Sunday 26 August 2018

പ്രവേശനമില്ല

മിനിക്കഥ
പുഴ കരകവിഞ്ഞൊഴുകിയതോടെ ഓരോരുത്തരായി കര വിട്ടൊഴിഞ്ഞു. വെള്ളം ആദ്യം മോട്ടോളവും പിന്നെ കഴുത്തോളവും ആരോടും ചോദിക്കാതെ തന്നെ വന്നു. 
സങ്കടങ്ങളും കൂട്ടക്കരച്ചിലുകളും കര കവിഞ്ഞൊഴുകി. വീടുകളും ആരാധനാലയങ്ങളും,
അന്യ മതസ്ഥർക്ക് പ്രവേശനം ഇല്ലെന്നെഴുതിയ ബോർഡ് കുത്തൊഴുക്കിൽ പെട്ടു.
സ്‌കൂൾ വരാന്തയിൽ എല്ലാവരും ഒരുമിച്ചിരുന്നു ചോറുണ്ടു. ഓണവും പെരുന്നാളും എല്ലാം കഴുകി വെളുപ്പിച്ചു പുഴ മെല്ലെ മെല്ലെ ഇറങ്ങിപ്പോയി. കോരിച്ചൊരിയുന്ന മഴയും കൂടെ പോയി. കണ്ണീർമഴ പിന്നേം പെയ്തുകൊണ്ടിരുന്നു.
ഇക്കാലമത്രയും പുഴയിലേക്ക് പുഴയിലേക്ക് വലിച്ചെറിഞ്ഞ ബാക്കിയായ മാലിന്യങ്ങൾ അഴുകാൻ സമ്മതിക്കാതെ വെള്ളത്തോട് സമരം ചെയ്തത് വെറുതെയായില്ല. അവ മുഴുവൻ പാലത്തിൽ തങ്ങി കിടന്നു. ഉപയോഗശേഷം പുഴയിലേക്കെറിഞ്ഞത് മുഴുവൻ പുഴ തിരിച്ചു നൽകി, സൂക്ഷിതത്രയും ചോദിക്കാതെ തന്നേ പുഴയെടുത്തു. ആണിയടിച്ചു നിർത്തിയ
അന്യമതസ്ഥർക്ക് പ്രവേശനം ഇല്ലെന്ന ബോർഡ് പുഴയും എടുത്തില്ല. മാലിന്യങ്ങൾക്കൊപ്പം പാലത്തിൽ തങ്ങികിടന്നു.
*********

No comments:

Post a Comment