Tuesday 19 March 2019

എസ്‌കെ പൊറ്റെക്കാടിന്റെ കഥകളുടെ സൗന്ദര്യം

മലയാള ചെറുകഥയുടെ സ്ഥലപശ്ചാത്തലത്തെ  കേരളത്തിന് പുറത്തേക്കും ഇന്ത്യക്കു പുറത്തേക്കും കൊണ്ടുപോയ എഴുത്തുകാരനാണ് എസ്‌കെ, വിശപ്പും ദാരിദ്ര്യവും എസ്കെയുടെ കഥകളിൽ പലതിലും നിറഞ്ഞു നിൽക്കുന്നതായി കാണാം. ദുരിതം പേറുന്നവന്റെ നീതിക്കൊപ്പമാണ് എസ്കെയുടെ കഥകളും സഞ്ചരിക്കാറ്. നൂറ്റി എഴുപതിലധികം കഥകൾ എഴുതിയ പൊറ്റക്കാടിന്റെ  ഏതു കഥകൾ എടുക്കും എന്ന സംശയം ഉള്ളിൽ പിടക്കുന്നു. 
നിശാഗന്ധി എന്ന കഥയുടെ കെട്ടുറപ്പ്, ലാളിത്യം എത്ര സുന്ദരം. ദിവസവും തന്റെ കാമുകിയെ രാത്രിയിൽ രഹസ്യമായി നിരീക്ഷിക്കുന്ന കാമുകൻ, കാണാൻ ചെന്നിരുന്നു ആ പൊന്തക്കാട്ടിൽ നിന്നും ഉഗ്രവിഷമുള്ള മൂർഖനെ പിടിച്ചപ്പോൾ അത്രയും കാലം താൻ ഇരുട്ടിൽ ഒളിച്ചിരുന്നപൊന്തക്കാട്  വിഷമുള്ള  മൂർഖൻറെ കൂടി ഉണ്ടായിരുന്ന ഇടമാണെന്ന് അവൻ തിരിച്ചറിയുന്ന ഒരിക്കലും അവൾ അറിയാത്ത തൻറെ പ്രണയം ഇത്രയും കാലം ഈ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് അവളെ വീക്ഷിച്ചിരുന്നതെന്നു നാട്ടുകാർ തല്ലിക്കൊന്ന പാമ്പിനെ നോക്കി അയാൾ നെടുവീർപ്പിടുന്നുണ്ട്.  ഘടനയുടെ പ്രത്യേകതയാൽ  കൊണ്ട് സമ്പുഷ്ടമാണ് ഈ കഥ. 

കഥകളിൽ പ്രദേശത്തിന്റെ ഭൂപ്രദേശ പ്രത്യേകതകൾ വളരെ വിശദമായി കഥകളിൽ ചേർത്തുവെക്കുമ്പോൾ  തന്റേതായ ഒരു സവിശേഷ രീതി സ്വീകരിക്കാറുണ്ട്. അതോടൊപ്പം കഥയിൽ ജീവിതത്തിന്റെ  തീക്ഷ്ണമായ അവസ്ഥയും കൂട്ടിച്ചേർക്കുന്നത് കാണാം *ഇൻപെക്ഷൻ* എന്ന കഥ അത്തരത്തിൽ ജീവിതത്തിന്റെ പച്ചയായ രേഖപ്പെടുത്തലാണ്. ഒരു ഭൂപ്രകൃതിയെയും അവിടുത്തെ വിദ്യാലയവും കഥയിൽ വരച്ചു വെക്കുമ്പോൾ ഇന്സ്പെക്ഷന്  സ്‌കൂളിലേക്ക് ഇൻസ്‌പെക്ടർ വരുമ്പോൾ ഒരധ്യാപകൻ നേരിടുന്ന ജീവിത പ്രതിസന്ധികൾ വിശപ്പിനോട് ചേർത്ത് പറയുമ്പോൾ ഈ കഥയിലെ അപ്പുണ്ണിമാസ്റ്റർ എക്കാലത്തും മറക്കാൻ ആകാത്ത കഥാപാത്രമാണ്, വിശന്നു കണ്ണിൽ നിന്നും തീപാറുമ്പോൾ ഇന്സ്പെക്ഷന് വന്ന ഇൻസ്പെക്ടർക്ക് മുന്നിൽ വിശന്ന മനസ്സിൽ നിന്നും വരുന്ന ഒരധ്യാപകന്റെ കുട്ടികളോടുള്ള ചോദ്യം "കാണ്ടാമൃഗത്തിനു ഇക്കുറി  എന്ത് ഗ്രാന്റ് കിട്ടും?" എന്നാണ്.  സാമൂഹിക യാഥാർഥ്യങ്ങൾ കാണാതെ പോകുന്നവായുടെ മുന്നിലേക്കുള്ള ശക്തമായ ചോദ്യമാണത്. ജീവിതം നിരന്തരം വിശപ്പിനോട് പൊരുതുന്ന അധ്യാപകന്റെ ജീവിതത്തിൽ നിന്നും പറിച്ചെടുത്ത ഏടാണ് ഇൻസ്‌പെക്ഷൻ എന്ന കഥ. 
പൊറ്റെക്കാട് കഥകളിൽ ദേശം എന്നത് ഒരു പ്രധാന ഘടകമാണ്. കുടക് എന്ന ഭൂപ്രദേശത്തിന്റെ  പച്ചപ്പ് നിറഞ്ഞ കഥയാണ് *പുള്ളിമാൻ* മഞ്ഞിൽ മൂടി കിടക്കുന്ന കുടക് പച്ച പൂത്തു  നിൽക്കുന്ന കാടുകൾ എന്നിങ്ങനെ പ്രകൃതിയുടെ നന്നായി വരക്കുന്നു. തെരുവ്  സർക്കസുകാരുടെ ജീവിതം ഒരു കാലത്തേ നമ്മുടെ നാടിൻറെ ജീവിതചിത്രം ആയിരുന്നു, ഒരേ സമയം കലാകാരനാകുകയും ഒപ്പം ജീവിതാന്വേഷണം നടത്തുകയും ചെയ്യുന്നവരാണ് തെരുവ് സർക്കസ്സുകാരുടെ ജീവിതവും അത് കാണാൻ വരുന്നവരുടെ മാനസികാവസ്ഥയും വരച്ചുകാട്ടുന്ന കഥയാണ് *കലാകാരൻ* നിശാഗന്ധിയിൽ പ്രണയം പ്രധാനമെങ്കിലും പ്രണയത്തിന്റെ തീവ്രമായ  വിവിധ ഭാവങ്ങളിലൂടെ കഥയാണ് കാട്ടുചെമ്പകം, ഏഴിലംപാല, പ്രേമലേഖനം,  പുള്ളിമാൻ   സ്ത്രീ, ക്വഹേരി, കടവുതോണി തുടങ്ങി നിഫാവധി കഥകൾ പ്രണയം വരുത്തിയ നഷ്ടത്തിന്റെ വേദനകളും പകയും ഒക്കെ നിറഞ്ഞ കഥകളും  എസ്കെയുടേതായി ഉണ്ട്. റഷിയ, വിജയം പോലുള്ള  കഥകളിൽ ഈ രീതിയിൽ വിഷയമായിട്ടുണ്ട്. ഇങ്ങനെ എസ്കെയുടെ കഥകളെ കുറിച്ച് എഴുതുക ഇന്നത്തെ ഏറെ പ്രയത്നം ഉള്ള കാര്യമാണ് ഓരോ കഥയും ഓരോ ലോകം തുറക്കുമ്പോൾ അത്രത്തോളം എത്താൻ ആകാതെ നിന്നുപോകുന്നു എഴുത്ത്.  എസ്‌കെയെ വായിക്കാൻ ഒരുപാട് തലങ്ങൾ ഉണ്ട് സഞ്ചാരസാഹിത്യത്തെ ജനമനസ്സിൽ പ്രതിഷ്ഠിക്കാൻ അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതല്ല, കെ എസ രവികുമാറിന്റെ നിരീക്ഷണം ഈവിടെ കുറിക്കുന്നു. "എസ്കെയുടെ ചെറുകഥകൾ രസനീയമാക്കിയത് കഥയുടെ ഓരോ പടവിലും വാക്കിലും വാക്യത്തിലും കല്പനയിലും വിവരണത്തിലും സംഭാഷണത്തിലും കഥാപാത്രാവതരണത്തിലും പരിണാമസന്ധികളിലും കഥാന്ത്യങ്ങളിലുമെല്ലാം ആഹ്ലാദത്തിന്റെയും വിസ്മയത്തിന്റെയും ഉദ്വേഗത്തിന്റെയും സാധ്യതകൾ  പകർന്ന ആഖ്യാനങ്ങൾകൊണ്ടാണ്"   ഇങ്ങനെ കഥാലോകത്ത് മലയാളത്തിന് മികച്ച സംഭാവനകൾ നൽകിയ എഴുത്തുകാരനാണ്  എസ്‌കെ പൊറ്റെക്കാട്.

No comments:

Post a Comment