്ക്കു മുന്പ് സംഭവിച്ചതാണ്. ഒരു പ്രവാസ ജീവിതത്തിന്റെ അവസാനം ഹെമിങ്‌വേയുടെ 'കടലും കിഴവനും' നോവലിലെ കഥാപാത്രത്തെപ്പോലെ ഒരു തിമിംഗലത്തിന്റെ അസ്ഥികൂടവുമായാണ് ഞാന് നാട്ടില് പറന്നിറങ്ങിയത്. ആര്ക്കും വേണ്ടാത്ത ഒരു പാഴ്‌വസ്തുപോലെ എന്റെ കിടപ്പുമുറിയുടെ ഏകാന്തത്തില് ഞാന് ദിവസങ്ങള് തള്ളിനീക്കുകയായിരുന്നു. എന്റെ മുഖത്ത് അക്കാലത്ത് ദുഃഖത്തിന്റെ പാരമ്യത്തിലുള്ള ഒരു കടലുണ്ടായിരുന്നു. സുന്ദരിയായ ഭാര്യയുടെ പ്രണയത്തുടിപ്പുകള്, മക്കളോടൊത്തുള്ള സഹവാസങ്ങള്, എല്ലാം എനിക്ക് നഷ്ടപ്പെട്ടിരുന്നു. ജീവിക്കുന്ന ഒരു ശവം എന്നതിലപ്പുറം ഒരു വിശേഷണവും അര്ഹിക്കാത്ത എനിക്ക് മരിച്ചാല് മതിയെന്ന തോന്നലായിരുന്നു. പഴയ സുഹൃത്തുക്കളെ കാണാറില്ല. സ്‌നേഹമുള്ള ഒരു വാക്ക് എവിടെ നിന്നുമില്ല..."
ഒറ്റപ്പെടുന്ന ഒരാളിലെ ആഗ്രഹങ്ങളുടെ നഷ്ടത്തെ തിരിച്ചു പിടിക്കുന്ന ശ്രമം യാദൃച്ഛികമായി എത്തുന്ന മെസേജ്. മൈബൈലിലൂടെ തിരിച്ചുവരുന്ന പ്രണയ കാലം, കാമ വിചാരങ്ങൾ, ഇങ്ങനെ പറയാൻ ബാക്കിവെച്ചത് ആത്മഭാഷണമായി മാറുന്നു.
"ഈയിടെയായി ഓരോന്നോര്ത്ത് വെറുതെ എനിക്ക് ചിരി വരും. എന്റേത് എന്നു പറയാന് എനിക്കെന്താണുള്ളത്? ഉള്ള് നോവുന്ന എന്തെങ്കിലും സംഭവമുണ്ടായാല് ഉടനെ ഞാനത് എന്റെ മനസ്സിന്റെ ഭൂപടത്തില്നിന്ന് മായ്ചുകളയും. മനസ്സിന്റെ സ്വഭാവത്തെക്കുറിച്ച് പറയുക ആര്ക്കും എളുപ്പമല്ല. എന്റെയുള്ളില് മരിച്ചവരുടെ മുഖങ്ങള് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും. ഞങ്ങള് അനുഭവിച്ച കൊടിയ വേദനകള്ക്കു മുകളിലാണ് നിങ്ങള് സ്വര്ഗ്ഗകുടീരങ്ങള് പടുത്തുയര്ത്തുന്നതെന്ന് അവരെന്നെ ഓര്മ്മപ്പെടുത്തും. എനിക്ക് പേടിയാണ്; ഇന്നലെകളുടെ ഓര്മ്മകളിലേക്ക് തിരിഞ്ഞുനോക്കാന്!..."
കഥപറച്ചിലിന്റെ വേറിട്ട വഴി തേടിയുള്ള ഒരലച്ചിലിന്റെ ഒടുക്കം നമുക്ക് കണ്ടെത്താൻസാധിക്കും
മനഃശാസ്ത്രപരമായ തലത്തിലൂടെ ഒരാളിന്റെ അവസാന സമയങ്ങളിൽ ഉണ്ടാകുന്ന അടുക്കും ചിട്ടയുമില്ലായ്മ അങ്ങിങ്ങായി കാണാം.
"ശ്വസിക്കാനാവാത്തവിധം ഒരു ശ്വാസതടസ്സം തൊണ്ടയിലിപ്പോള് കുറുകിയിരിക്കുന്നു. അവളിപ്പോള് എവിടെയായിരിക്കും? ആ പെണ്കുട്ടി... പ്രായപൂര്ത്തിയാകാത്ത... ഹോ, എന്റെ ദൈവമേ! ഞാനെന്തൊരു പാപിയാണ്! മനുഷ്യമനസ്സുകളുടെ സങ്കീര്ണ്ണതകളെ വിശദാംശങ്ങളോടെ വ്യാഖ്യാനിക്കുക എന്നത് അത്രയ്‌ക്കെളുപ്പമാകില്ല എന്ന കാര്യം ഞാനിപ്പോള് തിരിച്ചറിയുന്നു." ഒട്ടേറെ വേദന ബാക്കിവെച്ച് അത്ര എളുപ്പത്തിൽ വ്യഖ്യാനിക്കാനാവാത്ത ജീവിതത്തെ തുറന്നു വെക്കുന്നു. വേദന ബാക്കിവച്ചു ജ്യോതിരാജ് വിടവാങ്ങി കഴിഞ്ഞു. ആ വേറിട്ട എഴുത്തും മനുഷ്യനും മായാത്ത ഓർമ്മയായി. പ്രണാമം

പുതുകഥയുടെ കുളമ്പടിയൊച്ച

 എൻ. ഹരിയുടെ 'ഝാൻസിറാണിയുടെ കുതിരകൾ' എന്ന കഥയിലൂടെ

'#കഥായുവത്വം 你 പുതുകഥയുടെ കുളമ്പടിയൊച്ച എൻ. ഹരിയുടെ 'ത്ധാൻസിറാണിയുടെ കുതിരകൾ' എന്ന കഥയിലൂടെ ഫൈസൽ ബാവ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം


ഫൈസൽ ബാവ
 
വാർദ്ധക്യകാലത്തെ അന്വേഷണങ്ങൾക്ക് പിന്തുണ ലഭിക്കുമോ? അതും സ്വന്തക്കാരിൽ നിന്ന്? ഇല്ലെന്ന് പറയേണ്ടി വരും ഈ സ്വാഭാവിക അവസ്‌ഥയെ എൻ.ഹരി 'ഝാൻസിറാണിയുടെ കുതിരകൾ' എന്ന കഥയിലൂടെ മനോഹരമായി ചിത്രീകരിക്കുന്നു. ഇരുപത് വർഷങ്ങൾക്ക് ശേഷം തന്റെ മകളെ ഭർത്താവ് രാഘവൻ തന്നെ കൊന്നതാണ് എന്നറിയുമ്പോൾ അയാൾ തളർന്നു പോകുന്നു.
"മകളുടെ മരണം ഒരു കൊലപാതമായിരുന്നുവെന്ന അറിവിനേക്കാൾ, അങ്ങനെയൊരു സംശയം തോന്നിയിട്ടില്ലല്ലോ എന്ന ഓർമയാണ് ധർമനെ നടുക്കിയത്. എത്ര വിദഗ്ധമായാണവൻ കൊലപാതകം ചെയ്തത്! ഒരു തെളിവുമില്ലാതെ ആർക്കെങ്കിലും അങ്ങനെയൊരു പാതകം ചെയ്യാനാവുമോ?"
മകളുടെ മരണം കൊലപാതകം ആണെന്ന് തെളിയിക്കാൻ ധർമ്മൻ മുൻ പോലീസ് ഉദ്യോഗസ്ഥനായ തന്റെ കളിക്കൂട്ടുകാരൻ
രാജശേഖരനുമായി ചേർന്നുള്ള ശ്രമങ്ങളാണ് കഥ.
രണ്ടുപേരുടെ സൗഹൃദത്തിന്റെ ആഴവും സുഹൃത്തിന് വേണ്ടി ചെയ്യാവുന്ന ഉപകാരങ്ങൾ ചെയ്യാൻ ഇടങ്ങുമ്പോൾ മക്കൾക്ക് അതൊരു ഭാരമാകുന്നു. മകളെ കൊലപ്പെടുത്തിയ മരുമകൻ രാഘവന്റെ വെളിപ്പെടുത്തലിൽ നടുങ്ങിയ ധർമ്മനും പോലീസിൽ നിന്നും വിരമിച്ച കളിക്കൂട്ടുകാരൻ. രാജശേഖരനും തമ്മിലുളള സൗഹൃദത്തിന്റെ ആഴം വളരെ വലുതാണ്
ഇത്തരം കേസുകളിൽ ഒന്നും ഇടപെടേണ്ട എന്ന മകന്റെ ഉത്തരവ് രാജശേഖരനെ വീട്ടിൽ പിടിച്ചിരുത്തുന്നു
"രായ, അപ്പൊ ആ പാതകിയെ പിടിക്കാൻ പറ്റത്തില്ലേ?'
"ഇവിടുന്ന് പൊറത്തിറങ്ങാതെ പറ്റുമെന്നു തോന്നുന്നില്ല".
"എന്നാൽ ഞാൻ എങ്ങനെയും രായനയെ എറക്കും"
തന്റെ പഴയ പ്രതാപകാലത്തിന്റെ ഊർര്ജം ബാക്കിയായ നിമിഷങ്ങൽ ധർമനുമായി പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ രാജശേഖരൻ കാണിക്കുന്നുണ്ട്.
"അന്വേഷണം ഒരു കലയാണ്. അതിന്റെ സർഗാത്മകതയിൽ സ്വയം ഉരുകേണ്ടതായി വരും" എന്നു പറയുമ്പോൾ അദ്ദേഹത്തിൽ പഴയ പോലിസ് കാലം ഉണരുന്നുണ്ട്.
"കുറ്റവാളികളെപ്പോലെ ഭാവനാവിലാസം പ്രകടിപ്പിക്കാൻ സാഹിത്യകാരൻമാർക്കു പോലും കഴിഞ്ഞെന്നു വരില്ല. അതു കൊണ്ട് അവരെ അന്വേഷിച്ചിറങ്ങുമ്പോൾ കുറച്ച് ഭാവനയൊക്കെ വേണം. അത് സാമർഥ്യമുള്ള പോലീസ് നായയെപ്പോലെ സഞ്ചരിച്ച് കനപ്പെട്ട തെളിവുകളിൽ ചെന്ന് മൂക്ക് മുട്ടിക്കും" ഇങ്ങനെ കഥയെ കൂടുതൽ കരുത്തേക്കുന്ന നിമിഷങ്ങളും ഉണ്ട്.
എൻ ഹരിയുടെ 'പാശി', 'അപസർപ്പകൻ' എന്നീ കഥകൾ വായിച്ചവർക്ക് ഝാൻസിറാണിയുടെ കുതിരകൾ എന്ന കഥയും ഒട്ടും നിരാശപ്പെടുത്തുന്നില്ല.
__________________
ഒരു വ്യക്തി, ഇഷ്‌ടിക മതിൽ, '#കഥായുവത്വം 113 എൻ.ഹരി ഹരി' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രീകരണം ആയിരിക്കാം

Friday, 18 September 2020

ജീവനുള്ള നരകം

 സിനിമ

Film : Room 

Director :  Lenny Abrahamson 

 (ലെന്നി അബ്രാഹംസൺ  സംവിധാനം  ചെയ്ത റൂം എന്ന സിനിമയിലൂടെ)  

ഐതിഹ്യങ്ങളുടെയോ വിശ്വാസങ്ങളുടെയോ കഥകളിലൂടെയോ അറ്റത്തുള്ള നരകങ്ങളെ കുറിച്ച് നാം ധാരാളം  കേട്ടിട്ടുണ്ട്. എന്നാൽ ജീവനുള്ള നരകത്തെ കുറിച്ചോ? അത്തരം ജീവനുള്ള നരകത്തെ കുറിച്ചുള്ള  ഒരു സിനിമയാണ് ലെന്നി അബ്രാഹംസൺ  സംവിധാനം ചെയ്ത 'റൂം' എന്ന സിനിമ. 

2008 നടന്ന ഒരു യഥാർത്ഥ സംഭവത്തെ  ആസ്പദമാക്കി എമ്മ ഡോണോഗു എഴുതിയ റൂം എന്ന  നോവൽ  ആയിരുന്നു ഈ സിനിമക്ക് കാരണമായത്. സിനിമയുടെ തിരക്കഥയും എമ്മ ഡോണോഗുതന്നെയാണ്.  18-ാം വയസ്സിൽ വീട്ടിൽ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കപ്പെട്ട   എലിസബത്ത് ഫ്രിറ്റ്‌സനാലിന്റെ ജീവിതകഥയുമായി ഇ സിനിമക്ക് ഏറെ സാമ്യമുണ്ട്. തന്റെ പിതാവിനാൽ വര്ഷങ്ങളോളം പീഡിപ്പിക്കപ്പെട്ട കഥ നമ്മൾ ഞെട്ടലോടെയാണ് കേട്ടത്. അത്തരത്തിൽ കഴിഞ്ഞ പത്തുവർഷമായി  നാല് ചുവരുകൾക്കുള്ളിൽ ബന്ദിയാക്കപ്പെട്ട ജോയ് മാ  ന്യൂസ്വമെന്ന സ്ത്രീയുടെയും അതിലുണ്ടാകുന്ന ജാക്ക് ന്യൂസ്വമെന്ന എന്ന കുട്ടിയുടെയും കഥയാണ് റൂം എന്ന ഈ സിനിമ. ബന്ദിയാക്കപ്പെട്ട ജോയ് എന്ന  സ്ത്രീയും നിരന്തരം പീഡിപ്പിക്കുന്ന അക്രമാസ്‌ക്തനായ ഓൾഡ് നിക് എന്ന പുരുഷനും അയാളിൽ ഉണ്ടായ ജാക്ക് എന്ന മൂന്നുപേരും മാത്രമാണ് ഈ നാല് ചുവരുകൾക്കു ഉള്ളിൽ. ഒരിക്കലും രക്ഷപെടാൻ ആകാത്തവിധം തയ്യാറാക്കിയ മുറിയിൽ അക്രമാസത്തനായ പുരുഷ  സാന്നിധ്യത്തിലിടയിൽ നിന്നും നാലുചുമരുകൾക്കപ്പുറം ഒന്നും കാണാത്ത ജാക് എന്ന തന്റെ കുട്ടിയെ സമർത്ഥമായി രക്ഷിചു നിർത്തുകയാണ് 

ജോയ്. ജാക്കിനെ സംബന്ധിച്ച് ഈ രണ്ടു പേരെ മാത്രമേ കണ്ടിട്ടുള്ളൂ. ആ കുട്ടിയുടെ ജീവിതം സൂക്ഷമവും ശക്തവുമായി പകർത്തിവെച്ചിട്ടുണ്ട് ഒപ്പം പുരുഷാധിപത്യത്തിന്റെ ക്രൂരമായ അക്രമത്തിന്റെ നേര്ചിത്രം  കൂടിയാണ് ഈ സിനിമ. ഉള്ള് നോവിക്കുന്ന ഒട്ടേറെ നിമിഷങ്ങൾ ഈ സിനിമയിൽ ഉണ്ട്. കുട്ടിയെ അയാളുടെ തടവിൽ നിന്നും രക്ഷപെടുത്താൻ ആ കുട്ടിയെ പാകപ്പെടുത്തിയെടുക്കാൻ അമ്മ ജോയ് നടത്തുന്ന ശ്രമങ്ങൾ നമ്മെ സിനിമയിലേക്ക് കൂടുതൽ അടുപ്പിക്കും. 

       ജേക്കബ് ട്രെംബ്ലെ
ജാക്ക് മു റിയിലെ തന്റെ സാധങ്ങളുടെ പേര് പറയുമ്പോൾ ചില്ലുജാലകത്തിലൂടെ കാണുന്ന ഒരു തുണ്ട് ആകാശത്തെ നോക്കി 'എന്റെ ആകാശം' എന്നാണ് പറയുന്നത്. മുറിയിലേക്ക് വെളിച്ചം തരുന്ന ഏക ചില്ലു ജാലകത്തിൽ ഒരു ഇല പറന്നു വന്നു വീണപ്പോൾ ജാക്കിന് അത് കാണിച്ചുകൊടുക്കുന്ന മനോഹരമായ സീനുണ്ട്. ദിവസം ഭക്ഷണം പാകം ചെയ്യുമ്പോൾ എടുത്തുവെക്കുന്ന മുട്ടത്തോടുകൾ കൊണ്ട് മാലയുണ്ടാക്കി വെക്കുന്നുണ്ട് ഇങ്ങനെ അടിമത്തം പേറുന്ന പീഡനകാലത്തെ ഇത്തരം ക്രിയേറ്റീവിലൂടെ അവർ ജാക്കിന് ആത്മവിശ്വാസം പകരുകയാണ്.  
ഈ ജീവനുള്ള നരകത്തെ ജോയ് ഒരു യക്ഷികഥയാക്കി ജാക്കിനോട് അവതരിപ്പിക്കുന്നുണ്ട്, ഒപ്പം ആലീസ് ഇൻ വണ്ടർലാൻഡും കൗണ്ട് ഓട് മോണ്ടോ ക്രിസ്റ്റോയും ഒക്കെ ജോയ് പറഞ്ഞു കൊടുക്കുന്നുണ്ട്. ഇവിടെ നിന്നും രക്ഷപ്പെട്ടാൽ തന്റെ അമ്മയുടെ അതായത് ജാക്കിന്റെ മുത്തശ്ശിയുടെ വീട്ടിൽ തന്റെയൊരു മുറിയുണ്ടെന്നും,  ആ തുറന്ന ലോകത്തേക് ഈ ജീവനുള്ള നരകത്തിൽ നിന്നും രക്ഷപ്പെടാൻ കഠിന പരിശ്രമം വേണെമെന്നും അതിനായി  ജാക്കിൽ ആത്മവിശ്വാസം വളർത്താൻ നടത്തുന്ന നിരന്തര ശ്രമങ്ങൾ ആണ് സിനിമയുടെ ആദ്യപകുതി.

ജാക്ക്  പനി പിടിച്ചു കിടന്നപ്പോൾ ആഴ്ചയിൽ വരുന്ന നിക്കിനോട്  കുട്ടിയെ ഡോക്റ്ററെ കാണിക്കണം എന്ന ആവശ്യത്തിനു ചെവി കൊടുക്കാതെ അയാൾ പോകുന്നു.  അടുത്ത ആഴ്ച അയാൾ വരുമ്പോളേക്കും ജാക്കിനെ രക്ഷിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ജോയ്. ഓൾഡ് നിക്ക് വരുമ്പോൾ ജാക് പനിപിടിച്ചു മരിച്ചു എന്നു പറയുന്നു.  ജാക്കിനെ ഒരു പരവതാനിയുടെ അകത്താക്കി ചുരുട്ടി വെച്ചിരുന്നു ഓൾഡ് നിക്ക് ശവമാണ് എന്ന് കരുതി ചുരുട്ടിയ പരവതാനി  അവിടെ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നു 
പുറം ലോകത്ത് എത്തിയാൽ ചുരുട്ടിവെച്ച പരവതാനിയിൽ നിന്നും രക്ഷപെടാനുള്ള വഴി പലവട്ടം ജാക്കിനെ കൊണ്ട് തന്നെ ജോയ് മുറിയിൽ നിന്നും പരിശീലിപ്പിച്ചിരുന്നു. 

ജാക് എത്തിപ്പെടുന്നത് ഒട്ടും പരിചിതമല്ലാത്ത ഒരു ലോകത്താണ്.  ജാക്കിന്റെ പാദങ്ങൾ അപരിചിതമായ നിലങ്ങളിൽ ആദ്യമായി  സ്പർശിക്കുന്ന നിമിഷം മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.  കണ്ണിനോ കാലുകൾക്കോ പുതിയ ലോകം പരിചിതമായ ഒന്നല്ല എന്ന്  മനസിലാക്കാൻ ജാക്കിന് ഏറെ സമയം വേണ്ടിവന്നു. ജീവനുള്ള നരകത്തിൽ നിന്നും രക്ഷപെട്ട  ജാക്കിന്റെ  ജീവിതം വളരെ ശ്രദ്ധയോടുകൂടിയാണ് ചെയ്തിരിക്കുന്നത്. ഒട്ടും സ്വാതന്ത്ര്യം ലാഭിക്കാതെ  ജീവനുള്ള നരകത്തിൽ വളർന്ന ഒരു കുട്ടി പെട്ടെന്ന് തുറസ്സായ ഒരിടത്തിൽ എത്തുമ്പോൾ ഉണ്ടാകുന്ന അമ്പരപ്പും പ്രശനങ്ങളും ഒക്കെ അത്രതന്നെ ഗൗരവത്തിൽ  ജാക്ക്  ന്യൂസോമായി വേഷപ്പകർച്ച നടത്തിയ  ഏഴുവയസ്സുള്ള   ജേക്കബ് ട്രെംബ്ലെ  അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു, ജാക്കിന്റെ അമ്മ  ജോയ് "മാ" ന്യൂസോമായി വേഷം ഇട്ട  ബ്രൈ ലാർസന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു  ജോയ്.  ആ വർഷത്തെ അക്കാദമി അവാർഡും ഈ കഥാപാത്രത്തെ തേടിയെത്തി. 

        ബ്രൈ ലാർസന്
ജാക്കിൽ നിശ്ചദാർഢ്യവും ആത്മവിശ്വാസവും  നിറക്കാൻ ജോയ് നടത്തുന്ന ശ്രമങ്ങൾ ഈ സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു.  സാധാരണ ഒരു ത്രില്ലർ സിനിമയായി മാറേണ്ടിയിരുന്ന വിഷയത്തെ നല്ലൊരു സിനിമയിലേക്ക് എത്തിക്കാൻ   ലെന്നി അബ്രാഹംസന് കഴിഞ്ഞു എന്ന് പറയാം.    

http://kannadimagazine.com/article/1650

Wednesday, 8 July 2020

ഇതിഹാസത്തിലെ ട്രോജൻ കുതിര


ചിത്ര പരിചയം

ജിയോവന്നി ഡൊമെനിക്കോ ടിപോളോ യുടെ (Giovanni Domenico Tiepolo) പ്രശസ്തമായ ചിത്രമാണ് ട്രോയിയിലെ ട്രോജൻ കുതിരയുടെ ഘോഷയാത്ര. 1760കളിലാണ് ഈ ചിത്രം വരച്ചത്. ഒരു വലിയ തടി കുതിരയെ തങ്ങളുടെ നഗരത്തിലേക്ക് വലിച്ചിടുമ്പോൾ അത് ദേവന്മാരുടെ സമ്മാനമാണെന്ന് വിശ്വസിച്ച് ട്രോജന്മാർ സന്തോഷിക്കുന്നത് എന്നാൽ യഥാർത്ഥത്തിൽ ഒരു കൂട്ടം ഗ്രീക്ക് പട്ടാളക്കാരെ അതിന്റെ മറവിൽ ഒളിയയ്ക്കുന്നു എന്ന തന്ത്രം കൂടിയായിരുന്നു. ഈ വലിയ ട്രോജൻ കുതിര നഗരത്തിൽ പ്രവേശിച്ചാൽ അതൊരു ദുരന്തമാകുമെന്നു പ്രവചിച്ചതിന് ട്രോയ് രാജാവിന്റെ മകളായ കസാന്ദ്രയെ അറസ്റ്റ് ചെയ്യുന്നു. കുതിരയുടെ മറവിൽ ഗ്രീക്ക് പട്ടാളം കടന്നുകയറി ട്രോയിയുടെ നിയന്ത്രണമേറ്റെടുക്കും എന്ന ഭയമായിരുന്നു രാജകുമാരിക്ക്. പക്ഷെ അതുതന്നെ സംഭവിച്ചു. ഒരു ഇതിഹാസ കഥയെ കാൻവാസിലേക്ക് പകർത്തുമ്പോൾ ടിപോളോയുടെ സൂക്ഷ്മത നോക്കൂ. അങ്ങകലെ ട്രോയ് നഗരത്തിന്റെ ഉയർന്ന മതിലുകളും കുത്തനെ കുറയുന്ന സ്ഥലവും ചിത്രത്തിൽ വ്യെക്തമായി കാണാം അതിന്റെ ദൂരവും എല്ലാമറിയാം ഒപ്പം തന്നെ ട്രോജന് കുതിരയെ ഉന്തികൊണ്ടുപോകുന്ന മനുഷ്യരുടെ പേശികളും പ്രവർത്തനത്തിന്റെ ശക്തിയും വെക്തം.
റോമിലെ പുരാതന കെട്ടിടങ്ങളെയും കോട്ടകളെയും അടിസ്ഥാനമാക്കിയാണ് ടൈപോളോ ഈ പെയിന്റിങ് ചെയ്തിട്ടുള്ളത്.


Tuesday, 7 July 2020

കോവിഡും പ്രവാസികളുടെ പിടയുന്ന മനസ്സും

ലേഖനം

കൊറോണാനന്തരം ലോകം നേരിടാൻ പോകുന്ന പ്രതിസന്ധികളെ കുറിച്ച് ഒട്ടേറെ  ചർച്ചകൾ നടന്നു കഴിഞ്ഞു. സ്ലാവോജ് സിസെക്കിന്റെ നിരീക്ഷണത്തിൽ 'മുതലാളിത്തത്തിന്റെ അവസാനം' എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ അത്തരമൊരു മാറ്റത്തിലേക് ലോകം പോകുന്നതിന് മുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറിയവരും പ്രവാസികളും ആയവരിൽ ഉണ്ടാകുന്ന അല്ലെങ്കിൽ അവരിലേക്ക് ഉണ്ടാക്കിയെടുക്കുന്ന മാനസിക വിഭ്രാന്തിയെ കുറിച്ച്  സമഗ്രമായ പഠനം നടത്തേണ്ട സമയമാണിത്. അപ്രതീക്ഷിതമായ ഈ കോവിഡ് കാലം എല്ലാവരിലും ഒരു മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമങ്ങനെയായിരിക്കും എന്ന പ്രവചനം അസാധ്യമാണ് എങ്കിലും സാധാരണക്കാരായ ജനങ്ങളിലും ദരിദ്രജനപക്ഷത്തും ഉണ്ടാക്കിയ ഭീതിയും തളർച്ചയും ഒരു യാഥാർഥ്യമാണ്‌. മൂലധന ശക്തികളുടെ അത്യാഗ്രഹത്തിന്റെ ഭാരം പേറികൊണ്ടിരുന്ന ജനങ്ങൾക്ക് മീതെ കൊറോണയുണ്ടാക്കിയ  പ്രത്യാഘാതത്തിന്റെ ആഴം വളരെ വലുതാണ്.
നഗ്നമായ  ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള
തകർച്ചയുടെ ഫലമായി ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇതിനകം തന്നെ തൊഴിൽ നഷ്ടപ്പെട്ടു.
ജീവിക്കാൻ പെടാപ്പാട് പെടുന്ന വലിയൊരു ജനപക്ഷം ഇന്ത്യയിൽ ഉണ്ട്. കൂടാതെ കാര്യമായ നീക്കിയിരിപ്പ് ഇല്ലാത്ത ലക്ഷക്കണക്കിന് പ്രവാസികൾ ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്നു. വിനാശകരമായ  ഈ വൈറസ് ഉണ്ടാക്കിയ  ദുരന്താവസ്ഥക്കിടയിൽ അതത് ഭരണകൂടങ്ങൾ അവരുടെ അധികാരമുറപ്പിക്കാൻ കോർപറേറ്റ് പിന്തുണ തേടി പോകുന്നു. ഈ ദുരന്ത കാലത്ത്  ദിവസങ്ങളായി തുടരുന്ന ഇന്ധനവില വർദ്ധനവ് കോർപ്പറേറ്റുകൾക്ക് സഹായമാകുന്ന വിധത്തിൽ പ്രവർത്തിക്കുന്നു. കോവിഡ് മരണം കൂടുന്നു.. ഇതാണ് സമകാലിക അവസ്‌ഥ.
ജീവിതത്തിന്റെ വലിയൊരു ഭാഗം പുറംലോകത്ത് മറ്റൊരു സാഹചര്യത്തിനോട് പൊരുതി ജീവിച്ചു ശീലിച്ച പ്രവാസികളുടെ  തിരിച്ചു വരവിൽ  അവരിൽ ഈ പ്രത്യേക സാഹചര്യത്തിൽ  ഉണ്ടാകുന്ന മാനസികാവസ്ഥ തിരിച്ചറിയപ്പെടുമോ എന്നത് പ്രധാന പ്രശ്നമാണ്. കോവിഡിന് മുമ്പ് പോലും തിരിച്ചു വരുന്ന പ്രവാസികളോട്  കുടുംബം മുതൽ ഗവണ്മെന്റ് വരെ അവഗണിക്കുന്നു എന്ന പരാതി പലതവണ നമ്മൾ കേട്ടതാണ്. അപ്പോൾ കൊറോണ വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യമോ വിഷാദമോ എങ്ങനെയായിരിക്കും പ്രവാസികളെ ബാധിക്കുക?. മഹാമാരിയുടെ അരാജകത്വം ഉണ്ടാക്കുന്ന അവസ്ഥയിൽ തിരിച്ചു വരുന്ന പ്രവാസികളോടുള്ള സമീപനം എന്തായിരിക്കും.?
അല്ലെങ്കിൽ തന്നെ ഇതിനകം  ചരിത്രം കരുണ കാട്ടാതെ പോയ ഒരു വിഭാഗമാണ് പ്രവാസികൾ. സമ്പത്ത് ഇരട്ടിപ്പിക്കാൻ പോയവരെന്ന നാട്ടു പറച്ചിലിന് ആ അവഗണനയുടെ ഉപ്പുണ്ട്. ആ പശ്ചാത്തലത്തെ കുറച്ചൊക്കെ മാറ്റിയിരുന്നത് കുടുംബത്തിനായാലും നാടിനായാലും പ്രവാസികൾ പ്രത്യേകിച്ച് ഗൾഫ് മേഖലയിലുള്ള പ്രവാസികൾ നൽകി വരുന്ന സാമ്പത്തിക പിന്തുണയായിരുന്നു. ഒന്നര ലക്ഷം യുജിസി സ്കെയിലിൽ ശമ്പളം വാങ്ങികുന്ന സഹോദരൻ 50000 രൂപ നൽകിയാൽ അത് മഹാ മനസ്കസ്തയും വലിയ സഹായവും ആകുമ്പോൾ, 1500 ദിർഹം (അതായത്
ശരാശരി 30000 ഇന്ത്യൻ രൂപ) രണ്ടു ലക്ഷം കൊടുത്താലും മതിവരാത്ത കുടുംബം മുതൽ ഭരണകൂടം വരെ ഇന്നലെ വരെ ഉണ്ടായിരുന്ന ഒരിടത്തേക്കാണ് ഈ പ്രവാസി തിരിച്ചു വരുന്നത്.
എങ്ങനെ സ്വീകരിക്കും എന്ന ആകുലത ഓരോ പ്രവാസിയിലും ഉണ്ട്.
"ഈ കൊടുങ്കാറ്റ് കടന്നുപോകും. എന്നാൽ ഇപ്പോൾ ഞങ്ങൾ ചെയ്യുന്ന തിരഞ്ഞെടുപ്പുകൾ വരും വർഷങ്ങളിൽ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും" എന്ന യുവാൻ ഹാരാരിയുടെ അഭിപ്രായം ഇവിടെയും പ്രസക്തമാണ്. പ്രവാസികളോട് കുടുംബവും സമൂഹവും സർക്കാരും എടുക്കുന്ന സമീപനം പോലെയിരിക്കും തിരിച്ചെത്തുന്ന പ്രവാസികളുടെ ഭാവി.  കൊടുങ്കാറ്റിന് ശേഷം വിഷാദരോഗികളുടെ
ഒരു ഭൂപടം ഉണ്ടാവാതിരിക്കാൻ മുൻകരുതൽ ആവശ്യമാണ്.
മനുഷ്യരാശി ഇപ്പോൾ നേരിടുന്ന ആഗോള പ്രതിസന്ധിക്കൊപ്പം 
 ഒരുപക്ഷേ കേരളം പോലുള്ള സംസ്ഥാനത്തെ ജനങ്ങളും പ്രവാസികളും  നേരിടുന്ന 
ഏറ്റവും വലിയ പ്രതിസന്ധി ഈ മനസികാവസ്ഥയായിരിക്കും.
വലിയ തോതിലുള്ള സാമൂഹിക പരീക്ഷണങ്ങളിലെ ഗിനിപന്നികളെപോലെ  പ്രവാസികൾ ഇരകളാകുന്ന ആവർത്തനം കാലങ്ങളായി തുടരുന്നു. ഒരുപക്ഷേ ഇതിനൊന്നും ഇടനല്കാതെ സ്വയം ഇല്ലാതായി കൊണ്ടിരിക്കുന്നവർ കൂടിവരികയാണ്. ഒപ്പം ഈ മഹാമാരി ആഴത്തിൽ മാനസികമായി മുറിവേല്പിച്ച പലരും ആത്മഹത്യയിൽ അഭയം പ്രാപിച്ചുകഴിഞ്ഞു. വിഷാദ രോഗത്താൽ പലരും ജീവിതം കൈവിട്ട അവസ്‌ഥയിൽ ആയിക്കഴിഞ്ഞു. ഈ മനസികാവസ്ഥ ഇനി തന്റെ കുടുംബവും നാടും തിരിച്ചറിയാതെ പോയാൽ ഉണ്ടാകുന്ന ദുരന്തം വളരെ വലുതായിരിക്കും. കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ
പോരാട്ടത്തിൽ നിരവധിപേര് രംഗത്തുണ്ട്.  സർക്കാരുകൾ, സന്നദ്ധ പ്രവർത്തകർ, രാഷ്ട്രീപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പോലീസ്.... ഇങ്ങനെ സമൂഹത്തിലെ വിവിധ മേഖലയിൽ ഉള്ളവർ ഉണ്ട്. അത്രതന്നെ വിദേശത്തും മലയാളികളായ സന്നദ്ധ പ്രവർത്തകർ സ്വന്തം ജീവൻ നോക്കാതെ പ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. പക്ഷെ അക്കാര്യത്തെ വേണ്ടവിധത്തിൽ അവരുടെ പ്രവർത്തനത്തെ അടയാളപ്പെടുത്തിയോ? 
 ഇതിനകം മുന്നൂറോളം മലയാളികൾ വിദേശത്തു നിന്നും ഈ ലോകത്തോട് വിടപറഞ്ഞു കഴിഞ്ഞു. എന്നാൽ ആ മരണങ്ങൾ വേണ്ട വിധത്തിൽ തിരിച്ചറിഞ്ഞോ?  സ്വന്തം നാട്ടിൽ പോലുമെത്താതെ ഈ മരുഭൂവിൽ മണൽത്തരിയായി  മാറേണ്ടി വരുമോ എന്ന ഭീതിയിൽ കഴിയുന്ന വലിയൊരു കൂട്ടം ഗൾഫ് മേഖലയിൽ ഉണ്ട് എന്നും ഇതിനോട് ചേർത്തു വായിക്കണം. ഈ ഒരു മാനസികാവസ്ഥ തിരിച്ചറിയപ്പെടുക തന്നെ വേണം. ഒപ്പം പ്രതിസന്ധി സമയത്താണ് പരിഹാരം ഉണ്ടാവേണ്ടത്. അത് അവകാശമാണ്. ജോലി തേടി നാടുവിട്ടു  എന്നത് കൊണ്ട് ഇന്ത്യക്കാരൻ അല്ലാതാകുന്നില്ല എന്ന് ഇന്ദ്രപ്രസ്ഥത്തിലിരിക്കുന്നർ തിരിച്ചറിയണം.
_____


കണ്ണാടി ഓൺലൈൻ  മാഗസിനിൽ 3/7/2020 
http://kannadimagazine.com/article/1504