Sunday 30 June 2019

യാത്രാവിവരണം - കാനനയാത്രയുടെ കുളിർമ്മ

മംഗളാദേവി - കണ്ണകീ ക്ഷേത്ര യാത്രാവിവരണം
 
 


"ഇടയ്ക്കു ചെല്ലുക 
കൊടുംകാടിൻ പച്ചനിറച്ചു പോരുക" 
(വനാന്തരം : റഫീഖ് അഹമ്മദ് )

കാട്ടിലൂടെ ഒരു യാത്ര ഉയങ്ങളിലേക്ക് വർഷത്തിൽ  മേടത്തിലെ ചിത്രപ്രൗണമി ദിവസം  മാത്രം പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ  അനുവദിക്കുന്ന കണ്ണകി ക്ഷേത്രം, ചിത്രപൗർണ്ണമി ആഘോഷങൾക്കായി.  മംഗളാദേവീ - കണ്ണകീ ക്ഷേത്ര വനപാത വനംവകുപ്പും കേരള തമിഴ്‌നാട് ഗവണ്മെന്റും ഈ ദിവസത്തിൽ അതീവ സുരക്ഷയുടെ പ്രവേശിക്കാൻ അനുവദിക്കുന്നു എന്നറിഞ്ഞപ്പോൾ ഈ ദിവസം അവിടെ പോയെ തീരൂ  എന്ന ആഗ്രഹം ജനിച്ചു. തേക്കടി പെരിയാർ ടൈഗർ റിസർവ് വനത്തിൽ  14 കിലോ മീറ്റർ ഉള്ളിലായി വന്യമൃഗങൾ സ്വസ്ഥമായി മേയുന്ന,  പ്രകൃതിയൊരുക്കിയ പച്ച പുല്മേടുകളും, ചോലവനങളും നിറഞ്ഞ മല മുകളിലാണ് ഈ ക്ഷേത്രം ഉള്ളത്, ഈ ദിവസം ആയിരക്കണക്കിന് പേരാണ് എത്തിചേരുക, പുരാതന കാലത്തിന്റെ അടയാളങ്ങൾ ബാക്കിവെച്ച  പെരുമയും, ഐതിഹ്യങളും പേറി നിലനിൽക്കുന്ന ക്ഷേത്രം, സമുദ്ര നിരപ്പിൽ നിന്നും 1340 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  കരിങ്കല്ലുകൾ അടുക്കിയുള്ള അതി പുരാതന ക്ഷേത്ര  നിർമ്മിതി തന്നെ നല്ലൊരു കാഴ്ചയാണ്. അതോടൊപ്പം കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ചയാണ് മലമുകളിൽ നിന്നും താഴേക്ക് നോക്കുമ്പോൾ ചുറ്റും, അകലെ പെരിയാർ റിസർവോയിറിലെ വെള്ളം കാണാം മറുവശത്ത് കമ്പം-  തേനി അടങ്ങുന്ന തമിഴ്‌നാടിന്റെ സമതലം  360 ഡിഗ്രി കാഴ്ച്ച ലഭിക്കുന്ന മലമുകളിൽ നിന്ന് ഉള്ള കാഴ്ച അപൂർവ്വ അനുഭവമാണ്, ഒരു വശം കണ്ണെത്താ താഴ്ച്ചയിൽ തമിഴ് മണ്ണിലെ സമതലങളായ കമ്പവും തേനിയും  അടങ്ങുന്ന വിശാലമായ കൃഷിയിടങ്ങൾ, മുറിച്ചു വെച്ച കഷണങ്ങൾ പോലെ വിവിധ ഇനങ്ങളുടെ  കൃഷിത്തോട്ടങ്ങൾ മലമുകളിൽ നിന്നും നൽകുന്ന സൗന്ദര്യം  വിവരണാതീതമാണ്,  അപ്പുറത്തേക്ക് തിരിഞ്ഞാൽ കുത്തനെയുള്ള കൊക്കകൾക്കപ്പുറം  തേക്കടി ടൈഗർ റിസർവ് വനത്തിന്റെ പറന്നു കിടക്കുന്ന  പച്ചപ്പ്, ഒരു ഹാരം പോലെ  കോടമഞ്ഞ് അണിഞ്ഞു  നിൽക്കുന്ന കുന്നുകളുടെ പശ്ചാത്തലം, ഇടയിൽ സൂര്യപ്രകാശത്തിൽ തിളങ്ങുന്ന തേക്കടി തടാകം. ഒരു വശത്ത് മൊട്ടക്കുന്നുകളും, ചോലവങളും, അതിനപ്പുറം കൊടുംകാടും നിറഞ്ഞ മലനിരകളും, ദൂരെ വെള്ള പെട്ടികൾ അടുക്കുവെച്ചപോലെ കുമളി പട്ടണവും  ചേർന്നൊരുക്കുന്ന കാഴ്ചയുടെ വിരുന്ന് നമ്മെ വലത്തേ സന്തോഷിപ്പിക്കും  മംഗളദേവി അനുഭവം വർഷത്തിൽ ഒരു ദിവസം മാത്രമാണ് ലഭിക്കുന്നതെന്ന അപൂർവതയും ഇവിടെ എത്തിപ്പെട്ട അത്ഭുതവും നമ്മെ ആവേശഭരിതരാക്കും  ജീവിതത്തിൽ ഒരിക്കെലെങ്കിലും അത് അനുഭവിക്കേണ്ട ഒന്നാണ് ഈ കാഴ്ചകൾ റഫീഖ് അഹമ്മദിനെ വരികൾ പോലെ *"ആരണ്യ യാത്രകൾ തിരിച്ചുപോക്കല്ല, ഒടുക്കമെത്തേണ്ട ഇടവുമല്ല"* ഇടയ്‌ക്കിടെക്ക് പച്ച നിറച്ചു പോരേണ്ട ഇടങ്ങൾ തന്നെ മറ്റൊന്നിനുമല്ല സ്വയമൊരോർമ്മപെടുത്തൽ. 
 
 

 

 

കാനന യാത്രയൊരുക്കവും ഒരനുഭവമാണ്  അങ്ങോട്ടുള്ള യാത്രക്കായി  രാവിലെ 4 മണിക്ക് കുമളി ടൗണിൽ ഞാനും മുഹമ്മദാലിയിലും സിദ്ദിക്കും ചന്ദ്രനും എത്തുമ്പോളേക്കും 6 മണിക്ക് തുറക്കുന്ന ടിക്കറ്റ് കൗണ്ടറിനു മുന്നിൽ നീണ്ട ക്യു രൂപപ്പെട്ടു കഴിഞ്ഞിരുന്നു. കടുത്ത പോലീസ് നിയന്ത്രണത്തിൽ ജീപ്പിൽ കാട്ടിലൂടെ യുള്ള യാത്ര ജീപ്പുകളുടെ നീണ്ട നിര പറപ്പിക്കുന്ന പൊടി ഒഴിച്ച് നിർത്തിയാൽ തികച്ചും വ്യത്യ്സ്തമായ ഒരു യാത്രാനുഭവം ആയിരുന്നു ദുർഘടം പിടിച്ച പാതകളിലൂടെ സാഹസികമായ യാത്ര ഒരുവശത്ത് ഭയപ്പെടുത്തുന്ന കൊക്ക, അതിനു ചേർന്ന് ജീപ്പ് മുരണ്ടു കയറുമ്പോൾ ആഴകാഴ്ച നൽകുന്ന പച്ചപ്പും അതിനേക്കാൾ ഏറെ ഭയവും നൽകിയ വാല്ലാത്ത ഒരനുഭവം ഉണ്ടാകുന്നു, തിരിച്ചിറങ്ങുമ്പോൾ ഒരിക്കൽ കൂടി ഈ യാത്രക്ക് അവസരം ലഭിക്കട്ടെ എന്ന് ഉള്ളിൽ പറഞ്ഞു. കുമളിയിൽ നിന്നും കംമ്പം വഴി തമിഴ്‌നാട് ഭൂമികയിൽ, കായ്ച്ചു തുടങ്ങിയിട്ടില്ലാത്ത വിളവെടുപ്പ് കഴിഞ്ഞ മുന്തിരി തോട്ടങ്ങൾ, പുളിമരങ്ങൾ നിറഞ്ഞ പുളിത്തോട്ടങ്ങൾ തമിഴ് നാട് ഗ്രാമങ്ങളിലൂടെ ഇങ്ങനെ യാത്ര ചെയ്തു, ഒരു ചെട്ടിനാടൻ സുഗന്ധം വീശി, ഗ്രാമങ്ങളുടെ നിഷ്കളങ്കത ആവോളം ആസ്വാദിച്ചു. ബോധിനായ്ക്കനൂർ ഗ്രാമങ്ങളിലൂടെ യുള്ള സഞ്ചാരം അത്യന്തം സന്തോഷം നൽകി. 
 

 

ബോധി ചുരം കേറി മൂന്നാറിലേക്ക് വരുമ്പോൾ ഉയരങ്ങളിൽ നിന്നും നൽകുന്ന കാഴ്ചയുടെ സുഖം പറഞ്ഞറിയിക്കാൻ വയ്യ. മലയോര റോഡുകൾ ഒക്കെ തന്നെ വളരെ നല്ല നിലവാരം പുലർത്തുന്ന നിർമിതിയായതിനാൽ യാത്രക്ക് അതീവ സുഖം അനുഭവിക്കാൻ ആയി.   പൂപ്പറയിലെ  തേയിലത്തോട്ടവും ബോഡികെട്ടിലെ കാഴ്ചകളും വീണ്ടും അങ്ങോട്ട് തന്നെ കൊണ്ടുപോകുന്ന മോഹിപ്പിക്കും കാഴ്ചയുടെ അനുഭവം ആയിരുന്നു വിഎം ഗിരിജയുടെ 'നിശ്ശബ്ദഹരിതവനം' എന്ന കവിതയിലെ വരികൾ ഓർമ്മ വന്നു 

"നിശ്ശബ്ദഹരിതവനമെന്റെയുടൽ 
ചർമ്മത്തിൽ  കുളുർത്ത സാന്ത്വനം 
വിരലുകൾ... കാറ്റിൽ കിളിന്തുകൾ...
മിഴികളിൽ തെളിനീരൂറ്റുകൾ 
ചുണ്ടിൽ നനഞ്ഞ പൂവിതൾ"

No comments:

Post a Comment