Thursday 7 September 2017

ദൈവത്തോട്

കവിത

തിയെങ്കിലീ
ജീവിതമെടുത്ത്

അസൂയാലുക്കളിൽ

ചേർക്കുക.


ജീവിതം അത്രയും

മാരകമെന്നു

നിനക്കറിയാഞ്ഞിട്ടല്ല,

എന്നിട്ടും

പരീക്ഷണ വസ്തു മാത്രം

നിനക്ക് ഞങ്ങൾ.


സമാധാനത്തിന്റെ

പ്രവാചകനെ

ഇനി കാണേണ്ട.


ബോധിമരം മുറിച്ചാണ്

അവരാദ്യം

കുന്തം പണിതത്.

അതിലാകും

ഞങ്ങളുടെ പൂർവികരെ

കുത്തിയെടുത്തതും.
 
ഇന്ന് ഇരുട്ട് പരത്തുന്ന

തോക്കും,

ഇരുട്ടിൽ മിന്നുന്ന

വാളും

ഞങ്ങൾക്ക്

വിശപ്പോളം

പരിചിതം.


നിന്നോടൊന്നുമേ

പറയാനില്ല,

കേഴാനും.

ബധിര മൂക സാക്ഷി നീ...



(റോയിൻഗ്യൻ മനുഷ്യർക്ക്) 

No comments:

Post a Comment